അപ്പിലുല്‍സവങ്ങള്‍


എങ്ങനെയുണ്ടാവുന്നു ഈ ‘ചാന്തുപൊട്ടുകള്‍’

നൃത്തവേദികളിലെ ‘വര്‍ണവിവേചനം’
ക്ഷേത്രകല, മാപ്പിള കല, പൗരാണിക ക്രിസ്തീയ കലാരൂപം എന്നിങ്ങനെയൊക്കയുള്ള വിവധ ഉപ ശീര്‍ഷകങ്ങളില്‍ രേഖപ്പെടുത്തുന്ന കലകളുടെ സാമുദായിക ഘടന തകര്‍ത്ത ുകൊടുത്തത് നമ്മുടെ സ്കൂള്‍ കലോല്‍സവങ്ങള്‍ കൂടിയാണ്. കലകളില്‍ തികഞ്ഞ മതേതരത്വം ഇവിടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. (എന്നിട്ടും ചില മാധ്യമങ്ങളുടെ ചൊരുക്ക് തുരീന്നില്ല.മുസ്ലിം പെണ്‍കുട്ടി മോഹിനിയാട്ടം അവതരിപ്പിച്ചു, കഥകളിയില്‍ മാപ്പിള ബാലന്‍ തുടങ്ങിയ തലക്കെട്ടുകള്‍ ഇപ്പോഴുമുണ്ട്. ഷക്കീല മുതല്‍ മമ്മൂട്ടിവരെയുള്ള നൂറായിരം ചലച്ചിത്രതാരങ്ങള്‍ ഉള്ള ഇക്കാലത്ത് ഒരു മുസ്ലീം പെണ്‍കുട്ടിയെ നൃത്തം പഠിച്ചതിന് ഊരുവിലക്കിയെന്ന കഥയാണ് ഇപ്പോഴും ഹ്യൂമന്‍ ഇന്‍ട്രസ്റ്റിംങ് സറ്റോറിയായി നിലനില്‍ക്കുന്നത്). വര്‍ണത്തിന്‍െറ കാര്യത്തില്‍ ഇപ്പോളും ഇവിടെ യാഥാസ്തിക സമീപനം തുടരുകയാണ്.കലോല്‍സവ നൃത്തവേദികളില്‍ കറുപ്പുനിറമുള്ളവര്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന് തോന്നിക്കുന്നപോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉത്തരേന്ത്യയിലും ലോകത്തിന്‍െറ പല ഭാഗങ്ങളിലും കറുത്ത നര്‍ത്തകര്‍ പേരെടുക്കുമ്പോള്‍ ഇവിടെ നാടോടി നൃത്തത്തിനുപോലും വെളുത്തു തുടുത്തകുട്ടികള്‍ കറുത്തചായം തേച്ചിറങ്ങകേയാണ്. അംഗവടിവ് അംഗലാവണ്യം എന്നൊക്കെ നൃത്തത്തില്‍ പറയുന്നത് ആകാര സൗന്ദര്യമായി ഇവിടെ ചുരുക്കപ്പെടുന്നു. അധ്യാപകര്‍ നിര്‍ബന്ധിച്ചാലും പങ്കടെുപ്പിക്കാന്‍ രക്ഷിതാക്കള്‍ സമ്മതിക്കാറില്ളെന്ന് നൃത്താധ്യാപകര്‍ പറയുന്നു. ക്ളാസിക്കല്‍ നൃത്തകലകള്‍ക്ക് കിട്ടുന്ന പ്രാധാന്യം നാടന്‍ ഇനങ്ങള്‍ക്ക് കിട്ടുന്നുമില്ല.ഓട്ടന്‍ തുള്ളലില്‍ വളരെക്കുറച്ച്പേരാണ് പറയന്‍ തുള്ളല്‍ അവതരിപ്പിക്കാറ്. ഒരു മേച്ളകലയെന്നോണമാണ് ഇതിനോടുള്ള സമീപനം. തെയ്യും തോറ്റവും പടയണിയും തുമ്പിതുള്ളലും അടക്കമുള്ള ദ്രാവിഡ ഇനങ്ങള്‍ കലോല്‍സവത്തില്‍ എത്തിക്കാനും ചര്‍ച്ചകള്‍ പരോഗമിക്കേണ്ടതുണ്ട്. ഈ ഇനങ്ങളില്‍ ആദ്യത്തെ കുറച്ചുകാലം മാത്രമേ മല്‍സരാര്‍ഥികളുടെ കുറവ് അനുഭവപ്പെടുകയുള്ളൂ. കലോല്‍സവത്തില്‍ ഒരിനം പെടുത്തിയാല്‍ ആ കലാരൂപത്തിന്‍െറ വളര്‍ച്ചയും പെട്ടയിരിക്കും. കാസര്‍കോട്ടെ ചില വിദ്യാലയങ്ങളില്‍ ഒതുങ്ങിനിന്ന യങ്കഗാനത്തിന് ഇത്തവണ പത്ത് ടീമീകളാണ് ഉണ്ടായിരിക്കുന്നത്. കലോല്‍സവത്തിനുവേണ്ടിമാത്രമായി ഏകദേശം ആറായിരത്തോളം നാടകങ്ങളാണ് കോരളത്തില്‍ ഒരുങ്ങുന്നതെണ് ഏകദേശ കണക്ക്. ക്ളാസിക്കല്‍ നൃത്ത രൂപമാകട്ടെ ഏതാണ്ട് ഇരുപതിനായിരത്തോളവും വരും. ഇത്രയും വലിയൊരു സാധ്യതയിലേക്ക് എന്തുകൊണ്ട് നമ്മുടെ നാടന്‍ കലകളെകൂടി ഉള്‍പ്പെടുത്തിക്കുടാ.
അവര്‍ മിണ്ടാതെ മാര്‍ക്കിട്ട് മുങ്ങട്ടെ

