Posts

Showing posts from 2014

ഓര്‍മ്മപ്പുഴയിലെ ഓളങ്ങള്‍

Image
bent pipe palam iruvazhinji puzh ജൂണിലെ കോരിച്ചൊരിയുന്ന മഴയത്ത് പാടവരമ്പുകള്‍ കടന്ന് ചെറിയ സ്കൂളിന്‍്റെ അരികിലൂടെ വേണം വല്ല്യസ്കൂളിലത്തൊന്‍. ഏഴാം ക്ലാസില്‍ നിന്നും ഏട്ടിലേക്ക് ജയിച്ചതാണ്. ഇതുവരെ പഠിച്ച ഗവ: എല്‍.പി സ്കൂളിലെ ചോര്‍ന്നൊലിക്കുന്ന ഒലപ്പുര ഇന്നും ഓര്‍മ്മതെറ്റായി ബാക്കി നില്‍ക്കുന്നുണ്ട്. മുതിര്‍ന്നവരുടെ ഇടയില്‍ കൊച്ചു പയ്യായി പതുങ്ങിയിരിക്കുന്നതിന്‍്റെ ആളലുണ്ട്; അകത്ത് നെഞ്ചിന്‍ കൂട്ടില്‍. പുത്തനുടുപ്പും പുസ്തകകെട്ടും നല്‍കുന്ന പരിമളമോര്‍ക്കുമ്പോള്‍ ആ ഭീതി മാഞ്ഞുപോകുന്നു. തുലാമഴയിലെ ഇളവെയില്‍ പോലെ. രവിക്ക് ഒരു കുടയുണ്ടായിരുന്നു. മടക്കിക്കുടയുടെ അകശീലയില്‍ വെള്ള അക്ഷരത്തില്‍ അവന്‍്റെ പേര്; ഉള്ളില്‍ മായാതെ.... കിടന്നു. ഏഴിലെ പോലല്ല എട്ടില്‍, കാത് പൊന്നാക്കുന്ന കണക്കിന്‍്റെ വാര്യര് മാഷ്; ഇംഗ്ലീഷിന്‍്റെ മാത്യൂ സാറ്... സ്കൂള്‍ തുറക്കലിന്‍്റെ തലേന്നും അയലത്തെ ചേച്ചി പേടിപ്പിച്ചിരുന്നു; ട്യൂഷന് പോയപ്പോള്‍. മധ്യവേനലവധിക്ക് രവിയുടെ കൂടെ കശുമാങ്ങ പെറുക്കാനെന്ന നാട്യത്തില്‍ അയലത്തെ കുന്നിന്‍ പുറത്ത് പോയി അണ്ടി കട്ടതിനാണ് ആദ്യമായി അമ്മയുടെ അടി കിട്ടിയത്. അന്ന് പക...

അവളെന്‍െറ മണിയറയില്‍ വിവസ്ത്രയായി....

Image
അധിനിവേശത്തിന്‍െറ ഭൂമിശാസ്ത്രം തേടി അലഞ്ഞിട്ടുട്ട് ഒത്തിരി. തിരഞ്ഞതെല്ലാം കണ്ടത്തൊം എന്ന വ്യാമോഹമൊന്നും ഇല്ലായിരുന്നു ആദ്യമേ; എങ്കിലും വെറുതെ വെറുതെയൊരു മോഹത്തിന് നോക്കിയതാണ്... അല്ളെങ്കിലും ഉണക്കമീനിന് പൂച്ച കാവലിരിക്കില്ലല്ളോ? പുകചുറ്റിയ കണ്ണുകളില്‍; ‘ആ’ കണ്ണുമായി ഞാന്‍ വരും വെറും കൈയ്യാടെ. ആദ്യം അവരെന്നെ അറിയാത്തതായി നടിക്കും പിന്നെ അവരെന്നെ അംഗീകരിക്കാതിരിക്കും അതും കഴിഞ്ഞ് ഞാനൊന്ന് കണ്ണിട്ടു കാണിക്കും പുകചുറ്റിയ ആ പഴയ കണ്ണുകള്‍ കൊണ്ട് തന്നെ.... അതും കഴിഞ്ഞ് മന്ത്രവും മംഗല്ല്യവും കഴിച്ച് തലയിലെ ഉറുമാലയിക്കുമ്പോള്‍ അവളെന്‍െറ മണിയറയില്‍ വിവസ്ത്രയായി.... ഉപ്പ വീട്ടില്‍ ഓട്ട കീശയുമായി.... അപ്പോള്‍ ഞാനെന്‍െറ കട്ടിമീശയില്‍ തെരുപ്പിടിപ്പിച്ചു രസിച്ചു.

