Posts

Showing posts from August, 2013

കോണ്‍ഗ്രസ്-ലീഗ് അകല്‍ച്ചയുടെ ചരിത്രവും രസതന്ത്രവും

1956ലെ പൊതുതെരഞ്ഞെടുപ്പിന്‍െറ പാദപതനം കേട്ടുതുടങ്ങിയ കാലം. 1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ പിറന്നുവീണ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിനെ എല്ലാ പാര്‍ട്ടികളും അസ്പൃശ്യരായി കണ്ട് മാറ്റിനിര്‍ത്തിയതിന്‍െറ അന്യഥാബോധം ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് അടക്കമുള്ളവരെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. മുസ്ലിംലീഗിന്‍െറ അന്നത്തെ ജനകീയാടിത്തറ ഇന്നത്തെക്കാള്‍ എത്രയോ മെച്ചപ്പെട്ടതായിരുന്നു. മലബാര്‍ ഉള്‍പ്പെട്ട മദിരാശിയിലും ആന്ധ്രയിലും മുംബൈയിലും കാര്യക്ഷമമായ കമ്മിറ്റികളുണ്ടായിരുന്നു എന്നു മാത്രമല്ല; പാര്‍ട്ടിയുടെ കര്‍മപഥം സജീവവുമായിരുന്നു. എന്നിട്ടും ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കോണ്‍ഗ്രസ് മുസ്ലിംലീഗിനെ നാലയലത്ത് അടുക്കാന്‍ അനുവദിച്ചില്ല. കടുത്ത കമ്യൂണിസ്റ്റ് വിരോധം കാരണം ബദല്‍ രാഷ്ട്രീയപോംവഴികളെക്കുറിച്ച് ചിന്തിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് കഴിഞ്ഞതുമില്ല. 1952ലെ തെരഞ്ഞെടുപ്പിലേതുപോലെ എല്ലാ പാര്‍ട്ടികളെയും ശത്രുപക്ഷത്തുനിര്‍ത്തി മുന്നോട്ടുപോവുന്നത് ആത്മഹത്യാപരമാണെന്ന് മനസ്സിലാക്കിയ ലീഗ് നേതാക്കള്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തില്‍ തെരഞ്ഞെടുപ്പ് ധാരണയിലത്തെുന്നതിന് അന്നത്തെ മദിരാശി മുഖ്യമന്ത്ര...

അര്‍ജുനനെ വീഴ്ത്തുന്ന ശകുനിമാര്‍

Image
മുംബൈക്കാരന്‍ രവിശങ്കര്‍ ജയദ്രിത ശാസ്ത്രികള്‍ക്ക് കോഴിക്കോട് പൂതംപാറക്കാരന്‍ ടോം ജോസഫിനോളം  ഉയരമുണ്ട്. എന്നാല്‍, സ്ളോ ലെഫ്റ്റ് ആം ഓര്‍ത്തഡോക്സ് സ്പിന്നും ‘ചപ്പാത്തി ഷോട്ടും’ കഴിഞ്ഞാല്‍ പിന്നെ ശാസ്ത്രികളുടെ മണ്ടയില്‍ ലോക കായിക രംഗത്തെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ലെന്ന് പകല്‍ പോലെ വ്യക്തമായി. അല്ലെങ്കില്‍ ഇത്തവണ ഗഗന്‍ജീത് ഭുല്ലാറിനും രൂപേഷ് ഷാക്കും ദര്‍മേന്ദ്ര ദയാലിനുമൊക്കെ കൊടുക്കാവുന്ന അര്‍ജുന അവാര്‍ഡ് ടോം ജോസഫിനു മാത്രം കൊടുക്കരുതെന്ന് പറയാന്‍ ബുദ്ധിയുള്ള ആര്‍ക്കെങ്കിലുമാവുമാ? എട്ടോ പത്തോ രാജ്യങ്ങള്‍ മാത്രം പകലന്തിയോളം തലങ്ങും വിലങ്ങും കളിക്കുന്ന ക്രിക്കറ്റ് (അന്ധരായ ക്രിക്കറ്റ് ആരാധകര്‍ ക്ഷമിക്കുക) എന്ന ഗെയിമിനെ പ്രതിധിനീകരിച്ച് സെലക്ഷന്‍ കമ്മിറ്റിയിലെത്തിയിട്ട്, ലോകം മുഴുവന്‍ നെഞ്ചിലേറ്റുന്ന വോളിബാളിന് അവാര്‍ഡ് കൊടുക്കരുതെന്ന് ശഠിക്കാന്‍ ശാസ്ത്രി കാട്ടിയ ഉളുപ്പില്ലായ്മ കെങ്കേമം. ക്രിക്കറ്റിന്‍െറ അതിപ്രസരത്താല്‍ ദേശീയ ഗെയിമായ ഹോക്കി ഊര്‍ധശ്വാസം വലിക്കുന്നതിനിടയിലും, ടോമിനെപ്പോലൊരു അതീവപ്രതിഭാശാലിക്ക് അര്‍ജുന നല്‍കരുതെന്ന ശാസ്ത്രികളുടെ വികല ചിന്തകള്‍ക്ക് മുന്‍ ഹോക്കി ക്യാപ്...

ന്യൂ ജനറേഷന്‍ പാട്ടിന്‍െറ വര്‍ത്തമാനം

‘തിരയും തീരവും... മൊഴിയും മൗനവും പകലും ഇരവും അകലേ പോയ് മറയേ.... നിറയും ഓര്‍മകള്‍ കനലിന്‍ തെന്നലായ് അറിയാതെന്നിലെ ജീവനില്‍ വന്നണയേ. .. ഇത്തവണത്തെ പെരുന്നാള്‍ ചിത്രമായ മെമ്മറീസിലെ വരികളാണിത്. പൃഥിരാജും മേഘ്നാരാജും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തിന്‍െറ സംവിധായകന്‍ ജിക്കു ജോസഫാണ്. മെമ്മറീസിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സെജോ ജോണ്‍ തന്നെയാണ് ഈ വരികള്‍ എഴുതിയതും. ചിത്രത്തിന്‍െറ പ്രമേയവുമായി അടുത്ത് നില്‍ക്കുന്ന ഈ ഗാനം വീണുകിട്ടുകയായിരുന്നു എന്ന് സെജോ. ഈണത്തിനുവേണ്ടി വെറുതേ മൂളിയ വരികള്‍ സംവിധായകന് ഇഷ്ടപ്പെടുകയായിരുന്നു. ചിത്രത്തിന്‍െറ പ്രമേയവുമായി ഈ വരികള്‍ക്ക് ഏറെ അടുപ്പുമുണ്ട്.  ‘പകലും ഇരവും’ ‘കനലിന്‍ തെന്നലായ്’ ‘മൊഴിയും മൗനവും’ തുടങ്ങിയ ദ്വന്ദങ്ങളിലൂടെയാണ് പാട്ടില്‍ നായകന്‍െറ ജീവിതത്തെ അനാവരണം ചെയ്യുന്നത്. നവാഗത സംഗീത സംവിധായകനായ സെജോ ജോണിന്‍െറ നാലാമത്തെ ചിത്രമാണ് മെമ്മറീസ്. മമ്മി ആന്‍ഡ് മി. മൈ ബോസ്, മെമ്മറീസ് എന്ന് മൂന്ന് ചിത്രങ്ങളുടെയും സംവിധായകന്‍ ജിക്കു ജോസഫാണ്. ഹൗസ് ഫുള്‍ ആണ് മറ്റൊരു സംവിധായകന്‍െറ കൂടെ സെജോ ചെയ്തത്. മൂന്ന് സിനിമകള്‍ക്കും പാട്ടൊരുക്കിയതിലൂടെ ജിക്കുവിന്...

സബര്‍ബന്‍ ട്രെയിന്‍

കേരളത്തില്‍ മെട്രോയ്ക്കും മോണോ റയിലിനും പിന്നാലെ യാത്ര സുഗമമാക്കാന്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് വരുമോ? പുതിയ തലമുറയില്‍പ്പെട്ട മൂന്നു റയില്‍ സേവനങ്ങളുമുള്ള ആദ്യസംസ്ഥാനമായി കേരളം മാറുമോ? പ്രതീക്ഷയ്ക്കു വകയുണ്ട്. കേരളത്തില്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ വലിയ സാധ്യതകളുണ്ടെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം റയില്‍വേ ഡിവിഷന്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. എന്താണു സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ്? തിരക്കുള്ള നഗരങ്ങളില്‍ യാത്രക്കാരുടെ സൌകര്യാര്‍ഥം നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി സര്‍വീസ് നടത്തുന്ന ട്രെയിനുകളാണു സബര്‍ബന്‍ ട്രെയിനുകള്‍. ഇന്ത്യയില്‍ മുംബൈയിലാണു സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ ആദ്യം തുടങ്ങിയത്. ഇപ്പോള്‍ മുംബൈയുടെ ജീവനാഡിയാണ് ഈ സര്‍വീസ്. ശരാശരി 160 കിലോമീറ്റര്‍ ദൂരത്തിലാണ് സര്‍വീസ്. പ്രതിദിനം 60 ലക്ഷത്തിലേറെ പേരാണ് മുംബൈയില്‍ സബര്‍ബന്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. പിന്നീടു കൊല്‍ക്കത്തയിലും ചെന്നൈയിലും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങി. ഇന്ത്യന്‍ റയില്‍വേ തന്നെയാണു മൂന്നു സ്ഥലങ്ങളിലും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നട...

രാഷ്ട്രീയത്തിലെ ശക്തിസ്രോതസ്

ആഗോള തലത്തില്‍ വൈറ്റ്ഹൌസിനും മോസ്കോയിലെ ക്രെംലിന്‍ കൊട്ടാരത്തിനും ലണ്ടനിലെ 10 ഡൌണിങ് സ്ട്രീറ്റിനുമുള്ള സ്ഥാനമാണു കേരള രാഷ്ട്രീയത്തില്‍ തിരുവനന്തപുരത്തെ ക്ളിഫ് ഹൌസിനുള്ളത്. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികളില്‍ നിര്‍ണായക സ്വാധീനമാണ് ഇൌ മന്ദിരത്തിനുള്ളത്. മാറി മാറി വരുന്ന മുഖ്യമന്ത്രിമാരുടെ ഒൌദ്യോഗിക വസതിയെന്ന ഖ്യാതിയാണ് അധികാരത്തിന്റെ ശക്തിസ്തംഭമായ ഇൌ മന്ദിരത്തിന്റെ പ്രാധാന്യം. ഭരണനിര്‍വഹണ സ്ഥാപനമായ സെക്രട്ടേറിയറ്റില്‍നിന്നു നാലു കിലോമീറ്റര്‍ മാത്രം അകലെയുള്ള നന്തന്‍കോട് കുന്നുകളിലാണ് ഇൌ മന്ദിരം. മുഖ്യമന്ത്രിമാര്‍ ക്ളിഫ്ഹൌസിലേ താമസിക്കാവൂ എന്ന് ഒരു നിയമത്തിലുമില്ല. എന്നാല്‍ സംസ്ഥാന പിറവിക്കു ശേഷം ആദ്യം മുഖ്യമന്ത്രിയായ ഇഎംഎസ് മുതലുള്ള മുഖ്യമന്ത്രിമാരില്‍ ഭൂരിഭാഗം പേരും ഒൌദ്യോഗിക വസതിയാക്കിയതു ക്ളിഫ്ഹൌസാണ്. ഇതിനു ചില അപവാദങ്ങളുമുണ്ട്. 1977ല്‍ എ.കെ. ആന്റണി ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ 'അജന്ത" ബംഗ്ലാവായിരുന്നു ഒൌദ്യോഗിക വസതി. കെ. കരുണാകരന്‍ രാജിവച്ചതിനെത്തുടര്‍ന്ന് 199596ല്‍ ആന്റണി വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ സ്വന്തം വസതിയായ 'അഞ്ജനവും" അദ്ദേഹം രാജിവച്ചതിനെത്ത...