ഇന്‍സ്റ്റന്‍റായി പഠിക്കുന്നതിന്‍െറഎല്ലാ അപകടങ്ങളും കലോല്‍സവ കളികള്‍ക്കുണ്ട്. മിക്കവരും അധ്യാപകര്‍ തല്ലിക്കുട്ടുന്നത് മിമിക്രി ചെയ്യകയാണ്.രക്ഷിതാക്കളുടെയും ഗുരുവിന്‍െറയും സഹായമില്ലാതെ താന്‍ എന്താണ് ചെയ്തതെന്ന് വിശദീകരിക്കാന്‍ കഴിയുന്നവര്‍ വിരളം. വിദ്യാര്‍ഥികളുടെ പ്രതിഭയേക്കാര്‍ കൂടുതല്‍ പുറമെനിന്നുള്ളവരുടെ സഹായമാണെന്ന് കണ്ടത്തെിയതോടെ യാണ് ടാബ്ളോ ഒഴിവാക്കിയത്. എന്നാല്‍ മറ്റിനങ്ങളിലും ബാഹ്യ ശക്്തികളുടെ സ്വാധീനം ശക്തമാണ്. ഒരേ പാറ്റണേിലുള്ള നാടകം നോക്കുക. ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെന്ന് പറഞ്ഞ് തുടങ്ങി, വിവധ സ്ത്രീപീഢനങ്ങളിലൂടെ കടന്നുപോയി ഇതെന്ത് കേരളമെന്ന് അവസാനിക്കുന്ന സംഘ നൃത്ത നാടോടി നൃത്ത വേദികളില്‍ നിറയുന്നത് തനിയാവര്‍ത്തനങ്ങള്‍ മാത്രമാണ്. കഥാ കവിതാ മല്‍സരങ്ങള്‍ തന്നെ നോക്കുക. ഒരു പ്രത്യകേ രീതിയില്‍ സെറ്റു ചെയ്തു വെച്ചതുപോലുള്ള രചനകളാണ് സമ്മാനാര്‍ഹമാവുന്നത്. നാലഞ്ചുവര്‍ഷം മുമ്പ് ജില്ലാ സ്കൂള്‍ കലോല്‍സവത്തിലെ കഥ കോപ്പിയടിച്ചാണ് സംസ്ഥാന സ്കൂള്‍ കലോല്‍സവ വിജയിയാതെന്നുവരെ ആരോപണം ഉയര്‍ന്നിരുന്നു. അനന്തത ,വിദൂരത, അപാരത തുടങ്ങിയ അക്കാലത്തെ സബ്ജറ്റുകള്‍ക്കനുസരിച്ച പാറ്റണ്‍േ രചനകളാണിവയെന്ന് ചുരുക്കം. പുതിയ പാഠ്യ പദ്ധതിക്ക് നന്ദി പറയുക. അതിലെ വിഷയ വൈവിധ്യം രചനാവിഷയങ്ങളെയും കാര്യമായി മാറ്റിതിരിക്കുന്നു. അതുകൊണ്ട് പഴയ രീതി ഇപ്പോള്‍ നടപ്പില്ല. ഇത്തരം കാര്യങ്ങള്‍ മനസിലാക്കാനായി മല്‍സരത്തിനുശേഷം കുട്ടികളുമായി വിധികര്‍ത്താക്കള്‍ക്ക് കാര്യങ്ങള്‍ ചോദിച്ചറിയാമെന്ന വകുപ്പും കലോല്‍സവ പരിഷ്ക്കരണത്തിന്‍െറ ആദ്യഘട്ടത്തില്‍ ചര്‍ച്ചയില്‍ വന്നിരുന്നെകിലും, പ്രായോഗികമല്ളെന്നായിരുന്നു തീരുമാനം. ഏറ്റവും രസം വിധികര്‍ത്താക്കള്‍ ഒന്നും മിണ്ടരുതെന്നാണ് പുതിയ കല്‍പ്പനതയത്രേ. മുമ്പൊക്കെ വൈജയന്തികാശിയെപ്പോലുള്ള വിധികര്‍ന്നാക്കള്‍ മുഴുവന്‍ നൃത്തവും വിശകലനം ചെയ്തശേഷംപൊതുവെ ഉറച്ച അഭിപ്രായം പറഞ്ഞ്പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുമ്പൊക്കെ ഫലപ്രഖ്യാപനം നടത്തിയിരുന്നത്. ഇപ്പോള്‍ എല്ലാവരും മിണ്ടാതെ മാര്‍ക്കിട്ട് മുങ്ങുന്നു.
കല്ലടെുക്കുന്ന തുമ്പികള്‍
Comments
Post a Comment