Posts

Showing posts from July, 2013

രണ്ടാം ഗ്വാണ്ടനാമോ

Image
സച്ചിദാനന്ദന്‍ ചോദിക്കുന്നു: ലോകമെങ്ങുമുള്ള മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ആകുലരാകാറുള്ള കേരളത്തിലെ മതേതര എഴുത്തുകാരും ബുദ്ധിജീവികളും കോളമെഴുത്തുകാരും റുബായിഷിന്റെ നിരോധിക്കപ്പെട്ട കവിതയെക്കുറിച്ച് എന്ത് പറയുന്നു? ‘ ഗ്വാണ്ടനാമോയില്‍നിന്നുള്ള കവിതകള്‍’ എന്ന സമാഹാരത്തിലൂടെ ലോകം വായിച്ച ഇബ്രാഹിം അല്‍ റുബായിഷ് എന്ന ഗ്വാണ്ടനാമോ തടവുകാരന്റെ കടലിനൊരു ഗീതം (ODE TO THE SEA) എന്ന കവിത ഇക്കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല നിരോധിച്ചു. അതെഴുതിയ കവി ഭീകരവാദിയാണ് എന്നാരോപിച്ച് ചില പത്രങ്ങളും ചില വലതുപക്ഷ കടലാസ് സംഘടനകളും നടത്തിയ ആക്രോശങ്ങളാണ് മൂന്നാംവര്‍ഷ ബിരുദ പാഠപുസ്തകത്തില്‍നിന്ന് ആ കവിതയെ നാടുകടത്താന്‍ സര്‍വകലാശാലാ അധികാരികള്‍ക്ക് പ്രേരണയായത്. ഗൌരവമേറിയ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഈ നിരോധനത്തെക്കുറിച്ച് എന്നാല്‍, കേരളം വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടേയില്ല. സച്ചിദാനന്ദന്‍ ചുരുക്കം ചിലര്‍ മാത്രമാണ് തികഞ്ഞ അമ്പരപ്പോടെ ഈ നിരോധനത്തെ നോക്കിക്കണ്ട് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. പിന്നീട്, ചില സംഘടനകളും മറ്റും രംഗത്തുവന്നെങ്കിലും ഈ വിഷയം അര്‍ഹിക്കുന്ന തീവ്രത അവരുടെ ചട്ടപ്പടി പ്രതിഷേ...

തിരുവരങ്ങില്‍നിന്ന് തെരുവരങ്ങിലേക്ക്

തിരുവരങ്ങില്‍നിന്ന് തെരുവരങ്ങിലേക്ക്   പി കെ ശിവദാസ് ഇന്ന് അറിയപ്പെടുന്ന രീതിയിലുള്ള തെരുവരങ്ങിന്റെ ചരിത്രം 1917-ലെ റഷ്യന്‍ വിപ്ലവാനന്തരമുള്ള വര്‍ഷങ്ങളില്‍നിന്നാണ് തുടങ്ങുന്നത്. ഒക്ടോബര്‍ വിപ്ലവത്തിന്റെ ഒന്നാം വാര്‍ഷികത്തിന് സെവൊലോദ് മെയര്‍ഹോള്‍ഡിന്റെ നേതൃത്വത്തില്‍ മയകോവ്സ്കിയുടെ ങ്യെലേൃ്യ ആീൗളളല അരങ്ങിലെത്തി. തമ്പ് പ്രദര്‍ശനം, വിപ്ലവകവിത എന്നിവയുടെ സംയോഗമാണ് മെയര്‍ഹോള്‍ഡ് ഉപയോഗിച്ച സങ്കേതം. ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ നഗരചത്വരത്തിലാണ് പ്രദര്‍ശനം നടന്നത്. പിന്നീടങ്ങോട്ട് തൊഴില്‍ശാലപ്പടിക്കലും ചന്തയിലും നാവായകളിലും (ഉീരസ്യമൃറെ) കളി മൈതാനങ്ങളിലും ധാന്യപ്പുരത്തൊടികളിലും ഒക്കെയായി ഈ പ്രക്ഷോഭ-പ്രചാരണ-പ്രതിരോധ നാടകരൂപം നിരവധി തവണ കളിച്ചു. ഇതോടെ തെരുവരങ്ങിന്റെ പ്രമേയപരവും രൂപപരവും ലാവണ്യശാസ്ത്രപരവുമായ പ്രധാനലക്ഷണങ്ങള്‍ ഉരുവം കൊണ്ടു. പ്രമേയപരമായി അത് രാഷ്ട്രീയവിഷയങ്ങള്‍ വ്യവഹരിക്കുന്നു. രൂപം, കളിക്കുന്ന ഇടത്തിനാല്‍ നിര്‍ണയിക്കപ്പെടുന്നു. അഭിനേതാവിന്റെ ശരീരവും ലളിതമായ സാമഗ്രികളും ആണ് ഉപയോഗിക്കപ്പെടുന്നത് എന്നതും രൂപനിര്‍ണയഘടകമാകുന്നു. പ്രത്യക്ഷമായും പണിയാളവര്‍ഗ ലാവണ്യശാസ്ത്രമ...

ബനിയന്റെ കഥ: ബനിയകളുടെയും

Image
ബനിയന്റെ കഥ: ബനിയകളുടെയും അഡ്വ. ടി.ബി. സെലുരാജ്‌ നാം ധരിക്കാറുള്ള ബനിയനും ആല്‍മരവും തമ്മില്‍ ബന്ധമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും നിങ്ങളുടെ മറുപടി. പ്രത്യക്ഷത്തില്‍ വലിയ ബന്ധമൊന്നും ഇല്ല എന്നത് ശരിതന്നെ. എന്നാല്‍ ബനിയന്‍ എന്ന പദവും ആല്‍മരത്തിന്റെ ഇംഗ്ലീഷ് നാമമായ ബനിയന്‍ ട്രീ എന്ന പദവും തമ്മില്‍ ഏറെ ബന്ധമുണ്ടെന്നതാണ് വാസ്തവം. രണ്ടിന്റെയും ഉറവിടം ഒന്നുതന്നെ. ബനിയന്‍ മലബാറുകാരന്‍ മാത്രമല്ല, ഇന്ത്യയിലെ ഒട്ടുമിക്കവാറും പുരുഷന്മാര്‍ ഉപയോഗിക്കുന്ന വസ്ത്രമാണ്. ഇംഗ്ലീഷ് സിനിമയിലെ സില്‍വസ്റ്റര്‍ സ്റ്റാലന്റെയും ആര്‍നോള്‍ഡ് ഷ്വാസ്‌നെഗറുടെയും ശരീരവടിവൊന്നും സാധാരണ ഇന്ത്യന്‍ പൗരന് അവകാശപ്പെടാന്‍ ഇല്ലല്ലോ. അതുകൊണ്ടുതന്നെ, അവന്‍ ശരീരം പ്രദര്‍ശിപ്പിക്കുവാന്‍ ഒരുമ്പെടാറില്ല. ഏറ്റവും കുറഞ്ഞപക്ഷം ഒരു ബനിയനെങ്കിലും അവന്‍ ഇട്ടിരിക്കും. ബനിയനില്‍ത്തന്നെ വകഭേദങ്ങളുണ്ട്. കഴുത്തുള്ളത്, കൈയുള്ളത് എന്നിങ്ങനെ തുടങ്ങി അംഗവൈകല്യം സംഭവിച്ചവര്‍ (കൈയില്ലാത്തത്, കഴുത്തില്ലാത്തത്) വരെ ഇക്കൂട്ടത്തിലുണ്ട്. ആല്‍മരവും മലബാറുകാരന് സുപരിചിതമാണ്. ബനിയ എന്ന പദവും ബനിയന്‍ ട്രീ എന്ന പദവും ഉദ്ഭവിച്ചത് ഉത്തരേന്ത്...

മാനാഞ്ചിറയുടെ എഴുതാപ്പുറങ്ങള്‍

Image
മാനാഞ്ചിറയുടെ എഴുതാപ്പുറങ്ങള്‍ അഡ്വ. ടി.ബി. സെലുരാജ്‌ കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതമാണ് മാനാഞ്ചിറ മൈതാനം. ഇന്നിതു മാനാഞ്ചിറ പാര്‍ക്കായി അറിയപ്പെടുന്നു. ആധുനിക വാസ്തുഭംഗി മുഴുവനായും ആവാഹിച്ചെടുത്ത കവാടവും ചുറ്റുമതിലുകളും. അകത്തുചെന്നാല്‍ നഗരത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഹരിതഭംഗി. നമ്മുടെ കണ്ണിനു കുളിരേകാന്‍ എങ്ങും നനുത്ത പച്ചപ്പ്. പൂത്തുലഞ്ഞ പൂമരങ്ങള്‍. ഞായറാഴ്ചകളില്‍ കുടുംബസമേതം ഇവിടെയെത്തുന്നവര്‍ തികഞ്ഞ സംതൃപ്തിയോടെ മടങ്ങുന്നു. സുന്ദരമായൊരു സായാഹ്നത്തിനു നന്ദിപറഞ്ഞുകൊണ്ട്. എന്നാല്‍, നാമന്വേഷിക്കുന്നത് ഈ മൈതാനത്തിന്റെ ഇന്നലെകളെയാണ്. മാനാഞ്ചിറ മൈതാനത്തിന്റെ കേള്‍ക്കാക്കഥകളെ, അല്ലെങ്കില്‍ എഴുതാപ്പുറങ്ങളെ. വളരെ വലുതായിരുന്ന മാനാഞ്ചിറ എങ്ങനെ ഇത്ര ചെറുതായി? മുനിസിപ്പല്‍ കൗണ്‍സിലും ഗവണ്മെന്റും തമ്മില്‍ എന്തിനിടഞ്ഞു? ഇവിടെയുണ്ടായിരുന്ന സ്‌പോര്‍ട്‌സിനും സര്‍ക്കസ്സിനും എന്തുപറ്റി? അങ്ങനെ ഒട്ടനവധി കേള്‍ക്കാക്കഥകള്‍. അതിങ്ങനെ: പണ്ടുപണ്ടു മാനവേദന്‍ സാമൂതിരി രാജാവ് ഒരു കുളം കുഴിപ്പിച്ചു, രാജകുടുംബാംഗങ്ങള്‍ക്കു കുളിക്കാന്‍വേണ്ടി. ആ കുളത്തിനെ നമ്മള്‍ മാനാഞ്ചിറ എന്നു പേര്‍ വിളിച്ചു. കുളത്...

റെയില്‍വേസ്റ്റേഷനുകളും നഗരങ്ങളും

Image
റെയില്‍വേസ്റ്റേഷനുകളും നഗരങ്ങളും അഡ്വ. ടി.ബി. സെലുരാജ്‌ അനാദികാലംമുതല്‍ നാം കേട്ടുപരിചയിച്ച ഒരു കുസൃതിച്ചോദ്യമുണ്ട്: 'അണ്ടിയോ മൂത്തത്, മാവോ മൂത്തത്?' എന്ന ആരെയും ചിന്താകുഴപ്പത്തിലാക്കുന്ന ഒരു കുസൃതിച്ചോദ്യം. ഒരിക്കല്‍ ഞാനീ ചോദ്യം സോമന്‍സാറിലേക്കുമെത്തിച്ചു. എല്ലാ ചോദ്യങ്ങളെയും ചൂരല്‍ എന്ന പരിചകൊണ്ട് തടുക്കുന്ന സോമന്‍സാര്‍ പക്ഷേ, അടിച്ചില്ല. എല്ലാം അറിയുന്നവന്റെ ഒരു ചിരിയുണ്ടല്ലോ - ശാക്യമുനിയുടെ ചിരി! - അതായിരുന്നു ഉത്തരമായി കിട്ടിയത്. വളര്‍ച്ചയിലുടനീളം ഇത്തരം ചോദ്യങ്ങള്‍ എന്നിലേക്ക് സന്നിവേശിച്ചു. അതിലൊന്നായിരുന്നു റെയില്‍വേ യാത്രകളില്‍ തിരൂരും താനൂരും, പരപ്പനങ്ങാടിയുമൊക്കെ മുന്നിലെത്തുമ്പോള്‍ സ്വയം ചോദിച്ചുപോകുന്ന ഒരു ചോദ്യം. റെയില്‍വേ സ്റ്റേഷനുകളാണോ അതോ അതേ പേരുള്ള നഗരങ്ങളാണോ ആദ്യം രൂപംകൊണ്ടത്? എങ്ങിനെയാണ് ഈ നഗരങ്ങള്‍ ഈ റെയിലോരത്ത് രൂപംകൊണ്ടത്? എന്നാല്‍, ഈയിടെ കിട്ടിയ രേഖകള്‍ എന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നു. അതിങ്ങനെ: ഇന്നത്തെപ്പോലെ ജനസാന്ദ്രതയോ കെട്ടിടങ്ങളുടെ ബാഹുല്യമോ അവകാശപ്പെടാനില്ലാതിരുന്ന ഒരു കാലം. നെല്‍പ്പാടങ്ങളും ചതുപ്പുനിലങ്ങളും അവയ്ക്കിടയില്‍ ചിതറിക്...

