മനുഷ്യപുത്രനായ യേശു
ഖലീല്‍ ജിബ്രാന്‍െറ മനുഷ്യപുത്രനായ യേശു വായിച്ചു. അതില്‍ നിന്നും കിട്ടിയ ചില വചനങ്ങള്‍:
എന്‍െറ സിംഹാസനം നിന്‍െറ കാഴ്ചക്കപ്പുറമാണെന്നറിയുക. ഭൂമിയെ പൊതിയുന്ന ചിറകുള്ളവന്‍, ഉപേക്ഷിക്കപ്പെട്ടതും മറന്നുപോയതുമായ കൂട്ടിനുള്ളില്‍ അഭയം തേടുമെന്നോ. ശവക്കച്ച അണിയുന്നവന്‍ ജീവസുറ്റവരെ എങ്ങനെ പ്രകീര്‍ത്തിക്കും? എന്‍െറ രാജ്യം ഈ ഭൂമിയിലേതല്ല. പൂര്‍വികരുടെ തലയോടുകള്‍ക്കുമേല്‍ സ്ഥാപിക്കപ്പെട്ടതല്ല എന്‍െറ സിംഹാസനം.
ആത്മാവിന്‍െറ സാമ്രാജ്യത്തെയല്ലാതെ മറ്റെന്തെങ്കിലുമാണ് നിങ്ങള്‍ക്ക് പരിരക്ഷിക്കാനുള്ളതെങ്കില്‍, എന്നെ ഇവിടെ ഉപേക്ഷിക്കുക. ശവക്കല്ലറകളിലെ, കിരീടമണിഞ്ഞ ഇന്നലെകള്‍ ഇപ്പോഴും നിങ്ങളുടെ പൂര്‍വികരുടെ അസ്ഥികള്‍ക്കുമേല്‍ ആദരങ്ങളര്‍പ്പിക്കുന്ന മൃതരുടെ ഗുഹകളിലേക്ക് ഇറങ്ങിപ്പൊയ്ക്കൊള്ളുക.
വിസ്തൃതമായ ഒരു ഗോത്രത്തിന്‍െറ ഒറ്റ സ്വപ്നത്തിനുവേണ്ടിയല്ലായിരുന്നെങ്കില്‍ എന്‍െറ ക്ഷമാശക്തിക്കുമേല്‍ നിങ്ങളുടെ സൂര്യനുദിക്കാന്‍ ഞാന്‍ അനുവദിക്കുമായിരുന്നില്ല. എന്‍െറ പാതയില്‍ നിഴല്‍ വീഴ്ത്താന്‍ നിങ്ങളുടെ ചന്ദ്രനേയും ഞാനനുവദിക്കുമായിരുന്നില്ല.
ഒരമ്മയുടെ ആഗ്രഹനിവത്തിക്കുവേണ്ടിയല്ലായിരുന്നെങ്കില്‍ ഞാനീ ഭാരിച്ച വസ്ത്രങ്ങളൂരിയെറിഞ്ഞ് വിഹായസിലേക്ക് മടങ്ങിപ്പോകുമായിരുന്നു. നിങ്ങളിലേവരിലുമുള്ള വിഷാദംകൊണ്ടല്ളെങ്കില്‍, വിലപിക്കുവാനായി ഞാനിവിടെ തങ്ങുമായിരുന്നില്ല.
ഇവിടത്തെന്നെ അവസാനംവരെ കഴിയേണ്ടിവരികയെന്നത് എത്ര കഷ്ടമാണ്. ഉന്നതരായ മനുഷ്യര്‍ അധിവസിക്കുന്ന വിശാലമായൊരു ലോകത്തേക്ക് എനിക്ക് കടക്കേണ്ടതുണ്ട്.
ഒരു കുഞ്ഞിനെയെടുത്ത്, മുട്ടുകുത്തി നിന്ന് അവന്‍ പറയും ‘നിന്‍െറ കരുത്തും സ്വാതന്ത്ര്യവും ഏതുവിധമാണോ, ആ വിധമാകുന്നു ആത്മാവിന്‍െറ സാമ്രാജ്യം.’ അതിനുശേഷം ജീവിതത്തിന്‍െറ സ്വാദില്ലാത്ത ഫലങ്ങളെല്ലാം എന്‍െറ നാവിന് മധുരമേകി. മണമില്ലാത്ത പൂവുകള്‍ എനിക്ക് സുഗന്ധം ചൊരിഞ്ഞു.
മനുഷ്യന്‍െറ ആത്മാവിനും അപ്പുറത്തൊരു അഗാധതയില്ല. ഉരിയാടാന്‍ മറ്റൊരു സ്വരമോ, കേള്‍ക്കാന്‍ മറ്റു കര്‍ണങ്ങളോ ഇല്ല.
കള്ളം പറയുന്നവനേയും മോഷ്ടാവിനേയും കൊലപാതകിയേയും അവന്‍ പാടേ തിരസ്കരിച്ചില്ല. എന്നാല്‍ മുഖത്ത് ആവരണം ധരിച്ചവനും കൈകളില്‍ ഉറ ധരിച്ചവനുമായ കാപട്യക്കാരെ അവന്‍ പാടെ തിരസ്കരിച്ചു. കപടന്‍മാരോട് എനിക്ക് തീരെയും സഹിഷ്ണുതയില്ല. കാരണം, നിഷ്കളങ്കരുടേയും നിന്നുകൊടുക്കുന്നവരുടേയും മേല്‍ അവര്‍ നുകം വെക്കുകയാണല്ളോ ചെയ്യുന്നത്.
പ്രിയവസ്തുക്കളുടെ ബന്ധനത്തില്‍പ്പെടാത്തവര്‍ ഭാഗ്യവന്മാരത്രെ, കാരണം അവര്‍ സ്വതന്ത്രരാകുമൃല്ലാ. ആനന്ദിക്കുവിന്‍, സന്തുഷ്ടരായിരിക്കുവിന്‍, ഉള്ളിലെ സ്വര്‍ഗരാജ്യം നിങ്ങള്‍ കണ്ടത്തെിയല്ളോഴ ആ സാമ്രാജ്യത്തെപ്പറ്റി പാടിയതിന് പഴയ കാലത്തെ പാട്ടുകാര്‍ ബഹിഷ്കൃതരായി. നിങ്ങളും ബഹിഷ്കൃതരാക്കപ്പെടും, അതിലാണല്ളോ നിങ്ങളുടെ മഹത്ത്വവും പാരിതോഷികവും.
നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പിന് അതിന്‍െറ ലവണം നഷ്ടമായാല്‍, മനുഷ്യന്‍െറ ഹൃദയത്തിനു വേണ്ട ഭക്ഷണത്തിന് എങ്ങനെയാണ് ഉപ്പരുസം പകരുക.
ദേവാലയം അന്വേഷിക്കുന്നതിന് മുമ്പ് നീ അവനുമായി ഇണക്കം സ്ഥാപിക്കുക, നിന്‍െറ അയല്‍ക്കാരന് സ്നേഹപൂര്‍വ്വം നീ സഹായിയാവുക. ഈ പ്രവത്തികളുടെ ആത്മാവില്‍ ദൈവം തന്‍െറ നശിപ്പിക്കാനാവാത്ത മന്ദിരം പണിതിരിക്കുന്നു. അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഒരിക്കലും ജീര്‍ണിക്കാത്ത ഒള്‍ത്താര നിര്‍മിച്ചിരിക്കുന്നു.
ദുര്‍ബലര്‍ മാത്രമേ പ്രതികാരം കാംക്ഷിക്കുന്നുള്ളൂ. ആത്മശക്തിയുള്ളവന്‍ മാപ്പുകൊടുക്കുന്നു. വ്രണിതനായവന്‍െറ അഭിമാനം മാപ്പുകൊടുക്കലാണല്ളോ.
നാളെയെപറ്റി വ്യാകുലപ്പെടായ്ക, ഇന്നിന്മേല്‍ മിഴിയര്‍പ്പിക്കുക. ഇന്നിന്‍െറ സമൃദ്ധയില്‍ത്തന്നെ വിസ്മയം ധാരാളമാണല്ളോ.
നിങ്ങളുടെ സമ്പത്ത് എവിടെയാണോ, ഹൃദയവും അവിടത്തെന്നെയായിരിക്കും.
പണിയുരപ്പടികള്‍ക്കുമേല്‍ സ്വന്തം കരം പതിയുന്നവനില്‍ നിന്ന്, ദൈവത്തിന്‍െറ കരങ്ങള്‍ പതിയുന്നവനെ എങ്ങനെയാണ് വേര്‍തിരിച്ചറിയാനാവുക.
അസമത്വങ്ങളുടെ ഈ പടുകുഴിയെയാണ് അവര്‍ സാമ്രാജ്യമെന്ന് വിളിക്കുന്നതെങ്കില്‍ അത്, മണ്ണടിഞ്ഞു പോകട്ടെ.
ഈ വനപുഷ്പവും അല്ലിപ്പൂവും ഒരു ദിവസത്തേക്ക് മാത്രമേ ജീവിക്കുന്നുള്ളൂ. പക്ഷെ, ആ ഒരു ദിനം സ്വാതന്ത്ര്യത്തിന്‍െറ അനന്തതയില്‍ ചെലവിടുന്നു.
നിന്‍െറ അയല്‍ക്കാരന്‍, നിന്‍െറ തന്നെ അജ്ഞാതമായ സ്വത്വത്തിന്‍െറ ദൃശ്യരൂപമാകുന്നു. നിന്‍െറ ജലനിശ്ചലതയില്‍ അവന്‍െറ മുഖം പ്രതിഫലിക്കും. അതില്‍ നോക്കിയാല്‍ നിന്‍െറ പ്രതിചഛായതന്നെ നീ കണ്ടത്തെുകയും ചെയ്യും.
അവന്‍ നിന്നോടെന്തായിരിക്കണമെന്ന് നീ ആശിക്കുന്നുവോ,അവനോട് ആവിധമാവുക.
നിനക്കൊറ്റക്ക് നീയാകാന്‍ കഴിയില്ല. മറ്റുള്ള മനുഷ്യരുടെ പ്രവൃത്തിയലാണ് നിങ്ങള്‍. അവരോ, സ്വയമറിയാതെ എല്ലാ ദിവസവും നിങ്ങളോടൊപ്പമാണുതാനും. നിങ്ങളുടെ കൈകള്‍ അവനോടൊപ്പമില്ലാതെ അവന് ഒരു പാതകവും ചെയ്യാനാവുകയില്ല.
നിങ്ങളും നിങ്ങളുടെ അയല്‍ക്കാരനും മണ്ണിലെറിയപ്പെട്ട രണ്ടു വിത്തുകളാകുന്നു. ഒന്നിച്ച് നിങ്ങള്‍ മുളക്കുകയും ഒരുമിച്ച് നിങ്ങള്‍ കാറ്റിലാടുകയും ചെയ്യും. നിങ്ങളിലാര്‍ക്കും ആ ഭൂമി അവകാശപ്പെട്ടതല്ല. മുളപൊട്ടുന്ന ഒരു വിത്ത്, അതിന്‍െറ ആനന്ദംപോലും സ്വന്തമാണെന്ന് അവകാശപ്പെടുന്നില്ല. നിന്‍െറ തന്നെ അജ്ഞാതയ സ്വത്വം ദൃശ്യമാക്കപ്പെട്ടതാണ് നിന്‍െറ അയല്‍ക്കാരന്‍.
അവന് കൂട്ടിയിണക്കാന്‍ കഴിയാത്ത ഒരു വിശപ്പിന്‍െറ താഴ്വരയുമില്ല. അവന് മുറിച്ച് കടക്കാന്‍ കഴിയാത്ത ദാഹത്തിന്‍െറ ഒരു മരുഭൂമിയുമില്ല.
ആ കറുത്ത വെള്ളിയാഴ്ചകളില്‍ ഭൂമി നിശ്ചലയായതായി നിങ്ങള്‍ക്ക് തോന്നിയില്ളേ? ആകാശങ്ങള്‍ ആകാശങ്ങളോട് പടപൊരുതുന്നതായി അനുഭവപ്പെട്ടില്ളേ?
അദ്ദേഹത്തിന്‍െറ മുഖം നമ്മുടെ കണ്ണുകളില്‍ നിന്ന് മാഞ്ഞപ്പോള്‍, നമ്മള്‍ മഞ്ഞുപാളികളിലെ ഓര്‍മകളല്ലാതെ മറ്റേതുമല്ളെന്ന് നിങ്ങള്‍ക്ക് തോന്നിയില്ളേ.
വിശ്വാസമെന്നത് തന്‍െറ ഇരട്ടപെറ്റ സഹോദരനാണെന്നറിയാന്‍ കഴിയാത്ത ഏകാകിയാണ് സന്ദേഹം. സന്ദേഹമെന്നത് അസന്തുഷ്ടനും അപഥസഞ്ചാരിയുമായ അനാഥനാകുന്നു. പെറ്റമ്മ തന്നെ അവനെ കണ്ടത്തെി വാരിപ്പുണരാന്‍ ശ്രമിച്ചാലും അവര്‍ ആപല്‍ ശങ്കയാലും വേദനയാലും പിന്മാറിക്കളയുകയേയുള്ളൂ.സന്ദേഹത്തിന് തന്‍െറ വൃണങ്ങള്‍ കരിഞ്ഞ് സുഖമാകുംവരെ, സത്യത്തെ അറിയാനാകില്ല.
അവന്‍െറ നിശബ്ദതയില്‍ മുരുഭൂമിയും അവന്‍െറ വചനങ്ങളില്‍ ഉദ്യാനവും ഉണ്ടായിരുന്നു.
എന്‍െറ സംഗീതോപകരണത്തിന് ഒറ്റത്തന്ത്രി മാത്രമേയുള്ളൂ എന്നിറിയുകയാല്‍ എന്‍െറ സ്വരം ഇന്നലെയുടെ ഓര്‍മകളോ, നാളയുടെ പ്രതീക്ഷകളോ നെയ്യുന്നില്ളെന്നറികയാല്‍, ഞാനെന്‍െറ ഗാനോപകരണം മാറ്റിവെക്കുകയും മൗനം പാലിക്കുകയും ചെയ്യാം. എല്ലാ പ്രഭാതത്തിലും ഉണരുകയും സര്‍വ കവികളിലും ശ്രേഷ്ഠനായ ആ കവിക്ക് ഞാന്‍ കാതോര്‍ക്കുകയും ചെയ്യാം.
അന്ത്യവിധിയുടെ നാള്‍, ആ സ്ത്രീകള്‍ എന്‍െറ പിതാവിന്‍െറ സിംഹാസനത്തിന് മുന്നില്‍ ഉണ്ടാകും. സ്വന്തം കണണീരിനാല്‍ അവര്‍ പവിത്രീകരിക്കപ്പെടും. എന്നാല്‍ നിങ്ങളോ, സ്വന്തം മുന്‍വിധികളുടെ ചങ്ങലകളാല്‍ ബന്ധിക്കപ്പെടും.
ഞാന്‍ രാജാക്കന്മാരെ വെറുക്കുന്നില്ല, അവര്‍ ജനങ്ങളെ ഭരിച്ചുകൊള്ളട്ടെ, ജനങ്ങളെക്കാള്‍ അവര്‍ വിവേകശാലികളാണെങ്കില്‍.
എന്‍െറ സിംഹാസനം നിന്‍െറ കാഴ്ചക്കപ്പുറമാണെന്നറിയുക. ഭൂമിയെ പൊതിയുന്ന ചിറകുള്ളവന്‍, ഉപേക്ഷിക്കപ്പെട്ടതും മറന്നുപോയതുമായ കൂട്ടിനുള്ളില്‍ അഭയം തേടുമെന്നോ. ശവക്കച്ച അണിയുന്നവന്‍ ജീവസുറ്റവരെ എങ്ങനെ പ്രകീര്‍ത്തിക്കും? എന്‍െറ രാജ്യം ഈ ഭൂമിയിലേതല്ല. പൂര്‍വികരുടെ തലയോടുകള്‍ക്കുമേല്‍ സ്ഥാപിക്കപ്പെട്ടതല്ല എന്‍െറ സിംഹാസനം.
ആത്മാവിന്‍െറ സാമ്രാജ്യത്തെയല്ലാതെ മറ്റെന്തെങ്കിലുമാണ് നിങ്ങള്‍ക്ക് പരിരക്ഷിക്കാനുള്ളതെങ്കില്‍, എന്നെ ഇവിടെ ഉപേക്ഷിക്കുക. ശവക്കല്ലറകളിലെ, കിരീടമണിഞ്ഞ ഇന്നലെകള്‍ ഇപ്പോഴും നിങ്ങളുടെ പൂര്‍വികരുടെ അസ്ഥികള്‍ക്കുമേല്‍ ആദരങ്ങളര്‍പ്പിക്കുന്ന മൃതരുടെ ഗുഹകളിലേക്ക് ഇറങ്ങിപ്പൊയ്ക്കൊള്ളുക.
വിസ്തൃതമായ ഒരു ഗോത്രത്തിന്‍െറ ഒറ്റ സ്വപ്നത്തിനുവേണ്ടിയല്ലായിരുന്നെങ്കില്‍ എന്‍െറ ക്ഷമാശക്തിക്കുമേല്‍ നിങ്ങളുടെ സൂര്യനുദിക്കാന്‍ ഞാന്‍ അനുവദിക്കുമായിരുന്നില്ല. എന്‍െറ പാതയില്‍ നിഴല്‍ വീഴ്ത്താന്‍ നിങ്ങളുടെ ചന്ദ്രനേയും ഞാനനുവദിക്കുമായിരുന്നില്ല.
ഒരമ്മയുടെ ആഗ്രഹനിവത്തിക്കുവേണ്ടിയല്ലായിരുന്നെങ്കില്‍ ഞാനീ ഭാരിച്ച വസ്ത്രങ്ങളൂരിയെറിഞ്ഞ് വിഹായസിലേക്ക് മടങ്ങിപ്പോകുമായിരുന്നു. നിങ്ങളിലേവരിലുമുള്ള വിഷാദംകൊണ്ടല്ളെങ്കില്‍, വിലപിക്കുവാനായി ഞാനിവിടെ തങ്ങുമായിരുന്നില്ല.
ഇവിടത്തെന്നെ അവസാനംവരെ കഴിയേണ്ടിവരികയെന്നത് എത്ര കഷ്ടമാണ്. ഉന്നതരായ മനുഷ്യര്‍ അധിവസിക്കുന്ന വിശാലമായൊരു ലോകത്തേക്ക് എനിക്ക് കടക്കേണ്ടതുണ്ട്.
ഒരു കുഞ്ഞിനെയെടുത്ത്, മുട്ടുകുത്തി നിന്ന് അവന്‍ പറയും ‘നിന്‍െറ കരുത്തും സ്വാതന്ത്ര്യവും ഏതുവിധമാണോ, ആ വിധമാകുന്നു ആത്മാവിന്‍െറ സാമ്രാജ്യം.’ അതിനുശേഷം ജീവിതത്തിന്‍െറ സ്വാദില്ലാത്ത ഫലങ്ങളെല്ലാം എന്‍െറ നാവിന് മധുരമേകി. മണമില്ലാത്ത പൂവുകള്‍ എനിക്ക് സുഗന്ധം ചൊരിഞ്ഞു.
മനുഷ്യന്‍െറ ആത്മാവിനും അപ്പുറത്തൊരു അഗാധതയില്ല. ഉരിയാടാന്‍ മറ്റൊരു സ്വരമോ, കേള്‍ക്കാന്‍ മറ്റു കര്‍ണങ്ങളോ ഇല്ല.
കള്ളം പറയുന്നവനേയും മോഷ്ടാവിനേയും കൊലപാതകിയേയും അവന്‍ പാടേ തിരസ്കരിച്ചില്ല. എന്നാല്‍ മുഖത്ത് ആവരണം ധരിച്ചവനും കൈകളില്‍ ഉറ ധരിച്ചവനുമായ കാപട്യക്കാരെ അവന്‍ പാടെ തിരസ്കരിച്ചു. കപടന്‍മാരോട് എനിക്ക് തീരെയും സഹിഷ്ണുതയില്ല. കാരണം, നിഷ്കളങ്കരുടേയും നിന്നുകൊടുക്കുന്നവരുടേയും മേല്‍ അവര്‍ നുകം വെക്കുകയാണല്ളോ ചെയ്യുന്നത്.
പ്രിയവസ്തുക്കളുടെ ബന്ധനത്തില്‍പ്പെടാത്തവര്‍ ഭാഗ്യവന്മാരത്രെ, കാരണം അവര്‍ സ്വതന്ത്രരാകുമൃല്ലാ. ആനന്ദിക്കുവിന്‍, സന്തുഷ്ടരായിരിക്കുവിന്‍, ഉള്ളിലെ സ്വര്‍ഗരാജ്യം നിങ്ങള്‍ കണ്ടത്തെിയല്ളോഴ ആ സാമ്രാജ്യത്തെപ്പറ്റി പാടിയതിന് പഴയ കാലത്തെ പാട്ടുകാര്‍ ബഹിഷ്കൃതരായി. നിങ്ങളും ബഹിഷ്കൃതരാക്കപ്പെടും, അതിലാണല്ളോ നിങ്ങളുടെ മഹത്ത്വവും പാരിതോഷികവും.
നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പിന് അതിന്‍െറ ലവണം നഷ്ടമായാല്‍, മനുഷ്യന്‍െറ ഹൃദയത്തിനു വേണ്ട ഭക്ഷണത്തിന് എങ്ങനെയാണ് ഉപ്പരുസം പകരുക.
ദേവാലയം അന്വേഷിക്കുന്നതിന് മുമ്പ് നീ അവനുമായി ഇണക്കം സ്ഥാപിക്കുക, നിന്‍െറ അയല്‍ക്കാരന് സ്നേഹപൂര്‍വ്വം നീ സഹായിയാവുക. ഈ പ്രവത്തികളുടെ ആത്മാവില്‍ ദൈവം തന്‍െറ നശിപ്പിക്കാനാവാത്ത മന്ദിരം പണിതിരിക്കുന്നു. അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഒരിക്കലും ജീര്‍ണിക്കാത്ത ഒള്‍ത്താര നിര്‍മിച്ചിരിക്കുന്നു.
ദുര്‍ബലര്‍ മാത്രമേ പ്രതികാരം കാംക്ഷിക്കുന്നുള്ളൂ. ആത്മശക്തിയുള്ളവന്‍ മാപ്പുകൊടുക്കുന്നു. വ്രണിതനായവന്‍െറ അഭിമാനം മാപ്പുകൊടുക്കലാണല്ളോ.
നാളെയെപറ്റി വ്യാകുലപ്പെടായ്ക, ഇന്നിന്മേല്‍ മിഴിയര്‍പ്പിക്കുക. ഇന്നിന്‍െറ സമൃദ്ധയില്‍ത്തന്നെ വിസ്മയം ധാരാളമാണല്ളോ.
നിങ്ങളുടെ സമ്പത്ത് എവിടെയാണോ, ഹൃദയവും അവിടത്തെന്നെയായിരിക്കും.
പണിയുരപ്പടികള്‍ക്കുമേല്‍ സ്വന്തം കരം പതിയുന്നവനില്‍ നിന്ന്, ദൈവത്തിന്‍െറ കരങ്ങള്‍ പതിയുന്നവനെ എങ്ങനെയാണ് വേര്‍തിരിച്ചറിയാനാവുക.
അസമത്വങ്ങളുടെ ഈ പടുകുഴിയെയാണ് അവര്‍ സാമ്രാജ്യമെന്ന് വിളിക്കുന്നതെങ്കില്‍ അത്, മണ്ണടിഞ്ഞു പോകട്ടെ.
ഈ വനപുഷ്പവും അല്ലിപ്പൂവും ഒരു ദിവസത്തേക്ക് മാത്രമേ ജീവിക്കുന്നുള്ളൂ. പക്ഷെ, ആ ഒരു ദിനം സ്വാതന്ത്ര്യത്തിന്‍െറ അനന്തതയില്‍ ചെലവിടുന്നു.
നിന്‍െറ അയല്‍ക്കാരന്‍, നിന്‍െറ തന്നെ അജ്ഞാതമായ സ്വത്വത്തിന്‍െറ ദൃശ്യരൂപമാകുന്നു. നിന്‍െറ ജലനിശ്ചലതയില്‍ അവന്‍െറ മുഖം പ്രതിഫലിക്കും. അതില്‍ നോക്കിയാല്‍ നിന്‍െറ പ്രതിചഛായതന്നെ നീ കണ്ടത്തെുകയും ചെയ്യും.
അവന്‍ നിന്നോടെന്തായിരിക്കണമെന്ന് നീ ആശിക്കുന്നുവോ,അവനോട് ആവിധമാവുക.
നിനക്കൊറ്റക്ക് നീയാകാന്‍ കഴിയില്ല. മറ്റുള്ള മനുഷ്യരുടെ പ്രവൃത്തിയലാണ് നിങ്ങള്‍. അവരോ, സ്വയമറിയാതെ എല്ലാ ദിവസവും നിങ്ങളോടൊപ്പമാണുതാനും. നിങ്ങളുടെ കൈകള്‍ അവനോടൊപ്പമില്ലാതെ അവന് ഒരു പാതകവും ചെയ്യാനാവുകയില്ല.
നിങ്ങളും നിങ്ങളുടെ അയല്‍ക്കാരനും മണ്ണിലെറിയപ്പെട്ട രണ്ടു വിത്തുകളാകുന്നു. ഒന്നിച്ച് നിങ്ങള്‍ മുളക്കുകയും ഒരുമിച്ച് നിങ്ങള്‍ കാറ്റിലാടുകയും ചെയ്യും. നിങ്ങളിലാര്‍ക്കും ആ ഭൂമി അവകാശപ്പെട്ടതല്ല. മുളപൊട്ടുന്ന ഒരു വിത്ത്, അതിന്‍െറ ആനന്ദംപോലും സ്വന്തമാണെന്ന് അവകാശപ്പെടുന്നില്ല. നിന്‍െറ തന്നെ അജ്ഞാതയ സ്വത്വം ദൃശ്യമാക്കപ്പെട്ടതാണ് നിന്‍െറ അയല്‍ക്കാരന്‍.
അവന് കൂട്ടിയിണക്കാന്‍ കഴിയാത്ത ഒരു വിശപ്പിന്‍െറ താഴ്വരയുമില്ല. അവന് മുറിച്ച് കടക്കാന്‍ കഴിയാത്ത ദാഹത്തിന്‍െറ ഒരു മരുഭൂമിയുമില്ല.
ആ കറുത്ത വെള്ളിയാഴ്ചകളില്‍ ഭൂമി നിശ്ചലയായതായി നിങ്ങള്‍ക്ക് തോന്നിയില്ളേ? ആകാശങ്ങള്‍ ആകാശങ്ങളോട് പടപൊരുതുന്നതായി അനുഭവപ്പെട്ടില്ളേ?
അദ്ദേഹത്തിന്‍െറ മുഖം നമ്മുടെ കണ്ണുകളില്‍ നിന്ന് മാഞ്ഞപ്പോള്‍, നമ്മള്‍ മഞ്ഞുപാളികളിലെ ഓര്‍മകളല്ലാതെ മറ്റേതുമല്ളെന്ന് നിങ്ങള്‍ക്ക് തോന്നിയില്ളേ.
വിശ്വാസമെന്നത് തന്‍െറ ഇരട്ടപെറ്റ സഹോദരനാണെന്നറിയാന്‍ കഴിയാത്ത ഏകാകിയാണ് സന്ദേഹം. സന്ദേഹമെന്നത് അസന്തുഷ്ടനും അപഥസഞ്ചാരിയുമായ അനാഥനാകുന്നു. പെറ്റമ്മ തന്നെ അവനെ കണ്ടത്തെി വാരിപ്പുണരാന്‍ ശ്രമിച്ചാലും അവര്‍ ആപല്‍ ശങ്കയാലും വേദനയാലും പിന്മാറിക്കളയുകയേയുള്ളൂ.സന്ദേഹത്തിന് തന്‍െറ വൃണങ്ങള്‍ കരിഞ്ഞ് സുഖമാകുംവരെ, സത്യത്തെ അറിയാനാകില്ല.
അവന്‍െറ നിശബ്ദതയില്‍ മുരുഭൂമിയും അവന്‍െറ വചനങ്ങളില്‍ ഉദ്യാനവും ഉണ്ടായിരുന്നു.
എന്‍െറ സംഗീതോപകരണത്തിന് ഒറ്റത്തന്ത്രി മാത്രമേയുള്ളൂ എന്നിറിയുകയാല്‍ എന്‍െറ സ്വരം ഇന്നലെയുടെ ഓര്‍മകളോ, നാളയുടെ പ്രതീക്ഷകളോ നെയ്യുന്നില്ളെന്നറികയാല്‍, ഞാനെന്‍െറ ഗാനോപകരണം മാറ്റിവെക്കുകയും മൗനം പാലിക്കുകയും ചെയ്യാം. എല്ലാ പ്രഭാതത്തിലും ഉണരുകയും സര്‍വ കവികളിലും ശ്രേഷ്ഠനായ ആ കവിക്ക് ഞാന്‍ കാതോര്‍ക്കുകയും ചെയ്യാം.
അന്ത്യവിധിയുടെ നാള്‍, ആ സ്ത്രീകള്‍ എന്‍െറ പിതാവിന്‍െറ സിംഹാസനത്തിന് മുന്നില്‍ ഉണ്ടാകും. സ്വന്തം കണണീരിനാല്‍ അവര്‍ പവിത്രീകരിക്കപ്പെടും. എന്നാല്‍ നിങ്ങളോ, സ്വന്തം മുന്‍വിധികളുടെ ചങ്ങലകളാല്‍ ബന്ധിക്കപ്പെടും.
ഞാന്‍ രാജാക്കന്മാരെ വെറുക്കുന്നില്ല, അവര്‍ ജനങ്ങളെ ഭരിച്ചുകൊള്ളട്ടെ, ജനങ്ങളെക്കാള്‍ അവര്‍ വിവേകശാലികളാണെങ്കില്‍.
Comments
Post a Comment