കൈനീട്ടം നഷ്ടമായ വിഷുക്കണിയില്‍ രാജ്കുമാര്‍
![]() |
കുഞ്ചന്‍നമ്പ്യാര്‍ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സാംസ്കാരിക മന്ത്രി കെ.സി ജോസഫും ചേര്‍ന്ന് ജഗതിക്ക് നല്‍കുന്നു |
‘‘കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കാവരും
അപ്പോളാരെന്നുമെന്തന്നെുമാര്‍ക്കറിയാം?’’ (സഫലമീയാത്ര- എന്‍...എന്‍ കക്കാട്)
‘ഇത്തവണയും പപ്പക്ക് കൈനീട്ടമൊന്നും തരാന്‍ കഴിയില്ലല്ളോ, പപ്പ ആരോഗ്യ വാനായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍െറ രണ്ട് കൊച്ചുമക്കള്‍ക്കും ഇത്തവണ ആ കൈയ്യില്‍ നിന്നും വിഷുക്കൈനീട്ടം ലഭിക്കുമായിരുന്നു’ മലയാളത്തിന്‍െറ അനശ്വര നടന്മാരില്‍ ഒരാളായ ജഗതി ശ്രീകുമാറിന്‍െറ മകന്‍ രാജ് കുമാറിന്‍േറാതാണ് സങ്കടം മുറ്റിയ ഈ വാക്കുകള്‍. ജഗതിയുടെ കൊച്ചുമക്കളായ ജോജിയും ജഗനും വല്ല്യചഛന്‍െറ കൈയ്യില്‍ നിന്ന് കൈനീട്ടം വാങ്ങാന്‍ പ്രായമായപ്പോള്‍ അത് നല്‍കാന്‍ അപ്പൂപ്പന് ആവതില്ലാത്തതിന്‍െറ വിഷമം ഇരുവര്‍ക്കും ബാക്കിയാണ്. ലൊക്കേഷനുകളിലെ തിരക്കുകളെല്ലാം മറന്ന് എല്ലാ വിഷുവിനും പുത്തന്‍ നോട്ടുകളുമായി വീട്ടിലത്തെുന്ന ഒരു അചഛനാണ് രാജ്കുമാറിന് ജഗതി. തൊഴിലൊന്നുമില്ലാതെ നടക്കുന്ന കാലത്തും വിദ്യാഭ്യാസകാലത്തും വല്ലപ്പോഴും വീട്ടിലത്തെുന്ന അചഛനില്‍ നിന്ന് ലഭിക്കുന്ന ആ കൈനീട്ടമാണ് മകന്‍െറ വിഷുവോര്‍മ. നൂറിന്‍െറ പുത്തന്‍ നോട്ടുകളുടെ ഒരു കെട്ടായിരിക്കും എപ്പോഴും അചഛന്‍ ഞങ്ങള്‍ക്കായി കരുതിവെക്കുക. വിഷു ദിവസം രാവിലെ അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞ് വീട്ടിലത്തെുമ്പോള്‍ അദ്ദേഹം വിളിക്കും. (സിനിമയിലെ ജഗതിയെപ്പേലെ ആയിരിക്കില്ല അപ്പോഴാ സ്വരമെന്ന് രാജ് കുമാറിന് തീര്‍ച്ചയുണ്ട്) ‘രാജുവും പാറുവും ഇവിടെ വാ’ അചഛന്‍െറ ശബ്ദത്തിന്‍െറ ആഴങ്ങളില്‍ നിഴലിക്കുന്ന ആ സ്നേഹ സംഗീതം രാജ് കുമാറിന് ഇന്നും പൂത്ത്തളിര്‍ത്ത ഓര്‍മയാണ്. ആ ഓര്‍മയുടെ നിഴലില്‍ നില്‍ക്കുമ്പോഴാണ് കഴിഞ്ഞ വിഷു മുതല്‍ അചഛന്‍െറ കൈ നീട്ടം തങ്ങള്‍ക്ക് നഷ്ടമായല്ളോ എന്ന സങ്കടം നിറഞ്ഞ ഓര്‍മയില്‍ മറ്റൊരു വിഷുവിനെ വരവേല്‍ക്കുന്നത്.
കഴിഞ്ഞ വിഷുവിന്, ഏപ്രില്‍ 14ന് പപ്പ വെല്ലൂരിലെ ആശുപത്രിയുടെ തിവ്ര പരിചരണ വിഭാഗത്തിലായിരുന്നു. എന്‍െറയും പാറുവിന്‍െയും വിഷു ആ ആശുപത്രി വരാന്തയില്‍ നനഞ്ഞ പടക്കമായി....
വിഷു നഷ്ടത്തേക്കാള്‍ ഓര്‍മയില്‍ അപ്പോഴും - പപ്പയുടെ -കൈനീട്ടമില്ലാത്ത വിഷുവായിരുന്നു. ഒപ്പം ഉള്ളില്‍ ആളുന്ന ഭീതിയും. വെല്ലൂര്‍ ആശുപത്രിയിലത്തെുമ്പോള്‍ പപ്പയുടെ ശാരീരികാവസ്ഥ വേദനിപ്പിച്ചത് ഞങ്ങളെ മാത്രമല്ല, മലയാളികളെ ആകമാനമാണ്. മൃതപ്രായനായ പപ്പ അടുത്ത വിഷുവിനെങ്കിലും ഞങ്ങള്‍ക്ക് കൈനീട്ടം നല്‍കാന്‍ കൂടെ ഉണ്ടാകണമേ എന്ന പ്രാര്‍ഥന. ഒരു വര്‍ഷം വെല്ലൂരിലെ ചികില്‍സ കഴിഞ്ഞ് ഇത്തവണ പപ്പ എന്‍െറ കൂടെ പേയാടുള്ള വീട്ടിലുണ്ട് എന്ന ആശ്വാസം വിഷുക്കൈനീട്ടം പോലെ വലിയ സമാധാനമാണ്.
ഞങ്ങള്‍ മക്കള്‍ക്ക് മാത്രമല്ല എന്‍െറയും പാറുവിന്‍െറയും രണ്ട് മക്കള്‍ക്കും ഇത്തവണയും ആ കൈയ്യില്‍ നിന്നും കൈനീട്ടം ലഭിക്കില്ല എന്ന വേദനയുണ്ട്. അതൊന്നും പക്ഷെ, പപ്പ അനുഭവിച്ച വേദനയോളം വരില്ല, തീര്‍ച്ച. ഈ മേടത്തില്‍ മൂന്ന് വയസാണ് രണ്ട് പേര്‍ക്കും. അവര്‍ പപ്പയോട് സംസാരിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പപ്പ ആരോഗ്യ വാനായിരുന്നെങ്കില്‍ ഈ വിഷുവിന് ആ കൈയ്യില്‍ നിന്നും മക്കള്‍ക്ക് കൈനിറയെ കൈനീട്ടം വാങ്ങാമായിരുന്നു.
അമ്മ ശോഭയേക്കാള്‍ നല്ല പാചകക്കാരനായിരുന്നു പപ്പയെന്ന് പറയുമ്പോള്‍ രാജ്കുമാറിന്‍െറ വാക്കില്‍ പപ്പയുണ്ടാക്കുന്ന സ്വാദേറിയ കുടംമ്പുളിയിട്ട ചൂരക്കറിയുടെ രുചിയാണ്. വീട്ടിലുണ്ടാകുമ്പോള്‍ വിശേഷിച്ച് വിഷുനാളില്‍ പപ്പയാണ് അടുക്കളയില്‍ കയറുക. അമ്മയേക്കാള്‍ നന്നായി പാചകം അറിയുന്ന പപ്പയുടെ ഇഷ്ട വിഭവമാണ് കുടംമ്പുളിയിട്ട ചൂരക്കറി. ഇറച്ചി വിഭവങ്ങളൊന്നും കഴിക്കില്ളെങ്കിലും നാടന്‍ പച്ചക്കറി കൊണ്ടുണ്ടാക്കിയ അവിയല്‍, തോരന്‍ എന്നീ വിഭവങ്ങളോട് പ്രിയമാണ് പപ്പക്ക്.
അപകടം ശേഷം വെല്ലൂര്‍ ആശുപത്രിയിലെ ചികില്‍സ കഴിഞ്ഞ് വീട്ടിലത്തെിയ പപ്പക്ക് ഈ വിഷുവിന് ആഹാരം ഞങ്ങളാരെങ്കിലും വാരികൊടുക്കേണ്ടി വരുമെന്ന മധുരനൊമ്പരവുമുണ്ട് രാജ്കുമാറിന്‍െറ വാക്കുകളില്‍. പരിക്കേറ്റ വലത് കൈ ഉപയോഗിച്ച് ആഹാരം കഴിക്കാന്‍ പ്രയാസമാണ് പപ്പക്ക്. ഞങ്ങളാരെങ്കിലും, അമ്മയോ ഞാനോ ആണ് ആഹാരം വാരികൊടുക്കുന്നത്. കൈക്ക് ശേഷി കുറവുണ്ടെങ്കിലും രുചി ഭേദങ്ങള്‍ തിരിച്ചറിയാന്‍ നാവിന് ഇപ്പോഴും യാതൊരു കുഴപ്പവുമില്ല പപ്പക്ക്. ചായയില്‍ മധുരം കൂടിയാലോ കറിയില്‍ ഉപ്പ് കൂടിയാലോ ‘ജഗതി’ സ്റ്റൈലിലുള്ളൊരും മുഖഭാവം വരും ആ മുഖത്ത്. അതുകണ്ടാല്‍ നമുക്കറിയാം ആ പാചകക്കാരന്‍െറ രുചിഞ്ജാനം. സംസാരിക്കാനും കൈനീട്ടം നല്‍കാനും കഴിയുന്ന സുന്ദരമായോരു വിഷുക്കാലം വീണ്ടും വരുമെന്ന സ്വപ്നത്തിലാണ് മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകമാറിന്‍െറ കുടുംബവും കേരളക്കരയിലെ ആരാധക വൃന്ദവും.
വാഹനാപകടത്തില്‍പെട്ടിട്ട് ഒരുവര്‍ഷം പിന്നിടുമ്പോള്‍ തിരുവനന്തപുരം പേയാട്ടുള്ള സ്വവസതിയില്‍ വീട്ടുകാര്‍ ഫിസിയോതെറാപ്പിയും സ്പീച് തെറാപ്പിയും നല്‍കി ജഗതി എന്ന നടനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. 2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ നാലോടെ മലപ്പുറം തേഞ്ഞിപ്പലത്തിന് സമീപം പാണമ്പ്ര വളവില്‍ ജഗതി സഞ്ചരിച്ച കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചാലക്കുടിയിലെ ലൊക്കേഷനില്‍ നിന്ന് മൈസൂരിലെ ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലത്തെുമ്പോള്‍ അമ്പിളിച്ചിരി ഇനി വിടരില്ലന്നൊയിരുന്നു ലോകം കരുതിയത്. കഴിഞ്ഞ ഏപ്രില്‍ 12 നാണ് കോഴിക്കോട് നിന്നും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
വെല്ലൂരില്‍ നിന്ന് വീട്ടിലത്തെി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വീട്ടകം ജഗതിയില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ആളുകളെ തിരിച്ചറിയുകയും പറയുന്നത് മനസിലാക്കുകയും ചെയ്യന്നുണ്ടെങ്കിലും സംസാരിക്കുമ്പോള്‍ വാക്കുകള്‍ ചിതറുന്നുണ്ട്. പഴയതുപോലെ ആ ഫലിത സ്വരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഏവരും. ഗൃഹാന്തരീക്ഷവും ചുറ്റുപാടും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സിനിമകള്‍ കാണാനും പാട്ടുകേള്‍ക്കാനും തുടങ്ങിയ അദ്ദേഹത്തെ ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പല സുഹൃത്തുക്കളും സന്ദര്‍ശിച്ചു.
ചികില്‍സ കഴിഞ്ഞ് വീട്ടില്‍ ഏതാനും നിമിഷത്തേക്ക് മാത്രം കാമറകളെ അഭിമുഖീകരിച്ച ജഗതിയുടെ ചുണ്ടുകളില്‍ വിരിഞ്ഞ സ്വത്വസിദ്ധമായ ആ ചിരിയില്‍ വലിയ പ്രതീക്ഷയാണ് മലയാളികള്‍ക്ക്. അതൊരു പൊട്ടിച്ചിരിയാവാന്‍ പ്രത്യാശിക്കുകയാണ് ആരാധകര്‍. ജഗതിയുടെ കുടുംബത്തോടൊപ്പം ആ പ്രതീക്ഷയുടെ മാനത്ത് അമ്പിളിച്ചിരി വിരിയുന്നതും കാത്തിരിക്കുകയാണ് മലയാളികള്‍.
Comments
Post a Comment