അരങ്ങിലെ കവിത
പരീക്ഷണങ്ങളിലൂടെ നങ്ങ്യാര്‍കൂത്തിനു പുതിയ മാനംനല്‍കുകയാണ് ഡോ. ജി. ഇന്ദു. പുരാണകഥകള്‍ മാത്രം അവതരിപ്പിച്ചിരുന്ന നങ്ങ്യാര്‍കൂത്ത് വേദിയിലേക്ക് മലയാളകവിതകളെ ശ്രദ്ധേയമായി സന്നിവേശിപ്പിച്ചപ്പോള്‍ത്തന്നെ ഇന്ദു ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, കുറഞ്ഞ കാലദൈര്‍ഘ്യത്തില്‍, ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്ത് ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തുള്ള വേദിയില്‍ സമ്പൂര്‍ണമായി അവതരിപ്പിച്ചാണ് ഇന്ദു വ്യത്യസ്തയായത്.
പതിനെട്ട് ഖണ്ഡങ്ങളുള്ള ബൃഹത്തായ ശ്രീകൃഷ്ണചരിതം ആറുമാസം കൊണ്ടാണ് ഇന്ദു അവതരിപ്പിച്ചു തീര്‍ത്തത്. ഉഷാ നങ്ങ്യാരും അപര്‍ണയുമൊക്കെ മുന്‍പ് ശ്രീകൃഷ്ണചരിതം പൂര്‍ണമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അഞ്ചുവര്‍ഷം കൊണ്ടാണ് അവര്‍ അതു പൂര്‍ത്തിയാക്കിയത്.
കല്‍പലതിക എന്ന 'നരേറ്റര്‍ കഥാപാത്രത്തിലൂടെ ശ്രീകൃഷ്ണകഥകള്‍ പറയുകയാണു ശ്രീകൃഷ്ണചരിതത്തില്‍. 217 ശ്ലോകങ്ങളിലൂടെയാണു ശ്രീകൃഷ്ണകഥകള്‍ പറയുന്നത്. മുദ്രകളിലൂടെയും ഭാവാഭിനയത്തിലൂടെയും പല കഥാപാത്രങ്ങളായി മാറിയ ഇന്ദു അതുപറഞ്ഞത് ആറുമാസത്തിനിടെ 18 അരങ്ങിലായി 50 മണിക്കൂര്‍ കൊണ്ടാണ്. ശ്രീകൃഷ്ണന്റെ ജനനത്തിനുമുന്‍പുള്ള മഥുരയില്‍ തുടങ്ങി കൃഷ്ണന്റെ ജനനവും ബാലലീലകളും കംസവധവും കടന്നു മുന്നോട്ടുപോകുന്ന കഥയില്‍ വിവിധ കഥാപാത്രങ്ങളായി ഇന്ദു രംഗത്തു നിറഞ്ഞു.
അങ്കമാലിക്കടുത്ത് മൂഴിക്കുളം ക്ഷേത്രത്തോടു ചേര്‍ന്നുള്ള 'നേപഥ്യയുടെ കൂത്തമ്പലമായിരുന്നു ഇന്ദുവിന്റെ അരങ്ങ്. ആക്ഷേപഹാസ്യം കൊണ്ടും അഭിനയപാടവം കൊണ്ടും ആസ്വാദക മനസ്സില്‍ ഇടംനേടിയ അമ്മന്നൂര്‍ കുടുംബത്തിലെ ചാക്യാന്‍മാരുടെ പരമ്പരയുടെ ഗ്രാമമാണു മൂഴിക്കുളം. നേപഥ്യയ്ക്കു ചുക്കാന്‍ പിടിക്കുന്നതു കൂടിയാട്ടം കലാകാരന്‍ മാര്‍ഗി മധുവും ഇന്ദുവുമാണ്. അടുത്തിടെ അന്തരിച്ച കൂടിയാട്ടം ആചാര്യന്‍ അമ്മന്നൂര്‍ കൊച്ചുകുട്ടന്‍ ചാക്യാരുടെ മകന്‍ മധുവിന്റെ ജീവിതത്തിലും കലാരംഗത്തും സഖിയായി കൂടെയുണ്ട് ഇന്ദു.
