ലോക ചെസ് കളത്തിലേക്ക് കേരളത്തില്‍ നിന്നൊരു താരോദയം





ലോക ചെസ് കളത്തിലേക്ക് കേരളത്തില്‍ നിന്നൊരു താരോദയം. ചെന്നെയില്‍ നടന്ന അഞ്ചാമത് സൂപ്പര്‍കിങ് അന്തര്‍ദേശീയ ഗ്രാന്‍ഡ് മാസ്റ്റര്‍ ചെസ് ടൂര്‍ണമെന്‍റില്‍ ഇന്‍റര്‍നാഷനല്‍ മാസ്റ്ററായി ‘നോം’ ലഭിച്ച എസ്.എല്‍ നാരായണനാണ് കറുപ്പിന്‍െറയും വെളുപ്പിന്‍െയും കളത്തിലെ പുതിയ പടയാളിയായത്. പട്ടം സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ 15കാരന്‍ നാരായണന്‍ നിരവധി അന്തര്‍ദേശീയ അംഗീകാരങ്ങളുമായി ഗ്രാന്‍ഡ് മാസ്റ്റര്‍ കിരീടത്തിലേക്കുള്ള അശ്വമേധത്തിന്‍െറ അന്ത്യമഘട്ടത്തിലാണ്. രണ്ട് ഇന്‍റര്‍നാഷനല്‍ നോം കൂടി ലഭിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഗ്രാന്‍ഡ് മാസ്റ്ററാകും നാരായണന്‍.
11 റൗണ്ടുള്ള മല്‍സരം ഒമ്പതാം റൗണ്ടിലത്തെിയപ്പോഴാണ് നാരായണന്‍ ഇന്‍റര്‍നാഷനല്‍ മാസ്റ്റര്‍ (ഐ.എം) പട്ടത്തിനുള്ള ‘നോം’ നേടിയത്. ചൈനയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ലാ ഷാങ്ലേയിയെ പരാജയപ്പെടുത്തിയാണ് ഒമ്പതാം റൗണ്ടില്‍ നാരായണന്‍ അപുര്‍വനേട്ടത്തിന്‍െറ കരുനീക്കം നടത്തിയത്. ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്ററായ എം.ആര്‍ ലളിത് ബാബുവിനെ നാലാം റൗണ്ടില്‍ മുട്ടുകുത്തിച്ചിരുന്നു. ആകെ പത്ത് പേരോടാണ് ഇതുവരെ മല്‍സരിച്ചത്. ഇതുവരെ ഏഴ് പോയന്‍റാണ് ഈ മല്‍സരത്തില്‍ നേടിയത്.
2011ല്‍ ചെന്നൈയില്‍ നടന്ന ലോക ജൂനിയര്‍ മല്‍സരത്തിലാണ് നാരായണന് ആദ്യമായി ഐ.എം നോം ലഭിച്ചത്. ’12 ഡിസംബറില്‍ ചെന്നൈയില്‍ നടന്ന കോമണ്‍ വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും നോം ലഭിച്ചിരുന്നു. മൂന്നാമത്തെ നോമാണ് തിങ്കളാഴ്ച ലിഭച്ചത്. മൂന്ന് നോമുകളും 2,400 റേറ്റിങ് മറികടക്കുകയും ചെയ്താലാണ് ഇന്‍റര്‍നാഷനല്‍ മാസ്റ്ററാവുക. അടുത്തിടെ ദല്‍ഹിയില്‍ നടന്ന ഗ്രാന്‍ഡ് മാസ്റ്റര്‍ മല്‍സരത്തില്‍ 2400 റേറ്റിങ് മറികടന്നിരുന്നെങ്കിലും പോയന്‍റ് കുറഞ്ഞതിനാല്‍ ഇന്‍റര്‍ നാഷനല്‍ മാസ്റ്റര്‍ ആകാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ഇന്‍റര്‍നാഷനല്‍ മാസ്റ്റര്‍ നോം കൂടി ലഭിച്ചാല്‍ നാരായണന്‍ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്ററാകും. നിലവില്‍ 26 കാരനായ എന്‍. ഗോപാല്‍ മാത്രമാണ് മലയാളിയായ ഗ്രാന്‍ഡ് മാസറ്ററായുള്ളത്. 2004 ലാണ് ഇദ്ദേഹം ഐ.എം നോം നേടിയത്. 2007ല്‍ തന്നെ ഐ.എം നോം നേടിയ രത്നാകരന് 31 വയസാണ് പ്രായം. കേരളത്തില്‍ നിന്നുള്ള ഐ.എം മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരവും നാരായണനായി. കോമണ്‍വെല്‍ത്ത് മല്‍സരത്തില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണവും ’10ല്‍ കോമണവെല്‍ത്തില്‍ അണ്ടര്‍ 12ല്‍ വെള്ളി മെഡലും ഇസ്താമ്പൂളില്‍ നടന്ന ഒളിമ്പ്യാഡില്‍ വെങ്കലവും നേടിയിട്ടുണ്ട്.
ഇത്രയൊക്കെ ആണെങ്കിലും കരാറുകാരനായിരുന്ന അചഛന്‍ സുനില്‍ദത്ത് മകന്‍െറ ചെസ് പരിശീലനത്തിന് പണം കണ്ടത്തൊനാവാ െതവിഷമിക്കുകയാണ്. മകന്‍െറ പരിശീലനത്തിനും മല്‍സരങ്ങള്‍ക്കുമായി കരാര്‍ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം മകനെ ഗ്രാന്‍ഡ് മാസ്റ്ററാക്കാള്ള ഭാരിച്ച ചിലവും താങ്ങി ജീവിക്കുന്നത്. ചെന്നൈയിലുള്ള വര്‍ഗീസ് കോശിയാണ് ഇപ്പോഴത്തെ പരിശീലകന്‍. പരിശീലനത്തിനുള്ള ഭാരിച്ച തുകയും ചെന്നൈയില്‍ പോകാനുള്ള യാത്രാ ചിലവും കണ്ടത്തൊനാവാതെ വിഷമിക്കുകയാണ് നാരയണന്‍െറ അചഛന്‍. ഒളിമ്പ്യാഡ് മെഡല്‍ ലഭിച്ചപ്പോള്‍ പട്ടം സ്കൂളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പരിശീലനത്തിനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ളെന്ന് സുനില്‍ദത്ത് പറഞ്ഞു. ഇത്രയൊക്കെ മേഡല്‍ നേടിയിട്ടും കായിക മന്ത്രിയോ സ്പോട്സ് അധികൃതരോ നാരായണനെ വിളിച്ച് ഒരു അഭിനന്ദവാക്ക് പോലും പറഞ്ഞിട്ടില്ല. നാരായണന്‍െറ അമ്മ ലൈനക്ക് പട്ടം എല്‍.ഐ.സിയിലുള്ള ജോലിയാണ് ഈ കുടുംബത്തിന്‍െറ ഏക വരുമാനം. അന്തര്‍ദേശീയ ചെസ് റേറ്റിങ്ങുള്ള താരമാണ് നാരായണിന്‍െറ അനിയത്തി പാര്‍വതി.
രണ്ട് ദിവസത്തെ മല്‍സരം കൂടി കഴിഞ്ഞേ നാരായണനും അചഛനും ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങൂ.

വി. സുധീര്‍

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം