വി.എസ് അച്യുതാനന്ദനെതിരെ ഐ.എ.എസ് ഓഫീസര്‍മാരും


വി. സുധീര്‍


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ഐ.എ.എസ് ഓഫീസര്‍മാരും രംഗത്തത്തെി. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ എം.ഡി ടോം ജോസ് ‘കമിഷന്‍ ദാഹി’യാണെന്ന പരാമര്‍ശത്തിനെതിരെയാണ് ഐ.എ.എസ് ഓഫീസര്‍മാരുടെ സംഘടന പ്രതിഷേധിച്ചത്. കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതലയില്‍ നിന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പഷേനെയും (ഡി.എം.ആര്‍.സി) മുഖ്യ ഉപദേശ്ടാവ് ഇ. ശ്രീധരനെയും ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി വിമര്‍ശമുയര്‍ന്നപ്പോഴാണ് പ്രതിപക്ഷ നേതാവ് എം.ഡിയെ കുറ്റപ്പെടുത്തിയത്.
പദ്ധതിയുടെ ചുമതല ഡി.എം.ആര്‍.സിക്ക് നല്‍കാമെന്ന് ക്യാബിനിറ്റ് തീരുമാനം വന്ന ശേഷം എം.ഡി ബംഗളൂരു മെട്രോ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് എം.ഡിക്ക് കമിഷന്‍ പറ്റാനാണെന്ന വിധത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്‍െറ ആരോപണം. ക്യാബിനറ്റ് തീരുമാനം ലംഘിച്ച് എം.ഡി നടത്തിയ ചര്‍ച്ചയെ കുറിച്ച് ആരാഞ്ഞപ്പോള്‍ അറിയില്ളെന്നായിരുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ പ്രതികരണം. ക്യാബിനറ്റ് തീരുമാനത്തിന് വിരുദ്ധമായി എം.ഡി നടത്തിയ രഹസ്യ ചര്‍ച്ചയെ കുറിച്ച് വിമര്‍ശിച്ചതിനാണ് ഐ.എ.എസ് ഓഫീസേഴ്സിന്‍െറ വിമര്‍ശം ഉയര്‍ന്നത്.
പൊതുസേവകര്‍ക്കെതിരെയുള്ള വിമര്‍ശം വളരെ പ്രധാനമാണെന്നും അതിനെ അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു എന്നും പറഞ്ഞ് തുടങ്ങുന്ന പ്രതിഷേധ കുറിപ്പ് തുടര്‍ന്ന് കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധിക്കുന്നത്. ജനങ്ങളുടെ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാണെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍, കൊച്ചിന്‍ മെട്രോ റെയിലുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ അധിക്ഷേപം ഒരുതരത്തിലും നീതികരിക്കാനാവത്തതും മാനാഹാനി വരുത്തുന്നതുമാണ്. ഉന്നതനായ വ്യക്തിയില്‍ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. സര്‍ക്കാറിന്‍െറ നയങ്ങള്‍ നടപ്പാക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ ചുമതല. അതിനിടെ ഇത്തരം കഠിനമായ പരാമര്‍ശങ്ങള്‍ ഉദ്യോഗസ്ഥരുടെ യശസിനെ തകര്‍ക്കുകയും അവര്‍ക്ക് നിര്‍ഭയത്തോടെയും ഗുണകരമായും പ്രവര്‍ത്തിക്കുന്നതിനും തടസമാകും. കെട്ടിച്ചമച്ചതും അവാസ്തവവുമായ പ്രതിപക്ഷനേതാവിന്‍െറ പ്രസ്താവന ആ ഉദ്യോഗസ്ഥന് മാനഹാനി ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് പ്രതിപക്ഷ നേതാവ് ഈ പ്രസ്താവന പിന്‍വലിക്കണമെന്നാണ് അസോസിയേഷന്‍െറ ആവശ്യം.




Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം