രാഷ്ട്രീയത്തിലെ ശക്തിസ്രോതസ്

ആഗോള തലത്തില്‍ വൈറ്റ്ഹൌസിനും മോസ്കോയിലെ ക്രെംലിന്‍ കൊട്ടാരത്തിനും ലണ്ടനിലെ 10 ഡൌണിങ് സ്ട്രീറ്റിനുമുള്ള സ്ഥാനമാണു കേരള രാഷ്ട്രീയത്തില്‍ തിരുവനന്തപുരത്തെ ക്ളിഫ് ഹൌസിനുള്ളത്. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികളില്‍ നിര്‍ണായക സ്വാധീനമാണ് ഇൌ മന്ദിരത്തിനുള്ളത്. മാറി മാറി വരുന്ന മുഖ്യമന്ത്രിമാരുടെ ഒൌദ്യോഗിക വസതിയെന്ന ഖ്യാതിയാണ് അധികാരത്തിന്റെ ശക്തിസ്തംഭമായ ഇൌ മന്ദിരത്തിന്റെ പ്രാധാന്യം.

ഭരണനിര്‍വഹണ സ്ഥാപനമായ സെക്രട്ടേറിയറ്റില്‍നിന്നു നാലു കിലോമീറ്റര്‍ മാത്രം അകലെയുള്ള നന്തന്‍കോട് കുന്നുകളിലാണ് ഇൌ മന്ദിരം. മുഖ്യമന്ത്രിമാര്‍ ക്ളിഫ്ഹൌസിലേ താമസിക്കാവൂ എന്ന് ഒരു നിയമത്തിലുമില്ല. എന്നാല്‍ സംസ്ഥാന പിറവിക്കു ശേഷം ആദ്യം മുഖ്യമന്ത്രിയായ ഇഎംഎസ് മുതലുള്ള മുഖ്യമന്ത്രിമാരില്‍ ഭൂരിഭാഗം പേരും ഒൌദ്യോഗിക വസതിയാക്കിയതു ക്ളിഫ്ഹൌസാണ്.

ഇതിനു ചില അപവാദങ്ങളുമുണ്ട്. 1977ല്‍ എ.കെ. ആന്റണി ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ 'അജന്ത" ബംഗ്ലാവായിരുന്നു ഒൌദ്യോഗിക വസതി. കെ. കരുണാകരന്‍ രാജിവച്ചതിനെത്തുടര്‍ന്ന് 199596ല്‍ ആന്റണി വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ സ്വന്തം വസതിയായ 'അഞ്ജനവും" അദ്ദേഹം രാജിവച്ചതിനെത്തുടര്‍ന്നു മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി 200506 കാലയളവില്‍ സ്വന്തം വസതിയായ 'പുതുപ്പള്ളി ഹൌസും" ആണ് ഒൌദ്യോഗിക വസതിയായി ഉപയോഗിച്ചത്. ഇപ്പോഴത്തെ സര്‍ക്കാര്‍ വന്ന് ഒരു വര്‍ഷത്തിനു ശേഷമാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ളിഫ്ഹൌസിലേക്കു മാറിയത്.

തിരുവിതാംകൂര്‍ രാജഭരണകാലത്ത് 1939ല്‍ ആണു ക്ളിഫ് ഹൌസിന്റെ നിര്‍മാണം ആരംഭിച്ചത്, ദേവസ്വം വകുപ്പിന്റെ ചാര്‍ജുണ്ടായിരുന്ന ദിവാന്‍ പേഷ്കാര്‍ക്കു താമസിക്കാന്‍. 1942ല്‍ പണി പൂര്‍ത്തിയാക്കി. സ്വാതന്ത്യ്രലബ്ധിക്കുശേഷം പൊതുമരാമത്ത് വകുപ്പ് മന്ദിരം ഏറ്റെടുത്തു ഗസ്റ്റ് ഹൌസായി ഉപയോഗിച്ചു.

മൊത്തം 4.2 ഏക്കര്‍ ആണ് ക്ളിഫ് ഹൌസ് കോംപൌണ്ട്. പുറമെ പ്രശാന്ത്, ഉഷസ്, അശോക, പൌര്‍ണമി, നെസ്റ്റ് എന്നീ മന്ത്രിമന്ദിരങ്ങളും ഇതിനകത്താണ്.

കേരളീയ വാസ്തുശില്‍പ രീതിയും കൊളോണിയല്‍ ഇംഗ്ലിഷ് വാസ്തുശില്‍പരീതിയും സംയോജിപ്പിച്ചതാണ്  മന്ദിരത്തിന്റെ രൂപകല്‍പന. 15,000 ചതുരശ്ര അടി വലുപ്പം. ഏഴു കിടപ്പുമുറികള്‍. ഒരു ഒാഫിസ് റൂം. ഒരു കോണ്‍ഫറന്‍സ് ഹാള്‍. ഒൌദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൌണ്ടിലുണ്ട്. 

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം