പോരാട്ടവീര്യം കെടാതെ അരിപ്പയിലെ സമരഭൂമി ബൈജു ജോണ്‍
ചോര്‍ന്നൊലിക്കുന്ന പ്ളാസ്റ്റിക് കൂരകളില്‍ അന്തിയുറങ്ങുന്ന അമ്മമാര്‍... രോഗശയ്യയില്‍ അവശരായ മാതാപിതാക്കള്‍... കളിചിരികളില്ലാതെ പേടിച്ചൊളിക്കുന്ന കുരുന്നുകള്‍... റബര്‍മരങ്ങളില്‍ തൂങ്ങിയാടുന്ന മരണക്കുരുക്കുകള്‍... മഴയെ പേടിച്ച് കുടിലുകളുടെ അരികുചേര്‍ന്നിരിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍... തിമിര്‍ത്തുപെയ്യുന്ന മഴക്കിടയില്‍ വീശിയടിക്കുന്ന കാറ്റില്‍ ഇളകിയാടുന്ന റബര്‍മരങ്ങള്‍... അയ്യങ്കാളിയുടെയും അംബേദ്കറുടെയും ചിത്രങ്ങള്‍ക്കൊപ്പം ചുവപ്പും നീലയുമാര്‍ന്ന കൊടികള്‍. കേരളത്തിലെ ഭൂസമരങ്ങള്‍ക്ക് തീപടര്‍ത്തിയ ചെങ്ങറക്കുപിന്നാലെ ഭൂരഹിതരായ ആയിരത്തോളം കുടുംബങ്ങള്‍ പുതിയ ചെറുത്തുനില്‍പുതീര്‍ക്കുന്ന അരിപ്പയിലെ ഭൂസമരം 175 ദിവസം പിന്നിടുകയാണ്.
മുത്തങ്ങയും ആറളവും നൈനാന്‍കോണവും ചെങ്ങറയും കടന്ന് വീണ്ടുമൊരു ഭൂസമരം ശക്തിപ്രാപിക്കുമ്പോള്‍ കഴിഞ്ഞകാലങ്ങളിലെ തെറ്റുകളാവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയോടുകൂടിയാണ് ആദിവാസി ദലിത് മുന്നേറ്റസമിതിയുടെ നേതൃത്വത്തില്‍ അരിപ്പയിലെ ഭൂരഹിതര്‍ പുതിയ സമരമുഖം തീര്‍ത്തിരിക്കുന്നത്. കോളനികളുടെ അരികുചേര്‍ന്ന ദലിത് ആദിവാസി ജീവിതത്തിന് അന്ത്യംകുറിക്കാന്‍ കൃഷിഭൂമി തിരിച്ചുപിടിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് ഇവര്‍ തിരിച്ചറിയുന്നു. അരിപ്പയിലെ 54 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ കുടിയേറി താമസവും കൃഷിയുമാരംഭിച്ച ആയിരത്തി മുന്നൂറോളം കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത് കൃഷിയോഗ്യമായ മണ്ണാണ്്. ഭൂപരിഷ്കരണത്തിന്‍െറ ഇരകളായ ദലിത് ആദിവാസി വിഭാഗങ്ങളെ വീണ്ടും വീണ്ടും ചതിയിലൂടെ മൂന്നു സെന്‍റിലേക്കും കോളനികളിലേക്കും ആട്ടിപ്പായിക്കുമ്പോള്‍ ആറടി മണ്ണ് മാത്രമല്ല കൃഷിഭൂമിയാണ് കേരളത്തിലെ ഭൂരഹിതര്‍ക്കുവേണ്ടതെന്ന് ഓര്‍മപ്പെടുത്തലാണ് അരിപ്പ ഭൂസമരവും ഉയര്‍ത്തുന്നത്. കേരളത്തിലെ ഭൂരഹിതരുടെ സമരം രാജ്യാന്തര ശ്രദ്ധയിലെത്തിച്ച ചെങ്ങറസമരത്തെ ചതിയിലൂടെ തകര്‍ത്ത ഭരണകൂടം അരിപ്പയിലെ സമരത്തെയും ഇല്ലാതാക്കാന്‍ മര്‍ദനവും സംഘടിതശക്തിയും ഉപയോഗിക്കുകയാണ്.
ചെങ്ങറ പാക്കേജില്‍ പ്രഖ്യാപിച്ച ഭൂമി വെറും പട്ടയ കടലാസ് മാത്രമായി അവശേഷിച്ചപ്പോള്‍ തെരുവിലായത് ആയിരത്തോളം കുടുംബങ്ങളാണ്. കേരളം കൊട്ടിഗ്ഘോഷിച്ച ചെങ്ങറ പാക്കേജിന്‍െറ ഇരകളായ നിരവധി കുടുംബങ്ങള്‍ വീണ്ടും അരിപ്പ ഭൂസമരത്തിന്‍െറ മുന്നണിപ്പോരാളികളായി ജനാധിപത്യകേരളത്തിന്‍െറ വഞ്ചനയുടെ പൊയ്മുഖം തുറന്നുകാട്ടുന്നു. നീതിക്കുവേണ്ടിയുള്ള ഈ ചെറുത്തുനില്‍പ് കേരളത്തിന്‍െറ ഭൂസമരങ്ങള്‍ക്ക് പുതിയ ഉണര്‍വും ഊര്‍ജവും പകരുമ്പോള്‍ ചെങ്ങറസമരത്തെ നേരിട്ട കൊമ്പും മുള്ളുമുള്ള പൊലീസിനപ്പുറത്ത് സാമൂഹികവിരുദ്ധരുടെ കുപ്പായമണിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ പൊലീസാണ് പാവപ്പെട്ട ആദിവാസികളെ നേരിടുന്നത്. മുത്തങ്ങയിലെ വെടിവെപ്പും ചെങ്ങറയിലെ തൊഴിലാളി മുഖംമൂടിയണിഞ്ഞ നരനായാട്ടും നടത്തിയ ഭരണകൂടം അരിപ്പയിലെ ഭൂരഹിതരുടെ മുന്നേറ്റത്തെ തകര്‍ക്കാനും കള്ളക്കഥകള്‍ മെനയുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന മുത്തങ്ങ- ചെങ്ങറ ഭൂസമരങ്ങള്‍ക്കുശേഷം കേരളത്തിലെ ദലിത് ആദിവാസി മുന്നേറ്റത്തിന്‍െറ പുതിയ ഒരധ്യായമാണ് അരിപ്പയിലെ ഭൂസമരം.
മുത്തങ്ങയും ആറളവും നൈനാന്‍കോണവും ചെങ്ങറയും കടന്ന് വീണ്ടുമൊരു ഭൂസമരം ശക്തിപ്രാപിക്കുമ്പോള്‍ കഴിഞ്ഞകാലങ്ങളിലെ തെറ്റുകളാവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയോടുകൂടിയാണ് ആദിവാസി ദലിത് മുന്നേറ്റസമിതിയുടെ നേതൃത്വത്തില്‍ അരിപ്പയിലെ ഭൂരഹിതര്‍ പുതിയ സമരമുഖം തീര്‍ത്തിരിക്കുന്നത്. കോളനികളുടെ അരികുചേര്‍ന്ന ദലിത് ആദിവാസി ജീവിതത്തിന് അന്ത്യംകുറിക്കാന്‍ കൃഷിഭൂമി തിരിച്ചുപിടിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് ഇവര്‍ തിരിച്ചറിയുന്നു. അരിപ്പയിലെ 54 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ കുടിയേറി താമസവും കൃഷിയുമാരംഭിച്ച ആയിരത്തി മുന്നൂറോളം കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത് കൃഷിയോഗ്യമായ മണ്ണാണ്്. ഭൂപരിഷ്കരണത്തിന്‍െറ ഇരകളായ ദലിത് ആദിവാസി വിഭാഗങ്ങളെ വീണ്ടും വീണ്ടും ചതിയിലൂടെ മൂന്നു സെന്‍റിലേക്കും കോളനികളിലേക്കും ആട്ടിപ്പായിക്കുമ്പോള്‍ ആറടി മണ്ണ് മാത്രമല്ല കൃഷിഭൂമിയാണ് കേരളത്തിലെ ഭൂരഹിതര്‍ക്കുവേണ്ടതെന്ന് ഓര്‍മപ്പെടുത്തലാണ് അരിപ്പ ഭൂസമരവും ഉയര്‍ത്തുന്നത്. കേരളത്തിലെ ഭൂരഹിതരുടെ സമരം രാജ്യാന്തര ശ്രദ്ധയിലെത്തിച്ച ചെങ്ങറസമരത്തെ ചതിയിലൂടെ തകര്‍ത്ത ഭരണകൂടം അരിപ്പയിലെ സമരത്തെയും ഇല്ലാതാക്കാന്‍ മര്‍ദനവും സംഘടിതശക്തിയും ഉപയോഗിക്കുകയാണ്.
ചെങ്ങറ പാക്കേജില്‍ പ്രഖ്യാപിച്ച ഭൂമി വെറും പട്ടയ കടലാസ് മാത്രമായി അവശേഷിച്ചപ്പോള്‍ തെരുവിലായത് ആയിരത്തോളം കുടുംബങ്ങളാണ്. കേരളം കൊട്ടിഗ്ഘോഷിച്ച ചെങ്ങറ പാക്കേജിന്‍െറ ഇരകളായ നിരവധി കുടുംബങ്ങള്‍ വീണ്ടും അരിപ്പ ഭൂസമരത്തിന്‍െറ മുന്നണിപ്പോരാളികളായി ജനാധിപത്യകേരളത്തിന്‍െറ വഞ്ചനയുടെ പൊയ്മുഖം തുറന്നുകാട്ടുന്നു. നീതിക്കുവേണ്ടിയുള്ള ഈ ചെറുത്തുനില്‍പ് കേരളത്തിന്‍െറ ഭൂസമരങ്ങള്‍ക്ക് പുതിയ ഉണര്‍വും ഊര്‍ജവും പകരുമ്പോള്‍ ചെങ്ങറസമരത്തെ നേരിട്ട കൊമ്പും മുള്ളുമുള്ള പൊലീസിനപ്പുറത്ത് സാമൂഹികവിരുദ്ധരുടെ കുപ്പായമണിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ പൊലീസാണ് പാവപ്പെട്ട ആദിവാസികളെ നേരിടുന്നത്. മുത്തങ്ങയിലെ വെടിവെപ്പും ചെങ്ങറയിലെ തൊഴിലാളി മുഖംമൂടിയണിഞ്ഞ നരനായാട്ടും നടത്തിയ ഭരണകൂടം അരിപ്പയിലെ ഭൂരഹിതരുടെ മുന്നേറ്റത്തെ തകര്‍ക്കാനും കള്ളക്കഥകള്‍ മെനയുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന മുത്തങ്ങ- ചെങ്ങറ ഭൂസമരങ്ങള്‍ക്കുശേഷം കേരളത്തിലെ ദലിത് ആദിവാസി മുന്നേറ്റത്തിന്‍െറ പുതിയ ഒരധ്യായമാണ് അരിപ്പയിലെ ഭൂസമരം.
കോളനിയില്‍നിന്ന്
കൃഷിഭൂമിയിലേക്ക്
ആദിവാസി ദലിത് കോളനികളിലെ ജീവിതങ്ങളെക്കുറിച്ച് ആരും ചര്‍ച്ചചെയ്യാറില്ല. മരിച്ചാല്‍ അടക്കാന്‍ ആറടിമണ്ണില്ലാതാകുമ്പോള്‍ അടുക്കളപൊളിച്ച് ശ്മശാനം തീര്‍ക്കുന്ന ദലിത് ജീവിതങ്ങളുടെ വാര്‍ത്തകള്‍ക്കപ്പുറം ആട്ടിയോടിക്കപ്പെട്ടവരെപോലെ ജീവിക്കേണ്ടിവരുന്ന ആയിരങ്ങള്‍ ആര്‍ക്കും വിഷയമാകുന്നില്ല. കോളനികളില്‍ രണ്ടു സെന്‍റ്് ഭൂമിയില്‍ ഞെങ്ങിഞെരുങ്ങി പീഡിപ്പിക്കപ്പെട്ട് നഗരത്തിന്‍െറ വിസര്‍ജ്യങ്ങളും പേറി ജീവിക്കുന്നവര്‍ ചില സവിശേഷ സാമൂഹികവിഭാഗത്തില്‍ പെടുന്നവരാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം കോളനിവാസികളും ദലിതരോ ദലിത് ക്രിസ്ത്യാനികളോ മറ്റ് പ്രാന്തവത്കൃത ജനവിഭാഗങ്ങളോ ആണ്. അഞ്ചു സെന്‍റില്‍നിന്ന് മൂന്നു സെന്‍റിലേക്കും പിന്നാലെ പുറമ്പോക്കിലേക്കും വലിച്ചെറിയപ്പെട്ട ഇവരുടെ മുറവിളികള്‍ ഭൂമിക്കുവേണ്ടിയാകുമ്പോള്‍ കോളനികളിലെ അപശബ്ദമായി തള്ളിക്കളയുന്നു.
കേരളത്തില്‍ പതിനായിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമി കണ്ടെത്തിയിട്ടും ഭൂമിക്കുവേണ്ടിയുള്ളവരെ വീണ്ടും മൂന്നു സെന്‍റിലേക്ക് ചുരുക്കുന്നത് ഭരണകൂടത്തിന്‍െറ ഈ അടിച്ചമര്‍ത്തല്‍ നിലപാടുതന്നെയാണ്. മാന്യമായി കൃഷിചെയ്ത് ജീവിക്കാനുള്ള ഒരേക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് കൊടുക്കുന്നതിനുപകരം പുതിയ മൂന്നു സെന്‍റ് കോളനികളാണ് നല്ലതെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍, ഇനി മൂന്നു സെന്‍റിലെ കോളനികള്‍ ദലിതര്‍ക്കാവശ്യമില്ലെന്ന് അരിപ്പ ഭൂസമരം കേരളത്തോട് പ്രഖ്യാപിക്കുന്നു.
2012 ഡിസംബര്‍ മുപ്പത്തൊന്നിന് പുലര്‍ച്ചയാണ് കൊല്ലം ജില്ലയിലെ അരിപ്പയിലെ 54 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ നാല്‍പതോളം കുടുംബങ്ങള്‍ കുടിലുകെട്ടി സമരമാരംഭിക്കുന്നത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഭൂമിയിലേക്ക് സുലേഖ താത്തയുടെ നേതൃത്വത്തിലുള്ള നാല്‍പതംഗസംഘം രഹസ്യമായി കടന്ന് കൊടിനാട്ടി. വഴിയോരത്തെ അലസമായ ജീവിതത്തില്‍നിന്ന് പുതിയ പോരാട്ടത്തിന്‍െറ തുടക്കമായിരുന്നു പുലര്‍ച്ച ഒരുമണിക്ക് മുപ്പതോളം സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരപ്രവര്‍ത്തകര്‍ തുടക്കംകുറിച്ചത്. അടുത്ത ദിവസങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ അണിചേര്‍ന്ന് അരിപ്പ ഭൂസമരം ശക്തിതെളിയിച്ച് മുന്നേറി. ഏത് പ്രതിസന്ധിയെയും നേരിടാന്‍ തയാറായി കനലെരിയുന്ന പുതിയ സമരമുഖങ്ങളിലേക്ക് കേരളത്തിലെ ആദിവാസി ദലിത് കുടുംബങ്ങള്‍ക്കൊപ്പം തെരുവിനെ വീടാക്കിയ നിരവധിപേരും ഒപ്പംചേര്‍ന്നു.
കുളത്തുപ്പുഴയിലെ വ്യവസായ പ്രമുഖനായിരുന്ന തങ്ങള്‍കുഞ്ഞ് മുസ്ലിയാരില്‍നിന്ന് കുത്തകപ്പാട്ടം റദ്ദാക്കി സര്‍ക്കാര്‍ തിരിച്ചുപിടിച്ച 54 ഏക്കറോളം വരുന്ന റബര്‍തോട്ടമുള്‍പ്പെടെയുള്ള റവന്യൂ ഭൂമിയിലാണ് വിവിധ ജില്ലകളില്‍നിന്നുള്ള നാലായിരത്തോളം പേര്‍ ആയിരത്തിലധികം കുടിലുകള്‍കെട്ടി അവകാശം സ്ഥാപിച്ചത്. അഞ്ചുമാസം പിന്നിട്ട അരിപ്പ സമരവേദിയിലിന്നും ഭയം വിട്ടുമാറാത്ത മുഖങ്ങളാണ് അധികവും. പൊലീസും സാമൂഹികവിരുദ്ധരും ചേര്‍ന്ന് ക്രൂരമായ അക്രമങ്ങളാണ് നിരവധി തവണ സമരഭൂമിയില്‍ നടത്തിയത്.
പ്ളാസ്റ്റിക് ഷീറ്റില്‍ കെട്ടിയുണ്ടാക്കിയ നിരവധി കുടിലുകളിലായി കൈക്കുഞ്ഞുങ്ങളുള്‍പ്പെടെയുള്ള നാലായിരത്തോളം പേര്‍. കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലിലും പേടിപ്പെടുത്തുന്ന കാറ്റിലും മനസ്സിളകാതെ തളരാത്ത പോരാട്ടവീര്യവുമായി പുതിയ സ്വപ്നങ്ങള്‍ നെയ്യുന്നു. സമരമുഖത്തെ മുദ്രാവാക്യംവിളിക്കൊപ്പവും പൊന്നുവിളയിക്കുന്ന പുതിയ കൂട്ടായ്മ തീര്‍ത്തുകൊണ്ടാണ് അരിപ്പയിലെ ഭൂസമരം പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നത്. മണ്ണിന്‍െറ മക്കള്‍ക്ക് മണ്ണ് തിരിച്ചുപിടിക്കാന്‍ തരിശായ പാടശേഖരങ്ങളില്‍ വിത്തിറക്കുന്നു. അങ്ങനെ നാടന്‍പാട്ടിന്‍െറ താളത്തിനൊത്ത് കാര്‍ഷികകേരളത്തിന്‍െറ മണ്ണിന്‍െറ മണമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുകയാണ് അരിപ്പ ഭൂസമരം. ഇവരെ നിങ്ങള്‍ക്ക് കൈയേറ്റക്കാരെന്നോ തീവ്രവാദികളെന്നോ വിളിക്കാം. പക്ഷേ, അരിപ്പയിലെ പൊന്നുവിളയിക്കുന്ന മണ്ണില്‍ പുതിയ നാമ്പുകളുയരുമ്പോള്‍ മണ്ണില്‍ പണിയെടുക്കുന്നവന്‍െറ കനലെരിയുന്ന മനസ്സിനെക്കുറിച്ച് കേരളമറിയും.
സമരഭൂമിയിലെ പച്ചക്കറികൃഷിയും പാടശേഖരത്തെ നെല്‍കൃഷിയുമായി ആവേശത്തിലാണ് സമരഭൂമി. ഓണമെത്തുമ്പോഴേക്കും കൂടുതല്‍ ഭൂമിയില്‍ കൃഷിയിറക്കി സമരഭൂമിയെ പച്ചപുതപ്പിക്കാമെന്ന പ്രതീക്ഷകളും അരിപ്പ ഭൂസമരത്തിന് ഊര്‍ജം പകരുന്നു. ചോര്‍ന്നൊലിക്കുന്ന പ്ളാസ്റ്റിക് കൂരയില്‍ പുതിയ സ്വപ്നങ്ങള്‍ തളിര്‍ക്കുന്നത് സമരഭൂമിയിലുയരുന്ന കാര്‍ഷിക വിപ്ളവത്തിലൂടെയാണ്. പിടിച്ചെടുത്ത ഭൂമിയില്‍ കൊടികെട്ടി മുദ്രാവാക്യം വിളിച്ചിരിക്കാതെ ഇത് തങ്ങളുടെ സ്വന്തം ഭൂമിയാണെന്ന തിരിച്ചറിവില്‍ പുതിയ കൃഷിപാഠം ചെയ്യുകയാണ് അരിപ്പയിലെ കുടുംബങ്ങള്‍.
പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള കക്കൂസുള്‍പ്പെടെ വിവിധ സംഘടനകളുടെ സഹായത്താല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സ്ഥാപിച്ചത്. സമരഭൂമിയിലെ മുപ്പതോളം കുട്ടികള്‍ സമീപത്തെ ട്രൈബല്‍ സ്കൂളിലെ വിദ്യാര്‍ഥികളായി, അതിനൊപ്പം അക്ഷരവെളിച്ചമായി കൊച്ചുകുടിലിലെ അംഗന്‍വാടിയും സമരഭൂമിയിലുണ്ട്. മൂന്നു ഗേറ്റുകളിലായി ജാഗ്രതയോടെ നിലയുറപ്പിച്ച സമരഭടന്മാരാണ് രാവുംപകലുമായി സമരഭൂമിക്ക് കാവലിരിക്കുന്നത്. സാമൂഹികവിരുദ്ധരും പൊലീസും എപ്പോള്‍ വേണമെങ്കിലും സമരഭൂമിയിലെത്താമെന്നതിനാല്‍ മൂന്നു ഗേറ്റും ജാഗ്രതയിലായിരിക്കും. വളര്‍ത്തുമൃഗങ്ങളും ചായക്കടയും വായനശാലയുമായി സമരഭൂമി സജീവമാകുന്നു. രാവിലെ മുതല്‍ കൂലിപ്പണിക്കുപോയി വൈകീട്ട് തിരിച്ചെത്തി സമരഭൂമിയിലെ പട്ടിണിമാറ്റാന്‍ നിരവധിപേര്‍ കഷ്ടപ്പെടുന്നു. പുതിയതായി കുഴിച്ച ഏതാനും കിണറുകള്‍ സമരഭൂമിയിലെ ദാഹമകറ്റുന്നു. കാറ്റും മഴയും കനക്കുമ്പോള്‍ ആര്‍ത്തിരമ്പുന്ന മഴക്കൊപ്പം നാടന്‍പാട്ടിന്‍െറ താളവുമുയരുന്നു, മഴയും കാറ്റും തോല്‍ക്കുന്ന പുതിയ ചെറുത്തുനില്‍പിന്‍െറ സംഗീതം.
കൃഷിഭൂമിയിലേക്ക്
ആദിവാസി ദലിത് കോളനികളിലെ ജീവിതങ്ങളെക്കുറിച്ച് ആരും ചര്‍ച്ചചെയ്യാറില്ല. മരിച്ചാല്‍ അടക്കാന്‍ ആറടിമണ്ണില്ലാതാകുമ്പോള്‍ അടുക്കളപൊളിച്ച് ശ്മശാനം തീര്‍ക്കുന്ന ദലിത് ജീവിതങ്ങളുടെ വാര്‍ത്തകള്‍ക്കപ്പുറം ആട്ടിയോടിക്കപ്പെട്ടവരെപോലെ ജീവിക്കേണ്ടിവരുന്ന ആയിരങ്ങള്‍ ആര്‍ക്കും വിഷയമാകുന്നില്ല. കോളനികളില്‍ രണ്ടു സെന്‍റ്് ഭൂമിയില്‍ ഞെങ്ങിഞെരുങ്ങി പീഡിപ്പിക്കപ്പെട്ട് നഗരത്തിന്‍െറ വിസര്‍ജ്യങ്ങളും പേറി ജീവിക്കുന്നവര്‍ ചില സവിശേഷ സാമൂഹികവിഭാഗത്തില്‍ പെടുന്നവരാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം കോളനിവാസികളും ദലിതരോ ദലിത് ക്രിസ്ത്യാനികളോ മറ്റ് പ്രാന്തവത്കൃത ജനവിഭാഗങ്ങളോ ആണ്. അഞ്ചു സെന്‍റില്‍നിന്ന് മൂന്നു സെന്‍റിലേക്കും പിന്നാലെ പുറമ്പോക്കിലേക്കും വലിച്ചെറിയപ്പെട്ട ഇവരുടെ മുറവിളികള്‍ ഭൂമിക്കുവേണ്ടിയാകുമ്പോള്‍ കോളനികളിലെ അപശബ്ദമായി തള്ളിക്കളയുന്നു.
കേരളത്തില്‍ പതിനായിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമി കണ്ടെത്തിയിട്ടും ഭൂമിക്കുവേണ്ടിയുള്ളവരെ വീണ്ടും മൂന്നു സെന്‍റിലേക്ക് ചുരുക്കുന്നത് ഭരണകൂടത്തിന്‍െറ ഈ അടിച്ചമര്‍ത്തല്‍ നിലപാടുതന്നെയാണ്. മാന്യമായി കൃഷിചെയ്ത് ജീവിക്കാനുള്ള ഒരേക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് കൊടുക്കുന്നതിനുപകരം പുതിയ മൂന്നു സെന്‍റ് കോളനികളാണ് നല്ലതെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍, ഇനി മൂന്നു സെന്‍റിലെ കോളനികള്‍ ദലിതര്‍ക്കാവശ്യമില്ലെന്ന് അരിപ്പ ഭൂസമരം കേരളത്തോട് പ്രഖ്യാപിക്കുന്നു.
2012 ഡിസംബര്‍ മുപ്പത്തൊന്നിന് പുലര്‍ച്ചയാണ് കൊല്ലം ജില്ലയിലെ അരിപ്പയിലെ 54 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ നാല്‍പതോളം കുടുംബങ്ങള്‍ കുടിലുകെട്ടി സമരമാരംഭിക്കുന്നത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഭൂമിയിലേക്ക് സുലേഖ താത്തയുടെ നേതൃത്വത്തിലുള്ള നാല്‍പതംഗസംഘം രഹസ്യമായി കടന്ന് കൊടിനാട്ടി. വഴിയോരത്തെ അലസമായ ജീവിതത്തില്‍നിന്ന് പുതിയ പോരാട്ടത്തിന്‍െറ തുടക്കമായിരുന്നു പുലര്‍ച്ച ഒരുമണിക്ക് മുപ്പതോളം സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരപ്രവര്‍ത്തകര്‍ തുടക്കംകുറിച്ചത്. അടുത്ത ദിവസങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ അണിചേര്‍ന്ന് അരിപ്പ ഭൂസമരം ശക്തിതെളിയിച്ച് മുന്നേറി. ഏത് പ്രതിസന്ധിയെയും നേരിടാന്‍ തയാറായി കനലെരിയുന്ന പുതിയ സമരമുഖങ്ങളിലേക്ക് കേരളത്തിലെ ആദിവാസി ദലിത് കുടുംബങ്ങള്‍ക്കൊപ്പം തെരുവിനെ വീടാക്കിയ നിരവധിപേരും ഒപ്പംചേര്‍ന്നു.
കുളത്തുപ്പുഴയിലെ വ്യവസായ പ്രമുഖനായിരുന്ന തങ്ങള്‍കുഞ്ഞ് മുസ്ലിയാരില്‍നിന്ന് കുത്തകപ്പാട്ടം റദ്ദാക്കി സര്‍ക്കാര്‍ തിരിച്ചുപിടിച്ച 54 ഏക്കറോളം വരുന്ന റബര്‍തോട്ടമുള്‍പ്പെടെയുള്ള റവന്യൂ ഭൂമിയിലാണ് വിവിധ ജില്ലകളില്‍നിന്നുള്ള നാലായിരത്തോളം പേര്‍ ആയിരത്തിലധികം കുടിലുകള്‍കെട്ടി അവകാശം സ്ഥാപിച്ചത്. അഞ്ചുമാസം പിന്നിട്ട അരിപ്പ സമരവേദിയിലിന്നും ഭയം വിട്ടുമാറാത്ത മുഖങ്ങളാണ് അധികവും. പൊലീസും സാമൂഹികവിരുദ്ധരും ചേര്‍ന്ന് ക്രൂരമായ അക്രമങ്ങളാണ് നിരവധി തവണ സമരഭൂമിയില്‍ നടത്തിയത്.
പ്ളാസ്റ്റിക് ഷീറ്റില്‍ കെട്ടിയുണ്ടാക്കിയ നിരവധി കുടിലുകളിലായി കൈക്കുഞ്ഞുങ്ങളുള്‍പ്പെടെയുള്ള നാലായിരത്തോളം പേര്‍. കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലിലും പേടിപ്പെടുത്തുന്ന കാറ്റിലും മനസ്സിളകാതെ തളരാത്ത പോരാട്ടവീര്യവുമായി പുതിയ സ്വപ്നങ്ങള്‍ നെയ്യുന്നു. സമരമുഖത്തെ മുദ്രാവാക്യംവിളിക്കൊപ്പവും പൊന്നുവിളയിക്കുന്ന പുതിയ കൂട്ടായ്മ തീര്‍ത്തുകൊണ്ടാണ് അരിപ്പയിലെ ഭൂസമരം പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നത്. മണ്ണിന്‍െറ മക്കള്‍ക്ക് മണ്ണ് തിരിച്ചുപിടിക്കാന്‍ തരിശായ പാടശേഖരങ്ങളില്‍ വിത്തിറക്കുന്നു. അങ്ങനെ നാടന്‍പാട്ടിന്‍െറ താളത്തിനൊത്ത് കാര്‍ഷികകേരളത്തിന്‍െറ മണ്ണിന്‍െറ മണമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുകയാണ് അരിപ്പ ഭൂസമരം. ഇവരെ നിങ്ങള്‍ക്ക് കൈയേറ്റക്കാരെന്നോ തീവ്രവാദികളെന്നോ വിളിക്കാം. പക്ഷേ, അരിപ്പയിലെ പൊന്നുവിളയിക്കുന്ന മണ്ണില്‍ പുതിയ നാമ്പുകളുയരുമ്പോള്‍ മണ്ണില്‍ പണിയെടുക്കുന്നവന്‍െറ കനലെരിയുന്ന മനസ്സിനെക്കുറിച്ച് കേരളമറിയും.
സമരഭൂമിയിലെ പച്ചക്കറികൃഷിയും പാടശേഖരത്തെ നെല്‍കൃഷിയുമായി ആവേശത്തിലാണ് സമരഭൂമി. ഓണമെത്തുമ്പോഴേക്കും കൂടുതല്‍ ഭൂമിയില്‍ കൃഷിയിറക്കി സമരഭൂമിയെ പച്ചപുതപ്പിക്കാമെന്ന പ്രതീക്ഷകളും അരിപ്പ ഭൂസമരത്തിന് ഊര്‍ജം പകരുന്നു. ചോര്‍ന്നൊലിക്കുന്ന പ്ളാസ്റ്റിക് കൂരയില്‍ പുതിയ സ്വപ്നങ്ങള്‍ തളിര്‍ക്കുന്നത് സമരഭൂമിയിലുയരുന്ന കാര്‍ഷിക വിപ്ളവത്തിലൂടെയാണ്. പിടിച്ചെടുത്ത ഭൂമിയില്‍ കൊടികെട്ടി മുദ്രാവാക്യം വിളിച്ചിരിക്കാതെ ഇത് തങ്ങളുടെ സ്വന്തം ഭൂമിയാണെന്ന തിരിച്ചറിവില്‍ പുതിയ കൃഷിപാഠം ചെയ്യുകയാണ് അരിപ്പയിലെ കുടുംബങ്ങള്‍.
പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള കക്കൂസുള്‍പ്പെടെ വിവിധ സംഘടനകളുടെ സഹായത്താല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സ്ഥാപിച്ചത്. സമരഭൂമിയിലെ മുപ്പതോളം കുട്ടികള്‍ സമീപത്തെ ട്രൈബല്‍ സ്കൂളിലെ വിദ്യാര്‍ഥികളായി, അതിനൊപ്പം അക്ഷരവെളിച്ചമായി കൊച്ചുകുടിലിലെ അംഗന്‍വാടിയും സമരഭൂമിയിലുണ്ട്. മൂന്നു ഗേറ്റുകളിലായി ജാഗ്രതയോടെ നിലയുറപ്പിച്ച സമരഭടന്മാരാണ് രാവുംപകലുമായി സമരഭൂമിക്ക് കാവലിരിക്കുന്നത്. സാമൂഹികവിരുദ്ധരും പൊലീസും എപ്പോള്‍ വേണമെങ്കിലും സമരഭൂമിയിലെത്താമെന്നതിനാല്‍ മൂന്നു ഗേറ്റും ജാഗ്രതയിലായിരിക്കും. വളര്‍ത്തുമൃഗങ്ങളും ചായക്കടയും വായനശാലയുമായി സമരഭൂമി സജീവമാകുന്നു. രാവിലെ മുതല്‍ കൂലിപ്പണിക്കുപോയി വൈകീട്ട് തിരിച്ചെത്തി സമരഭൂമിയിലെ പട്ടിണിമാറ്റാന്‍ നിരവധിപേര്‍ കഷ്ടപ്പെടുന്നു. പുതിയതായി കുഴിച്ച ഏതാനും കിണറുകള്‍ സമരഭൂമിയിലെ ദാഹമകറ്റുന്നു. കാറ്റും മഴയും കനക്കുമ്പോള്‍ ആര്‍ത്തിരമ്പുന്ന മഴക്കൊപ്പം നാടന്‍പാട്ടിന്‍െറ താളവുമുയരുന്നു, മഴയും കാറ്റും തോല്‍ക്കുന്ന പുതിയ ചെറുത്തുനില്‍പിന്‍െറ സംഗീതം.
‘പരാജയപ്പെടുത്തിയ’ ചര്‍ച്ചകള്‍
അരിപ്പയിലെ കുടില്‍കെട്ടല്‍ സമരം അഞ്ചു മാസം പിന്നിടുമ്പോഴും സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കുനേരെ സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. നാലുതവണ സമരക്കാരുമായി ചര്‍ച്ചനടന്നെങ്കിലും സമരനേതൃത്വത്തെ അപമാനിക്കുന്ന നിലപാടുകളാണ് റവന്യൂമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചതെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചെങ്ങറയിലെ സമരഭൂമിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി ഒരേ പായയിലിരുന്ന് സമരക്കാര്‍ക്കുവേണ്ടി അന്ന് വാദിച്ച ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും അടൂര്‍ പ്രകാശും ഇന്ന് നയംമാറ്റുന്നു. ഒരേക്കര്‍ ഭൂമി ലഭിക്കാതെ ചെങ്ങറയില്‍നിന്നിറങ്ങരുതെന്നു പറഞ്ഞവര്‍ അധികാരത്തിലെത്തിയപ്പോള്‍ വാക്കു മാറ്റി. ചെങ്ങറയിലെ ഒരേക്കര്‍ കൃഷിഭൂമിക്കുവേണ്ടിയുള്ള സമരം ന്യായമായിരുന്നെന്ന് പരസ്യപ്രഖ്യാപനം നടത്തിയവര്‍തന്നെയാണ് ഇപ്പോള്‍ മൂന്നു സെന്‍റില്‍ കൂടുതല്‍ ഭൂരഹിതര്‍ക്ക്് നല്‍കാന്‍ കഴിയില്ലെന്ന് വാദിക്കുന്നത്. അരിപ്പയിലെ ഭൂമിയില്‍നിന്നിറങ്ങണമെന്നും അപേക്ഷ നല്‍കുന്നവര്‍ക്ക് മുഴുവന്‍ മൂന്നു സെന്‍റ് ഭൂമി ലഭ്യമാക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും വാഗ്ദാനം. ചെങ്ങറയിലെ വര്‍ഷങ്ങള്‍ നീണ്ട സമരപോരാട്ടത്തിനൊടുവിലും വഞ്ചിക്കപ്പട്ടവരോടാണ് മുഖ്യമന്ത്രിയുടെ ഈ വാഗ്്ദാനമെന്നറിയുമ്പോഴാണ് കേരളത്തിലെ ഭൂരഹിതര്‍ എത്രത്തോളം ചതിക്കപ്പെടുന്നുവെന്ന വസ്തുത വ്യക്തമാവുക. അമ്പതു സെന്‍റ് വാഗ്ദാനം ചെയ്ത പട്ടയവുമായി കേരളംമുഴുവന്‍ അലഞ്ഞ് വീണ്ടും സമരമുഖത്തെത്തിയവര്‍ക്ക് മൂന്നു സെന്‍െറന്ന പ്രഖ്യാപനം എങ്ങനെയാണ് ഉള്‍ക്കൊള്ളാനാവുക? അതുകൊണ്ടുതന്നെയാണ് ചര്‍ച്ചക്കെത്തിയ സമരക്കാരെ അധിക്ഷേപിച്ചുവിട്ട റവന്യൂമന്ത്രിക്ക് സമരഭൂമിയിലെ സ്ത്രീകളില്‍നിന്ന് ശകാരവാക്കുകള്‍ കേള്‍ക്കേണ്ടിവന്നത്.
സമരത്തിലുള്ള അമ്പത്തിനാലു കുടുംബങ്ങള്‍ക്ക് അരിപ്പയിലെ സമരഭൂമിയിലും ബാക്കിയുള്ളവര്‍ക്ക് സര്‍ക്കാറിന്‍െറ കൈവശവും പാട്ടക്കാലാവധികഴിഞ്ഞതുമായ ഭൂമികള്‍ പിടിച്ചെടുത്ത് കൃഷിക്കായി ഒരേക്കര്‍ വീതം നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം, അരിപ്പയിലെ സമരഭൂമി മൂന്നു സെന്‍റുവീതം പത്തു ലക്ഷം പേര്‍ക്ക് പതിച്ചുനല്‍കാനുള്ളതാണെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍, ഈ ഭൂമി മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി അട്ടിമറിക്കാനുള്ള ഗൂഢാലോചനകളാണ് നടക്കുന്നതെന്ന് തുടര്‍ന്നുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ തെളിയിക്കുന്നു. ഭൂരഹിതര്‍ക്ക് നല്‍കാനുള്ള ഭൂമിയാണെന്ന് ആദ്യം അവകാശപ്പെട്ട സര്‍ക്കാര്‍ പിന്നീട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായുള്ള ഭൂമിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമരക്കാര്‍ക്കെതിരെ പ്രാദേശിക വികാരമുയര്‍ത്തിവിടാന്‍ ഇത് സര്‍ക്കാറിനെ സഹായിച്ചുവെന്നതാണ് സത്യം. കുളത്തുപ്പുഴയില്‍ പുതിയതായി വരാനിരിക്കുന്ന മെഡിക്കല്‍ കോളജ് അരിപ്പയിലെ സര്‍ക്കാര്‍ ഭൂമിയില്‍ വരണമെന്ന് സ്ഥലം എം.എല്‍.എയും പ്രഖ്യാപിച്ചു. പക്ഷേ, അങ്ങനെയൊരു നീക്കം നടത്തി സമരക്കാരെ കുടിയിറക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
യു.ഡി.എഫ് സര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രഖ്യാപിച്ച നേട്ടങ്ങള്‍ പ്രധാനപ്പെട്ടതായിരുന്നു, ചെങ്ങറയില്‍ വഞ്ചിക്കപ്പെട്ടവര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കി എന്നത്. എന്നാല്‍, സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് അരിപ്പസമരവും പട്ടയവുമായി ഇന്നും തെരുവിലലയുന്ന ആയിരങ്ങളും തെളിയിക്കുന്നു. കൊല്ലം ജില്ലയില്‍തന്നെ ഏക്കറുകണക്കിന് മിച്ചഭൂമി സര്‍ക്കാറിന്‍െറ പട്ടികയിലുണ്ടായിട്ടും ഇതൊന്നും ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ തയാറായില്ലെന്നു മാത്രമല്ല കൊല്ലം ജില്ലയിലുള്ളവരെ കാസര്‍കോട്ടെയും ഇടുക്കിയിലെയും പാറപ്പുറത്ത് കുടിയിരുത്താനായിരുന്നു നീക്കംനടത്തിയത്. ഇതാണ് അരിപ്പയിലെ സമരക്കാര്‍ ചോദ്യംചെയ്യുന്നത്. ഭൂരഹിതര്‍ക്കു നല്‍കാന്‍ ഭൂമിയില്ലെന്ന് ആണയിടുന്ന സര്‍ക്കാര്‍ സ്വകാര്യ വ്യക്തികളുടെ പാട്ടക്കാലാവധികഴിഞ്ഞ കൃഷിഭൂമിയെക്കുറിച്ച് മൗനംപാലിക്കുന്നു. പിടിച്ചെടുത്ത ഭൂമികളാകട്ടെ വീണ്ടും സ്വകാര്യവ്യക്തികള്‍ക്ക് മറിച്ചുനല്‍കാനും പദ്ധതികള്‍ തയാറാക്കുന്നു. കുളത്തുപ്പുഴ റോഡില്‍ അരിപ്പയിലെ റോഡരികിലെ പ്രധാനപ്പെട്ട സ്ഥലമാണ് ഇന്ന് സമരക്കാര്‍ അവകാശം സ്ഥാപിച്ചിരിക്കുന്നത്. ഈ ഭൂമി വികസനത്തിന്‍െറയും വ്യവസായത്തിന്‍െറയും മറവില്‍ സ്വകാര്യ വ്യക്തിക്ക് കൈമാറാനിരിക്കെയായിരുന്നു അരിപ്പയില്‍ ഭൂസമരമുയര്‍ന്നത്. ഇതാണ് സര്‍ക്കാറിനെ പ്രകോപിപ്പിച്ചത്.
ചെങ്ങറയിലെ സമരപ്പാക്കേജില്‍ ഭൂമി ലഭിച്ച 21ഓളം കുടുംബങ്ങള്‍ ഇവിടെ സ്ഥിരതാമസമാക്കിയെങ്കിലും ബാക്കിയുള്ള ഭൂമിയില്‍ ഭൂരഹിതരെ അടുപ്പിക്കില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍. കൃഷിചെയ്യാനുള്ള ഭൂമിയെക്കുറിച്ചുള്ള ആവശ്യങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സമരക്കാരോട് കുടിയൊഴിയാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടിസും നല്‍കി. സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് തലേദിവസം കുടിയൊഴിപ്പിക്കല്‍ നോട്ടിസ് നല്‍കി സര്‍ക്കാന്‍ തനിനിറം പുറത്തുകാട്ടിയത്. എന്നാല്‍, നോട്ടിസ് നല്‍കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ടാണ് സമരക്കാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. നാലുവട്ട ചര്‍ച്ചകള്‍ക്കുശേഷം പിന്നീട് സര്‍ക്കാര്‍ സമരക്കാരുമായി ആശയവിനിമയത്തിന് തയാറായിട്ടില്ല.
അരിപ്പയിലെ കുടില്‍കെട്ടല്‍ സമരം അഞ്ചു മാസം പിന്നിടുമ്പോഴും സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കുനേരെ സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. നാലുതവണ സമരക്കാരുമായി ചര്‍ച്ചനടന്നെങ്കിലും സമരനേതൃത്വത്തെ അപമാനിക്കുന്ന നിലപാടുകളാണ് റവന്യൂമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചതെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചെങ്ങറയിലെ സമരഭൂമിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി ഒരേ പായയിലിരുന്ന് സമരക്കാര്‍ക്കുവേണ്ടി അന്ന് വാദിച്ച ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും അടൂര്‍ പ്രകാശും ഇന്ന് നയംമാറ്റുന്നു. ഒരേക്കര്‍ ഭൂമി ലഭിക്കാതെ ചെങ്ങറയില്‍നിന്നിറങ്ങരുതെന്നു പറഞ്ഞവര്‍ അധികാരത്തിലെത്തിയപ്പോള്‍ വാക്കു മാറ്റി. ചെങ്ങറയിലെ ഒരേക്കര്‍ കൃഷിഭൂമിക്കുവേണ്ടിയുള്ള സമരം ന്യായമായിരുന്നെന്ന് പരസ്യപ്രഖ്യാപനം നടത്തിയവര്‍തന്നെയാണ് ഇപ്പോള്‍ മൂന്നു സെന്‍റില്‍ കൂടുതല്‍ ഭൂരഹിതര്‍ക്ക്് നല്‍കാന്‍ കഴിയില്ലെന്ന് വാദിക്കുന്നത്. അരിപ്പയിലെ ഭൂമിയില്‍നിന്നിറങ്ങണമെന്നും അപേക്ഷ നല്‍കുന്നവര്‍ക്ക് മുഴുവന്‍ മൂന്നു സെന്‍റ് ഭൂമി ലഭ്യമാക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും വാഗ്ദാനം. ചെങ്ങറയിലെ വര്‍ഷങ്ങള്‍ നീണ്ട സമരപോരാട്ടത്തിനൊടുവിലും വഞ്ചിക്കപ്പട്ടവരോടാണ് മുഖ്യമന്ത്രിയുടെ ഈ വാഗ്്ദാനമെന്നറിയുമ്പോഴാണ് കേരളത്തിലെ ഭൂരഹിതര്‍ എത്രത്തോളം ചതിക്കപ്പെടുന്നുവെന്ന വസ്തുത വ്യക്തമാവുക. അമ്പതു സെന്‍റ് വാഗ്ദാനം ചെയ്ത പട്ടയവുമായി കേരളംമുഴുവന്‍ അലഞ്ഞ് വീണ്ടും സമരമുഖത്തെത്തിയവര്‍ക്ക് മൂന്നു സെന്‍െറന്ന പ്രഖ്യാപനം എങ്ങനെയാണ് ഉള്‍ക്കൊള്ളാനാവുക? അതുകൊണ്ടുതന്നെയാണ് ചര്‍ച്ചക്കെത്തിയ സമരക്കാരെ അധിക്ഷേപിച്ചുവിട്ട റവന്യൂമന്ത്രിക്ക് സമരഭൂമിയിലെ സ്ത്രീകളില്‍നിന്ന് ശകാരവാക്കുകള്‍ കേള്‍ക്കേണ്ടിവന്നത്.
സമരത്തിലുള്ള അമ്പത്തിനാലു കുടുംബങ്ങള്‍ക്ക് അരിപ്പയിലെ സമരഭൂമിയിലും ബാക്കിയുള്ളവര്‍ക്ക് സര്‍ക്കാറിന്‍െറ കൈവശവും പാട്ടക്കാലാവധികഴിഞ്ഞതുമായ ഭൂമികള്‍ പിടിച്ചെടുത്ത് കൃഷിക്കായി ഒരേക്കര്‍ വീതം നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം, അരിപ്പയിലെ സമരഭൂമി മൂന്നു സെന്‍റുവീതം പത്തു ലക്ഷം പേര്‍ക്ക് പതിച്ചുനല്‍കാനുള്ളതാണെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍, ഈ ഭൂമി മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി അട്ടിമറിക്കാനുള്ള ഗൂഢാലോചനകളാണ് നടക്കുന്നതെന്ന് തുടര്‍ന്നുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ തെളിയിക്കുന്നു. ഭൂരഹിതര്‍ക്ക് നല്‍കാനുള്ള ഭൂമിയാണെന്ന് ആദ്യം അവകാശപ്പെട്ട സര്‍ക്കാര്‍ പിന്നീട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായുള്ള ഭൂമിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമരക്കാര്‍ക്കെതിരെ പ്രാദേശിക വികാരമുയര്‍ത്തിവിടാന്‍ ഇത് സര്‍ക്കാറിനെ സഹായിച്ചുവെന്നതാണ് സത്യം. കുളത്തുപ്പുഴയില്‍ പുതിയതായി വരാനിരിക്കുന്ന മെഡിക്കല്‍ കോളജ് അരിപ്പയിലെ സര്‍ക്കാര്‍ ഭൂമിയില്‍ വരണമെന്ന് സ്ഥലം എം.എല്‍.എയും പ്രഖ്യാപിച്ചു. പക്ഷേ, അങ്ങനെയൊരു നീക്കം നടത്തി സമരക്കാരെ കുടിയിറക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
യു.ഡി.എഫ് സര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രഖ്യാപിച്ച നേട്ടങ്ങള്‍ പ്രധാനപ്പെട്ടതായിരുന്നു, ചെങ്ങറയില്‍ വഞ്ചിക്കപ്പെട്ടവര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കി എന്നത്. എന്നാല്‍, സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് അരിപ്പസമരവും പട്ടയവുമായി ഇന്നും തെരുവിലലയുന്ന ആയിരങ്ങളും തെളിയിക്കുന്നു. കൊല്ലം ജില്ലയില്‍തന്നെ ഏക്കറുകണക്കിന് മിച്ചഭൂമി സര്‍ക്കാറിന്‍െറ പട്ടികയിലുണ്ടായിട്ടും ഇതൊന്നും ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ തയാറായില്ലെന്നു മാത്രമല്ല കൊല്ലം ജില്ലയിലുള്ളവരെ കാസര്‍കോട്ടെയും ഇടുക്കിയിലെയും പാറപ്പുറത്ത് കുടിയിരുത്താനായിരുന്നു നീക്കംനടത്തിയത്. ഇതാണ് അരിപ്പയിലെ സമരക്കാര്‍ ചോദ്യംചെയ്യുന്നത്. ഭൂരഹിതര്‍ക്കു നല്‍കാന്‍ ഭൂമിയില്ലെന്ന് ആണയിടുന്ന സര്‍ക്കാര്‍ സ്വകാര്യ വ്യക്തികളുടെ പാട്ടക്കാലാവധികഴിഞ്ഞ കൃഷിഭൂമിയെക്കുറിച്ച് മൗനംപാലിക്കുന്നു. പിടിച്ചെടുത്ത ഭൂമികളാകട്ടെ വീണ്ടും സ്വകാര്യവ്യക്തികള്‍ക്ക് മറിച്ചുനല്‍കാനും പദ്ധതികള്‍ തയാറാക്കുന്നു. കുളത്തുപ്പുഴ റോഡില്‍ അരിപ്പയിലെ റോഡരികിലെ പ്രധാനപ്പെട്ട സ്ഥലമാണ് ഇന്ന് സമരക്കാര്‍ അവകാശം സ്ഥാപിച്ചിരിക്കുന്നത്. ഈ ഭൂമി വികസനത്തിന്‍െറയും വ്യവസായത്തിന്‍െറയും മറവില്‍ സ്വകാര്യ വ്യക്തിക്ക് കൈമാറാനിരിക്കെയായിരുന്നു അരിപ്പയില്‍ ഭൂസമരമുയര്‍ന്നത്. ഇതാണ് സര്‍ക്കാറിനെ പ്രകോപിപ്പിച്ചത്.
ചെങ്ങറയിലെ സമരപ്പാക്കേജില്‍ ഭൂമി ലഭിച്ച 21ഓളം കുടുംബങ്ങള്‍ ഇവിടെ സ്ഥിരതാമസമാക്കിയെങ്കിലും ബാക്കിയുള്ള ഭൂമിയില്‍ ഭൂരഹിതരെ അടുപ്പിക്കില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍. കൃഷിചെയ്യാനുള്ള ഭൂമിയെക്കുറിച്ചുള്ള ആവശ്യങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സമരക്കാരോട് കുടിയൊഴിയാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടിസും നല്‍കി. സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് തലേദിവസം കുടിയൊഴിപ്പിക്കല്‍ നോട്ടിസ് നല്‍കി സര്‍ക്കാന്‍ തനിനിറം പുറത്തുകാട്ടിയത്. എന്നാല്‍, നോട്ടിസ് നല്‍കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ടാണ് സമരക്കാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. നാലുവട്ട ചര്‍ച്ചകള്‍ക്കുശേഷം പിന്നീട് സര്‍ക്കാര്‍ സമരക്കാരുമായി ആശയവിനിമയത്തിന് തയാറായിട്ടില്ല.
ഇടതുപാര്‍ട്ടികള്‍
സമരക്കാര്‍ക്കെതിരെ
സി.പി.ഐയുടെ മണ്ഡലമായ കുളത്തുപ്പുഴ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരിലെ പ്രധാന പങ്ക് ആദിവാസികളും ദലിതരുമുള്‍പ്പെടെയുള്ളവരാണ്. കാലങ്ങളായി ഇടതുമുന്നണിയുടെ കുത്തകമണ്ഡലമായ ഇവിടെ പക്ഷേ, അരിപ്പയിലെ സമരക്കാര്‍ക്കെതിരെ കൊടിയുടെ നിറംമറന്ന് ഒരുമിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ കണ്ണുനട്ട പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ വികാരം അരിപ്പയിലെ ഭൂസമരക്കാര്‍ക്കെതിരെ തിരിഞ്ഞതിന്‍െറ കാര്യം മനസ്സിലാക്കാമെങ്കിലും സി.പി.എമ്മും സി.പി.ഐയും ഇവര്‍ക്കൊപ്പം ചേര്‍ന്നതിന്‍െറ രാഷ്ട്രീയമാണ് അരിപ്പയില്‍ പ്രധാനമാകുന്നത്. കേരളം മുഴുവന്‍ ആഘോഷമാക്കി സി.പി.എം നടത്തിയ ഭൂസമരത്തിനെന്തുപറ്റിയെന്ന് പാര്‍ട്ടി നേതാക്കള്‍ക്കുപോലും അറിയില്ല. വന്‍ പ്രചാരണകോലാഹലങ്ങളോടെ നടത്തിയ ഭൂസമരത്തില്‍ സി.പി.എമ്മിന്‍െറ കര്‍ഷകത്തൊഴിലാളി സംഘടന കൊടിനാട്ടിയ സ്ഥലമായിരുന്നു അരിപ്പയിലെ സര്‍ക്കാര്‍ ഭൂമി. സി.പി.എം നേതൃത്വത്തില്‍ ഭൂസമരം തുടങ്ങുന്ന അന്നുതന്നെയാണ് ആദിവാസി ദലിത് മുന്നേറ്റസമിതിയും അരിപ്പയില്‍ കുടില്‍കെട്ടിയത്. ഇരുകൂട്ടരും അരിപ്പയിലെ ഭൂമിയില്‍ ഇരുഭാഗങ്ങളിലായി സമരമാരംഭിച്ചു. സി.പി.എം മത്സരിച്ച് അരിപ്പയിലെ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടി. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത്് നല്‍കുമെന്ന്് പ്രഖ്യാപിച്ചു. നൂറുകണക്കിന് ഭൂരഹിതരായ ആദിവാസികളുള്‍പ്പെടെയുള്ളവര്‍ സി.പി.എമ്മിന്‍െറ കുടില്‍കെട്ടല്‍ സമരത്തില്‍ അണിനിരന്നു. പക്ഷേ, സമരത്തിന്‍െറ പതിനഞ്ചാം ദിവസം സി.പി.എം സമരം പിന്‍വലിച്ചു. അരിപ്പയിലെ കുടിലുകളും ചെങ്കൊടിയും അനാഥമായി. ഭൂമി സ്വപ്നംകണ്ട് അന്തിയുറങ്ങിയവര്‍ തിരികെ നടന്നു. എന്നാല്‍, അരിപ്പയിലെ ഭൂമിയിലെ അങ്ങേതലക്കലെ സമരം ശക്തമായി തുടര്‍ന്നു. സി.പി.എമ്മിന്‍െറ കുടില്‍കെട്ടല്‍ സമരത്തിലുണ്ടായിരുന്ന പലരും ഈ സമരത്തിനൊപ്പം അണിചേര്‍ന്നു. സി.പി.എം കുടില്‍കെട്ടി മടങ്ങിയ ഭൂമിയിലേക്കും ആദിവാസി ദലിത് മുന്നേറ്റസമിതി സമരം വ്യാപിപ്പിച്ചു.
പേരിനുമാത്രം നടത്തിയ സമരമായിരുന്നു അന്ന് സി.പി.എം അരിപ്പയിലും നടത്തിയത്. ഈ ഭൂമി ഒരിക്കലും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യരുതെന്നുതന്നെയായിരുന്നു പാര്‍ട്ടിയുടെയും നിലപാടെന്ന് സി.പി.എമ്മിനൊപ്പം വര്‍ഷങ്ങളോളം കര്‍ഷകത്തൊഴിലാളി യൂനിയന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച അബ്ദുല്‍ സലാം പറയുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ഭരണകാലത്തും ഈ ഭൂമി വിതരണം ചെയ്യാന്‍ മടിച്ചതെന്നും സലാം ചൂണ്ടിക്കാട്ടുന്നു. ഇന്ന് സലാം കര്‍ഷകത്തൊഴിലാളി യൂനിയന്‍ വിട്ട് ആദിവാസി ദലിത് മുന്നേറ്റ സമിതിക്കൊപ്പം അരിപ്പയിലെ ഭൂസമരത്തില്‍ സജീവ പങ്കാളിയാണ്. സര്‍ക്കാറിനെതിരായ സമരമെന്ന തലത്തില്‍ പ്രതിപക്ഷ നയത്തിന്‍െറ പേരിലും അരിപ്പ ഭൂസമരത്തെ പിന്തുണക്കാന്‍ സി.പി.എം തയാറാകുന്നില്ല.
മണ്ഡലത്തിലെ ജനകീയനാണ് സി.പി.ഐ അംഗമായ കെ. രാജു എം.എല്‍.എ. പക്ഷേ, അരിപ്പയിലെ ഭൂരഹിതരോട് അദ്ദേഹത്തിന്‍െറ നിലപാട് കരുണയില്ലാത്തതായിരുന്നു. ഭൂസമരങ്ങളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന നയം സ്വീകരിക്കുന്നുവെന്നവകാശപ്പെടുന്ന സി.പി.ഐക്ക് പക്ഷേ, സ്വന്തം എം.എല്‍.എ ഭൂസമരക്കാരെ നേരിട്ട രീതിയെക്കുറിച്ച് മൗനമാണ്. അരിപ്പയില്‍ സമരം ചെയ്യുന്നവരുടെ കൈകാലുകള്‍ വെട്ടണമെന്നും കല്ലെറിഞ്ഞ് ഓടിക്കണമെന്നുമാണ് എം.എല്‍.എ പ്രസംഗിച്ചത്. കോണ്‍ഗ്രസും ബി.ജെ.പിയും ഇടതുപാര്‍ട്ടികളും ചേര്‍ന്ന് രൂപവത്കരിച്ച സമരക്കാര്‍ക്കെതിരെയുള്ള സര്‍വകക്ഷി പൊതുയോഗത്തിലാണ് സി.പി.ഐ എം.എല്‍.എ ഭൂരഹിതരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തതെന്നാണ് വിരോധാഭാസം. കെ. രാജു എം.എല്‍.എയുടെ മണ്ഡലത്തില്‍തന്നെയുള്ള ആദിവാസികളും ദലിതരുമുള്‍പ്പെടെയുള്ളവര്‍ക്ക് കൃഷിഭൂമി നല്‍കണമെന്നാവശ്യപ്പെട്ട്് നടത്തുന്ന സമരത്തിനെതിരായാണ് എം.എല്‍.എ ആക്രോശം നടത്തിയതെന്നകാര്യം അദ്ദേഹം മറന്നുപോകുന്നു. സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമിയില്‍ ഭൂരഹിതര്‍ അവകാശം സ്ഥാപിക്കുമ്പോള്‍ അവരുടെ കാലുവെട്ടണമെന്നാക്രോശിക്കാന്‍ ഒരു കമ്യൂണിസ്റ്റായ ജനപ്രതിനിധിക്കു കഴിയുന്നു എന്നതാണ് കേരളത്തിലെ കൃഷിഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്‍ നേരിടുന്ന വെല്ലുവിളി.
സമരക്കാര്‍ക്കെതിരെ
സി.പി.ഐയുടെ മണ്ഡലമായ കുളത്തുപ്പുഴ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരിലെ പ്രധാന പങ്ക് ആദിവാസികളും ദലിതരുമുള്‍പ്പെടെയുള്ളവരാണ്. കാലങ്ങളായി ഇടതുമുന്നണിയുടെ കുത്തകമണ്ഡലമായ ഇവിടെ പക്ഷേ, അരിപ്പയിലെ സമരക്കാര്‍ക്കെതിരെ കൊടിയുടെ നിറംമറന്ന് ഒരുമിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ കണ്ണുനട്ട പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ വികാരം അരിപ്പയിലെ ഭൂസമരക്കാര്‍ക്കെതിരെ തിരിഞ്ഞതിന്‍െറ കാര്യം മനസ്സിലാക്കാമെങ്കിലും സി.പി.എമ്മും സി.പി.ഐയും ഇവര്‍ക്കൊപ്പം ചേര്‍ന്നതിന്‍െറ രാഷ്ട്രീയമാണ് അരിപ്പയില്‍ പ്രധാനമാകുന്നത്. കേരളം മുഴുവന്‍ ആഘോഷമാക്കി സി.പി.എം നടത്തിയ ഭൂസമരത്തിനെന്തുപറ്റിയെന്ന് പാര്‍ട്ടി നേതാക്കള്‍ക്കുപോലും അറിയില്ല. വന്‍ പ്രചാരണകോലാഹലങ്ങളോടെ നടത്തിയ ഭൂസമരത്തില്‍ സി.പി.എമ്മിന്‍െറ കര്‍ഷകത്തൊഴിലാളി സംഘടന കൊടിനാട്ടിയ സ്ഥലമായിരുന്നു അരിപ്പയിലെ സര്‍ക്കാര്‍ ഭൂമി. സി.പി.എം നേതൃത്വത്തില്‍ ഭൂസമരം തുടങ്ങുന്ന അന്നുതന്നെയാണ് ആദിവാസി ദലിത് മുന്നേറ്റസമിതിയും അരിപ്പയില്‍ കുടില്‍കെട്ടിയത്. ഇരുകൂട്ടരും അരിപ്പയിലെ ഭൂമിയില്‍ ഇരുഭാഗങ്ങളിലായി സമരമാരംഭിച്ചു. സി.പി.എം മത്സരിച്ച് അരിപ്പയിലെ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടി. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത്് നല്‍കുമെന്ന്് പ്രഖ്യാപിച്ചു. നൂറുകണക്കിന് ഭൂരഹിതരായ ആദിവാസികളുള്‍പ്പെടെയുള്ളവര്‍ സി.പി.എമ്മിന്‍െറ കുടില്‍കെട്ടല്‍ സമരത്തില്‍ അണിനിരന്നു. പക്ഷേ, സമരത്തിന്‍െറ പതിനഞ്ചാം ദിവസം സി.പി.എം സമരം പിന്‍വലിച്ചു. അരിപ്പയിലെ കുടിലുകളും ചെങ്കൊടിയും അനാഥമായി. ഭൂമി സ്വപ്നംകണ്ട് അന്തിയുറങ്ങിയവര്‍ തിരികെ നടന്നു. എന്നാല്‍, അരിപ്പയിലെ ഭൂമിയിലെ അങ്ങേതലക്കലെ സമരം ശക്തമായി തുടര്‍ന്നു. സി.പി.എമ്മിന്‍െറ കുടില്‍കെട്ടല്‍ സമരത്തിലുണ്ടായിരുന്ന പലരും ഈ സമരത്തിനൊപ്പം അണിചേര്‍ന്നു. സി.പി.എം കുടില്‍കെട്ടി മടങ്ങിയ ഭൂമിയിലേക്കും ആദിവാസി ദലിത് മുന്നേറ്റസമിതി സമരം വ്യാപിപ്പിച്ചു.
പേരിനുമാത്രം നടത്തിയ സമരമായിരുന്നു അന്ന് സി.പി.എം അരിപ്പയിലും നടത്തിയത്. ഈ ഭൂമി ഒരിക്കലും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യരുതെന്നുതന്നെയായിരുന്നു പാര്‍ട്ടിയുടെയും നിലപാടെന്ന് സി.പി.എമ്മിനൊപ്പം വര്‍ഷങ്ങളോളം കര്‍ഷകത്തൊഴിലാളി യൂനിയന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച അബ്ദുല്‍ സലാം പറയുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ഭരണകാലത്തും ഈ ഭൂമി വിതരണം ചെയ്യാന്‍ മടിച്ചതെന്നും സലാം ചൂണ്ടിക്കാട്ടുന്നു. ഇന്ന് സലാം കര്‍ഷകത്തൊഴിലാളി യൂനിയന്‍ വിട്ട് ആദിവാസി ദലിത് മുന്നേറ്റ സമിതിക്കൊപ്പം അരിപ്പയിലെ ഭൂസമരത്തില്‍ സജീവ പങ്കാളിയാണ്. സര്‍ക്കാറിനെതിരായ സമരമെന്ന തലത്തില്‍ പ്രതിപക്ഷ നയത്തിന്‍െറ പേരിലും അരിപ്പ ഭൂസമരത്തെ പിന്തുണക്കാന്‍ സി.പി.എം തയാറാകുന്നില്ല.
മണ്ഡലത്തിലെ ജനകീയനാണ് സി.പി.ഐ അംഗമായ കെ. രാജു എം.എല്‍.എ. പക്ഷേ, അരിപ്പയിലെ ഭൂരഹിതരോട് അദ്ദേഹത്തിന്‍െറ നിലപാട് കരുണയില്ലാത്തതായിരുന്നു. ഭൂസമരങ്ങളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന നയം സ്വീകരിക്കുന്നുവെന്നവകാശപ്പെടുന്ന സി.പി.ഐക്ക് പക്ഷേ, സ്വന്തം എം.എല്‍.എ ഭൂസമരക്കാരെ നേരിട്ട രീതിയെക്കുറിച്ച് മൗനമാണ്. അരിപ്പയില്‍ സമരം ചെയ്യുന്നവരുടെ കൈകാലുകള്‍ വെട്ടണമെന്നും കല്ലെറിഞ്ഞ് ഓടിക്കണമെന്നുമാണ് എം.എല്‍.എ പ്രസംഗിച്ചത്. കോണ്‍ഗ്രസും ബി.ജെ.പിയും ഇടതുപാര്‍ട്ടികളും ചേര്‍ന്ന് രൂപവത്കരിച്ച സമരക്കാര്‍ക്കെതിരെയുള്ള സര്‍വകക്ഷി പൊതുയോഗത്തിലാണ് സി.പി.ഐ എം.എല്‍.എ ഭൂരഹിതരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തതെന്നാണ് വിരോധാഭാസം. കെ. രാജു എം.എല്‍.എയുടെ മണ്ഡലത്തില്‍തന്നെയുള്ള ആദിവാസികളും ദലിതരുമുള്‍പ്പെടെയുള്ളവര്‍ക്ക് കൃഷിഭൂമി നല്‍കണമെന്നാവശ്യപ്പെട്ട്് നടത്തുന്ന സമരത്തിനെതിരായാണ് എം.എല്‍.എ ആക്രോശം നടത്തിയതെന്നകാര്യം അദ്ദേഹം മറന്നുപോകുന്നു. സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമിയില്‍ ഭൂരഹിതര്‍ അവകാശം സ്ഥാപിക്കുമ്പോള്‍ അവരുടെ കാലുവെട്ടണമെന്നാക്രോശിക്കാന്‍ ഒരു കമ്യൂണിസ്റ്റായ ജനപ്രതിനിധിക്കു കഴിയുന്നു എന്നതാണ് കേരളത്തിലെ കൃഷിഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്‍ നേരിടുന്ന വെല്ലുവിളി.
ചെങ്ങറയില്‍നിന്ന്
അരിപ്പയിലേക്കുള്ള ദൂരം
2006 ജൂണ്‍ 21ന്് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊടുമണ്‍ പ്ളാന്‍േറഷനില്‍ നാലായിരത്തോളം പേര്‍ കുടിലുകെട്ടിയാണ് സാധുജന വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ സമരമാരംഭിക്കുന്നത്. സമരക്കാര്‍ക്കെതിരെ തൊഴിലാളികള്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായി. ഒരേക്കര്‍ മുതല്‍ ഒരു ഹെക്ടര്‍ വരെയുള്ള കൃഷിഭൂമി നല്‍കാമെന്ന അന്നത്തെ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍െറ ഉറപ്പിന്മേല്‍ സമരക്കാര്‍ കൊടുമണ്‍ പ്ളാന്‍േറഷനില്‍നിന്ന് ഇറങ്ങി. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാതായതോടെ 2007 ആഗസ്റ്റ് നാലിന് കോന്നിയിലെ ചെങ്ങറ എസ്റ്റേറ്റില്‍ കുടില്‍കെട്ടി സമരമാരംഭിച്ചു. നൂറു കുടുംബങ്ങളുമായി തുടങ്ങി അയ്യായിരത്തിലധികം കുടുംബങ്ങളോടെ ചെങ്ങറ സമരം ശക്തമായി. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ചലനങ്ങളുണ്ടാക്കിയ സമരം 2009 ഒക്ടോബറില്‍ ഒത്തുതീര്‍പ്പിലെത്തി. രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ മുതല്‍ കൃഷിഭൂമിയെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പട്ടയം വാങ്ങി ചെങ്ങറയില്‍നിന്നിറങ്ങിയവര്‍ വഞ്ചിക്കപ്പെട്ടു എന്നതാണ് ചരിത്രം. ബഹുഭൂരിപക്ഷം പേര്‍ക്കും വാസയോഗ്യമല്ലാത്ത തരിശുനിലങ്ങളും പാറപ്പുറവുമായിരുന്നു സര്‍ക്കാര്‍ നല്‍കിയത്.
ചെങ്ങറയിലെ രണ്ടുവര്‍ഷത്തോളം നീണ്ട സമരത്തില്‍ നരകയാതനകളനുഭവിച്ച കുടുംബങ്ങള്‍ വീണ്ടുമൊരു ചെറുത്തുനില്‍പിന് തയാറായത് ഒന്നുകില്‍ മരണം അല്ലെങ്കില്‍ ഭൂമി എന്ന നിശ്ചയദാര്‍ഢ്യത്തിലാണ്. പത്തനംതിട്ട സ്വദേശികളായ ശശി-അമ്മിണി ദമ്പതികള്‍ സാധുജന വിമോചനമുന്നണിയുടെ ആദ്യ സമരംമുതല്‍ പങ്കാളികളാണ്. ചെങ്ങറയില്‍വെച്ച് ക്രൂരമായ മര്‍ദനമേറ്റു. ഇരുവരും രണ്ടാഴ്ചയോളം ജയില്‍വാസമനുഭവിച്ചു. പട്ടിണിയും ദുരിതവും നിറഞ്ഞ നാളുകള്‍ക്കൊടുവില്‍ പട്ടയവുമായി സന്തോഷത്തോടെ മടങ്ങിയെങ്കിലും ഇടുക്കിയിലെ പാറപ്പുറമായിരുന്നു അവരെ കാത്തിരുന്നത്. വീണ്ടും നിരാശരായി ചെങ്ങറയില്‍ തിരിച്ചെത്തിയെങ്കിലും അവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവില്‍, വാടകവീടുപോലും ലഭിക്കാതെ മാസങ്ങള്‍ അലഞ്ഞു. പുറമ്പോക്കിലെ ജീവിതത്തിനിടയിലാണ് അരിപ്പയിലെ സമരത്തില്‍ വീണ്ടുമെത്തുന്നത്.
അരിപ്പയിലേക്കുള്ള ദൂരം
2006 ജൂണ്‍ 21ന്് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊടുമണ്‍ പ്ളാന്‍േറഷനില്‍ നാലായിരത്തോളം പേര്‍ കുടിലുകെട്ടിയാണ് സാധുജന വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ സമരമാരംഭിക്കുന്നത്. സമരക്കാര്‍ക്കെതിരെ തൊഴിലാളികള്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായി. ഒരേക്കര്‍ മുതല്‍ ഒരു ഹെക്ടര്‍ വരെയുള്ള കൃഷിഭൂമി നല്‍കാമെന്ന അന്നത്തെ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍െറ ഉറപ്പിന്മേല്‍ സമരക്കാര്‍ കൊടുമണ്‍ പ്ളാന്‍േറഷനില്‍നിന്ന് ഇറങ്ങി. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാതായതോടെ 2007 ആഗസ്റ്റ് നാലിന് കോന്നിയിലെ ചെങ്ങറ എസ്റ്റേറ്റില്‍ കുടില്‍കെട്ടി സമരമാരംഭിച്ചു. നൂറു കുടുംബങ്ങളുമായി തുടങ്ങി അയ്യായിരത്തിലധികം കുടുംബങ്ങളോടെ ചെങ്ങറ സമരം ശക്തമായി. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ചലനങ്ങളുണ്ടാക്കിയ സമരം 2009 ഒക്ടോബറില്‍ ഒത്തുതീര്‍പ്പിലെത്തി. രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ മുതല്‍ കൃഷിഭൂമിയെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പട്ടയം വാങ്ങി ചെങ്ങറയില്‍നിന്നിറങ്ങിയവര്‍ വഞ്ചിക്കപ്പെട്ടു എന്നതാണ് ചരിത്രം. ബഹുഭൂരിപക്ഷം പേര്‍ക്കും വാസയോഗ്യമല്ലാത്ത തരിശുനിലങ്ങളും പാറപ്പുറവുമായിരുന്നു സര്‍ക്കാര്‍ നല്‍കിയത്.
ചെങ്ങറയിലെ രണ്ടുവര്‍ഷത്തോളം നീണ്ട സമരത്തില്‍ നരകയാതനകളനുഭവിച്ച കുടുംബങ്ങള്‍ വീണ്ടുമൊരു ചെറുത്തുനില്‍പിന് തയാറായത് ഒന്നുകില്‍ മരണം അല്ലെങ്കില്‍ ഭൂമി എന്ന നിശ്ചയദാര്‍ഢ്യത്തിലാണ്. പത്തനംതിട്ട സ്വദേശികളായ ശശി-അമ്മിണി ദമ്പതികള്‍ സാധുജന വിമോചനമുന്നണിയുടെ ആദ്യ സമരംമുതല്‍ പങ്കാളികളാണ്. ചെങ്ങറയില്‍വെച്ച് ക്രൂരമായ മര്‍ദനമേറ്റു. ഇരുവരും രണ്ടാഴ്ചയോളം ജയില്‍വാസമനുഭവിച്ചു. പട്ടിണിയും ദുരിതവും നിറഞ്ഞ നാളുകള്‍ക്കൊടുവില്‍ പട്ടയവുമായി സന്തോഷത്തോടെ മടങ്ങിയെങ്കിലും ഇടുക്കിയിലെ പാറപ്പുറമായിരുന്നു അവരെ കാത്തിരുന്നത്. വീണ്ടും നിരാശരായി ചെങ്ങറയില്‍ തിരിച്ചെത്തിയെങ്കിലും അവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവില്‍, വാടകവീടുപോലും ലഭിക്കാതെ മാസങ്ങള്‍ അലഞ്ഞു. പുറമ്പോക്കിലെ ജീവിതത്തിനിടയിലാണ് അരിപ്പയിലെ സമരത്തില്‍ വീണ്ടുമെത്തുന്നത്.
ഉപരോധത്തെ ചെറുത്തു
തോല്‍പിച്ച ചങ്കുറ്റം
‘‘പട്ടിണിക്കിട്ടും മര്‍ദിച്ചും സമരത്തെ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ല, ഞങ്ങള്‍ പട്ടിണികിടന്നു മരിക്കാനും തയാറാണ്... ’’ആദിവാസി ദലിത് മുന്നേറ്റസമിതിയുടെ സംസ്ഥാന സെക്രട്ടറി തങ്കപ്പന്‍ മൂപ്പന്‍െറ വാക്കുകളുടെ ഉറപ്പും കാഠിന്യവുമാണ് ആഴ്ചകള്‍ നീണ്ട ഉപരോധത്തെ മറികടക്കാനായതിന്‍െറ തെളിവ്. സമരഭൂമിയില്‍ റബര്‍മരങ്ങളുടെ മുകളില്‍ ഇളകിയാടുന്ന സാരിത്തലപ്പുകള്‍ക്ക്് ചിലപ്പോള്‍ പ്രതിരോധത്തിന്‍െറ കോട്ടകള്‍ തീര്‍ക്കാനാകുമെന്ന് ചെങ്ങറയെപ്പോലെ അരിപ്പയിലെ സമരഭൂമിയും തെളിയിച്ചു. ‘‘നിയൊന്നും ചത്താല്‍ ഇവിടെ ഒന്നും സംഭവിക്കില്ലെ’’ന്ന് ആക്രോശിച്ച പൊലീസ് ഉദ്യോഗ്സഥനുമുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച ആനന്ദെന്ന ചെറുപ്പക്കാരനും അരിപ്പയിലെ സമരമുഖങ്ങളുടെ പ്രതിരോധത്തിന്‍െറ രൂപമാണ്.
മേയ് ഒന്നുമുതല്‍ തുടങ്ങിയ ഉപരോധം സമരക്കാരെ ദുരിതത്തിലാഴ്ത്തി. സമരഭൂമിക്ക് പുറത്തിറങ്ങാനോ അകത്തേക്ക് കയറാനോ കഴിയാതെ എല്ലാ വഴികളിലും തടസ്സം സൃഷ്ടിച്ച് വടിവാളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി ബൈക്കില്‍ അക്രമികളുടെ സംഘം കാവല്‍നിന്നു. ആരെങ്കിലും പുറത്തിറങ്ങിയാല്‍ ക്രൂരമായ മര്‍ദനം. ദിവസങ്ങള്‍ നീണ്ട ഉപരോധം സമരഭൂമിയെ പട്ടിണിയിലാക്കി. വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ കണ്ണീരും ആരുടെയും കരളലിയിച്ചില്ല. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ ചികിത്സപോലും നിഷേധിച്ച് ഉപരോധം തുടര്‍ന്നു. ചോദ്യം ചെയ്യുന്നവരെ ക്രൂരമായി തല്ലിച്ചതച്ചു. പാര്‍ട്ടിഭേദമില്ലാതെ അക്രമികളെ രാഷ്ട്രീയക്കാര്‍ പിന്തുണച്ചു. സമരക്കാര്‍ക്ക് അനുകൂലമായി വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. ചാനല്‍ പ്രവര്‍ത്തകരെ സമരഭൂമിയില്‍ കയറ്റാതെ തടഞ്ഞു. അത്തരത്തില്‍ മനുഷ്യത്വരഹിതമായ നടപടികളുമായി അരിപ്പസമരത്തെ തകര്‍ക്കാന്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ കൈകോര്‍ത്തു. അക്രമികളുടെ വിളയാട്ടത്തിന് പൊലീസിന്‍െറ മൗനാനുവാദംകൂടിയായതോടെ അരിപ്പയിലെ സമരക്കാര്‍ക്കുനേരെ കൊടിയ മര്‍ദനങ്ങളഴിച്ചുവിട്ടു. മദ്യത്തിന് വിലക്കുള്ള സമരഭൂമിയില്‍ സംഘടിച്ചെത്തി മദ്യപാനം നടത്തി. ഇത് ചോദ്യം ചെയ്ത കുഞ്ഞുമോളെന്ന അമ്പതുകാരിയെ വിവസ്ത്രയാക്കി മര്‍ദിച്ചു. സ്വന്തം മകന്‍െറ മുന്നില്‍വെച്ചായിരുന്നു ഈ ക്രൂരത. ഇത് തടയാനെത്തിയ സുലേഖയെന്ന യുവതിയെയും ഇവര്‍ മര്‍ദിച്ചവശയാക്കി. പ്രതികളിലൊരാളെ സമരക്കാര്‍ പിടിച്ച് പൊലീസിനെ ഏല്‍പിച്ചെങ്കിലും പ്രതിയെ വെറുതെ വിട്ട് പരാതിക്കാരെ വിരട്ടാനാണ് പൊലീസ് ശ്രമിച്ചത്.
ചികിത്സതേടി പൊലീസ് ജീപ്പിനെ ആശ്രയിച്ച് ആശുപത്രിയിലെത്തിയ സ്ത്രീകളെ പൊലീസ് നടുറോഡില്‍ ഇറക്കിവിട്ടു. അരിപ്പയിലെ സമരഭൂമിയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടു. സമരക്കാരെ മാവോയിസ്റ്റുകളും സാമൂഹികവിരുദ്ധരുമായി പ്രചരിപ്പിച്ചു. സമരക്കാരെ ഒറ്റപ്പെടുത്താന്‍ ആഹ്വാനംചെയ്ത് സര്‍വകക്ഷി പൊതുയോഗവും മൈക്ക് അനൗണ്‍സ്മെന്‍റും നടത്തി രാഷ്്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ നിലപാട് കര്‍ക്കശമാക്കി. ക്രൂരമായ ഉപരോധമാണ് സമരക്കാര്‍ക്കുനേരെ നടത്തിയതെന്ന് ഇതുസംബന്ധിച്ച് അന്വേഷിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പല മര്‍ദനങ്ങളും നടന്നത് പൊലീസ് സാന്നിധ്യത്തിലായിരുന്നുവെന്നതാണ് ഏറ്റവും ദു$ഖകരമായ വസ്തുത. ഉപരോധം വ്യാപിപ്പിച്ചുകൊണ്ട് സമരഭൂമിയിലുള്ളവര്‍ക്ക് ജോലി നല്‍കുന്നതില്‍നിന്ന് നാട്ടുകാരെ വിലക്കി. എന്തിന്, യാത്ര ചെയ്യുന്ന ബസിലെ ജീവനക്കാരെപോലും സമരക്കാരെ കയറ്റി എന്ന കാരണത്താല്‍ മര്‍ദിച്ചു. ആഴ്ചകള്‍ നീണ്ട ഉപരോധത്തില്‍ പൊറുതിമുട്ടി സമരക്കാര്‍ ഭൂമി ഉപേക്ഷിച്ച് മടങ്ങുമെന്നായിരുന്നു പലരുടെയും കണക്കുകൂട്ടല്‍. എന്നാല്‍, എല്ലാ യാതനകളും സഹിച്ച് ചെറുത്തുനില്‍പിന്‍െറ ത്യാഗപൂര്‍ണമായ ദിവസങ്ങള്‍ മറികടക്കാന്‍ അരിപ്പയിലെ സമരക്കാര്‍ക്കായി. ഉപരോധത്തിന്‍െറ കറുത്ത ദിനങ്ങളെ മറികടന്ന് മാറാവ്യാധികളോട് മല്ലടിച്ച് അരിപ്പയിലെ സമരഭൂമി ഉയിര്‍ത്തെഴുന്നേറ്റു.
