Posts

Showing posts from March, 2013

അനശ്വരപ്രണയത്തിന് നിത്യസ്മാരകം

Image
 നിനക്ക് സ്മാരകം പണിയാന്‍ എന്‍്റെ കയ്യില്‍ വെണ്ണക്കല്ലുകളും സ്വര്‍ണക്കട്ടികളുമില്ല. സ്മാരകമായി ഈ കഥ സമര്‍പ്പിക്കുന്നു ആദ്യമായി എഴുതിയ കഥ പ്രണയിനി കാഞ്ചനമാലയ്ക്ക് അയച്ചുകൊടുത്തിട്ട് മൊയ്തീന്‍ ഇങ്ങനെയെഴുതി...  അനശ്വരപ്രണയത്തിന്‍്റെ നിത്യസ്മാരകമായി ഇരുവഴിഞ്ഞിപ്പുഴയുടെ ആഴങ്ങളിലേക്ക് മൊയ്തീന്‍ ഒലിച്ചുപോയി 30 വര്‍ഷം പിന്നിടുമ്പോള്‍ മൊയ്തീന്‍ ജീവിച്ച മുക്കത്തെ മണ്ണില്‍ കാഞ്ചന മൊയ്തീനു സ്മാരകം പണിയുകയാണ്. ആ സ്മാരകത്തിന് അടിത്തറയിടുന്നതാകട്ടെ സംഗീതജ്ഞന്‍ രമേഷ് നാരായണിന്‍്റെ നേതൃത്വത്തിലുള്ള ഒരു സംഘം സിനിമാ പ്രവര്‍ത്തകരും. ജാതിയുടെയും മതത്തിന്‍്റെയും അതിര്‍ത്തികള്‍ പൊട്ടിച്ചറെിഞ്ഞിട്ടും ഒരുമിക്കുന്നതിനു മുമ്പ് വിധി വേര്‍പെടുത്തിയ മൊയ്തീന്‍ കാഞ്ചന പ്രണയം സിനിമയാകുന്നു. 1960കളിലും എഴുപതുകളിലും മലബാറിന്‍്റെ സാമൂഹികരംഗത്ത് വന്‍ ചലനങ്ങളുണ്ടാക്കിയ പ്രണയത്തിന് അഭ്രഭാഷ്യം ചമയ്ക്കുന്നതിനു മുന്നോടിയായി സ്മാരക നിര്‍മാണത്തിന് അഞ്ചു ലക്ഷം രൂപ സിനിമയുടെ അണിയറക്കാര്‍ കാഞ്ചനയ്ക്കു കൈമാറി. അഭിനയം എന്ന ഹിറ്റ് ചലച്ചിത്രം മലയാള സിനിമാ ലോകത്തിനു നല്‍കിയ ബി.പി. മൊയ്തീന്‍ എന്ന നിര്‍മാതാവിനോടുള്ള ആദരം...

സര്‍ക്കാര്‍ ചട്ടം അട്ടിമറിക്കുന്നത് മന്ത്രിമാര്‍

Image
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണം 27 മുതല്‍ 30 വരെ ആയിരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. പേഴ്സനല്‍ സ്റ്റാഫുകളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു ഭരണവകുപ്പ് 2011 സെപ്റ്റമ്പര്‍ 16ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉത്തരവ് പ്രകാരം ഒരു പ്രൈവറ്റ് സെക്രട്ടറിയോ അല്ളെങ്കില്‍ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയോ ആയി ഒരാളെ നിയമിക്കാം. പലരും രണ്ട് തസ്തികകളിലും ആളെ നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ 20 പേര്‍ക്ക് 18 പ്രൈവറ്റ് സെക്രട്ടറിമാരുണ്ട്. കെ. ബാബു, പി.കെ കുഞ്ഞാലികുട്ടി എന്നിവര്‍ക്കാണ് പി.എസ് ഇല്ലാത്തത്. സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിമാരുടെ ആകെ എണ്ണം 21 ആണ്. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാരുടെ എണ്ണം മൂന്ന്, അസി. പ്രൈവറ്റ് സെക്രട്ടറിമാര്‍: നാല്, ഇതില്‍ രണ്ട് പേരെ മാത്രമേ നേരിട്ട് നിയമിക്കാന്‍ പാടുള്ളു. അഡീഷനല്‍ പേഴ്സനല്‍ അസിസ്റ്റന്‍ഡ്, പേഴ്സനല്‍ അസിസ്റ്റന്‍ഡ് എന്നീ തസ്തികികളില്‍ ഒരാളെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ. രണ്ട് ക്ളാര്‍ക്ക് മാരെയും നിയമിക്കാം. അസിസ്റ്റന്‍ഡ് അല്ളെങ്കില്‍ സെക്ഷന്‍ ഓഫീസര്‍മാരെ നിയമിക്കാം. അസിസ്റ്റന്‍ഡുമാര്‍ ബിര...

മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് നിയമനം തോന്നിയപോലെ

Image
പ്യൂണുമാര്‍ അണ്ടര്‍ സെക്രട്ടറിക്ക് തുല്യം തിരുവനന്തപുരം: ഡെപ്യൂട്ടി, അണ്ടര്‍ സെക്രട്ടറിമാരുടെ തസ്തികക്ക് തുല്യമായ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ചട്ടങ്ങള്‍ കാറ്റില്‍പറത്തുന്നു. അര ലക്ഷം രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന പേഴ്സനല്‍ സ്റ്റാഫിന്‍െറ നിയമനത്തില്‍ രാഷ്ട്രീയം മാത്രമാണ് മാനദണ്ഡം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മന്ത്രിമാരുടെ സ്റ്റാഫ് രണ്ട് വിഭാഗങ്ങളാണ്. പേഴ്സനല്‍ സ്റ്റാഫ് ഉള്‍പ്പെടുന്ന ‘എ’ വിഭാഗത്തില്‍ 17 പേരെയും പ്യൂണ്‍, തോട്ടക്കാരന്‍ തുടങ്ങിയവരടങ്ങുന്ന ‘ബി’ വിഭാഗത്തില്‍ 13 പേരെയുമാണ് നിയമിക്കാനാകുക. നേരിട്ട് നിയമനം നടത്തുന്നവരുടെ എണ്ണം ഇങ്ങനെ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്ക മന്ത്രിമാരും പാലിക്കുന്നില്ല. കേരള കോണ്‍ഗ്രസ് മന്ത്രിമാരായ കെ.എം. മാണി 20 പേരെയും പി.ജെ. ജോസഫ് 19 പേരെയുമാണ് ‘എ’ കാറ്റഗറിയില്‍ പേഴ്സനല്‍ സ്റ്റാഫായി നിയമിച്ചത്. മുഖ്യമന്ത്രിക്ക് 14 പേര്‍ മാത്രമുള്ളപ്പോഴാണിത്. മുസ്ലിം ലീഗ് മന്ത്രിമാരാണ് ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസിന് തൊട്ടുപിന്നില്‍. പി.കെ. അബ്ദുറബ്ബിന് 17ഉം മഞ്ഞളാംകുഴി അലിക്ക് 14 ഉം പേരുണ്ട്. പ്യൂണുമാരെവരെ...

നിയമനം പേഴ്സനല്‍ സ്റ്റാഫില്‍; ജോലി പാര്‍ട്ടി ഓഫിസില്‍ !

Image
തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫില്‍പെട്ട പലര്‍ക്കും ജോലി പാര്‍ട്ടി ഓഫിസുകളില്‍. അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലാത്തവരെ ഡെപ്യൂട്ടി, അണ്ടര്‍ സെക്രട്ടറി തസ്തികകള്‍ക്ക് സമാനമായ ശമ്പള സ്കെയിലുള്ള പേഴ്സനല്‍ സ്റ്റാഫാക്കാറുണ്ട്. ഇതില്‍ ചിലര്‍ പാര്‍ട്ടി ഓഫിസുകളില്‍ ഓഫിസ് സെക്രട്ടറിയുടെ ജോലിയാണ് ചെയ്യുന്നത്. മറ്റുചിലര്‍ ഉന്നതനേതാക്കളുടെ ഡ്രൈവര്‍മാരായാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍െറ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി എം.വി. സിദ്ദീഖ് മുസ്ലിംലീഗിന്‍െറ കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫിസിലെ സെക്രട്ടറിയാണ്. മന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ല. അധ്യാപകനായ ഇദ്ദേഹത്തിന് പാര്‍ട്ടി ഓഫിസ് കാര്യങ്ങളുടെ ചുമതലയാണ്. തഹസില്‍ദാരുടെ തസ്തികക്ക് തുല്യമാണ് ശമ്പളം -28,323 രൂപ. ഏഴ് അഡീഷനല്‍ പേഴ്സനല്‍ അസിസ്റ്റന്‍റുമാരുള്ള മരാമത്ത് മന്ത്രിയുടെ സ്റ്റാഫില്‍പെട്ട ഐ.എം. അബ്ദുറഹിമാന്‍ ലീഗിന്‍െറ എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിലെ മുഴുസമയ സെക്രട്ടറിയാണ്. ഇതും തഹസില്‍ദാര്‍ക്ക് തുല്യമായ തസ്തികയാണ്. മന്ത്രിയുടെ ഡ്രൈവറായി ചുമതലയേറ്റ നാസര്‍ ലീഗ് സംസ്ഥാന പ...

വാര്‍ത്തകളിലെ കുഴിബോംബുകള്‍

Image
ഫുട്ബോള്‍ താരം മെസിയും ഉസാമ ബിന്‍ ലാദനും ഒരു പേജിന്‍െറ ഇരുപുറങ്ങളില്‍ വരുമ്പോഴുണ്ടാകുന്നത് ‘മുസ്ലിം തീവ്രവാദ’ത്തേക്കാള്‍ വലിയ ഭീകരതയാണ്. ‘പ്രധാന വാര്‍ത്തകള്‍ വീണ്ടും’ എന്ന ഹൃസ്വചിത്രം കണ്ടപ്പോള്‍ അഫ്സല്‍ ഗുരുവിന്‍റ വധശിക്ഷയെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതികരിച്ചതാണ് ഓര്‍മവന്നത്. തെറ്റുകാരനല്ളെങ്കിലും അയാളൊരു മുസ്ലിം ആയതിനാല്‍ വലിയ വിഷമമില്ല, രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന പേരറിവാളനെ തൂക്കികൊന്നാല്‍ അങ്ങിനെയല്ല എന്നായിരുന്നു പ്രതികരണം. ആരെയും ഭീതിപ്പെടുത്തുന്ന വിധത്തില്‍ വളര്‍ന്നിരിക്കുന്നു മാധ്യമ ഭീകരത. വാര്‍ത്തകള്‍ക്കുള്ളിലെ ചതിക്കുഴികളും പേമാരിയും ചേര്‍ന്ന് മനുഷ്യ മനുസുകളില്‍ സൃഷ്ടിക്കുന്ന ആഴക്കടലുകളെ കുറിച്ചുള്ള സന്ദേഹമാണ് മലപ്പുറത്തെ യുവകൂട്ടായ്മ പുറത്തിറക്കിയ‘പ്രധാന വാര്‍ത്തകള്‍ വീണ്ടും’ എന്ന ഹൃസ്വചിത്രം. ചെറുകഥകളില്‍ മനോഹരമായ ‘ട്വിസ്റ്റു’കള്‍ പ്രയോഗിച്ച ആളാണ് ഇംഗ്ളീഷ് സാഹിത്യകാരന്‍  ഒ. ഹെന്‍റി. അദ്ദേഹത്തിന്‍െറ കഥകളിലെന്നപോലെ സുന്ദരമായ ഒരു ട്വിസ്റ്റാണ് മുക്കുവരും ആത്മ സുഹൃത്തുക്കളായ ഉസ്മാന്‍, ഷാജി എന്നിവരുടെ ജീവിതത്തിലും അപ്രതീക്ഷിതമായി ...

അവരെന്തിനാണ് എന്‍റ മകനെ കൊന്നത്?

Image
അടിയന്തരവാസ്ഥ കാലത്ത് കൊല്ലപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്‍െറ അച്ഛന്‍ ഈച്ചരവാര്യരുടെ അന്വേഷണ വഴികളിലാണ് ബിഹാര്‍ സ്വദേശി ഹരീന്ദ്രകുമാര്‍ സിങ്മാന്‍. ആത്മീയ അന്വേഷണങ്ങള്‍ക്കിറങ്ങി പേരൂര്‍ക്കട മനോരോഗ ആശുപത്രിയിലെ സെല്ലില്‍ വെറും 23 ാം വയസില്‍ കൊല്ലപെട്ട  മകന്‍ സത്നാംസിങിന്‍െറ മരണകാരണം തിരക്കി ഇറങ്ങിയതാണ് ഇദ്ദേഹവും. രാജന്‍െറ അച്ഛനെ പോലെ ഈ പിതാവും മലയാളികളോട് ഉത്തരം കിട്ടാത്ത ചോദ്യം ചോദിക്കുകയാണിന്ന്:- അവരെന്തിനാണ് എന്‍െറ മകനെ കൊന്നത്? 2012 ആഗസ്റ്റ് നാലിനാണ് മനോരോഗാശുപത്രിയില്‍ സത്നാം സിങ്  ക്രൂരമായി കൊലചെയ്യപെട്ടത്. കേരളത്തില്‍ മകന്‍െറ ആത്മീയ വഴിയിലെ ഇടത്താവളമായിരുന്ന വര്‍ക്കല നാരായണ ഗുരുകുലവും അന്ത്യം സംഭവിച്ച പേരൂര്‍ക്കടയിലെ മനോരോഗാശുപത്രിയും സന്ദര്‍ശിച്ച ശേഷം പിതാവും സഹോദരനും അടങ്ങിയ കുടുംബം നീതി തേടി ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അരികിലുമത്തെി. മലയാളികളുടെ പൊതുബോധത്തിന് കളങ്കമായ ആ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണ വഴിയില്‍ താന്‍ കണ്ടത്തെിയ വസ്തുതകളും സ്വന്തം മകന്‍െറ വ്യത്യസ്തമായ ജീവിത വഴിയെ കുറിച്ചും പിതാവ് ഹരീന്ദ്രകുമാര്‍ സംസാരിക്കുന്നു... ‘‘കഴിഞ്ഞവര്‍ഷം ആ...