ഒരു തമിഴ് പ്രണയ കഥ( സംഭവത്തിന്റെ)യുടെ അന്ത്യം- മീന കന്ദസാമി

ഇളവരശന്റെ മരണം ആത്മഹത്യയായി ചിത്രീകരിക്കുന്നത് പി.എം.കെയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെങ്കിലും പോസ്റ്റ്മോര്‍ട്ടത്തെ ചൂഴ്ന്ന് നില്‍കുന്ന ദുരൂഹതകള്‍ വേറെ പലതുമാണ് ചൂണ്ടിക്കാണിക്കുന്നത്. രാവിലെ 10 മണിക്കും 4 മണിക്കും ഇടയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയില്ല,തലക്കേറ്റ മുറിവിന്റെ സ്വഭാവം പരിശോധിക്കാന്‍ തല മുണ്ഡനം ചെയ്തില്ല,അവയവങ്ങളുടെ ഭാരം പരിശോധിച്ചില്ല,രാസ പരിശോധനക്ക് രക്തമെടുത്തതില്‍ പാകപ്പിഴവുകളുണ്ട് തുടങ്ങി നിരവധി പാകപ്പിഴവുകളാണ് ഇളവരശന്റെ കുടുംബത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഓപറേഷന്‍ നടത്തുന്ന സര്‍ജന് മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ ഇത്തരം പ്രശ്നങ്ങള്‍ പ്രതിബന്ധമാവുന്നു. രണ്ടാം വട്ട പോസ്റ്റുമോര്‍ട്ടം ആവശ്യമാണോ എന്ന് പരിശോധിക്കാന്‍ വിദഗ്ധരുടെ സംഘത്തോടൊപ്പം മദ്രാസ് ഹൈകോടതിയുടെ ബെഞ്ച് പോസ്റ്റുമോര്‍ട്ടം വീഡിയോകള്‍ പരിശോധിച്ചിരുന്നു. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു പോസ്റ്റുമോട്ടത്തിന്റെ വീഡിയോ ക്ലിപ്പുകളിലുണ്ടായിരുന്നത്. മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനിടയില്‍ രാഷ്ട്രീയക്കാരും, പൊലീസുകാരും, അഭിഭാഷകരുമടങ്ങുന്ന നിരവധി സന്ദര്‍ശകര്‍ മോര്‍ച്ചറിയില്‍ വന്നും പോയുമിരുന്നു. ഇളവരശരന്റെ മരണം ആത്മഹത്യയോ കൊലപാതകമോ ആവട്ടെ. അതിന്റെ ഉത്തരവാദിത്വം ജാതിഭീകരത അഴിച്ചുവിടുന്ന പി.എം.കെക്കാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
കഴിഞ്ഞ വര്‍ഷം ദിവ്യയുമായുള്ള ഇളവരശന്റെ വിവാഹം കഴിഞ്ഞതിന് ശേഷം 2012 നവംബര്‍ 7 ന് ധര്‍മ്മപുരിയിലെ 3 ഗ്രാമങ്ങളിലായി 268 ദലിത് വീടുകളാണ് അഗ്നിക്കിരയാവുകയും നശിപ്പിക്കപ്പെടുകയും ചെയ്തത്. പെട്രോള്‍ ബോംബുകളാണ് ഈ ആക്രമണങ്ങള്‍ക്ക്  പി.എം.കെ ഗുണ്ടകള്‍ ഉപയോഗിച്ചിരുന്നത്. ഈ ആക്രമണങ്ങളുടെ തോത് ഞെട്ടിപ്പിക്കുന്നതാണെങ്കിലും തങ്ങളുടെ വന്നിയാര്‍ വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ വേണ്ടി ദലിത് വിരുദ്ധ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്ന പി.എം.കെയുടെ ചരിത്രത്തിലെ ചെറിയ ഒരു ഏട് മാത്രമാണ് ധര്‍മ്മപുരി സംഭവം. അത്യാദര പൂര്‍വ്വം പാര്‍ട്ടി വൃത്തങ്ങളില്‍ ഡോക്ടര്‍ അയ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എസ് രാമദാസാണ് പി.എം.കെയുടെ ജീവനാഡി. ദിനേനയെന്നോണം നടക്കുന്ന ഈ ഭീകരതകള്‍ക്കിടയിലും കുലുക്കമില്ലാതെ തുടരുന്നയാള്‍..
സ്വജാതിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ പിന്നാക്കമായ ജാതി എന്ന പദവി നേടിയെടുക്കാന്‍ വന്നിയര്‍ സംഘത്തിലെ പുരുഷന്‍മാരെ മരം മുറിക്കുക, റോഡുകള്‍ തടസ്സപ്പെടുത്തുക, ദലിത് കോളനികള്‍ കത്തിക്കുക തുടങ്ങിയ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇളക്കിവിട്ടതാണ് പഴയ ഡോക്ടര്‍ അയ്യയുടെ ഏറ്റവും വലിയ നേട്ടം. സ്റ്റേറ്റിനും പട്ടിക ജാതിക്കാര്‍ക്കുമെതിരെയായ ഈ നീക്കത്തിന്റെ പിന്നില്‍ സംവരണത്തില്‍ ഉപവിഭാഗം സൃഷ്ടിച്ചെടുത്ത് വന്നിയാര്‍ ജാതിക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യമായിരുന്നു. മറ്റു പല പിന്നാക്ക വിഭാഗങ്ങളും ഈ പദവിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നു. സംസ്ഥാനത്തെ വിഭജിക്കണമെന്ന നിര്‍ദേശത്തോടെയാണ് രാമദാസ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയത്. കിട്ടുന്ന ഏതവസരത്തിലും തന്റെ പാതിവെന്ത വൈദ്യ വിഞ്ജാനം വിളമ്പുന്നയാളാണ് രാമദാസ്. ചാരായ നിരോധനത്തെ സംബനധിച്ച് റഫറണ്ടം നടത്തണമെന്നതായിരുന്നു രാമദാസിന്റെ മറ്റൊരാവശ്യം. (നിങ്ങള്‍ക്ക് കുടിച്ച് മരിക്കണോ, അതോ വെറുതേ മരിച്ചാല്‍ മതിയോ)
ഇളവരശന്റെ മരണം ആത്മഹത്യയായി ചിത്രീകരിക്കുന്നത് പി.എം.കെയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെങ്കിലും പോസ്റ്റ്മോര്‍ട്ടത്തെ ചൂഴ്ന്ന് നില്‍കുന്ന ദുരൂഹതകള്‍ വേറെ പലതുമാണ് ചൂണ്ടിക്കാണിക്കുന്നത്. രാവിലെ 10 മണിക്കും 4 മണിക്കും ഇടയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയില്ല,തലക്കേറ്റ മുറിവിന്റെ സ്വഭാവം പരിശോധിക്കാന്‍ തല മുണ്ഡനം ചെയ്തില്ല,അവയവങ്ങളുടെ ഭാരം പരിശോധിച്ചില്ല,രാസ പരിശോധനക്ക് രക്തമെടുത്തതില്‍ പാകപ്പിഴവുകളുണ്ട് തുടങ്ങി നിരവധി പാകപ്പിഴവുകളാണ് ഇളവരശന്റെ കുടുംബത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഓപറേഷന്‍ നടത്തുന്ന സര്‍ജന് മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ ഇത്തരം പ്രശ്നങ്ങള്‍ പ്രതിബന്ധമാവുന്നു. രണ്ടാം വട്ട പോസ്റ്റുമോര്‍ട്ടം ആവശ്യമാണോ എന്ന് പരിശോധിക്കാന്‍ വിദഗ്ധരുടെ സംഘത്തോടൊപ്പം മദ്രാസ് ഹൈകോടതിയുടെ ബെഞ്ച് പോസ്റ്റുമോര്‍ട്ടം വീഡിയോകള്‍ പരിശോധിച്ചിരുന്നു. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു പോസ്റ്റുമോട്ടത്തിന്റെ വീഡിയോ ക്ലിപ്പുകളിലുണ്ടായിരുന്നത്. മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനിടയില്‍ രാഷ്ട്രീയക്കാരും, പൊലീസുകാരും, അഭിഭാഷകരുമടങ്ങുന്ന നിരവധി സന്ദര്‍ശകര്‍ മോര്‍ച്ചറിയില്‍ വന്നും പോയുമിരുന്നു. ഇളവരശരന്റെ മരണം ആത്മഹത്യയോ കൊലപാതകമോ ആവട്ടെ. അതിന്റെ ഉത്തരവാദിത്വം ജാതിഭീകരത അഴിച്ചുവിടുന്ന പി.എം.കെക്കാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
മിത്തുകളും, ഇതിഹാസങ്ങളും, കേട്ടുകേള്‍വികളും, അഞ്ജാത ബ്ലോഗുകളും,നാടന്‍ ചരിത്രകാരന്‍മാരുടെ വിലയിരുത്തലുകളും പാര്‍ട്ടി ചാനല്‍ ഭാഷ്യവും അനുസരിച്ച് വന്നിയാര്‍ ജാതി അതിന്റെ ഉല്‍പത്തി തേടുന്നത് അഗ്നിയിലെ ആത്മാഹുതിയിലാണ്. ചിതയില്‍ നിന്ന് കുതിരകളുടെ പുറത്ത് ഉയര്‍ന്ന് വന്ന ആയുധപാണികളായ പുരുഷന്‍മാര്‍ ക്രൂരന്‍മാരായ രാക്ഷസന്‍മാര്‍ക്കെതിരെ (അസുരന്‍മാരെന്ന് വായിക്കുക) നടത്തിയ 12 യുദ്ധങ്ങളില്‍ തുടങ്ങുന്നു വന്നിയര്‍ ചരിതം. (വാല്‍ കഷ്ണം- കണ്ണില്‍ കണ്ടതെല്ലാം തീയിടുക എന്നത് പാര്‍ട്ടി കേഡര്‍മാരുടെ  പ്രകൃതത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്.) വിടുതലൈ ചിരുത്തെയ്ഗയ് കച്ചി തുടങ്ങിയ രാഷ്ട്രീയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സമീപകാലത്ത് ദലിതുകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങി വിജയം വരിച്ച് അധികാരഘടനയില്‍ തങ്ങളുടെ ന്യായമായ ഭാഗത്തിന് വേണ്ടി വാദിച്ചു തുടങ്ങിയതും കുടുംബം പോറ്റുക, വീടുകള്‍ പണിയുക തുടങ്ങി ദൈനം ദിന ജീവിതത്തിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതുമൊക്കെ ആയുധങ്ങള്‍ പുറത്തെടുക്കാന്‍ പി.എം.കെ ക്ക് ന്യായമായ പ്രകോപനങ്ങളായി. തന്റെ സ്വാധീനമേഖലയിലെ സ്വാധീനം ചുരുങ്ങി വന്നപ്പോള്‍ രാമദാസിന് മുഴുതോതിലുള്ള ആക്രമണങ്ങള്‍ ആവശ്യമായി വന്നു. ദലിത് പുതുപണക്കാര്‍ വന്നിയര്‍ പാരമ്പര്യത്തിന്റെ ശുദ്ധ രക്തത്തെ മലിനപ്പെടുത്തുന്നു എന്നാരോപിച്ച് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക മാത്രമായിരുന്നു ഇതിനദ്ധേഹത്തിന് ചെയ്യേണ്ടിവന്നത്. വന്നിയാര്‍ മുത്തച്ഛന്റെ മകന്‍ വന്നിയാര്‍ അച്ഛന്റെ മകന്‍ വന്നിയാര്‍ ചെറുമകനായിരിക്കില്ല എന്ന ഭീതി സ്വജാതിയിലെ ആളുകള്‍ക്കിടയില്‍ പരന്നിരിക്കേ ജാതി കാര്‍ഡ് കളിക്കാന്‍ എളുപ്പമായിരുന്നു. മിശ്രരക്തങ്ങള്‍ക്ക് രാമദാസിന്റെ രാജ്യത്ത് ഇടമില്ല.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം