അച്യുതാനന്ദന് പാര്‍ട്ടി വേദികളില്‍ വിലക്ക് വി.എസിനെ ഒഴിവാക്കാന്‍ സമ്മേളനം തന്നെ വേണ്ടെന്നുവെച്ചു



തിരുവനന്തപുരം: പാര്‍ട്ടിയുടെ അച്ചടക്ക നടപടി കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കാന്‍, എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍്റെ സമാപന സമ്മേളനം വേണ്ടെന്ന് വെച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന സമാപന സമ്മേളനത്തിന്‍്റെ ഉദ്ഘാടകനായി നേരത്തെ എസ്.എഫ്.ഐ നേതൃത്വം അച്യുതാനന്ദനെ ക്ഷണിച്ചിരുന്നു. എന്നാല്‍ സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് അച്യുതാനന്ദനെ ഒഴിവാക്കാന്‍ സമാപന സമ്മേളനം തന്നെ വേണ്ടെന്ന് നിര്‍ദേശിക്കുകയായിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അച്യുതാനന്ദന്‍ ഇന്നലത്തെ മറ്റു പരിപാടികള്‍ ഒഴിവാക്കിയിരുന്നു. സമ്മേളനത്തെക്കുറിച്ചു വ്യാഴാഴ്ച പാര്‍ട്ടി പത്രത്തില്‍ വന്ന പരസ്യത്തില്‍ വി.എസിന്‍്റെ പേരോ ചിത്രമോ ഉണ്ടായിരുന്നില്ല. ഇന്നത്തെ പത്രത്തില്‍ സമ്മേളനം സമാപിക്കും എന്നല്ലാതെ സമാപന സമ്മേളനത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്‍്റെ ഓഫീസില്‍ നിന്ന് എസ്.എഫ്.ഐ നേതൃത്വത്തെ ബന്ധപ്പെട്ടപ്പോഴാണ് സമാപനസമ്മേളനം ഒഴിവാക്കിയ വിവരം അറിയിച്ചത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്.കെ ബെന്‍ഡാര്‍വിനും പ്രസിഡന്‍്റ് ബാലമുരളിയും ചേര്‍ന്ന് പ്രതിപക്ഷ നേതാവിന്‍്റെ കന്‍്റോണ്‍മെന്‍്റ് ഹൗസില്‍ ചെന്നാണ് പ്രതിപക്ഷനേതാവിനെ സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. മറ്റൊരു പരിപാടി മാറ്റിവെച്ച് എസ്.എഫ്.ഐ പരിപാടിക്ക് സമയവും നല്‍കി. വ്യാഴാഴ്ച തുടങ്ങിയ ജില്ലാ സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും നിയമസഭാകക്ഷി ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. സി.പി.എം ജില്ലാ നേതൃത്വത്തിന്‍്റെ ഇടപെടലാണ് വി.എസിനെ ഒഴിവാക്കാന്‍ കാരണം. വി.എസ് "വല്ലതും വിളിച്ചു പറയു'മെന്ന ഭയത്താലാണ് സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് സമ്മേളനം ഒഴിവാക്കിയത്. എസ്.എഫ്.ഐയുടെ പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും വി.എസിനെ പങ്കെടുപ്പിക്കരുതെന്ന് പാര്‍ട്ടി നേതൃത്വം എസ്.എഫ്.ഐ നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതെ തുടര്‍ന്ന് ജൂലൈ 26 മുതല്‍ നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളന പരിപാടികളുടെ അവസാനവട്ട ലിസ്റ്റില്‍ വി.എസിനെ ഉള്‍പെടുത്തിയിട്ടില്ല. സ്വന്തം മണ്ഡലമുള്ള ജില്ലയില്‍ നടന്ന എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിലും വി.എസിനെ പങ്കെടുപ്പിച്ചിരുന്നില്ല. പാര്‍ട്ടിയുടെ മേഖലാ റിപ്പോര്‍ട്ടിംഗില്‍ വി.എസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഒൗദ്യോഗിക പക്ഷം ഉന്നയിക്കുന്നത്. ഇതിനെതിരെ വി.എസ് കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. അടുത്ത ആഴ്ച ചേരുന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വി.എസിന്‍്റെ പരസ്യപ്രസ്താവനകളും വി.സിന്‍്റെ പരാതികളും വിശദമായി ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. ഈ യോഗങ്ങളില്‍ വി.എസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന കാര്യം മുന്‍കൂട്ടി കണ്ടാണ് ഒൗദ്യോഗികപക്ഷം പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതെന്നാണ് കരുതുന്നത്. കുറച്ചുനാളുകളായി പാര്‍ട്ടിയുടെ പൊതുപരിപാടികളിലോ പ്രക്ഷോഭങ്ങളിലോ അച്യുതാനന്ദനെ പാര്‍ട്ടി അടുപ്പിക്കാറില്ല.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം