Posts

Showing posts from 2015

വാര്‍ത്തകള്‍...3

Image

വാര്‍ത്തകള്‍...2

Image

വാര്‍ത്തകള്‍...

Image

ആ മുഖം

Image
ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതിഭയങ്കരമായ നിമിഷത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ എന്നും നടുങ്ങിയിരുന്നു. ‘ഒരു തെളിവ് കാണിച്ചുതരൂ. ഭൂമിയില്‍ ധൂര്‍ത്തടിച്ച ലക്ഷക്കണക്കിന് മണിക്കൂറുകള്‍ക്കിടയില്‍, സ്വന്തം ശരീരത്തിന്‍െറയും മനസ്സിന്‍െറയും സുഖങ്ങള്‍ക്കായല്ലാതെ വരുംതലമുറക്കായി നീ കൊളുത്തിവെച്ച ഏതെങ്കിലുമൊരു വെളിച്ചത്തിനായുള്ള തെളിവ്.’ ഞാന്‍ മുഖം കുനിച്ചുനില്‍ക്കും. ജീവിച്ചിരിക്കുമ്പോള്‍ അനുഭവിച്ചതിന്‍െറ പതിനാറിരട്ടിയെങ്കിലും അപകര്‍ഷതാബോധം അപ്പോഴെന്നെ വിഴുങ്ങാന്‍ തുടങ്ങും. ഞാന്‍ തിന്നു, കുടിച്ചു, ഭോഗിച്ചു, ജീവിച്ചു, മരിച്ചു. മുടിയിലെ പേനിനെയും കാട്ടിലെ സിംഹത്തെയുംപോലെ. അവക്കിടയിലെ ആയിരം മൃഗജാതികളെപോലെ. പക്ഷേ, മനുഷ്യന്‍ എന്ന നിലയില്‍ മരണത്തെ അതിജീവിക്കാന്‍ ഞാന്‍ എന്തു ചെയ്തു? ഇല്ല, എനിക്ക് ഉത്തരമുണ്ടാവുകയില്ല. എന്‍െറ ഭാണ്ഡം ശൂന്യമായിരിക്കും, എന്‍െറ ഹൃദയവും. ‘ഒന്നുമില്ല പ്രഭോ’, ഞാന്‍ പറയും. പിന്നെ പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ഒരു വാചകവും കൂട്ടിച്ചേര്‍ക്കും: ഒഴിഞ്ഞ ഹൃദയത്തേക്കാള്‍ ഭാരമേറിയതായി ഭൂമിയിലും നരകത്തിലും ഒന്നുമില്ല -ദൈവത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നത് ‘മനുഷ്യന് ഒരാ...

ഉരുകിയൊലിക്കുമ്പോഴും വെളിച്ചം പകര്‍ന്ന്

Image
കാഞ്ചനമാല മൊയ്തീന്‍ സേവാ മന്ദിറില്‍ ‘എന്ന് നിന്‍െറ മൊയ്തീന്‍’ ചലച്ചിത്രത്തിലെ കഥാനായിക കാഞ്ചനമാലയുടെ ഇന്നത്തെ ജീവിതം. അശരണരായ പെണ്‍ ജീവിതങ്ങള്‍ക്ക് താങ്ങും തണലും നല്‍കി തന്‍െറ ജീവിതത്തെ അര്‍ഥപൂര്‍ണമാക്കി മൊയ്തീന്‍െറ പ്രണയ സ്മൃതികള്‍ക്ക് അവര്‍ പുതിയ നിറങ്ങള്‍ നല്‍കുന്നു... ‘എന്‍െറ പോട്ടം എടക്കുന്നില്ളേ’? മുത്തുലക്ഷ്മി നിഷ്കളങ്കതയോടെ മോണകാട്ടിച്ചിരിച്ച് ചോദിച്ചു. പിന്നെ അവള്‍ മഴയെ നോക്കി ഇരുന്നു. വര്‍ഷങ്ങളായി മുത്തുലക്ഷ്മി മുക്കത്തങ്ങാടിയിലുണ്ട്. പണ്ടെപ്പോഴോ ദൂരനാട്ടിലെവിടെനിന്നോ അലഞ്ഞത്തെിയ നാടോടിക്കൂട്ടത്തിലെ കൊച്ചുകുഞ്ഞായിരുന്നു മുത്തുലക്ഷ്മി. അവള്‍ വളര്‍ന്നതും വലുതായതും ഈ തെരുവിലാണ്. അതിനിടയില്‍ ഇരുട്ട് അവള്‍ക്ക് രണ്ടു മക്കളെ നല്‍കി. രാത്രി പേപിടിച്ചിറങ്ങുന്ന മനുഷ്യപ്പിശാചുക്കള്‍ ഇടക്കെപ്പോഴോ അവളെ മഹാരോഗിയാക്കി. അതറിഞ്ഞശേഷം ശാപവാക്കുകള്‍ ചൊരിഞ്ഞ് അവര്‍ അവളെ ആട്ടിയോടിച്ചു കൊണ്ടേയിരുന്നു. അവള്‍ക്കു മുന്നില്‍ ആശയുടെ വാതില്‍ തുറന്നത് കാഞ്ചനയേട്ടത്തി മാത്രമായിരുന്നു. മക്കളെ സംരക്ഷണ കേന്ദ്രത്തിലേക്കയച്ച് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കിയതും കാഞ്ചനമാല തന്നെ. ...

ഈ ജീവിതം മൊയ്തീന്‍ തന്നതാണ്...

Image
ബി.പി. മൊയ്തീനെ ജീവനറ്റ ശരീരമായി കരക്കത്തെിച്ചപ്പോഴും അംജദ് മോനെ പുഴ എന്നേക്കുമായി ആഴങ്ങളില്‍ ഒളിപ്പിച്ചു മുക്കം: മലയാളത്തിരശ്ശീലക്കു മുന്നിലൂടെ ഇപ്പോള്‍ കൂലംകുത്തി മറിയുന്ന ഇരുവഴിഞ്ഞിപ്പുഴ ഒരുകാലത്ത് നമ്പുത്തൊടിക ആയിഷയുടെ കണ്ണുകളിലൂടെയായിരുന്നു ഒഴുകിപ്പരന്നത്. 33 വര്‍ഷംമുമ്പ് അപഹരിച്ചെടുത്ത പൊന്നോമന മകനെ ഇനിയും ഈ പുഴ തിരികെ കൊടുത്തിട്ടില്ല. മുക്കത്തിന്‍െറ നായകന്‍ ബി.പി. മൊയ്തീനെ ജീവനറ്റ ശരീരമായി കരക്കത്തെിച്ചപ്പോഴും രണ്ടാമത്തെ മകന്‍ അംജദ് മോനെ പുഴ എന്നേക്കുമായി ആഴങ്ങളില്‍ ഒളിപ്പിക്കുകയായിരുന്നു. അന്ന് ഒന്നാകെ ആഴക്കയത്തില്‍ ഒടുങ്ങിപ്പോകുമായിരുന്ന ജീവിതം ആയിഷക്കും മകനും തിരിച്ചുനല്‍കിയത് ബി.പി. മൊയ്തീനായിരുന്നു. തണുത്തുറഞ്ഞ വെള്ളത്തില്‍ നനഞ്ഞ ആ ഓര്‍മകള്‍ ആയിഷയുടെ മനസ്സില്‍ ഇപ്പോഴും തീപോലെ കത്തിനില്‍ക്കുന്നു. ‘നീയും കുഞ്ഞും രക്ഷപ്പെടും മോളെ’ എന്നും പറഞ്ഞ് മറ്റാരെയോ രക്ഷിക്കാനായി മൊയ്തീനാക്ക വീണ്ടും വെള്ളത്തിലാണ്ടു. മൂപ്പര് കമിഴ്ത്തിയിട്ടുതന്ന തോണിയില്‍ ഒരു കൈയും മറുകൈയില്‍ കുഞ്ഞിനെയും മുറുക്കിപ്പിടിച്ച് ഏറെ നേരം വെള്ളത്തില്‍ പൊങ്ങിയൊഴുകിയാണ് രക്ഷപ്പെട...

സ്വത് ലാന: ചെര്‍ണോബിലിന്‍െറ രോദനം ലോകത്തെ കേള്‍പ്പിച്ച എഴുത്തുകാരി

Image
‘ഈ വാര്‍ത്ത കേള്‍ക്കാന്‍ എന്‍െറ കഥാപാത്രങ്ങള്‍ എനിക്കുചുറ്റുമില്ലല്ളോ എന്നോര്‍ക്കുമ്പോള്‍ ലജ്ജയും സങ്കടവും തോന്നുന്നു’ നൊബേല്‍ വിവരമറിഞ്ഞ് മിന്‍സ്കിലെ വസതിയിലത്തെിയ മാധ്യമപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും സ്വത്ലാനയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. മൂന്നു പതിറ്റാണ്ടുമുമ്പ് നടന്ന ചെര്‍ണോബില്‍ ആണവദുരന്തത്തിന്‍െറ ഇരകളെയാണവര്‍ ‘കഥാപാത്രങ്ങള്‍’ എന്നു വിളിച്ചത്. സ്വത്ലാന അലക്സിയേവിച്ചിന്‍െറ എണ്ണംപറഞ്ഞ രചനകളിലൊന്നായിരുന്നു ‘വോയിസസ് ഫ്രം ചെര്‍ണോബില്‍: ദി ഓറല്‍ ഹിസ്റ്ററി ഓഫ് എ ന്യൂക്ളിയാര്‍ ഡിസാസ്റ്റര്‍’ എന്ന കൃതി. ഒരുപക്ഷേ, ഈ കൃതിയുടെ പേരിലാകും അവര്‍ ഏറ്റവുമധികം അറിയപ്പെട്ടിട്ടുണ്ടാകുക. ലോകത്തെ നടുക്കിയ ആണവദുരന്തത്തിന് സാക്ഷ്യംവഹിച്ച 500ലധികം ആളുകളെ നേരില്‍ക്കണ്ട് 10 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവില്‍ തയാറാക്കിയ കൃതിയാണിത്. 2005ലാണ് ഇത് പുറത്തിറങ്ങിയത്. ചെര്‍ണോബില്‍ ഇരകളുടെയും അന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ആളുകളുടെയും അന്നത്തെ രാഷ്ട്രീയക്കാരുടെയുമടക്കം നിരവധി പേരുടെ അനുഭവങ്ങള്‍ ഇതില്‍ പങ്കുവെക്കുന്നുണ്ട്. സ്വത്ലാനയുടെ പൊതുവായ എഴുത്തുരീതിയെ പരിചയപ്പെടുത്താന്‍ ‘ചെര്‍ണേ...

ഓണം: കീഴാള വായനയുടെ ‘മാവേലി ചരിതം’

മാവേലി, നാടുവാണ കാലത്തെ കുറിച്ച് അറിയാത്ത മലയാളികളില്ല. മാവേലിയെ പോലൊരു ഭരണാധികാരിക്ക് കീഴില്‍ ജീവിക്കാന്‍ മോഹിപ്പിക്കും വിധത്തില്‍ 12 വരി പാട്ടുമുണ്ട് നഷ്ടപ്പെടാത്ത പൈതൃകസ്വത്തായി. സ്ഥിതി സമത്വത്തിന്‍െറ വലിയൊരു മാനിഫെസ്റ്റോ മുന്നോട്ട് വെക്കുന്ന ആ വരികളുട കര്‍ത്താവ് ആരെന്നും മൂലകൃതി ഏതെന്നും ആരും അന്വേഷിച്ചിട്ടില്ല. പണ്ഡിതരും പാമരരും ശേrഷ്ഠഭാഷാ പദവിക്കുവേണ്ടി മുറവിളികൂട്ടിയപ്പോഴും മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഓണത്തെയും ഓണപ്പാട്ടിനെയും കുറിച്ച് തേടാന്‍ ആര്‍ക്കും സൗകര്യമുണ്ടായില്ല. നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള ചരിത്ര നിര്‍മിതിയില്‍ മൂടിവെക്കപ്പെട്ട വലിയൊരു കീഴാള പ്രതിനിധ്യത്തിന്‍െറ സാംസ്കാരികവും രാഷ്ട്രീയവുമായ അടയാളപ്പെടുത്തലാണ് മാവേലിപാട്ടെന്ന് സമര്‍ഥിക്കുന്നതാണ് മാവേലി ചരിതമെന്ന കാവ്യം. എല്ലാവരും ഒന്നുപോലെയായ ഇല്ലായ്മകളൊന്നുമില്ലാത്ത നാടിനെ കുറിച്ചുള്ള ആ കാവ്യത്തിന്‍െറ സിംഹഭാഗവും ചരിത്രാധിനിവേഷത്താല്‍ അപഹരിക്കപ്പെട്ടു. മൂന്നടി മണ്ണ് ചോദിച്ചെത്തിയ അവതാരത്തിന്‍െറ കാല്‍ക്കീഴില്‍ അമര്‍ന്ന് പോയതാണോ കള്ളവും ചതിയുമില്ലാത്ത, എല്ലാവരും ഒന്നുപോലെയായ ആ സമത്വസുന്ദരലോകം? ആ അന്...

അഗ്നിപര്‍വതം ഗര്‍ഭംധരിച്ച ജാഫ്നാ മുനമ്പ്

Image
http://www.madhyamam.com/weekly/3247 ആഭ്യന്തരയുദ്ധം കഴിഞ്ഞ് വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ഇനിയും ചോരയുണങ്ങിയിട്ടില്ലാത്ത ശ്രീലങ്കയിലെ കലാപത്തിന് ദൃക്സാക്ഷിയായ  യുവ സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് സേലം സ്വദേശിയായ മഹാ തമിഴ് പ്രഭാകരന്‍. തമിഴ് പ്രഭാകരന്‍െറ ‘ദിസ് ലാന്‍ഡ് ബിലോങ്സ് ടു ദ ആര്‍മി’ എന്ന ഡോക്യുമെന്‍ററി ബ്രിട്ടീഷ് പാര്‍ലമെന്‍റിലുള്‍പ്പെടെ നിരവധി വേദികളില്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു.  ശ്രീലങ്കയില്‍ അടുത്തിടെ നടന്ന ഭരണമാറ്റത്തിന്‍െറ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ രാഷ്ട്രീയത്തെക്കുറിച്ചും തന്‍െറ ലങ്കന്‍ ജയില്‍ജീവിതത്തെക്കുറിച്ചും  ഡോക്യുമെന്‍ററിയെക്കുറിച്ചും തമിഴ് പ്രഭാകരന്‍ സംസാരിക്കുന്നു. തമിഴ്പുലികളില്‍നിന്ന് ജാഫ്ന മുനമ്പ് പിടിക്കാന്‍ 1987ല്‍ ഇന്ത്യന്‍ സമാധാന സേന ശ്രീലങ്കയില്‍ നടത്തിയ ‘ഓപറേഷന്‍ പവന്‍െറ’ ചരിത്രം പുലികളുടെ പോരാട്ടവീര്യത്തിന്‍േറതുകൂടിയാണ്. ഹെലികോപ്ടര്‍ ഗണ്‍ഷിപ്പുകളും അത്യാധുനിക ആയുധങ്ങളുമായി പൊരുതിയ ഇന്ത്യന്‍ സൈന്യം ചെറിയൊരു പാലം കടക്കാനെടുത്തത് മൂന്നു മണിക്കൂര്‍. അത്ര ശക്തമായിരുന്നു ചെറുത്തുനില്‍പ്. പാലത്തിനക്കരെ...