കെടുതികളുടെ രാത്രിമഴകള്‍ കഴിഞ്ഞ് സമരഭൂമി സജീവമാണെങ്കിലും എപ്പോഴും വീശിയടിക്കാവുന്ന പട്ടിണിയെക്കുറിച്ചുള്ള ആശങ്കകളാണ് സമരഭൂമിയെ വേട്ടയാടുന്നത്. നാലായിരത്തോളംപേര്‍ക്ക് ഒരു നേരമെങ്കിലും വയറുനിറയെ ഭക്ഷണം നല്‍കാനുള്ള വകയൊരുക്കുക എന്നത് അരിപ്പ സമരഭൂമിയുടെ നിലനില്‍പിനെതന്നെ ചോദ്യംചെയ്യുന്നുണ്ട്. സന്നദ്ധ സംഘടനകളുടെയും മനുഷ്യസ്നേഹികളുടെയും കൈത്താങ്ങാണ് ഇവരുടെ പോരാട്ടവീര്യത്തെ മുന്നോട്ടുനയിക്കുക. ദുരിതങ്ങളുടെ തീരാമഴക്കിടയിലും സമരഭൂമിയില്‍ ഓമനയായി പിറന്നുവീണ ശ്യാബിനി- ബിജു ദമ്പതികളുടെ സമരജയെന്ന ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞും സമരഭൂമിയില്‍ പുതിയ ആവേശമായി വളരുന്നു. ഏപ്രില്‍ 21 നാണ് സമരഭൂമിയെ ആഹ്ളാദത്തിലാഴ്ത്തി സമരജ അരിപ്പയിലെ സര്‍ക്കാര്‍ ഭൂമിയില്‍ പിറന്നുവീഴുന്നത്. പോരാട്ടഭൂമിയിലെ കൈക്കുഞ്ഞും അങ്ങനെ സമരത്തിന്‍െറ ഭാഗമായി. തിരമാലകളായി ഉയരുന്ന മുദ്രാവാക്യംവിളികള്‍ക്കിടയില്‍ ആ കുഞ്ഞിന് സമരജയെന്നു പേരിട്ടുവിളിച്ചു. ജനാധിപത്യവാദികളുടെ പിന്തുണയും രാജ്യത്തിന്‍െറ ഐക്യദാര്‍ഢ്യവുമാണ് അരിപ്പയിലെ മണ്ണിനു വേണ്ടത്. ഇനിയുയരുന്ന മണ്ണിന്‍െറ മണമുള്ള പാട്ടുകള്‍ അരിപ്പയിലെ സമരഭൂമിയില്‍ നിന്നായിരിക്കട്ടെ!
തോല്‍പിച്ച ചങ്കുറ്റം
‘‘പട്ടിണിക്കിട്ടും മര്‍ദിച്ചും സമരത്തെ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ല, ഞങ്ങള്‍ പട്ടിണികിടന്നു മരിക്കാനും തയാറാണ്... ’’ആദിവാസി ദലിത് മുന്നേറ്റസമിതിയുടെ സംസ്ഥാന സെക്രട്ടറി തങ്കപ്പന്‍ മൂപ്പന്‍െറ വാക്കുകളുടെ ഉറപ്പും കാഠിന്യവുമാണ് ആഴ്ചകള്‍ നീണ്ട ഉപരോധത്തെ മറികടക്കാനായതിന്‍െറ തെളിവ്. സമരഭൂമിയില്‍ റബര്‍മരങ്ങളുടെ മുകളില്‍ ഇളകിയാടുന്ന സാരിത്തലപ്പുകള്‍ക്ക്് ചിലപ്പോള്‍ പ്രതിരോധത്തിന്‍െറ കോട്ടകള്‍ തീര്‍ക്കാനാകുമെന്ന് ചെങ്ങറയെപ്പോലെ അരിപ്പയിലെ സമരഭൂമിയും തെളിയിച്ചു. ‘‘നിയൊന്നും ചത്താല്‍ ഇവിടെ ഒന്നും സംഭവിക്കില്ലെ’’ന്ന് ആക്രോശിച്ച പൊലീസ് ഉദ്യോഗ്സഥനുമുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച ആനന്ദെന്ന ചെറുപ്പക്കാരനും അരിപ്പയിലെ സമരമുഖങ്ങളുടെ പ്രതിരോധത്തിന്‍െറ രൂപമാണ്.
മേയ് ഒന്നുമുതല്‍ തുടങ്ങിയ ഉപരോധം സമരക്കാരെ ദുരിതത്തിലാഴ്ത്തി. സമരഭൂമിക്ക് പുറത്തിറങ്ങാനോ അകത്തേക്ക് കയറാനോ കഴിയാതെ എല്ലാ വഴികളിലും തടസ്സം സൃഷ്ടിച്ച് വടിവാളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി ബൈക്കില്‍ അക്രമികളുടെ സംഘം കാവല്‍നിന്നു. ആരെങ്കിലും പുറത്തിറങ്ങിയാല്‍ ക്രൂരമായ മര്‍ദനം. ദിവസങ്ങള്‍ നീണ്ട ഉപരോധം സമരഭൂമിയെ പട്ടിണിയിലാക്കി. വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ കണ്ണീരും ആരുടെയും കരളലിയിച്ചില്ല. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ ചികിത്സപോലും നിഷേധിച്ച് ഉപരോധം തുടര്‍ന്നു. ചോദ്യം ചെയ്യുന്നവരെ ക്രൂരമായി തല്ലിച്ചതച്ചു. പാര്‍ട്ടിഭേദമില്ലാതെ അക്രമികളെ രാഷ്ട്രീയക്കാര്‍ പിന്തുണച്ചു. സമരക്കാര്‍ക്ക് അനുകൂലമായി വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. ചാനല്‍ പ്രവര്‍ത്തകരെ സമരഭൂമിയില്‍ കയറ്റാതെ തടഞ്ഞു. അത്തരത്തില്‍ മനുഷ്യത്വരഹിതമായ നടപടികളുമായി അരിപ്പസമരത്തെ തകര്‍ക്കാന്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ കൈകോര്‍ത്തു. അക്രമികളുടെ വിളയാട്ടത്തിന് പൊലീസിന്‍െറ മൗനാനുവാദംകൂടിയായതോടെ അരിപ്പയിലെ സമരക്കാര്‍ക്കുനേരെ കൊടിയ മര്‍ദനങ്ങളഴിച്ചുവിട്ടു. മദ്യത്തിന് വിലക്കുള്ള സമരഭൂമിയില്‍ സംഘടിച്ചെത്തി മദ്യപാനം നടത്തി. ഇത് ചോദ്യം ചെയ്ത കുഞ്ഞുമോളെന്ന അമ്പതുകാരിയെ വിവസ്ത്രയാക്കി മര്‍ദിച്ചു. സ്വന്തം മകന്‍െറ മുന്നില്‍വെച്ചായിരുന്നു ഈ ക്രൂരത. ഇത് തടയാനെത്തിയ സുലേഖയെന്ന യുവതിയെയും ഇവര്‍ മര്‍ദിച്ചവശയാക്കി. പ്രതികളിലൊരാളെ സമരക്കാര്‍ പിടിച്ച് പൊലീസിനെ ഏല്‍പിച്ചെങ്കിലും പ്രതിയെ വെറുതെ വിട്ട് പരാതിക്കാരെ വിരട്ടാനാണ് പൊലീസ് ശ്രമിച്ചത്.
ചികിത്സതേടി പൊലീസ് ജീപ്പിനെ ആശ്രയിച്ച് ആശുപത്രിയിലെത്തിയ സ്ത്രീകളെ പൊലീസ് നടുറോഡില്‍ ഇറക്കിവിട്ടു. അരിപ്പയിലെ സമരഭൂമിയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടു. സമരക്കാരെ മാവോയിസ്റ്റുകളും സാമൂഹികവിരുദ്ധരുമായി പ്രചരിപ്പിച്ചു. സമരക്കാരെ ഒറ്റപ്പെടുത്താന്‍ ആഹ്വാനംചെയ്ത് സര്‍വകക്ഷി പൊതുയോഗവും മൈക്ക് അനൗണ്‍സ്മെന്‍റും നടത്തി രാഷ്്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ നിലപാട് കര്‍ക്കശമാക്കി. ക്രൂരമായ ഉപരോധമാണ് സമരക്കാര്‍ക്കുനേരെ നടത്തിയതെന്ന് ഇതുസംബന്ധിച്ച് അന്വേഷിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പല മര്‍ദനങ്ങളും നടന്നത് പൊലീസ് സാന്നിധ്യത്തിലായിരുന്നുവെന്നതാണ് ഏറ്റവും ദു$ഖകരമായ വസ്തുത. ഉപരോധം വ്യാപിപ്പിച്ചുകൊണ്ട് സമരഭൂമിയിലുള്ളവര്‍ക്ക് ജോലി നല്‍കുന്നതില്‍നിന്ന് നാട്ടുകാരെ വിലക്കി. എന്തിന്, യാത്ര ചെയ്യുന്ന ബസിലെ ജീവനക്കാരെപോലും സമരക്കാരെ കയറ്റി എന്ന കാരണത്താല്‍ മര്‍ദിച്ചു. ആഴ്ചകള്‍ നീണ്ട ഉപരോധത്തില്‍ പൊറുതിമുട്ടി സമരക്കാര്‍ ഭൂമി ഉപേക്ഷിച്ച് മടങ്ങുമെന്നായിരുന്നു പലരുടെയും കണക്കുകൂട്ടല്‍. എന്നാല്‍, എല്ലാ യാതനകളും സഹിച്ച് ചെറുത്തുനില്‍പിന്‍െറ ത്യാഗപൂര്‍ണമായ ദിവസങ്ങള്‍ മറികടക്കാന്‍ അരിപ്പയിലെ സമരക്കാര്‍ക്കായി. ഉപരോധത്തിന്‍െറ കറുത്ത ദിനങ്ങളെ മറികടന്ന് മാറാവ്യാധികളോട് മല്ലടിച്ച് അരിപ്പയിലെ സമരഭൂമി ഉയിര്‍ത്തെഴുന്നേറ്റു.
കെടുതികളുടെ രാത്രിമഴകള്‍ കഴിഞ്ഞ് സമരഭൂമി സജീവമാണെങ്കിലും എപ്പോഴും വീശിയടിക്കാവുന്ന പട്ടിണിയെക്കുറിച്ചുള്ള ആശങ്കകളാണ് സമരഭൂമിയെ വേട്ടയാടുന്നത്. നാലായിരത്തോളംപേര്‍ക്ക് ഒരു നേരമെങ്കിലും വയറുനിറയെ ഭക്ഷണം നല്‍കാനുള്ള വകയൊരുക്കുക എന്നത് അരിപ്പ സമരഭൂമിയുടെ നിലനില്‍പിനെതന്നെ ചോദ്യംചെയ്യുന്നുണ്ട്. സന്നദ്ധ സംഘടനകളുടെയും മനുഷ്യസ്നേഹികളുടെയും കൈത്താങ്ങാണ് ഇവരുടെ പോരാട്ടവീര്യത്തെ മുന്നോട്ടുനയിക്കുക. ദുരിതങ്ങളുടെ തീരാമഴക്കിടയിലും സമരഭൂമിയില്‍ ഓമനയായി പിറന്നുവീണ ശ്യാബിനി- ബിജു ദമ്പതികളുടെ സമരജയെന്ന ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞും സമരഭൂമിയില്‍ പുതിയ ആവേശമായി വളരുന്നു. ഏപ്രില്‍ 21 നാണ് സമരഭൂമിയെ ആഹ്ളാദത്തിലാഴ്ത്തി സമരജ അരിപ്പയിലെ സര്‍ക്കാര്‍ ഭൂമിയില്‍ പിറന്നുവീഴുന്നത്. പോരാട്ടഭൂമിയിലെ കൈക്കുഞ്ഞും അങ്ങനെ സമരത്തിന്‍െറ ഭാഗമായി. തിരമാലകളായി ഉയരുന്ന മുദ്രാവാക്യംവിളികള്‍ക്കിടയില്‍ ആ കുഞ്ഞിന് സമരജയെന്നു പേരിട്ടുവിളിച്ചു. ജനാധിപത്യവാദികളുടെ പിന്തുണയും രാജ്യത്തിന്‍െറ ഐക്യദാര്‍ഢ്യവുമാണ് അരിപ്പയിലെ മണ്ണിനു വേണ്ടത്. ഇനിയുയരുന്ന മണ്ണിന്‍െറ മണമുള്ള പാട്ടുകള്‍ അരിപ്പയിലെ സമരഭൂമിയില്‍ നിന്നായിരിക്കട്ടെ!
Comments
Post a Comment