കഥാപാത്രങ്ങളുടെ പെരും'തച്ചന്‍'
Published on Mon, 09/24/2012 - 13:44 ( 16 weeks 1 day ago)
തിലകന്‍ മറുഭാഗത്ത് നില്‍ക്കുമ്പോള്‍ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ മാത്രമല്ല വെള്ളിത്തിരയുടെ മുന്നിലെ ഇരുണ്ട വെളിച്ചത്തില്‍ ഇരിക്കുന്ന പ്രേക്ഷകരും വല്ലാത്തൊരു സംഭ്രമത്തിന് അടിപ്പെടാറുണ്ടെന്നതാണ് നേര്. ഒറ്റപ്പെടുത്തലുകള്‍ക്കും ശകാരങ്ങള്‍ക്കും തെല്ലുപോലും ഉലക്കാനാവാത്ത 'കള്ള് വര്‍ക്കി'യും 'ചാക്കോ മാഷും' 'രാമന്‍ പെരുന്തച്ചനും' ഒക്കെയായി തിരക്കഥയില്‍ നിന്ന് എഴുന്നേറ്റ് വരുന്ന തിലകന്റ നഷ്ടം അറിയാനിരിക്കുകയാണ് ഇനി മലയാള സിനിമാ ലോകം.
നിരവധി നാടകങ്ങളില്‍ വേഷപകര്‍ച്ച നടത്തിയ ശേഷമാണ് 1973 ല്‍ പി.ജെ.ആന്റണിയുടെ 'പെരിയാര്‍'എന്ന ചിത്രത്തിലൂടെ തിലകനെന്ന നടന്‍ വെള്ളിത്തിരയില്‍ ജനിക്കുന്നത്. ഒരിക്കല്‍ നിര്‍മാതാക്കളായ ഹസനും ആന്റണിയും കഥ തേടി പി.ജെ ആന്റണിയെ സമീപിച്ചു. വ്യത്യസ്തങ്ങളായ 15 കഥകള്‍ അവര്‍ക്ക് മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചു. പക്ഷേ ഒന്നും തൃപ്തി വന്നില്ല. നാടകമായി എഴുതിയ'പെരിയാര്‍' നിര്‍മാതാക്കള്‍ക്ക് ബോധിച്ചു. പക്ഷേ നാടകമാക്കാമെന്ന് കുറച്ച് കലാകാരന്‍മാരോട് പി.ജെ. വാക്കു പറഞ്ഞിരുന്നു. അവരോട് ചോദിച്ചേ തിരക്കഥ വിട്ടുതരാനാകൂയെന്ന് പി.ജെ വിശദീകരിച്ചു. തിലകന്റെയും മറ്റും സമ്മതത്തോടെയാണ് ആ നാടകം സിനിമയാകുന്നത്. സംവിധായകന്‍ പി.ജെ. ആന്റണി തന്നെ. പ്രധാന ഗാനങ്ങള്‍ രചിച്ചതും അദ്ദേഹം. അതില്‍ ഡേവിഡ് എന്ന കഥാപാത്രത്തെയായിരുന്നു തിലകന്‍ അവതരിപ്പിച്ചത്. പിന്നെ അഭിനയത്തിന്റെ ഉജ്വല മാതൃകകളായ എത്രയോ കഥാപാത്രങ്ങള്‍.... പെരിയാറിന് ശേഷം ആ വര്‍ഷം തന്നെ 'ഗന്ധര്‍വക്ഷേത്ര'ത്തില്‍ അഭിനയിച്ചു. കോലങ്ങള്‍, യവനിക, പഞ്ചവടിപ്പാലം ഒരു കുടക്കീഴില്‍, തമ്മില്‍തമ്മില്‍, യാത്ര, ജോര്‍ജുകുട്ടി C/O ജോര്‍ജുകുട്ടി, ഒരിടത്ത്, അകലങ്ങളില്‍, ചിലമ്പ്, ഇരകള്‍, വര്‍ണം, വരവേല്‍പ്പ്, ചാണക്യന്‍, മതിലുകള്‍, ഗോഡ്ഫാദര്‍, സന്ദേശം, കടവ്, സ്വരൂപം, ദൈവത്തിന്റെ വികൃതികള്‍, മണിച്ചിത്രത്താഴ്, ആഗ്നേയം, മിന്നാരം, സ്ഫടികം, സിദ്ധാര്‍ഥ, മഴ, ഏകാന്തം. എല്ലാ സിനിമകളിലും വൈവിധ്യമാര്‍ന്ന പകരംവെക്കാനില്ലാത്ത പ്രകടനമായിരുന്നു തിലകന്റേത്. 1981 ല്‍ കെ.ജി ജോര്‍ജിന്റെ യവനികയാണ് തിലകന്‍ എന്ന നടന് മലയാള ചലച്ചിത്ര ലോകത്ത് കൃത്യമായ ഒരു സ്ഥാനം അടയാളപ്പെടുത്തിയത്. 1987ല്‍ 'കോല'ങ്ങളിലെ കള്ളുവര്‍ക്കിയാണ് കരിയറില്‍ വിജയം ഉറപ്പാക്കിയ കഥാപാത്രം. '88ല്‍ പ്രതാപ് പോത്തന്റെ ഋതുഭേദങ്ങളിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ആദ്യമായി ലഭിച്ചു. '94 ല്‍ 'സന്താനഗോപാല'ത്തിലും 98 ല്‍ 'ഗമന'ത്തിലും സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരവും. അലി അക്ബര്‍ സംവിധാനം ചെയ്ത മുഖമുദ്രകള്‍ എന്ന ചിത്രത്തില്‍ കള്ളനും പൊലീസുമായ ജേഷ്ഠാനുജന്‍മാരുടെ ഇരട്ട വേഷവും ഏകാന്തം, പെരുന്തച്ചന്‍, സന്താനഗോപാലം, കാട്ടുകുതിര, മൈ ഡിയര്‍ മുത്തചഛന്‍ തുടങ്ങിയ സിനിമകളിലെ നായകസ്ഥാനവും ശ്രദ്ധേയമായിരുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ അനായാസതയോടെ കൈകാര്യം ചെയ്തവായിരുന്നു 'കിരീടവും' 'സ്ഫടികവും'. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥകളിലെ കഥാപാത്രങ്ങളാണ് തിലകനിലെ അപാരസാധ്യത കണ്ടെടുത്തത്. പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, പരിണയം, സദയം, കടവ് തുടങ്ങിയവയിലെ പങ്കാളിത്തം അദ്ദേഹം നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്നിയോട് ഏറെ ഇഷ്ടമായിരുന്നു. അതില്‍ വിരമിച്ച പത്രപ്രവര്‍ത്തകന്റെ വേഷമായിരുന്നു. ഏഴ് സീനുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തിലകന്‍ ഏറെ ആസ്വദിച്ചഭിനയിച്ചു. എം.ടിയുടെ തിരക്കഥയില്‍ അജയന്‍ സംവിധാനം ചെയ്ത 'പെരുന്തച്ചനി'ലെ സമാനതകളില്ലാത്ത അഭിനയം തിലകനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.പക്ഷേ 1990 ലെ ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയത്തില്‍ രാമന്‍ പെരുന്തച്ചന്‍ ഒന്നാമതെത്തിയെങ്കിലും ക്രൂരമായി അവഗണിക്കപ്പെട്ടു. ഒട്ടേറെ മലയാള ചലച്ചിത്രങ്ങള്‍ക്ക് പുറമെ ക്ഷത്രിയന്‍, ആയുധപൂജ, സുയേച്ച എം.എല്‍.എ, നീ വെന്നുണ്ട ചെല്ലം, മേട്ടുക്കുടി തുടങ്ങി 11 തമിഴ് സിനിമകളിലും മദര്‍ ഇന്ത്യ എന്ന കന്നഡ സിനിമയിലും തിലകന്‍ അഭിനയിച്ചു. തിലകന്റെ അഭിനയപാടവം ബിഫോര്‍ ദി റെയ്ന്‍സ് എന്ന ഹോളിവുഡ് സിനിമയിലൂടെ പുറംലോകവുമറിഞ്ഞു. സന്തോഷ് ശിവന്റെ സംവിധാന മികവിലിറങ്ങിയ അത് 1930 കളിലെ നായര്‍ കുടുംബ്ധിന്റെ കഥ പറയുന്നതായിരുന്നു. ഡാന്‍ വെരേറ്റയുടെ കഥക്ക് കാത്തി റബിന്റെ തിരക്കഥ. ലിനാസ് റോഷെ, രാഹുല്‍ബോസ്, നന്ദിതാ ദാസ്, ലിയോപോള്‍ഡ് ബെനഡിക്ട് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു അഭിനയം. |
കവിതയിലെ നിത്യയൌവനം
ക്ഷുഭിത യൌവനത്തില്‍ നിന്ന് ബുദ്ധമതത്തിന്‍െറ ശാന്തത യിലേക്കു ള്ള ദൂരം ചുള്ളിക്കാട് എഴുതി തീര്‍ത്തത് ഒരു ജന്മം കൊണ്ടായിരുന്നു. ജൂലൈ 30 ന് 56ാം വയസ്സിലേയ്ക്ക് കടക്കുമ്പോഴും യൌവനം ഒട്ടും ചോരാതെ അഗ്നി സ്ഫുരിക്കുന്ന കവിതകളിലൂടെ സ്മരണകളിലൂടെ മലയാള സാഹിത്യത്തില്‍ ചേക്കേറിക്കൊണ്ട് അഭിനേതാവായി ചലച്ചിത്രത്തിലും സീരിയലുകളിലും അഭിനയിച്ചു കൊണ്ട്. ഭൂതകാലത്തെക്കുറിച്ച് പാഴ്സ്മരണകളില്ലാതെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയില്ലാതെ ഒരു ജന്മം ജീവിക്കുകയാണ്. കാറ്റത്തു ദിശയറിയാതെ പറക്കുന്ന പട്ടം പോലെ. ചോരതിളക്കുന്ന യൌവനത്തില്‍ നക്സല്‍ പ്രസ്ഥാനത്തിനു വേണ്ടി വിയര്‍പ്പൊഴുക്കി. അവര്‍ക്കായി കവിതകള്‍ ചൊല്ലി പട്ടിണിയേയും പരിവട്ടത്തെയും സഹയാത്രികരാക്കി. കഞ്ചാവിന്‍െറ ഉന്മാദവും മദ്യത്തിന്‍െറ ലഹരിയും, സിഗരറ്റിന്‍െറ പുകച്ചുരുകള് കണ്ടാനന്ദിച്ച് ലക്ഷ്യബോധമില്ലാതെ ജീവിച്ചു. പക്ഷെ വാക്കുകള്‍ക്ക് ദിശാബോധമുണ്ടായിരുന്നു എന്നും. അക്ഷരങ്ങള്‍ ആ തൂലികയില്‍ നിന്നും ഒഴുകുകയാണ് എന്നോ ഏതോ സാഗരത്തില്‍ ചെന്നുപതിക്കാനുള്ള ഒഴുക്കുവെള്ളത്തിന്െറ വേഗതയോടെ. കാത്തിരിപ്പ് മലയാളത്തെ പഠിപ്പിച്ച കവിയാണ് ചുള്ളിക്കാട്. അന്പത്തിയാറു വയസിസിനി...
Comments
Post a Comment