ചീഫ്വിപ്പിന്‍െറ ചരിത്ര പുസ്തകത്തില്‍ ഇടം നേടിയവര്‍

ചരിത്രത്തില്‍ ഇടം നേടുക എന്നത് എല്ലാവരുടേയും മോഹമാണ്. അതിന് വേണ്ടി വലിയ വലിയ കാര്യങ്ങള്‍ ചെയ്താല്‍ ഗിന്നസ് ബുക്കോളം വലിയ ‘മനസുള്ള’ ചീഫ്വിപ്പിന്‍െറ ചരിത്രപുസ്തകത്തില്‍ തന്നെ ഇടം കിട്ടും. അങ്ങനെ ചരിത്രത്തിലേക്ക് നടന്നുകയറിയ രണ്ട് മഹാന്‍മാരാണ് വയവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണനും. വ്യവസായത്തില്‍ മാത്രമല്ല ഐ.ടിയിലും ഒന്നാമതായ ഇ- മന്ത്രിയുടെ നിശബ്ദ സേവനം കാലം ചരിത്രത്താളിലെഴുതുമ്പോള്‍ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പിക്കും മുന്‍ വ്യവസായ മന്ത്രി ടി.വി തോമസിനുമൊപ്പമായിരിക്കും സ്ഥാനം. ‘തെറ്റിദ്ധരിക്കണ്ട’ മുന്‍മന്ത്രി എളമരം കരീമിനും ചെറുതല്ലാത്ത സ്ഥാനമുണ്ട് ചീഫ് വിപ്പിന്‍െറ ചരിത്ര പുസ്തകത്തില്‍. ജില്ലാ സഹകരണ ബാങ്കുകള്‍ പിരിച്ച് വിട്ട് നിയമത്തില്‍ സമഗ്ര മാറ്റം വരുത്തിയാല്‍ ബാലകൃഷ്ണന്‍െറ പേര് ലോകാവസാനം വരെ ചരിത്രത്തിലിരിക്കും. വ്യവസായത്തിന്‍െറ കാര്യത്തിലെന്നപോല സഹകരണത്തിന്‍െറ കാര്യത്തിലും സഭയിലുള്ള മുന്‍ മന്ത്രി ജി. സുധാകരനും ഭേദമായിരുന്നെന്ന് സമ്മതിച്ചു. വ്യവസായ, സഹകരണ, കയര്‍ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയിലാണ് പി.സി ജോര്‍ജ് ചരിത്ര പുസ്തകം തുറന്നത...

മുസ്ലീം ലീഗില്‍ നിന്നും സെക്കുലര്‍ ലീഗിലേക്കുള്ള ദൂരവും, കബീറിയന്‍ മുന്നറിയിപ്പും

കൂടെ നില്‍ക്കുന്നവരെ സന്തോഷിപ്പിക്കുകയും അവരോട് കൂറ് കാണിക്കുകയും ചെയ്യുന്നത് ഒരു കുറ്റമല്ല. ഇത്തരം പ്രവര്‍ത്തനത്തെ ‘വയറ്റുപിഴപ്പിന്’ വേണ്ടിയുള്ള ജോലി എന്ന് ആലങ്കാരികമായി പറയാന്‍ വലിയ കാവ്യവ്യുല്‍പത്തിയുടെ ആവശ്യവുമില്ല. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കുന്നതാണ് എന്‍. ഷംസുദ്ധീന്‍െറ ബയോഡാറ്റ. സാമാജികനായത് മണ്ണാര്‍ക്കാട് നിന്നാണെങ്കിലും പഠനം തിരൂര്‍ തുഞ്ചന്‍ കോളജിലും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലുമായതിനാല്‍ ഭാഷാ പിതാവിന്‍െറ ശാരിക പൈതല്‍ പറവണ്ണയിലെ കൊളപ്പാട്ട് വീട്ടരികിലൂടെ പറന്ന് കാണും. സംസാരത്തില്‍ അലങ്കാരാദി ചമല്‍ക്കാരങ്ങള്‍ പ്രയോഗിക്കാന്‍ ഈ യോഗ്യത തന്നെ ധാരളം. വയറ്റുപിഴപ്പ് എന്ന പ്രയോഗം അണ്‍പാര്‍ലമെന്‍ററിയാണോ എന്ന കാര്യത്തില്‍ മുന്‍ എം.എല്‍.എ പി.ഐ പൗലോസിന്‍െറ മകന് സംശയം ഉയര്‍ന്നത് സ്വാഭാവികം. വയറ്റുപിഴപ്പ്, മലബാറില്‍ സംസാര ഭാഷയോടൊപ്പം ഉപയോഗിക്കുന്ന ഒരു സാധാരണ പദമാണെന്ന കാര്യത്തില്‍ ലീഡറുടെ മകനും സംശയമില്ലായിരുന്നു. വട്ടിയൂര്‍ക്കാവിലത്തെിയിട്ടും കോഴിക്കോടന്‍ ‘ഹല്‍വ’യുടെ രുചി ആ ചിരിയിലുണ്ടായിരുന്നു. സാജു പോളിന്‍െറ പെ...

13ാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ പനിച്ചൂടും കാറ്റുപിടിച്ച ആട്ടുകല്ലും

ആട്ടുകല്ലിന് കാറ്റുപിടിച്ചപോലെ ഇരിക്കുന്ന ‘കാരണവര്‍’ ഒരു പ്രതീകമാണ്. നോബേല്‍ ജേതാവ് ഗ്രബിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് എന്ന, മലയാളിയുടെ കൂടി ഗാബോയുടെ ഭാഷയില്‍ പേരുദോശത്തിന്‍െറ തറവാട്ടിലെ ഉമ്മറക്കോലായയില്‍ കാല് നീട്ടിയിരിക്കുന്നയാള്‍. മനഷ്യന്‍െറ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണ്, ഏറ്റവും മോശപ്പെട്ടത് രോഗവും. അതിലും മോശപ്പെട്ടത് ഒന്നേയുള്ളൂ, പേരുദോശം. മാര്‍കേസിന്‍െറ കോളറാ കാലത്തെ പ്രണയത്തിലെ ദര്‍ശനത്തിലൂടെ പനിച്ച് പൊള്ളുന്ന കേരളത്തെ അടിയന്തര പ്രമേയത്തിന്‍െറ ഭാഷയിലേക്ക് ഇറക്കി കെട്ടിയപ്പോള്‍ മുല്ല‘ക്കര’കവിഞ്ഞൊഴുകി.  ആരോഗ്യമന്ത്രിക്ക് മാര്‍കേസിന്‍െറ വാക്കുകളോളം വളരാനായത് മുല്ലക്കര രത്നാകരന്‍െറ ‘അടിയന്തര’ ബോധോദയത്തില്‍. ഷേക്സ്പിയര്‍ നാടകങ്ങളായ ഒഥല്ളോയുടെയും ജൂലിയസ് സീസറിന്‍െറയും കഥ പറഞ്ഞ്, അണ്ടിയാപ്പീസിലെ തൊഴിലാളികളുടെ ഉള്ളിലും വിശ്വസാഹിത്യ ദര്‍ശനങ്ങള്‍ക്ക് വിത്തുപാകിയ കാഥികന്‍ സാംബശിവനെ അനുസ്മരിപ്പിക്കുന്നതായിരുന്നു മുല്ലക്കരയുടെ ‘സിംബലടി’. കൈകളില്‍ ചെങ്കൊടിയാണെങ്കിലും വാക്കുകളില്‍ മഹാത്മാ ഗാന്ധിയും മദര്‍ തെരേസയും മാര്‍കേസും മാറി മാറി വന്ന് വിപ്ളവ ഗാനങ്ങളൊരുക്കിയപ്പോ...

സമഗ്ര പരിസ്ഥിതിനയം: പ്രവചിക്കപ്പെട്ട മരണത്തിന്‍െറ പുരാവൃത്തം

ആലപ്പുഴ ജില്ലയിലെത്ര നദികളുണ്ടെന്ന കാര്യവും സംസ്ഥാനത്തെ നദികളെ സംരക്ഷിക്കേണ്ടതിന്‍െറ അവശ്യകതയേയും കുറിച്ച് ആരും പഠിപ്പിക്കേണ്ടതില്ല ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളജിലെ പുര്‍വ വിദ്യാര്‍ഥിയായ ചെങ്ങന്നൂരുകാരനെ. ദണ്ഡി സ്മരണയില്‍ നടത്തിയ ദേശീയ മാര്‍ച്ചില്‍ പങ്കെടുത്ത അനുഭവ പാരമ്പര്യവുമുണ്ട്. നദീകളുടെ സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രിക്കാനും ആവശ്യമായ സമഗ്ര പരിസ്ഥതി നയത്തെ സംബന്ധിച്ച അനൗദ്യോഗിക പ്രമേയത്തില്‍ സംസാരിക്കാന്‍ വിഷ്ണുനാഥിന് കൂട്ടായത് പട്ടാമ്പി കരിങ്ങനാട്ടെ സാധരണ കൃഷിക്കാരനായ സി.പി മുഹമ്മദ്. ഉമ്മന്‍ചാണ്ടിക്ക് പഠിക്കുന്നവന്‍ എന്ന ‘ദുഷ്പേര്’ സമ്പാദിച്ച നിയമസഭാ പരിസ്ഥിതി സമിതി അംഗത്തിന് അതേ സമിതിയുടെ ചെയര്‍മാന്‍െറ ‘തത’ശാസ്ത്രം’ കടമെടുക്കുന്നതില്‍ അത്ഭുതമില്ലല്ളോ. ‘രാമന്‍ എവിടെയാണോ അവിടെയാണ് അയോധ്യ’ എന്ന സി.പി മുഹമ്മദിന്‍െറ തത്വത്തെ കൂട്ടുപിടിച്ചാണ് പി.സി അത് സമര്‍ഥിച്ചത്. സംസ്ഥാനത്തെ പുഴകളില്‍ കടവ് എവിടെയുണ്ടോ മാഫിയ അവിടെയുണ്ട് എന്നാണ് വിവക്ഷ. ശാസ്താംകോട്ട കായലുമായി നേരിട്ട് ബന്ധമില്ളെങ്കിലും ‘വിപ്ളവം’ തിളക്കുന്ന കലാലയ കാലത്ത് കുറേകാലം ചിലവഴിച്ചതിനാല്‍ തന്‍െറ മണ്ഡലത്തിലെ കുറേ...

മനുഷ്യപുത്രനായ യേശു

Image
ഖലീല്‍ ജിബ്രാന്‍െറ മനുഷ്യപുത്രനായ യേശു വായിച്ചു. അതില്‍ നിന്നും കിട്ടിയ ചില വചനങ്ങള്‍: എന്‍െറ സിംഹാസനം നിന്‍െറ കാഴ്ചക്കപ്പുറമാണെന്നറിയുക. ഭൂമിയെ പൊതിയുന്ന ചിറകുള്ളവന്‍, ഉപേക്ഷിക്കപ്പെട്ടതും മറന്നുപോയതുമായ കൂട്ടിനുള്ളില്‍ അഭയം തേടുമെന്നോ. ശവക്കച്ച അണിയുന്നവന്‍ ജീവസുറ്റവരെ എങ്ങനെ പ്രകീര്‍ത്തിക്കും? എന്‍െറ രാജ്യം ഈ ഭൂമിയിലേതല്ല. പൂര്‍വികരുടെ തലയോടുകള്‍ക്കുമേല്‍ സ്ഥാപിക്കപ്പെട്ടതല്ല എന്‍െറ സിംഹാസനം. ആത്മാവിന്‍െറ സാമ്രാജ്യത്തെയല്ലാതെ മറ്റെന്തെങ്കിലുമാണ് നിങ്ങള്‍ക്ക് പരിരക്ഷിക്കാനുള്ളതെങ്കില്‍, എന്നെ ഇവിടെ ഉപേക്ഷിക്കുക. ശവക്കല്ലറകളിലെ, കിരീടമണിഞ്ഞ ഇന്നലെകള്‍ ഇപ്പോഴും നിങ്ങളുടെ പൂര്‍വികരുടെ അസ്ഥികള്‍ക്കുമേല്‍ ആദരങ്ങളര്‍പ്പിക്കുന്ന മൃതരുടെ ഗുഹകളിലേക്ക് ഇറങ്ങിപ്പൊയ്ക്കൊള്ളുക. വിസ്തൃതമായ ഒരു ഗോത്രത്തിന്‍െറ ഒറ്റ സ്വപ്നത്തിനുവേണ്ടിയല്ലായിരുന്നെങ്കില്‍ എന്‍െറ ക്ഷമാശക്തിക്കുമേല്‍ നിങ്ങളുടെ സൂര്യനുദിക്കാന്‍ ഞാന്‍ അനുവദിക്കുമായിരുന്നില്ല. എന്‍െറ പാതയില്‍ നിഴല്‍ വീഴ്ത്താന്‍ നിങ്ങളുടെ ചന്ദ്രനേയും ഞാനനുവദിക്കുമായിരുന്നില്ല. ഒരമ്മയുടെ ആഗ്രഹനിവത്തിക്കുവേണ്ടിയല്ലായിരുന്നെങ്കില്‍ ഞാനീ ഭാരിച്...

സര്‍ക്കാറിന് ഇച്ഛാശക്തി ഉണ്ടായാലേ മലയാളത്തിന് രക്ഷയുള്ളൂ

Image
സര്‍ക്കാറിന് ഇച്ഛാശക്തി ഉണ്ടായാലേ മലയാളത്തിന് രക്ഷയുള്ളൂ പന്മന രാമചന്ദ്രന്‍ നായര്‍/ വി. സുധീര്‍ കടുത്ത സമ്മര്‍ദം ചെലുത്തിയാണെങ്കിലും ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെന്ന വിശേഷണത്തോടെയാണ് മലയാളം സംസാരഭാഷയായുള്ള മൂന്നരക്കോടി ജനങ്ങള്‍ 58ാം കേരളപ്പിറവിയിലേക്ക് പ്രവേശിക്കുന്നത്. സാക്ഷരതയിലുള്‍പ്പെടെ ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളികള്‍ക്ക് പക്ഷേ തങ്ങളുടെ മാതൃഭാഷയോട് അത്രക്കൊന്നും മമതയില്ളെന്നതും അങ്ങാടിപ്പാട്ടാണ്. എന്തൊക്കെയാണെങ്കിലും ശ്രേഷ്ഠഭാഷാ പദവിയെ കെങ്കേമമായി ആഘോഷിക്കാന്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളും ഭാഷാസ്നേഹികളും കിണഞ്ഞു ശ്രമിക്കുകയും ചെയ്തു. പദവിലബ്ധിയുടെ ഭാവി എന്തെന്ന കാര്യത്തില്‍ ഇത്രയും കാലമായിട്ടും ഒരു ഏകീകൃത തീരുമാനമെടുക്കാനാവാത്ത സര്‍ക്കാറിനും അധികൃതര്‍ക്കും ഭാഷയുടെ വികസനത്തിനുവേണ്ടിയോ അതിജീവനത്തിനുവേണ്ടിയോ ചെയ്യാവുന്ന കാലിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇതുവരെ ഒരു ധാരണയുമായിട്ടില്ല. മലയാളത്തിന്‍െറ ഈ ദുര്യോഗത്തിന് ഉത്തമ ഉദാഹരണമാണ് നാലു പതിറ്റാണ്ട് മുമ്പ് സര്‍ക്കാര്‍ ഇറക്കിയ ലിപി പരിഷ്കരണ ഉത്തരവ്. 1971 മാര്‍ച്ച് 23ന് പൊതുവിദ്യാഭ്യാസ വകു...

ഭൂമിയിലും പരിസ്ഥിതിയിലും ഫാഷിസത്തിന്‍െറ വിത്തുകള്‍

Image
ഭൂമിയിലും പരിസ്ഥിതിയിലും ഫാഷിസത്തിന്‍െറ വിത്തുകള്‍ പ്രഭാഷണം... ടി.ജി. ജേക്കബ് ജനാധിപത്യക്രമത്തിന്‍െറ കടന്നുവരവോടെ അപ്രസക്തമായ ഫാഷിസം അതിന്‍െറ അദ്യശ്യമായ സങ്കീര്‍ണതകളോടെ പുതിയ കാലത്തും സജീവമായി നിലനില്‍ക്കുന്നു. രാഷ്ട്രീയമായും ഘടനാപരമായും സമൂഹനിര്‍മാണത്തില്‍ ഇടംപിടിക്കാന്‍ കഴിയാത്ത സ്ഥിതിയിലും ഫാഷിസം അതിന്‍െറ വികൃതമുഖങ്ങള്‍, അതിനെ പിന്തുടരുന്നവര്‍ക്ക് മുന്നില്‍പോലും തുറന്നുകാണിക്കുന്നുണ്ട്. പലപ്പോഴുമിത് ക്രൂരതയിലേക്കും വഞ്ചനയിലേക്കും തള്ളിവിടുന്ന മാനസികാവസ്ഥയിലേക്ക് അവരെ  നയിക്കാറുണ്ട്. ചരിത്രത്തിലെ വൈരുധ്യാത്മകമായ നീക്കത്തിലൂടെ ഘടനാരഹിത രാഷ്ട്രീയവേഷം ധരിച്ചാണ് ഫാഷിസം അതിന്‍െറ പ്രാദേശിക ആവാസവ്യവസ്ഥയില്‍  നിലനില്‍ക്കുന്നത്. പാശ്ചാത്യ യൂറോപ്പിലെ ആഭ്യന്തരയുദ്ധകാലത്ത് അധികാര സമ്പാദനത്തിനുള്ള രാഷ്ട്രീയവഴിയായി കടന്നുവന്ന ഫാഷിസത്തെ ഇപ്പോഴും അതിന്‍െറ സങ്കീര്‍ണതയില്‍നിന്നുകൊണ്ട് മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ളെന്നതാണ് വസ്തുത. ഇതിനെ സമഗ്രമായി വിലയിരുത്തുന്നതില്‍ ഇടതുപക്ഷത്തിനും പൂര്‍ണമായി വിജയിക്കാനായില്ല. കാരണം, അവര്‍ തങ്ങളുടേതായ രീതിയില്‍ ഫാഷിസത്തെ രൂപപ്പ...

ഫാഷിസം പല വേഷങ്ങളില്‍ വരുന്നു

Image
ഫാഷിസം പല വേഷങ്ങളില്‍ വരുന്നു അഭിമുഖം.. ടി.ജി. ജേക്കബ് / വി. സുധീര്‍ മുഖ്യധാരാ മാധ്യമങ്ങളില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും അകലംപാലിക്കുന്നത് ഒരു അരാഷ്ട്രീയതയാണെങ്കില്‍ ഞാനതാണ് എന്നുപറയാന്‍ മടിക്കാതെ ഇപ്പോഴും സമൂഹത്തിന്‍െറ അരികുകളിലൂടെ കോര്‍പറേറ്റ് മുതലാളിമാര്‍ പ്രാവര്‍ത്തികമാക്കുന്ന മനുഷ്യാവകാശ വിരുദ്ധമായ ഫാഷിസ്റ്റ് ശംഖൊലികള്‍ക്കെതിരെ ബൗദ്ധികമായ പഠനവും പ്രചാരവും നടത്തുകയാണ് മലയാളികള്‍ക്ക് അത്ര പരിചിതനല്ലാത്ത മലയാളി ടി.ജി. ജേക്കബ്. കേരള സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി പ്രവര്‍ത്തനമണ്ഡലം വിപുലപ്പെടുത്താനായി അടിയന്തരാവസ്ഥക്കാലത്ത് ഉത്തരേന്ത്യയിലേക്കുപോയ അദ്ദേഹം കമ്യൂണിസ്റ്റ് ആശയഗതിയുമായി ചേര്‍ന്ന് നടത്തിയ സൈദ്ധാന്തിക ഇടപെടല്‍ പ്രശംസനീയമാണ്.  സാമ്പത്തികാധിഷ്ഠിതമായ സാമൂഹിക നിരീക്ഷണങ്ങള്‍ നടത്തുന്ന നിരവധി പുസ്തകങ്ങള്‍ എഴുതിയ അദ്ദേഹം സൗത്ത് ഏഷ്യന്‍ സ്റ്റഡി സെന്‍ററിന്‍െറ സ്ഥാപകാംഗമാണ്. ഇന്ത്യ: ഡെവലപ്മെന്‍റ് ആന്‍ഡ് ഡിപ്രീവിയേഷന്‍ നിയോ കൊളോണിയല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫ് ദി ഇക്കോണമി ഈസ് എ ഹിസ്റ്റോറിക്കല്‍ പേഴ്സ്പെക്ടിവ്- 1985, ടെയില്‍സ് ഓഫ് ടൂറ...

ജനായത്തത്തിലെ ചതുരംഗക്കളികള്‍

Image
ജനായത്തത്തിലെ ചതുരംഗക്കളികള്‍ കെ.പി. റെജി ലോകത്തിലെ ഏറ്റവും ബൃഹത്തും സങ്കീര്‍ണവുമായ ജനാധിപത്യ അഭ്യാസത്തിന് രാജ്യമെങ്ങും കൊടുമ്പിരികൊണ്ട തയാറെടുപ്പുകള്‍ നടക്കുകയാണ്. 81.45 കോടി വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശമുള്ള 16ാം ലോക്സഭാ തെരഞ്ഞെടുപ്പിന് പങ്കാളിത്തത്തില്‍ ലോകത്തൊരിടത്തും സമാനതകളില്ല. സര്‍ക്കാറിനും പാര്‍ട്ടികള്‍ക്കുമായി ഏതാണ്ട് 35,000 കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന ഈ രാഷ്ട്രീയ ചതുരംഗം സാമ്പത്തിക വിനിമയത്തിന്‍െറ കാര്യത്തില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനു മുന്നില്‍ മാത്രമാണ് രണ്ടാമതായി പോകുന്നത്. ലോകചരിത്രത്തിലാദ്യമായി ചിഹ്നത്തില്‍ വോട്ടുകുത്തുന്ന സമ്പ്രദായം ആവിഷ്കരിക്കുകയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്ത ഇന്ത്യന്‍ ജനാധിപത്യ പരീക്ഷണം 1952ലെ പ്രഥമാധ്യായം മുതലേ രാഷ്ട്രീയ കരുനീക്കങ്ങളാലും വിഷയവൈവിധ്യങ്ങളാലും സമ്പന്നമായിരുന്നു.  ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ പുനര്‍വായന സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലേക്കൊരു എത്തിനോട്ടമാണ്. 1952: ദേശീയതയുടെ തരംഗം സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭരണഘടന നിലവില്‍വന്ന് ഇന്ത്യ റിപ്പബ്ള...