അനശ്വരപ്രണയത്തിന് നിത്യസ്മാരകം




 നിനക്ക് സ്മാരകം പണിയാന്‍ എന്‍്റെ കയ്യില്‍ വെണ്ണക്കല്ലുകളും സ്വര്‍ണക്കട്ടികളുമില്ല. സ്മാരകമായി ഈ കഥ സമര്‍പ്പിക്കുന്നു ആദ്യമായി എഴുതിയ കഥ പ്രണയിനി കാഞ്ചനമാലയ്ക്ക് അയച്ചുകൊടുത്തിട്ട് മൊയ്തീന്‍ ഇങ്ങനെയെഴുതി...  അനശ്വരപ്രണയത്തിന്‍്റെ നിത്യസ്മാരകമായി ഇരുവഴിഞ്ഞിപ്പുഴയുടെ ആഴങ്ങളിലേക്ക് മൊയ്തീന്‍ ഒലിച്ചുപോയി 30 വര്‍ഷം പിന്നിടുമ്പോള്‍ മൊയ്തീന്‍ ജീവിച്ച മുക്കത്തെ മണ്ണില്‍ കാഞ്ചന മൊയ്തീനു സ്മാരകം പണിയുകയാണ്.

ആ സ്മാരകത്തിന് അടിത്തറയിടുന്നതാകട്ടെ സംഗീതജ്ഞന്‍ രമേഷ് നാരായണിന്‍്റെ നേതൃത്വത്തിലുള്ള ഒരു സംഘം സിനിമാ പ്രവര്‍ത്തകരും. ജാതിയുടെയും മതത്തിന്‍്റെയും അതിര്‍ത്തികള്‍ പൊട്ടിച്ചറെിഞ്ഞിട്ടും ഒരുമിക്കുന്നതിനു മുമ്പ് വിധി വേര്‍പെടുത്തിയ മൊയ്തീന്‍ കാഞ്ചന പ്രണയം സിനിമയാകുന്നു. 1960കളിലും എഴുപതുകളിലും മലബാറിന്‍്റെ സാമൂഹികരംഗത്ത് വന്‍ ചലനങ്ങളുണ്ടാക്കിയ പ്രണയത്തിന് അഭ്രഭാഷ്യം ചമയ്ക്കുന്നതിനു മുന്നോടിയായി സ്മാരക നിര്‍മാണത്തിന് അഞ്ചു ലക്ഷം രൂപ സിനിമയുടെ അണിയറക്കാര്‍ കാഞ്ചനയ്ക്കു കൈമാറി. അഭിനയം എന്ന ഹിറ്റ് ചലച്ചിത്രം മലയാള സിനിമാ ലോകത്തിനു നല്‍കിയ ബി.പി. മൊയ്തീന്‍ എന്ന നിര്‍മാതാവിനോടുള്ള ആദരം കൂടിയാണ് ഈ സിനിമ.

സിനിമാക്കഥ തന്നെയാണ് മൊയ്തീന്‍്റെയും കാഞ്ചനയുടെയും ജീവിതം.  മതം നോക്കാതെ നാമ്പിട്ട പ്രണയം. ഒരുമിക്കാനാഗ്രഹിച്ച 30 വര്‍ഷങ്ങള്‍. കുടുംബത്തിലെയും സമൂഹത്തിലെയും എതിര്‍പ്പ്. മൊയ്തീന്‍്റെ വയര്‍
തുളച്ച് പിതാവിന്‍്റെ കത്തിമുന. ഒടുവില്‍, ആഗ്രഹങ്ങളെല്ലാം തട്ടിയെടുത്ത തോണിയപകടം. കഴുത്തിലൊരു താലി കയറിയിട്ടില്ലങ്കെിലും ഈ എഴുപത്തിമൂന്നാംവയസ്സിലും മൊയ്തീന്‍്റെ വിധവയായി ജീവിക്കുന്നു കാഞ്ചനമാല.

ആരായിരുന്നു മൊയ്തീന്‍?

കോഴിക്കൊട് മുക്കത്തുകാരുടെ ഇതിഹാസപുരുഷന്‍. പഞ്ചായത്ത് പ്രസിഡന്‍്റും നാട്ടിലെ പ്രമാണിയുമായിരുന്ന ബി.പി. ഉണ്ണിമോയി സാഹിബിന്‍്റെ മകന്‍. ബാപ്പയുടെ കൂട്ടുകാരന്‍ കൊറ്റങ്ങല്‍ അച്യുതന്‍്റെ മകള്‍ കാഞ്ചനമാലയെക്കാള്‍ മൂന്നുവയസ്സിനു മൂപ്പുണ്ടെങ്കിലും സഹപാഠികളായിരുന്നു അവര്‍. പ്രണയം മൊട്ടിടുന്നതു കൌമാരകാലത്ത്. അതു വളര്‍ന്നു തുടങ്ങിയപ്പോഴേക്കും വീട്ടുകാരും നാട്ടുകാരും അറിഞ്ഞു. മൊയ്തീന്‍ വീട്ടില്‍നിന്നു പുറത്തായി. കാഞ്ചന വീട്ടുതടങ്കലിലും.

മറ്റുള്ളവരറിയാതെ എഴുത്തുകള്‍. അതിനായി പുതിയൊരു ലിപി തന്നെ കണ്ടുപിടിച്ചു.  പ്രണയം എഴുത്തില്‍ ഒതുക്കിയില്ല മൊയ്തീന്‍. സ്ത്രീശാക്തീകരണത്തിനായി മോചന എന്ന പ്രസ്ഥാനം രൂപീകരിച്ചു. ഇംഗ്ളീഷില്‍ എഴുതിയാല്‍ ഇതില്‍നിന്നു മൊയ്തീന്‍ എന്നും കാഞ്ചനയെന്നും വായിച്ചടെുക്കാം. കലാസംഘടനയ്ക്കു കലാമന്ദിര്‍ എന്നു പേരിട്ടതും ഇരുവരുടെയും പേര് സൂചിപ്പിച്ചുതന്നെ.

ചില്‍ഡ്രന്‍സ് ലൈബ്രറിയും തൊഴില്‍ പരിശീലനകേന്ദ്രവും തുടങ്ങി. സ്പോര്‍ട്സ് ഹെറാള്‍ഡ് എന്ന പേരില്‍ മൊയ്തീന്‍ തുടങ്ങിയ ഇംഗ്ളിഷ് സ്പോര്‍ട്സ് മാസിക പ്രകാശനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.  കാല്‍പന്തുകളിക്കാരന്‍ കൂടിയായിരുന്ന മൊയ്തീന്‍്റെ കയ്യാപ്പു പതിയാത്തതൊന്നും നാട്ടിലുണ്ടായിരുന്നില്ല. സഹായം വേണ്ടിടത്തെല്ലാം ആരും വിളിക്കാതെ മൊയ്തീന്‍ ഓടിയത്തെുമായിരുന്നു.

ഇരുവഴിഞ്ഞിപ്പുഴയുടെ ആഴങ്ങളിലേക്ക്

ഒരുമിച്ചു ജീവിക്കാനുള്ള ശ്രമങ്ങളെല്ലാം പല കാരണങ്ങളാല്‍ പരാജയപ്പെട്ടു. ഒരിക്കല്‍ സ്വന്തം ബാപ്പ തന്നെ കത്തിമുനയില്‍ കോര്‍ത്തു. ബാപ്പയുടെ കുത്തേറ്റു ചോര ചിന്തിയ 1964 ജൂലൈ 11നെ ഓര്‍മിച്ചുകൊണ്ട് എല്ലാ ജൂലൈ പതിനൊന്നിനും ചോരയില്‍ മുക്കിയ പേനകൊണ്ട് അവര്‍ പരസ്പരം കത്തുകളെഴുതി. 18 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു ജൂലൈയില്‍ അതു സംഭവിച്ചു.

കൊടിയത്തൂരിലെ തറവാട്ടിലത്തെി ഉമ്മയെ കണ്ട് കോഴിക്കൊട്ടേക്കു തെയ്യിന്‍കടവില്‍നിന്നു തോണിയില്‍ മൊയ്തീന്‍ പുറപ്പെട്ടു. വെള്ളരിമലയില്‍ ഉരുള്‍പൊട്ടിയതോടെ പ്രക്ഷുബ്ധമായ ഇരുവഴിഞ്ഞിപ്പുഴയുടെ നടുവില്‍ തോണി മറിഞ്ഞു. ആഴങ്ങളില്‍നിന്നു പല ജീവനുകള്‍ കോരിയെടുത്തു മൊയ്തീന്‍ കരയ്ക്കത്തെിച്ചു. പക്ഷേ... കുട്ടിക്കാലത്ത് ഏറെ സ്നേഹിച്ച പുഴയ്ക്ക് മൊയ്തീനെ വേണമായിരുന്നു. മൂന്നാംപക്കമാണു ജഡം കണ്ടെടുത്തത്. ഒരുപാടു ജീവിതങ്ങള്‍ കരയ്ക്കത്തെിച്ചു ജീവന്‍ വെടിഞ്ഞ മൊയ്തീനെത്തേടി മരണാനന്തരം രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരമത്തെി.

താലി കെട്ടാതെ വിധവ

പ്രണയം വീട്ടുകാര്‍ കണ്ടുപിടിച്ചശേഷം 25 വര്‍ഷത്തോളം വീട്ടുതടങ്കലില്‍. മൊയ്തീന്‍്റെ മരണശേഷം ആ ഓര്‍മകളില്‍ മുഴുകി 30 വര്‍ഷത്തോളം മനസ്സിന്‍്റെ തടവറയില്‍. ഒരുമിച്ചു ജീവിക്കണമെന്ന ആഗ്രഹം ബാക്കിയാക്കി നാല്‍പത്തിനാലാം വയസ്സില്‍ മൊയ്തീന്‍ പോയപ്പോള്‍ കൂടെപ്പോകാന്‍ കാഞ്ചന ആഗ്രഹിച്ചതാണ്. ആത്മഹത്യാശ്രമം പലവട്ടം പരാജയപ്പെട്ടപ്പോള്‍ സാന്ത്വനവുമായി മൊയ്തീന്‍്റെ ഉമ്മ ഫാത്തിമയത്തെി. അവന്‍ തുടങ്ങിവച്ചതൊക്കെ നമുക്കു പൂര്‍ത്തിയാക്കാനുണ്ടെന്ന ഉമ്മയുടെ വാക്കുകള്‍ കാഞ്ചനയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. മരുമകളായിത്തന്നെ മൊയ്തീന്‍്റെ വീട്ടിലേക്കു കാഞ്ചന കാലെടുത്തുവച്ചു.

അവസാനകാലത്ത് ഉമ്മയും മൊയ്തീനും താമസിച്ചിരുന്ന വീടും 23 സെന്‍്റ് സ്ഥലവും കേന്ദ്രമാക്കി ബി.പി. മൊയ്തീന്‍ സേവാമന്ദിര്‍ തുടങ്ങി. ബി.പി. മൊയ്തീന്‍ ലൈബ്രറി, എ.എം. ഫാത്തിമ സ്ത്രീരക്ഷാകേന്ദ്രം, തൊഴില്‍ പരിശീലനകേന്ദ്രം, നേതാജി അന്ത്യോദയകേന്ദ്രം, പി.ടി. ഭാസ്കരപ്പണിക്കര്‍ പ്രശ്നപരിഹാര കേന്ദ്രം, മഹിളാ അവകാശ സംരക്ഷണസമിതി, മോചന വിമന്‍സ് ക്ളബ്, പരിസ്ഥിതി വിദ്യാലയം, സായാഹ്ന സ്വര്‍ഗം, പി.എന്‍. പണിക്കര്‍ സൗഹൃദഗ്രാമ സമിതി എന്നിങ്ങനെ ബി.പി. മൊയ്തീന്‍ സേവാമന്ദിര്‍ എന്ന  വന്‍മരത്തിലെ ശാഖകള്‍ പടര്‍ന്നു.

എന്നാല്‍ ഉമ്മയുടെ സഹോദരന്‍്റെ മകന്‍ സേവാമന്ദിര്‍ സ്ഥിതി ചെയ്ത വീടിനും സ്ഥലത്തിനും കേസിനു പോയതോടെ തൊട്ടടുത്ത് ഒരു കുടില്‍ കെട്ടി പ്രവര്‍ത്തനം മാറ്റേണ്ടിവന്നു. മൊയ്തീന്‍്റെ സ്മാരകമാക്കാം എന്ന് ആലോചിച്ചിരുന്ന വീട് പൊളിച്ചു. ഒത്തുതീര്‍പ്പെന്ന നിലയില്‍ ഏഴു സെന്‍്റ് ഭൂമി ഇവിടെ അനുവദിച്ചിട്ടുണ്ട്. അതില്‍ സ്മാരകമുയര്‍ത്തുകയും സേവാമന്ദിറിന്‍്റെ പ്രവര്‍ത്തനകേന്ദ്രം സ്ഥാപിക്കുകയുമാണ് ഇന്നു കാഞ്ചനയുടെ ലക്ഷ്യം.

സിനിമയിലേക്ക്

സിനിമ എന്നും മൊയ്തീന്‍്റെ സ്വപ്നങ്ങളിലുണ്ടായിരുന്നു. സീമയെ ആദ്യമായി ക്യാമറയ്ക്കു മുന്നിലത്തെിച്ച്, നിഴലേ നീ സാക്ഷി എന്ന പേരില്‍ മൊയ്തീന്‍ സിനിമയെടുത്തു. ആദ്യ സിനിമ വെളിച്ചം കണ്ടില്ളെങ്കിലും പിന്നെയും മൂന്നു സിനിമ നിര്‍മിച്ചു മൊയ്തീന്‍. ഇതില്‍ തിയറ്ററിലത്തെിയത് ജയന്‍ നായകനായ അഭിനയം മാത്രം. നാലാമത്തെ സിനിമ പുറത്തിറങ്ങാനിരിക്കെയാണു മൊയ്തീനെ മരണം തട്ടിയെടുത്തത്.

ദേശീയതലത്തില്‍ പ്രശംസ പിടിച്ചുപറ്റുകയും ഒട്ടേറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്ത ‘ജലം കൊണ്ടു മുറിവേറ്റവള്‍’ എന്ന ഡോക്യുമെന്‍്ററിയിലൂടെയാണ് മൊയ്തീന്‍്റെയും കാഞ്ചനയുടെയും പ്രണയകഥ ആദ്യമായി ക്യാമറയില്‍ പതിയുന്നത്്. ഒരിക്കലും തിരിച്ചുവരാത്ത പ്രിയപ്പെട്ടവന്‍്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജീവിതം മാറ്റിവച്ച കാഞ്ചനയുടെ കഥ ഡോക്യുമെന്‍്ററിയിലൂടെ കണ്ടപ്പോഴാണ് രമേഷ് നാരായണന് ഇതു സിനിമയാക്കണമെന്നു തോന്നിയത്. ആദ്യത്തെ സിനിമാ സംരംഭം. ഡോക്യുമെന്‍്ററിയുടെ സംവിധായകനായ ആര്‍.എസ്. വിമല്‍ തന്നെയാണു സിനിമയുടെ സംവിധാനം. തിരക്കഥയും സംഭാഷണവും തയാറാക്കുന്നതു കഥാകൃത്തായ സന്തോഷ് ഏച്ചിക്കാനം. അമേരിക്കന്‍ മലയാളിയായ സുരേഷ് രാജാണു കോ¥്രപാഡ്യൂസര്‍.

മഴയും കുത്തിയൊലിച്ചൊഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയും പ്രധാന കഥാപാത്രങ്ങളായതിനാല്‍ ജൂണില്‍ ഷൂട്ടിങ് തുടങ്ങും. മൊയ്തീന്‍്റെ ആത്മമിത്രവും നാടകപ്രവര്‍ത്തകനുമായ മുക്കം ഭാസിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുഴുവന്‍ സിനിമാസംരംഭത്തിനു പിന്നില്‍ അണിനിരന്നു കഴിഞ്ഞു. യാത്ര പോലും പറയാതെ ഇരുവഴിഞ്ഞിപ്പുഴയിലേക്ക് ഇറങ്ങിപ്പോയ തങ്ങളുടെ നായകന്‍ അഭ്രപാളിയില്‍ പുനര്‍ജനിക്കുന്നത് അവര്‍ക്കു കാണണം.

കടപ്പാട്: ജോജി സൈമണ്‍,  മലയാള മനോരമ ഞായറാഴ്ച- 31.03.13

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം