സര്‍ക്കാര്‍ ചട്ടം അട്ടിമറിക്കുന്നത് മന്ത്രിമാര്‍

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണം 27 മുതല്‍ 30 വരെ ആയിരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. പേഴ്സനല്‍ സ്റ്റാഫുകളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു ഭരണവകുപ്പ് 2011 സെപ്റ്റമ്പര്‍ 16ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉത്തരവ് പ്രകാരം ഒരു പ്രൈവറ്റ് സെക്രട്ടറിയോ അല്ളെങ്കില്‍ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയോ ആയി ഒരാളെ നിയമിക്കാം. പലരും രണ്ട് തസ്തികകളിലും ആളെ നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ 20 പേര്‍ക്ക് 18 പ്രൈവറ്റ് സെക്രട്ടറിമാരുണ്ട്. കെ. ബാബു, പി.കെ കുഞ്ഞാലികുട്ടി എന്നിവര്‍ക്കാണ് പി.എസ് ഇല്ലാത്തത്. സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിമാരുടെ ആകെ എണ്ണം 21 ആണ്. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാരുടെ എണ്ണം മൂന്ന്, അസി. പ്രൈവറ്റ് സെക്രട്ടറിമാര്‍: നാല്, ഇതില്‍ രണ്ട് പേരെ മാത്രമേ നേരിട്ട് നിയമിക്കാന്‍ പാടുള്ളു. അഡീഷനല്‍ പേഴ്സനല്‍ അസിസ്റ്റന്‍ഡ്, പേഴ്സനല്‍ അസിസ്റ്റന്‍ഡ് എന്നീ തസ്തികികളില്‍ ഒരാളെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ. രണ്ട് ക്ളാര്‍ക്ക് മാരെയും നിയമിക്കാം. അസിസ്റ്റന്‍ഡ് അല്ളെങ്കില്‍ സെക്ഷന്‍ ഓഫീസര്‍മാരെ നിയമിക്കാം. അസിസ്റ്റന്‍ഡുമാര്‍ ബിരുദ ധാരികളായിരിക്കണമെന്ന് നിര്‍ബന്ധമാണ്. സെക്ഷന്‍ ഓഫീസര്‍മാരെ നിയമിക്കേണ്ടത് സെക്രട്ടേറിയറ്റില്‍ നിന്നാണ്് ഡൈപിസ്റ്റിന്‍െറയും കോണ്‍ഫിഷന്‍ഷ്യല്‍ അസിസ്റ്റന്‍ഡിന്‍െറ രണ്ട് വീതം തസ്തികയിലും നിയമിക്കാം. ഈ ഉത്തരവ് ലംഘിച്ചാണ് പലരും നിയമനം നടത്തിയിരിക്കുന്നത്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം