ചിദംബര സ്മരണ

ജീവിതം ഒരു മഹാത്ഭുതമാണ് ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കാ യ് എപ്പോഴുംകാത്തുവെയ്ക്കുന്നു.ജീവിതത്തെ കുറിച്ചുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍െറ കാഴ്ചപ്പാടുകളാണിത്. അനുഭവങ്ങളുടെ തീവ്രതയില്‍ നിന്നാണ് സര്‍ഗ്ഗാത്മകത ഉരുവം കൊള്ളുന്നത്. അതു കവിതയാകാം ഗദ്യമാവാം. ഒരു ഗദ്യം കൊണ്ട് എങ്ങനെ കവിത രചിക്കാമെന്ന് ചിദംബര സ്മരണയിലൂടെ ബാലചന്ദ്രന്‍ ചുള്ളിക്കാട് നമുക്ക് കാട്ടിത്തരുന്നു. കഥകളിലൂടെ അല്ല സ്വന്തം അനുഭവങ്ങളിലൂടെ.

കവിത യക്ഷകലയാണ്. അത് നിന്‍െറ അവസാനത്തെ തുള്ളിച്ചോരയും ഊറ്റിക്കുടിക്കും. ഒരു തുള്ളി കണ്ണീരുപോലും മണ്ണില്‍ വീഴാതെ സഹിക്കാന്‍ പഠിക്കണം. സഹനമാണ് ജീവിതം. ചിദംബരസ്മരണ എന്ന അനുഭവക്കുറിപ്പിലെ എന്‍റെ ഗുരുനാഥന്‍ എന്ന കഥയിലെ വാചകങ്ങളാണിവ. അവസാനമായി ഗുരു ശിഷ്യനു കൊടുക്കുന്ന ഉപദേശം. ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന പ്രതിഭയ്ക്കപ്പുറത്ത് ഒരു പച്ച മനുഷ്യനായി അദ്ദേഹത്തെ അറിയാന്‍ ഈ അനുഭവക്കുറിപ്പുകളിലൂടെയാവും.

നമ്മുടെ കണക്കുകൂട്ടലുകളെ പാടെ തകര്‍ത്തുകൊണ്ടാണ് ചിലതെല്ലാം ജീവിതത്തില്‍ സംഭവിക്കുക. മറ്റുള്ളവരെപറ്റിയുള്ള നമ്മുടെ മുന്‍ധാരണകള്‍ പാടെ അപ്രസക്തമാക ുന്ന നിമിഷങ്ങള്‍. നമ്മിലെ തന്നെ മൃഗങ്ങള്‍ സട കുടഞ്ഞുണരുന്ന നിമിഷം.എന്തിനൊ ക്കെ യോ വേണ്ടിയുള്ള അന്തര്‍ദാഹം.കരുണ വറ്റിപ്പോകുന്ന മനസ്സ്. അങ്ങനെ നമ്മുടെ ഉള്ളിന്‍െറ ഉള്ളിലെ നമ്മളെ മുഖം മൂടി മാറ്റുന്ന നിമിഷം. അതാണ് ഓരോ അനുഭവങ്ങളായി ഈ ഗദ്യത്തില്‍ നാം വായിച്ചു പോകുന്നത്.

ഭ്രൂണത്തിലുള്ള കുഞ്ഞു മുതല്‍ ജീവിത സായാഹ്നത്തില്‍ അന്വേന്യം തണലാവുന്ന വൃദ്ധ ദമ്പതിമാര്‍വരെയുണ്ട് ചിദംബരസ്മരണ എന്ന ജീവിതയാത്രയില്‍. വിദേശ രാജ്യങ്ങളിലടക്കം ഒട്ടേറെ സ്ഥലങ്ങളില്‍ യാത്ര ചെയ്തതിനാല്‍ മനസ്സില്‍ മായാതെ കിടക്കുന്ന ഒരു പക്ഷെ ഇനിയൊരിക്കലും തമ്മില്‍ കാണാന്‍ സാധ്യതയില്ലാത്ത വിദേശികളെയും ഇതില്‍ പരാമര്‍ശിക്കുന്നു.സാമൂഹത്തിന്‍െറ മേല്‍ത്തട്ടില്‍ ഉള്ളവര്‍ മുതല്‍ വേശ്യകള്‍ വരെ ഈ യാത്രയില്‍ സഹയാത്രികരാവുന്നു.

കടപ്പാടുകള്‍ക്ക് ഇവിടെ എങ്ങനെയാണ് വിലയിടുക. ഹൈസ്കൂള്‍ കാലഘട്ടത്തില്‍ ആദ്യമായി മുലപ്പാലിന്‍െറ രുചിയറിച്ച മാതൃതുല്യയായ അയല്‍ക്കാരിയോട് ഏതു ഭാഷയില്‍ നന്ദി പറഞ്ഞാല്‍ മതിയാകും? ഒപ്പമിരുന്നു വയറു നിറയെ ഊട്ടിയ സ്വപ്നത്തിലെ രാജകുമാരിയായ കമലാ സുരയ്യ എന്ന മാധവിക്കുട്ടിയെ എങ്ങനെ മറക്കാനാവും? ഇരന്നും ഇരക്കാതെയും പണം കൊടുത്തു സഹായിച്ച സുഹൃത്തുക്കള്‍ക്കെന്തു പകരം കൊടുക്കും?


ചിദംബരസ്മരണ വായിച്ചു തീര്‍ന്നാല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് പ്രണയം തോന്നുമെന്ന് ചില അഭിപ്രായങ്ങളുണ്ടായി. ഇത്  അനുഭവക്കുറിപ്പുകളല്ല കെട്ടുകഥയാണ് എന്നുമുണ്ടായി കുറെ വിമര്‍ശനങ്ങള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന മനുഷ്യന്‍െറ സ്വഭാവ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്ന ഒട്ടേറെ വിവാദങ്ങള്‍ ഇതിന്‍െറ പേരിലുണ്ടായി. എന്നിട്ടും ഒന്നും സംഭവിച്ചില്ല വിവാദങ്ങളുടെ കൊടുങ്കാറ്റിന് കടപുഴക്കിയെറിയാന്‍ പറ്റാത്ത വന്‍മരം പോലെ മലയാള കവിതയിലെ നായകനായി  തിളങ്ങി നില്‍ക്കുന്നു. വാക്കുകളാല്‍ തീപ്പൊരി പാറിച്ച് ഇന്നും കവിതയിലെ നിത്യ യൌവനമായി നിറഞ്ഞു നില്‍ക്കുന്നു.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

കവിതയുടെ വേറിട്ട ശബ്ദം