ലക്ഷ്യം മറക്കാത്ത ബൂട്ടുകള്‍

അപാരവേഗത്തോടെ ഗോള്‍മുഖത്തേക്കു തുളച്ചുകയറുന്ന രീതി. പന്തടക്കത്തിലുമുണ്ടൊരു ചന്തം. പാസ് നല്‍കുമ്പോഴും സ്വീകരിക്കുമ്പോഴും ലക്ഷ്യം ബൂട്ടുകള്‍ക്കു മനഃപാഠം. 1960കളില്‍ കളം നിറഞ്ഞ ലെഫ്റ്റ് എക്സ്ട്രീം വി.കെ.ശ്രീനിവാസന്റെ കളി ജീവിതത്തിലേക്ക്.....

കിക്ക്ഒാഫ്
കണ്ണൂര്‍ പൊടിക്കുണ്ടാണു നാട്. പള്ളിക്കുന്ന് ജിയുപി സ്കൂളിലും ചിറക്കല്‍ രാജാസ് സ്കൂളിലും പഠനം. സ്കൂള്‍ ഫുട്ബോള്‍ ടീം അംഗമായാണു കളി തുടങ്ങിയത്. എന്‍.ടി.കരുണാകരന്റെ ശിഷ്യത്വം വഴിത്തിരിവായി. ഇപ്പോള്‍ തിരുവനന്തപുരം പേട്ടയില്‍ താമസം.

ലക്കി സ്റ്റാര്‍ ക്ളബ്

19621963ല്‍ ലക്കി സ്റ്റാര്‍ ക്ളബിനു കളിച്ചു. കൊക്കേന്‍ പപ്പു, ഒ.കെ.സത്യവാന്‍ എന്നിവര്‍ അരങ്ങു വാഴുന്ന കാലത്തു ടീമിലെ ബേബി. ജില്ലാ ലീഗ് ചാംപ്യന്‍മാരാകുമ്പോള്‍ ടീമംഗം.

ജൂനിയര്‍ കേരള

1964ല്‍ ജൂനിയര്‍ സ്റ്റേറ്റ് ടീമില്‍. ഒളിംപ്യന്‍ സൈമണ്‍ സുന്ദര്‍രാജായിരുന്നു പരിശീലകന്‍. ടീമിലെ മറ്റൊരു കണ്ണൂരുകാരന്‍ അബ്ദുല്‍സലാം. ജോയി ഉലഹന്നാന്റെ നായകത്വത്തില്‍ അജ്മേറില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ രാജസ്ഥാനോടു സെമിയില്‍ തോറ്റു.

സ്പിരിറ്റഡ് യൂത്ത്സ് ക്ളബ്

1964 മുതല്‍ 1969 വരെ ടീമില്‍. ചൊവ്വ കോഒാപ്പറേറ്റീവ് സ്പിന്നിങ് മില്ലില്‍ ജീവനക്കാരനായിരുന്നു. 64ല്‍ ജില്ലാ ലീഗ് ചാംപ്യന്‍മാരാകുമ്പോള്‍ ടീം അംഗം.  ചാലക്കുടിയില്‍ നടന്ന സംസ്ഥാന അന്തര്‍ജില്ലാ ചാംപ്യന്‍ഷിപ്പില്‍
നായകനായി കിരീടനേട്ടം.

സാല്‍ഗോക്കര്‍  
സാല്‍ഗോക്കര്‍ ഗോവ കമ്പനിയില്‍ മൈനിങ് വിഭാഗത്തില്‍ ജോലി ലഭിച്ചു. 197071സീസണില്‍  ക്ളബിലുണ്ടായി. മോരങ്കണ്ടി ഭരതനും ജാക്രിസ് ഫെര്‍ണാണ്ടസുമായിരുന്നു ടീമിലെ കണ്ണൂരുകാര്‍. ഗോവന്‍ ലീഗിലും ഡല്‍ഹി ഡിസിഎം കപ്പിലും ടീമിനു വേണ്ടി പന്തുതട്ടി.
ടൈറ്റാനിയം

1972ല്‍ കേരളത്തിലേക്കു മടങ്ങി. തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സില്‍ സാങ്കേതിക വിഭാഗം ജീവനക്കാരനായി ചേര്‍ന്നു. സുവര്‍ണ ജൂബിലി പിന്നിട്ട ടീമിന്റെ സുവര്‍ണകാലത്തെ താരം. ടീമില്‍ 82 വരെ.7576ല്‍ ഉപനായകന്‍. തുടര്‍ന്നു മാനേജര്‍.  85 മുതല്‍ 87 വരെ പരിശീലകന്‍.  2009ല്‍ സൂപ്പര്‍വൈസറായി വിരമിച്ചു. കേരളത്തിലെ എല്ലാ ടൂര്‍ണമെന്റുകളിലും ബൂട്ടണിഞ്ഞു.

സന്തോഷ് ട്രോഫി

നാലു സീസണ്‍ സീനിയര്‍ കേരള ടീമില്‍. 196970 നൌഗോങ്ങില്‍ അരങ്ങേറ്റം. 7071ല്‍ ജലന്ധര്‍, 7273ല്‍ ഗോവ, 7475ല്‍ വീണ്ടും ജലന്ധറില്‍.

റെഡ് കാര്‍ഡ്
ശ്രീലങ്കയിലെ ജനരാജ കപ്പ് ഫൈനnലില്‍ അവിടത്തെ ട്രാന്‍സ്പോര്‍ട്ട് ടീമിനെ ടൈറ്റാനിയം നേരിടുന്നു. സമനിലയായതിനാല്‍ സംഘാടകര്‍ ആതിഥേയരെ വിജയികളായി പ്രഖ്യാപിച്ചു. കളിക്കാര്‍ ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്തതില്‍ രോഷാകുലരായ കാണികള്‍ ഗ്രൌണ്ട് കയ്യേറി. ഒാടിരക്ഷപ്പെട്ട ടൈറ്റാനിയം കളിക്കാര്‍  ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. മൂന്നു ദിവസം കഴിഞ്ഞാണു റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി വാങ്ങാന്‍ പോയത്!

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം