പ്രതിഷേധിക്കാരെ അറസ്റ്റ് ചെയ്യുന്ന പൊലീസ് ആരുടെ പക്ഷത്ത്
ദേശീയഗാനത്തിെൻറ പേരിൽ പൊലീസ് പിടികൂടിയ എഴുത്തുകാരൻ കമൽ സി. ചാവറ ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒരു വ്യക്തിക്കെതിരെ രാജ്യേദ്രാഹക്കുറ്റം ചുമത്തുമ്പോൾ പാലിക്കേണ്ട സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കാതെയുള്ള അറസ്റ്റിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധമുയർന്നു. ഉടൻ കലാപമുണ്ടാകാൻ സാധ്യതയുള്ള പദപ്രയോഗം നടത്തിയാൽ മാത്രമേ ഒരാൾക്കെതിരെ രാജ്യേദ്രാഹ കുറ്റം ചുമത്താൻ പാടുള്ളൂ എന്ന് കേദാർനാഥ് / സ്റ്റേറ്റ ഓഫ് ബീഹാർ എന്ന കേസിൽ സുപ്രീകോടതി നിർദേശമുണ്ട്. ഇത് പാലിക്കാതെയാണ് ഒരു വർഷം മുമ്പ് പുറത്തിറങ്ങിയ നോവലിലെ പരാമർശത്തിെൻറ പേരിലുള്ള അറസ്റ്റ്. മരുന്നുവാങ്ങാനായി രാവിലെ വീട്ടിൽ നിന്നിറങ്ങിയ കമലിനെ പൊലീസ് കസ്റ്റഡിയിലെത്ത് വൈകുന്നേരം ഏഴര വരെ പൊലീസ് സ്റ്റേഷനിൽ ഇരുത്തുകയായിരുന്നു.
നാല് ദിവസം മുമ്പ് പ്രസവിച്ച ഭാര്യയെയും കുഞ്ഞിനെയും തനിച്ചാക്കി വൈകുന്നേരം വരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആക്ഷേപവും ഉയർന്നു. ശാരീരികാസ്വാസ്ഥ്യം കാരണം വൈകുന്നേരത്തോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കമലിെൻറ ശാരീരികനില അന്വേഷിക്കാക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ ഷഫീഖ് സുബൈദ ഹക്കീം എന്ന മനുഷ്യാവകാശ പ്രവർത്തകനെതിരെ കേസെടുത്ത് രണ്ടുപേരുടെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് കൊല്ലത്ത് നിന്നും കോഴിക്കോടേക്ക് താമസം മാറ്റിയ തനിക്കെതിരെ പൊലീസ് കേസെടുത്തത് മുൻവൈരാഗ്യം മൂലമാണെന്നാണ് കമലും ഭാര്യയും ആരോപിക്കുന്നത്. കരുനാഗപ്പള്ളി പൊലീസ് കഴിഞ്ഞ ദിവസം കമലിെൻറ ചവറയിലെ വീട്ടിൽ പരിശോധന നടത്തി പുസ്തകങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് വ്യാഴാഴ്ച കമൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
‘‘ഞാൻ ജനഗണമനയെ ആക്ഷേപിച്ചെന്ന് പറഞ്ഞ് പൊലീസുകാർ ഇന്ന് എെൻറ നാട്ടിലുള്ള വീട്ടിൽ കയറുകയും സുഖമില്ലാതെ കിടക്കുന്ന അച്ഛനെയും അമ്മയെയും ഉപദ്രവിക്കുകയും അലമാര കുത്തിതുറന്ന് പുസ്തകങ്ങൾ വാരി വലിച്ചിടുകയും എന്തൊക്കെയോ എടുത്തു കൊണ്ട് പോവുകയും ചെയ്തു. രാജേഷ് എന്ന കരുനാഗപ്പള്ളി എസ്.ഐ (9497980 171) ആണ് ഇതിന് നേതൃത്വം കൊടുത്തത്. ഞാൻ ഫോണിൽ ബന്ധപെട്ടപ്പോൾ നിെൻറ കുന്ദമംഗലത്തെ വീട്ടിലും ഇനിയും കയറുകയും നിന്നെ അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തു. നോവലിലും ഫെയ്സ്ബുക്ക് പോസ്റ്റുകളിലും രാജ്യേദ്രാഹ പ്രചരണം നടത്തുന്നുവെന്നുമാണ് പരാതി’’– പോസ്റ്റിൽ പറയുന്നു.
തെൻറ ഫേസ്ബുക്ക് അക്കൗണ്ട് ഉൾപ്പെടെ ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നെന്നും 16ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ എഴുതിയിരുന്നു. ‘‘ഇപ്പോഴാണ് എനിക്ക് അക്കൗണ്ടിൽ കയറാൻ കഴിഞ്ഞത്. തെളിവ് ശേഖരണത്തിെൻറ ഭാഗമായി തടഞ്ഞിരിക്കുകയായിരുന്നു. ഏതോ യുവമോർച്ച പ്രവർത്തകൻ ഡി.ഐ.ജിക്ക് കൊടുത്ത പരാതിയിൽ കൊല്ലം സിറ്റി കമീഷണർ പ്രാഥമിക അന്വേഷണം നടത്തി ചവറ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസട്രർ ചെയ്തു . കുറ്റവും വകുപ്പും അറസ്റ്റും മുകളിൽ നിന്നുള്ള ആരുടെയോ അനുവാദത്തിന് വേണ്ടി കാത്ത് കിടക്കുന്നു. എനിക്ക് മനസിലാവാത്തത് എെൻറ െപ്രാഫൈൽ പബ്ലിക്കും നോവൽ വിപണിയിലും കിട്ടുമെന്നിരിക്കെ അമ്മയും അച്ചനും താമസിക്കുന്ന സ്ഥലത്ത് അസമയത്ത് ചെന്ന് പിടിച്ചെടുക്കാൻ എന്താണ് േപ്രരണ നൽകിയത് എന്നതാണ്. അക്ഷരങ്ങളിൽ എെൻറ ജീവനുണ്ട് ഒരിക്കലും അത് പിൻവലിക്കാൻ തയ്യാറല്ല. കേരളത്തിലെ മോദിയാവരുത് പിണറായി വിജയൻ’’ എന്നായിരുന്നു ആ പോസ്റ്റ്.
‘‘എസ്.ഐ രാജേഷിന് കമലിനോടുള്ള മുൻവൈരാഗ്യമാണ് കേസിന് പിന്നിലെന്നും രണ്ട് വർഷമായി തങ്ങൾ പെരിങ്ങൊളത്താണ് താമസമെന്നും അദ്ദേഹത്തിെൻറ ഭാര്യ ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് വർഷം മുമ്പ് തൃശൂർ കറൻറ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം അങ്കമാലിയിലായിരുന്നു പ്രകാശനം നടത്തിയത്. കൊല്ലവുമായി ബന്ധമൊന്നുമില്ലാതെ കരുനാഗപ്പള്ളി എസ്.ഐ സ്വമേധയാ കേസെടുത്തത് എന്തിനെന്ന് അറിയില്ല. എഴുതിക്കൊണ്ടിരിക്കുന്ന മറ്റൊരു നോവലിെൻറ പ്രചാരണാർഥമാണ് വിവാദമായ പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. നോവലുമായി ബന്ധപ്പെട്ട് ഇതുവരെ യതാതൊരു വിവാദവും ഉണ്ടായിട്ടുമില്ല’’– കമലിെൻറ ഭാര്യ പറഞ്ഞു. കമലിനെതിരെ ചുമത്തിയ രാജ്യേദ്രാഹകുറ്റം പിൻവലിച്ച് നിരുപാധികം വിട്ടയക്കണമെന്ന് വ്യാജ ഏറ്റുമുട്ടൽ മുന്നണി സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
നാല് ദിവസം മുമ്പ് പ്രസവിച്ച ഭാര്യയെയും കുഞ്ഞിനെയും തനിച്ചാക്കി വൈകുന്നേരം വരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആക്ഷേപവും ഉയർന്നു. ശാരീരികാസ്വാസ്ഥ്യം കാരണം വൈകുന്നേരത്തോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കമലിെൻറ ശാരീരികനില അന്വേഷിക്കാക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ ഷഫീഖ് സുബൈദ ഹക്കീം എന്ന മനുഷ്യാവകാശ പ്രവർത്തകനെതിരെ കേസെടുത്ത് രണ്ടുപേരുടെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് കൊല്ലത്ത് നിന്നും കോഴിക്കോടേക്ക് താമസം മാറ്റിയ തനിക്കെതിരെ പൊലീസ് കേസെടുത്തത് മുൻവൈരാഗ്യം മൂലമാണെന്നാണ് കമലും ഭാര്യയും ആരോപിക്കുന്നത്. കരുനാഗപ്പള്ളി പൊലീസ് കഴിഞ്ഞ ദിവസം കമലിെൻറ ചവറയിലെ വീട്ടിൽ പരിശോധന നടത്തി പുസ്തകങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് വ്യാഴാഴ്ച കമൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
‘‘ഞാൻ ജനഗണമനയെ ആക്ഷേപിച്ചെന്ന് പറഞ്ഞ് പൊലീസുകാർ ഇന്ന് എെൻറ നാട്ടിലുള്ള വീട്ടിൽ കയറുകയും സുഖമില്ലാതെ കിടക്കുന്ന അച്ഛനെയും അമ്മയെയും ഉപദ്രവിക്കുകയും അലമാര കുത്തിതുറന്ന് പുസ്തകങ്ങൾ വാരി വലിച്ചിടുകയും എന്തൊക്കെയോ എടുത്തു കൊണ്ട് പോവുകയും ചെയ്തു. രാജേഷ് എന്ന കരുനാഗപ്പള്ളി എസ്.ഐ (9497980 171) ആണ് ഇതിന് നേതൃത്വം കൊടുത്തത്. ഞാൻ ഫോണിൽ ബന്ധപെട്ടപ്പോൾ നിെൻറ കുന്ദമംഗലത്തെ വീട്ടിലും ഇനിയും കയറുകയും നിന്നെ അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തു. നോവലിലും ഫെയ്സ്ബുക്ക് പോസ്റ്റുകളിലും രാജ്യേദ്രാഹ പ്രചരണം നടത്തുന്നുവെന്നുമാണ് പരാതി’’– പോസ്റ്റിൽ പറയുന്നു.
തെൻറ ഫേസ്ബുക്ക് അക്കൗണ്ട് ഉൾപ്പെടെ ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നെന്നും 16ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ എഴുതിയിരുന്നു. ‘‘ഇപ്പോഴാണ് എനിക്ക് അക്കൗണ്ടിൽ കയറാൻ കഴിഞ്ഞത്. തെളിവ് ശേഖരണത്തിെൻറ ഭാഗമായി തടഞ്ഞിരിക്കുകയായിരുന്നു. ഏതോ യുവമോർച്ച പ്രവർത്തകൻ ഡി.ഐ.ജിക്ക് കൊടുത്ത പരാതിയിൽ കൊല്ലം സിറ്റി കമീഷണർ പ്രാഥമിക അന്വേഷണം നടത്തി ചവറ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസട്രർ ചെയ്തു . കുറ്റവും വകുപ്പും അറസ്റ്റും മുകളിൽ നിന്നുള്ള ആരുടെയോ അനുവാദത്തിന് വേണ്ടി കാത്ത് കിടക്കുന്നു. എനിക്ക് മനസിലാവാത്തത് എെൻറ െപ്രാഫൈൽ പബ്ലിക്കും നോവൽ വിപണിയിലും കിട്ടുമെന്നിരിക്കെ അമ്മയും അച്ചനും താമസിക്കുന്ന സ്ഥലത്ത് അസമയത്ത് ചെന്ന് പിടിച്ചെടുക്കാൻ എന്താണ് േപ്രരണ നൽകിയത് എന്നതാണ്. അക്ഷരങ്ങളിൽ എെൻറ ജീവനുണ്ട് ഒരിക്കലും അത് പിൻവലിക്കാൻ തയ്യാറല്ല. കേരളത്തിലെ മോദിയാവരുത് പിണറായി വിജയൻ’’ എന്നായിരുന്നു ആ പോസ്റ്റ്.
‘‘എസ്.ഐ രാജേഷിന് കമലിനോടുള്ള മുൻവൈരാഗ്യമാണ് കേസിന് പിന്നിലെന്നും രണ്ട് വർഷമായി തങ്ങൾ പെരിങ്ങൊളത്താണ് താമസമെന്നും അദ്ദേഹത്തിെൻറ ഭാര്യ ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് വർഷം മുമ്പ് തൃശൂർ കറൻറ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം അങ്കമാലിയിലായിരുന്നു പ്രകാശനം നടത്തിയത്. കൊല്ലവുമായി ബന്ധമൊന്നുമില്ലാതെ കരുനാഗപ്പള്ളി എസ്.ഐ സ്വമേധയാ കേസെടുത്തത് എന്തിനെന്ന് അറിയില്ല. എഴുതിക്കൊണ്ടിരിക്കുന്ന മറ്റൊരു നോവലിെൻറ പ്രചാരണാർഥമാണ് വിവാദമായ പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. നോവലുമായി ബന്ധപ്പെട്ട് ഇതുവരെ യതാതൊരു വിവാദവും ഉണ്ടായിട്ടുമില്ല’’– കമലിെൻറ ഭാര്യ പറഞ്ഞു. കമലിനെതിരെ ചുമത്തിയ രാജ്യേദ്രാഹകുറ്റം പിൻവലിച്ച് നിരുപാധികം വിട്ടയക്കണമെന്ന് വ്യാജ ഏറ്റുമുട്ടൽ മുന്നണി സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
Comments
Post a Comment