കപ്പലിന്‍െറ അണിയത്ത് നിര്‍ത്തിയിരിക്കുന്ന പ്രതിമയെ ഇംഗ്ളീഷില്‍ ഫിഗര്‍ഹെഡ് എന്നു പറയും. മിഥ്യാഗ്രണി എന്ന് വേണമെങ്കില്‍ അല്‍പം സംസ്കൃതീകരിച്ച് പറയാം. യഥാര്‍ഥ അധികാരമില്ലാത്ത ഭരണത്തലവനെയും ഫിഗര്‍ഹെഡ് എന്നു വിശേഷിപ്പിക്കാറുണ്ട്. അത്തരത്തിലൊരു മിഥ്യാഗ്രണിയാണ് പാകിസ്താന്‍െറ 12ാമത്തെ പ്രസിഡന്‍റ് മംനൂന്‍ ഹുസൈന്‍. പാകിസ്താന്‍ മുസ്ലിംലീഗിന്‍െറ (പി.എം.എല്‍-എന്‍) അധികമാരും അറിയാത്ത നേതാക്കളിലൊരാളാണ് പ്രസിഡന്‍റ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. നവാസ് ശരീഫിന്‍െറ വിശ്വസ്തന്‍, വിനീത വിധേയന്‍. അതുകൊണ്ടുതന്നെ അധികാരത്തിന്‍െറ ഭരണഘടനാപരമായ ഉത്തോലകങ്ങളെല്ലാം നവാസ് ശരീഫിന് സ്വന്തം. പ്രധാനമന്ത്രി ശരീഫ് തന്നെയായിരിക്കും സിവിലിയന്‍ ഭരണകൂടത്തിന്‍െറ ഏറ്റവും ശക്തനായ നേതാവ്. എങ്കിലും ഇസ്ലാമാബാദിലെ പ്രസിഡന്‍റിന്‍െറ കൊട്ടാരത്തില്‍ ഇരിക്കാം. അതുമതി മംനൂന്‍ ഹുസൈന്.
വിധേയത്വമാണ് അടിസ്ഥാനസ്വഭാവം. ‘യെസ് മാന്‍’ എന്ന് വിമര്‍ശകര്‍ ഇപ്പോഴേ വിളിച്ചുതുടങ്ങിയിട്ടുണ്ട്. അഴിമതിക്കുറ്റങ്ങളൊന്നും ഇതുവരെ ചുമത്തപ്പെട്ടിട്ടില്ല. പാര്‍ട്ടിയോട് വലിയ കൂറുണ്ട്. രാഷ്ട്രീയ കുടുംബത്തിന്‍െറയോ സൈന്യത്തിന്‍െറയോ പാരമ്പര്യ പശ്ചാത്തലമില്ല. രാഷ്ട്രീയ, സൈനിക പാരമ്പര്യമില്ലാത്ത കുടുംബത്തില്‍നിന്നു വന്ന ഒരാള്‍ പാകിസ്താനിലെ പരമോന്നത പദവിയിലത്തെുമ്പോള്‍ അത്തരം കുടുംബങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ അതൊരു പ്രോത്സാഹനമായിരിക്കും എന്നും വിലയിരുത്തുന്നവരുണ്ട്. പക്ഷേ, പാര്‍ട്ടിക്കു പുറത്തുള്ള പാകിസ്താനികള്‍ക്കുപോലും ഹുസൈനെ അറിയില്ല; ജനതയില്‍ ബഹുഭൂരിപക്ഷത്തിനും. അന്താരാഷ്ട്ര തലത്തില്‍ പിന്നെ പറയുകയും വേണ്ട.
1940ല്‍ ചരിത്രനഗരമായ ആഗ്രയിലായിരുന്നു പിറവി. താജ്മഹലിന്‍െറ തൊട്ടടുത്ത്. ആഗ്ര ബിരിയാണിയുടെ രുചി ഇപ്പോഴുമുണ്ട് നാവിന്‍തുമ്പില്‍. ആ സ്വാദിനോടുള്ള ഭൂതകാലാഭിരതിയേ കാണൂ ജന്മനാടിന്‍െറ കാര്യത്തില്‍ ഹുസൈന്. വിഭജനകാലത്ത് ഇന്ത്യ വിട്ടതാണ്. പിതാവിന്‍െറ സഹോദരന്‍ ഉസ്മാന്‍ ഖുറൈശി ഇപ്പോഴുമുണ്ട് ശാഹിദ് നഗറില്‍. ബന്ധുക്കളെ കാണാന്‍ കാല്‍നൂറ്റാണ്ടുമുമ്പു വന്നതാണ്. പിന്നെ വന്നിട്ടില്ല. ഇടക്കിടെ ഫോണ്‍ വിളിക്കും. മരുമക്കളോട് ഫോണില്‍ പറയുന്നത് പലപ്പോഴും പണ്ടു കഴിച്ച ആഗ്ര ബിരിയാണിയുടെ രുചിയെക്കുറിച്ചായിരിക്കും. രണ്ട് ദക്ഷിണേഷ്യന്‍ റിപ്പബ്ളിക്കുകള്‍ തമ്മിലുള്ള വഷളായ ബന്ധം മെച്ചപ്പെടുത്താന്‍ പ്രസിഡന്‍റിന് ഇന്ത്യന്‍ മണ്ണുമായുള്ള ബന്ധം ഉപകരിക്കുമെങ്കില്‍ അത്രയും നല്ലത്. പാകിസ്താനിലെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കുള്ള ആശങ്കകളെ അഭിസംബോധന ചെയ്യുക എന്നതാണ് അതിന്‍െറ ആദ്യപടി. ബി.ബി.സിയുടെ ഉര്‍ദു സര്‍വീസിന് അനുവദിച്ച അഭിമുഖത്തില്‍ ജന്മനാടുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങള്‍ തന്‍െറ ഭാഗത്തുനിന്നുണ്ടാവും എന്നു പറഞ്ഞിരുന്നു ഹുസൈന്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉപഭൂഖണ്ഡത്തില്‍ ശാശ്വതസമാധാനം കൈവരിക്കാനുള്ള നല്ളൊരു അവസരമായി ഇതിനെ കാണുന്നുണ്ട് രാഷ്ട്രീയ നിരീക്ഷകര്‍.
ഇന്ത്യയില്‍ ജനിച്ചുവെന്നതുകൊണ്ടുമാത്രം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല എന്നതാണ് മുശര്‍റഫ് തന്ന അനുഭവം. പര്‍വേസ് മുശര്‍റഫും ഇന്ത്യയില്‍ ജനിച്ചതാണ്. തെരഞ്ഞെടുക്കപ്പെട്ട നവാസ് ശരീഫ് സര്‍ക്കാറില്‍നിന്ന് അധികാരം പിടിച്ചെടുത്ത് പ്രസിഡന്‍റാവുകയായിരുന്നു മുശര്‍റഫ്. പത്തുവര്‍ഷത്തോളം തുടര്‍ന്നു ഈ സ്വേച്ഛാഭരണം.
പാകിസ്താന്‍ ഭരിക്കുക, അതിന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നൊക്കെ പറയുന്നത് വലിയ പ്രയത്നം തന്നെയാണ്. പ്രശ്നങ്ങളേയുള്ളൂ അവിടെ. ഭീകരവാദം മുതല്‍ വൈദ്യുതിപ്രതിസന്ധിവരെ. പതിനൊന്ന് പ്രസിഡന്‍റുമാരുണ്ടായിട്ടുണ്ട് ചരിത്രത്തില്‍ ഇതുവരെ. അതില്‍ അഞ്ചും പട്ടാള ജനറല്‍മാര്‍. അതില്‍ നാലുപേര്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയവര്‍. മംനൂന്‍ ഹുസൈന് പ്രസിഡന്‍റാവാന്‍ വലിയ കഷ്ടപ്പാടൊന്നുമുണ്ടായില്ല. പ്രചാരണത്തിന് സമയം ലഭിച്ചില്ളെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ദാരിയുടെ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. മുന്‍ഗാമിയായ ആസിഫലി സര്‍ദാരിയെപ്പോലെ പോരാട്ടവീര്യമൊന്നും ഹുസൈന് ഉള്ളതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നില്ല. ശക്തമായ സൈന്യത്തോടും സുപ്രീംകോടതിയോടും സര്‍ദാരിക്ക് പൊരുതേണ്ടിവന്നിട്ടുണ്ട് എന്നതു ശരിയാണ്. നാട്ടിലെ ജനങ്ങള്‍ നേരിടുന്ന വലിയ പ്രശ്നങ്ങളൊന്നും പക്ഷേ സര്‍ദാരി കണ്ടില്ല. ആകെ 24 മണിക്കൂറുള്ള ദിവസത്തില്‍ 20 മണിക്കൂറും പവര്‍കട്ടാണ്. നാടു മുഴുവന്‍ ഇരുട്ടിലാഴുമ്പോഴും ഭരണകൂടസ്ഥാപനങ്ങള്‍ ദീപപ്രഭയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നതുകൊണ്ട് അങ്ങനെയൊരു സംഭവം സര്‍ദാരി അറിഞ്ഞതുമില്ല. വൈദ്യുതിക്ഷാമം പാകിസ്താന്‍െറ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ളൊടിച്ചുകൊണ്ടിരിക്കുകയാണ്.
കുട്ടിക്കാലത്ത് ക്രിക്കറ്റും ബേസ്ബാളും കളിക്കുമായിരുന്നു. തുടക്കം മുതല്‍ തന്നെ മുസ്ലിം ലീഗിനോടായിരുന്നു അനുഭാവം. 60കളില്‍ നാഷനല്‍ അസംബ്ളി അംഗമായിരുന്ന അബ്ദുല്‍ ഖാലിക് അല്ലാവാലയാണ് ഒൗപചാരിക രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. വളരെപ്പെട്ടെന്നു തന്നെ പാര്‍ട്ടിയില്‍ അറിയപ്പെടാന്‍ തുടങ്ങി. 1967ല്‍ ലീഗിന്‍െറ ജോയിന്‍റ് സെക്രട്ടറിയായി. 1999ല്‍ സിന്ധ് ഗവര്‍ണര്‍ ആവുന്നതു വരെ വലിയ രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല. തുണിക്കച്ചവടമായിരുന്നു പണി. ഇനി രാഷ്ട്രീയത്തിലാവാം കച്ചവടം എന്നു പറഞ്ഞ് നവാസ് ശരീഫ് കൈപിടിച്ച് കൂട്ടിക്കൊണ്ടു വരുകയായിരുന്നു. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദമുണ്ട്. 1960കളില്‍ കറാച്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ നിന്നാണ് ഡിഗ്രിയെടുത്തത്. കറാച്ചി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പ്രസിഡന്‍റായിരുന്നു. വിനയം നിറഞ്ഞ സംസാരവും പെരുമാറ്റവും നവാസ് ശരീഫില്‍ മതിപ്പു ജനിപ്പിച്ചു. അദ്ദേഹമാണ് ഹുസൈനെ പിടിച്ച് സിന്ധ് ഗവര്‍ണറാക്കുന്നത്. പിന്നീട് നവാസ് ശരീഫ് വിഷമകരമായ ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം നിഴല്‍പോലെ കൂടെയുണ്ടായിരുന്നു. മുശര്‍റഫ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയതിനെ തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്ന നാളുകള്‍. ആ ഉപകാരസ്മരണ കൂടി കാട്ടി ശരീഫ്. മറ്റൊരു കാരണം കൂടി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. തന്‍േറതല്ലാത്ത പ്രവിശ്യയില്‍നിന്നുള്ള ആള്‍ വേണം പ്രസിഡന്‍റാവാന്‍ എന്ന് പഞ്ചാബില്‍നിന്നുള്ള ശരീഫിനു നിര്‍ബന്ധമുണ്ടായിരുന്നു. സിന്ധ് പ്രവിശ്യയില്‍ പി.എം.എല്‍-എന്‍ പൊതുവെ ദുര്‍ബലമാണ്. അവിടെ പാര്‍ട്ടിക്ക് വേരോട്ടം ഉണ്ടാക്കിയെടുക്കാന്‍ ഹുസൈന്‍െറ പ്രസിഡന്‍റ് പദവിക്കു കഴിയുമെന്നും ശരീഫ് കണക്കുകൂട്ടുന്നു. പ്രതിപക്ഷ കക്ഷിയായ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടിയുടെ നെടുങ്കോട്ടയാണ് സിന്ധ്.
പണികള്‍ ഏറെയുണ്ട് ചെയ്യാന്‍. ജനാധിപത്യപ്രക്രിയ ദൃഢപ്പെടുത്തുക എന്നതാണ് അതില്‍ മുഖ്യം. നിലവിലെ പ്രസിഡന്‍റ് ആസിഫലി സര്‍ദാരിയുടെ കാലാവധി സെപ്റ്റംബര്‍ എട്ടിന് അവസാനിക്കുകയാണ്. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ സിവിലിയന്‍ പ്രസിഡന്‍റാണ് മുന്‍ഗാമിയായ സര്‍ദാരി. വിവാദത്തിന്‍െറ കേന്ദ്രബിന്ദുവായിരുന്നു സര്‍ദാരി. അതിജീവനത്തിന്‍െറ വഴികളും അറിയാമായിരുന്നു അദ്ദേഹത്തിന്. മംനൂന്‍ ഹുസൈന് അത്രമാത്രം ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഉണ്ടോ എന്ന് കാലം തെളിയിക്കും. നവാസ് ശരീഫിന്‍െറ നിഴലായി നിന്നാല്‍ മതി എന്നു വിചാരിച്ചതുകൊണ്ട് ആ പരിരക്ഷ എന്നും കിട്ടുമായിരിക്കും.
വിധേയത്വമാണ് അടിസ്ഥാനസ്വഭാവം. ‘യെസ് മാന്‍’ എന്ന് വിമര്‍ശകര്‍ ഇപ്പോഴേ വിളിച്ചുതുടങ്ങിയിട്ടുണ്ട്. അഴിമതിക്കുറ്റങ്ങളൊന്നും ഇതുവരെ ചുമത്തപ്പെട്ടിട്ടില്ല. പാര്‍ട്ടിയോട് വലിയ കൂറുണ്ട്. രാഷ്ട്രീയ കുടുംബത്തിന്‍െറയോ സൈന്യത്തിന്‍െറയോ പാരമ്പര്യ പശ്ചാത്തലമില്ല. രാഷ്ട്രീയ, സൈനിക പാരമ്പര്യമില്ലാത്ത കുടുംബത്തില്‍നിന്നു വന്ന ഒരാള്‍ പാകിസ്താനിലെ പരമോന്നത പദവിയിലത്തെുമ്പോള്‍ അത്തരം കുടുംബങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ അതൊരു പ്രോത്സാഹനമായിരിക്കും എന്നും വിലയിരുത്തുന്നവരുണ്ട്. പക്ഷേ, പാര്‍ട്ടിക്കു പുറത്തുള്ള പാകിസ്താനികള്‍ക്കുപോലും ഹുസൈനെ അറിയില്ല; ജനതയില്‍ ബഹുഭൂരിപക്ഷത്തിനും. അന്താരാഷ്ട്ര തലത്തില്‍ പിന്നെ പറയുകയും വേണ്ട.
1940ല്‍ ചരിത്രനഗരമായ ആഗ്രയിലായിരുന്നു പിറവി. താജ്മഹലിന്‍െറ തൊട്ടടുത്ത്. ആഗ്ര ബിരിയാണിയുടെ രുചി ഇപ്പോഴുമുണ്ട് നാവിന്‍തുമ്പില്‍. ആ സ്വാദിനോടുള്ള ഭൂതകാലാഭിരതിയേ കാണൂ ജന്മനാടിന്‍െറ കാര്യത്തില്‍ ഹുസൈന്. വിഭജനകാലത്ത് ഇന്ത്യ വിട്ടതാണ്. പിതാവിന്‍െറ സഹോദരന്‍ ഉസ്മാന്‍ ഖുറൈശി ഇപ്പോഴുമുണ്ട് ശാഹിദ് നഗറില്‍. ബന്ധുക്കളെ കാണാന്‍ കാല്‍നൂറ്റാണ്ടുമുമ്പു വന്നതാണ്. പിന്നെ വന്നിട്ടില്ല. ഇടക്കിടെ ഫോണ്‍ വിളിക്കും. മരുമക്കളോട് ഫോണില്‍ പറയുന്നത് പലപ്പോഴും പണ്ടു കഴിച്ച ആഗ്ര ബിരിയാണിയുടെ രുചിയെക്കുറിച്ചായിരിക്കും. രണ്ട് ദക്ഷിണേഷ്യന്‍ റിപ്പബ്ളിക്കുകള്‍ തമ്മിലുള്ള വഷളായ ബന്ധം മെച്ചപ്പെടുത്താന്‍ പ്രസിഡന്‍റിന് ഇന്ത്യന്‍ മണ്ണുമായുള്ള ബന്ധം ഉപകരിക്കുമെങ്കില്‍ അത്രയും നല്ലത്. പാകിസ്താനിലെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കുള്ള ആശങ്കകളെ അഭിസംബോധന ചെയ്യുക എന്നതാണ് അതിന്‍െറ ആദ്യപടി. ബി.ബി.സിയുടെ ഉര്‍ദു സര്‍വീസിന് അനുവദിച്ച അഭിമുഖത്തില്‍ ജന്മനാടുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങള്‍ തന്‍െറ ഭാഗത്തുനിന്നുണ്ടാവും എന്നു പറഞ്ഞിരുന്നു ഹുസൈന്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉപഭൂഖണ്ഡത്തില്‍ ശാശ്വതസമാധാനം കൈവരിക്കാനുള്ള നല്ളൊരു അവസരമായി ഇതിനെ കാണുന്നുണ്ട് രാഷ്ട്രീയ നിരീക്ഷകര്‍.
ഇന്ത്യയില്‍ ജനിച്ചുവെന്നതുകൊണ്ടുമാത്രം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനാവില്ല എന്നതാണ് മുശര്‍റഫ് തന്ന അനുഭവം. പര്‍വേസ് മുശര്‍റഫും ഇന്ത്യയില്‍ ജനിച്ചതാണ്. തെരഞ്ഞെടുക്കപ്പെട്ട നവാസ് ശരീഫ് സര്‍ക്കാറില്‍നിന്ന് അധികാരം പിടിച്ചെടുത്ത് പ്രസിഡന്‍റാവുകയായിരുന്നു മുശര്‍റഫ്. പത്തുവര്‍ഷത്തോളം തുടര്‍ന്നു ഈ സ്വേച്ഛാഭരണം.
പാകിസ്താന്‍ ഭരിക്കുക, അതിന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നൊക്കെ പറയുന്നത് വലിയ പ്രയത്നം തന്നെയാണ്. പ്രശ്നങ്ങളേയുള്ളൂ അവിടെ. ഭീകരവാദം മുതല്‍ വൈദ്യുതിപ്രതിസന്ധിവരെ. പതിനൊന്ന് പ്രസിഡന്‍റുമാരുണ്ടായിട്ടുണ്ട് ചരിത്രത്തില്‍ ഇതുവരെ. അതില്‍ അഞ്ചും പട്ടാള ജനറല്‍മാര്‍. അതില്‍ നാലുപേര്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയവര്‍. മംനൂന്‍ ഹുസൈന് പ്രസിഡന്‍റാവാന്‍ വലിയ കഷ്ടപ്പാടൊന്നുമുണ്ടായില്ല. പ്രചാരണത്തിന് സമയം ലഭിച്ചില്ളെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ദാരിയുടെ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. മുന്‍ഗാമിയായ ആസിഫലി സര്‍ദാരിയെപ്പോലെ പോരാട്ടവീര്യമൊന്നും ഹുസൈന് ഉള്ളതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നില്ല. ശക്തമായ സൈന്യത്തോടും സുപ്രീംകോടതിയോടും സര്‍ദാരിക്ക് പൊരുതേണ്ടിവന്നിട്ടുണ്ട് എന്നതു ശരിയാണ്. നാട്ടിലെ ജനങ്ങള്‍ നേരിടുന്ന വലിയ പ്രശ്നങ്ങളൊന്നും പക്ഷേ സര്‍ദാരി കണ്ടില്ല. ആകെ 24 മണിക്കൂറുള്ള ദിവസത്തില്‍ 20 മണിക്കൂറും പവര്‍കട്ടാണ്. നാടു മുഴുവന്‍ ഇരുട്ടിലാഴുമ്പോഴും ഭരണകൂടസ്ഥാപനങ്ങള്‍ ദീപപ്രഭയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നതുകൊണ്ട് അങ്ങനെയൊരു സംഭവം സര്‍ദാരി അറിഞ്ഞതുമില്ല. വൈദ്യുതിക്ഷാമം പാകിസ്താന്‍െറ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ളൊടിച്ചുകൊണ്ടിരിക്കുകയാണ്.
കുട്ടിക്കാലത്ത് ക്രിക്കറ്റും ബേസ്ബാളും കളിക്കുമായിരുന്നു. തുടക്കം മുതല്‍ തന്നെ മുസ്ലിം ലീഗിനോടായിരുന്നു അനുഭാവം. 60കളില്‍ നാഷനല്‍ അസംബ്ളി അംഗമായിരുന്ന അബ്ദുല്‍ ഖാലിക് അല്ലാവാലയാണ് ഒൗപചാരിക രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. വളരെപ്പെട്ടെന്നു തന്നെ പാര്‍ട്ടിയില്‍ അറിയപ്പെടാന്‍ തുടങ്ങി. 1967ല്‍ ലീഗിന്‍െറ ജോയിന്‍റ് സെക്രട്ടറിയായി. 1999ല്‍ സിന്ധ് ഗവര്‍ണര്‍ ആവുന്നതു വരെ വലിയ രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല. തുണിക്കച്ചവടമായിരുന്നു പണി. ഇനി രാഷ്ട്രീയത്തിലാവാം കച്ചവടം എന്നു പറഞ്ഞ് നവാസ് ശരീഫ് കൈപിടിച്ച് കൂട്ടിക്കൊണ്ടു വരുകയായിരുന്നു. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദമുണ്ട്. 1960കളില്‍ കറാച്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ നിന്നാണ് ഡിഗ്രിയെടുത്തത്. കറാച്ചി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പ്രസിഡന്‍റായിരുന്നു. വിനയം നിറഞ്ഞ സംസാരവും പെരുമാറ്റവും നവാസ് ശരീഫില്‍ മതിപ്പു ജനിപ്പിച്ചു. അദ്ദേഹമാണ് ഹുസൈനെ പിടിച്ച് സിന്ധ് ഗവര്‍ണറാക്കുന്നത്. പിന്നീട് നവാസ് ശരീഫ് വിഷമകരമായ ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം നിഴല്‍പോലെ കൂടെയുണ്ടായിരുന്നു. മുശര്‍റഫ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയതിനെ തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്ന നാളുകള്‍. ആ ഉപകാരസ്മരണ കൂടി കാട്ടി ശരീഫ്. മറ്റൊരു കാരണം കൂടി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. തന്‍േറതല്ലാത്ത പ്രവിശ്യയില്‍നിന്നുള്ള ആള്‍ വേണം പ്രസിഡന്‍റാവാന്‍ എന്ന് പഞ്ചാബില്‍നിന്നുള്ള ശരീഫിനു നിര്‍ബന്ധമുണ്ടായിരുന്നു. സിന്ധ് പ്രവിശ്യയില്‍ പി.എം.എല്‍-എന്‍ പൊതുവെ ദുര്‍ബലമാണ്. അവിടെ പാര്‍ട്ടിക്ക് വേരോട്ടം ഉണ്ടാക്കിയെടുക്കാന്‍ ഹുസൈന്‍െറ പ്രസിഡന്‍റ് പദവിക്കു കഴിയുമെന്നും ശരീഫ് കണക്കുകൂട്ടുന്നു. പ്രതിപക്ഷ കക്ഷിയായ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടിയുടെ നെടുങ്കോട്ടയാണ് സിന്ധ്.
പണികള്‍ ഏറെയുണ്ട് ചെയ്യാന്‍. ജനാധിപത്യപ്രക്രിയ ദൃഢപ്പെടുത്തുക എന്നതാണ് അതില്‍ മുഖ്യം. നിലവിലെ പ്രസിഡന്‍റ് ആസിഫലി സര്‍ദാരിയുടെ കാലാവധി സെപ്റ്റംബര്‍ എട്ടിന് അവസാനിക്കുകയാണ്. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ സിവിലിയന്‍ പ്രസിഡന്‍റാണ് മുന്‍ഗാമിയായ സര്‍ദാരി. വിവാദത്തിന്‍െറ കേന്ദ്രബിന്ദുവായിരുന്നു സര്‍ദാരി. അതിജീവനത്തിന്‍െറ വഴികളും അറിയാമായിരുന്നു അദ്ദേഹത്തിന്. മംനൂന്‍ ഹുസൈന് അത്രമാത്രം ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഉണ്ടോ എന്ന് കാലം തെളിയിക്കും. നവാസ് ശരീഫിന്‍െറ നിഴലായി നിന്നാല്‍ മതി എന്നു വിചാരിച്ചതുകൊണ്ട് ആ പരിരക്ഷ എന്നും കിട്ടുമായിരിക്കും.
Comments
Post a Comment