ഇവർ ഗുരുവരൻനാർ, കണ്ട് പഠിക്കൂ....
ഇവർ ഗുരുവരൻനാർ, കണ്ട് പഠിക്കൂ.... |
Posted on Sunday, January 13, 2013 |
തിരുവനന്തപുരം ജില്ലാ സ്കൂൾ കലോല്‍സവം റിപ്പോർട്ട് ചെയ്യാൻ പോയ ഞങ്ങള്‍ മാദ്ധ്യമ പ്രവർത്തകർ ജീവനോടെ തിരിച്ചത്തെി. അധ്യാപകരുടെ വക അടിയും ബഹളവുമായി പുതുവര്‍ഷത്തിലെ ആദ്യത്തെ പൊതു പരിപാടി എന്തായാലും കെങ്കേമമയി. വന്യമായ മുഖഭാവത്തോടും ക്രിമിനല്‍ സ്വഭാവത്തോടും ചില അധ്യാപകര്‍ ഞങ്ങള്‍ക്ക് നേരെ ചീറിയടുക്കുമ്പോള്‍ സ്ഥലത്തെ പ്രധാന പൊലീസ് ഏമാന്‍മാര്‍ ‘കഥകളി’ എന്നപോലെ കണ്ട് മയങ്ങി നില്‍ക്കുന്നത് കണ്ട് ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങളാരും. ജീവനാണല്ളോ പ്രധാനം. കൊച്ചുകുട്ടികള്‍ക്ക് അക്ഷരങ്ങളും സംസ്കാരവും പഠിപ്പിക്കേണ്ട ‘ഗുരു’തുല്യരായ അധ്യാപക മഹാന്‍മാരായിരുന്നു അവര്‍. പെണ്‍കുട്ടികളും അധ്യാപികമാരുമടക്കം നിരവധി പേര്‍ ഇരുന്ന് ഊണ് കഴിക്കുന്നിടത്ത് നിന്ന് അവര്‍ വിളിച്ച അശ്ളീലങ്ങള്‍ എങ്ങിനെ ഇവിടെ എഴുതാനാണ്. മഹാരാഷ്ട്രയില്‍ ഒരു എഫ്.ബി പോസ്റ്റിന് ലൈക്ക് കൊടുത്തതിന് അറസ്റ്റിലായ പെണ്‍കുട്ടിയെ പോലെ ഏതെങ്കിലും അധ്യപാക സംഘടനകളുടെ സൈബര്‍ ഗുണ്ടകള്‍ ഞങ്ങളെ വഴിനടക്കാന്‍ അനുവദിക്കാതിരുന്നാലോ. പേടിച്ചിട്ടല്ല, നാട്ടുകാര്‍ക്ക് അറിയാനുള്ള ഭരണഘടനാവകാശത്തിന് വേണ്ടി ജീവിതം തന്നെ പൊതുമുതലാക്കപ്പെടുന്നവരുടെ ഓരോരോ ദുര്യോഗങ്ങള്‍ ഓര്‍ത്തപ്പോഴുണ്ടായ വ്യഥയാണ്. സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന കൊടും തെമ്മാടികളായ ക്രിമിനലുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴൊന്നും ഉണ്ടാകാത്ത മഹത്തരമായ അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്. അതും സാക്ഷര സുന്ദര കേരളത്തിലെ അധ്യാപക മഹാരഥന്മാരില്‍ നിന്ന്. എല്ലാം കഴിഞ്ഞ് മന്ത്രി പുംഗവന്‍മാരടക്കമത്തെി ചര്‍ച്ച ചെയ്ത് പരിഹരിച്ച പ്രശ്നത്തിന് ടിപ്പണിയായി അടുത്ത ദിവസമുണ്ട് ‘വിവരം കെട്ട’ വിവരങ്ങളും വഴി തെറ്റിയ വാക്യ ഘടനയുമെല്ലാമായി ഏതാനും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നു. അധ്യാപകരുടെ ശരിക്കുള്ള പ്രകൃതം തിരിച്ചറിഞ്ഞ് പരിഭ്രാന്തരായ കുട്ടികളേയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്താനായിരുന്നു ടിപ്പണി നോട്ടീസിത്യാദി സംഭവങ്ങള്‍. സാങ്കേതിക വിദ്യ ഉപയോഗിച്ച് പുഴുവിനെ ‘സൃഷ്ടിച്ച് ’ ഒരു വിദ്യാര്‍ഥിനിയുടെ ഇലയിൽ നിക്ഷേപിക്കുകയും പിന്നീട് അത് ക്യാമറയില്‍ പകര്‍ത്തിയും മാധ്യമ പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയായിരുന്നത്രേ. ഒരു പുഴുവിനെ സൃഷ്ടിക്കാനുള്ള സാങ്കേതിക വിദ്യ മാധ്യമ പ്രവര്‍ത്തകർക്ക് അറിയുന്നവരായിരുന്നെങ്കിൽ ഈ അധ്യാപകന്‍മാരുടെയും മറ്റും അടിമേടിക്കാനായി ഈ ജീവിതം കാമറയും തൂക്കി പാഴാക്കണമായിരുന്നോ? ഏതായാലും ശനിയാഴ്ച വൈകുന്നേരത്തേതാടെ ജീവന്‍ പോകാതെ ആപ്പീസിലത്തെി ജോലി തീര്‍ത്തപ്പോഴാണ് സമാധാനമായത്. വീട്ടില്‍ കയറി വെട്ടും അങ്ങിനെയാക്കും ഇങ്ങിനെയാക്കും എന്നൊക്കെ ഭീഷണിപ്പെടുത്തിയ അധ്യാപകര്‍ എങ്ങാനും വല്ലതും ചെയ്താലോ എന്ന ഭയമായിരുന്നു. അടി കിട്ടിയാലും കുഴപ്പമില്ലായിരുന്നു എല്ലാം കഴിഞ്ഞ് രണ്ട് ലക്ഷം രൂപ വിലവരുന്ന ക്യാമറയും ‘വിലയൊന്നുമില്ലാത്ത’ തലയും തല്ലിതകര്‍ത്ത് കഴിഞ്ഞിട്ട് ഇറക്കുന്ന നോട്ടീസ് വായിക്കേണ്ടി വരുമല്ളോ എന്നോര്‍ത്താണ് ഭയം. കളിയാക്കി ചിരിക്കേണ്ട, ആ നോട്ടീസൊക്കെ വായിച്ചാല്‍ കേരളത്തിന്റെ ഇന്നത്തെ ബൗദ്ധിക നിലവാരത്തില്‍ നാമോരോരുത്തര്‍ക്കും അഭിമാന പൂരിതമാക്കാം അന്തരംഗം, അത്രക്കുണ്ടായിരുന്നു അതിലെ ഭാഷാ മഹത്വം. ഇത് ഗുരുശ്രേഷ്ഠൻമാരുടെ സൃഷ്ടികൾ. ഇതു വായിച്ചാൽ എല്ലാവരും പറയും- നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്. വാൽക്കഷണം ബാക്കി മലപ്പുറത്ത് ! published by KERALA EDITORIAL.COM |
Comments
Post a Comment