മരണക്കളമാകുേമ്പാൾ റോഡുകൾ?


അപകട നിരക്കിെൻറ ഭയാനകമായ ഉയർച്ച നഗരത്തെ ഏറെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കോടികൾ െചഴെിച്ച് ട്രഫിക്  ബോധവത്ക്കരണവും വാഹന പരിശോധനയുമെല്ലാം ഒരു വശത്ത് തകൃതിയാകുേമ്പാഴും വർഷംതോറും  ഉണ്ടാകുന്ന അപകടങ്ങളുടെയും മരണത്തിെൻറയും എണ്ണത്തിൽ മാത്രം കാര്യമായ മാറ്റമുണ്ടാകുന്നില്ല. പൊലീസ്, ട്രാഫിക് പൊലീസ്, മോേട്ടാർ വാഹന വകുപ്പ് തുടങ്ങി മൂന്ന് വിഭാഗങ്ങളുടെ ഭാഗത്ത് നിന്ന് ട്രാഫിക്, ഗതാഗത സംവിധാനങ്ങൾ  കാര്യക്ഷമമാക്കാനുള്ള നടപടിയുണ്ട്. കൂടാതെ കോടികൾ ചിലവഴിച്ച് ജില്ലാ കലക്ടറുടെയും പൊലീസ് അധികൃതരുടെയും മോൽനോട്ടത്തിൽ പ്രവർത്തിക്കുന്ന റോഡ് സുക്ഷാ  അതോറിറ്റിയുടെ പ്രവർത്തനവുമുണ്ട്. എന്നിട്ടും സിറ്റി പരിധിയിൽ കഴിഞ്ഞ വർഷം മാത്രം 1542 അപകടത്തിൽ 145 പേർ മരണപ്പെടുകയും 1682 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇത്രയും ജാഗ്രത പുലർത്തിയിട്ടും അപകട നിരക്ക് നിയന്ത്രണ വിേധയമാക്കാൻ ആവാത്തത് എന്തെന്ന അന്വേഷണത്തിന് ലഭിക്കുന്ന മറുപടി ഒന്നാണ്. വാഹനമോടിക്കുന്നവരുടെ ട്രാഫിക് സംസ്കാരത്തിെൻറ  അപാകതയാണ് വിവിധ മേഖലകളിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.

നിയമം പാലിക്കുന്നത് പോരായ്മയോ?
______________

സംസ്ഥാനത്തെ ഏതൊരു നഗരത്തെയും പോലെ തിരക്കേറിയതും എന്നാൽ വീതി കുറഞ്ഞതും കാര്യക്ഷമമായ പാർക്കിങ് സംവിധാനമില്ലാത്തതുമാണ് നമ്മുടെയും റോഡുകൾ. ഇക്കാര്യം ബോധ്യമുള്ളവർ പോലും പക്ഷെ സ്വന്തം കൈയ്യിൽ വാഹനം ലഭിച്ചാൽ ഒാടിക്കുന്നത് വല്ലാത്തൊരു അക്രമസ്വഭാവത്തോടെയാണന്ന് പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം അസൗകര്യങ്ങൾ കൂടി പരിഗണിച്ച് നിയമം പാലിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടേതിനും വിലകൽപിച്ചുള്ള ഡ്രൈവിങ് സംസ്കാരമാണ് ഉണ്ടാകേണ്ടത്. ഇൗ ലക്ഷ്യത്തോടെയാണ് കുട്ടികളിൽ തന്നെ ആരോഗ്യകരമായ ഡ്രൈവിങ് എന്ന സന്ദേശവുമായി സംസ്ഥാന തലത്തിൽ സ്കൂളുകളിൽ ട്രാഫിക് ക്ലബ്ബുകൾക്ക് തുടക്കംഒ കുറിച്ചത്. സ്കൂൾ കുട്ടികളേക്കാൾ കൂടുതൽ വാഹനം ഉപയോഗിക്കുന്ന കോളജ് തലത്തിൽ പക്ഷെ ഇൗ ബോധവത്ക്കരണ പ്രവൃത്തിക്ക് കാര്യമായ സ്വീകാര്യത ലഭിച്ചിട്ടില്ല. ഏറ്റവും കൂടുതൽ അപകട കാരണമാകുന്ന ത് ഇരുചക്ര വാഹനങ്ങളാണെന്നും കൂടുതൽ മരണം സംഭവിക്കുന്നത് വിദ്യാർഥികൾ ഉൾപ്പെടുന്ന യുവാക്കളിലാണെന്നും നാറ്റ്പാക്ക് ഉൾപ്പെടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഥിതി വിവര കണക്കുകൾ പരിശോധിച്ചാൽ സിറ്റിയിൽ ഒരാഴ്ചയിൽ മൂന്ന് പേർ വീതം വാഹനാപകടത്തിൽ മരണപ്പെടുന്നുണ്ട്. ഇതിൽ രണ്ട് പേർ ബൈക്ക് യാത്രികരാണെന്നതും ഞെട്ടിക്കുന്ന വിവരമാണ്. രാജ്യത്തിെൻറ ഭാവി പ്രതീക്ഷയായ യുവാക്കളാണ് വാഹനാപകടങ്ങളിൽ കൂടുതൽ മരണപ്പെടുന്നതെന്ന് ചുരുക്കം.

ഗതാഗത നിയമം പാലിക്കുന്നതിലുള്ള വിമുഖത ഏറ്റവും കൂടുതൽ കണ്ടുവരുന്നതും യുവാക്കളിലാണ്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കണമെന്ന അടിസ്ഥാന വ്യവസ്ഥ പാലിക്കുന്നതിൽ പോലും ആർക്കും താൽപര്യമില്ല.

ഇരുചക്ര വാഹനം ഒാടിക്കുന്നവർക്ക് ഹെൽമറ്റ് ധരിക്കാനാണ് വിമുഖതയെങ്കിൽ കാർ ഡ്രൈവർമാർക്ക് സീറ്റ്  ബെൽറ്റിേനാടണ് വിരോധം. ബസുകളിലും ലോറികളിലും കഠിനമായ ഡെസിബല്ലത്തിലുള്ള എയർഹോണുകളും  സ്പീഡ് ഗവർണറിെൻറ അപാകതയുമായിരിക്കും നിയമലംഘനം. എന്തിനേറെ പറയുന്നു സ്ത്രീകൾക്കോ  കുട്ടികൾക്കോ പോലും സീബ്രാലൈൻ മുറിച്ചു കടക്കാൻ രണ്ട് മിനിറ്റ് സമയം നിർത്തികൊടുക്കാൻ പോലും അസഹിഷ്ണുതയുള്ളവരാണ് മിക്ക ഡ്രൈവർമാരുമെന്നത് ലജ്ജാകരമാണ്. ഒരുമാസത്തിനുള്ളിൽ പതിനായിരത്തോളം ട്രാഫിക് നിയമലംഘനങ്ങളാണ് സിറ്റി പരിധിയിൽ ഉണ്ടാകുന്നത്. അമിത വേഗതയും അശ്രദ്ധമായ വാഹനമോടിക്കലുമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ. ഹെൽമറ്റ് ധരിക്കാത്ത േകസുകളുടെ എണ്ണാും കൂടതലായിരിക്കും. അതേസമയം സീറ്റ് ബെൽറ്റിെൻറ കാര്യത്തിൽ പൊലീസ് പരിശോധന കാര്യക്ഷമമല്ലെന്ന ആക്ഷേപവുമുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ സിറ്റി ട്രാഫിക് പൊലീസ് 7858 കേസ്ാണ രജിസ്റ്റർ ചെയ്തത്. വിവിധ നിയമ ലംഘനങ്ങളിൽ ചുമത്തിയ കേസുകൾ: അമിത വേഗം- 2304, അശ്രദ്ധമായ വാഹനമോടിക്കൽ- 425, മദ്യപിച്ച് വാഹനമോടിക്കൽ- 56, ഹെൽമറ്റ് ധരിക്കാത്തത്- 1027, സീറ്റ് ബെൽറ്റ് ധരിക്കാത്തത് 199, അനധികൃത പാർക്കിങ്- 955, സീബ്രാ ലൈൻ- അഞ്ച്, മൂന്നു പേരെ വച്ചുള്ള ൈഡ്രവിങ്- മൂന്ന്, മറ്റുള്ളവ- 2938

വില്ലന്മാരെണങ്കിലും നാട്ടുകാർക്ക് ഹമ്പുകളോടാണ് പ്രിയം
_______________

റോഡകളിൽ ഹമ്പുകൾ നിർമ്മിക്കരുതെന്നാണ് മോേട്ടാർ വാഹന നിയമമെങ്കിലും പി.ഡബ്ല്യു.ഡി റോഡുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഗ്രാമീണ റോഡുകളിലും നിർമ്മിക്കുന്ന ഹമ്പുകൾ എത്ര പേരുടെ ജീവനെടുത്തുകാണും. നാട്ടിൻപുറത്തൊക്കെ ഹമ്പ് നിർമ്മിക്കാനൊരു കാരണം നോക്കിയിരിക്കുകയാണ് ചിലർ. അടുത്തെവിടെയെങ്കിലും ഒരു വിദ്യാലയമുണ്ടെങ്കിൽ ഹമ്പ് വേണമെന്നത് നിർബന്ധമാണ്. ചില റോഡുകളിൽ കിലോമീറ്ററിനുള്ളിൽ രണ്ടും മൂന്ന് ഹമ്പും കാണാം. ഇത്തരം ഹമ്പുകളിൽ കുരുങ്ങി പൊലിയുന്ന ജീവനുകൾ നിരവധിയാണ് അടുത്തിടെ ഹമ്പുകൾ മൂലം നഗരപരിധിയിലുണ്ടായ രണ്ട് അപകടങ്ങളിലായി മൂന്ന് പേരാണ് മരണപ്പെട്ടത്. ജനുവരി ഒന്നിന് വെസ്റ്റ്ഹിൽ വരക്കൽ ക്ഷേത്രത്തിന് സമീപത്തെ കേളുകുട്ടികാവിൽ റോഡിലെ ഹമ്പിൽ കയറി ബൈക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികളാണ് മരണപ്പെട്ടത്. പാലാഴിയിൽ ഭർത്താവിെൻറ കൂടെ ബൈക്കിെൻറ പിന്നിരുന്ന് യാത്ര ചെയ്ത വാട്ടർ അതോറിറ്റി ജീവനക്കാരി വീണ് മരണപ്പെടാൻ കാരണവും ഹമ്പ് തന്നെയായിരുന്നു.

ഹമ്പ് പോെല അപടകാരിയാണ് റോഡിലെ വലിയ കുഴികൾ. പൊട്ടിപ്പൊളിഞ്ഞ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടാലും അധികൃതർ താൽകാലിക അറ്റകുറ്റപ്പണിക്ക് പോലും തയാറാകാത്തതിനാൽ പലപ്പോഴും ബൈക്ക്  യാത്രികരുടെ മരണത്തിലേക്ക് നയിക്കാറുണ്ട്. കഴിഞ്ഞ ജൂൺ ആറിനാണ് കോട്ടൂളിയിൽ റോഡിലെ കുഴിയിലേക്ക് വീണ സ്കൂട്ടർ യാത്രികെൻറ ദേഹത്ത്കൂടെ ബസ് കയറി ഇറങ്ങിയത്. കക്കോടി സ്വദേശി ടി.പി. ബോബി (30)യാണ് ധാരുണമായി മരണപ്പെട്ടത്. ഇത് സംബന്ധിച്ച അന്വേഷണവും റിപ്പോർട്ട് സമർപ്പിക്കലുമെല്ലാം നടന്നെങ്കിലും കുഴി അടക്കൽ നടന്നത് എത്രേയാ കാലത്തിന് ശേഷം.

നിലക്കുേമാ കാതടപ്പിക്കുന്ന എയർ ഹോണുകൾ
_______________

വലിയ വാഹനങ്ങളിലെയും ചില സർക്കാർ വാഹനങ്ങളിെലയും ഡ്രൈവർമാർക്ക് എയർഹോണുകൾ ഉപയോഗിക്കാനുള്ള താൽപര്യം കൂടുതലാണ്. വഴിയാത്രക്കാരെയും ചെറുകിട വാഹനങ്ങളെയും പേടിപ്പിച്ച് മറികടക്കുക എന്നതാണ് ഇത്രയും ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുന്നതിെൻറ ലക്ഷ്യം. കടുത്ത ശാരീരിക വൈകല്യത്തിനിടയാക്കുന്ന ഇത്തരം ഹോണുകൾ നിയമലംഘനമാണെന്ന് അറിയാത്തവരല്ല ഇത് ഉപയോഗിക്കുന്നത്.

എയർഹോൺ നിരോധം അവഗണിച്ച് കേൾവി ശക്തിയെ ദോഷകരമായി ബാധിക്കും വിധം വാഹനങ്ങളിൽ എയർഹോൺ ഉപയോഗം. നഗര പരിധിക്കുള്ളിലും തിരക്കേറിയ റൂട്ടുകളിലും 60 ഡെസിബലിൽ താഴെയുള്ള ഹോൺ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യവസ്ഥ. സ്കൂൾ, കോളജ്, ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ, ആശുപത്രി തുടങ്ങിയവയുടെ പരിസരങ്ങളിൽ ഒരു തരത്തിലുമുള്ള ഹോണും ഉപയോഗിക്കാൻ പാടില്ല. സാധാരണ ഹോണുകളുമായി ഫിറ്റ്നെസ് ടെസ്റ്റിന് എത്തുന്ന വാഹനങ്ങൾ ടെസ്റ്റിന് ശേഷം മാരക ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ ഉപയോഗിക്കുകയാണ് പതിവ്. സ്കൂളിൽ പോവുന്ന കുട്ടികൾ ദിവസവും ഈ ശബ്ദം കേൾക്കുന്നത് കേൾവി ശക്തിക്ക് സാരമായ തകരാർ വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇരുചക്രവാഹനങ്ങളിലും മറ്റും മാതാപിതാക്കളുടെ മടിയിലിരുന്ന് യാത്ര ചെയ്യുന്ന കൈക്കുഞ്ഞുങ്ങളുടെ ചെവിപൊട്ടും വിധത്തിലാണ് മത്സരയോട്ടത്തിനിടെ ചില ബസുകൾ ഹോൺ പ്രയോഗിക്കുന്നത്. ഒരു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ചെവിയിൽ ഇത്തരം ശബ്ദം പതിച്ചാൽ വളരെ വേഗം കേൾവിശക്തി നഷ്ടപ്പെടുമെന്നും അത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുമെന്നും ഡോക്ടർമാർ പറയുന്നു. എയർ ഹോണുകൾ ഉൾപ്പെടെ ഡെസിബൽ കൂടിയ ഹോണുകൾ ചെറുവാഹനങ്ങൾ പോലും ഉപയോഗിക്കുന്നുണ്ട്. വാഹനങ്ങളിൽ പലതും പൊലീസിനെ കാണുമ്പോഴും നഗരത്തിൽ പ്രവേശിക്കുമ്പോഴും ഹോണുകളുടെ കണക്ഷൻ വേർപെടുത്തുകയാണ് ചെയ്യാറ്.

ഇപ്പോൾ ഗതാഗത വകുപ്പിനും പൊലീസിനും അനുവദിച്ച ഡെസിബൽ മീറ്റർ വാഹനത്തിൽ ഉപയോഗിക്കുന്ന ഹോണുകൾ ഏതെന്ന് പെട്ടെന്ന് കണ്ടെത്താവുന്ന ആധുനിക രീതിയിലുള്ളതാണ്. ട്രാഫിക് പൊലീസിന് അനുവദിച്ച ഡെസിബൽ മീറ്റർ ഇതുവരെ പലയിടത്തും ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ഇരുചക്രവാഹനങ്ങൾ അടക്കമുള്ള ചെറുവാഹനങ്ങളിൽ വിവിധതരം ജന്തുക്കളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ റോഡരികിലൂടെ നടന്നുപോകുന്ന യാത്രക്കാരെ ഭയപ്പെടുത്തും. ട്രാഫിക്ക് പൊലീസ്കൂടി നടപടിയുമായി ഇറങ്ങിയാൽ ഹോണിെൻറ ദുരുപയോഗം നിയന്ത്രിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വഴിയാത്രക്കാർക്കും മുന്നിൽ പോവുന്ന വാഹനത്തിലെ യാത്രക്കാർക്കും ഹാനികരമല്ലാത്ത ഹോൺ ഉപയോഗിക്കണമെന്നാണ് മോട്ടോർ വാഹന ചട്ടങ്ങൾ നിഷ്കർഷിക്കുന്നത്. എന്നാൽ ഇത് കാറ്റിൽ പറത്തിയാണ് ബസുകൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക സ്വവകാര്യ വാഹനങ്ങളിലെയും ഹോണുകൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന ഹോണുകൾ നിയമപരിധിക്കകത്തു മാത്രമുള്ള ശബ്ദം പുറപ്പെടുവിക്കുന്നതാണ്. എന്നാൽ, ഉച്ചത്തിലുള്ള ശബ്ദത്തിനായി ചൈനീസ് നിർമിത ഹോണുകളാണ് ഉപയോഗിക്കുന്നത്. ഇവക്ക് വിലയും കുറവാണ്. ആർ.ടി.ഒയുടെ നേതൃത്വത്തിൽ ജനുവരിയിൽ നടന്ന പരിശോധനയി നഗരത്തിൽ എയർ ഹോൺ ഘടിപ്പിച്ച 50 വാഹനങ്ങൾക്കെതിരെ ആർ.ടി.ഒ നടപടിയെടുത്തിരുന്നു.

വാഹന പരിശോധന പ്രഹസനമോ
_____________

റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിെൻറ ഭാഗമായി സിറ്റി ട്രാഫിക്കും മോട്ടോൾ വാഹന വകുപ്പും സംയുക്തമായി നഗരത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വാഹന പരിശോധന കർശനമാക്കിയിരുന്നു. ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനായി മൂന്ന് ദിവസം വരെ ഒരേ കുറ്റകൃത്യങ്ങളുടെ പരിശോധനയായിരുന്നു ആക്ഷൻ പ്ലാനിെൻറ സവിശേഷത. തുടർച്ചയായി മൂന്ന് ദിവസം അനധികൃത പാർക്കിങ് പരിശോധിക്കുമ്പോൾ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിച്ചിട്ടുണ്ടോ എന്നറിയാൻ മറ്റൊരു മൂന്ന് ദിവസവും തുടർച്ചയായ പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, സീബ്രാ ലൈൻ, ഡിവൈഡറുകൾ എന്നിവ മുറിച്ചു കടക്കൽ, സ്പീഡ് ഗവർണർ ഘടിപ്പിക്കാത്തത്, കൂളിങ്ഗ്ലാസ് മാറ്റാത്തത്, വാഹന രേഖകളും ലൈസൻസും സീക്ഷിക്കാത്തവർ തുടങ്ങി വ്യത്യസ്ത കുറ്റകൃത്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ജനുവരിയിലെ പരിശോധന. ഫെബ്രുവരി മുതൽ ഏല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെയും നടപടി കർശനമാക്കി. എന്നാൽ ആക്ഷൻ പ്ലാനിെൻറ പേരിൽ ഇരുചക്ര വാഹനങ്ങളെ വേട്ടയാടുന്നതായി ആക്ഷേപമുയർന്നു.  

മാവൂർ റോഡ് ഗൾഫ് ബസാർ പരിസരം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരം തുടങ്ങിയ വിവിധയിടങ്ങളിൽ നിരവധി ഇരുചക്ര വാഹനങ്ങൾക്കെതിരെ അനധികൃത പാർക്കിങിന് പെറ്റികേസ് ചുമത്തി. അമിത വേഗത്തിന് 300 മൂതൽ 400 രൂപ വരെയും അശ്രദ്ധമായി വാഹനമോടിക്കുന്നതിന് ആയിരം രൂപയും അനധികൃത പാർക്കിങിന് 600 രൂപ വരെയുമാണ് പിഴയീടാക്കുന്നത്. പൊലീസ് നടപടി കർശനമാക്കിയതോടെ വാഹന പാർക്കിങ് പ്രയാസമായതിനാൽ പലപ്രധാന വ്യാപാര കേന്ദ്രങ്ങളിലെയും കച്ചവടം ഗണ്യമായി കുറഞ്ഞതായി വ്യാപവരികൾ പറയുന്നു. അമിതവേഗം ഉൾപ്പെടെയുള്ള നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കലും ഭീമമായ പിഴ ചുമത്തലും ഉൾപ്പെടെയുള്ള ശിക്ഷാ നടപടിയും ട്രഫിക് പൊലീസ് സ്വീകരിക്കുന്നുണ്ട്. എന്നാൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനസ്യൂതമായ നിയമലംഘനം നടത്തിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇരുചക്ര വാഹന ഉടമകളുടെ പ്രധാന ആരോപണം.

പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ടത് 1600 പേർ
______________

വാഹന പെരുപ്പത്തിന് അനുസൃതമായ റോഡ്,ഫുടപാത്ത് പാർക്കിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ  ലഭ്യമല്ലാത്ത നഗരത്തിൽ ഒരു പതിറ്റാണ്ടിനിടെ റോഡിൽ പൊലിഞ്ഞത് 1600 ജീവിതമാണ്. ഇരുചക്രവാഹനങ്ങളും  കാറുകളുമാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാക്കിയത്. 2016 ൽ മാത്രം 1542 അപകടങ്ങളിലായി 145  പേരാണ് മരിച്ചത്. 1682 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്തുവർഷം മുമ്പ് 2007 ലെ കണക്കുകളുമായി  താതമ്യപ്പെടുത്തുേമ്പാൾ അപകടങ്ങളുടെയും മരണത്തിെൻറയും പരിക്കേൽക്കുന്നവരുടെയും എണ്ണത്തിൽ  കുറവുണ്ടാക്കാനായിട്ടുണ്ട്. എന്നാൽ വാഹനപരിശോധനയും ട്രാഫിക് നിയമങ്ങളും കർശനമാക്കുകയും  വിവിധ തലങ്ങളിൽ ബോധവത്ക്കരണം സംഘടിപ്പിക്കുകയും െചയ്തതിെൻറ ഫലമായി 2013, 2014  കാലഘട്ടത്തിൽ അപകടങ്ങളുെട എണ്ണത്തിൽ വലിയ കുറവുണ്ടായി. ആ വർഷങ്ങളിൽ യഥാക്രമം  1151ഉം 1177ഉം അപകടമാണ് ഉണ്ടായത്. അത്തരത്തിൽ അപകടങ്ങളുടെ എണ്ണം കുറക്കാൻ പിന്നീട്  കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷത്തെ അപകടങ്ങളുടെ എണ്ണം മുൻവർഷത്തെ അപകടങ്ങളുടെ എണ്ണവുമായി  താരതമ്യപ്പെടുത്തുേമ്പാൾ കൂടുകയാണ് ചെയ്തത്.


വർഷം ^അപകടം ^മരണം ^പരിക്കേറ്റവർ
_____________
2007 1760 146 1949
2008 1621 183 1624
2009 1378 147 1446
2010 1499 161 1525
2011 1269 148 1393
2012 1268 174 1451
2013 1151 182 1298
2014 1177 155 1257
2015 1487 159 1567
2016 1542 145 1682

റോഡിൽ പൊലിയുന്നത് യൗവനമോ
______________

ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന വിദ്യാർഥികളും യുവാക്കളും അപകടത്തിൽപ്പെടുേമ്പാൾ എത്രയോ കുടുംബങ്ങൾ അനാഥമാകുന്നു. ബാക്കിയാടുന്നത് വിധവകളും അനാഥരുമായ തലമുറ. അപകട മരണത്തിലും ട്രാഫിക് നിയമം ലംഘിക്കുന്നവരുെട എണ്ണത്തിലും മുൻപന്തിയിലായ ഇൗ യുവാക്കൾക്ക് വലിയ ഉത്തരവാദിത്തമാണ് സമൂഹത്തോടും കുടുംബത്തോടുമുള്ളത്. എന്നാലത് അവർക്ക് ബോധ്യമുേണ്ടാ എന്ന വീണ്ടു വിചാരത്തിന് സമയം അതിക്രമിച്ചിരിക്കുന്നു.
അമിതവേഗതയാണ് യുവാക്കൾ അപകടത്തിൽപ്പെടാനുള്ള  പ്രധാന കാരണമെന്ന് വിവിധ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത് മുൻ നിർത്തിയാണ് സിറ്റി പൊലീസ് നേരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാഫിക് ക്ലബുകൾ ആരംഭിക്കാനും വിദ്യാർഥികളിൽ ബോധവത്ക്കരണം നടത്താനും തീരുമാനിച്ചത്. പദ്ധതി സ്കൂളുകളിൽ നല്ലരീതിയിൽ മുന്നോട്ടുപോയെങ്കിലും കോളജ് വിദ്യാർഥികളെ വേണ്ട രീതിയിൽ പദ്ധതിയുടെ  ഭാഗമാക്കുന്നതിന് കഴിഞ്ഞില്ല.

ഇതോടെ അമിത വേഗത ഒഴിവാക്കണം, ബൈക്കോടിക്കുേമ്പാൾ ഹെൽമറ്റ്  ധരിക്കണം, ബൈക്കിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്യരുത്, ബൈക്കിന് നിയമവിരുദ്ധമായി  രൂപമാറ്റംവരുത്തരുത് തുടങ്ങിയ നിർേദശങ്ങൾ ഉൾക്കൊള്ളിച്ച് പൊലീസ് കോളജുകളിൽ സ്റ്റിക്കർ പതിക്കുകയും മറ്റും ചെയ്തെങ്കിലും കാര്യക്ഷമമായി നടപ്പാക്കുന്നതിലോ വിദ്യാർഥികളെ ഇതിെൻറ ഭാഗമാക്കുന്നതിലോ വിജയിക്കാനായില്ല.
കോളജ്, സ്കൂൾ കുട്ടികൾ ബൈക്ക് ഒാടിക്കുന്നതിനെതിരെ കർശന നടപടിയുമായി പൊലീസ് രംഗത്തുണ്ടെങ്കിലും നിയന്ത്രിക്കാനായിട്ടില്ല. പ്രായപൂർത്തിയാവാത്തവർ ഡ്രൈവിങിന് പിടിക്കപ്പെട്ടാൽ രക്ഷിതാക്കളായിരിക്കും കുറ്റക്കാരെന്ന പൊലീസ് നടപടി ഗുണകരമാണ്. കാമ്പസുകളിൽ വാഹന പ്രവേശിച്ചാൽ പൊലീസ് വേണ്ട പ്രിൻസിപ്പലിന് തന്നെ നേരിട്ട് നടപടി സ്വീകരിക്കാനുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പും പുറത്തിറക്കി. ഇങ്ങനെയൊക്കെയുണ്ടെങ്കിലും നമ്മുറട യുവാക്കൾ മുന്തിയ ട്രാഫിക് സംസ്കാരം എന്നാർജ്ജിക്കുമെന്ന ആശങ്കയാണ് എല്ലാവരിലും. 

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം