ഒ.......ച്ച: കാളനാവാമെങ്കില്‍ കാളയുമാവാം: അര നൂറ്റാണ്ട് പിന്നിട്ട സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് കൊടിയിറങ്ങുമ്പോള്‍ പ്രധാനമായും ബാക്കിയാവുന്ന ഒരു ചോദ്യമുണ്ട്. മറ്റൊന്നുമല്ല, മാധ്യ...
ക്ഷുഭിത യൌവനത്തില്‍ നിന്ന് ബുദ്ധമതത്തിന്‍െറ ശാന്തത യിലേക്കു ള്ള ദൂരം ചുള്ളിക്കാട് എഴുതി തീര്‍ത്തത് ഒരു ജന്മം കൊണ്ടായിരുന്നു. ജൂലൈ 30 ന് 56ാം വയസ്സിലേയ്ക്ക് കടക്കുമ്പോഴും യൌവനം ഒട്ടും ചോരാതെ അഗ്നി സ്ഫുരിക്കുന്ന കവിതകളിലൂടെ സ്മരണകളിലൂടെ മലയാള സാഹിത്യത്തില്‍ ചേക്കേറിക്കൊണ്ട് അഭിനേതാവായി ചലച്ചിത്രത്തിലും സീരിയലുകളിലും അഭിനയിച്ചു കൊണ്ട്. ഭൂതകാലത്തെക്കുറിച്ച് പാഴ്സ്മരണകളില്ലാതെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയില്ലാതെ ഒരു ജന്മം ജീവിക്കുകയാണ്. കാറ്റത്തു ദിശയറിയാതെ പറക്കുന്ന പട്ടം പോലെ. ചോരതിളക്കുന്ന യൌവനത്തില്‍ നക്സല്‍ പ്രസ്ഥാനത്തിനു വേണ്ടി വിയര്‍പ്പൊഴുക്കി. അവര്‍ക്കായി കവിതകള്‍ ചൊല്ലി പട്ടിണിയേയും പരിവട്ടത്തെയും സഹയാത്രികരാക്കി. കഞ്ചാവിന്‍െറ ഉന്മാദവും മദ്യത്തിന്‍െറ ലഹരിയും, സിഗരറ്റിന്‍െറ പുകച്ചുരുകള് കണ്ടാനന്ദിച്ച് ലക്ഷ്യബോധമില്ലാതെ ജീവിച്ചു. പക്ഷെ വാക്കുകള്‍ക്ക് ദിശാബോധമുണ്ടായിരുന്നു എന്നും. അക്ഷരങ്ങള്‍ ആ തൂലികയില്‍ നിന്നും ഒഴുകുകയാണ് എന്നോ ഏതോ സാഗരത്തില്‍ ചെന്നുപതിക്കാനുള്ള ഒഴുക്കുവെള്ളത്തിന്െറ വേഗതയോടെ. കാത്തിരിപ്പ് മലയാളത്തെ പഠിപ്പിച്ച കവിയാണ് ചുള്ളിക്കാട്. അന്പത്തിയാറു വയസിസിനി...
ജീവിതം ഒരു മഹാത്ഭുതമാണ് ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കാ യ് എപ്പോഴുംകാത്തുവെയ്ക്കുന്നു.ജീവിതത്തെ കുറിച്ചുള്ള ബാലചന്ദ്രന് ചുള്ളിക്കാടിന്‍െറ കാഴ്ചപ്പാടുകളാണിത്. അനുഭവങ്ങളുടെ തീവ്രതയില്‍ നിന്നാണ് സര്‍ഗ്ഗാത്മകത ഉരുവം കൊള്ളുന്നത്. അതു കവിതയാകാം ഗദ്യമാവാം. ഒരു ഗദ്യം കൊണ്ട് എങ്ങനെ കവിത രചിക്കാമെന്ന് ചിദംബര സ്മരണയിലൂടെ ബാലചന്ദ്രന് ചുള്ളിക്കാട് നമുക്ക് കാട്ടിത്തരുന്നു. കഥകളിലൂടെ അല്ല സ്വന്തം അനുഭവങ്ങളിലൂടെ. കവിത യക്ഷകലയാണ്. അത് നിന്‍െറ അവസാനത്തെ തുള്ളിച്ചോരയും ഊറ്റിക്കുടിക്കും. ഒരു തുള്ളി കണ്ണീരുപോലും മണ്ണില്‍ വീഴാതെ സഹിക്കാന്‍ പഠിക്കണം. സഹനമാണ് ജീവിതം. ചിദംബരസ്മരണ എന്ന അനുഭവക്കുറിപ്പിലെ എന്റെ ഗുരുനാഥന് എന്ന കഥയിലെ വാചകങ്ങളാണിവ. അവസാനമായി ഗുരു ശിഷ്യനു കൊടുക്കുന്ന ഉപദേശം. ബാലചന്ദ്രന് ചുള്ളിക്കാട് എന്ന പ്രതിഭയ്ക്കപ്പുറത്ത് ഒരു പച്ച മനുഷ്യനായി അദ്ദേഹത്തെ അറിയാന്‍ ഈ അനുഭവക്കുറിപ്പുകളിലൂടെയാവും. നമ്മുടെ കണക്കുകൂട്ടലുകളെ പാടെ തകര്‍ത്തുകൊണ്ടാണ് ചിലതെല്ലാം ജീവിതത്തില്‍ സംഭവിക്കുക. മറ്റുള്ളവരെപറ്റിയുള്ള നമ്മുടെ മുന്‍ധാരണകള്‍ പാടെ അപ്രസക്തമാക ുന്ന നിമിഷങ്ങള്‍. നമ്മിലെ തന്നെ മ...
അലങ്കാരങ്ങളുടെ ആഡംബരമില്ലാതെ പ്രശസ്തിയ്ക്കായുള്ള നെട്ടോട്ടമില്ലാതെ വാക്കുകളുടെ ശാന്തതകൊണ്ട് അക്ഷരങ്ങള്‍ക്ക് പ്രാണനേകിയ കവയിത്രി. രണ്ട് ദശാബ്ദങ്ങളായി മലയാളകവിതയില്‍ നിറഞ്ഞു നില്ക്കുന്ന വിജയലക്ഷ്മിക്കിന്ന് പിറന്നാള്‍ ദിനം.ബാലചന്ദ്രന് ചുള്ളിക്കാടിന്‍െറ ഭാര്യ എന്നതിലപ്പുറം വിജയലക്ഷ്മി അറിയപ്പെടുന്നത് ബാലാമണിയമ്മയ്ക്കും സുഗതകുമാരിയ്ക്കും ശേഷം മലയാളത്തില്‍ കേട്ട വേറിട്ട ശബ്ദമായാണ്. നിന്നെക്കുറിച്ചെഴുതാനോ? നിലാവിന്‍െറ പൊന്മഷിവേണമെനിക്കീ പ്രപഞ്ചവും മിന്നല്‍, ഇടിമുഴക്കങ്ങള്‍ മഴ വെയില് നിന്നെക്കുറിച്ചെന്‍ വികാരമാണൊക്കെയും സമര്‍പ്പണം എന്ന കവിതയിലെ വരികളാണിവ. വാക്കുകളിലെ ലാളിത്യം ആര്‍ദ്രത ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അതിലുണ്ട്. കവിതകളില്‍ കൂടുതല്‍ ശ്രദ്ധിക്കുമ്പോഴും ഒരിയ്ക്കലും അയിത്തം കല്പിച്ചിട്ടില്ല കഥകള്‍ക്ക്. കഥയിലായാലും കവിതയിലായാലും വാക്കുകളുടെ ഒഴുക്ക് നമ്മെ അത്ഭുതപ്പെടുത്തും. കവിത മഴ പോലെ പെയ്തൊഴിയുന്നു. പ്രണയവും മാതൃത്വവും കവിതകളില്‍ വിഷയങ്ങളാവുന്നുണ്ടെങ്കിലും അതിലൊക്കെ അപ്പുറം ജീവിതത്തില്‍ സംഭവിക്കുന്ന ഗൌരവമേറിയ കാര്യങ്ങളും ...
Comments
Post a Comment