ആനക്കൊമ്പ്: വനംവകുപ്പിന് പിന്നാലെ പൊലീസും നടന്‍ മോഹന്‍ലാലിനെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍.



വി. സുധീര്‍


തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വെച്ച സംഭവത്തില്‍ വനംവകുപ്പിന് പിന്നാലെ പൊലീസും നടന്‍ മോഹന്‍ലാലിനെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍. സംഭവത്തില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ പൊലീസ് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല. എതിര്‍കക്ഷിയായ നടനെ കുറിച്ച് പൊലീസ് ഇത്തരമൊരു അന്വേഷണം നടത്തുന്നുണ്ടെന്ന് അറിയിക്കാതെ അദ്ദേഹത്തെ ചോദ്യം ചെയ്തെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പോലീസ്. ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് മാധ്യമങ്ങളിലൂടെ വാര്‍ത്ത നല്‍കി അന്വേഷണം അട്ടി മറിക്കാനുള്ള ശ്രമാമാണ് പൊലീസിന്. വിവരാവകാശ നിയമപ്രകാരം തൃക്കാക്കര എ.സി.പി ബിജോ അലക്സാണ്ടര്‍ നല്‍കിയ മറുപടിയലാണ് മോഹന്‍ലാലിന് നോട്ടീസ് നല്‍കിയിട്ടില്ളെന്ന്് അറിയിച്ചത്. 
കഴിഞ്ഞ നവംബര്‍ 22നാണ് എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍െറ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. കേസ് വനംവകുപ്പിന് കൈമാറിയെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ മലപ്പുറം അങ്ങാടിപ്പുറം തിരൂര്‍ക്കാട് ചെന്ത്രത്തില്‍ അനില്‍കുമാര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര എ.സി.പിക്ക് അന്വഷണ ചുമതല നല്‍കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍െറ മൊഴിയെടുത്തെങ്കിലും ലാലിന് ഇതുവരെ നോട്ടീസ് നല്‍കിയില്ളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.  പൊലീസ് അന്വേഷണം ആരംഭിച്ചതോടെ മലയാറ്റൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ സ്വമേധയാല്‍ കേസെടുത്തത് വിവാധമായിരുന്നു. ലാലിനെ രക്ഷിക്കാനാണ് വനം വകുപ്പ് കേസെടുത്തതെന്ന് ആരോപണത്തിന് പിന്നാലെയാണ് പൊലീസും ഒളിച്ച് കളിക്കുന്നത്. വനം വകുപ്പും പൊലീസും മോഹന്‍ലാലിന്‍െറ മൊഴിയെടുത്തതായി മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ട് വകുപ്പിനും ഒരേ മൊഴിയാണ് ലഭിച്ചതെന്നതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. സുഹൃത്തുക്കളായ പി.എന്‍ കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാര്‍ എന്നിവര്‍ വിദേശത്ത് പോയപ്പോള്‍ ആനക്കൊമ്പ് തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണെന്നും ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നുമാണ് മോഹന്‍ലാല്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ലൈസന്‍സോ അനുബന്ധ രേഖകളോ പരിശോധിക്കാന്‍ തയ്യാറാവാത്ത പൊലീസ് മൊഴിയെടുത്തെന്ന തെറ്റായ വിവരം നല്‍കുകയായിരുന്നു. പൊലീസ് വനം വകുപ്പുമായി ചേര്‍ന്ന് ലാലിനെ രക്ഷിക്കുന്ന വിധത്തിലുള്ള മൊഴി തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിചതാണെന്നും സംശയമുയരുന്നുണ്ട്.  
പരാതിക്കാരനായ അനില്‍ കുമാര്‍ കേസിന്‍െറ തുടര്‍ വിവരങ്ങള്‍ക്കായി എ.സി.പിക്ക് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് മോഹന്‍ലാലിന് നോട്ടീസ് നല്‍കിയിട്ടില്ളെന്ന വിവരം പുറത്ത് വന്നത്. പരാതിക്കാരന്‍െറയും എതിര്‍ക്ഷിയായ മോഹന്‍ലാലിന്‍െറയും മൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ സാധിക്കില്ല എന്നാണ് മറുപടി നല്‍കിയത്. വിവരാവകാശ നിയമപ്രകാരം മൊഴിയുടെ പകര്‍പ്പ് നല്‍കുന്നതിന് തടസമില്ളെന്നിരിക്കെ അത് മറച്ച് വെക്കുന്നത് സിനിമാ താരത്തെ സംരക്ഷിക്കാനാണെന്ന് അനില്‍ കുമാര്‍ പറയുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പില്‍ നിന്ന് പൊലീസ് രേഖകളൊന്നും ശേഖരിച്ചിട്ടില്ളെന്നും എ.സി.പി അറിയിച്ചു. ആനക്കൊമ്പ് കൈവശം വെച്ചതിന് കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ നടപടി എടുക്കാനാവില്ളെന്ന് പറഞ്ഞ് കൈ ഒഴിയുകയാണ് പൊലീസ്. ഇതോടെ വിവാദമായ സംഭവത്തില്‍ തുടരന്വേഷണം വഴിമുട്ടിയ നിലയിലാണ്.





Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം