പ്രണയത്തിന്‍െറ പാനപാത്രം
കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്‍െറ
കയ്ക്കുന്ന പ്രാണനെ ചുട്ടു പൊള്ളിച്ചതും
കണ്ണിന്‍െറ നക്ഷത്ര ജാലകത്തില്‍ക്കൂടി
ജന്മാന്തരങ്ങളെ കണ്ടു മൂര്‍ച്ഛിച്ചതും
പ്രണയം തുളുമ്പുന്ന കവിതകള്‍ കൊണ്ട് മലയാളത്തിലെ പാന പാത്രം നിറച്ച കവി.ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. തീവ്രപ്രണയത്തിന്‍െറ ചൂടും ചൂരും വരികളില്‍ നിറയ്ക്കുന്നതിനൊപ്പം വിരഹത്തിന്‍െറ നൊമ്പരവും ഹൃദയത്തില്‍ കോറി വരയ്ക്കുന്നു. പ്രണയമാണോ വിരഹമാണോ ഏറ്റവും തീവ്രമായത് എന്ന് ശങ്കിച്ചു പോവുന്ന അവസ്ഥ.
ചൂടാതെ പോയ് നിനക്കായ് ഞാന്‍
ചോരചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ് നിനക്കായ് ഞാനെന്‍െറ
പ്രാണെന്‍െറ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്നു തൊടാതെ പോയ് വിരല്‍ തുമ്പിനാല്‍
ഇന്നും നിനക്കായ് തുടിക്കുമീ തന്ത്രികള്‍
പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മനസ്സിലാഴ്ന്നിറങ്ങും ഈ വരികള്‍ പ്രണയ നൈരാശ്യത്തിന്‍െറ വേദന മുഴുവന്‍ നിറച്ചു വച്ച ഈ കവിതയിലൂടെ കവി അളക്കാന്‍ ശ്രമിക്കുകയാണ് പെണ്‍മനസ്സിന്‍െറ അറിയാത്തലങ്ങളെ. ചങ്കു പറിച്ചു കാണിച്ചിട്ടും അത് ചെമ്പരത്തിപ്പൂവാണെന്നു പറയുന്ന കാമുകിമാരുടെ പ്രണയം പറഞ്ഞു പിറകെ നടന്നിട്ടും സൌന്ദര്യം കാട്ടിക്കൊതുപ്പിച്ച് അഹങ്കാരത്തോടെ കടന്നു പോകുന്ന പെണ്‍കുട്ടികളുടെ ഹൃദയത്തിനു നേരെ പായുന്ന കൂരമ്പുകളാണ് ഓരോ വരികളും. അതില്‍ പ്രണയമുണ്ട്, നൈരാശ്യമുണ്ട് അതിലേറെ തീവ്രമായ ദുഖമുണ്ട്.
ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഖമെന്താനന്ദമാണെനിക്കോമനെ
എന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിധ്യം പകരുന്ന വേദന
വിരഹത്തിന്‍െറ ആത്മനൊമ്പരം വായിച്ചെടുക്കാം ഈ വരികളില്‍. അവള്‍ എന്നെന്നേക്കുമായി മറ്റൊരാളുടേതാവുമ്പോള്‍ ഒരു അന്യനെപ്പോലെ ദൂരെ മാറി നിന്ന് അവള്‍ക്കായി പ്രണയത്തോടെ ഒരു പ്രാര്‍ത്ഥന.. പ്രണയത്തിന് യാത്രാമൊഴി നല്‍കുന്ന വരികള്‍... അതില്‍ അവള്‍ക്കായ് ആശംസിക്കുന്നു പ്രതീക്ഷ നിറഞ്ഞ ഭാവി..
ശരീരത്തിന്‍െറയും ആത്മാവിന്‍െറയും ദാഹങ്ങള്‍ തമ്മില്‍ ലയിക്കുമ്പോള്‍ പ്രണയം ജനിക്കുന്നു. ആനന്ദത്തിനും അനശ്വരതയ്കകും വേണ്ടിയുള്ള രഹസ്വാന്വേഷണം അവസാനിയ്ക്കുന്നത് പ്രണയത്തിലാണ്. ഒരിയ്ക്കലും മരണമില്ലാത്ത വികാരമാണ് പ്രണയം..
വേറിട്ട ശബ്ദം കൊണ്ട് കരുത്തുറ്റ കവിതകള്‍ കൊണ്ട് മലയാളവിതയെ പ്രണയിക്കാന്‍ മലയാളിയെ പഠിപ്പിച്ച പ്രിയ കവിക്കിന്ന് പിറന്നാള്‍. ഈ പിറന്നാളോടെ വിശ്രമജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആ തൂലിക കാത്തിരിക്കുന്നു ഇനിയും പിറക്കാനിരിക്കുന്ന ഒരു പിടി കവിതകള്‍ക്കായി.
കയ്ക്കുന്ന പ്രാണനെ ചുട്ടു പൊള്ളിച്ചതും
കണ്ണിന്‍െറ നക്ഷത്ര ജാലകത്തില്‍ക്കൂടി
ജന്മാന്തരങ്ങളെ കണ്ടു മൂര്‍ച്ഛിച്ചതും
പ്രണയം തുളുമ്പുന്ന കവിതകള്‍ കൊണ്ട് മലയാളത്തിലെ പാന പാത്രം നിറച്ച കവി.ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. തീവ്രപ്രണയത്തിന്‍െറ ചൂടും ചൂരും വരികളില്‍ നിറയ്ക്കുന്നതിനൊപ്പം വിരഹത്തിന്‍െറ നൊമ്പരവും ഹൃദയത്തില്‍ കോറി വരയ്ക്കുന്നു. പ്രണയമാണോ വിരഹമാണോ ഏറ്റവും തീവ്രമായത് എന്ന് ശങ്കിച്ചു പോവുന്ന അവസ്ഥ.
ചൂടാതെ പോയ് നിനക്കായ് ഞാന്‍
ചോരചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ് നിനക്കായ് ഞാനെന്‍െറ
പ്രാണെന്‍െറ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്നു തൊടാതെ പോയ് വിരല്‍ തുമ്പിനാല്‍
ഇന്നും നിനക്കായ് തുടിക്കുമീ തന്ത്രികള്‍
പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മനസ്സിലാഴ്ന്നിറങ്ങും ഈ വരികള്‍ പ്രണയ നൈരാശ്യത്തിന്‍െറ വേദന മുഴുവന്‍ നിറച്ചു വച്ച ഈ കവിതയിലൂടെ കവി അളക്കാന്‍ ശ്രമിക്കുകയാണ് പെണ്‍മനസ്സിന്‍െറ അറിയാത്തലങ്ങളെ. ചങ്കു പറിച്ചു കാണിച്ചിട്ടും അത് ചെമ്പരത്തിപ്പൂവാണെന്നു പറയുന്ന കാമുകിമാരുടെ പ്രണയം പറഞ്ഞു പിറകെ നടന്നിട്ടും സൌന്ദര്യം കാട്ടിക്കൊതുപ്പിച്ച് അഹങ്കാരത്തോടെ കടന്നു പോകുന്ന പെണ്‍കുട്ടികളുടെ ഹൃദയത്തിനു നേരെ പായുന്ന കൂരമ്പുകളാണ് ഓരോ വരികളും. അതില്‍ പ്രണയമുണ്ട്, നൈരാശ്യമുണ്ട് അതിലേറെ തീവ്രമായ ദുഖമുണ്ട്.
ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഖമെന്താനന്ദമാണെനിക്കോമനെ
എന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിധ്യം പകരുന്ന വേദന
വിരഹത്തിന്‍െറ ആത്മനൊമ്പരം വായിച്ചെടുക്കാം ഈ വരികളില്‍. അവള്‍ എന്നെന്നേക്കുമായി മറ്റൊരാളുടേതാവുമ്പോള്‍ ഒരു അന്യനെപ്പോലെ ദൂരെ മാറി നിന്ന് അവള്‍ക്കായി പ്രണയത്തോടെ ഒരു പ്രാര്‍ത്ഥന.. പ്രണയത്തിന് യാത്രാമൊഴി നല്‍കുന്ന വരികള്‍... അതില്‍ അവള്‍ക്കായ് ആശംസിക്കുന്നു പ്രതീക്ഷ നിറഞ്ഞ ഭാവി..
ശരീരത്തിന്‍െറയും ആത്മാവിന്‍െറയും ദാഹങ്ങള്‍ തമ്മില്‍ ലയിക്കുമ്പോള്‍ പ്രണയം ജനിക്കുന്നു. ആനന്ദത്തിനും അനശ്വരതയ്കകും വേണ്ടിയുള്ള രഹസ്വാന്വേഷണം അവസാനിയ്ക്കുന്നത് പ്രണയത്തിലാണ്. ഒരിയ്ക്കലും മരണമില്ലാത്ത വികാരമാണ് പ്രണയം..
വേറിട്ട ശബ്ദം കൊണ്ട് കരുത്തുറ്റ കവിതകള്‍ കൊണ്ട് മലയാളവിതയെ പ്രണയിക്കാന്‍ മലയാളിയെ പഠിപ്പിച്ച പ്രിയ കവിക്കിന്ന് പിറന്നാള്‍. ഈ പിറന്നാളോടെ വിശ്രമജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആ തൂലിക കാത്തിരിക്കുന്നു ഇനിയും പിറക്കാനിരിക്കുന്ന ഒരു പിടി കവിതകള്‍ക്കായി.
Comments
Post a Comment