പ്രതിരോധ നിരയിലെ മാന്യന്‍

കേരള പൊലീസിന്റെ ആരംഭഘട്ടത്തില്‍ (1984ലാണ് ടീം രൂപീകരിച്ചത്) ശക്തമായ സാന്നിധ്യം. മൂന്നു പതിറ്റാണ്ട് എന്‍. മോഹനന്‍ കളിക്കളത്തിലുണ്ടായി. 1970കളും 80കളുടെ പകുതി വരെയുമായിരുന്നു ഈ റൈറ്റ് സ്റ്റോപ്പര്‍ ബാക്കിന്റെ സുവര്‍ണ കാലഘട്ടം. സംസ്ഥാന സീനിയര്‍ ടീമിനും ബൂട്ട് കെട്ടി. പ്രതിരോധത്തിലാണെങ്കിലും മാന്യമായ കളിരീതി എതിരാളികളുടെ പ്രശംസ നേടിക്കൊടുത്തു.

തുടക്കം
പയ്യന്നൂര്‍ മാവിച്ചേരി സ്വദേശി. പയ്യന്നൂര്‍ ഹൈസ്കൂളിലും കണ്ണൂര്‍ ഐടിഐയിലും പഠനം. 1968ല്‍ ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്കൂള്‍ ടീം അംഗം. പയ്യന്നൂര്‍ ടൌണ്‍ സ്പോര്‍ട്സ് ക്ളബ്ബിലൂടെ വളര്‍ന്നു.

കേരള പൊലീസ്
പൊലീസില്‍ 1972ല്‍ ചേര്‍ന്നു. 2007ല്‍ എസ്ഐ ആയി വിരമിച്ചു. 73 മുതല്‍ 2003 വരെ ടീമില്‍. ജില്ലാ പൊലീസ് ടീം ആയിരുന്നു അക്കാലത്തു കേരള പൊലീസ് ടീമിനെ പ്രതിനിധീകരിക്കാറ്. പുസാദ് രാജി മെമ്മോറിയല്‍ ട്രോഫിയില്‍ രണ്ടു തവണ റണ്ണര്‍ അപ്പായി. കോയമ്പത്തൂരില്‍ 82ല്‍ റണ്ണര്‍അപ്പായി. ഒാള്‍ ഇന്ത്യാ പൊലീസ് ഗെയിംസില്‍ 73 മുതല്‍ 84 വരെ കേരള പൊലീസിനെ പ്രതിനിധീകരിച്ചു. 82ല്‍ തിരുവനന്തപുരത്തു നരേന്ദ്ര ഗുരങ്ങിന്റെ സിആര്‍പിഎഫിനോടു പൊരുതി രണ്ടാം സ്ഥാനക്കാരായതും 79ല്‍ ഡല്‍ഹിയില്‍ മൂന്നാം സ്ഥാനക്കാരായതും മനസ്സിലെ തിളങ്ങുന്ന ചിത്രം. 78 മുതല്‍ 80 വരെ കേരള പൊലീസ് നായകന്‍. ഏറെക്കാലം പൊലീസ് ടീമിന്റെ പരിശീലകനായിരുന്നു.

ഫ്രീ കിക്ക്
ജില്ലാ പൊലീസ് ടീം അന്തര്‍ജില്ലാ സംസ്ഥാന ചാംപ്യന്‍മാരായ മൂന്നു തവണയും എന്‍. മോഹനന്‍ ടീമിലുണ്ടായിരുന്നു. 76ല്‍ പി.കെ. ബാലചന്ദ്രന്‍ നായകനായപ്പോഴും 84ല്‍ ചങ്ങനാശേരിയില്‍ സ്വന്തം നായകത്വത്തിലും 91ല്‍ നീലേശ്വരത്ത് എം. മോഹനന്റെ ക്യാപ്റ്റന്‍സിയിലും. 84ല്‍ പൊലീസ് നായകനായിരിക്കെ ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് കിരീടവും സംസ്ഥാന പൊലീസ് കിരീടവും നേടി. മഹാരാഷ്ട്ര പുസാദ് രാജി മെമ്മോറിയല്‍ ഒാള്‍ ഇന്ത്യാ ട്രോഫി 9394ല്‍ നായകനായിരിക്കെ  നേടി.

സന്തോഷ് ട്രോഫി
സീനിയര്‍ ടീം ജഴ്സി 27ാം വയസ്സില്‍. 197980ല്‍ കോയമ്പത്തൂര്‍ നാഷനല്‍സ്. പൊലീസില്‍നിന്ന് പി.കെ. ബാലചന്ദ്രന്‍, നീലേശ്വരം രവി, പിന്നെ എന്‍. മോഹനനും. എം.എം. ജേക്കബ് നായകന്‍. ഫൈനല്‍ പ്രവേശം തടഞ്ഞത് കരുത്തരായ ബംഗാള്‍. അടുത്ത വര്‍ഷം ഒറീസയായിരുന്നു വേദി. 8182ല്‍ ക്യാംപിലുണ്ടായിരുന്നു. അടുത്ത വര്‍ഷം കൊല്‍ക്കത്ത. ആറു കണ്ണൂരുകാര്‍ ടീമില്‍. കെ. ഭരതന്‍ പരിശീലകന്‍. സെമിയില്‍ ബംഗാളിനോടു തോറ്റു. ഇന്ദര്‍ സിങ്, മഹീന്ദ്ര സിങ്, സഹോദരങ്ങടങ്ങിയ മഖന്‍ സിങ്, ചെയിന്‍ സിങ്, ബൂര് സിങ് എന്നിവരടങ്ങിയ പഞ്ചാബിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചതു തിളങ്ങുന്ന ഒാര്‍മ.

ത്രോ ഇന്‍
1993ല്‍ മധുരയില്‍ നടന്ന ഒാള്‍ ഇന്ത്യാ വെറ്ററന്‍സ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡ്സില്‍ ഒന്നാംസ്ഥാനം നേടി. ജപ്പാനില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ പക്ഷേ സാമ്പത്തിക പരാധീനത കാരണം പങ്കെടുത്തില്ല. മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ വിഷന്‍ ഇന്ത്യ പരിശീലകന്‍.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം