ക്ഷുഭിത യൌവനത്തില്‍ നിന്ന് ബുദ്ധമതത്തിന്‍െറ ശാന്തത യിലേക്കു ള്ള ദൂരം ചുള്ളിക്കാട് എഴുതി തീര്‍ത്തത് ഒരു ജന്മം കൊണ്ടായിരുന്നു. ജൂലൈ 30 ന് 56ാം വയസ്സിലേയ്ക്ക് കടക്കുമ്പോഴും യൌവനം ഒട്ടും ചോരാതെ അഗ്നി സ്ഫുരിക്കുന്ന കവിതകളിലൂടെ സ്മരണകളിലൂടെ മലയാള സാഹിത്യത്തില്‍ ചേക്കേറിക്കൊണ്ട് അഭിനേതാവായി ചലച്ചിത്രത്തിലും സീരിയലുകളിലും അഭിനയിച്ചു കൊണ്ട്. ഭൂതകാലത്തെക്കുറിച്ച് പാഴ്സ്മരണകളില്ലാതെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയില്ലാതെ ഒരു ജന്മം ജീവിക്കുകയാണ്. കാറ്റത്തു ദിശയറിയാതെ പറക്കുന്ന പട്ടം പോലെ. ചോരതിളക്കുന്ന യൌവനത്തില്‍ നക്സല്‍ പ്രസ്ഥാനത്തിനു വേണ്ടി വിയര്‍പ്പൊഴുക്കി. അവര്‍ക്കായി കവിതകള്‍ ചൊല്ലി പട്ടിണിയേയും പരിവട്ടത്തെയും സഹയാത്രികരാക്കി. കഞ്ചാവിന്‍െറ ഉന്മാദവും മദ്യത്തിന്‍െറ ലഹരിയും, സിഗരറ്റിന്‍െറ പുകച്ചുരുകള് കണ്ടാനന്ദിച്ച് ലക്ഷ്യബോധമില്ലാതെ ജീവിച്ചു. പക്ഷെ വാക്കുകള്‍ക്ക് ദിശാബോധമുണ്ടായിരുന്നു എന്നും. അക്ഷരങ്ങള്‍ ആ തൂലികയില്‍ നിന്നും ഒഴുകുകയാണ് എന്നോ ഏതോ സാഗരത്തില്‍ ചെന്നുപതിക്കാനുള്ള ഒഴുക്കുവെള്ളത്തിന്െറ വേഗതയോടെ. കാത്തിരിപ്പ് മലയാളത്തെ പഠിപ്പിച്ച കവിയാണ് ചുള്ളിക്കാട്. അന്പത്തിയാറു വയസിസിനി...
Comments
Post a Comment