രാഷ്ട്രീയം ഉറങ്ങാത്ത വീട്

കാഴ്ചക്കാര്‍ക്കു ക്ളിഫ് ഹൌസ് വെറുമൊരു മന്ത്രിമന്ദിരം. എന്നാല്‍, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അറിയാവുന്നവര്‍ക്ക് അതൊരു കെട്ടിടത്തിലുമപ്പുറം മറ്റു ചിലതുകൂടിയാണ്. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളും പല നേതാക്കളുടെയും ഉയര്‍ച്ചതാഴ്ചകളും നിര്‍ണയിക്കപ്പെട്ടത് ഇവിടെവച്ചാണ്. ഇഎംഎസ് മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവര്‍ മുഖ്യമന്ത്രിമാരെന്ന നിലയില്‍ താമസിച്ച ഈ മന്ദിരത്തിനു നാക്കുണ്ടായിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം വള്ളിപുള്ളിവിസര്‍ഗം വിടാതെ പറയാന്‍ കഴിയുമായിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ താമസകാലത്താണ് ക്ളിഫ് ഹൌസിനു 'രാഷ്ട്രീയബാധ" കൂടുതല്‍ ഉണ്ടാവാറുള്ളത്. അവരില്‍ത്തന്നെ കെ. കരുണാകരന്റെ കാലത്താണ് ക്ളിഫ് ഹൌസ് പ്രതാപത്തിന്റെ അത്യുച്ചകോടിയില്‍ എത്തിയത്. ഭരണത്തിന്റെ കേന്ദ്രസ്ഥാനംതന്നെ അക്കാലത്തു ക്ളിഫ് ഹൌസ് ആയിരുന്നുവെന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. ആശ്രിതര്‍, ആരാധകര്‍, ഗ്രൂപ്പ് യോഗങ്ങള്‍, തന്ത്രങ്ങള്‍ മെനയല്‍ എല്ലാംകൂടി അക്കാലങ്ങളില്‍ ക്ളിഫ് ഹൌസ് സദാ സജീവം. കരുണാകരന്‍ 1995ല്‍ മുഖ്യമന്ത്രിപദം ഒഴിയുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങള്‍ ക്ളിഫ് ഹൌസിന് ഉറക്കമില്ലായിരുന്നു....

ജൈവവൈവിധ്യം

ജീവന്‍്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണു ജൈവവൈവിധ്യം. പ്രത്യേക ആവാസവ്യവസ്ഥയില്‍ എത്രവിധം ജീവികള്‍ കാണുന്നു എന്നതാണു ജൈവവൈവിധ്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ജൈവികമായ വൈവിധ്യം എന്ന വാക്കു ലോപിച്ചാണു ജൈവവൈവിധ്യം എന്ന വാക്കുണ്ടായത്.ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം, അവ തമ്മിലുള്ള സാദൃശ്യങ്ങള്‍, വ്യത്യാസങ്ങള്‍, പ്രത്യുല്‍പ്പാദന രീതികള്‍, ജനിതകഘടനയില്‍ കണ്ടുവരുന്ന അവസ്ഥാന്തരങ്ങള്‍, ആവാസവ്യവസ്ഥകള്‍, രൂപം എന്നിവയുടെ ആകത്തുകയാണു ജൈവവൈവിധ്യം .  എല്ലാ ജീവജാലങ്ങളും അവയുടെ ആവാസവ്യവസ്ഥയും ഇതില്‍പ്പെടും. കൂടുതല്‍ ജൈവവൈവിധ്യമുണെ്ടങ്കില്‍ ആവാസവ്യവസ്ഥ കൂടുതല്‍ ആരോഗ്യമുള്ളതായി കണക്കാക്കുന്നു. ജൈവവൈവിധ്യം കാലാവസ്ഥയുമായും ബന്ധപ്പെടുന്നു. ധ്രുവപ്രദേശത്തേക്കാള്‍ സമശീതോഷ്ണമേഖലയിലാണു കൂടുതല്‍ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിധ്യത്തിന്‍്റെ ശോഷണത്തിനും കാരണമാവുന്നുണ്ട്. ഐക്യരാഷ്ര്ടസഭയുടെ പൊതുസഭ 1993 മുതലാണ് അന്താരാഷ്ര്ട ജൈവവൈവിധ്യദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 29 ആണ് ഈ ദിനമായി ആചരിച്ചിരുന്നത്. 2000 മുതല്‍ അത് മെയ് 22 ആക്കി നിശ്ചയ...

ദയാലിന്റെ നിര്‍വചനങ്ങള്‍

"ശ്രീകോവിലി"നു ചുറ്റുമുള്ള തണുപ്പിന്റെ സൗമ്യതയില്‍ പ്രകൃതിയുടെ തലോടല്‍. കെ വി ദയാല്‍ കുശലംപറയുന്നത് ഈ മരങ്ങളും വനതുല്യമായ പുരയിടത്തില്‍ വസിക്കുന്ന ചെറുജീവികളും കേള്‍ക്കുന്നുണ്ട്. തന്റെ വീടായ "ശ്രീകോവിലി" ലിരുന്നാല്‍ കാറ്റിലാടുന്ന ഈറയില്‍നിന്ന് കോലക്കുഴല്‍ വിളി കേള്‍ക്കാം, പുതിയകാലത്തിനും ശ്രുതിചേര്‍ത്ത കുയില്‍നാദവും. ദയാല്‍ ഓര്‍ത്തെടുക്കുകയാണ് പ്രകൃതിയുടെ മടിത്തട്ടിലേക്ക് പിച്ചവച്ചത്, പ്രകൃതിസ്നേഹം വാക്കുകള്‍കൊണ്ടല്ല പ്രവൃത്തികൊണ്ടാണ് കാണിക്കേണ്ടതെന്ന കരളുറപ്പോടെ ഒരു വനംതന്നെ സ്വന്തമായുണ്ടാക്കിയത്... പാരമ്പര്യമായി കൈയിലെത്തിയ കയര്‍ ബിസിനസും കൊമേഴ്സില്‍ നേടിയ ബിരുദാനന്തര ബിരുദവുമായി വ്യവസായവഴിയിലേക്ക് എണ്‍പതുകളില്‍ തിരിഞ്ഞ കെ വി ദയാല്‍ എന്ന ചെറുപ്പക്കാരന്‍ പ്രകൃതിയുടെ വഴിയേ തിരിഞ്ഞത് തികച്ചും യാദൃച്ഛികം. 1985ല്‍ അഞ്ചിലും ആറിലും പഠിച്ചിരുന്ന മക്കള്‍ക്ക് കാസര്‍കോട്ട് നടന്ന പ്രകൃതി പഠനക്യാമ്പില്‍ പങ്കെടുക്കേണ്ടി വന്നപ്പോള്‍ ദൂരക്കൂടുതല്‍ നിമിത്തം പുത്രവാത്സല്യമുള്ള പിതാവ് കുട്ടികളെ അനുഗമിച്ചു. എന്നാല്‍, അത് തന്റെ ജീവിതത്തിലും ഒരു വഴിത്തിരിവാകുമെന്ന് ദയാല്‍ ചിന്തി...

