ന്യൂ ജനറേഷന്‍ പാട്ടിന്‍െറ വര്‍ത്തമാനം
‘തിരയും തീരവും...
മൊഴിയും മൗനവും
പകലും ഇരവും
അകലേ പോയ് മറയേ....
നിറയും ഓര്‍മകള്‍ കനലിന്‍ തെന്നലായ്
അറിയാതെന്നിലെ ജീവനില്‍ വന്നണയേ. ..
ഇത്തവണത്തെ പെരുന്നാള്‍ ചിത്രമായ മെമ്മറീസിലെ വരികളാണിത്. പൃഥിരാജും മേഘ്നാരാജും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തിന്‍െറ സംവിധായകന്‍ ജിക്കു ജോസഫാണ്. മെമ്മറീസിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സെജോ ജോണ്‍ തന്നെയാണ് ഈ വരികള്‍ എഴുതിയതും. ചിത്രത്തിന്‍െറ പ്രമേയവുമായി അടുത്ത് നില്‍ക്കുന്ന ഈ ഗാനം വീണുകിട്ടുകയായിരുന്നു എന്ന് സെജോ. ഈണത്തിനുവേണ്ടി വെറുതേ മൂളിയ വരികള്‍ സംവിധായകന് ഇഷ്ടപ്പെടുകയായിരുന്നു. ചിത്രത്തിന്‍െറ പ്രമേയവുമായി ഈ വരികള്‍ക്ക് ഏറെ അടുപ്പുമുണ്ട്. ‘പകലും ഇരവും’ ‘കനലിന്‍ തെന്നലായ്’ ‘മൊഴിയും മൗനവും’ തുടങ്ങിയ ദ്വന്ദങ്ങളിലൂടെയാണ് പാട്ടില്‍ നായകന്‍െറ ജീവിതത്തെ അനാവരണം ചെയ്യുന്നത്.
നവാഗത സംഗീത സംവിധായകനായ സെജോ ജോണിന്‍െറ നാലാമത്തെ ചിത്രമാണ് മെമ്മറീസ്. മമ്മി ആന്‍ഡ് മി. മൈ ബോസ്, മെമ്മറീസ് എന്ന് മൂന്ന് ചിത്രങ്ങളുടെയും സംവിധായകന്‍ ജിക്കു ജോസഫാണ്. ഹൗസ് ഫുള്‍ ആണ് മറ്റൊരു സംവിധായകന്‍െറ കൂടെ സെജോ ചെയ്തത്. മൂന്ന് സിനിമകള്‍ക്കും പാട്ടൊരുക്കിയതിലൂടെ ജിക്കുവിന്‍െറ മനസറിയുന്ന സംഗീത സംവിധായകനായി സെജോ.
ജോണ്‍സണ്‍ മാഷിന്‍െറ അസിസ്റ്റന്‍ഡ് ആകാന്‍ കൊതിച്ചുനടന്ന മഹാരാജാസിലെ സംഗീതപഠന കാലമുണ്ട് സെജോ ജോണിന്. നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ളെങ്കിലും പാട്ടുകള്‍ കേട്ട് കേട്ട് സംഗീത സംവിധായകനായി. പരസ്യങ്ങളുടെ ജിംഗിള്‍സിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ആല്‍ബങ്ങളിലൂടെയും നീണ്ട പത്ത് വര്‍ഷക്കാലം സംഗീതത്തോടൊപ്പം ജീവിച്ചു. എട്ട് വര്‍ഷത്തോളം ഗള്‍ഫിലുള്‍പ്പെടെ വിവിധ സ്കൂളുകളില്‍ സംഗീതാധ്യാപകനായും ജീവിച്ചു. മമ്മി ആന്‍ഡ് മീ എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശം. പിന്നീട് മൈ ബോസിലെ മെലഡിയും ഫാസ്റ്റ് നമ്പറുകളും ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിഒരുപാട്ട് പാടിയതും സെജോയാണ്.
അതിരപ്പിള്ളി വെറ്റിലപ്പാറയാണ് സ്വദേശം. ഇപ്പോള്‍ തൃപ്പൂണിത്തുറ വടക്കേക്കോട്ടയില്‍ താമസം. മഹാരാജാസിലെ ഡിഗ്രികാലം മറക്കാനാകില്ലന്നൊണ് സെജോ പറയുന്നത്. അങ്ങനെയൊരു കാമ്പസ് ഇല്ലായിരുന്നെങ്കില്‍ സെജോ എന്ന സംഗീത സംവിധായകന്‍ പിറക്കില്ലായിരുന്നു. ചെറുപ്പത്തില്‍ സംഗീതാഭിരുചി കണ്ട് പ്രോത്സാഹനം നല്‍കിയത് അപ്പച്ചനായിരുന്നു. വീട്ടിലെ ഹാര്‍മോണിയവും അപ്പച്ചന്‍െറ ഭക്തിഗാനങ്ങളും കേട്ടു വളര്‍ന്ന ബാല്യം. സ്കൂളികളിലെ പാട്ടുമത്സരങ്ങള്‍, കലോത്സവങ്ങള്‍, തൃശൂര്‍ ചേതനയിലെ തോമസച്ചന്‍, കീബോര്‍ഡിസ്റ്റായ സ്റ്റാന്‍ലി, ബാബുരാജ് അന്നമന്നട, സംഗീതാധ്യാപകരായ ഭുവനേശ്വരി, ജയലക്ഷ്മി തുടങ്ങിയവരിലൂടെയുള്ള സംഗീതപഠനം. ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണെന്ന് സെജോ. മഹാരാജാസിലെ സംഗീത ഡിഗ്രി പഠനകാലത്തെ ചെറിയ സിനിമകള്‍, കൂട്ടുകാരുമൊത്തുള്ള പ്രോജക്ടുകള്‍ എല്ലാം താനറിയാതെ, തന്നെ വളര്‍ത്തുകയായിരുന്നെന്ന് സെജോ പറയുന്നു.
ചുരുങ്ങിയ നാള്‍കൊണ്ട് വിലപിടിപ്പുള്ള പല പാട്ടുകാരും സെജോയുടെ സംഗീതത്തില്‍ പാടിക്കഴിഞ്ഞു. കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍, ബെന്നി ദയാല്‍, കാര്‍ത്തിക്, ബോളിവുഡ് ഗായകന്‍ നവ്രാജ് ഹാന്‍സ്, സയനോര... അങ്ങനെ പോകുന്നു പട്ടിക.
മെമ്മറീസിലെ രണ്ട് പാട്ടുകളില്‍ ഒന്ന് ഇംഗ്ളീഷാണ്. മമ്മി ആന്‍ഡ് മിയിലെ മൈക്കിള്‍ ജാക്സന്‍ എന്ന് തുടങ്ങുന്ന ഗാനം രചിച്ച ഷെല്‍ട്ടണ്‍ പിന്യാരോ ആണ് ഇതിന്‍െറയും രചന. ചിത്രത്തിലെ സംഗീതത്തിന്‍െറ മാസ്റ്ററിങ് നിര്‍വഹിച്ചത് അമേരിക്കയിലെ കാപിറ്റോള്‍ സ്റ്റുഡിയോയിലാണ്. ഹോളിവുഡിലെ പ്രശസ്തമായ ഈ സുറ്റുഡിയോയില്‍ സംഗീത നിര്‍വഹണം നടത്തുന്ന ആദ്യ മലയാള ചിത്രമാണിതെന്നും സെജോ പറയുന്നു. ഗ്രാമി അവാര്‍ഡ് നേടിയ എവ്റണ്‍ ആണ് മാസ്റ്ററിങ് നിര്‍വഹിച്ചത്. സെജോ രചനയും സംവിധാനവും നിര്‍വഹിച്ച മലയാള ഗാനം ആലപിച്ചത് വിജയ് യേശുദാസാണ്.
കൃസ്തീയ ഭക്തിഗാനങ്ങള്‍ ഒരുക്കുന്ന സമയത്ത് ചില ഗാനങ്ങള്‍ എഴുതിയതല്ലാതെ കവിത പോലും എഴുതി പരിചയമില്ളെന്ന് സെജോ. ഗായകനായാണ് രംഗത്തത്തെിയതെങ്കിലും സംവിധായകനാവാനുള്ള ആഗ്രഹം ആറാംക്ളാസില്‍ പഠിക്കുമ്പോള്‍ ഉള്ളിലുണ്ട്. പാട്ടുകള്‍ സംവിധായകരുടെ പേരില്‍ അറിയപ്പെടണം. സംഗീത സംവിധായകരാണ് സര്‍ഗ സൃഷ്ടി നടത്തുന്നത്. തമിഴ്നാട്ടിലൊക്കെ ഇളയരാജയുടെ പാട്ട് വാലിയുടെ പാട്ട് എന്ന് പറയുമ്പോള്‍ കേരളത്തില്‍ മാത്രമാണ് ഗായകരുടെ പേരില്‍ അറിയപ്പെടുന്നത്. പുതിയ സംവിധായകരിലൂടെ ഇത് മാറുമെന്ന് സെജോ പ്രതീക്ഷിക്കുന്നു. എം.എസ് ബാബുരാജും രവീന്ദ്രന്‍മാഷും ജോണ്‍സണുമെല്ലാം മരിക്കും വരെ അംഗീകരിക്കപ്പെട്ടിരുന്നില്ളെന്നും അദ്ദേഹം പറയുന്നു.
സംഗീതം പ്രഫഷനായി സ്വീകരിക്കുമ്പോള്‍ ഒരുപാട് ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവേണ്ടി വരുമെന്നും സെജോ പറയുന്നു. സംഗീതകാരന്‍െറ മാത്രം അഭിരുചിക്കനുസരിച്ചുള്ള സൃഷ്ടിക്ക് സാധിക്കില്ല. ചിത്രത്തിന്‍െറ പ്രമേയവും വിപണിയുമെല്ലാം നോക്കുമ്പോള്‍ ഏറെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഇപ്പോഴിറങ്ങുന്ന പാട്ടുകളില്‍ സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന അഭിപ്രായമാണ് പാശ്ചാത്യ സംഗീതത്തോട് കൂടുതല്‍ താല്‍പര്യമുള്ള സെജോക്ക്. ഇന്നത്തെ പ്രേക്ഷകര്‍ക്ക് ഭാഷാവ്യത്യാസമില്ലാതെ നിരവധി പാട്ടുകള്‍ കേള്‍ക്കാനുള്ള അവസരമുണ്ട്. അതുകൊണ്ടാണ് പഴയപോലെ പാട്ടുകള്‍ ഹിറ്റാവാത്തത്. ഒരു പാട്ട് കൂടുതല്‍ സമയം കേള്‍ക്കുന്നില്ല. ദിനംപ്രതി നിരവധി പാട്ടുകള്‍ പുറത്തിറങ്ങുന്നതിനാല്‍ പലതും കേട്ട് മറക്കുകയാണ്. ന്യൂ ജനറേഷന്‍ സിനിമകളിലെ പാട്ടുകള്‍ പലതും താല്‍ക്കാലികമായി മാത്രം നില്‍നില്‍ക്കുന്നവയാണ്. ആ പാട്ടുകള്‍ കാലത്തെ അതിജീവിക്കുമോ എന്ന് കണ്ടറിയണം. പാട്ടുകളില്‍ പണ്ടത്തേപോലെ കവിതകളില്ലാത്തതും ജനപ്രിയത കുറച്ചു. അടുത്തകാലത്തിറങ്ങിയ പല നല്ലപാട്ടുകളും ആളുകള്‍ സ്വീകരിക്കാത്തതും സെജോ ചൂണ്ടികാണിക്കുന്നു.
സെജോ സംഗീതം ചെയ്ത ജോര്‍ജ് വര്‍ഗീസിന്‍െറ ആറ് ബി പാരഡൈസ് എന്ന ചിത്രം പുറത്തിറങ്ങാനുണ്ട്. ബിജോയ് ഉറുമീസിന്‍െറ സംവിധാനത്തില്‍ ആരംഭിക്കുന്ന ചിത്രത്തിലും സെജോയാണ് സംഗീതം.
മൊഴിയും മൗനവും
പകലും ഇരവും
അകലേ പോയ് മറയേ....
നിറയും ഓര്‍മകള്‍ കനലിന്‍ തെന്നലായ്
അറിയാതെന്നിലെ ജീവനില്‍ വന്നണയേ. ..
ഇത്തവണത്തെ പെരുന്നാള്‍ ചിത്രമായ മെമ്മറീസിലെ വരികളാണിത്. പൃഥിരാജും മേഘ്നാരാജും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തിന്‍െറ സംവിധായകന്‍ ജിക്കു ജോസഫാണ്. മെമ്മറീസിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സെജോ ജോണ്‍ തന്നെയാണ് ഈ വരികള്‍ എഴുതിയതും. ചിത്രത്തിന്‍െറ പ്രമേയവുമായി അടുത്ത് നില്‍ക്കുന്ന ഈ ഗാനം വീണുകിട്ടുകയായിരുന്നു എന്ന് സെജോ. ഈണത്തിനുവേണ്ടി വെറുതേ മൂളിയ വരികള്‍ സംവിധായകന് ഇഷ്ടപ്പെടുകയായിരുന്നു. ചിത്രത്തിന്‍െറ പ്രമേയവുമായി ഈ വരികള്‍ക്ക് ഏറെ അടുപ്പുമുണ്ട്. ‘പകലും ഇരവും’ ‘കനലിന്‍ തെന്നലായ്’ ‘മൊഴിയും മൗനവും’ തുടങ്ങിയ ദ്വന്ദങ്ങളിലൂടെയാണ് പാട്ടില്‍ നായകന്‍െറ ജീവിതത്തെ അനാവരണം ചെയ്യുന്നത്.
നവാഗത സംഗീത സംവിധായകനായ സെജോ ജോണിന്‍െറ നാലാമത്തെ ചിത്രമാണ് മെമ്മറീസ്. മമ്മി ആന്‍ഡ് മി. മൈ ബോസ്, മെമ്മറീസ് എന്ന് മൂന്ന് ചിത്രങ്ങളുടെയും സംവിധായകന്‍ ജിക്കു ജോസഫാണ്. ഹൗസ് ഫുള്‍ ആണ് മറ്റൊരു സംവിധായകന്‍െറ കൂടെ സെജോ ചെയ്തത്. മൂന്ന് സിനിമകള്‍ക്കും പാട്ടൊരുക്കിയതിലൂടെ ജിക്കുവിന്‍െറ മനസറിയുന്ന സംഗീത സംവിധായകനായി സെജോ.
ജോണ്‍സണ്‍ മാഷിന്‍െറ അസിസ്റ്റന്‍ഡ് ആകാന്‍ കൊതിച്ചുനടന്ന മഹാരാജാസിലെ സംഗീതപഠന കാലമുണ്ട് സെജോ ജോണിന്. നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ളെങ്കിലും പാട്ടുകള്‍ കേട്ട് കേട്ട് സംഗീത സംവിധായകനായി. പരസ്യങ്ങളുടെ ജിംഗിള്‍സിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ആല്‍ബങ്ങളിലൂടെയും നീണ്ട പത്ത് വര്‍ഷക്കാലം സംഗീതത്തോടൊപ്പം ജീവിച്ചു. എട്ട് വര്‍ഷത്തോളം ഗള്‍ഫിലുള്‍പ്പെടെ വിവിധ സ്കൂളുകളില്‍ സംഗീതാധ്യാപകനായും ജീവിച്ചു. മമ്മി ആന്‍ഡ് മീ എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശം. പിന്നീട് മൈ ബോസിലെ മെലഡിയും ഫാസ്റ്റ് നമ്പറുകളും ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിഒരുപാട്ട് പാടിയതും സെജോയാണ്.
അതിരപ്പിള്ളി വെറ്റിലപ്പാറയാണ് സ്വദേശം. ഇപ്പോള്‍ തൃപ്പൂണിത്തുറ വടക്കേക്കോട്ടയില്‍ താമസം. മഹാരാജാസിലെ ഡിഗ്രികാലം മറക്കാനാകില്ലന്നൊണ് സെജോ പറയുന്നത്. അങ്ങനെയൊരു കാമ്പസ് ഇല്ലായിരുന്നെങ്കില്‍ സെജോ എന്ന സംഗീത സംവിധായകന്‍ പിറക്കില്ലായിരുന്നു. ചെറുപ്പത്തില്‍ സംഗീതാഭിരുചി കണ്ട് പ്രോത്സാഹനം നല്‍കിയത് അപ്പച്ചനായിരുന്നു. വീട്ടിലെ ഹാര്‍മോണിയവും അപ്പച്ചന്‍െറ ഭക്തിഗാനങ്ങളും കേട്ടു വളര്‍ന്ന ബാല്യം. സ്കൂളികളിലെ പാട്ടുമത്സരങ്ങള്‍, കലോത്സവങ്ങള്‍, തൃശൂര്‍ ചേതനയിലെ തോമസച്ചന്‍, കീബോര്‍ഡിസ്റ്റായ സ്റ്റാന്‍ലി, ബാബുരാജ് അന്നമന്നട, സംഗീതാധ്യാപകരായ ഭുവനേശ്വരി, ജയലക്ഷ്മി തുടങ്ങിയവരിലൂടെയുള്ള സംഗീതപഠനം. ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണെന്ന് സെജോ. മഹാരാജാസിലെ സംഗീത ഡിഗ്രി പഠനകാലത്തെ ചെറിയ സിനിമകള്‍, കൂട്ടുകാരുമൊത്തുള്ള പ്രോജക്ടുകള്‍ എല്ലാം താനറിയാതെ, തന്നെ വളര്‍ത്തുകയായിരുന്നെന്ന് സെജോ പറയുന്നു.
ചുരുങ്ങിയ നാള്‍കൊണ്ട് വിലപിടിപ്പുള്ള പല പാട്ടുകാരും സെജോയുടെ സംഗീതത്തില്‍ പാടിക്കഴിഞ്ഞു. കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍, ബെന്നി ദയാല്‍, കാര്‍ത്തിക്, ബോളിവുഡ് ഗായകന്‍ നവ്രാജ് ഹാന്‍സ്, സയനോര... അങ്ങനെ പോകുന്നു പട്ടിക.
മെമ്മറീസിലെ രണ്ട് പാട്ടുകളില്‍ ഒന്ന് ഇംഗ്ളീഷാണ്. മമ്മി ആന്‍ഡ് മിയിലെ മൈക്കിള്‍ ജാക്സന്‍ എന്ന് തുടങ്ങുന്ന ഗാനം രചിച്ച ഷെല്‍ട്ടണ്‍ പിന്യാരോ ആണ് ഇതിന്‍െറയും രചന. ചിത്രത്തിലെ സംഗീതത്തിന്‍െറ മാസ്റ്ററിങ് നിര്‍വഹിച്ചത് അമേരിക്കയിലെ കാപിറ്റോള്‍ സ്റ്റുഡിയോയിലാണ്. ഹോളിവുഡിലെ പ്രശസ്തമായ ഈ സുറ്റുഡിയോയില്‍ സംഗീത നിര്‍വഹണം നടത്തുന്ന ആദ്യ മലയാള ചിത്രമാണിതെന്നും സെജോ പറയുന്നു. ഗ്രാമി അവാര്‍ഡ് നേടിയ എവ്റണ്‍ ആണ് മാസ്റ്ററിങ് നിര്‍വഹിച്ചത്. സെജോ രചനയും സംവിധാനവും നിര്‍വഹിച്ച മലയാള ഗാനം ആലപിച്ചത് വിജയ് യേശുദാസാണ്.
കൃസ്തീയ ഭക്തിഗാനങ്ങള്‍ ഒരുക്കുന്ന സമയത്ത് ചില ഗാനങ്ങള്‍ എഴുതിയതല്ലാതെ കവിത പോലും എഴുതി പരിചയമില്ളെന്ന് സെജോ. ഗായകനായാണ് രംഗത്തത്തെിയതെങ്കിലും സംവിധായകനാവാനുള്ള ആഗ്രഹം ആറാംക്ളാസില്‍ പഠിക്കുമ്പോള്‍ ഉള്ളിലുണ്ട്. പാട്ടുകള്‍ സംവിധായകരുടെ പേരില്‍ അറിയപ്പെടണം. സംഗീത സംവിധായകരാണ് സര്‍ഗ സൃഷ്ടി നടത്തുന്നത്. തമിഴ്നാട്ടിലൊക്കെ ഇളയരാജയുടെ പാട്ട് വാലിയുടെ പാട്ട് എന്ന് പറയുമ്പോള്‍ കേരളത്തില്‍ മാത്രമാണ് ഗായകരുടെ പേരില്‍ അറിയപ്പെടുന്നത്. പുതിയ സംവിധായകരിലൂടെ ഇത് മാറുമെന്ന് സെജോ പ്രതീക്ഷിക്കുന്നു. എം.എസ് ബാബുരാജും രവീന്ദ്രന്‍മാഷും ജോണ്‍സണുമെല്ലാം മരിക്കും വരെ അംഗീകരിക്കപ്പെട്ടിരുന്നില്ളെന്നും അദ്ദേഹം പറയുന്നു.
സംഗീതം പ്രഫഷനായി സ്വീകരിക്കുമ്പോള്‍ ഒരുപാട് ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവേണ്ടി വരുമെന്നും സെജോ പറയുന്നു. സംഗീതകാരന്‍െറ മാത്രം അഭിരുചിക്കനുസരിച്ചുള്ള സൃഷ്ടിക്ക് സാധിക്കില്ല. ചിത്രത്തിന്‍െറ പ്രമേയവും വിപണിയുമെല്ലാം നോക്കുമ്പോള്‍ ഏറെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഇപ്പോഴിറങ്ങുന്ന പാട്ടുകളില്‍ സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന അഭിപ്രായമാണ് പാശ്ചാത്യ സംഗീതത്തോട് കൂടുതല്‍ താല്‍പര്യമുള്ള സെജോക്ക്. ഇന്നത്തെ പ്രേക്ഷകര്‍ക്ക് ഭാഷാവ്യത്യാസമില്ലാതെ നിരവധി പാട്ടുകള്‍ കേള്‍ക്കാനുള്ള അവസരമുണ്ട്. അതുകൊണ്ടാണ് പഴയപോലെ പാട്ടുകള്‍ ഹിറ്റാവാത്തത്. ഒരു പാട്ട് കൂടുതല്‍ സമയം കേള്‍ക്കുന്നില്ല. ദിനംപ്രതി നിരവധി പാട്ടുകള്‍ പുറത്തിറങ്ങുന്നതിനാല്‍ പലതും കേട്ട് മറക്കുകയാണ്. ന്യൂ ജനറേഷന്‍ സിനിമകളിലെ പാട്ടുകള്‍ പലതും താല്‍ക്കാലികമായി മാത്രം നില്‍നില്‍ക്കുന്നവയാണ്. ആ പാട്ടുകള്‍ കാലത്തെ അതിജീവിക്കുമോ എന്ന് കണ്ടറിയണം. പാട്ടുകളില്‍ പണ്ടത്തേപോലെ കവിതകളില്ലാത്തതും ജനപ്രിയത കുറച്ചു. അടുത്തകാലത്തിറങ്ങിയ പല നല്ലപാട്ടുകളും ആളുകള്‍ സ്വീകരിക്കാത്തതും സെജോ ചൂണ്ടികാണിക്കുന്നു.
സെജോ സംഗീതം ചെയ്ത ജോര്‍ജ് വര്‍ഗീസിന്‍െറ ആറ് ബി പാരഡൈസ് എന്ന ചിത്രം പുറത്തിറങ്ങാനുണ്ട്. ബിജോയ് ഉറുമീസിന്‍െറ സംവിധാനത്തില്‍ ആരംഭിക്കുന്ന ചിത്രത്തിലും സെജോയാണ് സംഗീതം.
Comments
Post a Comment