മത്തി-സാധാരണക്കാരന്റെ മീന്‍

Image
മത്തി-സാധാരണക്കാരന്റെ മീന്‍ അഡ്വ. ടി.ബി. സെലുരാജ്‌ പൊള്ളുന്ന വിലയാണല്ലോ മത്സ്യത്തിനിപ്പോള്‍. ആവോലി, അയക്കൂറ എന്നീ മത്സ്യങ്ങളൊക്കെ സാധാരണക്കാരന് അപ്രാപ്യമായിത്തീര്‍ന്നിരിക്കുന്നു. എങ്ങനെയാണ് കിലോയ്ക്ക് 200 ഉം 300 ഉം കൊടുത്ത് സാധാരണക്കാരന്‍ ഇവ വാങ്ങിക്കുക? ഇത്തരം വലിയ മത്സ്യങ്ങള്‍ക്കു മുന്നില്‍ ഭയഭക്തിബഹുമാനത്തോടെ നില്ക്കുന്ന സാധാരണക്കാരന് ഏക ആശ്രയം മത്തി എന്ന ചെറുമത്സ്യമാണ്. മത്തി എക്കാലത്തും സാധാരണക്കാരന്റെ മീനായിട്ടാണ് അറിയപ്പെട്ടിട്ടുള്ളത്. വിലക്കുറവിനോടൊപ്പം സ്വാദും വേണ്ടുവോളമുണ്ട് ഈ മീനിന്. 'കുടുംബം പുലര്‍ത്തി' എന്നൊരു പേരിലും മത്തി അറിയപ്പെടുന്നു. ആരാണീ പേരിട്ടതെന്ന് അറിയില്ലെങ്കിലും ആളൊരു സഹൃദയനാണെന്ന് സമ്മതിക്കാതെ തരമില്ല. എന്നാല്‍ അമിതമായാല്‍ അമൃതും വിഷമാണല്ലോ. ഒരു കാലത്ത് മലബാറിലും മത്തി വളരെയധികം ലഭ്യമായിരുന്നു. നിരുപദ്രവകാരിയായ മത്തിയെ ഒരാതംഗവാദിയെപ്പോലെ നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം, മത്തി തെങ്ങിന് വളമാക്കാന്‍വേണ്ടി വെയിലത്തിട്ടുണക്കുന്ന സമ്പ്രദായം കോഴിക്കോട്ടുണ്ടായിരുന്നു. കോഴിക്കോട് നഗരത്തില്‍ കുറച്ചൊന്നുമല്ല ഈ സമ്പ്രദായം കുഴപ്പങ്ങള്‍ ഉണ...

കോഴിക്കോടിന്റെ ഉദയം

Image
HOME TRIVANDRUM KOZHIKODE കോഴിക്കോടിന്റെ ഉദയം ഡോ. എം.ജി.എസ്. നാരായണന്‍ കൊടുങ്ങല്ലൂര്‍ ഏറെക്കാലം തിളങ്ങിനിന്നു. ആ പരിസരത്തിലെവിടെയോ ആയിരുന്നു തുറമുഖമായ മുസിരിസ് എന്ന മുചിരിപട്ടണം. പ്രാചീനകാലത്തും പെരുമാക്കളുടെ കാലത്തും അതായിരുന്നു കഥ. പിന്നെ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നാടുവാഴികള്‍ പെരുമാളെ ധിക്കരിക്കാന്‍ തുടങ്ങി. പെരുമാള്‍പദം നല്കി പഴയ ചേരവംശജനെ ആദരിച്ച കേരള ബ്രാഹ്മണ ഗ്രാമസംഘങ്ങള്‍തന്നെ ആ സ്ഥാനത്തിനെതിരായി ഉപജാപം തുടങ്ങി. അവസാനത്തെ പെരുമാള്‍ 'തോറ്റു തൊപ്പിയിട്ടു' മക്കത്തു പോയി മാപ്പിളമാരുടെ മതം സ്വീകരിച്ചു. ആ കോലാഹലത്തെത്തുടര്‍ന്ന് അതുവരെ സാമന്തരായിരുന്ന നാടുവാഴികളെല്ലാം സ്വതന്ത്രരായി. പിന്നീട് നാലു നൂറ്റാണ്ടോളം പുതുതായി സ്ഥാപിക്കപ്പെട്ട കോഴിക്കോടിന്റെ ജൈത്രയാത്രയായിരുന്നു. നമ്മുടെ നാട്ടിലെ ആ മര്‍മപ്രധാനമായ സംഭവങ്ങളെക്കുറിച്ച്, കേരള സ്വഭാവരൂപീകരണത്തില്‍ നിര്‍ണായക സംഭാവന ചെയ്ത ആ ഘട്ടത്തെക്കുറിച്ച് നിര്‍ഭാഗ്യവശാല്‍ നമുക്ക് നേരിട്ട് അധികമൊന്നും അറിഞ്ഞുകൂടാ. കേരളചരിത്രത്തിലെ ഒരേയൊരു മഹാസംഭവമായി, ആലങ്കാരികഭാഷയില്‍, പെരു...