ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുക
ഈജിപ്തില്‍നിന്ന് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ആരെയും വേദനിപ്പിക്കുന്നതാണ്. വിശുദ്ധ റമദാനിന്‍െറ രാവുകളും പകലുകളും അവിടെ രക്തരൂഷിതമായ സമരങ്ങള്‍കൊണ്ട് മുഖരിതമാണ്. കൈറോ അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം ദിനേനയെന്നോണം ആളുകള്‍ സംഘര്‍ഷങ്ങളിലും പൊലീസ് വെടിവെപ്പിലുമായി കൊല്ലപ്പെടുന്നു.
എന്താണ് ഈജിപ്തിലെ പ്രശ്നം? ലളിതമാണത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആ രാജ്യത്തിന്‍െറ ചരിത്രത്തിലാദ്യമായി നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ പട്ടാളം പുറത്താക്കിയിരിക്കുന്നു. അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും അജ്ഞാതമായ തടവറകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സൈനിക അട്ടിമറിയില്‍ പ്രതിഷേധിച്ചും മുര്‍സിയെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും തെരുവിലിറങ്ങിയ ജനങ്ങളെ സൈനിക ഭരണകൂടം വെടിവെച്ചുകൊല്ലുന്നു. പ്രസിഡന്‍റിന്‍െറ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡിന്‍െറ നേതാക്കളെയും പ്രവര്‍ത്തകരെയും വ്യാപകമായി അറസ്റ്റ് ചെയ്യുന്നു. അവരെ പിന്തുണക്കുന്നതും സൈനിക അട്ടിമറിയെ എതിര്‍ക്കുന്നതുമായ പത്രങ്ങളും ചാനലുകളും അടച്ചുപൂട്ടിയിരിക്കുന്നു. ജനാധിപത്യപരമായ പ്രതിഷേധ സമരങ്ങളെ ‘ഭീകരവാദം’ എന്ന് മുദ്രയടിച്ച് സൈനിക ശക്തിയുപയോഗിച്ച് ചോരയില്‍ മുക്കി നേരിടുന്നു. എല്ലാറ്റിലുമുപരിയായി, ജനങ്ങളില്‍ ഒരു വിഭാഗത്തെ പ്രതിഷേധക്കാരെ ആക്രമിക്കാന്‍ ഇറക്കിവിട്ട്, ആഭ്യന്തര യുദ്ധത്തിലേക്ക് മഹത്തായ ആ രാജ്യത്തെ തള്ളിവിടുകയാണ് സൈന്യം.
ഒരു വര്‍ഷത്തിനിടയില്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും വ്യക്തമായ വിജയം നേടിയാണ് മുര്‍സിയും അദ്ദേഹത്തിന്‍െറ പ്രസ്ഥാനവും ഈജിപ്തിന്‍െറ അമരത്ത് വരുന്നത്. 2012 ജനുവരിയില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 235 സീറ്റും 38 ശതമാനം വോട്ടും വാങ്ങി മുസ്ലിം ബ്രദര്‍ഹുഡിന്‍െറ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി ഒന്നാം സ്ഥാനത്തത്തെി. അതേവര്‍ഷം ജൂണില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ട് വാങ്ങി മുഹമ്മദ് മുര്‍സി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്‍റ് നിയോഗിച്ച സമിതി തയാറാക്കിയ ഭരണ ഘടനയുടെ ഹിതപരിശോധനയാണ് പിന്നീട് നടന്നത്. ഭരണഘടനക്കെതിരെ സാര്‍വദേശീയ തലത്തില്‍തന്നെ അതിഭീകരമായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിട്ടും 63.38 ശതമാനം ജനങ്ങളും അതിനെ അംഗീകരിച്ചു. ആ പാര്‍ലമെന്‍റ് ഇതിനകം പിരിച്ചുവിട്ടുകഴിഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ നേതൃത്വം നല്‍കിയ ജഡ്ജി അദ്ലി മന്‍സൂര്‍ ആണ് രാജ്യത്തിന്‍െറ പുതിയ പ്രസിഡന്‍റ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് തടവറയിലും! ജനങ്ങള്‍ മഹാഭൂരിപക്ഷം നേരിട്ട് അംഗീകരിച്ച, ഒരുപക്ഷേ, ലോകത്തിലെതന്നെ അപൂര്‍വ ഭരണഘടന ഇപ്പോള്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 1.5 ശതമാനം വോട്ട് മാത്രം നേടിയ മുഹമ്മദ് അല്‍ബറാദി ഇപ്പോള്‍ രാജ്യത്തിന്‍െറ വൈസ് പ്രസിഡന്‍റാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വെറും 16 സീറ്റ് മാത്രം നേടിയ ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് പുതിയ പ്രധാനമന്ത്രി. ചുരുക്കത്തില്‍, ജനാധിപത്യത്തെ പച്ചയായി പരിഹസിക്കുന്ന വാര്‍ത്തകളാണ് ഈജിപ്തില്‍നിന്നു വരുന്നത്.
അത്യന്തം ഹീനമായ ഈ ജനാധിപത്യ ഹിംസയെ സാധാരണ നിലയില്‍ ലോകം ഒന്നിച്ച് അപലപിക്കേണ്ടതായിരുന്നു. എന്നാല്‍, ഈജിപ്തിലെ ജനാധിപത്യ ഹിംസക്കെതിരെ ലോകതലത്തില്‍ വേണ്ടത്ര ശബ്ദം ഉയര്‍ന്നിട്ടില്ല. അതിന് പാല കാരണങ്ങളുണ്ട്. ഇസ്ലാമിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗമാണ് ഇവിടെ ജനാധിപത്യ ഹത്യയുടെ ഇര എന്നതാണ് അതിലെ ഏറ്റവും പ്രധാന കാരണം. ജനാധിപത്യ അവകാശങ്ങള്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് ബാധകമല്ല എന്നത് നമ്മുടെ മതേതര, പുരോഗമന, ഇടതുപക്ഷ, മുതലാളിത്ത മുഖ്യധാര കാലങ്ങളായി പ്രയോഗവത്കരിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയമാണ്. അറബ് നാടുകളിലെവിടെയൊക്കെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നോ അവിടെയെല്ലാം ഇസ്ലാമിസ്റ്റുകള്‍ വിജയിച്ചതാണ് ഇതുവരെയുള്ള അനുഭവം. ആ തെരഞ്ഞെടുപ്പുകളെല്ലാം അട്ടിമറിക്കപ്പെട്ടുവെന്നത് അതിലും പച്ചയായ അനുഭവം. ജനാധിപത്യത്തെക്കുറിച്ച് വലിയവായില്‍ സംസാരിക്കുകയും ഇസ്ലാമിസ്റ്റുകള്‍ ജനാധിപത്യത്തിനെതിരാണ് എന്ന വ്യാജ പ്രചാരണം നടത്തുകയും ചെയ്യുന്നവരാണ് ഈ ജനാധിപത്യ ഹിംസക്ക് നേതൃത്വം നല്‍കുന്നത് എന്നോര്‍ക്കുക.
ലോകത്ത് ജനാധിപത്യത്തിന്‍െറ മൊത്തക്കച്ചവടക്കാരായ അമേരിക്കയുടെയും ഇസ്രായേലിന്‍െറയും ആശീര്‍വാദത്തോടെയാണ് ഈ അട്ടിമറി നടന്നിരിക്കുന്നത്. അമേരിക്ക അതിനെ ‘അട്ടിമറി’ എന്ന് വിശേഷിപ്പിക്കാന്‍പോലും സന്നദ്ധമാവാത്തത് അക്കാരണത്താലാണ്. ജനാധിപത്യത്തെക്കുറിച്ച് സൈദ്ധാന്തിക വര്‍ത്തമാനങ്ങള്‍ പറയുന്ന ഇടതുപക്ഷവും ഈജിപ്തിലെ നഗ്നമായ ഈ ജനാധിപത്യ ഹത്യയിലെ കക്ഷിയാണ്. ജനകീയ സര്‍ക്കാറിനെതിരെ സൈന്യത്തോടൊപ്പം നില്‍ക്കുന്ന അങ്ങേയറ്റം അശ്ളീലമായൊരു ഇടതുപക്ഷ അനുഭവമാണ് ഈജിപ്ത് കാണിച്ചുതരുന്നത്. ഇക്കാരണങ്ങളാല്‍തന്നെയാണ് നമ്മുടെ കാലത്ത് നടക്കുന്ന പച്ചയായൊരു ജനാധിപത്യ ഹിംസയെ അപലപിക്കാന്‍ ഇവരാരും മുന്നോട്ടുവരാത്തത്.
സൈന്യവും സാമ്രാജ്യത്വ ശക്തികളും ചേര്‍ന്ന് നടത്തിയ അട്ടിമറി താല്‍ക്കാലികമായി വിജയിച്ചിരിക്കാം. രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളിലൂടെയും സൈനിക സ്തുതി പ്രചരിപ്പിക്കുന്നതില്‍ അവര്‍ വിജയിക്കുന്നുണ്ടാവാം. കുറെയധികം ആളുകളെ കൊന്നൊടുക്കാനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍, ഈജിപ്ഷ്യന്‍ ജനതയുടെ ഇച്ഛാശക്തിയെയും സമര തീക്ഷ്ണതയെയും തരിമ്പും കെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് കൈറോയില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ കാണിക്കുന്നത്. ദിനേനയെന്നോണം ജനലക്ഷങ്ങളാണ് ഈ വ്രതകാല ചൂടിലും നഗരചത്വരങ്ങളില്‍ വന്നുനിറയുന്നത്. ജൂണ്‍ 30 മുതല്‍ റാബിഅത്തുല്‍ അദവിയ സ്ക്വയറില്‍ ആരംഭിച്ച സത്യഗ്രഹസമരം ഇപ്പോഴും തുടരുകയാണ്. രാവും പകലും ജനങ്ങള്‍ ചത്വരങ്ങളില്‍തന്നെ കഴിച്ചുകൂട്ടുകയാണ്. തങ്ങളുടെ നേതാക്കള്‍ ജയിലഴിക്കുള്ളിലായിട്ടും സഹപ്രവര്‍ത്തകര്‍ കണ്‍മുന്നില്‍ വെടിയേറ്റുവീണിട്ടും സമരത്തില്‍നിന്ന് പിന്മാറാന്‍ അവര്‍ സന്നദ്ധമല്ല. 2011 ജനുവരി 25ലെ അറബ് വസന്ത വിപ്ളവം പൂര്‍ത്തിയാക്കാതെ വിട്ട അധ്യായങ്ങള്‍ പൂരിപ്പിക്കാനെന്നോണമാണ് പുതിയ സമരങ്ങള്‍ നടക്കുന്നത്. തീര്‍ച്ചയായും ഈജിപ്തില്‍ നടക്കുന്ന മാറ്റങ്ങളും സംഭവങ്ങളും ലോകത്തെ മുഴുവനും, മുസ്ലിം ജനസമൂഹത്തെ വിശേഷിച്ചും സ്വാധീനിക്കാന്‍ പോന്നതാണ്. അതിനാല്‍, ജനങ്ങളുടെ ഇച്ഛയെ കവര്‍ന്നെടുത്ത സൈനിക മുഷ്കിനെതിരെ ഈജിപ്ഷ്യന്‍ ജനത നടത്തുന്ന ഐതിഹാസിക സമരത്തെ പിന്തുണക്കേണ്ടത് ലോകത്തെങ്ങുമുള്ള ജനാധിപത്യ-പുരോഗമന വാദികളുടെ കര്‍ത്തവ്യമാണ്. ഈജിപ്ഷ്യന്‍ ജനതക്കുവേണ്ടി ലോകത്തെങ്ങും ജനാധിപത്യ ചത്വരങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.
സാര്‍വദേശീയതലത്തില്‍ ജനാധിപത്യത്തിനും ജനകീയ വിമോചന സമരങ്ങള്‍ക്കും ഒപ്പം നിലകൊണ്ട പാരമ്പര്യമാണ് എക്കാലത്തും ഇന്ത്യയുടെത്. ലോകത്തെങ്ങുമുള്ള ജനാധിപത്യവാദികള്‍ ഇന്ത്യയിലേക്ക് നോക്കിയ ഒരു കാലമുണ്ടായിരുന്നു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് അന്തസ്സും ആഭിജാത്യവും നേടിക്കൊടുത്ത ഒരു വിദേശ നയമായിരുന്നു അത്. എന്നാല്‍, അങ്ങനെയൊരു നിലപാട് നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിന് നഷ്ടപ്പെട്ട അവസ്ഥയാണ് ഇന്ന്. ഇന്ത്യയുമായി ഏറെ സാംസ്കാരിക സാമ്യതകള്‍ പുലര്‍ത്തുന്ന, അതിപ്രാചീനമായ നാഗരികതയുടെ കളിത്തൊട്ടിലായ ഈജിപ്തില്‍ ജനാധിപത്യ പുന$സ്ഥാപനങ്ങള്‍ക്കായി നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യക്ക് ചരിത്രപരമായും നൈതികമായും ബാധ്യതയുണ്ട്. അങ്ങനെയൊരു നിലപാടിലേക്ക് നമ്മുടെ ഭരണകൂടത്തെ എത്തിക്കാനാവശ്യമായ ജനകീയ സമ്മര്‍ദങ്ങള്‍ ഉയര്‍ന്നുവരണം.
ഈജിപ്തിലെ ജനങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. കാരണം അത്രക്ക് കരുത്തുറ്റതാണ് അവരുടെ സമരവീര്യവും ജനാധിപത്യ ബോധവും. പക്ഷേ, ജനാധിപത്യത്തിനുവേണ്ടിയുള്ള ആ സമരത്തില്‍ ആരൊക്കെ ഒപ്പമുണ്ടായിരുന്നുവെന്ന് ചരിത്രം അന്വേഷിക്കുമ്പോള്‍ ഖേദിക്കേണ്ട അവസ്ഥ നമുക്കുണ്ടാവരുത്. അതിനാല്‍, ജനാധിപത്യത്തിനുവേണ്ടിയുള്ള ഈജിപ്ഷ്യന്‍ ജനതയുടെ സമരത്തില്‍ നമ്മളും പങ്കാളികളാവുക.
എന്താണ് ഈജിപ്തിലെ പ്രശ്നം? ലളിതമാണത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആ രാജ്യത്തിന്‍െറ ചരിത്രത്തിലാദ്യമായി നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ പട്ടാളം പുറത്താക്കിയിരിക്കുന്നു. അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും അജ്ഞാതമായ തടവറകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സൈനിക അട്ടിമറിയില്‍ പ്രതിഷേധിച്ചും മുര്‍സിയെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും തെരുവിലിറങ്ങിയ ജനങ്ങളെ സൈനിക ഭരണകൂടം വെടിവെച്ചുകൊല്ലുന്നു. പ്രസിഡന്‍റിന്‍െറ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡിന്‍െറ നേതാക്കളെയും പ്രവര്‍ത്തകരെയും വ്യാപകമായി അറസ്റ്റ് ചെയ്യുന്നു. അവരെ പിന്തുണക്കുന്നതും സൈനിക അട്ടിമറിയെ എതിര്‍ക്കുന്നതുമായ പത്രങ്ങളും ചാനലുകളും അടച്ചുപൂട്ടിയിരിക്കുന്നു. ജനാധിപത്യപരമായ പ്രതിഷേധ സമരങ്ങളെ ‘ഭീകരവാദം’ എന്ന് മുദ്രയടിച്ച് സൈനിക ശക്തിയുപയോഗിച്ച് ചോരയില്‍ മുക്കി നേരിടുന്നു. എല്ലാറ്റിലുമുപരിയായി, ജനങ്ങളില്‍ ഒരു വിഭാഗത്തെ പ്രതിഷേധക്കാരെ ആക്രമിക്കാന്‍ ഇറക്കിവിട്ട്, ആഭ്യന്തര യുദ്ധത്തിലേക്ക് മഹത്തായ ആ രാജ്യത്തെ തള്ളിവിടുകയാണ് സൈന്യം.
ഒരു വര്‍ഷത്തിനിടയില്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും വ്യക്തമായ വിജയം നേടിയാണ് മുര്‍സിയും അദ്ദേഹത്തിന്‍െറ പ്രസ്ഥാനവും ഈജിപ്തിന്‍െറ അമരത്ത് വരുന്നത്. 2012 ജനുവരിയില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 235 സീറ്റും 38 ശതമാനം വോട്ടും വാങ്ങി മുസ്ലിം ബ്രദര്‍ഹുഡിന്‍െറ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി ഒന്നാം സ്ഥാനത്തത്തെി. അതേവര്‍ഷം ജൂണില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ട് വാങ്ങി മുഹമ്മദ് മുര്‍സി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്‍റ് നിയോഗിച്ച സമിതി തയാറാക്കിയ ഭരണ ഘടനയുടെ ഹിതപരിശോധനയാണ് പിന്നീട് നടന്നത്. ഭരണഘടനക്കെതിരെ സാര്‍വദേശീയ തലത്തില്‍തന്നെ അതിഭീകരമായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിട്ടും 63.38 ശതമാനം ജനങ്ങളും അതിനെ അംഗീകരിച്ചു. ആ പാര്‍ലമെന്‍റ് ഇതിനകം പിരിച്ചുവിട്ടുകഴിഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ നേതൃത്വം നല്‍കിയ ജഡ്ജി അദ്ലി മന്‍സൂര്‍ ആണ് രാജ്യത്തിന്‍െറ പുതിയ പ്രസിഡന്‍റ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് തടവറയിലും! ജനങ്ങള്‍ മഹാഭൂരിപക്ഷം നേരിട്ട് അംഗീകരിച്ച, ഒരുപക്ഷേ, ലോകത്തിലെതന്നെ അപൂര്‍വ ഭരണഘടന ഇപ്പോള്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 1.5 ശതമാനം വോട്ട് മാത്രം നേടിയ മുഹമ്മദ് അല്‍ബറാദി ഇപ്പോള്‍ രാജ്യത്തിന്‍െറ വൈസ് പ്രസിഡന്‍റാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വെറും 16 സീറ്റ് മാത്രം നേടിയ ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് പുതിയ പ്രധാനമന്ത്രി. ചുരുക്കത്തില്‍, ജനാധിപത്യത്തെ പച്ചയായി പരിഹസിക്കുന്ന വാര്‍ത്തകളാണ് ഈജിപ്തില്‍നിന്നു വരുന്നത്.
അത്യന്തം ഹീനമായ ഈ ജനാധിപത്യ ഹിംസയെ സാധാരണ നിലയില്‍ ലോകം ഒന്നിച്ച് അപലപിക്കേണ്ടതായിരുന്നു. എന്നാല്‍, ഈജിപ്തിലെ ജനാധിപത്യ ഹിംസക്കെതിരെ ലോകതലത്തില്‍ വേണ്ടത്ര ശബ്ദം ഉയര്‍ന്നിട്ടില്ല. അതിന് പാല കാരണങ്ങളുണ്ട്. ഇസ്ലാമിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗമാണ് ഇവിടെ ജനാധിപത്യ ഹത്യയുടെ ഇര എന്നതാണ് അതിലെ ഏറ്റവും പ്രധാന കാരണം. ജനാധിപത്യ അവകാശങ്ങള്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് ബാധകമല്ല എന്നത് നമ്മുടെ മതേതര, പുരോഗമന, ഇടതുപക്ഷ, മുതലാളിത്ത മുഖ്യധാര കാലങ്ങളായി പ്രയോഗവത്കരിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയമാണ്. അറബ് നാടുകളിലെവിടെയൊക്കെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നോ അവിടെയെല്ലാം ഇസ്ലാമിസ്റ്റുകള്‍ വിജയിച്ചതാണ് ഇതുവരെയുള്ള അനുഭവം. ആ തെരഞ്ഞെടുപ്പുകളെല്ലാം അട്ടിമറിക്കപ്പെട്ടുവെന്നത് അതിലും പച്ചയായ അനുഭവം. ജനാധിപത്യത്തെക്കുറിച്ച് വലിയവായില്‍ സംസാരിക്കുകയും ഇസ്ലാമിസ്റ്റുകള്‍ ജനാധിപത്യത്തിനെതിരാണ് എന്ന വ്യാജ പ്രചാരണം നടത്തുകയും ചെയ്യുന്നവരാണ് ഈ ജനാധിപത്യ ഹിംസക്ക് നേതൃത്വം നല്‍കുന്നത് എന്നോര്‍ക്കുക.
ലോകത്ത് ജനാധിപത്യത്തിന്‍െറ മൊത്തക്കച്ചവടക്കാരായ അമേരിക്കയുടെയും ഇസ്രായേലിന്‍െറയും ആശീര്‍വാദത്തോടെയാണ് ഈ അട്ടിമറി നടന്നിരിക്കുന്നത്. അമേരിക്ക അതിനെ ‘അട്ടിമറി’ എന്ന് വിശേഷിപ്പിക്കാന്‍പോലും സന്നദ്ധമാവാത്തത് അക്കാരണത്താലാണ്. ജനാധിപത്യത്തെക്കുറിച്ച് സൈദ്ധാന്തിക വര്‍ത്തമാനങ്ങള്‍ പറയുന്ന ഇടതുപക്ഷവും ഈജിപ്തിലെ നഗ്നമായ ഈ ജനാധിപത്യ ഹത്യയിലെ കക്ഷിയാണ്. ജനകീയ സര്‍ക്കാറിനെതിരെ സൈന്യത്തോടൊപ്പം നില്‍ക്കുന്ന അങ്ങേയറ്റം അശ്ളീലമായൊരു ഇടതുപക്ഷ അനുഭവമാണ് ഈജിപ്ത് കാണിച്ചുതരുന്നത്. ഇക്കാരണങ്ങളാല്‍തന്നെയാണ് നമ്മുടെ കാലത്ത് നടക്കുന്ന പച്ചയായൊരു ജനാധിപത്യ ഹിംസയെ അപലപിക്കാന്‍ ഇവരാരും മുന്നോട്ടുവരാത്തത്.
സൈന്യവും സാമ്രാജ്യത്വ ശക്തികളും ചേര്‍ന്ന് നടത്തിയ അട്ടിമറി താല്‍ക്കാലികമായി വിജയിച്ചിരിക്കാം. രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളിലൂടെയും സൈനിക സ്തുതി പ്രചരിപ്പിക്കുന്നതില്‍ അവര്‍ വിജയിക്കുന്നുണ്ടാവാം. കുറെയധികം ആളുകളെ കൊന്നൊടുക്കാനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍, ഈജിപ്ഷ്യന്‍ ജനതയുടെ ഇച്ഛാശക്തിയെയും സമര തീക്ഷ്ണതയെയും തരിമ്പും കെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് കൈറോയില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ കാണിക്കുന്നത്. ദിനേനയെന്നോണം ജനലക്ഷങ്ങളാണ് ഈ വ്രതകാല ചൂടിലും നഗരചത്വരങ്ങളില്‍ വന്നുനിറയുന്നത്. ജൂണ്‍ 30 മുതല്‍ റാബിഅത്തുല്‍ അദവിയ സ്ക്വയറില്‍ ആരംഭിച്ച സത്യഗ്രഹസമരം ഇപ്പോഴും തുടരുകയാണ്. രാവും പകലും ജനങ്ങള്‍ ചത്വരങ്ങളില്‍തന്നെ കഴിച്ചുകൂട്ടുകയാണ്. തങ്ങളുടെ നേതാക്കള്‍ ജയിലഴിക്കുള്ളിലായിട്ടും സഹപ്രവര്‍ത്തകര്‍ കണ്‍മുന്നില്‍ വെടിയേറ്റുവീണിട്ടും സമരത്തില്‍നിന്ന് പിന്മാറാന്‍ അവര്‍ സന്നദ്ധമല്ല. 2011 ജനുവരി 25ലെ അറബ് വസന്ത വിപ്ളവം പൂര്‍ത്തിയാക്കാതെ വിട്ട അധ്യായങ്ങള്‍ പൂരിപ്പിക്കാനെന്നോണമാണ് പുതിയ സമരങ്ങള്‍ നടക്കുന്നത്. തീര്‍ച്ചയായും ഈജിപ്തില്‍ നടക്കുന്ന മാറ്റങ്ങളും സംഭവങ്ങളും ലോകത്തെ മുഴുവനും, മുസ്ലിം ജനസമൂഹത്തെ വിശേഷിച്ചും സ്വാധീനിക്കാന്‍ പോന്നതാണ്. അതിനാല്‍, ജനങ്ങളുടെ ഇച്ഛയെ കവര്‍ന്നെടുത്ത സൈനിക മുഷ്കിനെതിരെ ഈജിപ്ഷ്യന്‍ ജനത നടത്തുന്ന ഐതിഹാസിക സമരത്തെ പിന്തുണക്കേണ്ടത് ലോകത്തെങ്ങുമുള്ള ജനാധിപത്യ-പുരോഗമന വാദികളുടെ കര്‍ത്തവ്യമാണ്. ഈജിപ്ഷ്യന്‍ ജനതക്കുവേണ്ടി ലോകത്തെങ്ങും ജനാധിപത്യ ചത്വരങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.
സാര്‍വദേശീയതലത്തില്‍ ജനാധിപത്യത്തിനും ജനകീയ വിമോചന സമരങ്ങള്‍ക്കും ഒപ്പം നിലകൊണ്ട പാരമ്പര്യമാണ് എക്കാലത്തും ഇന്ത്യയുടെത്. ലോകത്തെങ്ങുമുള്ള ജനാധിപത്യവാദികള്‍ ഇന്ത്യയിലേക്ക് നോക്കിയ ഒരു കാലമുണ്ടായിരുന്നു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് അന്തസ്സും ആഭിജാത്യവും നേടിക്കൊടുത്ത ഒരു വിദേശ നയമായിരുന്നു അത്. എന്നാല്‍, അങ്ങനെയൊരു നിലപാട് നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിന് നഷ്ടപ്പെട്ട അവസ്ഥയാണ് ഇന്ന്. ഇന്ത്യയുമായി ഏറെ സാംസ്കാരിക സാമ്യതകള്‍ പുലര്‍ത്തുന്ന, അതിപ്രാചീനമായ നാഗരികതയുടെ കളിത്തൊട്ടിലായ ഈജിപ്തില്‍ ജനാധിപത്യ പുന$സ്ഥാപനങ്ങള്‍ക്കായി നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യക്ക് ചരിത്രപരമായും നൈതികമായും ബാധ്യതയുണ്ട്. അങ്ങനെയൊരു നിലപാടിലേക്ക് നമ്മുടെ ഭരണകൂടത്തെ എത്തിക്കാനാവശ്യമായ ജനകീയ സമ്മര്‍ദങ്ങള്‍ ഉയര്‍ന്നുവരണം.
ഈജിപ്തിലെ ജനങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. കാരണം അത്രക്ക് കരുത്തുറ്റതാണ് അവരുടെ സമരവീര്യവും ജനാധിപത്യ ബോധവും. പക്ഷേ, ജനാധിപത്യത്തിനുവേണ്ടിയുള്ള ആ സമരത്തില്‍ ആരൊക്കെ ഒപ്പമുണ്ടായിരുന്നുവെന്ന് ചരിത്രം അന്വേഷിക്കുമ്പോള്‍ ഖേദിക്കേണ്ട അവസ്ഥ നമുക്കുണ്ടാവരുത്. അതിനാല്‍, ജനാധിപത്യത്തിനുവേണ്ടിയുള്ള ഈജിപ്ഷ്യന്‍ ജനതയുടെ സമരത്തില്‍ നമ്മളും പങ്കാളികളാവുക.
Comments
Post a Comment