ജോണിന്‍റെ വഴിനടക്കാന്‍ കണ്ണൂര്‍ കലാശാലയിലെ ന്യൂജനറേഷന്‍


ജോണിന്‍റെ വഴിനടക്കാന്‍ കണ്ണൂര്‍ കലാശാലയിലെ ന്യൂജനറേഷന്‍

amma
‘അമ്മ അറിയാന്‍’ സിനിമ കാല്‍നൂറ്റാണ്ട് പിന്നിടിമ്പോള്‍ സംവിധായകന്‍ ജോണ്‍ എബ്രഹാം തുറന്ന വഴികളിലൂടെ സഞ്ചരിക്കാന്‍ സന്നദ്ധരായി ഒരു പറ്റം കോളജ് വിദ്യാര്‍ഥികള്‍ തലസ്ഥാനത്തത്തെി. ജനങ്ങളില്‍ നിന്ന് നിര്‍മാണചെലവ് കണ്ടത്തെി അവര്‍ക്കിടയിലേക്ക് മികച്ച ചലച്ചിത്രാവിഷ്കാരങ്ങള്‍ തുറന്ന് വിടാനാണ് കണ്ണൂര്‍ സര്‍വകലാശാല ജേണലിസം വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ കൈരളി തിയറ്ററിലത്തെിയത്. തലമുറകള്‍ക്കിടയില്‍ അന്യംനിന്ന് പോകുന്ന ബന്ധങ്ങളുടെ നന്മയും മനോഹാരിതയും പ്രമേയമാക്കി അവതരിപ്പിക്കുന്ന ‘സ്പര്‍ശം’ സിനിമയുടെ നിര്‍മാണ ചെലവ് സ്വരൂപിക്കാനാണ് വിദ്യാര്‍ഥികളുടെ പുതുമയുള്ള ധനസമാഹരണം. സിനിമക്ക് പിന്നിലെ യുവത്വം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തെരുവ് നാടകങ്ങളടക്കമുള്ള കലാരൂപങ്ങളുമായി സഞ്ചരിക്കും. പ്രേക്ഷകരില്‍ നിന്നും ഒരു രൂപയില്‍ കുറയാത്ത തുക സമാഹരിച്ചാണ് സ്പര്‍ശത്തിന്‍െറ നിര്‍മാണ ചിലവിനുള്ള തുക കണ്ടത്തെുക. 15 ലക്ഷം രൂപ പ്രതീക്ഷിക്കുന്ന സിനിമ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കും. ഈ തുക ലഭിച്ചാല്‍ ധനസമാഹരണം നിര്‍ത്തും. ചിത്രം പൂര്‍ത്തിയായാല്‍ കേരളത്തിലങ്ങോളമിങ്ങോളം തുറന്ന സദസുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. മലയാളത്തില്‍ ജനകീയ സിനിമയുടെ ഉപജ്ഞാതാവായ ജോണ്‍ എബ്രഹാമിന്‍െറ ‘അമ്മ അറിയാന്‍’ സിനിമയുടെ 27ാം വര്‍ഷത്തിലാണ് ‘ന്യൂജനറേഷന്‍’ കാമ്പസില്‍ നിന്ന് സ്പര്‍ശം പുറത്ത് വരുന്നത്.
ഐ.ടി രംഗത്ത് പ്രവര്‍ത്തികന്ന മകന്‍െറ സ്പര്‍ശം അനുഭവിക്കാതെ മരണകിടക്കയില്‍ കിടക്കുന്ന അചഛന്‍െറ സ്പര്‍ശ നഷ്ടമാണ് ചിത്രത്തിന്‍െറ പ്രമേയം. മക്കളില്‍ നിന്നും അടുപ്പക്കാരില്‍ നിന്നുമുള്ള സ്നേഹ സ്പര്‍ശങ്ങള്‍ ഇല്ലാതായി ഹൃദയം ഊഷരമാകുന്ന ഒരു തലമുറയോടുള്ള ഓര്‍മപെടുത്തലാണ് ചിത്രമെന്ന് കഥാകാരനും മാധ്യമപ്രവര്‍ത്തകനും സംവിധായകരില്‍ ഒരാളുമായ വി.എച്ച് നിഷാദ് പറഞ്ഞു. ശനിയാഴ്ച രാവിലെ കൈരളി തിയറ്റിനെ സാക്ഷിയാക്കി സംഭാവന സ്വീകരിക്കലിന്‍െറ ഉദ്ഘാടനം നടന്‍ മധുപാല്‍ നിര്‍വഹിച്ചു. സന്തോഷമുണ്ടാക്കുന്നതാണ് വിദ്യാര്‍ഥികളുടെ സംരഭമെന്ന് അദ്ദേഹം പറഞ്ഞു. സ്പര്‍ശം എന്നവാക്കാണ് കൂടുതല്‍ സ്വാധീനിച്ചത്. ശാരീരത്തേക്കാളുപരി മനസിനെ സ്പര്‍ശിക്കുന്നതാകണം സ്നേഹമെന്ന് അദ്ദേഹം പറഞ്ഞു. 22 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമടങ്ങുന്ന സംഘമാണ് സിനമക്ക് പിന്നില്‍. പി. ജിംഷാര്‍, ശരത്ബാബു കാലടി, വി.എച്ച് നിഷാദ്, സൈനുല്‍ ആബിദ്, ജെ.സി തേജസ്വിനി എന്നിവരാണ് പിന്നണിയിലെ പ്രധാനികള്‍.


Read & Share on Ur Facebook Profile: http://boolokam.com/archives/84594#ixzz2J0nazQjR

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം