സബര്‍ബന്‍ ട്രെയിന്‍
കേരളത്തില്‍ മെട്രോയ്ക്കും മോണോ റയിലിനും പിന്നാലെ യാത്ര സുഗമമാക്കാന്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് വരുമോ? പുതിയ തലമുറയില്‍പ്പെട്ട മൂന്നു റയില്‍ സേവനങ്ങളുമുള്ള ആദ്യസംസ്ഥാനമായി കേരളം മാറുമോ? പ്രതീക്ഷയ്ക്കു വകയുണ്ട്. കേരളത്തില്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ വലിയ സാധ്യതകളുണ്ടെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം റയില്‍വേ ഡിവിഷന്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു.
എന്താണു സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ്?
തിരക്കുള്ള നഗരങ്ങളില്‍ യാത്രക്കാരുടെ സൌകര്യാര്‍ഥം നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി സര്‍വീസ് നടത്തുന്ന ട്രെയിനുകളാണു സബര്‍ബന്‍ ട്രെയിനുകള്‍. ഇന്ത്യയില്‍ മുംബൈയിലാണു സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ ആദ്യം തുടങ്ങിയത്. ഇപ്പോള്‍ മുംബൈയുടെ ജീവനാഡിയാണ് ഈ സര്‍വീസ്. ശരാശരി 160 കിലോമീറ്റര്‍ ദൂരത്തിലാണ് സര്‍വീസ്. പ്രതിദിനം 60 ലക്ഷത്തിലേറെ പേരാണ് മുംബൈയില്‍ സബര്‍ബന്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. പിന്നീടു കൊല്‍ക്കത്തയിലും ചെന്നൈയിലും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങി. ഇന്ത്യന്‍ റയില്‍വേ തന്നെയാണു മൂന്നു സ്ഥലങ്ങളിലും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്.
എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാകുമെങ്കിലും ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ നിര്‍ത്തൂ. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം വഴിയാണു ട്രെയിന്‍ സര്‍വീസ്. കേരളത്തില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകളോടു സാമ്യമുള്ള പ്രത്യേക റേക്കുകളാണു സബര്‍ബന്‍ സര്‍വീസിന് ഉപയോഗിക്കുന്നത്. പ്ലാറ്റ്ഫോമിനു തുല്യമായിരിക്കും ട്രെയിന്‍ കംപാര്‍ട്ട്മെന്റുകളുടെ തറനിരപ്പിന്റെ ഉയരം. വീതിയേറിയ വാതിലുകളിലൂടെ ഒട്ടേറെപ്പേര്‍ക്ക് ഒരേസമയം കയറാനും ഇറങ്ങാനും കഴിയും. വളരെപ്പെട്ടെന്ന് വേഗമാര്‍ജിക്കാനും പെട്ടെന്നു നിര്‍ത്താനും കഴിയുന്ന എന്‍ജിനുകളാണ് സബര്‍ബന്‍ ട്രെയിനുകള്‍ക്ക് ഉപയോഗിക്കുക.
കേരളത്തിന് ആവശ്യമുണ്ടോ?
ഇന്ത്യയുടെ മൊത്തം വലുപ്പത്തിന്റെ ഒരു ശതമാനം മാത്രമുള്ള കേരളത്തിലാണു ജനസംഖ്യയുടെ മുന്നുശതമാനം പേര്‍. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലായതുകൊണ്ടു മലയാളികളുടെ വാഹനങ്ങളുടെ എണ്ണം നിയന്ത്രണമില്ലാതെ പെരുകുന്നു. അതേസമയം, വര്‍ധിച്ച ജനസാന്ദ്രത മൂലം റോഡുകള്‍ വികസിപ്പിക്കാന്‍ കഴിയുന്നുമില്ല. ദേശീയപാതാ വികസനം പോലും നടത്താന്‍ കഴിയുന്നില്ല. ഗതാഗതക്കുരുക്കാണു ഭാവിയില്‍ കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന പ്രധാന പ്രശ്നം. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങള്‍ സബര്‍ബന്‍ ട്രെയിന്‍ തുടങ്ങിയത് ഇതേ സാഹചര്യത്തിലാണ്.
സബര്‍ബന്‍ പദ്ധതിയുടെ മേന്മകള്‍?
നിലവില്‍ റയില്‍വേയുടെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ സബര്‍ബന്‍ സര്‍വീസ് തുടങ്ങാം. ഒരു സെന്റ് ഭൂമിപോലും ഏറ്റെടുക്കേണ്ടതില്ല. ഭൂമിയേറ്റെടുപ്പാണു കേരളത്തിലെ മിക്ക വികസനപദ്ധതികളും പരാജയപ്പെടാനുള്ള കാരണം. എക്സ്പ്രസ് ഹൈവേ പദ്ധതി ഉപേക്ഷിച്ചതും ഹൈസ്പീഡ് റയില്‍ പദ്ധതി മരവിച്ചിരിക്കുന്നതും ഇതേ പ്രശ്നത്തില്‍ തന്നെ. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ വളരെയേറെ പ്രയോജനപ്പെടും. എല്ലാ ചെറിയ സ്റ്റേഷനിലും ട്രെയിനിനു സ്റ്റോപ്പുണ്ടാകും. ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനമായതിനാല്‍ അതിവേഗയാത്ര യാഥാര്‍ഥ്യമാകും. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെത്താന്‍ രണ്ടരമണിക്കൂറാണു ലക്ഷ്യമിടുന്ന സമയം. തുടര്‍ച്ചയായി സര്‍വീസ് ഉണ്ടാകുമെന്നതിനാല്‍ കാത്തിരിപ്പ് ഒഴിവാക്കാം. ഹ്രസ്വദൂര യാത്രക്കാര്‍ മുഴുവന്‍ സബര്‍ബന്‍ സര്‍വീസിനെ ആശ്രയിക്കാന്‍ തുടങ്ങിയാല്‍ ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കുറച്ച് വേഗം കൂട്ടാനാകും. കേരളത്തിനുള്ളിലെ ദീര്‍ഘദൂര യാത്രകളുടെ സമയവും കുറയും.
സബര്‍ബന്‍ സര്‍വീസ് തുടങ്ങിയാല്‍ റോഡുകളിലെ തിരക്കു കുറയും. പരിസ്ഥിതിദോഷം കുറയും. ഇന്ധനച്ചെലവു കുറയും. റോഡ് അപകടങ്ങളുടെ എണ്ണം നിയന്ത്രിക്കാനാകും.
കേരളത്തില്‍ പ്രായോഗികമാണോ?
സബര്‍ബന്‍ സര്‍വീസുകള്‍ കേരളത്തില്‍ തുടങ്ങാന്‍ പ്രായോഗികമായ തടസ്സങ്ങളൊന്നുമില്ലെന്നു രാജേഷ് അഗര്‍വാള്‍ പറയുന്നു. കേരളത്തിലെ പാതകള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞിരിക്കുകയാണെന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഇരട്ടപ്പാതനിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ എത്ര ട്രെയിനുകള്‍ വേണമെങ്കിലും ഓടിക്കാം. സബര്‍ബന്‍ സര്‍വീസ് തുടങ്ങിയാല്‍ മൂന്നു മിനിറ്റ് ഇടവേളയില്‍ വരെ സര്‍വീസ് നടത്താന്‍ കഴിയും. ഇരട്ടപ്പാത നിലവിലുള്ള തിരുവനന്തപുരം ചെങ്ങന്നൂര്‍, തിരുവനന്തപുരം ഹരിപ്പാട് റൂട്ടില്‍ മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ നടപ്പാക്കിയാല്‍ സബര്‍ബന്‍ സര്‍വീസ് തുടങ്ങാം. സബര്‍ബന്‍ സര്‍വീസ് പുതിയ ട്രെയിനുകള്‍ വരുന്നതിനു തടസ്സമാകില്ല. മുംബൈയില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓടുന്ന ട്രാക്കില്‍ തന്നെ സബര്‍ബന്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്.
അടിസ്ഥാന സൌകര്യങ്ങള്‍?
ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനമാണു സബര്‍ബന്‍ സര്‍വീസുകളുടെ നട്ടെല്ല്. ഇത് ഇപ്പോള്‍ കേരളത്തില്‍ സ്ഥാപിച്ചിട്ടില്ല. ചെലവേറിയ സംവിധാനമാണിത്. അതോടൊപ്പം കേരളത്തിലെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കണം. പാതകളുടെ ക്ഷമത വര്‍ധിപ്പിക്കണം. സ്റ്റേഷനുകളുടെ സൌകര്യങ്ങള്‍ കൂട്ടണം. സര്‍വീസ് നടത്താന്‍ മെമു മാതൃകയിലുള്ള പുതിയ റേക്കുകള്‍ വാങ്ങണം. ഓര്‍ഡര്‍ നല്‍കിയാല്‍ റേക്കുകള്‍ നിര്‍മിക്കാന്‍ ചുരുങ്ങിയതു രണ്ടുവര്‍ഷം വേണ്ടിവരും.
മെട്രോ, മോണോ റയില്‍ സര്‍വീസുമായുള്ള താരതമ്യം?
മൂന്നും ഘടനാപരമായി വ്യത്യസ്തമാണ്. മെട്രോയും മോണോ റയിലും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഗതാഗതസംവിധാനം മെച്ചപ്പെടുത്താനാണു ലക്ഷ്യമിടുന്നതെങ്കില്‍ സബര്‍ബന്‍ ട്രെയിന്‍ കേരളത്തിലെ മുഴുവന്‍ യാത്രക്കാര്‍ക്കും പ്രയോജനപ്പെടും. മെട്രോ, മോണോ സര്‍വീസുകളെ അപേക്ഷിച്ചു സബര്‍ബന്‍ സര്‍വീസിനു ചെലവുകുറയും. റയില്‍വേയുടെ നിലവിലുള്ള ട്രാക്ക് തന്നെ ഉപയോഗിക്കുന്നതിനാല്‍ സ്ഥലമേറ്റെടുപ്പു വേണ്ടിവരില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വളരെ കുറവായതിനാല്‍ അതിവേഗം പദ്ധതി തുടങ്ങാനുമാകും.
എന്താണു സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ്?
തിരക്കുള്ള നഗരങ്ങളില്‍ യാത്രക്കാരുടെ സൌകര്യാര്‍ഥം നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി സര്‍വീസ് നടത്തുന്ന ട്രെയിനുകളാണു സബര്‍ബന്‍ ട്രെയിനുകള്‍. ഇന്ത്യയില്‍ മുംബൈയിലാണു സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ ആദ്യം തുടങ്ങിയത്. ഇപ്പോള്‍ മുംബൈയുടെ ജീവനാഡിയാണ് ഈ സര്‍വീസ്. ശരാശരി 160 കിലോമീറ്റര്‍ ദൂരത്തിലാണ് സര്‍വീസ്. പ്രതിദിനം 60 ലക്ഷത്തിലേറെ പേരാണ് മുംബൈയില്‍ സബര്‍ബന്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. പിന്നീടു കൊല്‍ക്കത്തയിലും ചെന്നൈയിലും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങി. ഇന്ത്യന്‍ റയില്‍വേ തന്നെയാണു മൂന്നു സ്ഥലങ്ങളിലും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്.
എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാകുമെങ്കിലും ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ നിര്‍ത്തൂ. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം വഴിയാണു ട്രെയിന്‍ സര്‍വീസ്. കേരളത്തില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകളോടു സാമ്യമുള്ള പ്രത്യേക റേക്കുകളാണു സബര്‍ബന്‍ സര്‍വീസിന് ഉപയോഗിക്കുന്നത്. പ്ലാറ്റ്ഫോമിനു തുല്യമായിരിക്കും ട്രെയിന്‍ കംപാര്‍ട്ട്മെന്റുകളുടെ തറനിരപ്പിന്റെ ഉയരം. വീതിയേറിയ വാതിലുകളിലൂടെ ഒട്ടേറെപ്പേര്‍ക്ക് ഒരേസമയം കയറാനും ഇറങ്ങാനും കഴിയും. വളരെപ്പെട്ടെന്ന് വേഗമാര്‍ജിക്കാനും പെട്ടെന്നു നിര്‍ത്താനും കഴിയുന്ന എന്‍ജിനുകളാണ് സബര്‍ബന്‍ ട്രെയിനുകള്‍ക്ക് ഉപയോഗിക്കുക.
കേരളത്തിന് ആവശ്യമുണ്ടോ?
ഇന്ത്യയുടെ മൊത്തം വലുപ്പത്തിന്റെ ഒരു ശതമാനം മാത്രമുള്ള കേരളത്തിലാണു ജനസംഖ്യയുടെ മുന്നുശതമാനം പേര്‍. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലായതുകൊണ്ടു മലയാളികളുടെ വാഹനങ്ങളുടെ എണ്ണം നിയന്ത്രണമില്ലാതെ പെരുകുന്നു. അതേസമയം, വര്‍ധിച്ച ജനസാന്ദ്രത മൂലം റോഡുകള്‍ വികസിപ്പിക്കാന്‍ കഴിയുന്നുമില്ല. ദേശീയപാതാ വികസനം പോലും നടത്താന്‍ കഴിയുന്നില്ല. ഗതാഗതക്കുരുക്കാണു ഭാവിയില്‍ കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന പ്രധാന പ്രശ്നം. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങള്‍ സബര്‍ബന്‍ ട്രെയിന്‍ തുടങ്ങിയത് ഇതേ സാഹചര്യത്തിലാണ്.
സബര്‍ബന്‍ പദ്ധതിയുടെ മേന്മകള്‍?
നിലവില്‍ റയില്‍വേയുടെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ സബര്‍ബന്‍ സര്‍വീസ് തുടങ്ങാം. ഒരു സെന്റ് ഭൂമിപോലും ഏറ്റെടുക്കേണ്ടതില്ല. ഭൂമിയേറ്റെടുപ്പാണു കേരളത്തിലെ മിക്ക വികസനപദ്ധതികളും പരാജയപ്പെടാനുള്ള കാരണം. എക്സ്പ്രസ് ഹൈവേ പദ്ധതി ഉപേക്ഷിച്ചതും ഹൈസ്പീഡ് റയില്‍ പദ്ധതി മരവിച്ചിരിക്കുന്നതും ഇതേ പ്രശ്നത്തില്‍ തന്നെ. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ വളരെയേറെ പ്രയോജനപ്പെടും. എല്ലാ ചെറിയ സ്റ്റേഷനിലും ട്രെയിനിനു സ്റ്റോപ്പുണ്ടാകും. ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനമായതിനാല്‍ അതിവേഗയാത്ര യാഥാര്‍ഥ്യമാകും. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെത്താന്‍ രണ്ടരമണിക്കൂറാണു ലക്ഷ്യമിടുന്ന സമയം. തുടര്‍ച്ചയായി സര്‍വീസ് ഉണ്ടാകുമെന്നതിനാല്‍ കാത്തിരിപ്പ് ഒഴിവാക്കാം. ഹ്രസ്വദൂര യാത്രക്കാര്‍ മുഴുവന്‍ സബര്‍ബന്‍ സര്‍വീസിനെ ആശ്രയിക്കാന്‍ തുടങ്ങിയാല്‍ ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കുറച്ച് വേഗം കൂട്ടാനാകും. കേരളത്തിനുള്ളിലെ ദീര്‍ഘദൂര യാത്രകളുടെ സമയവും കുറയും.
സബര്‍ബന്‍ സര്‍വീസ് തുടങ്ങിയാല്‍ റോഡുകളിലെ തിരക്കു കുറയും. പരിസ്ഥിതിദോഷം കുറയും. ഇന്ധനച്ചെലവു കുറയും. റോഡ് അപകടങ്ങളുടെ എണ്ണം നിയന്ത്രിക്കാനാകും.
കേരളത്തില്‍ പ്രായോഗികമാണോ?
സബര്‍ബന്‍ സര്‍വീസുകള്‍ കേരളത്തില്‍ തുടങ്ങാന്‍ പ്രായോഗികമായ തടസ്സങ്ങളൊന്നുമില്ലെന്നു രാജേഷ് അഗര്‍വാള്‍ പറയുന്നു. കേരളത്തിലെ പാതകള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞിരിക്കുകയാണെന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഇരട്ടപ്പാതനിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ എത്ര ട്രെയിനുകള്‍ വേണമെങ്കിലും ഓടിക്കാം. സബര്‍ബന്‍ സര്‍വീസ് തുടങ്ങിയാല്‍ മൂന്നു മിനിറ്റ് ഇടവേളയില്‍ വരെ സര്‍വീസ് നടത്താന്‍ കഴിയും. ഇരട്ടപ്പാത നിലവിലുള്ള തിരുവനന്തപുരം ചെങ്ങന്നൂര്‍, തിരുവനന്തപുരം ഹരിപ്പാട് റൂട്ടില്‍ മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ നടപ്പാക്കിയാല്‍ സബര്‍ബന്‍ സര്‍വീസ് തുടങ്ങാം. സബര്‍ബന്‍ സര്‍വീസ് പുതിയ ട്രെയിനുകള്‍ വരുന്നതിനു തടസ്സമാകില്ല. മുംബൈയില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓടുന്ന ട്രാക്കില്‍ തന്നെ സബര്‍ബന്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്.
അടിസ്ഥാന സൌകര്യങ്ങള്‍?
ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനമാണു സബര്‍ബന്‍ സര്‍വീസുകളുടെ നട്ടെല്ല്. ഇത് ഇപ്പോള്‍ കേരളത്തില്‍ സ്ഥാപിച്ചിട്ടില്ല. ചെലവേറിയ സംവിധാനമാണിത്. അതോടൊപ്പം കേരളത്തിലെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കണം. പാതകളുടെ ക്ഷമത വര്‍ധിപ്പിക്കണം. സ്റ്റേഷനുകളുടെ സൌകര്യങ്ങള്‍ കൂട്ടണം. സര്‍വീസ് നടത്താന്‍ മെമു മാതൃകയിലുള്ള പുതിയ റേക്കുകള്‍ വാങ്ങണം. ഓര്‍ഡര്‍ നല്‍കിയാല്‍ റേക്കുകള്‍ നിര്‍മിക്കാന്‍ ചുരുങ്ങിയതു രണ്ടുവര്‍ഷം വേണ്ടിവരും.
മെട്രോ, മോണോ റയില്‍ സര്‍വീസുമായുള്ള താരതമ്യം?
മൂന്നും ഘടനാപരമായി വ്യത്യസ്തമാണ്. മെട്രോയും മോണോ റയിലും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഗതാഗതസംവിധാനം മെച്ചപ്പെടുത്താനാണു ലക്ഷ്യമിടുന്നതെങ്കില്‍ സബര്‍ബന്‍ ട്രെയിന്‍ കേരളത്തിലെ മുഴുവന്‍ യാത്രക്കാര്‍ക്കും പ്രയോജനപ്പെടും. മെട്രോ, മോണോ സര്‍വീസുകളെ അപേക്ഷിച്ചു സബര്‍ബന്‍ സര്‍വീസിനു ചെലവുകുറയും. റയില്‍വേയുടെ നിലവിലുള്ള ട്രാക്ക് തന്നെ ഉപയോഗിക്കുന്നതിനാല്‍ സ്ഥലമേറ്റെടുപ്പു വേണ്ടിവരില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വളരെ കുറവായതിനാല്‍ അതിവേഗം പദ്ധതി തുടങ്ങാനുമാകും.
Comments
Post a Comment