പ്രതികരണമല്ലിത്, പ്രതികാരം ജനവിധി/അനില്‍കുമാര്‍ കാതിക്കുടം
ഇങ്ങനെയല്ലാതെ മറ്റേത് വഴിയിലൂടെയാണ് കാലങ്ങളായി ഞങ്ങള്‍ പേറുന്ന ദുരിതത്തിന് മറുപടി പറയുക? ദുരിതം എന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്നതാണല്ലോ എത്രയോ കാലങ്ങളായി ഞങ്ങള്‍ തള്ളിനീക്കുന്ന ജീവിതം. മുട്ടാത്ത വാതിലുകളില്ല, നല്‍കാത്ത പരാതികളില്ല, നടത്താത്ത സമരങ്ങളില്ല. എന്നിട്ടും കാതിക്കുടം എന്ന ഈ ദേശത്തെ ജനങ്ങള്‍ ദുരിതം എന്ന വാക്കിനുനേരേ എഴുതിയ മറുവാക്കുകളായി അലയുകയായിരുന്നു. ഇവിടത്തെ ജനങ്ങള്‍ക്ക് തൊഴിലുറപ്പു പദ്ധതിക്കാര്‍ വെട്ടിയെറിയുന്ന പുല്ലിന്റെ വിലപോലും കല്‍പിക്കേണ്ടതില്ലെന്ന തീരുമാനം എത്രയോ പതിറ്റാണ്ടായി നമ്മുടെ അധികാരത്തില്‍ വാഴുന്നവര്‍ മനസ്സിലുറപ്പിച്ചു കഴിഞ്ഞു എന്നറിയണമെങ്കില്‍ നിങ്ങള്‍ തൃശൂര്‍ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ഒരിക്കലെങ്കിലും ഒന്നു വരണം.
ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് മാത്രമാണ് വിലയില്ലാത്തത് എന്ന് നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രദേശങ്ങള്‍ ഈ കേരളത്തിലുമുണ്ട്. തിരുവനന്തപുരത്ത് അതിന്റെ പേര് വിളപ്പില്‍ശാല എന്നാണെങ്കില്‍ കൊച്ചിയിലത് ബ്രഹ്മപുരമായി മാറും. തൃശൂരിലെത്തുമ്പോള്‍ ലാലൂരും കോഴിക്കോടത് ഞെളിയന്‍പറമ്പുമായി മാറും. ഇത് തെക്കുവടക്ക് സഞ്ചരിക്കുന്നവരുടെ വഴിയോരക്കാഴ്ചകള്‍. അതിനിടയില്‍ ഉള്ളിലേക്ക് കയറിയും ഇറങ്ങിയും ചെന്നാല്‍ കാതിക്കുടംപോലെ പിന്നെയും പിന്നെയും പ്രദേശങ്ങള്‍ പലതുമുണ്ടാകും.
കോടികള്‍ മുടിച്ച് കെങ്കേമമായി കൊണ്ടാടുന്ന തെരഞ്ഞെടുപ്പുകാലത്ത് ഈ പാവങ്ങള്‍ക്കും വിലയേറും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആകുമ്പോള്‍ അവര്‍ ശരിക്കും 'ഏക് ദിന്‍ കാ സുല്‍ത്താന്‍' ആയി മാറും. 'നിങ്ങളുടെ വിലയേറിയ വോട്ട്' എന്ന പരസ്യവാചകത്തിന് അപ്പോഴാണല്ലോ യാഥാര്‍ഥ്യം കൈവരുക. കൈവിരലില്‍ ആദ്യം നീലിച്ചും പിന്നെ കറുത്തും വടുക്കെട്ടുന്ന മഷി കുത്തുന്ന ആ ദിവസം വൈകുന്നേരം ബൂത്തടച്ചുകഴിഞ്ഞാല്‍പിന്നെ എല്ലാം പതിവുപോലെ. വിലകെട്ട പാഴ്ജന്മങ്ങള്‍. കഴിഞ്ഞ എത്രയോ കാലമായി ഇരു മുന്നണികളും ചെറു പാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്ന അനുഷ്ഠാന കലയായി ഈ നാടകം മാറിയിട്ട്.
കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടം ഇന്ന് സമരഭൂപടത്തിലെ ഒരു അധ്യായമാണ്. ഈ പ്രദേശത്ത് മനുഷ്യരാരും പാര്‍ക്കുന്നില്ല എന്ന മട്ടില്‍ എല്ലാ നിയമങ്ങളും പുല്ലാക്കി വാഴുന്ന 'നിറ്റ ജലാറ്റിന്‍' (എന്‍.ജി..ഐ.എല്‍) കമ്പനിക്കെതിരെ വര്‍ഷങ്ങളായി ഈ പ്രദേശത്തുകാര്‍ സമരത്തിലാണ് എന്നത് അറിയാത്തവര്‍ ഇന്ന് കുറഞ്ഞത് കേരളത്തിലെങ്കിലും ഉണ്ടാവില്ല.
അവര്‍ ഞങ്ങള്‍ക്ക് തരുന്നത് മാരക രോഗങ്ങളാണ്. ഞങ്ങളുടെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ശ്വാസകോശങ്ങളെ അവര്‍ ഞെരിച്ചുടയ്ക്കുന്നു. ശ്വാസമെടുക്കാനാവാതെ അവര്‍ പിടയുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ ഞങ്ങള്‍ക്കാവുന്നുള്ളൂ. ദേഹത്തോട് യുദ്ധം പ്രഖ്യാപിച്ച് കുത്തിക്കയറുന്ന കാന്‍സറിന്റെ വേദനയില്‍ പിടഞ്ഞ് എത്രയോ പേര്‍ ഇവിടെ മരിച്ചു വീണിരിക്കുന്നു. കാതിക്കുടത്തുകാര്‍ നാടുവിട്ട് വെളിയില്‍ പോകുമ്പോള്‍ ആദ്യം ചെയ്യുക ദീര്‍ഘമായൊന്ന് ശ്വസിക്കലാവും. നാറ്റമില്ലാത്ത വായു ശ്വസിക്കണമെങ്കില്‍ പിറന്ന നാടും വീടും വിട്ട് വെളിയില്‍ പോയേ പറ്റൂ. ദുര്‍ഗന്ധം എന്ന വാക്കിന് എത്രമാത്രം മൂര്‍ച്ചയുണ്ടെന്നറിയാന്‍ നിങ്ങള്‍ ഇവിടെ വരുകതന്നെ വേണം.
എല്ലാ മുന്നണികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിലയ്‌ക്കെടുത്ത് കമ്പനി നാട്ടുകാര്‍ക്കെതിരെ യുദ്ധം നടത്തുകയായിരുന്നു. അതിനെതിരെ ദുരിതമനുഭവിക്കുന്ന നാട്ടുകാരും കുറച്ചു മനുഷ്യസ്‌നേഹികളും മാത്രം. വോട്ടിന് വിലയേറുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും വേദിയാക്കി മാറ്റാന്‍ അങ്ങനെയാണ് ഞങ്ങള്‍ തീരുമാനിച്ചത്. കമ്പനിക്കെതിരെ സമരം നടത്തിവരുന്ന എന്‍.ജി.ഐ.എല്‍ ആക്ഷന്‍ കൗണ്‍സില്‍ അഞ്ച് സ്ഥാനാര്‍ഥികളെ മത്സര രംഗത്തിറക്കി. അഞ്ച് സ്ത്രീകള്‍. കമ്പനി പുറന്തള്ളുന്ന നരകത്തിന്റെ കവാടമായ ഒമ്പതാം വാര്‍ഡായ കാതിക്കുടത്ത് ഷേര്‍ളി പോളും 11ാം വാര്‍ഡില്‍ സിന്ധു സന്തോഷും 12ാം വാര്‍ഡില്‍ രേഖ വിനയനും 13ാം വാര്‍ഡില്‍ അംബിക രാജനും ജില്ലാ പഞ്ചായത്തിലെ മുരിങ്ങൂര്‍ ഡിവിഷനില്‍ റോസി തേലേക്കാട്ടും അങ്ങനെ സ്ഥാനാര്‍ഥികളായി. കൂടാതെ, തൊട്ടടുത്ത ഏഴാം വാര്‍ഡായ ആറങ്ങാലിയില്‍നിന്ന് മത്സരിച്ച പുഴ സംരക്ഷണ സമിതി സ്ഥാനാര്‍ഥി എം.ആര്‍. രവീന്ദ്രനെ ആക്ഷന്‍ കൗണ്‍സില്‍ പിന്തുണക്കുകയും ചെയ്തു.
ആക്ഷന്‍ കൗണ്‍സിലിന്റെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കമ്പനി ആവുന്നതെല്ലാം ചെയ്തു. സമരം ചെയ്തവരെ ഗുണ്ടകളെ വിട്ട് മര്‍ദിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്ത കമ്പനി നാട്ടുകാരുടെ ഈ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ആവുന്നതെല്ലാം ചെയ്തു. ഇരു മുന്നണികള്‍ക്കും പണം വാരിക്കോരി നല്‍കി. പ്രചാരണത്തിനായി കാര്യമായി സഹായിച്ചു. ചിലരെയൊക്കെ ഭീഷണിപ്പെടുത്തി. എന്നിട്ടും അവര്‍ പതറിയില്ല. ഫാക്ടറി നില്‍ക്കുന്ന ഒമ്പതാം വാര്‍ഡിലായിരുന്നു എല്ലാവരുടെയും കണ്ണുകള്‍. അവിടെ ആക്ഷന്‍ കൗണ്‍സില്‍ സ്ഥാനാര്‍ഥിയെ തോല്‍പിച്ചാല്‍ ജയിക്കുന്നത് ഏത് മുന്നണിയായാലും തോല്‍ക്കുന്നത് നാട്ടുകാര്‍തന്നെയായിരിക്കുമെന്ന് കമ്പനിക്കും അറിയാം, നാട്ടുകാര്‍ക്കും അറിയാം.
കമ്പനി വെച്ചുനീട്ടുന്ന ചില്ലറകള്‍ കണ്ട് കണ്ണ് മഞ്ഞളിച്ച് അവര്‍ക്കു മുന്നില്‍ ഓഛാനിച്ചുനില്‍ക്കുന്ന പഞ്ചായത്ത് മെംബര്‍മാരെ ഉണ്ടാക്കുകയായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. ഇവിടെ ഇതാ ഞങ്ങളും ജീവിച്ചിരിക്കുന്നു എന്ന് ലോകത്തോട് പറയേണ്ടതുണ്ടായിരുന്നു. ഇവിടെ മത്സരം കമ്പനിയും നാട്ടുകാരുമായിട്ടായിരുന്നു. വര്‍ഷങ്ങളായി അങ്ങനെതന്നെയായിരുന്നുവല്ലോ.
ഞങ്ങളുടെ പ്രചാരണത്തിന് പണത്തിന്റെ കിലുക്കമുണ്ടായിരുന്നില്ല. ഈ നാട് ഇത്രയും കാലം ഏറ്റുവാങ്ങിയ ദുരന്തങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി സംസാരിച്ചു. 25ാം തീയതി ബൂത്തിലേക്ക് ഞങ്ങള്‍ നീങ്ങിയത് വാശിയോടെയായിരുന്നു. അതിന്റെ ഫലം ഞങ്ങള്‍ കണ്ടു. 27ന് ഫലം വന്നപ്പോള്‍ ഒമ്പതാം വാര്‍ഡില്‍ ഇരുമുന്നണികളെയും തറപറ്റിച്ച്് ഷെര്‍ളി പോള്‍ ജയിച്ചു. ആറങ്ങാലി ഏഴാം വാര്‍ഡില്‍ പുഴസംരക്ഷണ സമിതി സ്ഥാനാര്‍ഥി എം.ആര്‍. രവീന്ദ്രനും വിജയക്കൊടി പാറിച്ചു. പതിനൊന്നാം വാര്‍ഡില്‍ സിന്ധു സന്തോഷ് രണ്ടാം സ്ഥാനത്തെത്തി.
കോണ്‍ഗ്രസും എന്‍.സി.പിയും ബി.ജെ.പിയും മത്സരിച്ച കടുത്ത ചതുഷ്‌കോണ മത്സരത്തില്‍ 274 വോട്ടുകള്‍ നേടിയ ഷെര്‍ളി പോള്‍ ജയിച്ചത് പത്ത് വോട്ടിനായിരുന്നു. തൊട്ടടുത്ത കോണ്‍ഗ്രസിന്റെ സിസിലി ഔസേപ്പിന് 264 വോട്ടും കിട്ടിയപ്പോള്‍ ഇടതുമുന്നണിയുടെ ഷീലാ ഫിലിപ് മൂന്നാമതായി. മറ്റ് വാര്‍ഡുകളിലും മോശമല്ലാത്ത പ്രകടനമാണ് ആക്ഷന്‍ കൗണ്‍സില്‍ സ്ഥാനാര്‍ഥികള്‍ കാഴ്ചവെച്ചത്. പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ എട്ടും നേടിയ യു.ഡി.എഫ് ഭരണത്തിലേറിയിരിക്കുന്നു. ഒരു റെബല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ സ്വതന്ത്രരാണ്.
ഈ വിജയം ഒരു താക്കീതാണ്. ജനങ്ങളുടെ പക്ഷത്ത് നില്‍ക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള താക്കീത്. പ്രാദേശികമായ വികസനവും പ്രശ്‌നങ്ങളും ചര്‍ച്ചയാകുന്ന വാര്‍ഡ് തലത്തില്‍ നടക്കുന്ന മത്സരത്തില്‍ പ്രതിഫലിച്ച ഈ പ്രാദേശിക വികാരം നാളെ നാടിന്റെ മൊത്തം രാഷ്ട്രീയമായി വികസിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഓരോ പ്രദേശത്തിന്റെയും വിഭവങ്ങളെ കുത്തക കമ്പനികള്‍ക്കും ഏതാനും മുതലാളിമാര്‍ക്കുമായി വീതം തീറെഴുതി കൊടുക്കുന്ന, കുറച്ചുപേരുടെ സുഖത്തിനുവേണ്ടി ഓരോ ഗ്രാമങ്ങള്‍ക്കുംമേല്‍ നരകം ഇറക്കിവെക്കുന്ന ഓരോ പാര്‍ട്ടികള്‍ക്കും അധികാരകേന്ദ്രങ്ങള്‍ക്കുമുള്ള രാഷ്ട്രീയമായി അത് മാറുമെന്ന് ഉറപ്പ്. കാരണം, ജനങ്ങള്‍ ഒറ്റപ്പെടുകയും അധികാരികളും ലാഭക്കൊതിയന്മാരും ഐക്യമുന്നണിയാവുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ അരാഷ്ട്രീയമാവുകയും കാശുകാരന്റെ വീട്ടുപടിക്കലെ കുരക്കുന്ന പട്ടികളാവുകയും ചെയ്യുന്ന യാഥാര്‍ഥ്യം ജനങ്ങള്‍ പതുക്കെയെങ്കിലും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
കാതിക്കുടത്തെ ഈ വിജയം ഇതിനെക്കാള്‍ തിളക്കമേറിയതാകുമായിരുന്നു, ഇപ്പോഴും നമ്മില്‍ ഭൂരിപക്ഷവും രാഷ്ട്രീയ പാര്‍ട്ടികളെ അന്ധമായി വിശ്വസിക്കുന്നവരായിരുന്നില്ല എങ്കില്‍. കാതിക്കുടം ലാലൂരും വിളപ്പില്‍ശാലയിലും ഞെളിയന്‍പറമ്പിലും ബ്രഹ്മപുരത്തുമൊക്കെ ആവര്‍ത്തിക്കുമായിരുന്നു, രാഷ്ട്രീയ പാര്‍ട്ടികളുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ചിന്നിച്ചിതറാതിരുന്നെങ്കില്‍.
ദുരിതം പേറുന്ന എല്ലാ പ്രദേശങ്ങളിലെയും സമരങ്ങളെ പിന്നില്‍നിന്ന് കുത്തിയത് രാഷ്ട്രീയ പാര്‍ട്ടികളും നേതൃത്വങ്ങളുമാണ്. അതറിയണമെങ്കില്‍ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ഓരോ ദേശത്തിനുമൊപ്പം ആരൊക്കെയുണ്ട് എന്ന് നോക്കിയാല്‍ മതി. ഇടത്തും വലത്തുംനിന്ന് ആഞ്ഞടിക്കുന്ന, നടുവിലൂടെ കയറിവരാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നുപോലും അവിടെയെങ്ങും ആ പാവം മനുഷ്യര്‍ക്കൊപ്പമില്ല. കൂട്ടത്തില്‍ കൂടിയില്ലെങ്കിലുംവേണ്ട പിന്നില്‍നിന്ന് കുത്താതെയെങ്കിലുമിരിക്കാമായിരുന്നു. സമരമുന്നണികളില്‍ നുഴഞ്ഞുകയറിയും അതില്‍ പിളര്‍പ്പുണ്ടാക്കിയും തകര്‍ത്തുകളഞ്ഞ സമരങ്ങളുടെ ശ്മശാനഭൂമികള്‍ എത്രയെങ്കിലുമുണ്ട് ഇന്ന് കേരളത്തില്‍. സമരം ചെയ്യാനുള്ള കുത്തകാവകാശം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമാണ് എന്ന് അവര്‍ അവകാശപ്പെടുന്നു. അല്ലാത്തവരെ തല്ലിയൊതുക്കുകയോ തീവ്രവാദികളായി മുദ്രകുത്തുകയോ ചെയ്ത സംഭവങ്ങള്‍ എത്രയെത്ര.
പക്ഷേ, എന്നിട്ടും നമ്മള്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിക്കുന്നവരായി തുടരുന്നു. അതില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നുവെന്നും പലരുടെയും അടിത്തറകള്‍ ഇളകിയിരിക്കുന്നുവെന്നും ഈ കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു. ജനങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വൈകാതെ ജനങ്ങള്‍ പടിയടച്ച് പിണ്ഡംവെക്കുമെന്നുറപ്പാണ്.
രാഷ്ട്രീയക്കാരുടെ കൊടിക്കുപിന്നില്‍ അണിനിരക്കാത്തവരെ വിളിക്കുന്ന ചെല്ലപ്പേരാണ് അരാഷ്ട്രീയവാദികള്‍ എന്നത്. മണ്ണിനും മനുഷ്യര്‍ക്കും പുഴക്കും കാടിനുംവേണ്ടി നടത്തുന്ന സമരങ്ങളെയാണ് അരാഷ്ട്രീയം എന്നു വിളിക്കുന്നതെങ്കില്‍ ആ വിളികേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കുറഞ്ഞത് ഞങ്ങള്‍ ഞങ്ങളുടെ മനസ്സാക്ഷിയെ എങ്കിലും വഞ്ചിക്കുന്നില്ലല്ലോ.
കാതിക്കുടത്തെ ഒരു വാര്‍ഡിലുണ്ടായ ഈ തിരിച്ചടി ഇന്നല്ലെങ്കില്‍ നാളെ കേരളത്തില്‍ പലേടത്തും ഉണ്ടാവും. കാരണം, ഇനി ഇതാണ് രാഷ്ട്രീയം. പല ദേശങ്ങളിലും സമരത്തിന്റെ മുള്‍മുനയില്‍ പിടഞ്ഞുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ഈ വിജയം പ്രതീക്ഷയും പ്രത്യാശയുമാണ്.
ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് മാത്രമാണ് വിലയില്ലാത്തത് എന്ന് നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രദേശങ്ങള്‍ ഈ കേരളത്തിലുമുണ്ട്. തിരുവനന്തപുരത്ത് അതിന്റെ പേര് വിളപ്പില്‍ശാല എന്നാണെങ്കില്‍ കൊച്ചിയിലത് ബ്രഹ്മപുരമായി മാറും. തൃശൂരിലെത്തുമ്പോള്‍ ലാലൂരും കോഴിക്കോടത് ഞെളിയന്‍പറമ്പുമായി മാറും. ഇത് തെക്കുവടക്ക് സഞ്ചരിക്കുന്നവരുടെ വഴിയോരക്കാഴ്ചകള്‍. അതിനിടയില്‍ ഉള്ളിലേക്ക് കയറിയും ഇറങ്ങിയും ചെന്നാല്‍ കാതിക്കുടംപോലെ പിന്നെയും പിന്നെയും പ്രദേശങ്ങള്‍ പലതുമുണ്ടാകും.
കോടികള്‍ മുടിച്ച് കെങ്കേമമായി കൊണ്ടാടുന്ന തെരഞ്ഞെടുപ്പുകാലത്ത് ഈ പാവങ്ങള്‍ക്കും വിലയേറും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആകുമ്പോള്‍ അവര്‍ ശരിക്കും 'ഏക് ദിന്‍ കാ സുല്‍ത്താന്‍' ആയി മാറും. 'നിങ്ങളുടെ വിലയേറിയ വോട്ട്' എന്ന പരസ്യവാചകത്തിന് അപ്പോഴാണല്ലോ യാഥാര്‍ഥ്യം കൈവരുക. കൈവിരലില്‍ ആദ്യം നീലിച്ചും പിന്നെ കറുത്തും വടുക്കെട്ടുന്ന മഷി കുത്തുന്ന ആ ദിവസം വൈകുന്നേരം ബൂത്തടച്ചുകഴിഞ്ഞാല്‍പിന്നെ എല്ലാം പതിവുപോലെ. വിലകെട്ട പാഴ്ജന്മങ്ങള്‍. കഴിഞ്ഞ എത്രയോ കാലമായി ഇരു മുന്നണികളും ചെറു പാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്ന അനുഷ്ഠാന കലയായി ഈ നാടകം മാറിയിട്ട്.
കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടം ഇന്ന് സമരഭൂപടത്തിലെ ഒരു അധ്യായമാണ്. ഈ പ്രദേശത്ത് മനുഷ്യരാരും പാര്‍ക്കുന്നില്ല എന്ന മട്ടില്‍ എല്ലാ നിയമങ്ങളും പുല്ലാക്കി വാഴുന്ന 'നിറ്റ ജലാറ്റിന്‍' (എന്‍.ജി..ഐ.എല്‍) കമ്പനിക്കെതിരെ വര്‍ഷങ്ങളായി ഈ പ്രദേശത്തുകാര്‍ സമരത്തിലാണ് എന്നത് അറിയാത്തവര്‍ ഇന്ന് കുറഞ്ഞത് കേരളത്തിലെങ്കിലും ഉണ്ടാവില്ല.
അവര്‍ ഞങ്ങള്‍ക്ക് തരുന്നത് മാരക രോഗങ്ങളാണ്. ഞങ്ങളുടെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ശ്വാസകോശങ്ങളെ അവര്‍ ഞെരിച്ചുടയ്ക്കുന്നു. ശ്വാസമെടുക്കാനാവാതെ അവര്‍ പിടയുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ ഞങ്ങള്‍ക്കാവുന്നുള്ളൂ. ദേഹത്തോട് യുദ്ധം പ്രഖ്യാപിച്ച് കുത്തിക്കയറുന്ന കാന്‍സറിന്റെ വേദനയില്‍ പിടഞ്ഞ് എത്രയോ പേര്‍ ഇവിടെ മരിച്ചു വീണിരിക്കുന്നു. കാതിക്കുടത്തുകാര്‍ നാടുവിട്ട് വെളിയില്‍ പോകുമ്പോള്‍ ആദ്യം ചെയ്യുക ദീര്‍ഘമായൊന്ന് ശ്വസിക്കലാവും. നാറ്റമില്ലാത്ത വായു ശ്വസിക്കണമെങ്കില്‍ പിറന്ന നാടും വീടും വിട്ട് വെളിയില്‍ പോയേ പറ്റൂ. ദുര്‍ഗന്ധം എന്ന വാക്കിന് എത്രമാത്രം മൂര്‍ച്ചയുണ്ടെന്നറിയാന്‍ നിങ്ങള്‍ ഇവിടെ വരുകതന്നെ വേണം.
എല്ലാ മുന്നണികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിലയ്‌ക്കെടുത്ത് കമ്പനി നാട്ടുകാര്‍ക്കെതിരെ യുദ്ധം നടത്തുകയായിരുന്നു. അതിനെതിരെ ദുരിതമനുഭവിക്കുന്ന നാട്ടുകാരും കുറച്ചു മനുഷ്യസ്‌നേഹികളും മാത്രം. വോട്ടിന് വിലയേറുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും വേദിയാക്കി മാറ്റാന്‍ അങ്ങനെയാണ് ഞങ്ങള്‍ തീരുമാനിച്ചത്. കമ്പനിക്കെതിരെ സമരം നടത്തിവരുന്ന എന്‍.ജി.ഐ.എല്‍ ആക്ഷന്‍ കൗണ്‍സില്‍ അഞ്ച് സ്ഥാനാര്‍ഥികളെ മത്സര രംഗത്തിറക്കി. അഞ്ച് സ്ത്രീകള്‍. കമ്പനി പുറന്തള്ളുന്ന നരകത്തിന്റെ കവാടമായ ഒമ്പതാം വാര്‍ഡായ കാതിക്കുടത്ത് ഷേര്‍ളി പോളും 11ാം വാര്‍ഡില്‍ സിന്ധു സന്തോഷും 12ാം വാര്‍ഡില്‍ രേഖ വിനയനും 13ാം വാര്‍ഡില്‍ അംബിക രാജനും ജില്ലാ പഞ്ചായത്തിലെ മുരിങ്ങൂര്‍ ഡിവിഷനില്‍ റോസി തേലേക്കാട്ടും അങ്ങനെ സ്ഥാനാര്‍ഥികളായി. കൂടാതെ, തൊട്ടടുത്ത ഏഴാം വാര്‍ഡായ ആറങ്ങാലിയില്‍നിന്ന് മത്സരിച്ച പുഴ സംരക്ഷണ സമിതി സ്ഥാനാര്‍ഥി എം.ആര്‍. രവീന്ദ്രനെ ആക്ഷന്‍ കൗണ്‍സില്‍ പിന്തുണക്കുകയും ചെയ്തു.
ആക്ഷന്‍ കൗണ്‍സിലിന്റെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കമ്പനി ആവുന്നതെല്ലാം ചെയ്തു. സമരം ചെയ്തവരെ ഗുണ്ടകളെ വിട്ട് മര്‍ദിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്ത കമ്പനി നാട്ടുകാരുടെ ഈ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ആവുന്നതെല്ലാം ചെയ്തു. ഇരു മുന്നണികള്‍ക്കും പണം വാരിക്കോരി നല്‍കി. പ്രചാരണത്തിനായി കാര്യമായി സഹായിച്ചു. ചിലരെയൊക്കെ ഭീഷണിപ്പെടുത്തി. എന്നിട്ടും അവര്‍ പതറിയില്ല. ഫാക്ടറി നില്‍ക്കുന്ന ഒമ്പതാം വാര്‍ഡിലായിരുന്നു എല്ലാവരുടെയും കണ്ണുകള്‍. അവിടെ ആക്ഷന്‍ കൗണ്‍സില്‍ സ്ഥാനാര്‍ഥിയെ തോല്‍പിച്ചാല്‍ ജയിക്കുന്നത് ഏത് മുന്നണിയായാലും തോല്‍ക്കുന്നത് നാട്ടുകാര്‍തന്നെയായിരിക്കുമെന്ന് കമ്പനിക്കും അറിയാം, നാട്ടുകാര്‍ക്കും അറിയാം.
കമ്പനി വെച്ചുനീട്ടുന്ന ചില്ലറകള്‍ കണ്ട് കണ്ണ് മഞ്ഞളിച്ച് അവര്‍ക്കു മുന്നില്‍ ഓഛാനിച്ചുനില്‍ക്കുന്ന പഞ്ചായത്ത് മെംബര്‍മാരെ ഉണ്ടാക്കുകയായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. ഇവിടെ ഇതാ ഞങ്ങളും ജീവിച്ചിരിക്കുന്നു എന്ന് ലോകത്തോട് പറയേണ്ടതുണ്ടായിരുന്നു. ഇവിടെ മത്സരം കമ്പനിയും നാട്ടുകാരുമായിട്ടായിരുന്നു. വര്‍ഷങ്ങളായി അങ്ങനെതന്നെയായിരുന്നുവല്ലോ.
ഞങ്ങളുടെ പ്രചാരണത്തിന് പണത്തിന്റെ കിലുക്കമുണ്ടായിരുന്നില്ല. ഈ നാട് ഇത്രയും കാലം ഏറ്റുവാങ്ങിയ ദുരന്തങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി സംസാരിച്ചു. 25ാം തീയതി ബൂത്തിലേക്ക് ഞങ്ങള്‍ നീങ്ങിയത് വാശിയോടെയായിരുന്നു. അതിന്റെ ഫലം ഞങ്ങള്‍ കണ്ടു. 27ന് ഫലം വന്നപ്പോള്‍ ഒമ്പതാം വാര്‍ഡില്‍ ഇരുമുന്നണികളെയും തറപറ്റിച്ച്് ഷെര്‍ളി പോള്‍ ജയിച്ചു. ആറങ്ങാലി ഏഴാം വാര്‍ഡില്‍ പുഴസംരക്ഷണ സമിതി സ്ഥാനാര്‍ഥി എം.ആര്‍. രവീന്ദ്രനും വിജയക്കൊടി പാറിച്ചു. പതിനൊന്നാം വാര്‍ഡില്‍ സിന്ധു സന്തോഷ് രണ്ടാം സ്ഥാനത്തെത്തി.
കോണ്‍ഗ്രസും എന്‍.സി.പിയും ബി.ജെ.പിയും മത്സരിച്ച കടുത്ത ചതുഷ്‌കോണ മത്സരത്തില്‍ 274 വോട്ടുകള്‍ നേടിയ ഷെര്‍ളി പോള്‍ ജയിച്ചത് പത്ത് വോട്ടിനായിരുന്നു. തൊട്ടടുത്ത കോണ്‍ഗ്രസിന്റെ സിസിലി ഔസേപ്പിന് 264 വോട്ടും കിട്ടിയപ്പോള്‍ ഇടതുമുന്നണിയുടെ ഷീലാ ഫിലിപ് മൂന്നാമതായി. മറ്റ് വാര്‍ഡുകളിലും മോശമല്ലാത്ത പ്രകടനമാണ് ആക്ഷന്‍ കൗണ്‍സില്‍ സ്ഥാനാര്‍ഥികള്‍ കാഴ്ചവെച്ചത്. പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ എട്ടും നേടിയ യു.ഡി.എഫ് ഭരണത്തിലേറിയിരിക്കുന്നു. ഒരു റെബല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ സ്വതന്ത്രരാണ്.
ഈ വിജയം ഒരു താക്കീതാണ്. ജനങ്ങളുടെ പക്ഷത്ത് നില്‍ക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള താക്കീത്. പ്രാദേശികമായ വികസനവും പ്രശ്‌നങ്ങളും ചര്‍ച്ചയാകുന്ന വാര്‍ഡ് തലത്തില്‍ നടക്കുന്ന മത്സരത്തില്‍ പ്രതിഫലിച്ച ഈ പ്രാദേശിക വികാരം നാളെ നാടിന്റെ മൊത്തം രാഷ്ട്രീയമായി വികസിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഓരോ പ്രദേശത്തിന്റെയും വിഭവങ്ങളെ കുത്തക കമ്പനികള്‍ക്കും ഏതാനും മുതലാളിമാര്‍ക്കുമായി വീതം തീറെഴുതി കൊടുക്കുന്ന, കുറച്ചുപേരുടെ സുഖത്തിനുവേണ്ടി ഓരോ ഗ്രാമങ്ങള്‍ക്കുംമേല്‍ നരകം ഇറക്കിവെക്കുന്ന ഓരോ പാര്‍ട്ടികള്‍ക്കും അധികാരകേന്ദ്രങ്ങള്‍ക്കുമുള്ള രാഷ്ട്രീയമായി അത് മാറുമെന്ന് ഉറപ്പ്. കാരണം, ജനങ്ങള്‍ ഒറ്റപ്പെടുകയും അധികാരികളും ലാഭക്കൊതിയന്മാരും ഐക്യമുന്നണിയാവുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ അരാഷ്ട്രീയമാവുകയും കാശുകാരന്റെ വീട്ടുപടിക്കലെ കുരക്കുന്ന പട്ടികളാവുകയും ചെയ്യുന്ന യാഥാര്‍ഥ്യം ജനങ്ങള്‍ പതുക്കെയെങ്കിലും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
കാതിക്കുടത്തെ ഈ വിജയം ഇതിനെക്കാള്‍ തിളക്കമേറിയതാകുമായിരുന്നു, ഇപ്പോഴും നമ്മില്‍ ഭൂരിപക്ഷവും രാഷ്ട്രീയ പാര്‍ട്ടികളെ അന്ധമായി വിശ്വസിക്കുന്നവരായിരുന്നില്ല എങ്കില്‍. കാതിക്കുടം ലാലൂരും വിളപ്പില്‍ശാലയിലും ഞെളിയന്‍പറമ്പിലും ബ്രഹ്മപുരത്തുമൊക്കെ ആവര്‍ത്തിക്കുമായിരുന്നു, രാഷ്ട്രീയ പാര്‍ട്ടികളുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ചിന്നിച്ചിതറാതിരുന്നെങ്കില്‍.
ദുരിതം പേറുന്ന എല്ലാ പ്രദേശങ്ങളിലെയും സമരങ്ങളെ പിന്നില്‍നിന്ന് കുത്തിയത് രാഷ്ട്രീയ പാര്‍ട്ടികളും നേതൃത്വങ്ങളുമാണ്. അതറിയണമെങ്കില്‍ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ഓരോ ദേശത്തിനുമൊപ്പം ആരൊക്കെയുണ്ട് എന്ന് നോക്കിയാല്‍ മതി. ഇടത്തും വലത്തുംനിന്ന് ആഞ്ഞടിക്കുന്ന, നടുവിലൂടെ കയറിവരാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നുപോലും അവിടെയെങ്ങും ആ പാവം മനുഷ്യര്‍ക്കൊപ്പമില്ല. കൂട്ടത്തില്‍ കൂടിയില്ലെങ്കിലുംവേണ്ട പിന്നില്‍നിന്ന് കുത്താതെയെങ്കിലുമിരിക്കാമായിരുന്നു. സമരമുന്നണികളില്‍ നുഴഞ്ഞുകയറിയും അതില്‍ പിളര്‍പ്പുണ്ടാക്കിയും തകര്‍ത്തുകളഞ്ഞ സമരങ്ങളുടെ ശ്മശാനഭൂമികള്‍ എത്രയെങ്കിലുമുണ്ട് ഇന്ന് കേരളത്തില്‍. സമരം ചെയ്യാനുള്ള കുത്തകാവകാശം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമാണ് എന്ന് അവര്‍ അവകാശപ്പെടുന്നു. അല്ലാത്തവരെ തല്ലിയൊതുക്കുകയോ തീവ്രവാദികളായി മുദ്രകുത്തുകയോ ചെയ്ത സംഭവങ്ങള്‍ എത്രയെത്ര.
പക്ഷേ, എന്നിട്ടും നമ്മള്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിക്കുന്നവരായി തുടരുന്നു. അതില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നുവെന്നും പലരുടെയും അടിത്തറകള്‍ ഇളകിയിരിക്കുന്നുവെന്നും ഈ കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു. ജനങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വൈകാതെ ജനങ്ങള്‍ പടിയടച്ച് പിണ്ഡംവെക്കുമെന്നുറപ്പാണ്.
രാഷ്ട്രീയക്കാരുടെ കൊടിക്കുപിന്നില്‍ അണിനിരക്കാത്തവരെ വിളിക്കുന്ന ചെല്ലപ്പേരാണ് അരാഷ്ട്രീയവാദികള്‍ എന്നത്. മണ്ണിനും മനുഷ്യര്‍ക്കും പുഴക്കും കാടിനുംവേണ്ടി നടത്തുന്ന സമരങ്ങളെയാണ് അരാഷ്ട്രീയം എന്നു വിളിക്കുന്നതെങ്കില്‍ ആ വിളികേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കുറഞ്ഞത് ഞങ്ങള്‍ ഞങ്ങളുടെ മനസ്സാക്ഷിയെ എങ്കിലും വഞ്ചിക്കുന്നില്ലല്ലോ.
കാതിക്കുടത്തെ ഒരു വാര്‍ഡിലുണ്ടായ ഈ തിരിച്ചടി ഇന്നല്ലെങ്കില്‍ നാളെ കേരളത്തില്‍ പലേടത്തും ഉണ്ടാവും. കാരണം, ഇനി ഇതാണ് രാഷ്ട്രീയം. പല ദേശങ്ങളിലും സമരത്തിന്റെ മുള്‍മുനയില്‍ പിടഞ്ഞുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ഈ വിജയം പ്രതീക്ഷയും പ്രത്യാശയുമാണ്.
Comments
Post a Comment