Posts

Showing posts from January, 2013

ക്യാമ്പസ് ചിത്രവുമായി കസ്തൂരി രാജാ മലയാളത്തിലേക്ക്

Image
ഫോട്ടോ: സംവിധായകന്‍ കസ്തൂരി രാജാ (മധ്യത്തില്‍), സിമ്പിള്‍ ബഷീര്‍, ഷെബി ബഷീര്‍, മിത്രന്‍ ബാബു, അജിത്ത് രാജ് എന്നിവര്‍ക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരി രാജാ ആദ്യ മലയാള സിനിമ സംവിധാനം ചെയ്യാനത്തെുന്നു. സിമ്പിള്‍ പ്രൊഡക്ഷന്‍സിന്‍െറ ബാനറില്‍ സിമ്പിള്‍ ബഷീര്‍ നിര്‍മ്മിക്കുന്ന ‘ക്ളോസ് ഫ്രണ്ട്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് കസ്തൂരി രാജാ മലയാളത്തിലത്തെുന്നത്. കന്നി മലയാളചിത്രത്തിന്‍്റെ കഥ, തിരക്കഥ രചനയും അദ്ദേഹം തന്നെയാണ് നിര്‍വ്വഹിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായകനായ ധനുഷ്, സംവിധായകന്‍ ശെല്‍വരാഘവന്‍ എന്നിവരുടെ പിതാവുകൂടെയാണ് കസ്തൂരി രാജ.  തമിഴില്‍ പുതുമുഖങ്ങളെ മാത്രം വച്ച് സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച് ചരിത്രം കുറിച്ച കസ്തൂരി രാജാ ഷെബി ബഷീര്‍, മിത്രന്‍ ബാബു എന്നീ പുതുമുഖങ്ങളെ നായകന്‍മാരാക്കിയാണ് ആദ്യ മലയാള ചിത്രം ഒരുക്കുന്നതും. തെന്നിന്ത്യന്‍ സിനിമയിലെ പുതുമുഖ വില്ലനായ തമിഴ് നടന്‍ അജിത്ത് രാജും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നു. ഒരു പ്ളസ് ടു ക്യാമ്പസിന്‍്റെ കഥപറയുന്ന ചിത...

ബണ്ടി ചോറിനെ ഇന്ന് കേരളത്തിലത്തെിക്കും

Image
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദ്രര്‍ സിങിനെ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. ശനിയാഴ്ച പുലര്‍ച്ചെ പൂണെ പൊലീസ് പിടികൂടിയ ഇയാളെ ഞായറാഴ്ച ഉച്ചയോടെ കേരള പൊലീസിന് കൈമാറിയിരുന്നു. പൂണെയില്‍ നിന്ന് റോഡ് മാര്‍ഗം മുബൈയിലത്തെിച്ച് പുലര്‍ച്ചെ അഞ്ചരക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തത്തെിക്കുമെന്ന് ദക്ഷിണമേഖല എ.ഡി.ജി.പി ഹേമചന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വിമാനം രാവിലെ ഏഴരയോടെ തിരുവനന്തപുരത്തത്തെും. പേരൂര്‍ക്കട സി.ഐ പ്രതാപനും സിവില്‍ പൊലീസ് ഓഫീസര്‍ ലജ്ഞുലാലുമാണ് ബംഗളൂരില്‍ നിന്നും പൂണയിലത്തെി ബണ്ടിയെ കസ്റ്റഡിയില്‍ വാങ്ങിയത്. മുബൈയിലത്തെിയ ഇവര്‍ വിമാനതാവളത്തിനടുത്ത് ഹോട്ടലില്‍ മുറിയെടുത്ത് തങ്ങിയപ്പോള്‍ ബണ്ടിയെ മുബൈ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനവളത്തില്‍ നിന്ന് വന്‍ പൊലീസ് സന്നാഹത്തോടെ സിറ്റി പൊലീസ് കമിഷണര്‍ ഓഫീസിലത്തെിക്കും. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിട്ടായിരിക്കും വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കുക. തിരുവനന്തപുരം മുട്ടടയില്‍ മോഷണം നടത്തിയത് താനാണെന്ന് പൂണെയില്‍ നിന്ന് ബണ്ടി ചോര്‍ സമ്മതി...

ലോക ചെസ് കളത്തിലേക്ക് കേരളത്തില്‍ നിന്നൊരു താരോദയം

Image
ലോക ചെസ് കളത്തിലേക്ക് കേരളത്തില്‍ നിന്നൊരു താരോദയം. ചെന്നെയില്‍ നടന്ന അഞ്ചാമത് സൂപ്പര്‍കിങ് അന്തര്‍ദേശീയ ഗ്രാന്‍ഡ് മാസ്റ്റര്‍ ചെസ് ടൂര്‍ണമെന്‍റില്‍ ഇന്‍റര്‍നാഷനല്‍ മാസ്റ്ററായി ‘നോം’ ലഭിച്ച എസ്.എല്‍ നാരായണനാണ് കറുപ്പിന്‍െറയും വെളുപ്പിന്‍െയും കളത്തിലെ പുതിയ പടയാളിയായത്. പട്ടം സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ 15കാരന്‍ നാരായണന്‍ നിരവധി അന്തര്‍ദേശീയ അംഗീകാരങ്ങളുമായി ഗ്രാന്‍ഡ് മാസ്റ്റര്‍ കിരീടത്തിലേക്കുള്ള അശ്വമേധത്തിന്‍െറ അന്ത്യമഘട്ടത്തിലാണ്. രണ്ട് ഇന്‍റര്‍നാഷനല്‍ നോം കൂടി ലഭിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഗ്രാന്‍ഡ് മാസ്റ്ററാകും നാരായണന്‍. 11 റൗണ്ടുള്ള മല്‍സരം ഒമ്പതാം റൗണ്ടിലത്തെിയപ്പോഴാണ് നാരായണന്‍ ഇന്‍റര്‍നാഷനല്‍ മാസ്റ്റര്‍ (ഐ.എം) പട്ടത്തിനുള്ള ‘നോം’ നേടിയത്. ചൈനയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ലാ ഷാങ്ലേയിയെ പരാജയപ്പെടുത്തിയാണ് ഒമ്പതാം റൗണ്ടില്‍ നാരായണന്‍ അപുര്‍വനേട്ടത്തിന്‍െറ കരുനീക്കം നടത്തിയത്. ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്ററായ എം.ആര്‍ ലളിത് ബാബുവിനെ നാലാം റൗണ്ടില്‍ മുട്ടുകുത്തിച്ചിരുന്നു. ആകെ പത്ത് പേരോടാണ് ഇതുവരെ മല്‍സരിച്ചത്. ഇതുവരെ ഏഴ് പോയന്‍റാണ് ഈ ...

ജോണിന്‍റെ വഴിനടക്കാന്‍ കണ്ണൂര്‍ കലാശാലയിലെ ന്യൂജനറേഷന്‍

Image
ജോണിന്‍റെ വഴിനടക്കാന്‍ കണ്ണൂര്‍ കലാശാലയിലെ ന്യൂജനറേഷന്‍ ‘അമ്മ അറിയാന്‍’ സിനിമ കാല്‍നൂറ്റാണ്ട് പിന്നിടിമ്പോള്‍ സംവിധായകന്‍ ജോണ്‍ എബ്രഹാം തുറന്ന വഴികളിലൂടെ സഞ്ചരിക്കാന്‍ സന്നദ്ധരായി ഒരു പറ്റം കോളജ് വിദ്യാര്‍ഥികള്‍ തലസ്ഥാനത്തത്തെി. ജനങ്ങളില്‍ നിന്ന് നിര്‍മാണചെലവ് കണ്ടത്തെി അവര്‍ക്കിടയിലേക്ക് മികച്ച ചലച്ചിത്രാവിഷ്കാരങ്ങള്‍ തുറന്ന് വിടാനാണ് കണ്ണൂര്‍ സര്‍വകലാശാല ജേണലിസം വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ കൈരളി തിയറ്ററിലത്തെിയത്. തലമുറകള്‍ക്കിടയില്‍ അന്യംനിന്ന് പോകുന്ന ബന്ധങ്ങളുടെ നന്മയും മനോഹാരിതയും പ്രമേയമാക്കി അവതരിപ്പിക്കുന്ന ‘സ്പര്‍ശം’ സിനിമയുടെ നിര്‍മാണ ചെലവ് സ്വരൂപിക്കാനാണ് വിദ്യാര്‍ഥികളുടെ പുതുമയുള്ള ധനസമാഹരണം. സിനിമക്ക് പിന്നിലെ യുവത്വം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തെരുവ് നാടകങ്ങളടക്കമുള്ള കലാരൂപങ്ങളുമായി സഞ്ചരിക്കും. പ്രേക്ഷകരില്‍ നിന്നും ഒരു രൂപയില്‍ കുറയാത്ത തുക സമാഹരിച്ചാണ് സ്പര്‍ശത്തിന്‍െറ നിര്‍മാണ ചിലവിനുള്ള തുക കണ്ടത്തെുക. 15 ലക്ഷം രൂപ പ്രതീക്ഷിക്കുന്ന സിനിമ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കും. ഈ തുക ലഭിച്ചാല്‍ ധനസമാഹരണം നിര്‍ത്തും. ചിത്രം പൂര്‍ത്തിയായാല്‍ കേരളത്ത...

എട്ടുകാലി മമ്മൂഞ്ഞൂമാരായ വിധികര്‍ത്താക്കള്‍

Image
എട്ടുകാലി മമ്മൂഞ്ഞൂമാരായ വിധികര്‍ത്താക്കള്‍ സംസ്ഥാന കലോല്‍സവം അതിന്‍െറ എല്ലാ പകിട്ടോടുകുടി തന്നെ കൊടിയിറങ്ങി. മലയിറങ്ങിയ കലയുടെ പൂരത്തിന്‍െറ പിന്നാമ്പുറത്ത് ഒന്ന് ചൂളമടിച്ച് കറങ്ങി നടന്നാല്‍ കേള്‍ക്കുന്ന കഥകള്‍ എന്തെല്ലാമാണ് വിധികര്‍ത്താക്കളും അപ്പീല്‍ കമ്മറ്റിയും എല്ലാമായി പുകിലോട് പുകില്- തിരുവനന്തപുരം ജില്ലാകലോല്‍സവത്തിന്‍െറ പശ്ചാതലത്തില്‍ നടത്തിയ ചില അന്വേഷണങ്ങള്‍ സത്യം പറഞ്ഞാല്‍ എട്ടുകാലി മമ്മൂഞ്ഞൂമാരാണ് ഈ വിധികര്‍ത്താക്കള്‍. എവിടെയെങ്കിലും സ്കൂള്‍ കലോല്‍സവത്തിന് കൊടി ഉയരുന്നതും കാത്തിരിക്കും. കലോല്‍വത്തിന്‍െറ എല്ലാ ചുമതലയും തങ്ങള്‍ക്കാണെന്നും കരുതി അടി മേടിച്ചും ആവശ്യത്തിന് പണം സമ്പാദിച്ചും കഴിഞ്ഞ് കൂടുകയാണ് പ്രധാന ജോലി. വഴിയേ പോകുന്ന വയ്യാവേലികളെല്ലാം തലേലേറ്റാന്‍ പെരുത്ത ഇഷ്ടമാണ്. പൊന്‍കുരിശ് തോമായും ഒറ്റക്കണ്ണന്‍ പോക്കരുമെല്ലാം അടങ്ങുന്ന സദസില്‍ അല്‍പം ഗമകിട്ടാന്‍ വേണ്ടിയാണ് എല്ലാം. അടിസ്ഥാനപരമായിട്ട് ആണും പെണ്ണുമായ എല്ലാ മമ്മൂഞ്ഞുമാരും പാവങ്ങളാണ്. ഒരാളെ പോലും സ്വന്തമായി എടാ, പോടാ പോലും വിളിക്കാന്‍ പോലും അറിയാത്തവര്‍. പിന്നെ ഇങ്ങിനെ മമ്മൂഞ്ഞുമാരായി നടന്നാല...

അപകടം പതിവാകുമ്പോഴും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ എണ്ണം കുറക്കുന്നു

Image
അപകടം പതിവാകുമ്പോഴും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ എണ്ണം കുറക്കുന്നു അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും വിവിധ സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഷന്‍ മാസ്റ്ററുടെ (എസ്.എം)എണ്ണം കുറക്കാന്‍ നീക്കം. ഇതോടെ യാത്രക്കാരന് നേരിട്ട് ബന്ധപ്പെടാവുന്ന അധികാരികളൊന്നും സ്റ്റേഷനുകളില്‍ ഉണ്ടാകില്ല. ഡിവിഷന് കീഴില്‍ നിലവിലുള്ള 42 ഒഴിവുകള്‍ നികത്താതെയാണ് ഉള്ളവരുടെ എണ്ണം കുറക്കാന്‍ ഡിവിഷനല്‍ മാനേജര്‍ ശിപാര്‍ശ ചെയ്തത്. ഇതിനായി നിലവിലുള്ള സ്റ്റേഷന്‍ വര്‍ക്കിങ് റൂള്‍സില്‍ ഭേദഗതി വരുത്തി. നിലവിലുള്ള 416 തസ്തികകള്‍ക്ക് പുറമെ റെയിവേ ബോര്‍ഡ് അനുവദിച്ച 55 അധിക തസ്തികകള്‍ ഇല്ലാതാക്കാനാണ് ശ്രമം. ഡിവിഷന് കീഴിലെ വിവിധ സ്റ്റേഷനുകളിലായി 374 പേരാണ് ഇപ്പോഴുള്ളത്. നാഗര്‍കോവില്‍ മുതല്‍ ചെങ്കുളം വരെയുള്ള സ്റ്റേഷനുകളിലെ എസ്.എംമാര്‍ക്ക് വിശ്രമം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് നിലവിലുള്ള തസ്തികകള്‍ വെട്ടി കുറക്കുന്നത്. സ്റ്റേഷന്‍ മാസ്റ്റര്‍മാരെ പ്ളാറ്റ് ഫോം ചുമതലയില്‍ നിന്ന് ഒഴിവാക്കുകയാണ് ഭേദഗതിയിലെ സുപ്രധാന നിര്‍ദേശം. എറണാകുളം നോര്‍ത്ത്, സൗത്ത്, കൊല്ലം, നാഗര്‍കോവില്‍ സ്റ്റേഷനുകളിലുള്ളവരെ പ്ളാറ്റ്ഫോം ഡ്യൂട്ടിയില്‍...

ഒ.......ച്ച: കാളനാവാമെങ്കില്‍ കാളയുമാവാം

ഒ.......ച്ച: കാളനാവാമെങ്കില്‍ കാളയുമാവാം : അര നൂറ്റാണ്ട് പിന്നിട്ട സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് കൊടിയിറങ്ങുമ്പോള്‍ പ്രധാനമായും ബാക്കിയാവുന്ന ഒരു ചോദ്യമുണ്ട്. മറ്റൊന്നുമല്ല, മാധ്യ...

കാളനാവാമെങ്കില്‍ കാളയുമാവാം

Image
അര നൂറ്റാണ്ട് പിന്നിട്ട സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് കൊടിയിറങ്ങുമ്പോള്‍ പ്രധാനമായും ബാക്കിയാവുന്ന ഒരു ചോദ്യമുണ്ട്. മറ്റൊന്നുമല്ല, മാധ്യമങ്ങള്‍ പറയുമ്പോലെ ശരിക്കും മലപ്പുറം ഇന്നലെയങ്ങ് മാറിയതാണോ?     മലയാളത്തില്‍ ‘എഴുതാനും പറയാനും’ കഴിയുന്ന ( ഇതൊരു സങ്കല്‍പമാണ്- കഥയില്‍ ചോദ്യമില്ല) ആസ്ഥാന പത്ര, ചാനല്‍ ലേഖകരെല്ലാം ഒരാഴ്ചക്കാലം മലപ്പുറത്ത് ടെന്‍ഡ് കെട്ടി നാടോടി കാര്‍ണിവല്‍ കാണിക്കുകയായിരുന്നല്ളോ. ചെന്നവരില്‍ പലരും തിരുവനന്തപുരം അടക്കമുള്ള തെക്കല്‍ ജില്ലകളില്‍ നിന്നുള്ള ‘സംസ്കൃത’ ചിത്തരായിരുന്നുതാനും. വളച്ചുകെട്ടി കാര്യം പറയാമെന്ന് കരുതിയൊന്നുമല്ല ഈ നീട്ടി പറച്ചില്‍. ചുമ്മാ ഒരു തിരുവിതാംകൂര്‍ ശൈലി ഇരിക്കട്ടെ എന്നായിരിക്കും ഈ ശൈലിയെ കുറിച്ച് മലപ്പുറം കലോല്‍സവ വേദിയില്‍ നിന്നുള്ള ലേഖകന്‍ എഴുതുക / പറയുക. മേലില്‍ എഴുതുക എന്ന് വായിക്കുമ്പോള്‍ നിങ്ങള്‍ സ്വാഭാവികമായും പറയുക എന്നുകൂടി വായിക്കണം. കാരണം ചാനല്‍ പുലികള്‍ക്ക് അര്‍ഹമായ പ്രാധിനിധ്യം കൊടുക്കുന്നതിന്‍െറ ഭാഗമായാണല്ളോ കോണ്‍ഗ്രസ് ജയ്പൂര്‍ ചിന്തന്‍ ശിബിരില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം നല്‍കാന്‍ തീരുമാനിച്ചത്.  ...

അപ്പിലുല്‍സവങ്ങള്‍

Image
പ്രക്ഷേപണയോഗ്യമല്ലാത്ത ശബ്ദമെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച കുട്ടിയാണ് പിന്നീട് പടര്‍ന്നുപന്തലിച്ച് ഗന്ധര്‍വഗായകന്‍ ഡോ.കെ.ജെ യേശുദാസായത്. വിരൂപനായ ഒരു പുഴു മുനാഹരമായ ചിത്ര ശലഭമായി മാറുന്നതുപോലുള്ള ഒരു ജീവിതചക്രമാണ് ഒരു കലാകാരന്‍െറതും. പ്രതിസന്ധികള്‍ ഉണ്ടാവും.  അത് തരണം ചെയ്യനുള്ള പരിശീലനമാണ് കുട്ടികള്‍ക്ക് കൊടുക്കേണ്ടത്. എന്നാല്‍ നമ്മുടെ കലോല്‍സവവേദികളിലോ. മൂന്ന് വിധികര്‍ത്തക്കള്‍ വിചാരിച്ചാല്‍ ഒരു കുട്ടിയുടെ കലാജീവിതം തന്നെ ഇല്ലാതാക്കിക്കളായാം എന്ന ധാരണയിലാണ് രക്ഷിതാക്കള്‍. അപ്പീലും മറ്റുമായി കലോല്‍സവത്തില്‍ പതിവായ കൊലവെറി കാണുമ്പോള്‍ ആരാണ് കലയെ വെറുത്തുപോകാത്തത്. സത്യത്തില്‍ കലോല്‍സവത്തില്‍ അപ്പീലിന്‍െറ തന്നെ അവശ്യമുണ്ടോ. ലളിതകലാ, സംഗീത നാടക അക്കാദമിതൊട്ട് ദേശീയ ചലച്ചിത്ര പുരസ്ക്കാരംവരെയുള്ള രാജ്യത്തെ കാക്കത്തൊള്ളായിരം അവാര്‍ഡുകള്‍ക്ക് അപ്പീലുണ്ടാവാറുണ്ടോ. കൊടിയ വിവാദങ്ങള്‍ക്കിടയാക്കാറുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഫലത്തിലൊക്കെ വിധി നിര്‍ണയത്തെ ചോദ്യം ചെയ്യന്‍ വകുപ്പുണ്ടോ. കായികമേളകളെപ്പോലെ ടേപ്പ ്വെച്ച് അളക്കാവുന്നതല്ലല്ളോ, കല. അത് ഒരു പരധിവരെ വ്യക്തി നിഷ്ഠവുമായിരിക്...

മദീനയിൽ നിന്നും വത്തിക്കാനിലേക്കുള്ള ദൂരം

Image
Home   Interview   Travel   Culture   Cinema   Politics   Gallery   About Us   Contact Us മദീനയിൽ നിന്നും വത്തിക്കാനിലേക്കുള്ള ദൂരം Posted on  Sunday, January 13, 2013 വ ത്തിക്കാൻ യാത്ര കഴിഞ്ഞെത്തിയ പാളയം ഇമാം മൗലവി ജമാലുദ്ദീൻ മങ്കട സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും സാഹോദര്യത്തിന്റേയും പൊരുളുകളെ കുറിച്ച് കേരള എഡിറ്റോറിയലിനോട് സംസാരിക്കുന്നു.  കളങ്കിതവും മതസ്‌പർദ്ദ നിറഞ്ഞതുമായ ആധുനിക സമൂഹത്തോട് എന്ത് സന്ദേശമാണ് താങ്കൾക്ക് നൽകാനുള്ളത്?      ‘മനുഷ്യരിൽ സത്യവിശ്വാസികളോട് ഏറ്റവും കൂടുതൽ ശത്രുതയുള്ളവർ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക് കാണാം; ഞങ്ങൾ കൃസ്ത്യാനികളാണ് എന്ന് പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതൽ സ്‌നേഹമുള്ളവരെന്നും അവരിൽ പണ്ഡിതരും പുണ്യാളന്മാരുമുണ്ടെന്നതും അവർ അഹന്ത നടിക്കുന്നില്ലെന്നതുമാണിതിന് കാരണം.'''''''' (ഖുർആൻ- 5:82) - ഇരുൾമൂടിയ സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ നിയുക്തനായ പ്രവാചകൻ മുഹമ്മദ് അധിപനായ ഇസ്‌ലാമിക രാഷ്ട്രം. ഭരണ നിർവഹണത്തിന്റെ സിംഹാസനമായിരുന്ന മദീന പള്ളിയായിര...

പൂച്ചയ്ക്കാര് മണികെട്ടും?

Image
Home   Interview   Travel   Culture   Cinema   Politics   Gallery   About Us   Contact Us പൂച്ചയ്ക്കാര് മണികെട്ടും? Posted on  Sunday, January 13, 2013 ഈ യടുത്തിടെ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ പ്രസംഗം കേൾക്കാനിടയായി. മാധ്യമ പ്രവര്‍ത്തനം ഹിംസാത്മകമാകുന്നു എന്നായിരുന്നു പ്രസംഗത്തിന്റെ കാതല്‍. അടുത്തിടെയായി കേരളത്തിലുണ്ടായ പല മാധ്യമ ആക്രമണങ്ങളും എണ്ണിയെണ്ണി അദ്ദേഹം പറഞ്ഞു. ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ടലില്‍ എത്തിയ മാധ്യമാക്രമണം അതിലൊന്നായിരുന്നു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് തുടങ്ങി പട്ടിക നീണ്ട്പോകുന്നു. അവിടെ കേള്‍വിക്കാരനായിരുന്ന ഒരു മധ്യവയസ്കന്റെ ചോദ്യം മറ്റൊന്നുമായിരുന്നില്ല. മാധ്യമങ്ങളുടെ ഈ നരവേട്ടക്കെതിരെ വായനര്‍ക്ക് എന്ത് ചെയ്യാനാവും എന്ന്.      അതിന് മറുപടിയായി മാധ്യമ കുത്തകയായ റൂപ്പര്‍ മര്‍ഡോകിന്റെ ‘കഥ’യാണ് സെബാസ്റ്റ്യൻ പോൾ ഉദ്ധരിച്ചത്. വായനക്കാര്‍ അതീവ ജാഗ്രതയോടെ വേണം മാധ്യമങ്ങളെ സമീപിക്കേണ്ടത്. സ്വന്തം വിശ്വാസ്യത നഷ്ടപ്പെട്ടതോടെ മര്‍ഡോകിന് പോലും ജനങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങേണ്ടി വ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...

Image
Home   Interview   Travel   Culture   Cinema   Politics   Gallery   About Us   Contact Us യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... Posted on  1/13/2013 6:57:08 AM ലോ കത്ത് തന്നെ എറ്റവും ശക്തവും വിപുലവുമായ ഗതാഗത സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളത്. എന്നാൽ പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള മുന്നൊരുക്കങ്ങള്‍ക്കിടെകേരളത്തിന്റെ പ്രതീക്ഷയും ആവശ്യങ്ങളും വിലയിരുത്തുമ്പോള്‍ ലഭിക്കുന്ന മറുപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തികഞ്ഞ അനാസ്ഥയല്ലാതെ മറ്റൊന്നുമല്ല. മുന്‍കാലങ്ങളില്‍ ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളാണ് നാം സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇത്തവണ സംസ്ഥാന എം.പിമാരുടെ യോഗം പോലും വിളിക്കാന്‍ മറന്നു. റെയില്‍വേ പോലുള്ള അതി ബൃഹതും ജനകീയവുമായ പൊതുഗതാഗത സംവിധാനത്തോട് നമ്മുടെ ഭരണകര്‍ത്താക്കര്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനമാണ് ഇത് വെളിപ്പെടുത്തുന്നത്.      രാജ്യം മറ്റൊരു റെയില്‍വെ ബജറ്റിന്റെ പണിപ്പുരയില്‍ എത്തിനില്‍ക്കുമ്പോള്‍ മുന്നോട്ട് വെയ്ക്കേണ്ട ആവശ്യങ്ങള്‍ക്കൊപ്പം മുന്‍കാലങ്ങളില്‍ ലഭിച്ച പാഴ്‌വാഗ...

ഞാനെന്തു പറയാൻ....

Image
Home   Interview   Travel   Culture   Cinema   Politics   Gallery   About Us   Contact Us ഞാനെന്തു പറയാൻ.... Posted on  Sunday, January 13, 2013 ഡെ ല്‍ഹിയില്‍ കൂട്ട ബലാൽസംഘത്തിന് ഇരയായ പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രിതിഷേധിച്ച് തലസ്ഥാനത്ത് സംഘടിപ്പിച്ച ഒരു വനിതാ കൂട്ടായ്മ കവർ ചെയ്യാൻ ഞാൻ പോയിരുന്നു. തിരുവനന്തപുരത്തെ വൈ-യൂനി എന്ന സംഘടനയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. അദ്ധ്യാപകരും സാമൂഹ്യ പ്രവര്‍ത്തകരുമായ ജി. അരുണിമയും ജെ. ദേവികയും ചടങ്ങിൽ പങ്കെടുത്തിരുന്നു.      ഇതില്‍ ദേവിക ടീച്ചര്‍ ഉന്നയിച്ച ഒരു കാര്യം ആലോചനാ വിഷയമായി. ‘ലൈംഗിക കാര്യങ്ങളില്‍ ഉള്‍പ്പെടെ പരസ്യമായി ആനന്ദിക്കാനുള്ള അവകാശത്തിനായി നാം പോരാടണം, സംസ്കാരചിത്തരായി പെരുമാറാനും ആനന്ദിക്കാനുമുള്ള അവകാശം വേണം’  എന്നിങ്ങനെ പോകുന്നു അവരുടെ വാദങ്ങള്‍. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷമായിരുന്ന പ്രബുദ്ധരായ വിദ്യാര...