Posts

Showing posts from April, 2014

മനുഷ്യപുത്രനായ യേശു

Image
ഖലീല്‍ ജിബ്രാന്‍െറ മനുഷ്യപുത്രനായ യേശു വായിച്ചു. അതില്‍ നിന്നും കിട്ടിയ ചില വചനങ്ങള്‍: എന്‍െറ സിംഹാസനം നിന്‍െറ കാഴ്ചക്കപ്പുറമാണെന്നറിയുക. ഭൂമിയെ പൊതിയുന്ന ചിറകുള്ളവന്‍, ഉപേക്ഷിക്കപ്പെട്ടതും മറന്നുപോയതുമായ കൂട്ടിനുള്ളില്‍ അഭയം തേടുമെന്നോ. ശവക്കച്ച അണിയുന്നവന്‍ ജീവസുറ്റവരെ എങ്ങനെ പ്രകീര്‍ത്തിക്കും? എന്‍െറ രാജ്യം ഈ ഭൂമിയിലേതല്ല. പൂര്‍വികരുടെ തലയോടുകള്‍ക്കുമേല്‍ സ്ഥാപിക്കപ്പെട്ടതല്ല എന്‍െറ സിംഹാസനം. ആത്മാവിന്‍െറ സാമ്രാജ്യത്തെയല്ലാതെ മറ്റെന്തെങ്കിലുമാണ് നിങ്ങള്‍ക്ക് പരിരക്ഷിക്കാനുള്ളതെങ്കില്‍, എന്നെ ഇവിടെ ഉപേക്ഷിക്കുക. ശവക്കല്ലറകളിലെ, കിരീടമണിഞ്ഞ ഇന്നലെകള്‍ ഇപ്പോഴും നിങ്ങളുടെ പൂര്‍വികരുടെ അസ്ഥികള്‍ക്കുമേല്‍ ആദരങ്ങളര്‍പ്പിക്കുന്ന മൃതരുടെ ഗുഹകളിലേക്ക് ഇറങ്ങിപ്പൊയ്ക്കൊള്ളുക. വിസ്തൃതമായ ഒരു ഗോത്രത്തിന്‍െറ ഒറ്റ സ്വപ്നത്തിനുവേണ്ടിയല്ലായിരുന്നെങ്കില്‍ എന്‍െറ ക്ഷമാശക്തിക്കുമേല്‍ നിങ്ങളുടെ സൂര്യനുദിക്കാന്‍ ഞാന്‍ അനുവദിക്കുമായിരുന്നില്ല. എന്‍െറ പാതയില്‍ നിഴല്‍ വീഴ്ത്താന്‍ നിങ്ങളുടെ ചന്ദ്രനേയും ഞാനനുവദിക്കുമായിരുന്നില്ല. ഒരമ്മയുടെ ആഗ്രഹനിവത്തിക്കുവേണ്ടിയല്ലായിരുന്നെങ്കില്‍ ഞാനീ ഭാരിച്...

സര്‍ക്കാറിന് ഇച്ഛാശക്തി ഉണ്ടായാലേ മലയാളത്തിന് രക്ഷയുള്ളൂ

Image
സര്‍ക്കാറിന് ഇച്ഛാശക്തി ഉണ്ടായാലേ മലയാളത്തിന് രക്ഷയുള്ളൂ പന്മന രാമചന്ദ്രന്‍ നായര്‍/ വി. സുധീര്‍ കടുത്ത സമ്മര്‍ദം ചെലുത്തിയാണെങ്കിലും ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെന്ന വിശേഷണത്തോടെയാണ് മലയാളം സംസാരഭാഷയായുള്ള മൂന്നരക്കോടി ജനങ്ങള്‍ 58ാം കേരളപ്പിറവിയിലേക്ക് പ്രവേശിക്കുന്നത്. സാക്ഷരതയിലുള്‍പ്പെടെ ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളികള്‍ക്ക് പക്ഷേ തങ്ങളുടെ മാതൃഭാഷയോട് അത്രക്കൊന്നും മമതയില്ളെന്നതും അങ്ങാടിപ്പാട്ടാണ്. എന്തൊക്കെയാണെങ്കിലും ശ്രേഷ്ഠഭാഷാ പദവിയെ കെങ്കേമമായി ആഘോഷിക്കാന്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളും ഭാഷാസ്നേഹികളും കിണഞ്ഞു ശ്രമിക്കുകയും ചെയ്തു. പദവിലബ്ധിയുടെ ഭാവി എന്തെന്ന കാര്യത്തില്‍ ഇത്രയും കാലമായിട്ടും ഒരു ഏകീകൃത തീരുമാനമെടുക്കാനാവാത്ത സര്‍ക്കാറിനും അധികൃതര്‍ക്കും ഭാഷയുടെ വികസനത്തിനുവേണ്ടിയോ അതിജീവനത്തിനുവേണ്ടിയോ ചെയ്യാവുന്ന കാലിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇതുവരെ ഒരു ധാരണയുമായിട്ടില്ല. മലയാളത്തിന്‍െറ ഈ ദുര്യോഗത്തിന് ഉത്തമ ഉദാഹരണമാണ് നാലു പതിറ്റാണ്ട് മുമ്പ് സര്‍ക്കാര്‍ ഇറക്കിയ ലിപി പരിഷ്കരണ ഉത്തരവ്. 1971 മാര്‍ച്ച് 23ന് പൊതുവിദ്യാഭ്യാസ വകു...

ഭൂമിയിലും പരിസ്ഥിതിയിലും ഫാഷിസത്തിന്‍െറ വിത്തുകള്‍

Image
ഭൂമിയിലും പരിസ്ഥിതിയിലും ഫാഷിസത്തിന്‍െറ വിത്തുകള്‍ പ്രഭാഷണം... ടി.ജി. ജേക്കബ് ജനാധിപത്യക്രമത്തിന്‍െറ കടന്നുവരവോടെ അപ്രസക്തമായ ഫാഷിസം അതിന്‍െറ അദ്യശ്യമായ സങ്കീര്‍ണതകളോടെ പുതിയ കാലത്തും സജീവമായി നിലനില്‍ക്കുന്നു. രാഷ്ട്രീയമായും ഘടനാപരമായും സമൂഹനിര്‍മാണത്തില്‍ ഇടംപിടിക്കാന്‍ കഴിയാത്ത സ്ഥിതിയിലും ഫാഷിസം അതിന്‍െറ വികൃതമുഖങ്ങള്‍, അതിനെ പിന്തുടരുന്നവര്‍ക്ക് മുന്നില്‍പോലും തുറന്നുകാണിക്കുന്നുണ്ട്. പലപ്പോഴുമിത് ക്രൂരതയിലേക്കും വഞ്ചനയിലേക്കും തള്ളിവിടുന്ന മാനസികാവസ്ഥയിലേക്ക് അവരെ  നയിക്കാറുണ്ട്. ചരിത്രത്തിലെ വൈരുധ്യാത്മകമായ നീക്കത്തിലൂടെ ഘടനാരഹിത രാഷ്ട്രീയവേഷം ധരിച്ചാണ് ഫാഷിസം അതിന്‍െറ പ്രാദേശിക ആവാസവ്യവസ്ഥയില്‍  നിലനില്‍ക്കുന്നത്. പാശ്ചാത്യ യൂറോപ്പിലെ ആഭ്യന്തരയുദ്ധകാലത്ത് അധികാര സമ്പാദനത്തിനുള്ള രാഷ്ട്രീയവഴിയായി കടന്നുവന്ന ഫാഷിസത്തെ ഇപ്പോഴും അതിന്‍െറ സങ്കീര്‍ണതയില്‍നിന്നുകൊണ്ട് മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ളെന്നതാണ് വസ്തുത. ഇതിനെ സമഗ്രമായി വിലയിരുത്തുന്നതില്‍ ഇടതുപക്ഷത്തിനും പൂര്‍ണമായി വിജയിക്കാനായില്ല. കാരണം, അവര്‍ തങ്ങളുടേതായ രീതിയില്‍ ഫാഷിസത്തെ രൂപപ്പ...

ഫാഷിസം പല വേഷങ്ങളില്‍ വരുന്നു

Image
ഫാഷിസം പല വേഷങ്ങളില്‍ വരുന്നു അഭിമുഖം.. ടി.ജി. ജേക്കബ് / വി. സുധീര്‍ മുഖ്യധാരാ മാധ്യമങ്ങളില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും അകലംപാലിക്കുന്നത് ഒരു അരാഷ്ട്രീയതയാണെങ്കില്‍ ഞാനതാണ് എന്നുപറയാന്‍ മടിക്കാതെ ഇപ്പോഴും സമൂഹത്തിന്‍െറ അരികുകളിലൂടെ കോര്‍പറേറ്റ് മുതലാളിമാര്‍ പ്രാവര്‍ത്തികമാക്കുന്ന മനുഷ്യാവകാശ വിരുദ്ധമായ ഫാഷിസ്റ്റ് ശംഖൊലികള്‍ക്കെതിരെ ബൗദ്ധികമായ പഠനവും പ്രചാരവും നടത്തുകയാണ് മലയാളികള്‍ക്ക് അത്ര പരിചിതനല്ലാത്ത മലയാളി ടി.ജി. ജേക്കബ്. കേരള സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി പ്രവര്‍ത്തനമണ്ഡലം വിപുലപ്പെടുത്താനായി അടിയന്തരാവസ്ഥക്കാലത്ത് ഉത്തരേന്ത്യയിലേക്കുപോയ അദ്ദേഹം കമ്യൂണിസ്റ്റ് ആശയഗതിയുമായി ചേര്‍ന്ന് നടത്തിയ സൈദ്ധാന്തിക ഇടപെടല്‍ പ്രശംസനീയമാണ്.  സാമ്പത്തികാധിഷ്ഠിതമായ സാമൂഹിക നിരീക്ഷണങ്ങള്‍ നടത്തുന്ന നിരവധി പുസ്തകങ്ങള്‍ എഴുതിയ അദ്ദേഹം സൗത്ത് ഏഷ്യന്‍ സ്റ്റഡി സെന്‍ററിന്‍െറ സ്ഥാപകാംഗമാണ്. ഇന്ത്യ: ഡെവലപ്മെന്‍റ് ആന്‍ഡ് ഡിപ്രീവിയേഷന്‍ നിയോ കൊളോണിയല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫ് ദി ഇക്കോണമി ഈസ് എ ഹിസ്റ്റോറിക്കല്‍ പേഴ്സ്പെക്ടിവ്- 1985, ടെയില്‍സ് ഓഫ് ടൂറ...

ജനായത്തത്തിലെ ചതുരംഗക്കളികള്‍

Image
ജനായത്തത്തിലെ ചതുരംഗക്കളികള്‍ കെ.പി. റെജി ലോകത്തിലെ ഏറ്റവും ബൃഹത്തും സങ്കീര്‍ണവുമായ ജനാധിപത്യ അഭ്യാസത്തിന് രാജ്യമെങ്ങും കൊടുമ്പിരികൊണ്ട തയാറെടുപ്പുകള്‍ നടക്കുകയാണ്. 81.45 കോടി വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശമുള്ള 16ാം ലോക്സഭാ തെരഞ്ഞെടുപ്പിന് പങ്കാളിത്തത്തില്‍ ലോകത്തൊരിടത്തും സമാനതകളില്ല. സര്‍ക്കാറിനും പാര്‍ട്ടികള്‍ക്കുമായി ഏതാണ്ട് 35,000 കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന ഈ രാഷ്ട്രീയ ചതുരംഗം സാമ്പത്തിക വിനിമയത്തിന്‍െറ കാര്യത്തില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനു മുന്നില്‍ മാത്രമാണ് രണ്ടാമതായി പോകുന്നത്. ലോകചരിത്രത്തിലാദ്യമായി ചിഹ്നത്തില്‍ വോട്ടുകുത്തുന്ന സമ്പ്രദായം ആവിഷ്കരിക്കുകയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്ത ഇന്ത്യന്‍ ജനാധിപത്യ പരീക്ഷണം 1952ലെ പ്രഥമാധ്യായം മുതലേ രാഷ്ട്രീയ കരുനീക്കങ്ങളാലും വിഷയവൈവിധ്യങ്ങളാലും സമ്പന്നമായിരുന്നു.  ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ പുനര്‍വായന സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലേക്കൊരു എത്തിനോട്ടമാണ്. 1952: ദേശീയതയുടെ തരംഗം സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭരണഘടന നിലവില്‍വന്ന് ഇന്ത്യ റിപ്പബ്ള...

ആനി മസ്‌ക്രീന്‍

തെക്കേ ഇന്ത്യയില്‍ നിന്നു ലോക്‌സഭാംഗമായ ആദ്യ വനിതയും മലയാളിയുമായ ആനി മസ്‌ക്രീനിന് മരണാനന്തരം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച താമ്രപത്രവും ബഹുമതിപത്രവും പ്രശസ്തി ഫലകവും എവിടെ? ദേശീയ വനിതാകമ്മിഷന്‍ ആനി മസ്‌ക്രീനു പ്രഖ്യാപിച്ച പുരസ്‌കാരവും ഇതുവരെ ലഭിച്ചില്ല. അനന്തരാവകാശികള്‍ ഈ പുരസ്‌കാരങ്ങള്‍ക്കായി കാത്തിരിപ്പു തുടങ്ങിയിട്ട് അരനൂറ്റാണ്ടോളമായി.  തിരുവിതാംകൂറിന്റെ ഝാന്‍സി റാണിയെന്നാണ് ആനിമസ്‌ക്രീന്‍ അറിയപ്പെട്ടിരുന്നത്. 62 വര്‍ഷം മുമ്പ് തിരുവനന്തപുരത്തു നിന്ന് എംപിയായി. മലയാളി വനിതയുടെ യശശ്ശ് ദേശീയതലത്തില്‍ ഉയര്‍ത്തിയ എംപിയുടെ ഓര്‍മകള്‍ക്കുപോലും ഇന്ന് 50 വയസ് കഴിഞ്ഞു.  വഴുതക്കാട്ടെ കുടുംബവീട്ടില്‍ 62-ാം വയസില്‍ 1963 ജൂലൈ 19-നാണ് ആനിമസ്‌ക്രീന്‍ അന്തരിച്ചത്. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ താമ്രപത്രവും ബഹുമതി പത്രവും പ്രശസ്തി ഫലകവും നല്‍കുമെന്നു പ്രഖ്യാപിച്ചത്. എന്നാല്‍ അങ്ങനെയൊന്നും കിട്ടിയതായി അറിയില്ലെന്ന് ആനി മസ്‌ക്രീന്റെ സഹോദരപുത്രി വഴുതക്കാട് തറവാട്ട് വളപ്പില്‍ താമസിക്കുന്ന ജൂനിയര്‍ ആനിമസ്‌ക്രീന്‍ പറഞ്ഞു.  അടുത്ത ഊഴം ദേശീയ വനിതാ കമ്മിഷന്റെയായിരുന്നു. 1998 മാര്‍ച്ച് ...