തലസ്ഥാനത്ത് അത്യാധുനിക ഫിലിം സിറ്റി


തലസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഫിലിം സിറ്റി നിര്‍മിക്കാന്‍ ആലോചന. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഭാഗമായുള്ള അമ്പതേക്കര്‍ സ്ഥലമാണ് ഇതിന് പ്രയോജനപ്പെടുത്തുന്നത്. ഫിലിം സിറ്റിക്കൊപ്പം ആധുനിക രീതിയിലുള്ള അമ്യൂസ്മെന്‍റ് പാര്‍ക്കും നിര്‍മിക്കും. ഇവയ്ക്കുള്ള സാധ്യതാപഠനങ്ങള്‍ സംസ്ഥാന വ്യവസായവകുപ്പ് ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനാ(കെ.എസ്.എഫ്.ഡി.സി)ണ് ഫിലിം സിറ്റി യാഥാര്‍ഥ്യമാക്കുന്നത്. 450 കോടി നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മൂന്ന് മാസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അത്യാധുനിക രീതിയിലുള്ള ക്രെയ്ന്‍, ട്രോളി, മൊബൈല്‍ യൂനിറ്റുകള്‍, പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധാനങ്ങള്‍ എന്നിവ ഫിലിംസിറ്റിയില്‍ ലഭ്യമാക്കും. ഫിലിം സിറ്റിയും പാര്‍ക്കും നിര്‍മിക്കുന്ന സ്ഥലമാണ് പദ്ധതിക്കായി കെ.എസ്.എഫ്.ഡി.സി സംഭാവന ചെയ്യുന്നത്. 150 കോടിയോളം വരുന്നതാണ് ഈ സ്ഥലം. ബാക്കി തുക സ്വകാര്യ സംരംഭകരില്‍ നിന്നു സ്വരൂപിക്കാനാണുദ്ദേശിക്കുന്നത്. അമ്യൂസ്മെന്‍റ് പാര്‍ക്ക് കോവളത്തെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് നിര്‍മിക്കുന്നത്. ഇപ്പോള്‍ ചെന്നൈ, മുംബൈ ഫിലിം സിറ്റികളിലാണ് മലയാള സിനിമകള്‍ ചിത്രീകരിക്കുന്നത്. തിരുവനന്തപുരത്ത് ഫിലിം സിറ്റി യാഥാര്‍ഥ്യമായാല്‍ നിര്‍മാതാക്കള്‍ക്ക് വളരെയേറെ പ്രയോജനമാകും. ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ ഗുണമേന്മയുടെ കാര്യത്തില്‍ ആശങ്കയും വേണ്ട. സാധ്യതാപഠനത്തിനു ശേഷം എത്രയും പെട്ടെന്ന് പദ്ധതി ആരംഭിക്കാനാണ് കെ.എസ്.എഫ്.ഡി.സിയുടെ നീക്കം. ഇതുകൂടാതെ നാലു വര്‍ഷത്തിനകം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി 30 തിയറ്റര്‍ കോപ്ളക്സുകള്‍ നിര്‍മിക്കാനും കെ.എസ്.എഫ്.ഡി.സി പദ്ധതിയിടുന്നുണ്ട്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം