സ്വത് ലാന: ചെര്‍ണോബിലിന്‍െറ രോദനം ലോകത്തെ കേള്‍പ്പിച്ച എഴുത്തുകാരി


ബെലറൂസ് എഴുത്തുകാരിക്ക് സാഹിത്യ നൊബേല്‍

‘ഈ വാര്‍ത്ത കേള്‍ക്കാന്‍ എന്‍െറ കഥാപാത്രങ്ങള്‍ എനിക്കുചുറ്റുമില്ലല്ളോ എന്നോര്‍ക്കുമ്പോള്‍ ലജ്ജയും സങ്കടവും തോന്നുന്നു’ നൊബേല്‍ വിവരമറിഞ്ഞ് മിന്‍സ്കിലെ വസതിയിലത്തെിയ മാധ്യമപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും സ്വത്ലാനയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. മൂന്നു പതിറ്റാണ്ടുമുമ്പ് നടന്ന ചെര്‍ണോബില്‍ ആണവദുരന്തത്തിന്‍െറ ഇരകളെയാണവര്‍ ‘കഥാപാത്രങ്ങള്‍’ എന്നു വിളിച്ചത്.
സ്വത്ലാന അലക്സിയേവിച്ചിന്‍െറ എണ്ണംപറഞ്ഞ രചനകളിലൊന്നായിരുന്നു ‘വോയിസസ് ഫ്രം ചെര്‍ണോബില്‍: ദി ഓറല്‍ ഹിസ്റ്ററി ഓഫ് എ ന്യൂക്ളിയാര്‍ ഡിസാസ്റ്റര്‍’ എന്ന കൃതി. ഒരുപക്ഷേ, ഈ കൃതിയുടെ പേരിലാകും അവര്‍ ഏറ്റവുമധികം അറിയപ്പെട്ടിട്ടുണ്ടാകുക. ലോകത്തെ നടുക്കിയ ആണവദുരന്തത്തിന് സാക്ഷ്യംവഹിച്ച 500ലധികം ആളുകളെ നേരില്‍ക്കണ്ട് 10 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവില്‍ തയാറാക്കിയ കൃതിയാണിത്. 2005ലാണ് ഇത് പുറത്തിറങ്ങിയത്. ചെര്‍ണോബില്‍ ഇരകളുടെയും അന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ആളുകളുടെയും അന്നത്തെ രാഷ്ട്രീയക്കാരുടെയുമടക്കം നിരവധി പേരുടെ അനുഭവങ്ങള്‍ ഇതില്‍ പങ്കുവെക്കുന്നുണ്ട്.
സ്വത്ലാനയുടെ പൊതുവായ എഴുത്തുരീതിയെ പരിചയപ്പെടുത്താന്‍ ‘ചെര്‍ണോബില്‍’ എന്ന രചനതന്നെ മതിയാകും. സ്വന്തംകൃതികളെ അവര്‍ വിശേഷിപ്പിക്കുന്നത് ‘ശബ്ദനോവലുകളെ’ന്നാണ്.
ചരിത്രത്തിന്‍െറ സത്യവാങ്മൂലങ്ങളാണ് പലപ്പോഴും അവരുടെ കൃതികളില്‍ പ്രതിഫലിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവര്‍ കേവലമൊരു കഥാകാരിയല്ളെന്നാണ് പല നിരൂപകരും നേരത്തെ അഭിപ്രായപ്പെട്ടിട്ടുള്ളത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്‍െറയും സാഹിത്യപ്രവര്‍ത്തനത്തിന്‍െറയും ഭാവങ്ങളാണ് അവരുടെ കൃതികളില്‍.
നൊബേല്‍ കമ്മിറ്റിയും ഈ വിലയിരുത്തല്‍ ശരിവെച്ചാണ് അവര്‍ക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. ബഹുസ്വരമായ എഴുത്തിലൂടെ അവര്‍ സഹനത്തിന്‍െറയും ധൈര്യത്തിന്‍െറയുമെല്ലാം ജീവിക്കുന്ന പ്രതീകമാണെന്ന് പുരസ്കാരസമിതി വിലയിരുത്തുന്നു. സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്കുമുമ്പും ശേഷവുമുള്ള രണ്ടു ദശകങ്ങളില്‍ അവിടെ ജീവിച്ച ആളുകളെക്കുറിച്ചാണ് സ്വത്ലാന എഴുതിയത്.
സംഭവങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനപ്പുറം സോവിയറ്റ്, സോവിയറ്റാനന്തര കാലത്തെ വൈകാരിക നിമിഷങ്ങള്‍ എന്നിവ അവര്‍ കൃത്യമായി പകര്‍ത്തിയിട്ടുണ്ട്. ‘ചെര്‍ണോബില്‍’ മാത്രമല്ല, അതിനും ഒരു ദശകം മുമ്പെഴുതിയ ‘സിന്‍കി ബോയ്സും’ ഇത് വ്യക്തമാക്കുന്നുണ്ട്. അഫ്ഗാനിലെ സോവിയറ്റ് ഇടപെടലാണ് സിന്‍കി ബോയ്സില്‍ വിവരിക്കുന്നത്. ചെര്‍ണോബില്‍ പോലെതന്നെ അധിനിവേശത്തിന്‍െറ ഇരകളുടെ സത്യവാങ്മൂലമാണ് സിന്‍കി ബോയ്സും വിവരിക്കുന്നത്. അവര്‍ ജീവിക്കുന്ന ബെലറൂസിലെ ഏതാനും നിരൂപകര്‍ സ്വത്ലാനയുടെ കൃതികളെ ‘തെളിവുകളുടെ നോവല്‍’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
30 വര്‍ഷംമുമ്പാണ് സ്വത്ലാനയുടെ ആദ്യ കൃതി പുറത്തുവരുന്നത് -വാര്‍സ് അണ്‍ വുമണ്‍ലി ഫെയ്സ്. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത നൂറുകണക്കിന് റഷ്യന്‍സ്ത്രീകളുമായി (അവരില്‍ സൈനികരും ഡോക്ടര്‍മാരുമൊക്കെയുണ്ട്) നടത്തിയ അഭിമുഖത്തിന്‍െറ വെളിച്ചത്തിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്. പിന്നീട് ഏഴു വര്‍ഷം കഴിഞ്ഞാണ് സിന്‍കി ബോയ്സ് പ്രസിദ്ധീകരിച്ചത്.
1948ല്‍, യുക്രെയ്നിലെ ഇവാനോ ഫ്രാങ്കോവ്സിക്കിലാണ് സ്വത്ലാനയുടെ ജനനം. സൈനികനായിരുന്ന പിതാവ് ബെലറൂസ് പൗരനും മാതാവ് യുക്രെയ്നുകാരിയുമായിരുന്നു. പട്ടാളത്തില്‍നിന്ന് വിരമിച്ചശേഷം ഇവര്‍ കുടുംബസമേതം ബെലറൂസിലെ മിന്‍സ്കിലേക്ക് മാറി. പിന്നെ അവിടെയായിരുന്നു സ്വത്ലാനയുടെ പഠനവും പത്രപ്രവര്‍ത്തന ജീവിതവുമെല്ലാം.
2000ല്‍ പ്രസിഡന്‍റ് ലൂഷാഷെങ്കോയുമായുള്ള രാഷ്ട്രീയ അഭിപ്രായഭിന്നതയെ തുടര്‍ന്ന് അവര്‍ ഫ്രാന്‍സിലേക്കും തുടര്‍ന്ന് ജര്‍മനിയിലേക്കും പോയി. 2010ല്‍ മിന്‍സ്കിലേക്കുതന്നെ മടങ്ങി. ഹെര്‍ദര്‍ പുരസ്കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്വത്ലാനയുടെ പുതിയ കൃതി ‘സെക്കന്‍ഡ് ഹാന്‍ഡ് ടൈം ’ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങാനിരിക്കെയാണ് നൊബേല്‍ അവരെ തേടിയത്തെിയത്. സോവിയറ്റ് പതനത്തെ അനാവരണംചെയ്യുന്ന കൃതിയാണിത്.

ബെലറൂസ് എഴുത്തുകാരിക്ക് സാഹിത്യ നൊബേല്‍

 
സോവിയറ്റ് യൂനിയന്‍െറ പതനത്തോടെ ജനം നേരിടുന്ന പ്രതിസന്ധിയാണ് സ്വെ്ലാനയുടെ എഴുത്തിന്‍െറ മുഖ്യ പ്രമേയം
സ്റ്റോക്ഹോം: നിസ്സഹായ മനുഷ്യരുടെ ആകുലത എഴുത്തില്‍ നിറച്ച ബെലറൂസിലെ രാഷ്ട്രീയ എഴുത്തുകാരിയും അന്വേഷണാത്മക പത്രപ്രവര്‍ത്തകയുമായ സ്വെ്ലാന അലക്സിയെവിച്ചിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം.
സാഹിത്യത്തിന് നൊബേല്‍ ലഭിക്കുന്ന 14ാമത്തെ വനിതയാണ് ഇവര്‍. സോവിയറ്റ് യൂനിയന്‍െറ പതനം, യുദ്ധം, ആണവ ദുരന്തം എന്നിവ തുടര്‍ച്ചയായി എഴുത്തിന് പ്രമേയമാക്കുന്ന സ്വെ്ലാന പലപ്പോഴും ഭരണകൂട വേട്ടയാടലുകള്‍ക്ക് വിധേയയായിട്ടുണ്ട്. ‘നമ്മുടെ കാലത്തെ സഹനങ്ങളുടെയും ധീരതയുടെയും പ്രതീകമാണ് സ്വെ്ലാനയുടെ ബഹുസ്വര രചനകള്‍’ എന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി. 1948ല്‍ യുക്രെയ്നില്‍ സ്റ്റാനിസ്ലാവിലാണ് ജനനം. പിതാവ് ബെലറൂസുകാരനും മാതാവ് യുക്രെയ്ന്‍കാരിയുമായിരുന്നു. വളര്‍ന്നതും പഠിച്ചതും ബെലറൂസില്‍. പത്രപ്രവര്‍ത്തകയായിട്ടായിരുന്നു തുടക്കം. പ്രാദേശിക പത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം സാഹിത്യ പ്രസിദ്ധീകരണമായ നെമാന്‍െറ ലേഖികയായി. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധം, ചെര്‍ണോബില്‍ ദുരന്തം എന്നിവ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂട വേട്ടയാടലുകള്‍ ശക്തമായപ്പോള്‍ 2000ല്‍ ബെലറൂസ് വിട്ടു. പിന്നീട് പാരിസ്, ബര്‍ലിന്‍ തുടങ്ങിയ നഗരങ്ങളില്‍ അഭയാര്‍ഥിയായി.
2011ല്‍ ബെലറൂസിന്‍െറ തലസ്ഥാനമായ മിന്‍സ്കിലേക്ക് മടങ്ങി. വാര്‍സ് അണ്‍വുമണ്‍ലി ഫേസ്, ഓള്‍വേയ്സ് എ വുമണ്‍, വോയ്സെസ് ഫ്രം ചെര്‍ണോബില്‍, ആന്‍ ഓറല്‍ ഹിസ്റ്ററി ഓഫ് ദ ന്യൂക്ളിയര്‍ കറ്റാസ്ട്രഫി, എ കലക്ഷന്‍ ഓഫ് ഫസ്റ്റ്ഹാന്‍ഡ് അക്കൗണ്ട് ഓഫ് സോവിയറ്റ്-അഫ്ഗാന്‍ വാര്‍ തുടങ്ങിയവയാണ് കൃതികള്‍. ബെലറൂസിയന്‍ ഭാഷയില്‍ എഴുതുന്ന കൃതികള്‍ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റുകയാണ് പതിവ്. പ്രമുഖ പക്ഷിശാസ്ത്രജ്ഞയുമാണ്.
സോവിയറ്റ് യൂനിയന്‍െറ പതനത്തോടെ ജനം നേരിടുന്ന പ്രതിസന്ധിയാണ് സ്വെ്ലാന എഴുത്തിന്‍െറ മുഖ്യ പ്രമേയം. യുദ്ധത്തിന്‍െറയും ദുരന്തത്തിന്‍െറയും പശ്ചാത്തലത്തില്‍ മനുഷ്യര്‍ നേരിടുന്ന ദുരിതം ആത്മകഥാപരമായിത്തന്നെ എഴുത്തില്‍ ആവര്‍ത്തിക്കുന്നു. 1985ല്‍ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം ‘വാര്‍സ് അണ്‍വുമണ്‍ലി ഫേസ്’ 20 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. രണ്ടാം ലോക യുദ്ധത്തില്‍ പങ്കെടുത്ത വനിതാ സൈനികരുടെ അനുഭവങ്ങളാണ് ഈ നോവലില്‍. 1993ല്‍ പുറത്തുവന്ന ‘എന്‍ചാന്‍റഡ് വിത്ത് ഡത്തെ്’ സോവിയറ്റ് യൂനിയന്‍െറ പതനത്തോടെ നിരാശയില്‍ ആത്മഹത്യയില്‍ അഭയം തേടിയവരെ കുറിച്ചാണ്. 21 ഡോക്യുമെന്‍ററികള്‍ക്ക് തിരക്കഥ രചിച്ച സ്വെ്ലാന മൂന്ന് നാടകങ്ങളും എഴുതിയിട്ടുണ്ട്.


Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം