Posts

Showing posts from March, 2017

മരണക്കളമാകുേമ്പാൾ റോഡുകൾ?

Image
അപകട നിരക്കിെൻറ ഭയാനകമായ ഉയർച്ച നഗരത്തെ ഏറെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കോടികൾ െചഴെിച്ച് ട്രഫിക്  ബോധവത്ക്കരണവും വാഹന പരിശോധനയുമെല്ലാം ഒരു വശത്ത് തകൃതിയാകുേമ്പാഴും വർഷംതോറും  ഉണ്ടാകുന്ന അപകടങ്ങളുടെയും മരണത്തിെൻറയും എണ്ണത്തിൽ മാത്രം കാര്യമായ മാറ്റമുണ്ടാകുന്നില്ല. പൊലീസ്, ട്രാഫിക് പൊലീസ്, മോേട്ടാർ വാഹന വകുപ്പ് തുടങ്ങി മൂന്ന് വിഭാഗങ്ങളുടെ ഭാഗത്ത് നിന്ന് ട്രാഫിക്, ഗതാഗത സംവിധാനങ്ങൾ  കാര്യക്ഷമമാക്കാനുള്ള നടപടിയുണ്ട്. കൂടാതെ കോടികൾ ചിലവഴിച്ച് ജില്ലാ കലക്ടറുടെയും പൊലീസ് അധികൃതരുടെയും മോൽനോട്ടത്തിൽ പ്രവർത്തിക്കുന്ന റോഡ് സുക്ഷാ  അതോറിറ്റിയുടെ പ്രവർത്തനവുമുണ്ട്. എന്നിട്ടും സിറ്റി പരിധിയിൽ കഴിഞ്ഞ വർഷം മാത്രം 1542 അപകടത്തിൽ 145 പേർ മരണപ്പെടുകയും 1682 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇത്രയും ജാഗ്രത പുലർത്തിയിട്ടും അപകട നിരക്ക് നിയന്ത്രണ വിേധയമാക്കാൻ ആവാത്തത് എന്തെന്ന അന്വേഷണത്തിന് ലഭിക്കുന്ന മറുപടി ഒന്നാണ്. വാഹനമോടിക്കുന്നവരുടെ ട്രാഫിക് സംസ്കാരത്തിെൻറ  അപാകതയാണ് വിവിധ മേഖലകളിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. നി...

ലഹരിയുടെ ഉന്മാദം തേടുന്ന നഗരം

Image
തെരഞ്ഞെടുപ്പു കാലത്ത് അടുത്തിടെയായി സംസ്ഥാനെത്ത് പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നാണ് ലഹരിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും നയങ്ങളും. കഴിഞ്ഞ സർക്കാറിെൻറ അഞ്ച് വർഷത്തെ പ്രധാന ഭരണപരിഷ്കാരങ്ങളിലൊന്നായിരുന്നു മദ്യനയം. ഏറെ കോലാഹലങ്ങളും അതേസമയം പ്രശംസയും നേടിയ ആ മദ്യനയത്തിെൻറ െപാളിച്ചെഴുത്തിനെ കുറിച്ചാണ് പുതുതായി അധികാരത്തിൽ വന്ന പാർട്ടിയുടെ പ്രധാന ചർച്ച. അതെന്തങ്കിലുമാവെട്ട എന്നല്ല, മദ്യനയം നടപ്പാക്കി സംസ്ഥാനത്തെ മദ്യശാലകളും ഏതാനും ബീവറേജുകളും പൂട്ടിക്കഴിഞ്ഞതോടെ സംസ്ഥാനത്തെ ലഹരി ഉപയോക്താക്കളുടെ എണ്ണം കുറയുമെന്ന ധാരണ ശരിയായിരുന്നോ. ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് നാട്ടിൻപുറങ്ങളിൽ പോലും സുലഭമായ ബദൽ ലഹരി വസ്തുക്കളുടെ ‘പ്രവാഹം’. മാഹിയിൽ നിന്നും മറ്റുമുള്ള വിദേശ മദ്യം ഒരു വശത്ത് കുത്തിയൊഴുകുേമ്പാൾ നാടൻ ചാരായത്തിൽ ആവശ്യത്തിന് നിറവും മണവും ചേർത്തുള്ള നാടൻ വിദേശമദ്യം മറുവശത്തുമുണ്ട്. 30 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ദ്രാവക രൂപത്തിലുള്ള മദ്യത്തോട് ആസക്തിയെങ്കിൽ ചെറുപ്പക്കാർ കൂടുതലായും കഞ്ചാവിനെയാണ് ആശ്രയിക്കുന്നത്. കഞ്ചാവിൻറ പുക അതിഭയാനകമായ തോതിൽ നമ്മു...

വറുതിയാഘോഷത്തിെൻറ ഒാർമ്മയോണം

Image
ഓര്‍മ്മപ്പുഴുടെ ഓളങ്ങളില്‍ അണയാതെ കത്തുന്ന മുട്ടവിളക്കാണ് കവിക്ക് ഓണക്കാലം. ഉത്രാടരാത്രിയില്‍, ചങ്ങരംകുളം ഓണച്ചന്ത കഴിഞ്ഞ് അചഛന്‍ വരുന്നതും കാത്തിരിക്കും; രാവേറെ വൈകിയാലും രാക്കിളിപ്പാട്ട് പാടിയാലും, ആ കയ്യിലെ കോടിപ്പൊതിക്കായി. കുറവന്‍മാര്‍ എങ്ങുനിന്നോ കൊണ്ട് വരുന്ന വിലകുറഞ്ഞ സീടി തുണിയാണ് കോടിയുടുപ്പുകള്‍; മറ്റാരുടേയോ അളവില്‍ തയ്ച്ചത്. ചിലപ്പോള്‍ വലുത്, മറ്റ് ചിലപ്പോള്‍ ചെറുത്. ഒരിക്കലും പാകമാത്ത ഒരു കോടിയുടുപ്പിനായുള്ള കാത്തിരിപ്പ്, അതുമൊരു ഓണമായിരുന്നു. വറുതിയെ ആഘോഷമാക്കുന്ന ഓണക്കാലം. ഓണമുണ്ണാനില്ലാത്ത നോവിലും പൂവിറുക്കാന്‍ മറക്കാത്ത ശൈശവം കോടിമുണ്ടും കിനാവുമില്ലെങ്കിലും മാബലിപ്പാട്ടുമൂളും കിഷോരകം. കവി ബാല്യത്തിെൻറ കാവ്യ ശീലുകള്‍.കോടിയുടുപ്പിെൻറ പുതുഗന്ധം, പറയാന്‍മാത്രം തങ്ങിനില്‍ക്കുന്നില്ല ഈ നരകയറിയ ഓര്‍മ്മയില്‍. പക്ഷെ, കൈതപ്പൂ മണക്കുന്ന അമ്മയുടെ പഴയ നേര്യത്....ആ ഓര്‍മ്മ മുറിയുകയാണ്. ...ഓണം കഴിഞ്ഞ് ഒന്നലക്കിയാല്‍ തീരുന്നതായിരുന്നു ഓണക്കോടിയുടെ നിറവും അതിെൻറ കഞ്ഞിപ്പശ മണവും. എന്നാലും അത് കൂടി വേണ്ടിയിരുന്നു ആ വറുതിയോണം പൂര്‍ത്തിയാകാന്‍. കവി ആലങ്കോട് ലീലാകൃഷ്ണന് വ...

സിംഹിണി അഥവാ ഗുര്‍മെഹര്‍

Image
ദേശീയതയും ബലാത്സംഗവും തമ്മില്‍ എന്തു ബന്ധമെന്നു ചോദിക്കരുത്. അതും ദേശസ്നേഹികളായ സംഘികളുടെ ആയുധമാണ്. ദേശവിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്നത് പെണ്ണാണെങ്കില്‍ മറ്റ് ആയുധങ്ങള്‍ ഉപേക്ഷിച്ച് അവളെ ബലാത്സംഗം ചെയ്യണമെന്നാണ് സംഘികള്‍ക്ക് ശാഖകളില്‍നിന്ന് കിട്ടിയ ശിക്ഷണം. ജെ.എന്‍.യുവിലെ ബുജിക്കുട്ടികളെല്ലാം ദേശദ്രോഹികളായിരുന്ന കാലത്ത്  രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ജ്ഞാന്‍ ദേവ് അഹൂജ കാമ്പസില്‍ കോണ്ടം പെറുക്കാന്‍ പോയിരുന്നത് ഓര്‍ക്കുമല്ളോ. സ്വാഭാവിക ലൈംഗികത ആസ്വദിക്കുന്നതാണ് ദേശസ്നേഹികളുടെ പ്രധാന പ്രശ്നമെന്ന താത്ത്വികമായ വിലയിരുത്തല്‍ ഉണ്ടായത് അന്നാണ്. അപ്പോള്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരില്‍ ദേശീയത കുത്തിവെക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായാണ് സംഘികള്‍ ബലാത്സംഗത്തെ കാണുന്നത്. അതുകൊണ്ടാണ് ഗുര്‍മെഹര്‍ കൗര്‍ എന്ന ഇരുപതുകാരി അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിനെതിരെ പ്രതികരിച്ചപ്പോള്‍ അവര്‍ ചാടിക്കേറി ബലാത്സംഗം ചെയ്യാന്‍ പോയത്. അത് അവരുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ ഭാഗമാണ്. സ്വന്തം നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നുപ്രകടിപ്പിക്കുന്ന പെണ്‍കുട്ടികളെ അവര്‍ കണ്ടിട്ടില്ല. അങ്ങനെയുള...

ഏഷ്യയുടെ വൃന്ദാവനം മൗലിന്നോംഗ്’

Image
ദൈവത്തിനൊരു നാടുണ്ട്. പച്ചപുതച്ച കേരളമാണത്. പക്ഷേ ദൈവത്തിന്‍റെ സ്വന്തം പൂന്തോട്ടം എവിടെയാണ്?. കേരളത്തിൽ നിന്നു നാലായിരത്തോളം കിലോമീറ്റർ അകലെ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിലാണ് ആ ഗ്രാമം. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന ഖ്യാതി സ്വന്തമാക്കിയ പ്രകൃതിയെ പ്രണയിക്കുന്ന ഒരു പറ്റം മനുഷ്യരുടെ സ്വന്തം നാടായ "മൗലിന്നോംഗ്’. പ്രകൃതിയോടിണങ്ങി നിർമിച്ച ചെറിയ വീടുകളും പൂന്തോട്ടങ്ങളും മനോഹാരിത പകരുന്ന ഈ ഗ്രാമത്തിന്‍റെ മുഖമുദ്ര വൃത്തിയും വെടിപ്പുമാണ്. ഇവിടെ എപ്പോഴും ചെടികൾ പൂത്തു നിൽക്കും. 95 കുടുംബങ്ങളിലായി 520 അംഗങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. കുട്ടികളുൾപ്പെടെ ഗ്രാമവാസികളായ എല്ലാവരുടെയും നിസ്വാർഥമായ പ്രവർത്തനത്തിന്‍റെ ഫലമായാണ്, അവിടെയെത്തുന്ന എല്ലാ സഞ്ചാരികളുടെയും ഉള്ളിൽ മൗലിന്നോംഗ് വൃത്തിയുള്ള ഒരോർമായി ചേക്കേറുന്നത്....

ഗെയില്‍ പൈപ്പ് ലൈന്‍ വരുന്നു, പതിനായിരത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കാന്‍

Image
ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തേക്ക്. ഭൂവുടമകള്‍ അറിയാതെയാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഗെയിലും സംസ്ഥാന സര്‍ക്കാറും രഹസ്യമായി നീക്കങ്ങള്‍ നടത്തിയതെന്ന് വ്യക്തം. നോട്ടിഫിക്കേ ഷന്‍ ചെയ്യാതെ ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കുകപോലും ചെയ്യാതെയുള്ള ഭൂമി ഏറ്റെടുക്കല്‍ തുടരുന്ന സാഹചര്യത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലൂടെ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് ഭൂമിയാണ് ഏറ്റെടുക്കുക. പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടാണ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുക. അതേസമയം കേരളത്തില്‍ ഈ പ്രകൃതിവാതകം ഉപയോഗിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യതയുമില്ല. ഫലത്തില്‍ കര്‍ണ്ണാടകയിലേക്ക് പ്രകൃതിവാതക പൈപ്പ് ലൈന്‍ കൊണ്ടുപോകാനാണ് കേരളത്തില്‍ വന്‍ കുടിയൊഴിപ്പിക്കല്‍ തുടരുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. എന്താണ് ഗെയില്‍? 1996ല്‍ പിണറായി വിജയന്‍ വൈദ്യുതി...

പ്രതിഷേധിക്കാരെ അറസ്റ്റ് ചെയ്യുന്ന പൊലീസ് ആരുടെ പക്ഷത്ത്

Image
ദേശീയഗാനത്തിെൻറ പേരിൽ പൊലീസ് പിടികൂടിയ എഴുത്തുകാരൻ കമൽ സി. ചാവറ ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒരു വ്യക്തിക്കെതിരെ രാജ്യേദ്രാഹക്കുറ്റം ചുമത്തുമ്പോൾ പാലിക്കേണ്ട സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കാതെയുള്ള അറസ്റ്റിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധമുയർന്നു. ഉടൻ കലാപമുണ്ടാകാൻ സാധ്യതയുള്ള പദപ്രയോഗം നടത്തിയാൽ മാത്രമേ ഒരാൾക്കെതിരെ രാജ്യേദ്രാഹ കുറ്റം ചുമത്താൻ പാടുള്ളൂ എന്ന് കേദാർനാഥ് / സ്റ്റേറ്റ ഓഫ് ബീഹാർ എന്ന കേസിൽ സുപ്രീകോടതി നിർദേശമുണ്ട്. ഇത് പാലിക്കാതെയാണ് ഒരു വർഷം മുമ്പ് പുറത്തിറങ്ങിയ നോവലിലെ പരാമർശത്തിെൻറ പേരിലുള്ള അറസ്റ്റ്. മരുന്നുവാങ്ങാനായി രാവിലെ വീട്ടിൽ നിന്നിറങ്ങിയ കമലിനെ പൊലീസ് കസ്റ്റഡിയിലെത്ത് വൈകുന്നേരം ഏഴര വരെ പൊലീസ് സ്റ്റേഷനിൽ ഇരുത്തുകയായിരുന്നു. നാല് ദിവസം മുമ്പ് പ്രസവിച്ച ഭാര്യയെയും കുഞ്ഞിനെയും തനിച്ചാക്കി വൈകുന്നേരം വരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആക്ഷേപവും ഉയർന്നു. ശാരീരികാസ്വാസ്ഥ്യം കാരണം വൈകുന്നേരത്തോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കമലിെൻറ ശാരീരികനില അന്വേഷിക്കാക്കാൻ ...