നങ്ങ്യാര്‍കൂത്തില്‍ പരീക്ഷണങ്ങളുടെ പാതയിലൂടെ സഞ്ചരിച്ച ഇന്ദു മഹാഭാരതത്തില്‍ ഏറെ പ്രാധാന്യംകിട്ടാത്ത കഥാപാത്രമായ ഗാന്ധാരിയെയും അരങ്ങില്‍ അവതരിപ്പിച്ചു. പി. ഗീത ഭാഷാപോഷിണിയില്‍ എഴുതിയ ഒരു കഥയായിരുന്നു അവലംബം.
'ഗാന്ധാരീ വിലാപം ആസ്വാദകലോകം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. 'ശകുന്തള ആയിരുന്നു മറ്റൊരു പരീക്ഷണം. ജീമൂതവാഹനന്റെ കഥ പറയുന്ന 'നാഗാനന്ദം കൂടിയാട്ടമാണ് ഇന്ദുവിന്റെ അടുത്ത ലക്ഷ്യം. ഒാഗസ്റ്റില്‍ നേപഥ്യയില്‍ നടക്കുന്ന കൂടിയാട്ടം മഹോല്‍സവത്തില്‍ ഇത് അവതരിപ്പിക്കും.
മഹാരാജാസ് കോളജില്‍ ഭൌതികശാസ്ത്രം പഠിപ്പിച്ചിരുന്ന പ്രഫ. ഗംഗാധരന്റെ മകള്‍ ഇന്ദു വിവാഹശേഷമാണ് കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും പഠിച്ചു തുടങ്ങിയത്. ഭര്‍ത്താവ് മധുവും അച്ഛന്‍ കൊച്ചുകുട്ട ചാക്യാരുമായിരുന്നു ഗുരുക്കന്‍മാര്‍.
മധുവും ഇന്ദുവും ഒരുമിച്ചാണ് കേരള കലാമണ്ഡലത്തില്‍ കൂടിയാട്ടം എംഎയ്ക്കു ചേര്‍ന്നത്. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പരീക്ഷ എഴുതി. പിന്നീട് കൂടിയാട്ടത്തില്‍ ഡോ. എന്‍. അജയകുമാറിന്റെ കീഴില്‍ ഗവേഷണം നടത്തിയ ഇന്ദു 'സാഹിത്യ ചരിത്രവും രംഗകലാ ചരിത്രവും തമ്മിലുള്ള സാമ്യം കൂടിയാട്ടത്തെ ആസ്പദമാക്കി എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി.
പതിനെട്ട് ഖണ്ഡങ്ങളുള്ള ബൃഹത്തായ ശ്രീകൃഷ്ണചരിതം ആറുമാസം കൊണ്ടാണ് ഇന്ദു അവതരിപ്പിച്ചു തീര്‍ത്തത്. ഉഷാ നങ്ങ്യാരും അപര്‍ണയുമൊക്കെ മുന്‍പ് ശ്രീകൃഷ്ണചരിതം പൂര്‍ണമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അഞ്ചുവര്‍ഷം കൊണ്ടാണ് അവര്‍ അതു പൂര്‍ത്തിയാക്കിയത്.
കല്‍പലതിക എന്ന 'നരേറ്റര്‍ കഥാപാത്രത്തിലൂടെ ശ്രീകൃഷ്ണകഥകള്‍ പറയുകയാണു ശ്രീകൃഷ്ണചരിതത്തില്‍. 217 ശ്ലോകങ്ങളിലൂടെയാണു ശ്രീകൃഷ്ണകഥകള്‍ പറയുന്നത്. മുദ്രകളിലൂടെയും ഭാവാഭിനയത്തിലൂടെയും പല കഥാപാത്രങ്ങളായി മാറിയ ഇന്ദു അതുപറഞ്ഞത് ആറുമാസത്തിനിടെ 18 അരങ്ങിലായി 50 മണിക്കൂര്‍ കൊണ്ടാണ്. ശ്രീകൃഷ്ണന്റെ ജനനത്തിനുമുന്‍പുള്ള മഥുരയില്‍ തുടങ്ങി കൃഷ്ണന്റെ ജനനവും ബാലലീലകളും കംസവധവും കടന്നു മുന്നോട്ടുപോകുന്ന കഥയില്‍ വിവിധ കഥാപാത്രങ്ങളായി ഇന്ദു രംഗത്തു നിറഞ്ഞു.
അങ്കമാലിക്കടുത്ത് മൂഴിക്കുളം ക്ഷേത്രത്തോടു ചേര്‍ന്നുള്ള 'നേപഥ്യയുടെ കൂത്തമ്പലമായിരുന്നു ഇന്ദുവിന്റെ അരങ്ങ്. ആക്ഷേപഹാസ്യം കൊണ്ടും അഭിനയപാടവം കൊണ്ടും ആസ്വാദക മനസ്സില്‍ ഇടംനേടിയ അമ്മന്നൂര്‍ കുടുംബത്തിലെ ചാക്യാന്‍മാരുടെ പരമ്പരയുടെ ഗ്രാമമാണു മൂഴിക്കുളം. നേപഥ്യയ്ക്കു ചുക്കാന്‍ പിടിക്കുന്നതു കൂടിയാട്ടം കലാകാരന്‍ മാര്‍ഗി മധുവും ഇന്ദുവുമാണ്. അടുത്തിടെ അന്തരിച്ച കൂടിയാട്ടം ആചാര്യന്‍ അമ്മന്നൂര്‍ കൊച്ചുകുട്ടന്‍ ചാക്യാരുടെ മകന്‍ മധുവിന്റെ ജീവിതത്തിലും കലാരംഗത്തും സഖിയായി കൂടെയുണ്ട് ഇന്ദു.
നങ്ങ്യാര്‍കൂത്തില്‍ പരീക്ഷണങ്ങളുടെ പാതയിലൂടെ സഞ്ചരിച്ച ഇന്ദു മഹാഭാരതത്തില്‍ ഏറെ പ്രാധാന്യംകിട്ടാത്ത കഥാപാത്രമായ ഗാന്ധാരിയെയും അരങ്ങില്‍ അവതരിപ്പിച്ചു. പി. ഗീത ഭാഷാപോഷിണിയില്‍ എഴുതിയ ഒരു കഥയായിരുന്നു അവലംബം.
'ഗാന്ധാരീ വിലാപം ആസ്വാദകലോകം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. 'ശകുന്തള ആയിരുന്നു മറ്റൊരു പരീക്ഷണം. ജീമൂതവാഹനന്റെ കഥ പറയുന്ന 'നാഗാനന്ദം കൂടിയാട്ടമാണ് ഇന്ദുവിന്റെ അടുത്ത ലക്ഷ്യം. ഒാഗസ്റ്റില്‍ നേപഥ്യയില്‍ നടക്കുന്ന കൂടിയാട്ടം മഹോല്‍സവത്തില്‍ ഇത് അവതരിപ്പിക്കും.
മഹാരാജാസ് കോളജില്‍ ഭൌതികശാസ്ത്രം പഠിപ്പിച്ചിരുന്ന പ്രഫ. ഗംഗാധരന്റെ മകള്‍ ഇന്ദു വിവാഹശേഷമാണ് കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും പഠിച്ചു തുടങ്ങിയത്. ഭര്‍ത്താവ് മധുവും അച്ഛന്‍ കൊച്ചുകുട്ട ചാക്യാരുമായിരുന്നു ഗുരുക്കന്‍മാര്‍.
മധുവും ഇന്ദുവും ഒരുമിച്ചാണ് കേരള കലാമണ്ഡലത്തില്‍ കൂടിയാട്ടം എംഎയ്ക്കു ചേര്‍ന്നത്. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പരീക്ഷ എഴുതി. പിന്നീട് കൂടിയാട്ടത്തില്‍ ഡോ. എന്‍. അജയകുമാറിന്റെ കീഴില്‍ ഗവേഷണം നടത്തിയ ഇന്ദു 'സാഹിത്യ ചരിത്രവും രംഗകലാ ചരിത്രവും തമ്മിലുള്ള സാമ്യം കൂടിയാട്ടത്തെ ആസ്പദമാക്കി എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി.
Comments
Post a Comment