പാര്‍ട്ടിയെ ഒറ്റുകൊടുക്കില്ല പി.എം. ബിനുകുമാര്‍
മുകുന്ദന്‍െറ ദല്‍ഹിഗാഥകളിലെ ശ്രീധരനുണ്ണിയും കുടുംബവും താമസിക്കുന്നതിനെക്കാള്‍ മോശപ്പെട്ട ഒരു സര്‍ക്കാര്‍ ക്വാര്‍ട്ടറിലേക്കാണ് ഇടവം കലിതുള്ളി പെയ്തിറങ്ങിയ വെള്ളിയാഴ്ച ഉച്ചക്ക് കയറിച്ചെന്നത്. മൃഗശാലയുടെ മൂന്നടി താഴെയായതുകൊണ്ടാവാം പാമ്പും പഴുതാരയും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ഒബ്സര്‍വേറ്ററി ക്വാര്‍ട്ടേഴ്സില്‍ യഥേഷ്ടമുണ്ടെന്ന് കേട്ടിട്ടുണ്ട്. ക്വാര്‍ട്ടര്‍ നമ്പര്‍ ബി 28ല്‍ ഗതിമാറി ഒഴുകാനൊരുങ്ങുന്ന ഒരു നദി വിരഹം, ദു$ഖം തുടങ്ങി കരളുപറിക്കുന്ന വികാരങ്ങളോട് താല്‍ക്കാലികമായെങ്കിലും വിടപറഞ്ഞ് പുതിയ ദേശത്തെക്കുറിച്ചുള്ള ആകുലതകള്‍ മനസ്സിലിട്ട് ആശങ്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും മാതാപിതാക്കളും സഹോദരങ്ങളും ജീവിച്ചിരിപ്പില്ലാത്ത, ഒരു പെണ്‍കുട്ടിയെയും തിരുവനന്തപുരത്ത് ഒറ്റക്കുവിട്ട് അന്യദേശം പൂകുന്നതിന്‍െറ ഉത്കണ്ഠയാണ് ക്വാര്‍ട്ടറിന്‍െറ ഉള്‍മുറികളില്‍ നിറഞ്ഞുനിന്നിരുന്നത്. ഇടക്കിടെ മനസ്സിന് സമാധാനം പകര്‍ന്ന് കേരളത്തില്‍ നടക്കുന്ന കനക-കാമിനീ കഥകളുടെ ടെലിവിഷന്‍ വാര്‍ത്താരൂപാന്തരങ്ങള്‍.
തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങള്‍ ചിത്രകഥകള്‍ എഴുതി ശീലിച്ച ചുവരിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ഒരു കട്ടിലില്‍ സ്കൂള്‍ ബാഗും പുസ്തകങ്ങളും കലഹിക്കുന്നു. ഏക കിടപ്പുമുറിയിലിരുന്നുവേണം വര്‍ത്തമാനം പറയാന്‍. അവിടം കളിപ്പാട്ടങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. കണ്ണിന് ആനന്ദം പകരാന്‍ കട്ടിലിനോട് ചേര്‍ന്ന് ഒരു മിനി അക്വേറിയം. മത്സ്യസമൃദ്ധമാണ് അക്വേറിയം. അതിന് മുന്നില്‍ ഗുരുവായൂരപ്പന്‍െറയും ആറ്റുകാലമ്മയുടെയും ഫ്രെയിമിടാത്ത ചിത്രങ്ങള്‍.
‘‘പാര്‍ട്ടി എന്നെ പുറത്താക്കിയെങ്കിലും എനിക്ക് പാര്‍ട്ടിയെ പുറത്താക്കാനാവില്ലല്ലോ. 43 ലക്ഷം പാര്‍ട്ടി അനുഭാവികളില്‍ ഒരാളായി തിരുവനന്തപുരം നഗരത്തില്‍തന്നെ കഴിയാനാണ് ആഗ്രഹിച്ചത്. പക്ഷേ, ഭാര്യയുടെ ജോലി പോയി. നോര്‍ക്കയില്‍ അസിസ്റ്റന്‍റായിരുന്ന ഭാര്യ ഷീബയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി കോടതി ശരിവെച്ചു. ഇനി മറ്റൊരു മാര്‍ഗമില്ല. നന്നേ പ്രായംചെന്ന, രോഗാതുരരായ മാതാപിതാക്കളെയും കുടുംബത്തെയും സംരക്ഷിക്കണമെങ്കില്‍ പ്രവാസം മാത്രമാണ് മുന്നിലുള്ള മാര്‍ഗം.’’
ഒന്നര പതിറ്റാണ്ടിലേറെയായി വി.എസിനെ ‘കൊണ്ടുനടന്ന’ പി.എ, എ. സുരേഷിന്‍െറ വാക്കുകളില്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ സ്വാഭാവികമായും പ്രകടിപ്പിക്കേണ്ട ആത്മവിശ്വാസമില്ല. പകരം, ഒരു ഗൃഹസ്ഥന്‍െറ തേങ്ങല്‍. പകുതിവഴിയില്‍ മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ട നിസ്സഹായനായ ഒരു ചെറുപ്പക്കാരനെ വര്‍ത്തമാനത്തില്‍ കണ്ടു.
യു.എ.ഇയിലെ കമ്പനിയില്‍ പഴയ ചില സുഹൃത്തുക്കളാണ് സുരേഷിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. ഒരു ലോജിസ്റ്റിക് കമ്പനിയിലാണ് നിയമനം ലഭിച്ചിരിക്കുന്നത്.
തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങള്‍ ചിത്രകഥകള്‍ എഴുതി ശീലിച്ച ചുവരിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ഒരു കട്ടിലില്‍ സ്കൂള്‍ ബാഗും പുസ്തകങ്ങളും കലഹിക്കുന്നു. ഏക കിടപ്പുമുറിയിലിരുന്നുവേണം വര്‍ത്തമാനം പറയാന്‍. അവിടം കളിപ്പാട്ടങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. കണ്ണിന് ആനന്ദം പകരാന്‍ കട്ടിലിനോട് ചേര്‍ന്ന് ഒരു മിനി അക്വേറിയം. മത്സ്യസമൃദ്ധമാണ് അക്വേറിയം. അതിന് മുന്നില്‍ ഗുരുവായൂരപ്പന്‍െറയും ആറ്റുകാലമ്മയുടെയും ഫ്രെയിമിടാത്ത ചിത്രങ്ങള്‍.
‘‘പാര്‍ട്ടി എന്നെ പുറത്താക്കിയെങ്കിലും എനിക്ക് പാര്‍ട്ടിയെ പുറത്താക്കാനാവില്ലല്ലോ. 43 ലക്ഷം പാര്‍ട്ടി അനുഭാവികളില്‍ ഒരാളായി തിരുവനന്തപുരം നഗരത്തില്‍തന്നെ കഴിയാനാണ് ആഗ്രഹിച്ചത്. പക്ഷേ, ഭാര്യയുടെ ജോലി പോയി. നോര്‍ക്കയില്‍ അസിസ്റ്റന്‍റായിരുന്ന ഭാര്യ ഷീബയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി കോടതി ശരിവെച്ചു. ഇനി മറ്റൊരു മാര്‍ഗമില്ല. നന്നേ പ്രായംചെന്ന, രോഗാതുരരായ മാതാപിതാക്കളെയും കുടുംബത്തെയും സംരക്ഷിക്കണമെങ്കില്‍ പ്രവാസം മാത്രമാണ് മുന്നിലുള്ള മാര്‍ഗം.’’
ഒന്നര പതിറ്റാണ്ടിലേറെയായി വി.എസിനെ ‘കൊണ്ടുനടന്ന’ പി.എ, എ. സുരേഷിന്‍െറ വാക്കുകളില്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ സ്വാഭാവികമായും പ്രകടിപ്പിക്കേണ്ട ആത്മവിശ്വാസമില്ല. പകരം, ഒരു ഗൃഹസ്ഥന്‍െറ തേങ്ങല്‍. പകുതിവഴിയില്‍ മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ട നിസ്സഹായനായ ഒരു ചെറുപ്പക്കാരനെ വര്‍ത്തമാനത്തില്‍ കണ്ടു.
യു.എ.ഇയിലെ കമ്പനിയില്‍ പഴയ ചില സുഹൃത്തുക്കളാണ് സുരേഷിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. ഒരു ലോജിസ്റ്റിക് കമ്പനിയിലാണ് നിയമനം ലഭിച്ചിരിക്കുന്നത്.
പിതൃതുല്യന്‍
ഏതൊരു കമ്യൂണിസ്റ്റുകാരനെയുംപോലെ സുരേഷിനും പാര്‍ട്ടി കൂടപ്പിറപ്പായിരുന്നു. കര്‍ഷകത്തൊഴിലാളിയായ അമ്മയുടെയും കൂലിപ്പണിക്കാരനായ അച്ഛന്‍െറയും ഏക സന്താനമായതിനാല്‍ അരിവാള്‍ ചുറ്റികയുമേന്തി പാറിപ്പറക്കുന്ന ചെങ്കൊടിയുടെ സ്വാതന്ത്ര്യമാണ് സുരേഷും കാംക്ഷിച്ചത്. വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത ജീവിതം. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവേശം നടത്തി. പാലക്കാട്ടെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ പകലന്തിയോളം പാര്‍ട്ടിപ്രവര്‍ത്തനം. വീടും നാടും ഉപേക്ഷിച്ച് പാര്‍ട്ടി പറയുന്നതെല്ലാം ചെയ്ത് നേരംപോക്കുന്നതിനിടയില്‍ മുണ്ടിന്‍െറ കോന്തല മുറുകെപ്പിടിച്ച് വലതുമുഷ്ടി ചുരുട്ടി നടന്നുവരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്‍ സുരേഷിന്‍െറ മനസ്സില്‍ പറിച്ചുമാറ്റാനാവാത്തവിധം കയറിയിരിപ്പായി. പക്ഷേ, പാലക്കാട്ടെ പാര്‍ട്ടി ഓഫിസില്‍ ഇടവേളകളില്ലാതെ വന്നുപോയിരുന്ന സഖാവിനോട് സംസാരിക്കാന്‍ ഭയമുണ്ടായിരുന്നു.
കര്‍ഷകത്തൊഴിലാളിയായ അമ്മയില്‍നിന്ന് ജന്മിമാരുടെ പീഡനത്തെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്കായി വി.എസ് നടത്തിയ പോരാട്ടങ്ങള്‍ ഓര്‍മവരും. കര്‍ഷകത്തൊഴിലാളി പാലക്കാട്ടായാലും കുട്ടനാട്ടായാലും ഒരേ ദുരിതങ്ങളാണല്ലോ അനുഭവിക്കുന്നതെന്ന് സുരേഷ് ഓര്‍ക്കാറുണ്ട്.
പാര്‍ട്ടിസെന്‍ററിന്‍െറ പടിക്കെട്ടുകള്‍ കയറിവരുന്ന വി.എസിനെ കാണുമ്പോള്‍ സുരേഷിന്‍െറ മനസ്സില്‍ താന്‍ വായിച്ചുപഴകിയ വി.എസിന്‍െറ ആദ്യസമരപ്രഖ്യാപനം ഓര്‍മയിലെത്തും. കുട്ടനാട്ടെ ആദ്യ കര്‍ഷകപ്രക്ഷോഭം.
കുറഞ്ഞകൂലി പരിഷ്കരിക്കണമെന്നും കള്ളക്കണക്ക് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരമായിരുന്നു അത്. പത്തുദിവസം നീണ്ടു. തൊഴിലാളികളെ നിര്‍ദയമായി പൊലീസ് മര്‍ദിച്ചു. നൂറുപറ നെല്ല് കൂലിയായി വേണമെന്ന് തൊഴിലാളികളും 125 പറ നെല്ല് വേണമെന്ന് നേതാക്കളും നിലപാടെടുത്തു. ഒടുവില്‍ 100 പറ നെല്ല് നല്‍കാന്‍ ധാരണയായി. അങ്ങനെ കര്‍ഷകത്തൊഴിലാളി യൂനിയന്‍െറ വാര്‍ഷികം കുട്ടനാട്ട് നടത്താന്‍ വി.എസ് തീരുമാനിച്ചു. വാര്‍ഷികം നടന്നാല്‍ മേലില്‍ പീഡനം നടക്കില്ലെന്ന് മനസ്സിലാക്കിയ ജന്മിമാര്‍ ദിവാന്‍ പേഷ്കാറെ സ്വാധീനിച്ച് വാര്‍ഷികം നിരോധിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചു. ബലപ്രയോഗം നടക്കുമെന്ന് മനസ്സിലാക്കിയ നേതാക്കള്‍ വാര്‍ഷികം കുട്ടനാട്ട് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. സഖാക്കളോടെല്ലാം തൊട്ടടുത്ത ജില്ലയായ കോട്ടയത്തേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് യോഗം നിരോധിക്കണമെങ്കില്‍ കോട്ടയം പേഷ്കാറുടെ അനുമതി വേണം. അതിന് കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും വേണം. ജന്മിമാര്‍ പേഷ്കാറെ അന്വേഷിച്ച് ഇറങ്ങിയതിനിടയില്‍ യോഗം കൂടുകയും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു.
ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്ന് ദൃഢബോധ്യമുള്ള സഖാവ് വി.എസ്, എ. സുരേഷിന്‍െറ മനസ്സിലേക്ക് വന്നത് സ്കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു. സഹപാഠികള്‍ സമ്മാനിച്ച പത്രക്കീറുകളിലൂടെയും പാര്‍ട്ടി ഓഫിസില്‍നിന്ന് അമ്മക്ക് കിട്ടുന്ന ബിറ്റ് നോട്ടിസുകളിലൂടെയും സുരേഷ് പാര്‍ട്ടിയെയും വി.എസിനെയും അറിഞ്ഞു. 1964 ഏപ്രില്‍ 11ന് സുന്ദരയ്യ, സുര്‍ജിത്, ഇ.എം.എസ്, എ.കെ.ജി, സി.എച്ച്. കണാരന്‍ എന്നിവര്‍ക്കൊപ്പം 32 നാഷനല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഒരുവനായി സി.പി.ഐ യോഗത്തില്‍നിന്ന് വി.എസ് ഇറങ്ങിവരുമ്പോള്‍, ജനിച്ചിട്ടില്ലെങ്കിലും ആവേശമൂറുന്ന ആ പഴങ്കഥകള്‍ കാലൊടിഞ്ഞ സര്‍ക്കാര്‍ സ്കൂളിലെ ബെഞ്ചിലിരുന്ന് സുരേഷ് എത്രവട്ടം കേട്ടിരിക്കുന്നു. ചൈനയുമായുള്ള യുദ്ധത്തില്‍ ഭരണനേതൃത്വവുമായി ചേര്‍ന്ന് പച്ചക്കൊടി കാണിക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ചപ്പോഴാണ് സര്‍ക്കാര്‍ വി.എസ് ഉള്‍പ്പെടെയുള്ളവരെ ശിക്ഷിച്ചത്. ഇത്തരത്തില്‍ വിപ്ളവത്തിന്‍െറ ചെങ്കടല്‍ സുധീരം നീന്തിക്കയറിയ സഖാവിനെ ദൂരെനിന്ന് കാണുന്നതുപോലും ഭാഗ്യമാണെന്ന് മറ്റേതൊരു കമ്യൂണിസ്റ്റുകാരനെയുംപോലെ സുരേഷും കരുതി.
പിന്നീട് പാര്‍ട്ടി തീരുമാനം അനുസരിച്ച് സുരേഷ് വി.എസിന്‍െറ പേഴ്സനല്‍ സ്റ്റാഫില്‍ അംഗമായി. ഭയഭക്തിബഹുമാനത്തോടെയായിരുന്നു ഓരോ നീക്കവും. തന്നെപ്പോലൊരു ചെറിയ പയ്യനെ വി.എസ് സീരിയസായി എടുക്കുമോ എന്ന സംശയമായിരുന്നു എപ്പോഴും. വി.എസിന്‍െറ മുന്നില്‍പെടുന്നതുപോലും ആദ്യകാലത്ത് ഒഴിവാക്കി. സ്റ്റാഫിലെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ഇടപഴകുന്നത് ശ്രദ്ധയോടെ നോക്കിനിന്നു. പേഴ്സനല്‍ സ്റ്റാഫംഗം എന്ന നിലയില്‍ മലമ്പുഴ മണ്ഡലത്തിന്‍െറ ചുമതല സുരേഷിന് നല്‍കാന്‍ വി.എസ് തീരുമാനിച്ചു. പടിപടിയായി സുരേഷ് വി.എസുമായി അടുത്തു. ജില്ലയുടെ ചുമതലയുള്ള അംഗം എന്ന നിലയില്‍ പാലക്കാട്ടെ ജനകീയ പ്രശ്നങ്ങള്‍ സുരേഷ് വി.എസിനു മുന്നില്‍ അവതരിപ്പിച്ചു.
പാലക്കാട് ജില്ല ധാരാളം പ്രതിസന്ധികള്‍ അനുഭവിക്കുന്ന സമയമായിരുന്നു അത്. പ്രധാനം കാര്‍ഷികമേഖലയുടെ തകര്‍ച്ചതന്നെ. പറമ്പിക്കുളം-ആളിയാര്‍ കരാര്‍, മലമ്പുഴ ഡാമിലെ വെള്ളം തുടങ്ങിയ ജലപ്രശ്നങ്ങളും കത്തിനിന്ന സമയം. വരള്‍ച്ചയും കുടിവെള്ളക്ഷാമവും ഒരേപോലെ ജില്ലയെ ബുദ്ധിമുട്ടിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങള്‍ സുരേഷ് വി.എസിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവന്നു. പാലക്കാട് ജില്ലയോട് വി.എസ് കാത്തുസൂക്ഷിച്ച വിശ്വാസം സുരേഷിനെ അദ്ഭുതപ്പെടുത്തി. പാലക്കാട്ടെ ജനങ്ങളോടും ഇത്തരത്തിലൊരു അടുപ്പം വി.എസ് സൂക്ഷിച്ചിരുന്നു. പാലക്കാട്ടുകാരനാണെന്ന് പറഞ്ഞാല്‍ വി.എസിനുമുന്നില്‍ പ്രത്യേക സ്ഥാനം ലഭിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ സുരേഷിനെ പേഴ്സനല്‍ അസിസ്റ്റന്‍റാക്കുകയും സ്വന്തം മകനെപ്പോലെ കൊണ്ടുനടക്കുകയും ചെയ്തു. പി.എ എന്ന ഉത്തരവാദിത്തത്തിനപ്പുറത്ത് യാത്രകളില്‍ വി.എസിനെ അനുഗമിക്കുകയും വ്യക്തിപരമായ കാര്യങ്ങള്‍ സുരേഷില്‍ നിക്ഷിപ്തമാവുകയുംചെയ്തു. പിതാവിനെക്കാളുപരി സുരേഷ് വി.എസിനെ സ്നേഹിച്ചു. പിതൃതുല്യമായ സ്നേഹം വി.എസ് മനസ്സിലാക്കുകയും ചെയ്തു.
ഏതൊരു കമ്യൂണിസ്റ്റുകാരനെയുംപോലെ സുരേഷിനും പാര്‍ട്ടി കൂടപ്പിറപ്പായിരുന്നു. കര്‍ഷകത്തൊഴിലാളിയായ അമ്മയുടെയും കൂലിപ്പണിക്കാരനായ അച്ഛന്‍െറയും ഏക സന്താനമായതിനാല്‍ അരിവാള്‍ ചുറ്റികയുമേന്തി പാറിപ്പറക്കുന്ന ചെങ്കൊടിയുടെ സ്വാതന്ത്ര്യമാണ് സുരേഷും കാംക്ഷിച്ചത്. വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത ജീവിതം. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവേശം നടത്തി. പാലക്കാട്ടെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ പകലന്തിയോളം പാര്‍ട്ടിപ്രവര്‍ത്തനം. വീടും നാടും ഉപേക്ഷിച്ച് പാര്‍ട്ടി പറയുന്നതെല്ലാം ചെയ്ത് നേരംപോക്കുന്നതിനിടയില്‍ മുണ്ടിന്‍െറ കോന്തല മുറുകെപ്പിടിച്ച് വലതുമുഷ്ടി ചുരുട്ടി നടന്നുവരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്‍ സുരേഷിന്‍െറ മനസ്സില്‍ പറിച്ചുമാറ്റാനാവാത്തവിധം കയറിയിരിപ്പായി. പക്ഷേ, പാലക്കാട്ടെ പാര്‍ട്ടി ഓഫിസില്‍ ഇടവേളകളില്ലാതെ വന്നുപോയിരുന്ന സഖാവിനോട് സംസാരിക്കാന്‍ ഭയമുണ്ടായിരുന്നു.
കര്‍ഷകത്തൊഴിലാളിയായ അമ്മയില്‍നിന്ന് ജന്മിമാരുടെ പീഡനത്തെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്കായി വി.എസ് നടത്തിയ പോരാട്ടങ്ങള്‍ ഓര്‍മവരും. കര്‍ഷകത്തൊഴിലാളി പാലക്കാട്ടായാലും കുട്ടനാട്ടായാലും ഒരേ ദുരിതങ്ങളാണല്ലോ അനുഭവിക്കുന്നതെന്ന് സുരേഷ് ഓര്‍ക്കാറുണ്ട്.
പാര്‍ട്ടിസെന്‍ററിന്‍െറ പടിക്കെട്ടുകള്‍ കയറിവരുന്ന വി.എസിനെ കാണുമ്പോള്‍ സുരേഷിന്‍െറ മനസ്സില്‍ താന്‍ വായിച്ചുപഴകിയ വി.എസിന്‍െറ ആദ്യസമരപ്രഖ്യാപനം ഓര്‍മയിലെത്തും. കുട്ടനാട്ടെ ആദ്യ കര്‍ഷകപ്രക്ഷോഭം.
കുറഞ്ഞകൂലി പരിഷ്കരിക്കണമെന്നും കള്ളക്കണക്ക് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരമായിരുന്നു അത്. പത്തുദിവസം നീണ്ടു. തൊഴിലാളികളെ നിര്‍ദയമായി പൊലീസ് മര്‍ദിച്ചു. നൂറുപറ നെല്ല് കൂലിയായി വേണമെന്ന് തൊഴിലാളികളും 125 പറ നെല്ല് വേണമെന്ന് നേതാക്കളും നിലപാടെടുത്തു. ഒടുവില്‍ 100 പറ നെല്ല് നല്‍കാന്‍ ധാരണയായി. അങ്ങനെ കര്‍ഷകത്തൊഴിലാളി യൂനിയന്‍െറ വാര്‍ഷികം കുട്ടനാട്ട് നടത്താന്‍ വി.എസ് തീരുമാനിച്ചു. വാര്‍ഷികം നടന്നാല്‍ മേലില്‍ പീഡനം നടക്കില്ലെന്ന് മനസ്സിലാക്കിയ ജന്മിമാര്‍ ദിവാന്‍ പേഷ്കാറെ സ്വാധീനിച്ച് വാര്‍ഷികം നിരോധിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചു. ബലപ്രയോഗം നടക്കുമെന്ന് മനസ്സിലാക്കിയ നേതാക്കള്‍ വാര്‍ഷികം കുട്ടനാട്ട് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. സഖാക്കളോടെല്ലാം തൊട്ടടുത്ത ജില്ലയായ കോട്ടയത്തേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് യോഗം നിരോധിക്കണമെങ്കില്‍ കോട്ടയം പേഷ്കാറുടെ അനുമതി വേണം. അതിന് കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും വേണം. ജന്മിമാര്‍ പേഷ്കാറെ അന്വേഷിച്ച് ഇറങ്ങിയതിനിടയില്‍ യോഗം കൂടുകയും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു.
ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്ന് ദൃഢബോധ്യമുള്ള സഖാവ് വി.എസ്, എ. സുരേഷിന്‍െറ മനസ്സിലേക്ക് വന്നത് സ്കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു. സഹപാഠികള്‍ സമ്മാനിച്ച പത്രക്കീറുകളിലൂടെയും പാര്‍ട്ടി ഓഫിസില്‍നിന്ന് അമ്മക്ക് കിട്ടുന്ന ബിറ്റ് നോട്ടിസുകളിലൂടെയും സുരേഷ് പാര്‍ട്ടിയെയും വി.എസിനെയും അറിഞ്ഞു. 1964 ഏപ്രില്‍ 11ന് സുന്ദരയ്യ, സുര്‍ജിത്, ഇ.എം.എസ്, എ.കെ.ജി, സി.എച്ച്. കണാരന്‍ എന്നിവര്‍ക്കൊപ്പം 32 നാഷനല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഒരുവനായി സി.പി.ഐ യോഗത്തില്‍നിന്ന് വി.എസ് ഇറങ്ങിവരുമ്പോള്‍, ജനിച്ചിട്ടില്ലെങ്കിലും ആവേശമൂറുന്ന ആ പഴങ്കഥകള്‍ കാലൊടിഞ്ഞ സര്‍ക്കാര്‍ സ്കൂളിലെ ബെഞ്ചിലിരുന്ന് സുരേഷ് എത്രവട്ടം കേട്ടിരിക്കുന്നു. ചൈനയുമായുള്ള യുദ്ധത്തില്‍ ഭരണനേതൃത്വവുമായി ചേര്‍ന്ന് പച്ചക്കൊടി കാണിക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ചപ്പോഴാണ് സര്‍ക്കാര്‍ വി.എസ് ഉള്‍പ്പെടെയുള്ളവരെ ശിക്ഷിച്ചത്. ഇത്തരത്തില്‍ വിപ്ളവത്തിന്‍െറ ചെങ്കടല്‍ സുധീരം നീന്തിക്കയറിയ സഖാവിനെ ദൂരെനിന്ന് കാണുന്നതുപോലും ഭാഗ്യമാണെന്ന് മറ്റേതൊരു കമ്യൂണിസ്റ്റുകാരനെയുംപോലെ സുരേഷും കരുതി.
പിന്നീട് പാര്‍ട്ടി തീരുമാനം അനുസരിച്ച് സുരേഷ് വി.എസിന്‍െറ പേഴ്സനല്‍ സ്റ്റാഫില്‍ അംഗമായി. ഭയഭക്തിബഹുമാനത്തോടെയായിരുന്നു ഓരോ നീക്കവും. തന്നെപ്പോലൊരു ചെറിയ പയ്യനെ വി.എസ് സീരിയസായി എടുക്കുമോ എന്ന സംശയമായിരുന്നു എപ്പോഴും. വി.എസിന്‍െറ മുന്നില്‍പെടുന്നതുപോലും ആദ്യകാലത്ത് ഒഴിവാക്കി. സ്റ്റാഫിലെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ഇടപഴകുന്നത് ശ്രദ്ധയോടെ നോക്കിനിന്നു. പേഴ്സനല്‍ സ്റ്റാഫംഗം എന്ന നിലയില്‍ മലമ്പുഴ മണ്ഡലത്തിന്‍െറ ചുമതല സുരേഷിന് നല്‍കാന്‍ വി.എസ് തീരുമാനിച്ചു. പടിപടിയായി സുരേഷ് വി.എസുമായി അടുത്തു. ജില്ലയുടെ ചുമതലയുള്ള അംഗം എന്ന നിലയില്‍ പാലക്കാട്ടെ ജനകീയ പ്രശ്നങ്ങള്‍ സുരേഷ് വി.എസിനു മുന്നില്‍ അവതരിപ്പിച്ചു.
പാലക്കാട് ജില്ല ധാരാളം പ്രതിസന്ധികള്‍ അനുഭവിക്കുന്ന സമയമായിരുന്നു അത്. പ്രധാനം കാര്‍ഷികമേഖലയുടെ തകര്‍ച്ചതന്നെ. പറമ്പിക്കുളം-ആളിയാര്‍ കരാര്‍, മലമ്പുഴ ഡാമിലെ വെള്ളം തുടങ്ങിയ ജലപ്രശ്നങ്ങളും കത്തിനിന്ന സമയം. വരള്‍ച്ചയും കുടിവെള്ളക്ഷാമവും ഒരേപോലെ ജില്ലയെ ബുദ്ധിമുട്ടിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങള്‍ സുരേഷ് വി.എസിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവന്നു. പാലക്കാട് ജില്ലയോട് വി.എസ് കാത്തുസൂക്ഷിച്ച വിശ്വാസം സുരേഷിനെ അദ്ഭുതപ്പെടുത്തി. പാലക്കാട്ടെ ജനങ്ങളോടും ഇത്തരത്തിലൊരു അടുപ്പം വി.എസ് സൂക്ഷിച്ചിരുന്നു. പാലക്കാട്ടുകാരനാണെന്ന് പറഞ്ഞാല്‍ വി.എസിനുമുന്നില്‍ പ്രത്യേക സ്ഥാനം ലഭിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ സുരേഷിനെ പേഴ്സനല്‍ അസിസ്റ്റന്‍റാക്കുകയും സ്വന്തം മകനെപ്പോലെ കൊണ്ടുനടക്കുകയും ചെയ്തു. പി.എ എന്ന ഉത്തരവാദിത്തത്തിനപ്പുറത്ത് യാത്രകളില്‍ വി.എസിനെ അനുഗമിക്കുകയും വ്യക്തിപരമായ കാര്യങ്ങള്‍ സുരേഷില്‍ നിക്ഷിപ്തമാവുകയുംചെയ്തു. പിതാവിനെക്കാളുപരി സുരേഷ് വി.എസിനെ സ്നേഹിച്ചു. പിതൃതുല്യമായ സ്നേഹം വി.എസ് മനസ്സിലാക്കുകയും ചെയ്തു.
സത്യസന്ധത, നിഷ്കളങ്കത
‘‘സത്യസന്ധവും നിഷ്കളങ്കവുമാണ് വി.എസിന്‍െറ സ്വഭാവം. പക്ഷേ, ഇതാരും മനസ്സിലാക്കുന്നില്ല’’ -സുരേഷ് പറഞ്ഞു.
പാര്‍ട്ടിയും മനസ്സിലാക്കിയില്ലേ? -സുരേഷിനോട് ചോദിച്ചു.
‘‘ആരും മനസ്സിലാക്കിയില്ല’’ -സുരേഷ് പറഞ്ഞു. ഏറ്റവും നല്ല രാഷ്ട്രീയ നേതാവാണ്. പാവപ്പെട്ടവരോട് ഇത്രയധികം സഹാനുഭൂതിയുള്ള നേതാക്കള്‍ അധികമുണ്ടോ എന്ന് സംശയമാണ്. വി.എസ് ഒരു വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചാല്‍ ഏതറ്റംവരെയും പോരാടും. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍, സമൂഹത്തിന് പ്രയോജനകരമായ കാര്യങ്ങള്‍, ഒരു പോരാട്ടമായി അദ്ദേഹം സ്വീകരിക്കുകയും ഒടുവില്‍വരെയും പോരാടുകയും ചെയ്യും.’’
ഒരു വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചാല്‍ ആ സ്ഥലത്ത് പോകണമെന്ന് വി.എസ് ആദ്യം ആവശ്യപ്പെടുമെന്ന് സുരേഷ് പറഞ്ഞു. യാത്രക്കുള്ള തീയതി നിശ്ചയിക്കാന്‍ പറഞ്ഞാല്‍ ആ സ്ഥലത്തേക്കുള്ള ദൂരം, നടത്തം തുടങ്ങിയ കാര്യങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷിക്കും. യാത്രയുടെ ദുര്‍ഘടംപോലുള്ള കാര്യങ്ങള്‍ കൃത്യമായും പറഞ്ഞ് മനസ്സിലാക്കും. ഇതെല്ലാം കേട്ടശേഷം യാത്ര തീരുമാനിച്ചാല്‍ പിന്നെ വി.എസിനെ പിന്തിരിപ്പിക്കാനാവില്ല. കാടായാലും മലയായാലും നേരിട്ടുകാണാന്‍തന്നെ തീരുമാനിക്കും.’’
മൂന്നാറിലേക്കുള്ള യാത്ര സുരേഷ് ഓര്‍ത്തു:
‘‘മൂന്നാറില്‍ കൈയേറ്റത്തെതുടര്‍ന്ന് ഉണ്ടായ സംഘര്‍ഷഭരിതമായ അന്തരീക്ഷം. കുറെയേറെ സ്ഥലങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശിച്ചു. വിവാദമുണ്ടായ ഒരു സ്ഥലത്തേക്ക് പോകണമെന്ന് വി.എസ് പറഞ്ഞപ്പോള്‍ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു. അങ്ങോട്ട് പോകാന്‍ പാടില്ലത്രെ. കാരണം അന്വേഷിച്ചപ്പോള്‍ ജീപ്പുപോലും പോകില്ലെന്ന് പറഞ്ഞു. മാധ്യമം പത്രത്തില്‍ വന്ന ഒരു വാര്‍ത്ത വി.എസ് വായിച്ചിരുന്നു. ആ സ്ഥലത്ത് ചെക് ഡാം കെട്ടി വെള്ളം തിരിച്ചുവിടുന്നു, കൃഷിചെയ്യുന്നു എന്നിങ്ങനെയാണ് വാര്‍ത്തയിലുണ്ടായിരുന്നത്. വി.എസിന് പോകാന്‍ കഴിയുന്ന സ്ഥലമാണോ എന്ന് ഞാന്‍ രഹസ്യമായി അന്വേഷിച്ചു. ശരിക്കും പേടിയുണ്ടായിരുന്നു. വി.എസ് ഇത്രയും പ്രായമുള്ള ഒരാളാണ്. വി.എസിന്‍െറ യാത്രയുടെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. ഞാനാണ് കൂടെപോകുന്നത്. ശാരീരികമായി വി.എസിന് എന്തെങ്കിലും സംഭവിച്ചാല്‍ മറുപടിപറയേണ്ടത് ഞാനാണ്. വി.എസിന് പോകാന്‍ കഴിയുന്ന സ്ഥലമാണെന്ന് അന്വേഷിച്ചപ്പോള്‍ എന്നോട് പറഞ്ഞു. വിവരം വി.എസിന് കൈമാറി. അദ്ദേഹം മുണ്ടുമുറുക്കിയുടുത്ത് ജീപ്പില്‍ കയറി. കണ്ടത് അതിഭീകരമായ അവസ്ഥ. ചെക്ഡാം കെട്ടി സര്‍ക്കാര്‍ സ്ഥലത്ത് കൃഷിചെയ്യുന്നതരത്തില്‍ വ്യാപക കൈയേറ്റം.
പത്രപ്രവര്‍ത്തകര്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ വി.എസ് അത് വളരെ ഗൗരവമായെടുക്കും. കൈയേറ്റംപോലുള്ള വാര്‍ത്തകള്‍ അതിസാഹസികമായാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരിക്കലും ഫാനിന്‍െറ ചുവട്ടിലിരുന്ന് റിപ്പോര്‍ട്ട് ചെയ്യാവുന്ന കാര്യമല്ല അത്. ഒന്നോ രണ്ടോ പത്രം ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവിടം വി.എസ് സന്ദര്‍ശിക്കുകയാണെങ്കില്‍ മറ്റു പത്രങ്ങളും ചാനലുകളും അതിന് പ്രാധാന്യം നല്‍കും. വി.എസ് ഒരിടം സന്ദര്‍ശിക്കുമ്പോള്‍ അതിന് പ്രത്യേകമായ ഒരു മാനം കൈവരും. ഇതാണ് ജീവിക്കുന്ന ഉദാഹരണം എന്നാണ് വി.എസ് കാണിച്ചുകൊടുക്കുന്നത്. മറ്റ് പത്രപ്രവര്‍ത്തകര്‍ക്ക് ഇത്തരം സ്ഥലങ്ങള്‍ കാണാനും അവ റിപ്പോര്‍ട്ട് ചെയ്യാനും ഇത്തരം അനീതികള്‍ക്കെതിരെ ഫൈറ്റ് ചെയ്യാനുമുള്ള ഒരവസരവും വി.എസിന്‍െറ യാത്രകളിലൂടെ കൈവരും.
ചെക്ഡാം കൈയേറ്റം കണ്ട് തിരികെയെത്തിയ വി.എസ് മൂന്നാറില്‍ വാര്‍ത്താസമ്മേളനം നടത്തി. പത്രങ്ങളിലും ചാനലുകളിലും അത് വലിയ വാര്‍ത്തയായിതീരുകയും ചെയ്തു. സാധാരണ രാഷ്ട്രീയക്കാരെപോലെ വേണമെങ്കില്‍ വി.എസിന് രണ്ടു സ്പോട്ടുകള്‍ സന്ദര്‍ശിക്കാം. എന്നിട്ട് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സംയോജിപ്പിച്ച് ഒരു കുറിപ്പുണ്ടാക്കിക്കൊടുക്കാം. ഫോട്ടോ എടുക്കാനും അവ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനുമുള്ള ഇത്തരം തന്ത്രങ്ങള്‍ വിലപ്പോവില്ല എന്ന് തെളിയിച്ചത് വി.എസ് എന്ന രാഷ്ട്രീയനേതാവാണ്. അതായത്, വി.എസിന് കള്ളം അറിയില്ലെന്ന് അര്‍ഥം.
മതികെട്ടാനിലും ഇതുതന്നെയാണ് സംഭവിച്ചത്. അവിടെ കൈയേറ്റം ഇല്ലെന്നായിരുന്നു സര്‍ക്കാറിന്‍െറ ആദ്യത്തെ സ്റ്റാന്‍ഡ്. എന്നാല്‍, വി.എസ് അവിടം സന്ദര്‍ശിച്ച് തെളിവുസഹിതം നിയമസഭയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ചുവടുമാറ്റി. അങ്ങനെയാണ് എ.കെ. ആന്‍റണി അവിടം നാഷനല്‍ പാര്‍ക്കായി പ്രഖ്യാപിച്ചത്.
മാധ്യമപ്രവര്‍ത്തകരെയാണ് വി.എസ് എന്നും ആശ്രയിക്കുന്നത്. പത്രപ്രവര്‍ത്തകര്‍ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നതിനെക്കാള്‍ സമൂഹത്തിന്‍െറ സൈ്വരജീവിതം ഉറപ്പുവരുത്തുന്നതിനാണല്ലോ കഷ്ടപ്പെടുന്നത്. മാധ്യമങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വി.എസ് അവരില്‍നിന്ന് നേരിട്ടും അവരുടെ മാധ്യമംവഴിയും വാര്‍ത്തകള്‍ അറിയുകയും അതിന് സമയോചിതമായ പ്രതികരണം നല്‍കുകയും ചെയ്യും. ഇതാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. വി.എസ് മജീഷ്യനല്ല. അതീന്ദ്രിയമായ കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് അറിയുകയുമില്ല. എന്നെയും നിങ്ങളെയുംപോലെ ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്‍െറ നിലപാടുകള്‍ നിഷ്കളങ്കവും സത്യസന്ധവുമാണ്. അത്തരമൊരു നിഷ്കളങ്കതയിലും സത്യസന്ധതയില്‍നിന്നുമാണ് ഇത്തരം പോരാട്ടങ്ങള്‍ നടത്താനുള്ള ഊര്‍ജം അദ്ദേഹത്തിന് ലഭിക്കുന്നത്. ഇതിനെയാണ് പലരും തെറ്റിദ്ധരിക്കുന്നത്.
വി.എസ് രംഗത്തുവരുമ്പോള്‍ ഇന്ത്യയില്‍ പേരുകേട്ട പല അഭിഭാഷകരും അദ്ദേഹത്തിനുവേണ്ടി സൗജന്യമായി കേസ് വാദിക്കാനെത്തും. അണ്ണാ ഹസാരെയെ പ്രശാന്ത്ഭൂഷണും മറ്റും സഹായിക്കുന്നതുപോലെയാണ് വി.എസിനെയും സഹായിക്കുന്നത്. അണ്ണാഹസാരെക്കുവേണ്ടി പ്രശാന്ത്ഭൂഷണ്‍ കേസ് നടത്തുന്നു. 2ജി സ്പെക്ട്രംപോലുള്ള അഴിമതികള്‍ ഇത്തരം ഇടപെടലുകളുടെ ഫലമായി പുറത്തുവന്നതാണ്. അണ്ണാ ഹസാരെയുടെ കൈയില്‍നിന്ന് പണം വാങ്ങിയിട്ടല്ലല്ലോ നിമിഷങ്ങള്‍ക്ക് പൊന്നിന്‍െറ വിലയുള്ള അഭിഭാഷകര്‍ അവര്‍ക്കുവേണ്ടി കേസ് നടത്തുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഭിഭാഷകരൊക്കെ വലിയ സോഷ്യല്‍ കമിറ്റ്മെന്‍റ് ഉള്ളവരാണ്. അക്കാര്യം തിരിച്ചറിയാതിരുന്നുകൂടാ. വലിയ വക്കീലന്മാരെക്കൊണ്ട് കേസ് നടത്തുന്നു എന്നൊക്കെ കുറ്റംപറഞ്ഞിട്ടെന്താണ് കാര്യം. അത് വി.എസിന്‍െറ നിഷ്കളങ്കതക്കും സത്യസന്ധതക്കുമുള്ള പ്രതിഫലമായി കണ്ടാല്‍മതി.
നമ്മള്‍ പഴയതിനെക്കാള്‍ സോഷ്യലി കമ്മിറ്റഡാണ്. ഇന്ന് ആരും അഴിമതി സഹിക്കില്ല. പുതിയ തലമുറ ആകമാനം അഴിമതിക്ക് എതിരാണ്. അഴിമതി ആരുചെയ്താലും വി.എസ് അതിനെ ചോദ്യംചെയ്യുമ്പോള്‍ എല്ലാവരും വി.എസിനൊപ്പം നില്‍ക്കുന്നു. വി.എസിന്‍െറ വിജയരഹസ്യം ലളിതസുന്ദരമാണ്. രണ്ടു വാക്കുകള്‍കൊണ്ട് തീരുന്നു അത്- സത്യസന്ധതയും നിഷ്കളങ്കതയും’’ -സുരേഷ് പറഞ്ഞു.
വളരെ വലിയ സമ്മര്‍ദങ്ങളാണല്ലോ വി.എസ് അഭിമുഖീകരിക്കുന്നത്. എങ്ങനെയാണ് ഇത്തരം സമ്മര്‍ദങ്ങളെ അദ്ദേഹം അതിജീവിക്കുന്നത്?
l ചിട്ടയായ ജീവിതം, ദിനചര്യ. നേരത്തേ പറഞ്ഞതുപോലെ ഒരു ഗിമ്മിക്കും ഇല്ല. അദ്ദേഹത്തിന്‍െറ ദിനചര്യ അനുകരിക്കാന്‍ നമ്മളെപ്പോലുള്ളവര്‍ക്ക് ഒരിക്കലും കഴിയുകയില്ല.
പണ്ട് കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കുട്ടനാട്ടിലേക്ക് പോയ വി.എസിന് കാവാലത്ത് സഖാവ് വേലായുധന്‍െറ പെങ്ങളുടെ വീട്ടിലാണ് താമസിക്കാന്‍ സൗകര്യം കിട്ടിയത്. അവിടെ ഒരു ക്ഷേത്രവും ക്ഷേത്രക്കുളവുമുണ്ടായിരുന്നു. മൂന്നുദിവസം കൂടുമ്പോള്‍ വസ്ത്രങ്ങള്‍ അലക്കാനുള്ള സൗകര്യത്തിനായി വി.എസ് അമ്പലക്കുളത്തിലെത്തും. ക്ഷേത്രത്തിലെ വഴിപാട് ഭക്ഷണം കഴിച്ച് ക്ഷേത്രത്തിന് പുറത്തിരുന്ന് ഒരു പ്രത്യേകതരം മനനം. തുണി നനച്ച് കഴിഞ്ഞാല്‍ വി.എസ് കുളത്തില്‍തന്നെ കഴിയും. കാരണം, അവ ഉണങ്ങുംവരെ മാറ്റിയുടുക്കാന്‍ മറ്റൊരു തുണിയില്ല. മൂന്നാലു മണിക്കൂര്‍ നീണ്ട നീന്തലില്‍നിന്നാണ് ആദ്യകാലത്ത് വി.എസ് ആരോഗ്യത്തിനാവശ്യമായ ഊര്‍ജം കണ്ടെത്തിയിരുന്നത്. ആ പഴയ ആരോഗ്യം ഇന്നും അദ്ദേഹം നിലനിര്‍ത്തുന്നു.
പുലര്‍ച്ച അഞ്ചിന് എഴുന്നേല്‍ക്കും. ഒരു മണിക്കൂര്‍വരെ നടക്കും. സോക്സും ഷൂസും കൈലിയും ബനിയും ധരിച്ചാണ് നടക്കുന്നത്. മുക്കാല്‍ മണിക്കൂറോളം പത്രം വായിക്കും. ചുരുങ്ങിയത് നാലു പത്രങ്ങള്‍. ഈ സമയത്താണ് ‘പ്രയോറിറ്റികള്‍’ വി.എസ് തീരുമാനിക്കുന്നത്. ഏഴുമണിയോടെ കുളിക്കാന്‍ കയറും. പഴയ ആളുകളുടേതുപോലെ എണ്ണതേച്ചുള്ള വിസ്തരിച്ച കുളിയാണ്. നീന്തലറിയാമെങ്കിലും നീന്താനിഷ്ടമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിമിത്തം അതിനുകഴിയാറില്ല. കുളി കഴിഞ്ഞാലുടന്‍ യോഗ ചെയ്യാനാരംഭിക്കും. യോഗവഴിയാണ് നിങ്ങളൊക്കെ അദ്ഭുതപ്പെടുന്ന ആത്മവിശ്വാസം വി.എസിന് ലഭിക്കുന്നത്. പലതരം യോഗമുറകള്‍ പരീക്ഷിക്കും. യോഗ പരിശീലിക്കുന്ന ഒരാളെ ശരാശരിക്കാര്‍ക്കൊന്നും തൊടാനാവില്ലെന്ന് കേട്ടിട്ടുണ്ട്. ഇക്കാര്യം ഞാന്‍ മനസ്സിലാക്കിയത് വി.എസില്‍നിന്നാണ്. മല ഇടിഞ്ഞുവരുന്നു എന്നുകേട്ടാലും വി.എസ് കുലുങ്ങാത്തത് ഇതുകൊണ്ടാണ്. തലകുത്തിനിന്നും ശ്വാസംപിടിച്ചുമൊക്കെ യോഗ ചെയ്യാറുണ്ട്. ഇത്തരം യോഗമുറകള്‍ സന്ന്യാസിമാര്‍ക്ക് മാത്രമാണ് സാധ്യമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. വി.എസും ഒരു സന്ന്യാസിയല്ലേ. താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങളോട് നൂറുശതമാനവും നീതിപുലര്‍ത്തി നീതിക്കുവേണ്ടി മാത്രം നിലകൊള്ളുന്ന സന്ന്യാസി.
യോഗ അദ്ദേഹത്തിന് സമ്മാനിച്ചത് ഒരു വലിയ മന$ക്രമീകരണമാണ്. വി.എസിന്‍െറ സ്ഥാനത്ത് നമ്മളായിരുന്നെങ്കില്‍ ചിലരെ എന്തു ചെയ്യുമായിരുന്നു എന്ന് പ്രവചിക്കാനാവില്ല. എന്നാല്‍, എന്തുകേട്ടാലും കണ്ണടച്ച് വി.എസ് മിണ്ടാതിരിക്കും. ഇതാണ് മന$ക്രമീകരണം എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത്.
അദ്ദേഹം പുസ്തകങ്ങള്‍ വായിക്കാറുണ്ടോ? ടെലിവിഷന്‍ കാണാറുണ്ടോ?
l പുസ്തകങ്ങള്‍ വായിക്കാറുണ്ട്. ചിന്തയുടെ പുസ്തകങ്ങളാണ് കൂടുതലും വായിക്കാറുള്ളത്. പാട്ടുകേള്‍ക്കുന്നത് ഇഷ്ടമാണ്. ടേപ്പിനരികിലേക്ക് ചെവി വക്രംപിടിച്ച് കേള്‍ക്കും. യാത്രകളില്‍ പാട്ടുവെക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്. ടെലിവിഷന്‍കാണല്‍ കുറവുതന്നെ. ചിലപ്പോള്‍ വാര്‍ത്ത കേള്‍ക്കും, ചിലപ്പോള്‍ മാത്രം.
ഭക്ഷണമോ?
l പുട്ടോ ദോശയോ ഇഷ്ടം. ആട്ടിന്‍പാല്‍ കുടിക്കും. ഉച്ചക്കുമുമ്പ് കരിക്കിന്‍വെള്ളം, ഉച്ചക്ക് ചോറ് ലേശം. ജൈവപച്ചക്കറികളാണ് ഉപയോഗിക്കുന്നത്. ആലപ്പുഴയില്‍നിന്നും പാലക്കാട്ടുനിന്നും ഇത്തരം പച്ചക്കറികള്‍ വരുത്താറുണ്ട്. എരിവും പുളിയും പാടില്ല. രാത്രി അത്താഴം കഴിക്കാറില്ല. കരിക്കിന്‍വെള്ളവും വെജിറ്റബിള്‍ സൂപ്പും മാത്രം. പണ്ട് മീന്‍ ഇഷ്ടമായിരുന്നു. കുട്ടനാട്ടില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന കാലത്ത് യഥേഷ്ടം മത്സ്യം കഴിക്കാറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ദേഷ്യപ്പെടാറുണ്ടോ?
l പൊട്ടിത്തെറിക്കാറില്ല. ദേഷ്യം വന്നാല്‍, മൗനിയാകും. അനിഷ്ടം മുഖം കണ്ടാല്‍ മനസ്സിലാകും.
പേരക്കുട്ടികളോട് വാത്സല്യം പ്രകടിപ്പിക്കാറുണ്ടോ?
l തീര്‍ച്ചയായും. പേരക്കുട്ടികളെ വലിയ ഇഷ്ടമാണ്. ചില കാര്യങ്ങള്‍ അവര്‍ പറഞ്ഞാല്‍ നിഷ്പ്രയാസം നടക്കും. എന്‍െറ കുഞ്ഞുങ്ങളെയും വലിയ ഇഷ്ടമാണ്. മകളെ എഴുത്തിനിരുത്തിയത് വി.എസാണ്.
സുരേഷിനെയും സഹപ്രവര്‍ത്തകരെയും പുറത്താക്കാനുള്ള കേന്ദ്രകമ്മിറ്റി കഴിഞ്ഞ് മടങ്ങിയെത്തിയ വി.എസിന്‍െറ പ്രകൃതം എങ്ങനെയായിരുന്നു?
l ഞാന്‍ പ്രതീക്ഷിച്ചതായിരുന്നു. അതുകൊണ്ടുതന്നെ വി.എസിനോട് ഒന്നും ചോദിച്ചില്ല. വി.എസിന്‍െറ ശരീരഭാഷയിലും മുഖഭാവത്തിലും ഒരു അസ്വാഭാവികതയുണ്ടായിരുന്നു. കാറില്‍ കേരളഹൗസില്‍ മടങ്ങിയെത്തിയിട്ടും അദ്ദേഹം ഒന്നും സംസാരിച്ചില്ല. അപ്പോള്‍ നടക്കാനിറങ്ങേണ്ട സമയമായി. നടന്നുവന്നുകയറിയപ്പോള്‍ വാര്‍ത്തക്ക് സമയമായി. ഞാന്‍ ഏഷ്യാനെറ്റ് വെച്ചുകൊടുത്തു. ബ്രേക്കിങ് ന്യൂസായി, ഞങ്ങളെ പുറത്താക്കിയ വാര്‍ത്ത വരുന്നു. ഞാന്‍ വി.എസിന്‍െറ മുഖത്ത് നോക്കി. അദ്ദേഹം എന്‍െറ മുഖത്തും നോക്കി. എനിക്ക് ദേഷ്യം വന്നു. ‘‘ഇങ്ങനെ വാര്‍ത്ത വരാന്‍ ഞങ്ങള്‍ മൂന്നുപേരും പി.ബിയില്‍ ഉണ്ടായിരുന്നില്ലല്ലോ സഖാവേ’’, ഞാന്‍ ചോദിച്ചു. വി.എസ് ആദ്യം നിശ്ശബ്ദത പാലിച്ചു. പിന്നീട് നാളെ ജനറല്‍ സെക്രട്ടറി പറയും എന്നുമാത്രം പറഞ്ഞു. ‘‘ഞങ്ങള്‍ പി.ബിയിലില്ലല്ലോ സഖാവെ. എന്നിട്ടും തീരുമാനം ചോര്‍ന്നിരിക്കുന്നു. ഇത് അന്വേഷിക്കണ്ടേ സഖാവേ’’ എന്നു ഞാന്‍ വീണ്ടും ചോദിച്ചു. അതിനും വി.എസ് നിശ്ശബ്ദത പാലിച്ചു. പിറ്റേന്ന് പത്രങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. നാലുമണിക്ക് ഞങ്ങള്‍ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനം നടത്തി വിവരം പറഞ്ഞിരുന്നു. വിമാനത്തിലിരുന്നും ഞാന്‍ വി.എസിനോട് പറഞ്ഞു: ‘‘വി.എസ് വിഷമിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ മൂന്നു സാധാരണ പാര്‍ട്ടി അംഗങ്ങളെ പുറത്താക്കാന്‍ രണ്ടു കേന്ദ്രകമ്മിറ്റികള്‍ കൂടി. ഞങ്ങളെ നിലനിര്‍ത്താന്‍ വി.എസ് ഒരുപാട് പോരാട്ടം നടത്തി. ആ പോരാട്ടംതന്നെ വലിയൊരു കാര്യമാണ്. ഞങ്ങള്‍ പ്രതീക്ഷിച്ച തീരുമാനമായിരുന്നല്ലോ.’’ പക്ഷേ, ഇതിനൊന്നും വി.എസ് മറുപടി പറഞ്ഞില്ല. എന്നാല്‍, പി.ബിയില്‍ ഞങ്ങള്‍ മൂവരും ഇല്ലാതിരുന്നിട്ടും എങ്ങനെയാണ് വാര്‍ത്ത ചോര്‍ന്നതെന്നു മാത്രം ഇപ്പോഴും മനസ്സിലായിട്ടില്ല. ഞങ്ങളാണല്ലോ ചോര്‍ത്തലാശാന്മാര്‍!
പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകാന്‍ സുരേഷ് സന്നദ്ധനായിരുന്നോ?
l പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം കേന്ദ്രകമ്മിറ്റി നടപ്പാക്കിയിരിക്കും എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. എന്നാല്‍, വി.എസിന്‍െറ അടുത്തുനിന്ന് പോകുന്നത് സങ്കല്‍പിക്കാന്‍പോലും കഴിയുമായിരുന്നില്ല. ഇപ്പോഴും ഞാനതുമായി പൊരുത്തപ്പെട്ടിട്ടില്ല. രണ്ടു വയസ്സായ എന്‍െറ മകന്‍ ഇപ്പോഴാണ് എന്നെ നോക്കി നന്നായി ചിരിക്കാന്‍ തുടങ്ങിയത്. മുമ്പ് രണ്ടുതവണ നോക്കിയശേഷം മാത്രമാണ് അവന്‍ ചിരിച്ചിരുന്നത്. ഭാര്യ അവനെ പ്രസവിച്ച് ആശുപത്രിയില്‍നിന്ന് വരുന്നതിനുമുമ്പ് ഞാന്‍ വി.എസിനോടൊപ്പം ഹൈദരാബാദില്‍ പോയി. തന്‍െറ സുഹൃത്തുക്കളാണ് അവരെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടുവന്നത്. രാത്രി വൈകിയാണ് ഞാന്‍ വീട്ടിലെത്തിയിരുന്നത്. മക്കള്‍ എഴുന്നേല്‍ക്കും മുമ്പ് പോകും. ഒരച്ഛന്‍ എന്ന നിലക്ക് ഞാന്‍ മക്കളോട് നീതിപുലര്‍ത്തിയിട്ടുണ്ടായിരുന്നില്ല.
വി.എസ് എങ്ങനെയാണ് കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത്?
l അതിന് ഓഫിസുണ്ടല്ലോ. പാര്‍ട്ടി അംഗമെന്ന നിലയില്‍ അദ്ദേഹം പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കണം. വി.എസിന് ആവശ്യമുള്ള കാര്യങ്ങള്‍ ഇപ്പോഴും ചെയ്തുകൊടുക്കാറുണ്ട്. ഗള്‍ഫിലേക്ക് തിരിക്കുന്നതിന് തലേന്നും പോയി കണ്ടിരുന്നു. രാവിലെ വിളിച്ച് അനുവാദവും തേടിയിരുന്നു.
വി.എസ് സഹായിച്ചില്ലെന്ന് തോന്നിയിരുന്നോ? ഒടുവിലെങ്കിലും...
l ഒരിക്കലുമില്ല.
എങ്കിലും സഹായിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് പുറത്തുപോകേണ്ടിവരുമായിരുന്നോ?
l ഇതെല്ലാം സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നു, നടപ്പാക്കുന്നു.
വി.എസിനൊപ്പം നില്‍ക്കുമ്പോഴും സുരേഷ് പാര്‍ട്ടിപ്രവര്‍ത്തനം നടത്തുകയായിരുന്നില്ലേ? പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ സഹായിക്കുക എന്നാല്‍ അതും പാര്‍ട്ടി പ്രവര്‍ത്തനമല്ലേ?
l തീര്‍ച്ചയായും.
അതൊരു ജോലിയായിരുന്നില്ല. സംഘടനാ പ്രവര്‍ത്തനം നടത്തുന്നതുപോലെയായിരുന്നു ഭരണപരമായ കാര്യങ്ങളും ചെയ്തിരുന്നത്. സമയവും സൗകര്യവും നോക്കിയല്ല ജോലി ചെയ്തത്. യാന്ത്രികമായി ചെയ്ത ജോലിയല്ല അത്. വി.എസിനോടുള്ള ആത്മബന്ധംകൂടിയായപ്പോള്‍ ആ ജോലിക്ക് കൂടുതല്‍ പ്രതിബദ്ധത കൈവന്നു.
ഇത്രയുമൊക്കെ പ്രതിബദ്ധത കാണിച്ചിട്ടും പാര്‍ട്ടി ക്രൂശിതനാക്കി എന്നു തോന്നുണ്ടോ?
l ഞാനൊരു പാര്‍ട്ടി അംഗമാണ്. മൂന്നരലക്ഷം പാര്‍ട്ടിഅംഗങ്ങള്‍ കേരളത്തിലുണ്ട്. 43 ലക്ഷം അനുഭാവികളുണ്ട്. ഏറ്റവും കൂടുതല്‍ അനുഭാവികള്‍ ഉള്ളത് സി.പി.എമ്മിനാണ്. ഞാന്‍ പാര്‍ട്ടി വിരുദ്ധനാവില്ല. അടിസ്ഥാനവര്‍ഗത്തിന്‍െറ തത്ത്വസംഹിതയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിന്തുടരുന്നത്. ആ തത്ത്വസംഹിതയില്‍ വിശ്വസിക്കാന്‍ സി.പി.എമ്മിന്‍െറ മെംബര്‍ഷിപ് വേണ്ട. ആര്‍ക്കും അതിന്‍െറ ആവശ്യമില്ല. ആര്‍ക്കു വേണമെങ്കിലും സി.പി.എമ്മില്‍ വിശ്വസിക്കാം. അതിന് ആരും തടസ്സം നില്‍ക്കില്ല.
സുരേഷിന്‍െറ ജോലി നഷ്ടമായപ്പോള്‍ ആര്‍ക്കാണ് യഥാര്‍ഥ നഷ്ടം ഉണ്ടായത്?
l എന്‍െറ കുടുംബത്തിന്. ഒരു തെറ്റും ചെയ്യാതെ ജോലി പോയി. ഭാര്യയുടെ ജോലിയും പോയി. എന്‍െറ അച്ഛന്‍ കിടപ്പിലാണ്. പക്ഷാഘാതവും പിടിപെട്ടു. അമ്മ വര്‍ഷങ്ങളായി രോഗിയാണ്. മുത്തശ്ശിക്ക് ഒരു ചെറിയ പെന്‍ഷനുണ്ട്. മുത്തശ്ശി കര്‍ഷകത്തൊഴിലാളിയായിരുന്നു. എനിക്ക് ജോലി കിട്ടിയശേഷം വീട്ടിലെ കാര്യങ്ങള്‍ നന്നായി നടന്നിരുന്നു. ഇക്കാലത്ത് ആശുപത്രിചെലവിന് നല്ല പണം വേണല്ലോ. ഇവിടെ തന്‍െറ മക്കള്‍ ഉണ്ട്. ഏക ആഡംബരം നല്ല ഷര്‍ട്ടിടും എന്നതാണ്. പണ്ട് പാരലല്‍ കോളജില്‍ പഠിപ്പിക്കുന്ന കാലത്തും നല്ല ഷര്‍ട്ടിടുമായിരുന്നു. എനിക്ക് പരിമിതമായ ചെലവുകളെയുള്ളൂ. ഞാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചിട്ടില്ല. ബൈക്കിലാണ് യാത്ര ചെയ്യുന്നത്. കാറില്ല. വി.എസിനൊപ്പം ഉണ്ടായിരുന്നപ്പോള്‍ ഫോണ്‍ബില്‍ സര്‍ക്കാര്‍ കൊടുക്കുമായിരുന്നു. ആ സൗകര്യവും ഉപയോഗിച്ചിട്ടില്ല. നടന്നുപോകാന്‍ എനിക്ക് ഒരു മടിയുമില്ല. ചിലര്‍ ഞാന്‍ സ്കൂട്ടറില്‍ പോകുമ്പോള്‍ അദ്ഭുതത്തോടെ നോക്കാറുണ്ട്. ആകാശത്ത് ജീവിക്കുന്ന ആളൊന്നുമല്ലല്ലോ. ഞാനാരാണെന്ന് എനിക്ക് നന്നായറിയാം. അതുകൊണ്ട് ഒരു ടെന്‍ഷനുമില്ല. വീട്ടിലെ കാര്യങ്ങളാണ് ബുദ്ധിമുട്ടിലായത്. പ്രായംചെന്ന മാതാപിതാക്കളെ നോക്കാന്‍ പൈസയില്ലാതായി. പ്രത്യേകിച്ച് ആശുപത്രിചെലവ് നടത്താന്‍. ഇക്കാലത്ത് ഇതൊക്കെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ?
‘‘സത്യസന്ധവും നിഷ്കളങ്കവുമാണ് വി.എസിന്‍െറ സ്വഭാവം. പക്ഷേ, ഇതാരും മനസ്സിലാക്കുന്നില്ല’’ -സുരേഷ് പറഞ്ഞു.
പാര്‍ട്ടിയും മനസ്സിലാക്കിയില്ലേ? -സുരേഷിനോട് ചോദിച്ചു.
‘‘ആരും മനസ്സിലാക്കിയില്ല’’ -സുരേഷ് പറഞ്ഞു. ഏറ്റവും നല്ല രാഷ്ട്രീയ നേതാവാണ്. പാവപ്പെട്ടവരോട് ഇത്രയധികം സഹാനുഭൂതിയുള്ള നേതാക്കള്‍ അധികമുണ്ടോ എന്ന് സംശയമാണ്. വി.എസ് ഒരു വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചാല്‍ ഏതറ്റംവരെയും പോരാടും. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍, സമൂഹത്തിന് പ്രയോജനകരമായ കാര്യങ്ങള്‍, ഒരു പോരാട്ടമായി അദ്ദേഹം സ്വീകരിക്കുകയും ഒടുവില്‍വരെയും പോരാടുകയും ചെയ്യും.’’
ഒരു വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചാല്‍ ആ സ്ഥലത്ത് പോകണമെന്ന് വി.എസ് ആദ്യം ആവശ്യപ്പെടുമെന്ന് സുരേഷ് പറഞ്ഞു. യാത്രക്കുള്ള തീയതി നിശ്ചയിക്കാന്‍ പറഞ്ഞാല്‍ ആ സ്ഥലത്തേക്കുള്ള ദൂരം, നടത്തം തുടങ്ങിയ കാര്യങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷിക്കും. യാത്രയുടെ ദുര്‍ഘടംപോലുള്ള കാര്യങ്ങള്‍ കൃത്യമായും പറഞ്ഞ് മനസ്സിലാക്കും. ഇതെല്ലാം കേട്ടശേഷം യാത്ര തീരുമാനിച്ചാല്‍ പിന്നെ വി.എസിനെ പിന്തിരിപ്പിക്കാനാവില്ല. കാടായാലും മലയായാലും നേരിട്ടുകാണാന്‍തന്നെ തീരുമാനിക്കും.’’
മൂന്നാറിലേക്കുള്ള യാത്ര സുരേഷ് ഓര്‍ത്തു:
‘‘മൂന്നാറില്‍ കൈയേറ്റത്തെതുടര്‍ന്ന് ഉണ്ടായ സംഘര്‍ഷഭരിതമായ അന്തരീക്ഷം. കുറെയേറെ സ്ഥലങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശിച്ചു. വിവാദമുണ്ടായ ഒരു സ്ഥലത്തേക്ക് പോകണമെന്ന് വി.എസ് പറഞ്ഞപ്പോള്‍ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു. അങ്ങോട്ട് പോകാന്‍ പാടില്ലത്രെ. കാരണം അന്വേഷിച്ചപ്പോള്‍ ജീപ്പുപോലും പോകില്ലെന്ന് പറഞ്ഞു. മാധ്യമം പത്രത്തില്‍ വന്ന ഒരു വാര്‍ത്ത വി.എസ് വായിച്ചിരുന്നു. ആ സ്ഥലത്ത് ചെക് ഡാം കെട്ടി വെള്ളം തിരിച്ചുവിടുന്നു, കൃഷിചെയ്യുന്നു എന്നിങ്ങനെയാണ് വാര്‍ത്തയിലുണ്ടായിരുന്നത്. വി.എസിന് പോകാന്‍ കഴിയുന്ന സ്ഥലമാണോ എന്ന് ഞാന്‍ രഹസ്യമായി അന്വേഷിച്ചു. ശരിക്കും പേടിയുണ്ടായിരുന്നു. വി.എസ് ഇത്രയും പ്രായമുള്ള ഒരാളാണ്. വി.എസിന്‍െറ യാത്രയുടെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. ഞാനാണ് കൂടെപോകുന്നത്. ശാരീരികമായി വി.എസിന് എന്തെങ്കിലും സംഭവിച്ചാല്‍ മറുപടിപറയേണ്ടത് ഞാനാണ്. വി.എസിന് പോകാന്‍ കഴിയുന്ന സ്ഥലമാണെന്ന് അന്വേഷിച്ചപ്പോള്‍ എന്നോട് പറഞ്ഞു. വിവരം വി.എസിന് കൈമാറി. അദ്ദേഹം മുണ്ടുമുറുക്കിയുടുത്ത് ജീപ്പില്‍ കയറി. കണ്ടത് അതിഭീകരമായ അവസ്ഥ. ചെക്ഡാം കെട്ടി സര്‍ക്കാര്‍ സ്ഥലത്ത് കൃഷിചെയ്യുന്നതരത്തില്‍ വ്യാപക കൈയേറ്റം.
പത്രപ്രവര്‍ത്തകര്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ വി.എസ് അത് വളരെ ഗൗരവമായെടുക്കും. കൈയേറ്റംപോലുള്ള വാര്‍ത്തകള്‍ അതിസാഹസികമായാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരിക്കലും ഫാനിന്‍െറ ചുവട്ടിലിരുന്ന് റിപ്പോര്‍ട്ട് ചെയ്യാവുന്ന കാര്യമല്ല അത്. ഒന്നോ രണ്ടോ പത്രം ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവിടം വി.എസ് സന്ദര്‍ശിക്കുകയാണെങ്കില്‍ മറ്റു പത്രങ്ങളും ചാനലുകളും അതിന് പ്രാധാന്യം നല്‍കും. വി.എസ് ഒരിടം സന്ദര്‍ശിക്കുമ്പോള്‍ അതിന് പ്രത്യേകമായ ഒരു മാനം കൈവരും. ഇതാണ് ജീവിക്കുന്ന ഉദാഹരണം എന്നാണ് വി.എസ് കാണിച്ചുകൊടുക്കുന്നത്. മറ്റ് പത്രപ്രവര്‍ത്തകര്‍ക്ക് ഇത്തരം സ്ഥലങ്ങള്‍ കാണാനും അവ റിപ്പോര്‍ട്ട് ചെയ്യാനും ഇത്തരം അനീതികള്‍ക്കെതിരെ ഫൈറ്റ് ചെയ്യാനുമുള്ള ഒരവസരവും വി.എസിന്‍െറ യാത്രകളിലൂടെ കൈവരും.
ചെക്ഡാം കൈയേറ്റം കണ്ട് തിരികെയെത്തിയ വി.എസ് മൂന്നാറില്‍ വാര്‍ത്താസമ്മേളനം നടത്തി. പത്രങ്ങളിലും ചാനലുകളിലും അത് വലിയ വാര്‍ത്തയായിതീരുകയും ചെയ്തു. സാധാരണ രാഷ്ട്രീയക്കാരെപോലെ വേണമെങ്കില്‍ വി.എസിന് രണ്ടു സ്പോട്ടുകള്‍ സന്ദര്‍ശിക്കാം. എന്നിട്ട് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സംയോജിപ്പിച്ച് ഒരു കുറിപ്പുണ്ടാക്കിക്കൊടുക്കാം. ഫോട്ടോ എടുക്കാനും അവ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനുമുള്ള ഇത്തരം തന്ത്രങ്ങള്‍ വിലപ്പോവില്ല എന്ന് തെളിയിച്ചത് വി.എസ് എന്ന രാഷ്ട്രീയനേതാവാണ്. അതായത്, വി.എസിന് കള്ളം അറിയില്ലെന്ന് അര്‍ഥം.
മതികെട്ടാനിലും ഇതുതന്നെയാണ് സംഭവിച്ചത്. അവിടെ കൈയേറ്റം ഇല്ലെന്നായിരുന്നു സര്‍ക്കാറിന്‍െറ ആദ്യത്തെ സ്റ്റാന്‍ഡ്. എന്നാല്‍, വി.എസ് അവിടം സന്ദര്‍ശിച്ച് തെളിവുസഹിതം നിയമസഭയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ചുവടുമാറ്റി. അങ്ങനെയാണ് എ.കെ. ആന്‍റണി അവിടം നാഷനല്‍ പാര്‍ക്കായി പ്രഖ്യാപിച്ചത്.
മാധ്യമപ്രവര്‍ത്തകരെയാണ് വി.എസ് എന്നും ആശ്രയിക്കുന്നത്. പത്രപ്രവര്‍ത്തകര്‍ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നതിനെക്കാള്‍ സമൂഹത്തിന്‍െറ സൈ്വരജീവിതം ഉറപ്പുവരുത്തുന്നതിനാണല്ലോ കഷ്ടപ്പെടുന്നത്. മാധ്യമങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വി.എസ് അവരില്‍നിന്ന് നേരിട്ടും അവരുടെ മാധ്യമംവഴിയും വാര്‍ത്തകള്‍ അറിയുകയും അതിന് സമയോചിതമായ പ്രതികരണം നല്‍കുകയും ചെയ്യും. ഇതാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. വി.എസ് മജീഷ്യനല്ല. അതീന്ദ്രിയമായ കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് അറിയുകയുമില്ല. എന്നെയും നിങ്ങളെയുംപോലെ ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്‍െറ നിലപാടുകള്‍ നിഷ്കളങ്കവും സത്യസന്ധവുമാണ്. അത്തരമൊരു നിഷ്കളങ്കതയിലും സത്യസന്ധതയില്‍നിന്നുമാണ് ഇത്തരം പോരാട്ടങ്ങള്‍ നടത്താനുള്ള ഊര്‍ജം അദ്ദേഹത്തിന് ലഭിക്കുന്നത്. ഇതിനെയാണ് പലരും തെറ്റിദ്ധരിക്കുന്നത്.
വി.എസ് രംഗത്തുവരുമ്പോള്‍ ഇന്ത്യയില്‍ പേരുകേട്ട പല അഭിഭാഷകരും അദ്ദേഹത്തിനുവേണ്ടി സൗജന്യമായി കേസ് വാദിക്കാനെത്തും. അണ്ണാ ഹസാരെയെ പ്രശാന്ത്ഭൂഷണും മറ്റും സഹായിക്കുന്നതുപോലെയാണ് വി.എസിനെയും സഹായിക്കുന്നത്. അണ്ണാഹസാരെക്കുവേണ്ടി പ്രശാന്ത്ഭൂഷണ്‍ കേസ് നടത്തുന്നു. 2ജി സ്പെക്ട്രംപോലുള്ള അഴിമതികള്‍ ഇത്തരം ഇടപെടലുകളുടെ ഫലമായി പുറത്തുവന്നതാണ്. അണ്ണാ ഹസാരെയുടെ കൈയില്‍നിന്ന് പണം വാങ്ങിയിട്ടല്ലല്ലോ നിമിഷങ്ങള്‍ക്ക് പൊന്നിന്‍െറ വിലയുള്ള അഭിഭാഷകര്‍ അവര്‍ക്കുവേണ്ടി കേസ് നടത്തുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഭിഭാഷകരൊക്കെ വലിയ സോഷ്യല്‍ കമിറ്റ്മെന്‍റ് ഉള്ളവരാണ്. അക്കാര്യം തിരിച്ചറിയാതിരുന്നുകൂടാ. വലിയ വക്കീലന്മാരെക്കൊണ്ട് കേസ് നടത്തുന്നു എന്നൊക്കെ കുറ്റംപറഞ്ഞിട്ടെന്താണ് കാര്യം. അത് വി.എസിന്‍െറ നിഷ്കളങ്കതക്കും സത്യസന്ധതക്കുമുള്ള പ്രതിഫലമായി കണ്ടാല്‍മതി.
നമ്മള്‍ പഴയതിനെക്കാള്‍ സോഷ്യലി കമ്മിറ്റഡാണ്. ഇന്ന് ആരും അഴിമതി സഹിക്കില്ല. പുതിയ തലമുറ ആകമാനം അഴിമതിക്ക് എതിരാണ്. അഴിമതി ആരുചെയ്താലും വി.എസ് അതിനെ ചോദ്യംചെയ്യുമ്പോള്‍ എല്ലാവരും വി.എസിനൊപ്പം നില്‍ക്കുന്നു. വി.എസിന്‍െറ വിജയരഹസ്യം ലളിതസുന്ദരമാണ്. രണ്ടു വാക്കുകള്‍കൊണ്ട് തീരുന്നു അത്- സത്യസന്ധതയും നിഷ്കളങ്കതയും’’ -സുരേഷ് പറഞ്ഞു.
വളരെ വലിയ സമ്മര്‍ദങ്ങളാണല്ലോ വി.എസ് അഭിമുഖീകരിക്കുന്നത്. എങ്ങനെയാണ് ഇത്തരം സമ്മര്‍ദങ്ങളെ അദ്ദേഹം അതിജീവിക്കുന്നത്?
l ചിട്ടയായ ജീവിതം, ദിനചര്യ. നേരത്തേ പറഞ്ഞതുപോലെ ഒരു ഗിമ്മിക്കും ഇല്ല. അദ്ദേഹത്തിന്‍െറ ദിനചര്യ അനുകരിക്കാന്‍ നമ്മളെപ്പോലുള്ളവര്‍ക്ക് ഒരിക്കലും കഴിയുകയില്ല.
പണ്ട് കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കുട്ടനാട്ടിലേക്ക് പോയ വി.എസിന് കാവാലത്ത് സഖാവ് വേലായുധന്‍െറ പെങ്ങളുടെ വീട്ടിലാണ് താമസിക്കാന്‍ സൗകര്യം കിട്ടിയത്. അവിടെ ഒരു ക്ഷേത്രവും ക്ഷേത്രക്കുളവുമുണ്ടായിരുന്നു. മൂന്നുദിവസം കൂടുമ്പോള്‍ വസ്ത്രങ്ങള്‍ അലക്കാനുള്ള സൗകര്യത്തിനായി വി.എസ് അമ്പലക്കുളത്തിലെത്തും. ക്ഷേത്രത്തിലെ വഴിപാട് ഭക്ഷണം കഴിച്ച് ക്ഷേത്രത്തിന് പുറത്തിരുന്ന് ഒരു പ്രത്യേകതരം മനനം. തുണി നനച്ച് കഴിഞ്ഞാല്‍ വി.എസ് കുളത്തില്‍തന്നെ കഴിയും. കാരണം, അവ ഉണങ്ങുംവരെ മാറ്റിയുടുക്കാന്‍ മറ്റൊരു തുണിയില്ല. മൂന്നാലു മണിക്കൂര്‍ നീണ്ട നീന്തലില്‍നിന്നാണ് ആദ്യകാലത്ത് വി.എസ് ആരോഗ്യത്തിനാവശ്യമായ ഊര്‍ജം കണ്ടെത്തിയിരുന്നത്. ആ പഴയ ആരോഗ്യം ഇന്നും അദ്ദേഹം നിലനിര്‍ത്തുന്നു.
പുലര്‍ച്ച അഞ്ചിന് എഴുന്നേല്‍ക്കും. ഒരു മണിക്കൂര്‍വരെ നടക്കും. സോക്സും ഷൂസും കൈലിയും ബനിയും ധരിച്ചാണ് നടക്കുന്നത്. മുക്കാല്‍ മണിക്കൂറോളം പത്രം വായിക്കും. ചുരുങ്ങിയത് നാലു പത്രങ്ങള്‍. ഈ സമയത്താണ് ‘പ്രയോറിറ്റികള്‍’ വി.എസ് തീരുമാനിക്കുന്നത്. ഏഴുമണിയോടെ കുളിക്കാന്‍ കയറും. പഴയ ആളുകളുടേതുപോലെ എണ്ണതേച്ചുള്ള വിസ്തരിച്ച കുളിയാണ്. നീന്തലറിയാമെങ്കിലും നീന്താനിഷ്ടമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിമിത്തം അതിനുകഴിയാറില്ല. കുളി കഴിഞ്ഞാലുടന്‍ യോഗ ചെയ്യാനാരംഭിക്കും. യോഗവഴിയാണ് നിങ്ങളൊക്കെ അദ്ഭുതപ്പെടുന്ന ആത്മവിശ്വാസം വി.എസിന് ലഭിക്കുന്നത്. പലതരം യോഗമുറകള്‍ പരീക്ഷിക്കും. യോഗ പരിശീലിക്കുന്ന ഒരാളെ ശരാശരിക്കാര്‍ക്കൊന്നും തൊടാനാവില്ലെന്ന് കേട്ടിട്ടുണ്ട്. ഇക്കാര്യം ഞാന്‍ മനസ്സിലാക്കിയത് വി.എസില്‍നിന്നാണ്. മല ഇടിഞ്ഞുവരുന്നു എന്നുകേട്ടാലും വി.എസ് കുലുങ്ങാത്തത് ഇതുകൊണ്ടാണ്. തലകുത്തിനിന്നും ശ്വാസംപിടിച്ചുമൊക്കെ യോഗ ചെയ്യാറുണ്ട്. ഇത്തരം യോഗമുറകള്‍ സന്ന്യാസിമാര്‍ക്ക് മാത്രമാണ് സാധ്യമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. വി.എസും ഒരു സന്ന്യാസിയല്ലേ. താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങളോട് നൂറുശതമാനവും നീതിപുലര്‍ത്തി നീതിക്കുവേണ്ടി മാത്രം നിലകൊള്ളുന്ന സന്ന്യാസി.
യോഗ അദ്ദേഹത്തിന് സമ്മാനിച്ചത് ഒരു വലിയ മന$ക്രമീകരണമാണ്. വി.എസിന്‍െറ സ്ഥാനത്ത് നമ്മളായിരുന്നെങ്കില്‍ ചിലരെ എന്തു ചെയ്യുമായിരുന്നു എന്ന് പ്രവചിക്കാനാവില്ല. എന്നാല്‍, എന്തുകേട്ടാലും കണ്ണടച്ച് വി.എസ് മിണ്ടാതിരിക്കും. ഇതാണ് മന$ക്രമീകരണം എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത്.
അദ്ദേഹം പുസ്തകങ്ങള്‍ വായിക്കാറുണ്ടോ? ടെലിവിഷന്‍ കാണാറുണ്ടോ?
l പുസ്തകങ്ങള്‍ വായിക്കാറുണ്ട്. ചിന്തയുടെ പുസ്തകങ്ങളാണ് കൂടുതലും വായിക്കാറുള്ളത്. പാട്ടുകേള്‍ക്കുന്നത് ഇഷ്ടമാണ്. ടേപ്പിനരികിലേക്ക് ചെവി വക്രംപിടിച്ച് കേള്‍ക്കും. യാത്രകളില്‍ പാട്ടുവെക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്. ടെലിവിഷന്‍കാണല്‍ കുറവുതന്നെ. ചിലപ്പോള്‍ വാര്‍ത്ത കേള്‍ക്കും, ചിലപ്പോള്‍ മാത്രം.
ഭക്ഷണമോ?
l പുട്ടോ ദോശയോ ഇഷ്ടം. ആട്ടിന്‍പാല്‍ കുടിക്കും. ഉച്ചക്കുമുമ്പ് കരിക്കിന്‍വെള്ളം, ഉച്ചക്ക് ചോറ് ലേശം. ജൈവപച്ചക്കറികളാണ് ഉപയോഗിക്കുന്നത്. ആലപ്പുഴയില്‍നിന്നും പാലക്കാട്ടുനിന്നും ഇത്തരം പച്ചക്കറികള്‍ വരുത്താറുണ്ട്. എരിവും പുളിയും പാടില്ല. രാത്രി അത്താഴം കഴിക്കാറില്ല. കരിക്കിന്‍വെള്ളവും വെജിറ്റബിള്‍ സൂപ്പും മാത്രം. പണ്ട് മീന്‍ ഇഷ്ടമായിരുന്നു. കുട്ടനാട്ടില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന കാലത്ത് യഥേഷ്ടം മത്സ്യം കഴിക്കാറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ദേഷ്യപ്പെടാറുണ്ടോ?
l പൊട്ടിത്തെറിക്കാറില്ല. ദേഷ്യം വന്നാല്‍, മൗനിയാകും. അനിഷ്ടം മുഖം കണ്ടാല്‍ മനസ്സിലാകും.
പേരക്കുട്ടികളോട് വാത്സല്യം പ്രകടിപ്പിക്കാറുണ്ടോ?
l തീര്‍ച്ചയായും. പേരക്കുട്ടികളെ വലിയ ഇഷ്ടമാണ്. ചില കാര്യങ്ങള്‍ അവര്‍ പറഞ്ഞാല്‍ നിഷ്പ്രയാസം നടക്കും. എന്‍െറ കുഞ്ഞുങ്ങളെയും വലിയ ഇഷ്ടമാണ്. മകളെ എഴുത്തിനിരുത്തിയത് വി.എസാണ്.
സുരേഷിനെയും സഹപ്രവര്‍ത്തകരെയും പുറത്താക്കാനുള്ള കേന്ദ്രകമ്മിറ്റി കഴിഞ്ഞ് മടങ്ങിയെത്തിയ വി.എസിന്‍െറ പ്രകൃതം എങ്ങനെയായിരുന്നു?
l ഞാന്‍ പ്രതീക്ഷിച്ചതായിരുന്നു. അതുകൊണ്ടുതന്നെ വി.എസിനോട് ഒന്നും ചോദിച്ചില്ല. വി.എസിന്‍െറ ശരീരഭാഷയിലും മുഖഭാവത്തിലും ഒരു അസ്വാഭാവികതയുണ്ടായിരുന്നു. കാറില്‍ കേരളഹൗസില്‍ മടങ്ങിയെത്തിയിട്ടും അദ്ദേഹം ഒന്നും സംസാരിച്ചില്ല. അപ്പോള്‍ നടക്കാനിറങ്ങേണ്ട സമയമായി. നടന്നുവന്നുകയറിയപ്പോള്‍ വാര്‍ത്തക്ക് സമയമായി. ഞാന്‍ ഏഷ്യാനെറ്റ് വെച്ചുകൊടുത്തു. ബ്രേക്കിങ് ന്യൂസായി, ഞങ്ങളെ പുറത്താക്കിയ വാര്‍ത്ത വരുന്നു. ഞാന്‍ വി.എസിന്‍െറ മുഖത്ത് നോക്കി. അദ്ദേഹം എന്‍െറ മുഖത്തും നോക്കി. എനിക്ക് ദേഷ്യം വന്നു. ‘‘ഇങ്ങനെ വാര്‍ത്ത വരാന്‍ ഞങ്ങള്‍ മൂന്നുപേരും പി.ബിയില്‍ ഉണ്ടായിരുന്നില്ലല്ലോ സഖാവേ’’, ഞാന്‍ ചോദിച്ചു. വി.എസ് ആദ്യം നിശ്ശബ്ദത പാലിച്ചു. പിന്നീട് നാളെ ജനറല്‍ സെക്രട്ടറി പറയും എന്നുമാത്രം പറഞ്ഞു. ‘‘ഞങ്ങള്‍ പി.ബിയിലില്ലല്ലോ സഖാവെ. എന്നിട്ടും തീരുമാനം ചോര്‍ന്നിരിക്കുന്നു. ഇത് അന്വേഷിക്കണ്ടേ സഖാവേ’’ എന്നു ഞാന്‍ വീണ്ടും ചോദിച്ചു. അതിനും വി.എസ് നിശ്ശബ്ദത പാലിച്ചു. പിറ്റേന്ന് പത്രങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. നാലുമണിക്ക് ഞങ്ങള്‍ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനം നടത്തി വിവരം പറഞ്ഞിരുന്നു. വിമാനത്തിലിരുന്നും ഞാന്‍ വി.എസിനോട് പറഞ്ഞു: ‘‘വി.എസ് വിഷമിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ മൂന്നു സാധാരണ പാര്‍ട്ടി അംഗങ്ങളെ പുറത്താക്കാന്‍ രണ്ടു കേന്ദ്രകമ്മിറ്റികള്‍ കൂടി. ഞങ്ങളെ നിലനിര്‍ത്താന്‍ വി.എസ് ഒരുപാട് പോരാട്ടം നടത്തി. ആ പോരാട്ടംതന്നെ വലിയൊരു കാര്യമാണ്. ഞങ്ങള്‍ പ്രതീക്ഷിച്ച തീരുമാനമായിരുന്നല്ലോ.’’ പക്ഷേ, ഇതിനൊന്നും വി.എസ് മറുപടി പറഞ്ഞില്ല. എന്നാല്‍, പി.ബിയില്‍ ഞങ്ങള്‍ മൂവരും ഇല്ലാതിരുന്നിട്ടും എങ്ങനെയാണ് വാര്‍ത്ത ചോര്‍ന്നതെന്നു മാത്രം ഇപ്പോഴും മനസ്സിലായിട്ടില്ല. ഞങ്ങളാണല്ലോ ചോര്‍ത്തലാശാന്മാര്‍!
പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകാന്‍ സുരേഷ് സന്നദ്ധനായിരുന്നോ?
l പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം കേന്ദ്രകമ്മിറ്റി നടപ്പാക്കിയിരിക്കും എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. എന്നാല്‍, വി.എസിന്‍െറ അടുത്തുനിന്ന് പോകുന്നത് സങ്കല്‍പിക്കാന്‍പോലും കഴിയുമായിരുന്നില്ല. ഇപ്പോഴും ഞാനതുമായി പൊരുത്തപ്പെട്ടിട്ടില്ല. രണ്ടു വയസ്സായ എന്‍െറ മകന്‍ ഇപ്പോഴാണ് എന്നെ നോക്കി നന്നായി ചിരിക്കാന്‍ തുടങ്ങിയത്. മുമ്പ് രണ്ടുതവണ നോക്കിയശേഷം മാത്രമാണ് അവന്‍ ചിരിച്ചിരുന്നത്. ഭാര്യ അവനെ പ്രസവിച്ച് ആശുപത്രിയില്‍നിന്ന് വരുന്നതിനുമുമ്പ് ഞാന്‍ വി.എസിനോടൊപ്പം ഹൈദരാബാദില്‍ പോയി. തന്‍െറ സുഹൃത്തുക്കളാണ് അവരെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടുവന്നത്. രാത്രി വൈകിയാണ് ഞാന്‍ വീട്ടിലെത്തിയിരുന്നത്. മക്കള്‍ എഴുന്നേല്‍ക്കും മുമ്പ് പോകും. ഒരച്ഛന്‍ എന്ന നിലക്ക് ഞാന്‍ മക്കളോട് നീതിപുലര്‍ത്തിയിട്ടുണ്ടായിരുന്നില്ല.
വി.എസ് എങ്ങനെയാണ് കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത്?
l അതിന് ഓഫിസുണ്ടല്ലോ. പാര്‍ട്ടി അംഗമെന്ന നിലയില്‍ അദ്ദേഹം പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കണം. വി.എസിന് ആവശ്യമുള്ള കാര്യങ്ങള്‍ ഇപ്പോഴും ചെയ്തുകൊടുക്കാറുണ്ട്. ഗള്‍ഫിലേക്ക് തിരിക്കുന്നതിന് തലേന്നും പോയി കണ്ടിരുന്നു. രാവിലെ വിളിച്ച് അനുവാദവും തേടിയിരുന്നു.
വി.എസ് സഹായിച്ചില്ലെന്ന് തോന്നിയിരുന്നോ? ഒടുവിലെങ്കിലും...
l ഒരിക്കലുമില്ല.
എങ്കിലും സഹായിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് പുറത്തുപോകേണ്ടിവരുമായിരുന്നോ?
l ഇതെല്ലാം സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നു, നടപ്പാക്കുന്നു.
വി.എസിനൊപ്പം നില്‍ക്കുമ്പോഴും സുരേഷ് പാര്‍ട്ടിപ്രവര്‍ത്തനം നടത്തുകയായിരുന്നില്ലേ? പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ സഹായിക്കുക എന്നാല്‍ അതും പാര്‍ട്ടി പ്രവര്‍ത്തനമല്ലേ?
l തീര്‍ച്ചയായും.
അതൊരു ജോലിയായിരുന്നില്ല. സംഘടനാ പ്രവര്‍ത്തനം നടത്തുന്നതുപോലെയായിരുന്നു ഭരണപരമായ കാര്യങ്ങളും ചെയ്തിരുന്നത്. സമയവും സൗകര്യവും നോക്കിയല്ല ജോലി ചെയ്തത്. യാന്ത്രികമായി ചെയ്ത ജോലിയല്ല അത്. വി.എസിനോടുള്ള ആത്മബന്ധംകൂടിയായപ്പോള്‍ ആ ജോലിക്ക് കൂടുതല്‍ പ്രതിബദ്ധത കൈവന്നു.
ഇത്രയുമൊക്കെ പ്രതിബദ്ധത കാണിച്ചിട്ടും പാര്‍ട്ടി ക്രൂശിതനാക്കി എന്നു തോന്നുണ്ടോ?
l ഞാനൊരു പാര്‍ട്ടി അംഗമാണ്. മൂന്നരലക്ഷം പാര്‍ട്ടിഅംഗങ്ങള്‍ കേരളത്തിലുണ്ട്. 43 ലക്ഷം അനുഭാവികളുണ്ട്. ഏറ്റവും കൂടുതല്‍ അനുഭാവികള്‍ ഉള്ളത് സി.പി.എമ്മിനാണ്. ഞാന്‍ പാര്‍ട്ടി വിരുദ്ധനാവില്ല. അടിസ്ഥാനവര്‍ഗത്തിന്‍െറ തത്ത്വസംഹിതയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിന്തുടരുന്നത്. ആ തത്ത്വസംഹിതയില്‍ വിശ്വസിക്കാന്‍ സി.പി.എമ്മിന്‍െറ മെംബര്‍ഷിപ് വേണ്ട. ആര്‍ക്കും അതിന്‍െറ ആവശ്യമില്ല. ആര്‍ക്കു വേണമെങ്കിലും സി.പി.എമ്മില്‍ വിശ്വസിക്കാം. അതിന് ആരും തടസ്സം നില്‍ക്കില്ല.
സുരേഷിന്‍െറ ജോലി നഷ്ടമായപ്പോള്‍ ആര്‍ക്കാണ് യഥാര്‍ഥ നഷ്ടം ഉണ്ടായത്?
l എന്‍െറ കുടുംബത്തിന്. ഒരു തെറ്റും ചെയ്യാതെ ജോലി പോയി. ഭാര്യയുടെ ജോലിയും പോയി. എന്‍െറ അച്ഛന്‍ കിടപ്പിലാണ്. പക്ഷാഘാതവും പിടിപെട്ടു. അമ്മ വര്‍ഷങ്ങളായി രോഗിയാണ്. മുത്തശ്ശിക്ക് ഒരു ചെറിയ പെന്‍ഷനുണ്ട്. മുത്തശ്ശി കര്‍ഷകത്തൊഴിലാളിയായിരുന്നു. എനിക്ക് ജോലി കിട്ടിയശേഷം വീട്ടിലെ കാര്യങ്ങള്‍ നന്നായി നടന്നിരുന്നു. ഇക്കാലത്ത് ആശുപത്രിചെലവിന് നല്ല പണം വേണല്ലോ. ഇവിടെ തന്‍െറ മക്കള്‍ ഉണ്ട്. ഏക ആഡംബരം നല്ല ഷര്‍ട്ടിടും എന്നതാണ്. പണ്ട് പാരലല്‍ കോളജില്‍ പഠിപ്പിക്കുന്ന കാലത്തും നല്ല ഷര്‍ട്ടിടുമായിരുന്നു. എനിക്ക് പരിമിതമായ ചെലവുകളെയുള്ളൂ. ഞാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചിട്ടില്ല. ബൈക്കിലാണ് യാത്ര ചെയ്യുന്നത്. കാറില്ല. വി.എസിനൊപ്പം ഉണ്ടായിരുന്നപ്പോള്‍ ഫോണ്‍ബില്‍ സര്‍ക്കാര്‍ കൊടുക്കുമായിരുന്നു. ആ സൗകര്യവും ഉപയോഗിച്ചിട്ടില്ല. നടന്നുപോകാന്‍ എനിക്ക് ഒരു മടിയുമില്ല. ചിലര്‍ ഞാന്‍ സ്കൂട്ടറില്‍ പോകുമ്പോള്‍ അദ്ഭുതത്തോടെ നോക്കാറുണ്ട്. ആകാശത്ത് ജീവിക്കുന്ന ആളൊന്നുമല്ലല്ലോ. ഞാനാരാണെന്ന് എനിക്ക് നന്നായറിയാം. അതുകൊണ്ട് ഒരു ടെന്‍ഷനുമില്ല. വീട്ടിലെ കാര്യങ്ങളാണ് ബുദ്ധിമുട്ടിലായത്. പ്രായംചെന്ന മാതാപിതാക്കളെ നോക്കാന്‍ പൈസയില്ലാതായി. പ്രത്യേകിച്ച് ആശുപത്രിചെലവ് നടത്താന്‍. ഇക്കാലത്ത് ഇതൊക്കെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ?
ഒറ്റുകൊടുക്കില്ല
ഗള്‍ഫിലേക്ക് ചേക്കേറാന്‍ സുരേഷ് എടുത്ത തീരുമാനം പെട്ടെന്നായിരുന്നു. ആരോടും അഭിപ്രായം ചോദിക്കാന്‍ നിന്നില്ല. തീരുമാനിച്ചശേഷം വി.എസിനോട് പറഞ്ഞു. അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നില്ല.
കന്‍േറാണ്‍മെന്‍റ് ഹൗസില്‍നിന്ന് പടിയിറങ്ങിയപ്പോള്‍ സുരേഷിനെ അലട്ടിയ വലിയൊരു ചോദ്യം ഇതായിരുന്നു: ഇനി എന്തുചെയ്യും? ഭാര്യയുടെ ജോലി വലിയൊരു സമാധാനമായിരുന്നു. എന്നാല്‍, അതും പോയതോടെ വലിയൊരു പ്രതിസന്ധി രൂപപ്പെട്ടു. ഇതിനിടയില്‍ കാണുന്നവരൊക്കെ ചോദിക്കാന്‍ തുടങ്ങി. ഇനി എന്തുചെയ്യും? ആ ചോദ്യകടമ്പ കടക്കാന്‍ സുരേഷ് ഏറെ പണിപെട്ടു. ജീവിക്കുന്നതിനെക്കാള്‍ പ്രയാസമായിരുന്നു ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കുക എന്നത്.
‘‘ഞാന്‍ ഒന്നിനും കൊള്ളാത്തവനായി എന്നൊരു തോന്നല്‍ എനിക്കുണ്ടാകുന്നതിനുമുമ്പ് ഒരു രക്ഷപ്പെടലാണ് ഗള്‍ഫ് യാത്രകൊണ്ട് നടത്തുന്നത്. പറ്റുമെങ്കില്‍ കുറച്ചുകാലം നില്‍ക്കുക. പിന്നീട് തിരിച്ചുവരുക’’ -സുരേഷ് പറഞ്ഞു.
സുരേഷിനെപ്പോലെ വി.എസിന്‍െറ സഹചാരിയായിരുന്ന ഷാജഹാന്‍ പിന്നീട് അദ്ദേഹത്തിന്‍െറ വലിയ ശത്രുവായി. ഇതെങ്ങനെ സംഭവിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ?
l വി.എസിനോട് ചെയ്യാന്‍ പാടില്ലാത്തതാണ് ഷാജഹാന്‍ ചെയ്തത്. എനിക്ക് ഷാജഹാനോട് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തോടൊപ്പം ഞാന്‍ സ്റ്റാഫിലുണ്ടായിരുന്നു. ഷാജഹാനെ പുറത്താക്കിയശേഷം ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചിട്ടുണ്ട്.
സഖാവിനൊപ്പം, ഏത് ആവശ്യത്തിനും ഞാനുണ്ടാവും എന്ന് പറഞ്ഞതാണ്. മാനസികമായി അദ്ദേഹത്തിന് പിന്‍ബലം നല്‍കാന്‍ ഞാന്‍ പലതവണ കണ്ടിരുന്നു. തെറ്റായ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുന്നവരോട് നമുക്കൊരു പ്രത്യേക സ്നേഹം ഉണ്ടാവും. കാരണം, അവര്‍ എന്തുചെയ്യണമെന്ന് അവര്‍ക്കുതന്നെ അറിയില്ലായിരിക്കും. ഞങ്ങളെ പുറത്താക്കിയതിന് വലിയ മാധ്യമശ്രദ്ധ കിട്ടി. കാരണം, അത് മൂന്നുവര്‍ഷം നീണ്ട ഒരു പ്രോസസ് ആയതുകൊണ്ടാണ്. എന്നെക്കാള്‍ ത്യാഗം അനുഭവിച്ച എത്രപേര്‍ ആരോരുമറിയാതെ അവരുടേതല്ലാത്ത തെറ്റുകൊണ്ട് സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടു. എനിക്ക് ശമ്പളം കിട്ടിയിരുന്നു. അവര്‍ക്ക് ശമ്പളമില്ല. ദയനീയമായ അവസ്ഥയിലുള്ള നൂറുകണക്കിനാളുകള്‍ അങ്ങോളമിങ്ങോളമുണ്ട്. അവരോട് നമുക്ക് ഐക്യദാര്‍ഢ്യം ഉണ്ടായിരിക്കണം. പാര്‍ട്ടി എ.സി അംഗത്തെ പുറത്താക്കുമ്പോള്‍ ദേശാഭിമാനിയുടെ മൂലയില്‍ രണ്ടുവരി വരും. അതോടെ അവസാനിക്കും. എന്നാല്‍, അവരുടെ ത്യാഗോജ്വലമായ ഒരു ജീവിതം ആരാണ് കാണുന്നത്? പിന്നീട് അയാള്‍ എങ്ങനെ ജീവിക്കുന്നു എന്നാരും ചിന്തിക്കാറില്ല. കോണ്‍ഗ്രസുകാരനെക്കാള്‍ മോശമായിട്ടായിരിക്കും പാര്‍ട്ടി പിന്നീട് അയാളോട് പെരുമാറുക. അയാളുടെ വീട്ടില്‍ ആരും പോകില്ല. പോകുന്നവരെ പാര്‍ട്ടി സംശയത്തോടെ നോക്കും.
സുരേഷിനും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായോ?
l ഇല്ല. ഞാന്‍ നാട്ടില്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നൂറുകണക്കിനാളുകള്‍ ഇന്നും എന്നെ വിളിച്ചിരുന്നു. അവര്‍ക്ക് എന്നോട് സ്നേഹമുണ്ട്. മമതയുണ്ട്. ബി.ജെ.പിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ധാരാളമാളുകളെ ഞാന്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. എന്‍െറ നാട്ടില്‍ ഞാന്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന ഒരു മുന്‍ കോണ്‍ഗ്രസുകാരന്‍െറ കൈയില്‍ പിന്നീട് അരിവാള്‍ചുറ്റിക നക്ഷത്രം പച്ചകുത്തി. നമുക്ക് ഇങ്ങനെയൊന്ന് സങ്കല്‍പിക്കാനാവുമോ? എന്‍െറ സൗഹൃദങ്ങളും ബന്ധങ്ങളും സി.പി.എമ്മിന് ഗുണമുണ്ടാക്കാന്‍ സഹായിച്ചു എന്ന കാര്യം ഒരിക്കലും നിഷേധിക്കാനാവില്ല. എസ്.എഫ്.ഐയിലായിരുന്ന കാലത്ത് ഏഴുപേരെക്കൊണ്ട് കോണ്‍ഗ്രസിന്‍െറ കാമ്പസില്‍ സമരം നടത്തിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയായിട്ടും ഇതല്ലേ ഒടുവിലുണ്ടായത്?
l ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തത് തെറ്റുതന്നെയാണ്. നൂറുശതമാനവും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. വി.എസിനെ ഞാന്‍ മഹാനാക്കി ചിത്രീകരിച്ചിട്ടില്ല. മറ്റ് നേതാക്കളെ മോശപ്പെടുത്തിയിട്ടില്ല. ഞാന്‍ വാര്‍ത്ത ചോര്‍ത്തിയിട്ടില്ല. എനിക്കെതിരെ മൂന്നു അന്വേഷണകമീഷനുകളുണ്ടായി. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് വോട്ട് ചോര്‍ത്തി എന്നായിരുന്നു ആദ്യത്തേത്. അന്ന് ഞാന്‍ വി.എസിനൊപ്പം തിരുവനന്തപുരത്തായിരുന്നു. പിന്നെങ്ങനെ വോട്ട് ചോര്‍ത്തും? അന്ന് കഴമ്പ് കണ്ടെത്താനായില്ല. 2013 ഫെബ്രുവരി 24ന് പാലക്കാട്ട് ഞാന്‍ വി.എസിന് അനുകൂലമായി സംസാരിച്ചുവെന്നായിരുന്നു ആരോപണം. എന്‍െറ നാട്ടില്‍ നടന്ന പരിപാടിയില്‍ അവിടത്തെ പാര്‍ട്ടിക്കാരുടെ അനുവാദത്തോടെയാണ് ഞാന്‍ പങ്കെടുത്തത്. ഞാന്‍ പാര്‍ട്ടിക്ക് അനുകൂലമായാണ് സംസാരിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലായിരുന്നെങ്കില്‍ പാലക്കാട് ജാതിക്കോമരങ്ങളുടെ നാടായി മാറുമായിരുന്നു എന്നാണ് പ്രസംഗിച്ചത്. അതിനും ഞാന്‍ തെറ്റുകാരനായി. വി.എസിനൊപ്പം എന്നെ നിയോഗിച്ചത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ ഞാന്‍ ഒറ്റുകൊടുക്കില്ല. ഒറ്റുകൊടുക്കാന്‍ എനിക്ക് കഴിയില്ല.
ഒരു പുതിയ പരീക്ഷണത്തിലേക്കാണ് സുരേഷ് കടന്നുചെല്ലുന്നത്. ഒരു ചെറുപ്പക്കാരനും ഇത്തരമൊരു നിസ്സഹായാവസ്ഥ വരരുതേ എന്ന പ്രാര്‍ഥനയോടെ.
ക്യൂബ മുകുന്ദനായി തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് നനഞ്ഞ ചിരിയായിരുന്നു മറുപടി.
ഗള്‍ഫിലേക്ക് ചേക്കേറാന്‍ സുരേഷ് എടുത്ത തീരുമാനം പെട്ടെന്നായിരുന്നു. ആരോടും അഭിപ്രായം ചോദിക്കാന്‍ നിന്നില്ല. തീരുമാനിച്ചശേഷം വി.എസിനോട് പറഞ്ഞു. അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നില്ല.
കന്‍േറാണ്‍മെന്‍റ് ഹൗസില്‍നിന്ന് പടിയിറങ്ങിയപ്പോള്‍ സുരേഷിനെ അലട്ടിയ വലിയൊരു ചോദ്യം ഇതായിരുന്നു: ഇനി എന്തുചെയ്യും? ഭാര്യയുടെ ജോലി വലിയൊരു സമാധാനമായിരുന്നു. എന്നാല്‍, അതും പോയതോടെ വലിയൊരു പ്രതിസന്ധി രൂപപ്പെട്ടു. ഇതിനിടയില്‍ കാണുന്നവരൊക്കെ ചോദിക്കാന്‍ തുടങ്ങി. ഇനി എന്തുചെയ്യും? ആ ചോദ്യകടമ്പ കടക്കാന്‍ സുരേഷ് ഏറെ പണിപെട്ടു. ജീവിക്കുന്നതിനെക്കാള്‍ പ്രയാസമായിരുന്നു ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കുക എന്നത്.
‘‘ഞാന്‍ ഒന്നിനും കൊള്ളാത്തവനായി എന്നൊരു തോന്നല്‍ എനിക്കുണ്ടാകുന്നതിനുമുമ്പ് ഒരു രക്ഷപ്പെടലാണ് ഗള്‍ഫ് യാത്രകൊണ്ട് നടത്തുന്നത്. പറ്റുമെങ്കില്‍ കുറച്ചുകാലം നില്‍ക്കുക. പിന്നീട് തിരിച്ചുവരുക’’ -സുരേഷ് പറഞ്ഞു.
സുരേഷിനെപ്പോലെ വി.എസിന്‍െറ സഹചാരിയായിരുന്ന ഷാജഹാന്‍ പിന്നീട് അദ്ദേഹത്തിന്‍െറ വലിയ ശത്രുവായി. ഇതെങ്ങനെ സംഭവിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ?
l വി.എസിനോട് ചെയ്യാന്‍ പാടില്ലാത്തതാണ് ഷാജഹാന്‍ ചെയ്തത്. എനിക്ക് ഷാജഹാനോട് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തോടൊപ്പം ഞാന്‍ സ്റ്റാഫിലുണ്ടായിരുന്നു. ഷാജഹാനെ പുറത്താക്കിയശേഷം ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചിട്ടുണ്ട്.
സഖാവിനൊപ്പം, ഏത് ആവശ്യത്തിനും ഞാനുണ്ടാവും എന്ന് പറഞ്ഞതാണ്. മാനസികമായി അദ്ദേഹത്തിന് പിന്‍ബലം നല്‍കാന്‍ ഞാന്‍ പലതവണ കണ്ടിരുന്നു. തെറ്റായ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുന്നവരോട് നമുക്കൊരു പ്രത്യേക സ്നേഹം ഉണ്ടാവും. കാരണം, അവര്‍ എന്തുചെയ്യണമെന്ന് അവര്‍ക്കുതന്നെ അറിയില്ലായിരിക്കും. ഞങ്ങളെ പുറത്താക്കിയതിന് വലിയ മാധ്യമശ്രദ്ധ കിട്ടി. കാരണം, അത് മൂന്നുവര്‍ഷം നീണ്ട ഒരു പ്രോസസ് ആയതുകൊണ്ടാണ്. എന്നെക്കാള്‍ ത്യാഗം അനുഭവിച്ച എത്രപേര്‍ ആരോരുമറിയാതെ അവരുടേതല്ലാത്ത തെറ്റുകൊണ്ട് സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടു. എനിക്ക് ശമ്പളം കിട്ടിയിരുന്നു. അവര്‍ക്ക് ശമ്പളമില്ല. ദയനീയമായ അവസ്ഥയിലുള്ള നൂറുകണക്കിനാളുകള്‍ അങ്ങോളമിങ്ങോളമുണ്ട്. അവരോട് നമുക്ക് ഐക്യദാര്‍ഢ്യം ഉണ്ടായിരിക്കണം. പാര്‍ട്ടി എ.സി അംഗത്തെ പുറത്താക്കുമ്പോള്‍ ദേശാഭിമാനിയുടെ മൂലയില്‍ രണ്ടുവരി വരും. അതോടെ അവസാനിക്കും. എന്നാല്‍, അവരുടെ ത്യാഗോജ്വലമായ ഒരു ജീവിതം ആരാണ് കാണുന്നത്? പിന്നീട് അയാള്‍ എങ്ങനെ ജീവിക്കുന്നു എന്നാരും ചിന്തിക്കാറില്ല. കോണ്‍ഗ്രസുകാരനെക്കാള്‍ മോശമായിട്ടായിരിക്കും പാര്‍ട്ടി പിന്നീട് അയാളോട് പെരുമാറുക. അയാളുടെ വീട്ടില്‍ ആരും പോകില്ല. പോകുന്നവരെ പാര്‍ട്ടി സംശയത്തോടെ നോക്കും.
സുരേഷിനും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായോ?
l ഇല്ല. ഞാന്‍ നാട്ടില്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നൂറുകണക്കിനാളുകള്‍ ഇന്നും എന്നെ വിളിച്ചിരുന്നു. അവര്‍ക്ക് എന്നോട് സ്നേഹമുണ്ട്. മമതയുണ്ട്. ബി.ജെ.പിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ധാരാളമാളുകളെ ഞാന്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. എന്‍െറ നാട്ടില്‍ ഞാന്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന ഒരു മുന്‍ കോണ്‍ഗ്രസുകാരന്‍െറ കൈയില്‍ പിന്നീട് അരിവാള്‍ചുറ്റിക നക്ഷത്രം പച്ചകുത്തി. നമുക്ക് ഇങ്ങനെയൊന്ന് സങ്കല്‍പിക്കാനാവുമോ? എന്‍െറ സൗഹൃദങ്ങളും ബന്ധങ്ങളും സി.പി.എമ്മിന് ഗുണമുണ്ടാക്കാന്‍ സഹായിച്ചു എന്ന കാര്യം ഒരിക്കലും നിഷേധിക്കാനാവില്ല. എസ്.എഫ്.ഐയിലായിരുന്ന കാലത്ത് ഏഴുപേരെക്കൊണ്ട് കോണ്‍ഗ്രസിന്‍െറ കാമ്പസില്‍ സമരം നടത്തിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയായിട്ടും ഇതല്ലേ ഒടുവിലുണ്ടായത്?
l ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തത് തെറ്റുതന്നെയാണ്. നൂറുശതമാനവും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. വി.എസിനെ ഞാന്‍ മഹാനാക്കി ചിത്രീകരിച്ചിട്ടില്ല. മറ്റ് നേതാക്കളെ മോശപ്പെടുത്തിയിട്ടില്ല. ഞാന്‍ വാര്‍ത്ത ചോര്‍ത്തിയിട്ടില്ല. എനിക്കെതിരെ മൂന്നു അന്വേഷണകമീഷനുകളുണ്ടായി. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് വോട്ട് ചോര്‍ത്തി എന്നായിരുന്നു ആദ്യത്തേത്. അന്ന് ഞാന്‍ വി.എസിനൊപ്പം തിരുവനന്തപുരത്തായിരുന്നു. പിന്നെങ്ങനെ വോട്ട് ചോര്‍ത്തും? അന്ന് കഴമ്പ് കണ്ടെത്താനായില്ല. 2013 ഫെബ്രുവരി 24ന് പാലക്കാട്ട് ഞാന്‍ വി.എസിന് അനുകൂലമായി സംസാരിച്ചുവെന്നായിരുന്നു ആരോപണം. എന്‍െറ നാട്ടില്‍ നടന്ന പരിപാടിയില്‍ അവിടത്തെ പാര്‍ട്ടിക്കാരുടെ അനുവാദത്തോടെയാണ് ഞാന്‍ പങ്കെടുത്തത്. ഞാന്‍ പാര്‍ട്ടിക്ക് അനുകൂലമായാണ് സംസാരിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലായിരുന്നെങ്കില്‍ പാലക്കാട് ജാതിക്കോമരങ്ങളുടെ നാടായി മാറുമായിരുന്നു എന്നാണ് പ്രസംഗിച്ചത്. അതിനും ഞാന്‍ തെറ്റുകാരനായി. വി.എസിനൊപ്പം എന്നെ നിയോഗിച്ചത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ ഞാന്‍ ഒറ്റുകൊടുക്കില്ല. ഒറ്റുകൊടുക്കാന്‍ എനിക്ക് കഴിയില്ല.
ഒരു പുതിയ പരീക്ഷണത്തിലേക്കാണ് സുരേഷ് കടന്നുചെല്ലുന്നത്. ഒരു ചെറുപ്പക്കാരനും ഇത്തരമൊരു നിസ്സഹായാവസ്ഥ വരരുതേ എന്ന പ്രാര്‍ഥനയോടെ.
ക്യൂബ മുകുന്ദനായി തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് നനഞ്ഞ ചിരിയായിരുന്നു മറുപടി.
Comments
Post a Comment