മലയാളി മടങ്ങുന്നു; പ്രകൃതിയിലേക്കും മണ്ണിലേക്കും

കേരളത്തിലെ കാര്‍ഷികമേഖലയെ ശ്രദ്ധിക്കുന്ന ഏതൊരാളെയും അലട്ടുന്ന മൗലികമായ ചില പ്രശ്നങ്ങളുണ്ട്. ഒരുവശത്ത് രാസകൃഷി ഉണ്ടാക്കിയ കാര്‍ഷികവും ആരോഗ്യസംബന്ധിയുമായ ദുരന്തങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരന്തം ഉള്‍പ്പെടെ. മറുവശത്ത് ജൈവകൃഷിയാണ് പരിഹാരം എന്ന് പറയുമ്പോഴും ഈ രംഗത്തെ ബാലാരിഷ്ടതകള്‍ ഇനിയും മാറാത്ത സ്ഥിതിക്ക് സമൂഹത്തിന്‍െറ മുഴുവന്‍ ഭക്ഷ്യസുരക്ഷയും കര്‍ഷകന്‍െറ ആദായവും എങ്ങനെ ഉറപ്പാക്കും എന്ന ചോദ്യം. രാസകൃഷിതന്നെ കുറെക്കൂടി കൃത്യതയോടെ, രാസവളവും കീടനാശിനിയുമെല്ലാം മണ്ണിലും ജലത്തിലും കാര്‍ഷിക ഉല്‍പന്നത്തിലും അവസാദമായി അടിയാത്തവിധം, ശാസ്ത്രീയമായി ഹൈടെക് രീതിയില്‍ നടപ്പിലാക്കിക്കൊണ്ടും യന്ത്രവത്കരണം സ്വീകരിച്ചുകൊണ്ടും ഉല്‍പാദനം കൂട്ടുക എന്നതാണ് ഇന്ത്യന്‍ മുഖ്യധാരാ കാര്‍ഷികരംഗം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന വഴി. രാസവളത്തിന്‍െറയും കീടനാശിനിയുടെയും ഉപയോഗത്തിന്‍െറ കാര്യത്തില്‍ കൃത്യമായ നിഷ്കര്‍ഷകള്‍ മുന്നോട്ടുവെക്കുന്ന അന്താരാഷ്ട്ര മാനദണ്ഡമായ ഗുഡ് അഗ്രികള്‍ച്ചറല്‍ പ്രാക്ടിസസ് പിന്തുടര്‍ന്നാല്‍ പ്രകൃതിയിലും കാര്‍ഷിക ഉല്‍പന്നത്തിലും രാസവസ്തുക്കളുടെ സാന്നിധ്യം ഒരുപരിധിവരെ ഒഴിവാക്കാം എന്നതാണ് പ്രിസിഷന്‍ ഫാമി...
കപ്പലിന്‍െറ അണിയത്ത് നിര്‍ത്തിയിരിക്കുന്ന പ്രതിമയെ ഇംഗ്ളീഷില്‍ ഫിഗര്‍ഹെഡ് എന്നു പറയും. മിഥ്യാഗ്രണി എന്ന് വേണമെങ്കില്‍ അല്‍പം സംസ്കൃതീകരിച്ച് പറയാം. യഥാര്‍ഥ അധികാരമില്ലാത്ത ഭരണത്തലവനെയും ഫിഗര്‍ഹെഡ് എന്നു വിശേഷിപ്പിക്കാറുണ്ട്. അത്തരത്തിലൊരു മിഥ്യാഗ്രണിയാണ് പാകിസ്താന്‍െറ 12ാമത്തെ പ്രസിഡന്‍റ് മംനൂന്‍ ഹുസൈന്‍. പാകിസ്താന്‍ മുസ്ലിംലീഗിന്‍െറ (പി.എം.എല്‍-എന്‍) അധികമാരും അറിയാത്ത നേതാക്കളിലൊരാളാണ് പ്രസിഡന്‍റ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. നവാസ് ശരീഫിന്‍െറ വിശ്വസ്തന്‍, വിനീത വിധേയന്‍. അതുകൊണ്ടുതന്നെ അധികാരത്തിന്‍െറ ഭരണഘടനാപരമായ ഉത്തോലകങ്ങളെല്ലാം നവാസ് ശരീഫിന് സ്വന്തം. പ്രധാനമന്ത്രി ശരീഫ് തന്നെയായിരിക്കും സിവിലിയന്‍ ഭരണകൂടത്തിന്‍െറ ഏറ്റവും ശക്തനായ നേതാവ്. എങ്കിലും ഇസ്ലാമാബാദിലെ പ്രസിഡന്‍റിന്‍െറ കൊട്ടാരത്തില്‍ ഇരിക്കാം. അതുമതി മംനൂന്‍ ഹുസൈന്. വിധേയത്വമാണ് അടിസ്ഥാനസ്വഭാവം. ‘യെസ് മാന്‍’ എന്ന് വിമര്‍ശകര്‍ ഇപ്പോഴേ വിളിച്ചുതുടങ്ങിയിട്ടുണ്ട്. അഴിമതിക്കുറ്റങ്ങളൊന്നും ഇതുവരെ ചുമത്തപ്പെട്ടിട്ടില്ല. പാര്‍ട്ടിയോട് വലിയ കൂറുണ്ട്. രാഷ്ട്രീയ കുടുംബത്തിന്‍െറയോ സൈന്യത്തിന്‍െറയോ പാരമ്പര്യ പശ്ചാത്തലമില്...