ബണ്ടി ചോറിനെ ഇന്ന് കേരളത്തിലത്തെിക്കും




കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദ്രര്‍ സിങിനെ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. ശനിയാഴ്ച പുലര്‍ച്ചെ പൂണെ പൊലീസ് പിടികൂടിയ ഇയാളെ ഞായറാഴ്ച ഉച്ചയോടെ കേരള പൊലീസിന് കൈമാറിയിരുന്നു. പൂണെയില്‍ നിന്ന് റോഡ് മാര്‍ഗം മുബൈയിലത്തെിച്ച് പുലര്‍ച്ചെ അഞ്ചരക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തത്തെിക്കുമെന്ന് ദക്ഷിണമേഖല എ.ഡി.ജി.പി ഹേമചന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വിമാനം രാവിലെ ഏഴരയോടെ തിരുവനന്തപുരത്തത്തെും. പേരൂര്‍ക്കട സി.ഐ പ്രതാപനും സിവില്‍ പൊലീസ് ഓഫീസര്‍ ലജ്ഞുലാലുമാണ് ബംഗളൂരില്‍ നിന്നും പൂണയിലത്തെി ബണ്ടിയെ കസ്റ്റഡിയില്‍ വാങ്ങിയത്. മുബൈയിലത്തെിയ ഇവര്‍ വിമാനതാവളത്തിനടുത്ത് ഹോട്ടലില്‍ മുറിയെടുത്ത് തങ്ങിയപ്പോള്‍ ബണ്ടിയെ മുബൈ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരം വിമാനവളത്തില്‍ നിന്ന് വന്‍ പൊലീസ് സന്നാഹത്തോടെ സിറ്റി പൊലീസ് കമിഷണര്‍ ഓഫീസിലത്തെിക്കും. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിട്ടായിരിക്കും വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കുക.
തിരുവനന്തപുരം മുട്ടടയില്‍ മോഷണം നടത്തിയത് താനാണെന്ന് പൂണെയില്‍ നിന്ന് ബണ്ടി ചോര്‍ സമ്മതിച്ചതായി സി.ഐ പ്രതാപന്‍ പറഞ്ഞു. എ.ഡി.ജി.പി ഹേമചന്ദ്രന്‍ നിര്‍ദേശിച്ച പ്രകാരം പൂണെ സമര്‍ഥ് പൊലീസ് ബണ്ടിയെ കരുതല്‍ തടങ്കല്‍ വകുപ്പ് പ്രകാരം പാര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച 11.30 യൊടെ പൂണെ സൗത്ത് അഡീഷനല്‍ കമിഷണര്‍ ചന്ദ്രശേഖര്‍ ദത്താംഗര്‍ വാര്‍ത്താ സമ്മേളനത്തില്‍ കസ്റ്റഡി സ്ഥിരീകരിച്ചു. ദല്‍ഹി, ഹരിയാന സ്റ്റേഷനുകളില്‍ ബണ്ടിക്കെതിരെ കേസ് ഉണ്ടായിരുന്നെങ്കിലും അവിടെ നിന്നും ആരും കസ്റ്റഡി ആവശ്യപെടാത്തതിനാല്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കേരള പൊലീസിന് വിട്ട് കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബണ്ടിയെ കുറിച്ചുള്ള വിവിരം പൂണെ പൊലീസിന് ശെകമാറിയതും അയാളെ പിന്തുടര്‍ന്ന് എത്തിയതും തങ്ങളാണെന്നും അതിനാല്‍ കസ്റ്ററഡിയില്‍ ലഭിക്കണമെന്നും സി.ഐ പ്രതാപ് ആവശ്യപ്പെട്ടിരുന്നു. നിയമനടപടി പൂര്‍ത്തിയായാല്‍ ബണ്ടി ചോറിനെ കേരളത്തിലത്തെിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ബണ്ടി ചോറിനെതിരെ കേസുകളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് കേരളത്തിന്‍െറ നിര്‍ദേശപ്രകാരം ഇയാളെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചത്.
ഇതിനിടെ സ്വന്തം ജീവിതം പ്രമേയമാക്കിയ ‘ഓയേ ലക്കി ലക്കി ഓയെ’ എന്ന സിനിമയുടെ സംവിധായകന്‍ ദിബാകര്‍ ബാനര്‍ജിയെ വധിക്കാനായിരുന്നു കേരളത്തിലത്തെിയതെന്നും അതിനാണ് വിലകൂടിയ കാര്‍ മോഷ്ടിച്ചതെന്നും ബണ്ടി വെളിപ്പെടുത്തിയിരുന്നു. ദിബാകര്‍ ബാനര്‍ജിയാണ് തന്നെ കള്ളനെന്ന് പറഞ്ഞ് സിനിമയെടുത്തതെന്നായിരുന്നു ബണ്ടി പറഞ്ഞത്. തൊട്ട് പിന്നാലെ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ബണ്ടി പറഞ്ഞതായി പൊലീസ് പറയുന്നു.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ബണ്ടി അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ഇങ്ങനെ പലതും മുന്‍പും പറഞ്ഞിട്ടുണ്ടെനനായിരുന്നു പൊലീസിന്‍െറ പ്രതികരണം. ദല്‍ഹിയില്‍ പിടിയിലായപ്പോള്‍ താന്‍ ദൈവമാണെന്ന് ബണ്ടി പറഞ്ഞിരുന്നു. ചോദ്യം ചെയ്യിനോട് ബണ്ടി പൂര്‍ണമായും സഹകരിച്ചുവെന്നും യാതൊരു കൂസലുമില്ലാത്ത രീതിയിലായിരുന്നു ബണ്ടിയുടെ പെരുമാറ്റമെന്നും പോലീസ് പറയുന്നു.
തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച നോക്കിയ ഫോണ്‍, സോണി ലാപ്ടോപ്പ് എന്നിവ ലഭിച്ചതായി പുണെ പൊലീസ് അറിയിച്ചു. റിമോട്ട് കണ്‍¤്രടാള്‍ ഗേറ്റ്, ബുള്ളറ്റ് പ്രൂഫ് ഗ്ളാസ്, നിരീക്ഷണ കാമറകള്‍ എന്നിവയുടെ സഹായത്തോടെ വന്‍ സുരക്ഷാ സജ്ജീകരണങ്ങളുള്ള പട്ടത്തെ വിദേശമലയാളിയുടെ വീട്ടില്‍ നിന്നാണ് ബണ്ടിച്ചോര്‍ 30 ലക്ഷത്തോളം വിലയുടെ മോഷണം നടത്തിയത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ദല്‍ഹി സ്വദേശിയായ ബണ്ടിച്ചോര്‍ രാജ്യത്തെമ്പാടുമായി അഞ്ഞൂറിലേറെ മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഡിസംബര്‍ മുതല്‍ ബണ്ടി ചോര്‍ കേരളത്തില്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.



Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം