മത്തി-സാധാരണക്കാരന്റെ മീന്‍
മത്തി-സാധാരണക്കാരന്റെ മീന്‍
അഡ്വ. ടി.ബി. സെലുരാജ്
പൊള്ളുന്ന വിലയാണല്ലോ മത്സ്യത്തിനിപ്പോള്‍. ആവോലി, അയക്കൂറ എന്നീ മത്സ്യങ്ങളൊക്കെ സാധാരണക്കാരന് അപ്രാപ്യമായിത്തീര്‍ന്നിരിക്കുന്നു. എങ്ങനെയാണ് കിലോയ്ക്ക് 200 ഉം 300 ഉം കൊടുത്ത് സാധാരണക്കാരന്‍ ഇവ വാങ്ങിക്കുക? ഇത്തരം വലിയ മത്സ്യങ്ങള്‍ക്കു മുന്നില്‍ ഭയഭക്തിബഹുമാനത്തോടെ നില്ക്കുന്ന സാധാരണക്കാരന് ഏക ആശ്രയം മത്തി എന്ന ചെറുമത്സ്യമാണ്.
മത്തി എക്കാലത്തും സാധാരണക്കാരന്റെ മീനായിട്ടാണ് അറിയപ്പെട്ടിട്ടുള്ളത്. വിലക്കുറവിനോടൊപ്പം സ്വാദും വേണ്ടുവോളമുണ്ട് ഈ മീനിന്.
'കുടുംബം പുലര്‍ത്തി' എന്നൊരു പേരിലും മത്തി അറിയപ്പെടുന്നു. ആരാണീ പേരിട്ടതെന്ന് അറിയില്ലെങ്കിലും ആളൊരു സഹൃദയനാണെന്ന് സമ്മതിക്കാതെ തരമില്ല. എന്നാല്‍ അമിതമായാല്‍ അമൃതും വിഷമാണല്ലോ. ഒരു കാലത്ത് മലബാറിലും മത്തി വളരെയധികം ലഭ്യമായിരുന്നു. നിരുപദ്രവകാരിയായ മത്തിയെ ഒരാതംഗവാദിയെപ്പോലെ നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
കാരണം, മത്തി തെങ്ങിന് വളമാക്കാന്‍വേണ്ടി വെയിലത്തിട്ടുണക്കുന്ന സമ്പ്രദായം കോഴിക്കോട്ടുണ്ടായിരുന്നു. കോഴിക്കോട് നഗരത്തില്‍ കുറച്ചൊന്നുമല്ല ഈ സമ്പ്രദായം കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്. നമുക്ക് ഈ മത്തിപ്രശ്‌നത്തിലേക്ക് ഒന്നു കടന്നുചെല്ലാം. അത് മീന്‍ ചാപ്പകളുടെ ചരിത്രവുംകൂടിയാണ്.
മലബാര്‍ കളക്ടറും കൊച്ചി ദിവാനും തമ്മില്‍ നടത്തിയ ചില എഴുത്തുകുത്തുകളില്‍നിന്നാണ് നമുക്ക് ഈ വിഷയെത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. 29.07.1915 ന് കൊച്ചി ദിവാന്‍ ആയ ബോര്‍ (BHORE) മലബാര്‍ കളക്ടര്‍ക്കയച്ച എഴുത്തില്‍ ഇങ്ങനെ ചോദിച്ചതായി കാണുന്നു: 'കൊച്ചിയിലും തിരുവിതാംകൂറിലും ധാരാളമായി ലഭിക്കുന്ന മത്തി എന്ന ചെറുമത്സ്യം വളരെയേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിങ്ങള്‍ മലബാറില്‍ കൂടുതലായി ലഭിക്കുന്ന മത്തി എന്താണ് ചെയ്യാറ്? അവിടെ ഇത് കടലോരത്ത് ഉണക്കുന്ന പതിവുണ്ടോ? ഇങ്ങനെ ചെയ്യുന്നതിനെതിരേ വല്ല നിയമനടപടികളും മലബാറില്‍ സ്വീകരിക്കുന്നുണ്ടോ? എങ്ങനെയാണ് നിങ്ങള്‍ ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത്? എത്രയും പെട്ടെന്ന് ഇതിനു മറുപടി തരേണ്ടതാണ്. കാരണം, കൊച്ചിയില്‍ മത്തിപ്രശ്‌നം ഒരു വല്ലാത്ത തലവേദനതന്നെയാണ്.' ഈ കത്ത് വായിച്ചാല്‍ നിരുപദ്രവകാരിയായ മത്തി ഇത്രയും വലിയൊരു വില്ലനാണോ എന്ന് നിങ്ങള്‍ അമ്പരക്കുന്നുണ്ടാകും. എന്നാല്‍ ഒരു കാര്യം നമ്മള്‍ മറന്നുപോകുന്നു. ഐസും ഐസ് പ്ലാന്റും ഇല്ലാതിരുന്ന ഒരു കാലമായിരുന്നല്ലോ അത്. റോഡ് സൗകര്യങ്ങളും വാഹനസൗകര്യങ്ങളും അക്കാലത്ത് ഇക്കാലത്തെപ്പോലെ ഉണ്ടായിരുന്നില്ലല്ലോ. ഇന്നത്തെ കോള്‍ഡ് സ്‌റ്റോറേജുകളും അന്ന് ഇല്ലായിരുന്നു. അപ്പോള്‍ ധാരാളമായി പിടിച്ചെടുക്കുന്ന മത്തി ആവശ്യത്തിനെക്കാള്‍ കൂടുതലാണെങ്കില്‍ എന്തുചെയ്യും? അക്കാലത്ത് മലബാറില്‍ കൂടുതലായി ലഭിച്ചിരുന്ന മത്തി വളമായിട്ടുപയോഗിക്കുകയായിരുന്നു പതിവ്. ഉണക്കിയിട്ടും പച്ചയായിട്ടും തെങ്ങിന്‍ചുവട്ടില്‍ വളമായി ഇടുകയായിരുന്നു സമ്പ്രദായം. ഇതാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി അനുഭവപ്പെട്ടിരുന്നത്. രൂക്ഷമായ ഗന്ധത്തിനു പുറമേയായിരുന്നു ഈച്ചകളുടെയും മറ്റും ശല്യം.
കൊച്ചി ദിവാനില്‍നിന്ന് ഇത്തരമൊരു കത്ത് കിട്ടിയപ്പോള്‍ മലബാര്‍ കളക്ടര്‍ വിശദമായിത്തന്നെ ഒരു മറുപടി എഴുതിയതായി കാണുന്നു. ഈ മറുപടിയില്‍നിന്ന് അക്കാലത്ത് മലബാറില്‍ നിലനിന്നിരുന്ന മത്തിയുണക്കല്‍ പ്രശ്‌നത്തെക്കുറിച്ചുള്ള പൂര്‍ണമായ ഒരു ചിത്രം നമുക്ക് ലഭിക്കുന്നുണ്ട്. അതിങ്ങനെ: 'കോഴിക്കോട് നഗരത്തില്‍ കടല്‍പ്പാലം മുതല്‍ ബീച്ചിലെ സെമിത്തേരി വരെയുള്ള കടല്‍ത്തീരമാണ് മത്തി ഉണക്കുവാന്‍ നാട്ടുകാര്‍ ഉപയോഗിക്കുന്നത്. കോഴിക്കോട്ട് ഏറ്റവും കൂടുതല്‍ മത്തി ലഭിച്ചത് 1913-ലാണ്. അധികമായി ലഭിക്കുന്ന മത്തി ഉണക്കിയും പച്ചയായും ഇവര്‍ തെങ്ങിന്‍ചുവട്ടിലിടുന്നു. 1913-ലാണ് കോഴിക്കോട് നഗരത്തില്‍ കോളറ എന്ന പകര്‍ച്ചവ്യാധി സംഹാരതാണ്ഡവമാടിയിരുന്നത് എന്നത് ഓര്‍ക്കുമല്ലോ. ഈച്ചകളുടെയും മണിയനീച്ചകളുടെയും ആക്രമണം ഇതിനു മുന്‍പൊരിക്കലും നഗരവാസികള്‍ അനുഭവിച്ചിട്ടില്ലാത്ത രീതിയില്‍ രൂക്ഷമായിത്തന്നെ അനുഭവപ്പെട്ടിരുന്നു. കോളറയുടെ അണുക്കള്‍ ഈ ഈച്ചകളാണ് കൊണ്ടുനടന്നിരുന്നതെന്ന് ഞങ്ങള്‍ ബലമായി സംശയിക്കുന്നു. പൊന്നാനിയില്‍ മത്തി പച്ചയായിത്തന്നെയാണ് തെങ്ങിന്‍ചുവട്ടില്‍ വളമായി ഇടുന്നത്. ഇവിടെയും കോളറയുടെ ആക്രമണം വളരെ രൂക്ഷമായിരുന്നു. ഇതിനു പുറമേയാണ് രൂക്ഷമായ ദുര്‍ഗന്ധത്തിന്റെ ശല്യവും. കോഴിക്കോട് നഗരത്തില്‍ മൂക്കു പൊത്തിയല്ലാതെ നടക്കാന്‍ പറ്റാത്ത ഒരവസ്ഥയാണ് ഇക്കാലങ്ങളില്‍ നിലവിലുള്ളത്. എന്നാല്‍ 1913 നു ശേഷം ഉയര്‍ന്നുവന്നിട്ടുള്ള ചില മീനെണ്ണ ഫാക്ടറികള്‍ ഈ ശല്യത്തെ കുറെയൊക്കെ നിയന്ത്രിക്കുന്നുണ്ട്. അതിനാല്‍ എന്റെ അഭിപ്രായത്തില്‍ മീനെണ്ണ ഫാക്ടറികളെ പ്രോത്സാഹിപ്പിക്കുകയാണ് ഈയൊരു പ്രശ്‌നത്തിന് ഞാന്‍ കാണുന്ന ഒരു പോംവഴി. പക്ഷേ, ഒരു കാര്യം ഓര്‍ക്കുമല്ലോ. മീനെണ്ണ ഫാക്ടറികള്‍ എപ്പോഴും ചെറുതായിരിക്കണം. കാരണം, മത്തി എല്ലാ വര്‍ഷവും സുലഭമായി ലഭിക്കണമെന്നില്ല. നമുക്ക് മത്തി ഉണക്കലിനെ നിയമംമൂലം പാടേ നിരോധിക്കുവാന്‍ കഴിയില്ല. കാരണം, ഇതൊരു വ്യാപകമായ ബിസിനസ്സാണ്. മലബാറില്‍ തലശ്ശേരിയിലാണ് ഈ മത്തിയുണക്കല്‍ നിയമംമൂലം ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുള്ളത്. 1907-ല്‍ തലശ്ശേരിയിലെ ഡിവിഷണല്‍ ഓഫീസര്‍ ചില ചട്ടങ്ങള്‍ കൊണ്ടുവരികയും സര്‍ക്കാര്‍ അത് 1908-ല്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചട്ടപ്രകാരം മത്തിയുണക്കാന്‍ തിരഞ്ഞെടുത്ത ചില സ്ഥലങ്ങള്‍ മാത്രം അനുവദിച്ചുകൊടുക്കുന്നു. ഈ സ്ഥലങ്ങളെ നാട്ടുകാര്‍ മീഞ്ചാപ്പകള്‍ എന്നാണ് വിളിച്ചുവരുന്നത്. സര്‍ക്കാറില്‍നിന്നും ലൈസന്‍സ് എടുത്തവരെ മാത്രമേ ഇത്തരം സ്ഥലങ്ങളില്‍ മത്തിയുണക്കാന്‍ സമ്മതിക്കാറുള്ളൂ. ജനവാസം കുറഞ്ഞ സ്ഥലങ്ങളാണ് തലശ്ശേരിയില്‍ ഇതിനായി തിരഞ്ഞെടുത്തു കാണുന്നത്. 1913 ലെ കോളറ ആക്രമണത്തെത്തുടര്‍ന്ന് കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സിലിനോടും തലശ്ശേരിയിലെ ഈ ചട്ടങ്ങള്‍ക്കനുസരണമായി നിയമമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.'
എന്തുകൊണ്ടാണ് ഈ രേഖകളില്‍ എല്ലാംതന്നെ മത്തിയെക്കുറിച്ചു മാത്രം പരാമര്‍ശിക്കുന്നുവെന്ന് മനസ്സിലാകുന്നില്ല. ഒരുപക്ഷേ, യന്ത്രവത്കൃത ബോട്ടുകളും മേല്‍ത്തരം വലകളും ഇല്ലാതിരുന്ന അക്കാലത്ത് നാടന്‍ തോണികള്‍ക്ക് ലഭ്യമായിരുന്നത് മത്തി മാത്രമായിരിക്കാം. ഏതായാലും ഇക്കാലത്തെ തലമുറയോട് ഒരു കാലത്ത് തെങ്ങിനു വളമായി മത്തി ഇട്ടിരുന്നു എന്നു പറഞ്ഞാല്‍ അവര്‍ നോണ്‍സെന്‍സ് എന്നേ പറയൂ. കോഴിക്കോട് വെള്ളയില്‍ മുന്‍പുണ്ടായിരുന്ന മീഞ്ചാപ്പകളുടെ ശേഷിപ്പുകള്‍ ഇപ്പോഴും നിങ്ങള്‍ക്കു കാണാം.
പൊള്ളുന്ന വിലയാണല്ലോ മത്സ്യത്തിനിപ്പോള്‍. ആവോലി, അയക്കൂറ എന്നീ മത്സ്യങ്ങളൊക്കെ സാധാരണക്കാരന് അപ്രാപ്യമായിത്തീര്‍ന്നിരിക്കുന്നു. എങ്ങനെയാണ് കിലോയ്ക്ക് 200 ഉം 300 ഉം കൊടുത്ത് സാധാരണക്കാരന്‍ ഇവ വാങ്ങിക്കുക? ഇത്തരം വലിയ മത്സ്യങ്ങള്‍ക്കു മുന്നില്‍ ഭയഭക്തിബഹുമാനത്തോടെ നില്ക്കുന്ന സാധാരണക്കാരന് ഏക ആശ്രയം മത്തി എന്ന ചെറുമത്സ്യമാണ്.
മത്തി എക്കാലത്തും സാധാരണക്കാരന്റെ മീനായിട്ടാണ് അറിയപ്പെട്ടിട്ടുള്ളത്. വിലക്കുറവിനോടൊപ്പം സ്വാദും വേണ്ടുവോളമുണ്ട് ഈ മീനിന്.
'കുടുംബം പുലര്‍ത്തി' എന്നൊരു പേരിലും മത്തി അറിയപ്പെടുന്നു. ആരാണീ പേരിട്ടതെന്ന് അറിയില്ലെങ്കിലും ആളൊരു സഹൃദയനാണെന്ന് സമ്മതിക്കാതെ തരമില്ല. എന്നാല്‍ അമിതമായാല്‍ അമൃതും വിഷമാണല്ലോ. ഒരു കാലത്ത് മലബാറിലും മത്തി വളരെയധികം ലഭ്യമായിരുന്നു. നിരുപദ്രവകാരിയായ മത്തിയെ ഒരാതംഗവാദിയെപ്പോലെ നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
കാരണം, മത്തി തെങ്ങിന് വളമാക്കാന്‍വേണ്ടി വെയിലത്തിട്ടുണക്കുന്ന സമ്പ്രദായം കോഴിക്കോട്ടുണ്ടായിരുന്നു. കോഴിക്കോട് നഗരത്തില്‍ കുറച്ചൊന്നുമല്ല ഈ സമ്പ്രദായം കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്. നമുക്ക് ഈ മത്തിപ്രശ്‌നത്തിലേക്ക് ഒന്നു കടന്നുചെല്ലാം. അത് മീന്‍ ചാപ്പകളുടെ ചരിത്രവുംകൂടിയാണ്.
മലബാര്‍ കളക്ടറും കൊച്ചി ദിവാനും തമ്മില്‍ നടത്തിയ ചില എഴുത്തുകുത്തുകളില്‍നിന്നാണ് നമുക്ക് ഈ വിഷയെത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. 29.07.1915 ന് കൊച്ചി ദിവാന്‍ ആയ ബോര്‍ (BHORE) മലബാര്‍ കളക്ടര്‍ക്കയച്ച എഴുത്തില്‍ ഇങ്ങനെ ചോദിച്ചതായി കാണുന്നു: 'കൊച്ചിയിലും തിരുവിതാംകൂറിലും ധാരാളമായി ലഭിക്കുന്ന മത്തി എന്ന ചെറുമത്സ്യം വളരെയേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിങ്ങള്‍ മലബാറില്‍ കൂടുതലായി ലഭിക്കുന്ന മത്തി എന്താണ് ചെയ്യാറ്? അവിടെ ഇത് കടലോരത്ത് ഉണക്കുന്ന പതിവുണ്ടോ? ഇങ്ങനെ ചെയ്യുന്നതിനെതിരേ വല്ല നിയമനടപടികളും മലബാറില്‍ സ്വീകരിക്കുന്നുണ്ടോ? എങ്ങനെയാണ് നിങ്ങള്‍ ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത്? എത്രയും പെട്ടെന്ന് ഇതിനു മറുപടി തരേണ്ടതാണ്. കാരണം, കൊച്ചിയില്‍ മത്തിപ്രശ്‌നം ഒരു വല്ലാത്ത തലവേദനതന്നെയാണ്.' ഈ കത്ത് വായിച്ചാല്‍ നിരുപദ്രവകാരിയായ മത്തി ഇത്രയും വലിയൊരു വില്ലനാണോ എന്ന് നിങ്ങള്‍ അമ്പരക്കുന്നുണ്ടാകും. എന്നാല്‍ ഒരു കാര്യം നമ്മള്‍ മറന്നുപോകുന്നു. ഐസും ഐസ് പ്ലാന്റും ഇല്ലാതിരുന്ന ഒരു കാലമായിരുന്നല്ലോ അത്. റോഡ് സൗകര്യങ്ങളും വാഹനസൗകര്യങ്ങളും അക്കാലത്ത് ഇക്കാലത്തെപ്പോലെ ഉണ്ടായിരുന്നില്ലല്ലോ. ഇന്നത്തെ കോള്‍ഡ് സ്‌റ്റോറേജുകളും അന്ന് ഇല്ലായിരുന്നു. അപ്പോള്‍ ധാരാളമായി പിടിച്ചെടുക്കുന്ന മത്തി ആവശ്യത്തിനെക്കാള്‍ കൂടുതലാണെങ്കില്‍ എന്തുചെയ്യും? അക്കാലത്ത് മലബാറില്‍ കൂടുതലായി ലഭിച്ചിരുന്ന മത്തി വളമായിട്ടുപയോഗിക്കുകയായിരുന്നു പതിവ്. ഉണക്കിയിട്ടും പച്ചയായിട്ടും തെങ്ങിന്‍ചുവട്ടില്‍ വളമായി ഇടുകയായിരുന്നു സമ്പ്രദായം. ഇതാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി അനുഭവപ്പെട്ടിരുന്നത്. രൂക്ഷമായ ഗന്ധത്തിനു പുറമേയായിരുന്നു ഈച്ചകളുടെയും മറ്റും ശല്യം.
കൊച്ചി ദിവാനില്‍നിന്ന് ഇത്തരമൊരു കത്ത് കിട്ടിയപ്പോള്‍ മലബാര്‍ കളക്ടര്‍ വിശദമായിത്തന്നെ ഒരു മറുപടി എഴുതിയതായി കാണുന്നു. ഈ മറുപടിയില്‍നിന്ന് അക്കാലത്ത് മലബാറില്‍ നിലനിന്നിരുന്ന മത്തിയുണക്കല്‍ പ്രശ്‌നത്തെക്കുറിച്ചുള്ള പൂര്‍ണമായ ഒരു ചിത്രം നമുക്ക് ലഭിക്കുന്നുണ്ട്. അതിങ്ങനെ: 'കോഴിക്കോട് നഗരത്തില്‍ കടല്‍പ്പാലം മുതല്‍ ബീച്ചിലെ സെമിത്തേരി വരെയുള്ള കടല്‍ത്തീരമാണ് മത്തി ഉണക്കുവാന്‍ നാട്ടുകാര്‍ ഉപയോഗിക്കുന്നത്. കോഴിക്കോട്ട് ഏറ്റവും കൂടുതല്‍ മത്തി ലഭിച്ചത് 1913-ലാണ്. അധികമായി ലഭിക്കുന്ന മത്തി ഉണക്കിയും പച്ചയായും ഇവര്‍ തെങ്ങിന്‍ചുവട്ടിലിടുന്നു. 1913-ലാണ് കോഴിക്കോട് നഗരത്തില്‍ കോളറ എന്ന പകര്‍ച്ചവ്യാധി സംഹാരതാണ്ഡവമാടിയിരുന്നത് എന്നത് ഓര്‍ക്കുമല്ലോ. ഈച്ചകളുടെയും മണിയനീച്ചകളുടെയും ആക്രമണം ഇതിനു മുന്‍പൊരിക്കലും നഗരവാസികള്‍ അനുഭവിച്ചിട്ടില്ലാത്ത രീതിയില്‍ രൂക്ഷമായിത്തന്നെ അനുഭവപ്പെട്ടിരുന്നു. കോളറയുടെ അണുക്കള്‍ ഈ ഈച്ചകളാണ് കൊണ്ടുനടന്നിരുന്നതെന്ന് ഞങ്ങള്‍ ബലമായി സംശയിക്കുന്നു. പൊന്നാനിയില്‍ മത്തി പച്ചയായിത്തന്നെയാണ് തെങ്ങിന്‍ചുവട്ടില്‍ വളമായി ഇടുന്നത്. ഇവിടെയും കോളറയുടെ ആക്രമണം വളരെ രൂക്ഷമായിരുന്നു. ഇതിനു പുറമേയാണ് രൂക്ഷമായ ദുര്‍ഗന്ധത്തിന്റെ ശല്യവും. കോഴിക്കോട് നഗരത്തില്‍ മൂക്കു പൊത്തിയല്ലാതെ നടക്കാന്‍ പറ്റാത്ത ഒരവസ്ഥയാണ് ഇക്കാലങ്ങളില്‍ നിലവിലുള്ളത്. എന്നാല്‍ 1913 നു ശേഷം ഉയര്‍ന്നുവന്നിട്ടുള്ള ചില മീനെണ്ണ ഫാക്ടറികള്‍ ഈ ശല്യത്തെ കുറെയൊക്കെ നിയന്ത്രിക്കുന്നുണ്ട്. അതിനാല്‍ എന്റെ അഭിപ്രായത്തില്‍ മീനെണ്ണ ഫാക്ടറികളെ പ്രോത്സാഹിപ്പിക്കുകയാണ് ഈയൊരു പ്രശ്‌നത്തിന് ഞാന്‍ കാണുന്ന ഒരു പോംവഴി. പക്ഷേ, ഒരു കാര്യം ഓര്‍ക്കുമല്ലോ. മീനെണ്ണ ഫാക്ടറികള്‍ എപ്പോഴും ചെറുതായിരിക്കണം. കാരണം, മത്തി എല്ലാ വര്‍ഷവും സുലഭമായി ലഭിക്കണമെന്നില്ല. നമുക്ക് മത്തി ഉണക്കലിനെ നിയമംമൂലം പാടേ നിരോധിക്കുവാന്‍ കഴിയില്ല. കാരണം, ഇതൊരു വ്യാപകമായ ബിസിനസ്സാണ്. മലബാറില്‍ തലശ്ശേരിയിലാണ് ഈ മത്തിയുണക്കല്‍ നിയമംമൂലം ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുള്ളത്. 1907-ല്‍ തലശ്ശേരിയിലെ ഡിവിഷണല്‍ ഓഫീസര്‍ ചില ചട്ടങ്ങള്‍ കൊണ്ടുവരികയും സര്‍ക്കാര്‍ അത് 1908-ല്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചട്ടപ്രകാരം മത്തിയുണക്കാന്‍ തിരഞ്ഞെടുത്ത ചില സ്ഥലങ്ങള്‍ മാത്രം അനുവദിച്ചുകൊടുക്കുന്നു. ഈ സ്ഥലങ്ങളെ നാട്ടുകാര്‍ മീഞ്ചാപ്പകള്‍ എന്നാണ് വിളിച്ചുവരുന്നത്. സര്‍ക്കാറില്‍നിന്നും ലൈസന്‍സ് എടുത്തവരെ മാത്രമേ ഇത്തരം സ്ഥലങ്ങളില്‍ മത്തിയുണക്കാന്‍ സമ്മതിക്കാറുള്ളൂ. ജനവാസം കുറഞ്ഞ സ്ഥലങ്ങളാണ് തലശ്ശേരിയില്‍ ഇതിനായി തിരഞ്ഞെടുത്തു കാണുന്നത്. 1913 ലെ കോളറ ആക്രമണത്തെത്തുടര്‍ന്ന് കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സിലിനോടും തലശ്ശേരിയിലെ ഈ ചട്ടങ്ങള്‍ക്കനുസരണമായി നിയമമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.'
എന്തുകൊണ്ടാണ് ഈ രേഖകളില്‍ എല്ലാംതന്നെ മത്തിയെക്കുറിച്ചു മാത്രം പരാമര്‍ശിക്കുന്നുവെന്ന് മനസ്സിലാകുന്നില്ല. ഒരുപക്ഷേ, യന്ത്രവത്കൃത ബോട്ടുകളും മേല്‍ത്തരം വലകളും ഇല്ലാതിരുന്ന അക്കാലത്ത് നാടന്‍ തോണികള്‍ക്ക് ലഭ്യമായിരുന്നത് മത്തി മാത്രമായിരിക്കാം. ഏതായാലും ഇക്കാലത്തെ തലമുറയോട് ഒരു കാലത്ത് തെങ്ങിനു വളമായി മത്തി ഇട്ടിരുന്നു എന്നു പറഞ്ഞാല്‍ അവര്‍ നോണ്‍സെന്‍സ് എന്നേ പറയൂ. കോഴിക്കോട് വെള്ളയില്‍ മുന്‍പുണ്ടായിരുന്ന മീഞ്ചാപ്പകളുടെ ശേഷിപ്പുകള്‍ ഇപ്പോഴും നിങ്ങള്‍ക്കു കാണാം.
Comments
Post a Comment