മുക്കം ചോരയിലെഴുതുന്ന ചരിത്രം

ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധസമരവും ഭരണകൂട ഇടപെടലും
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
പുരയിടങ്ങളും വീടും തകർത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ  സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് മുക്കം നിവാസികൾ ചെറുത്തുനിൽപിലാണ്. പൊലീസ് അടിച്ചമർത്തലുകളെ അതിജീവിച്ചും സ്ത്രീകൾ ഉൾെപ്പടെയുള്ളവർ സമരം തുടരുന്നു. മുക്കത്ത് എന്താണ് നടക്കുന്നത് എന്ന് അന്വേഷിക്കുന്നു.



അധികാരം കൊണ്ട് ജനകീയ സമരത്തെ അടിച്ചമർത്തുക എന്നത് ഭരണകൂടങ്ങളുടെ പൊതുഭാഷയാണെന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. കേരളത്തിലും ഇതെത്രയോ തവണ ആവർത്തിച്ചിരിക്കുന്നു. സ്വന്തം മണ്ണ് കവർന്നെടുക്കാതിരിക്കാൻ  തെരുവിലെ പൊള്ളുന്ന വെയിലിലേക്കിറങ്ങിയ കോഴിക്കോട് മുക്കം എരഞ്ഞിമാവിലെ സ്ത്രീകളടക്കമുള്ള ജനത സർക്കാർ കണക്കിൽ  തീവ്രവാദികളാണിന്ന്. ഗെയിൽ പദ്ധതിക്കെതിെര പോരാടുന്നവരെ അടിച്ചമർത്താനുള്ള ഭരണകൂട നീക്കങ്ങൾക്ക് മുന്നിൽ  ഇവിടത്തെ ജനത മുട്ടുമടക്കാൻ ഒട്ടുമേ തയാറല്ല.

ഠഠഠ

മലപ്പുറം^ കോഴിക്കോട് ജില്ലയുടെ കിഴക്കൻ അതിർത്തി ഗ്രാമമാണ് എരഞ്ഞിമാവ്. കൊയിലാണ്ടി^എടവണ്ണ സംസ്ഥാനപാതയിൽ മലപ്പുറം ജില്ലയുടെ തുടക്കം ഇവിടെ നിന്നാണ്. കൊടിയത്തൂർ പഞ്ചായത്തിൽ പെടുന്ന എരഞ്ഞിമാവിനോട് തൊട്ട് കിടക്കുന്നത് കീഴുപറമ്പ് പഞ്ചായത്തിലെ വാലില്ലാപുഴ. മുക്കം ഭാഗത്തേക്ക് വരുേമ്പാൾ തൊട്ടടുത്തായി, സംസ്ഥാനപാത കടന്നുപോകുന്ന വലിയപറമ്പ്, നെല്ലിക്കാപറമ്പ് എന്നീ രണ്ട് അങ്ങാടികൾക്ക് ഇടയിലാണ് സർക്കാർപറമ്പ്. കാരശ്ശേരി പഞ്ചായത്തിലെ 14ാം വാർഡ്. തദ്ദേശ സ്ഥാപനങ്ങളുടെ രേഖകളിൽ സർക്കാർ പറമ്പ് കോളനി എന്നറിയപ്പെടുന്ന ഇവിടേക്ക് സംസ്ഥാന പാതയിൽനിന്ന് പരമാവധി ഒരു കിലോമീറ്റർ ദൂരം. ജനകീയാസൂത്രണ കാലത്ത് കാരശ്ശേരി പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതി പരീക്ഷണാടിസ്ഥാനത്തിൽ റബറൈസ്ഡ് റോഡ് നിർമിച്ചത് ഇൗ കോളനിയിലേക്കായിരുന്നു. ഇപ്പോഴും പഞ്ചായത്തിെൻറ ഭരണം സി.പി.എമ്മിെൻറ നേതൃത്വത്തിൽ എൽ.ഡി.എഫിനാണ്. ഇൗ വാർഡിനെ പ്രതിനിധാനംചെയ്യുന്നത് മുൻ പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് േബ്ലാക്ക് പ്രസിഡൻറുമായ എം.ടി. അഷ്റഫാണ്. മാടശ്ശേരി അമ്പലവും ഖുവ്വത്തുൽ ഇസ്ലാം മദ്റസയും അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഇൗ നാട്ടിൻപുറത്തേക്കാണ് ഗെയിൽ വാതക പൈപ്പ് എന്ന മോഹന വാഗ്ദാനവുമായെത്തിയത്. ഗെയിലിെൻറ സാറ്റലൈറ്റ് സർവേയിൽ സർക്കാർ പറമ്പിലെ ഇൗ മദ്റസയെയും അമ്പലത്തെയും നെടുകെ പിളർന്നാണ് വാതക പൈപ്പ് പോകുന്നത്. ഒപ്പം സമീപത്തെ സാധാരണക്കാരുടെ നിരവധി വീടുകളും.
അതിനാൽ തന്നെ, വാതക പൈപ്പിനെതിരെ എരഞ്ഞിമാവിൽ സ്ത്രീകൾ അടക്കമുള്ള ജനം സമരപ്പന്തൽ കെട്ടി മാസങ്ങളായി പോരാട്ടത്തിലാണ്. പുറത്ത് ഇൗ സമരത്തിനെതിരെ പലതരം രാഷ്ട്രീയാഭിപ്രായങ്ങൾ ഉയരുന്നത് അവരറിയുന്നുണ്ട്. രാഷ്ട്രീയക്കാർ അവരുടെ േജാലി േനാക്കെട്ട, തങ്ങളുടെ പണി തങ്ങളും എന്നാണ് അവർ പറയുന്നത്. ഇല്ലെങ്കിൽ 65കാരിയായ കാരിച്ചി മലപ്പുറം കാവനൂർ പഞ്ചായത്തിലെ ചെങ്ങരയിൽനിന്ന് ദിവസവും ബസിന് പൈസ കൊടുത്ത് ശാരീരികാവശതകൾക്ക് അവധി കൊടുത്ത് എരഞ്ഞിമാവിലെത്തില്ലല്ലോ. എഴുന്നേറ്റ് നിൽക്കാൻ പരസഹായം വേണ്ട താൻ തീവ്രവാദിയാണോ എന്ന് അവർ സംശയത്തോടെ ചോദിക്കുന്നത് ഭരണകൂടത്തോടല്ലാതെ മറ്റാരോടുമല്ല.

ഠഠഠ
കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് എരഞ്ഞിമാവിൽ പൊലീസ് നരനായാട്ട് ഉണ്ടായത്. ജനപ്രതിനിധികളെയും സ്ത്രീകളെയും കുട്ടികളെയും കണ്ണിൽ കണ്ടവരെയെല്ലാം പൊലീസ് അടിച്ച് പരിക്കേൽപിച്ചു. ഒാടിരക്ഷപ്പെടാൻ കഴിയാത്ത വിദ്യാർഥികളുൾപ്പെടെയുള്ളവരെ ലോക്കപ്പിലാക്കി. രാവിലെ തുടങ്ങിയ സംഘർഷാവസ്ഥക്ക് രണ്ട് ദിവസം കഴിഞ്ഞും ശമനമായില്ല. അന്യായമായി ഭൂമി കവർന്നെടുക്കുന്നവർക്കെതിരെ അടിയുറച്ച നിശ്ചയദാർഢ്യത്തിെൻറ കരുത്തിൽ പോരിനിറങ്ങിയവർക്ക് എന്തെല്ലാം നേരിടേണ്ടിവന്നു. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധികളുടെ മേൽനോട്ടത്തിൽ പൊലീസ് മർദനമേൽക്കേണ്ടി വരുന്ന ഭർത്താവിനെയും കുഞ്ഞിനെയും അവർ ചോര പൊടിയുന്ന കണ്ണുകളിലൂടെ കണ്ട് നിന്നു. പൊലീസ് ഉണ്ടാക്കിയ ഭീകരാന്തരീക്ഷം എന്നിട്ടും അവസാനിച്ചില്ല. ലാത്തിച്ചാർജിനൊടുവിൽ രാഷ്ട്രീയ നേതൃത്വം പ്രഖ്യാപിച്ച ഹർത്താൽ ദിവസവും പൊലീസ് പെരുമാറിയത് ചരിത്രപുസ്തകങ്ങളിൽ വായിച്ചറിഞ്ഞ അധിനിവേശ സൈന്യത്തെപോെലയായിരുന്നു.
നവംബർ രണ്ടിന് തിരുവമ്പാടി നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ ദിവസവും പ്രദേശത്താകമാനം പൊലീസ് റോന്തു ചുറ്റുകയായിരുന്നു. പ്രധാന റോഡിന് പുറമെ ഇടറോഡുകളിലും വീടുകളിലും അവർ കയറിയിറങ്ങി. കാണുന്നവയെല്ലാം ലാത്തിയടിച്ചും തെറിയഭിഷേകം നടത്തിയും കൈയിൽ കിട്ടുന്നവരെ ഇടിവണ്ടിയിൽ കയറ്റി മർദിച്ചവശരാക്കിയും പൊലീസ് തങ്ങളുടെ ‘കൃത്യനിർവഹണം’ ഭംഗിയാക്കി. പകൽ മുഴുവൻ നടന്ന ഇൗ തിരക്കഥാ രംഗഭാഷ്യത്തിനൊടുവിൽ, രാത്രിയിൽ അവർ തങ്ങൾ തയ്പ്പിച്ചുവെച്ച പ്രതിക്കുപ്പായത്തിലേക്ക് പാകമായവരെ തിരഞ്ഞിറങ്ങിയത് സ്ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടകങ്ങളിലേക്കാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിൽവെച്ച് അമ്മമാരെ മുഖത്തടിച്ചും മുറ്റത്തേക്ക് വലിച്ചിഴച്ചും ആരൊക്കെയാണ് നേതൃത്വം, ഭർത്താവ് എവിടെ തുടങ്ങിയവ ചോദിച്ച് ആക്രോശിച്ചു. ഇതുകണ്ട്  കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും നെഞ്ചകം പിടക്കുന്നതും ആ വീട്ടമ്മമാർ േവദനയോടെ അറിഞ്ഞു. ഒളിച്ചിരിക്കുന്നവരെ പിടിക്കുന്നതിനായി ഭരണകൂടം എേപ്പാഴും ആയുധമാക്കുന്നത് വീട്ടകങ്ങളിലെ പെൺപിറന്നവരെയാണെന്നതും കേട്ട കഥകളിലൂടെ അവർക്കറിയാം. എന്നാലും തങ്ങളുടെ മണ്ണ് തരിപോലും വിട്ടുകൊടുക്കാൻ തയാറല്ല എന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് അവർ ഇപ്പോഴും സമരമുഖത്ത് നിലയുറപ്പിച്ചത്. മാധ്യമങ്ങളിലും ആൾക്കൂട്ടങ്ങളിലും തങ്ങളുടെ മുഖങ്ങൾ ചിലപ്പോൾ ആരും തിരിച്ചറിയുന്നുണ്ടാവില്ല. കുടുംബത്തിെൻറ ഉയിരിനും അതിജീവനത്തിനും അപ്പുറമല്ലല്ലോ മറ്റൊന്നും. ഇച്ഛാശക്തിയോടെയാണ് ആ വീട്ടമ്മമാർ ഇപ്പോഴും സമരമുഖത്ത് അണിനിരക്കുന്നത്. പൊലീസും ഭരണകൂടവും മറ്റാരെങ്കിലും വന്നോെട്ട ഇത്രയുംകാലം ചോരയും നീരും വിയർപ്പും നിശ്വാസവും നൽകി സമ്പാദിച്ച വീടും പുരയിടവും വിട്ടുകൊടുക്കണമെങ്കിൽ ഇൗ ജീവൻ എടുത്തോെട്ട എന്നാണ് അവർ പറയുന്നത്. ഇല്ലായ്മയുടെയും ദാരിദ്ര്യത്തിെൻറയും വീട്ടകങ്ങളിലെ വേദന നെരിപ്പോടായി പെൺജീവിതങ്ങളിലൂടെ സമൂഹത്തിലേക്ക് പ്രസരിക്കുേമ്പാൾ അവർക്കറിയം ഭരണകൂട മുഷ്ക്കുകളെല്ലാം തളർന്ന് വീഴുമെന്ന്.
ലാത്തിച്ചാർജും സംഭവവികാസങ്ങളും കഴിഞ്ഞ് ബുധനാഴ്ച എരഞ്ഞിമാവിലെ പഴയ സമരപ്പന്തലിനടുത്തേക്ക് പോകാനിറങ്ങിയതാണ്. ഹർത്താലനുകൂലികൾ റോഡെല്ലാം അടച്ച് ബന്ധവസാക്കിയിരിക്കുന്നു. വലിയ മരക്കഷണങ്ങളും ടയർ കത്തിച്ചതുമെല്ലാമായി അക്ഷരാർഥത്തിൽ ബന്ദ്. എം.എസ്.പി, എ.ആർ ക്യാമ്പുകളിൽ നിന്നുള്ള പൊലീസ് ബറ്റാലിയനുകൾ റോഡിൽ നിരന്നു. ലാത്തിക്ക് പുറമെ ജലപീരങ്കി, കണ്ണീർവാതകം തുടങ്ങിയവയെല്ലാമായി റോഡരികിൽ കാണുന്ന കുഞ്ഞുപിള്ളേരെ ഭീഷണിപ്പെടുത്തുന്നു. കാക്കിയുടുപ്പിെൻറ രൗദ്രത കേട്ടറിഞ്ഞ പലരും ഒാടിരക്ഷപ്പെടുന്നു. ഇതിനിടെ കൈയിൽ കിട്ടുന്നവരെ പൊലീസ് കൈകാര്യം ചെയ്യുന്നുമുണ്ട്. കുപ്രസിദ്ധമായ ഇടിവണ്ടിയിലേക്ക് വലിച്ചിടാനും അവർ മറക്കുന്നില്ല. ഹർത്താലും കഴിഞ്ഞ് വെള്ളിയാഴ്ച എരഞ്ഞിമാവിലെത്തിയപ്പോൾ വർധിത വീര്യത്തോടെ, തോൽക്കാൻ തയാറല്ല എന്ന് ഉറപ്പിച്ച് നൂറുകണക്കിന് സ്ത്രീകളും യുവാക്കളുമെല്ലാം സമരാവേശത്തിൽ എത്തിയിരിക്കുന്നു.
എൽ.ഡി.എഫ് ഭരിക്കുന്ന കാരശ്ശേരി പഞ്ചായത്തിലെ സർക്കാർ പറമ്പ് കോളനിയിലാണ് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഇരകളുള്ളത്. തൊട്ടടുത്ത കൊടിയത്തൂർ പഞ്ചായത്തിലും കാരശ്ശേരി പഞ്ചായത്തിലുമായി 100 കുടുംബങ്ങളെ ഗെയിൽ പദ്ധതി നേരിട്ട് ബാധിക്കുന്നു. 500ൽ പരം കുടുംബങ്ങൾ പരോക്ഷമായും ഇതിെൻറ ഇരകളാണ്. വർഷങ്ങളായി ഇവരെല്ലാം ഗെയിലിനെതിരായ പ്രതിഷേധവും സമരവുമായി രംഗത്തുണ്ട്. എന്നാലും തെരഞ്ഞെടുപ്പ് കാലമാകുേമ്പാൾ സ്ഥാനാർഥികൾ നൽകുന്ന മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സമ്മതിദാനമെന്ന ഏക അവകാശം അവർ വിനിയോഗിക്കും. ഭരണം മാറിമാറി വരുേമ്പാഴും തങ്ങളുടെ പ്രശ്നത്തിന് അറുതിയാവുന്നില്ലെന്നും അവർ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ മറ്റെവിടത്തെയുമെന്നപോലെ നിരന്തരം സമരമുഖത്തേക്കിറങ്ങേണ്ടി വന്നതിെൻറ ആർജവത്തിലായിരിക്കണം സർക്കാർ പറമ്പിലെ വീട്ടമ്മമാരുടെ ശബ്ദം ഗർജനമായിരിക്കുന്നു.
ആരെയും കണ്ടിട്ടല്ല ഇവർ ഇൗ സമരത്തിന് ഇറങ്ങിയത്. ഇപ്പോൾ ഭരിക്കുന്നവർ പ്രതിപക്ഷത്താകുേമ്പാൾ അപ്പോ ഭരിക്കുന്നവർ പൊലീസിനെ വിടുമെന്ന് ഇവർക്കറിയാം. ഇവരുടെ പ്രശ്നം അപ്പോഴും അതുപോലെ തന്നെയുണ്ടാകും. രാഷ്ട്രീയക്കാർ പിന്മാറിയാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മറുപടി പെട്ടന്നായിരുന്നു. ‘‘ആരില്ലെങ്കിലും പൈപ്പിടാൻ പണിയായുധങ്ങളുമായി എത്തുകയാണെങ്കിൽ മരണം വരെ എതിർക്കും, അവിടെ കിടന്ന് മരിക്കുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ല’’ ^സമരപ്പന്തലിൽ നിന്ന് സ്ത്രീകൾ മറുപടി പറയുേമ്പാൾ സമര തീവ്രത വ്യക്തമായിരുന്നു.

ഠഠഠ

നവംബർ ഒന്നിലെ സമരം അക്രമാസക്തമായതോടെ പൊലീസുകർ വീടുകൾ കയറിയിറങ്ങി പ്രതികളെ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. ആരെ കിട്ടിയാലും അറസ്റ്റ് ചെയ്യുമെന്ന അവസ്ഥ. പുരുഷന്മാരെ കിട്ടിയില്ലെങ്കിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തി ഭർത്താക്കന്മാരുടെ പേരും മേൽവിലാസവും മറ്റും സംഘടിപ്പിച്ച് കേസിൽ പ്രതിചേർക്കും. പലരും വീടുവിട്ട് ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. മറ്റെവിടെയും പോകാനില്ലാത്ത വീട്ടുകാരുടെ അവസ്ഥയായിരുന്നു പരിതാപകരം. വാതിലിൽ മുട്ട് കേൾക്കരുതേ എന്ന പ്രാർഥനയോടെയായിരുന്നു ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. ഇതിനകം തന്നെ കുട്ടികളും സ്ത്രീകളുമടക്കം നിരവധി നിരപരാധികൾ കേസിൽപെട്ടു.
കുട്ടികളുടെ മാനസികാവസ്ഥ തന്നെ മാറിത്തുടങ്ങി. ആദ്യത്തിലൊക്കെ പൊലീസ് എന്ന് കേട്ടാൽ പേടിച്ചിരുന്ന അവർ ഇപ്പോൾ പൊലീസ് തങ്ങളുടെ കുടുംബം തകർക്കാനും മാതാപിതാക്കളെ തല്ലിച്ചതക്കാനും ഉള്ളവരാണെന്ന രീതിയിലാണ് കാണുന്നത്.
അവരുടെ പഠനം അവതാളത്തിലായ അവസ്ഥയാണ്. നിരവധി ക്ലാസുകൾ നഷ്ടമായി. അവർക്കും മാതാപിതാക്കൾക്കും പഠനത്തിൽ ശ്രദ്ധിക്കാനാവുന്നില്ല.

ഠഠഠ
എരഞ്ഞിമാവിൽ ഒാേട്ടാ ഡ്രൈവറാണ് കോഴിശ്ശേരി മുസ്തഫ. ലാത്തിച്ചാർജ് നടന്ന ദിവസം രാവിലെ കടയിലേക്ക് സാധനം വാങ്ങാൻ വന്നതായിരുന്നു മകൻ ഷിബിലി (18). ഷിബിലിയെയും പിടിച്ചുകൊണ്ടുപോയി പൊലീസ്. പ്ലസ് ടു കഴിഞ്ഞ് വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷിബിലി . പാസ്േപാർട്ടിനുള്ള പൊലീസ് വെരിഫിക്കേഷന് സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞിരുന്നതാണ്. അതിനിടെയാണ് പൊലീസ് പിടിച്ച് കൊണ്ടുപോയത്. കോഴിക്കോട് ജില്ല ജയിലിൽ റിമാൻഡിലാണ് ഷിബിലിയിപ്പോൾ. ലാത്തിച്ചാർജ് തുടങ്ങിയതോടെ ചെറുനാരങ്ങ വാങ്ങാൻ വന്ന കടയിൽനിന്ന് ഷിബിലി ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ വന്ന പൊലീസ്  പിടികൂടി വണ്ടിയിൽ കയറ്റി. ഇവിടെ സമീപത്തുള്ള നാല് കുട്ടികൾ ഇതുപോലെ ജയിലിലാണ്. ‘‘എന്നെ കാണുേമ്പാൾ ഭാര്യ മകനെ കുറിച്ച് ചോദിച്ച് കരയുന്നു. അവനെതിരെ എന്ത് കുറ്റമാണ് ചുമത്തിയതെന്നോ ജാമ്യം നേടാൻ കഴിയുമോ ഒന്നും അറിയില്ല’’ ^മുസ്തഫ വാക്കുകൾ കിട്ടാതെ പറഞ്ഞ് നിർത്തി. 

ഠഠഠ
നിലനിൽപിനായി സമരം ചെയ്തതോടെ ഭരണകൂടം ചാർത്തി നൽകിയത് തീവ്രവാദികൾ എന്ന പേര്. എന്നിട്ടും ഇവർ തളരുന്നില്ല. ‘‘ഞങ്ങൾ ഇരകളാണ്’’ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് സമരമുഖത്താണ്. പലരുടെയും കുത്തുവാക്കുകളും കളിയാക്കലുകളും മറുവശത്ത്. രാഷ്ട്രീയമായി സമരത്തെ എതിർക്കുന്നവർ മാത്രമല്ല, ഭൂമി നഷ്ടപ്പെടാത്ത അയൽവാസികളും നാട്ടുകാരും വരെ പരിഹസിക്കുന്നു. ‘‘ഇൗ വികസനം എന്തായാലും വരും, പിന്നെ ഇവരെന്തിനാണ് എന്നും ഇങ്ങനെ ഇറങ്ങി പോകുന്നത് എന്നാണ് അവർ ചോദിക്കുന്നത്’’. എന്നാൽ, ഇൗ കുത്തുവാക്കുകൾക്കും ഭീഷണികൾക്കുമിടയിൽ മരണം വരെ നിലനിൽപിനായുള്ള പോരാട്ടത്തിനുണ്ടാവുമെന്ന് ഇവർ ആണയിട്ട് പറയുന്നു. നാട്ടിൻപുറത്തെ വീട്ടമ്മമാർക്കിടയിൽനിന്നും രണ്ട് ചെറുപ്പക്കാരികൾ സമരത്തിനെന്നും പറഞ്ഞ് ഇറങ്ങുേമ്പാൾ വീട്ടുകാരുടെ സമ്മതം മാത്ര പോര. നാട്ടുകാരിൽ ചിലരുടെ മുനവെച്ചുള്ള നോട്ടവും സംസാരവും എല്ലാം നേരിടാൻ തയാറാവണം. ഒപ്പം സ്കൂളിൽ പോകുന്ന കുട്ടികൾക്കും പ്രായമായ രക്ഷിതാക്കൾക്കും അന്നന്നത്തേക്കുള്ള ആഹാരവും തയാറാക്കണം.
സമരത്തിനിറങ്ങിയ  പലരും കിടപ്പാടം നഷ്ടപ്പെടുന്നവരാണ്. ഭൂമി നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാരം കിട്ടിയാലും പൈപ്പ് േപാകുന്നതിന് അടുത്തുള്ള വീട്ടുകാർക്കൊന്നും നഷ്ടപരിഹാരം കിട്ടില്ല. അവരും യഥാർഥത്തിൽ ഇതിെൻറ ഇരകളാണ്. മാത്രമല്ല, നഷ്ടപരിഹാരം കൊണ്ടുമാത്രം ഇതിെൻറ പ്രശ്നം തീരില്ല. ജനവാസ മേഖലയിൽ നിന്നും പൂർണമായും ഇൗ പൈപ്പ് ലൈൻ ഒഴിവാക്കിയാലേ പ്രശ്നം പൂർണമായി പരിഹരിക്കാനാവൂ. ഇത്രയും കാലം ജീവിച്ച സ്വന്തം  മണ്ണിന് വേണ്ടിയാണ് ഇവരുടെ പോരാട്ടം. രണ്ടും മൂന്നും സെൻറുള്ളവർ എവിടേക്കാണ് ഇറങ്ങുക...? എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ഭരണകൂടം തന്നെയാണ്.


മുടങ്ങുന്ന കല്യാണങ്ങൾ

ഗെയിൽ പദ്ധതി വരുന്നതോടെ പ്രദേശത്തെ വിവാഹപ്രായെമത്തിയവരുടെ കല്യാണങ്ങൾ മുടങ്ങുന്ന അവസ്ഥയാണ്. സ്ഥലം വിൽക്കാൻ കഴിയാത്തതിനാൽ പലരുടെയും കല്യാണം മുടങ്ങിപ്പോയിട്ടുണ്ട്. അടുത്ത 12ാം തീയതി സമീപ പ്രദേശത്തെ സീനത്തിെൻറ (38) മകളുടെ കല്യാണം ഉറപ്പിച്ചതായിരുന്നു. അത് നടക്കുമോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയായി. കല്യാണം ഉറപ്പിച്ച വീട്ടുകാർ വരെ സമരത്തിലാണ്. ഇതോടെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന കല്യാണത്തിന് ആവശ്യമായ തയാറെടുപ്പുകളൊന്നും അവർക്ക് ചെയ്യാനാവുന്നില്ല. പറമ്പ് വിറ്റ് മകളെ കെട്ടിക്കാൻ വിചാരിച്ച കല്യാണം നീണ്ടുപോവുകയാണ്. സമീപത്തെ അന്ത്രു കാക്കയുടെ മകളുടെ കല്യാണം ഉറപ്പിച്ചതായിരുന്നു. കല്യാണം കഴിഞ്ഞ് ഭൂമി വിറ്റിട്ട് സ്വർണം വാങ്ങിയ കടം വീട്ടാമെന്നായിരുന്നു പദ്ധതി. സ്ഥലത്തിന് അഡ്വാൻസും വാങ്ങി കച്ചവടം ഉറപ്പിച്ചു. എന്നാൽ, കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം അഡ്വാൻസ് തിരിച്ചുവാങ്ങി കച്ചവടം ഒഴിയാൻ ബ്രോക്കറും സംഘവും വീട്ടിലെത്തി. ഇതോടെ അന്ത്രുക്ക വലിയ കടത്തിലുമായി. കൂടാെത, ആൺകുട്ടികൾ കല്യാണം കഴിച്ച് കൊണ്ടുവരാനാണെങ്കിലും രക്ഷിതാക്കളൊന്നും തയാറാവുന്നുമില്ല. പൊട്ടിത്തെറിക്കുന്ന സ്ഥലത്തേക്ക് ആരെങ്കിലും സ്വന്തം മക്കളെ അയക്കുമോ?


ഠഠഠ
രാഷ്ട്രീയക്കാർക്കും അപ്പുറം പെണ്ണുങ്ങളുടെ കൂട്ടായ്മ സമരത്തെ  സജീവമാക്കുന്നു. വാട്സ്ആപ്പിലൂടെ വിവരങ്ങൾ കൈമാറുേമ്പാൾ എല്ലാവരും സമരപ്പന്തലിലേക്ക് പുറപ്പെടും. പരിമിതികളിൽ നിന്നാണെങ്കിലും ആ കൂട്ടായ്മ ഇപ്പോൾ സജീവമാണ്. അതിൽ നിരവധി അംഗങ്ങൾ ഉണ്ട്. സമരപ്പന്തലിൽ മാത്രം കണ്ട് പരിചയിച്ചവർ, എവിടത്തുകാരാണെന്ന് അറിയാത്തവർ, ഞങ്ങൾ തമ്മിലുള്ള െഎക്യം വീടും പറമ്പും നഷ്ടമാകുന്നവർ എന്ന ഏക വിലാസം മാത്രം. പ്രായമായ രക്ഷിതാക്കൾക്കും അന്നന്നത്തേക്കുള്ള ആഹാരം തയാറാക്കി വെച്ചിട്ട് വേണം സമരത്തിന് പോകാൻ. വൈകുന്നേരം വരെ സമരപ്പന്തലിൽ മുദ്രാവാക്യം വിളിച്ചും വെയിലും പൊടിയുമേറ്റ് ക്ഷീണിച്ച് തിരിച്ച് വരുേമ്പാഴായിരിക്കും അയൽവാസികളുടെ പരിഹാസവും മുനവെച്ചുള്ള സംസാരവും നോട്ടവും. ഇതിനിടെ, സമരപ്പന്തലിൽ മഫ്തിയിലെത്തുന്ന പൊലീസുകാരിൽ നിന്നുള്ള മാനസിക പീഡനവും ‘വികസന’ ത്തെ അനുകൂലിക്കുന്ന ഇടതുപാർട്ടിക്കാരുടെ പരിഹാസവുമെല്ലാം മനസ്സിനെ മടുപ്പിക്കും. വീടും പറമ്പും അന്യാധീനപ്പെട്ട് പോയാലും വേണ്ടില്ല, നാളെ സമരത്തിനില്ലെന്ന് തോന്നിപ്പോകും. പക്ഷേ, രാത്രി വീട്ടിലെത്തുേമ്പാൾ, പുലർച്ചെ ഉണ്ടാക്കിവെച്ച പഴകിയ ചോറിൽ പുളിപ്പ് തുടങ്ങിയ കറിയൊഴിച്ച് ഉപ്പാക്കും ഉമ്മാക്കും മക്കൾക്കുമൊപ്പം കഴിക്കാനിരിക്കുേമ്പാഴായിരിക്കും ഉള്ളിലൊരു കാളൽ. കഷ്ടപ്പെട്ട് സമ്പാദിച്ച ആറ് സെൻറിെൻറയും കൈ വായ്പയായും പലിശക്കെടുത്തും കെട്ടിപ്പൊക്കിയ വീട് നിലനിർത്താൻ ഗൾഫിൽ പോയി കഷ്ടപ്പെടുന്ന ഭർത്താവിെൻറയും മുഖം ഒാർമയിലെത്തുന്നത്. സ്കൂൾ വിദ്യാർഥികളായ മക്കളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഉള്ളിൽ പുകയുന്നത്. തളർന്ന് വാടിയാലും ശരി ആ രാത്രിയും പതിവുപോലെ മറ്റൊരു ഉറക്കമില്ലാത്ത രാത്രി.  ‘‘1200 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് കേൾക്കുന്നത്. അതിൽ ആരൊക്കെയുണ്ടെന്ന് അറിയില്ല. പൊലീസിെൻറ വിഡിയോ ദൃശ്യങ്ങൾ നോക്കിയാണ് ആളെ പ്രതിചേർക്കുന്നത്. ഞങ്ങൾ ചാനൽ ചർച്ചയിലൊക്കെ പെങ്കടുത്തവരായതിനാൽ സുപരിചിതരായിരിക്കും. പൊലീസുകാരുടെ നോട്ടപ്പുള്ളികളും’’ ^പറഞ്ഞ് നിർത്തുേമ്പാൾ സമരസ്ത്രീകളുടെ കണ്ണുകളിൽ തീവ്രത വ്യക്തമായിരുന്നു. ഒപ്പം ലക്ഷ്യേബാധവും... ജനിച്ച് വീണ മണ്ണിൽ ഭീതിയില്ലാതെ അന്തിയുറങ്ങാമെന്ന പ്രതീക്ഷയും...



B0x

‘‘എല്ലാം ചതിയായിരുന്നു’’

എരഞ്ഞിമാവിലെ സമരപ്പന്തലിൽ കണ്ട കാവനൂർ ചെങ്ങരയിൽ നിന്നുള്ള നാല് വിധവകൾക്കും പറയാനുള്ളത്  ചതിക്കെപ്പട്ടതിെൻറ കഥയാണ്. കുറുക്കനംകുന്ന് കാരിച്ചി (65), ഹഷന മൻസിലിൽ ഫാത്തിമ (50), പീടികക്കണ്ടി സഫിയ (48), തച്ചുംകോട് കദീജ (68) എന്നിവരോടൊപ്പം അവരുടെ പഞ്ചായത്ത് മെംബർ കെ.പി. റംലയുമുണ്ട്. റംലയും പറയുന്നത് കുടിവെള്ള പൈപ്പിടാനെന്ന് പറഞ്ഞാണ് അവർ ഭൂമി അളക്കാൻ വന്നതെന്നാണ്.
‘‘ഗെയിലിനെതിരെ ഇതുവരെ പല സമരങ്ങൾക്കും പോയിട്ടുണ്ട്. അപ്പോഴാണ് അറിയുന്നത് ഇത് യാഥാർഥ്യമായാൽ ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്നിഗോളമാണ് തങ്ങളുടെ കിടപ്പറകളിലൂടെ വരുന്നതെന്ന്. പല തവണ അവർ അളവെടുക്കാൻ വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഞങ്ങളുടെ എതിർപ്പിനെ തുടർന്ന് അവർ ഒാടിപ്പോകുകയായിരുന്നു. ഗെയിൽ അധികൃതരാരും ഇതുവരെ ഞങ്ങളുടെ ഭൂമി ഏടുക്കുന്നത് സംബന്ധിച്ച് ഒന്നും പറയുകയോ യാതൊരു ചർച്ചക്കും തയാറാവുകയോ ചെയ്തിട്ടില്ല. അവർ അളക്കാൻ വരുന്നുണ്ടെന്ന് കേൾക്കുേമ്പാൾ ഞങ്ങൾ എതിർപ്പുമാതി രംഗത്തെത്തും. അവരിൽ തെറ്റുണ്ടായിട്ടാണല്ലോ ഒാടിപ്പോകുന്നത്. രാഷ്ട്രീയക്കാരാണ് ഇതിലെ അപകടം മനസ്സിലാക്കി തന്നത്. അതിൽ സി.പി.എമ്മുകാരും കോൺഗ്രസുകാരും ഒക്കെയുണ്ട്. കോൺഗ്രസ് ഭരിക്കുേമ്പാൾ സി.പി.എമ്മുകാർ വരും അല്ലാത്തപ്പോൾ മറ്റുള്ളവരും. ഇൗ പദ്ധതി വരുന്നതിൽ രണ്ട് കൂട്ടർക്കും പങ്കുണ്ടെന്നും ഞങ്ങൾക്കറിയാം’’ ^കാരിച്ചിയും ഫാത്തിമയും സഫിയയും ഒരേ സ്വരത്തിൽ പറഞ്ഞു.

B0X2


ഇത് റംല, സ്വന്തമായുള്ളത്
അഞ്ച് സെൻറ് മാത്രം

മൂന്ന് പെൺമക്കളുള്ള റംലക്ക് ആകെയുള്ളത് അഞ്ച് സെൻറ് ഭൂമിയാണ്. ഇതിന് നടുവിലൂടെയാണ് പൈപ്പ് ലൈൻ അലൈൻമെൻറ് പോകുന്നത്. ഭർത്താവിന് പ്രായാധിക്യവും ശാരീരികാസ്വസ്ഥതകളുമുണ്ട്. പെൺമക്കളെ കെട്ടിച്ചയക്കാനും മറ്റൊരു വീടുണ്ടാക്കാനും ഇൗ പ്രായത്തിൽ അദ്ദേഹത്തിനാവില്ല. മാതാപിതാക്കളിൽനിന്ന് ഒാഹരിയായി കിട്ടിയ ഭൂമിയിലാണ് ജീവിതകാലം മുഴുവൻ അധ്വാനിച്ച് ഒരു വീട് വെച്ചത്. നഷ്ടപരിഹാരമായി പത്ത് ലക്ഷം കിട്ടിയാൽ തന്നെ ആ തുകക്ക് ഇന്നൊരു വീടുണ്ടാക്കാൻ സാധിക്കുമോ എന്നവർ ചോദിക്കുന്നു. സമരവും അടിയും പൊലീസും കേസുമെല്ലാം കേട്ട് വളരുന്ന, ഏത് നിമിഷവും സ്വന്തം കിടപ്പാടം നഷ്ടമാകുമെന്ന ആശങ്കയും ഉള്ളിൽ മുളക്കുന്ന ഇൗ കുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്. മറ്റെല്ലാ രക്ഷിതാക്കെളയും പോലെ ഞങ്ങളുടെ മക്കളെയും നല്ല സ്കൂളിൽ പഠിപ്പിച്ച് ഉയർന്ന വിദ്യാഭ്യാസവും ഉന്നത ജോലിയും സമ്പാദിച്ച് കൊടുക്കണമെന്ന് തന്നെയാണ് ഇവർ ആഗ്രഹിക്കുന്നത്. 
ഇപ്പോഴൊക്കെ ചിന്തിക്കുന്നത് മറ്റൊന്നാണ്. പഠപ്പിച്ചില്ലെങ്കിലും വേണ്ട, അവർക്ക് കയറിക്കിടക്കാൻ ഒരു വീടെങ്കിലും ബാക്കിവെക്കാനാവണമെന്നാണ് ഇവരുടെ പ്രാർഥന.



B0x 3

നസ്റിയക്ക് പറയാനുള്ളത്

പത്താം ക്ലാസ് വരെ പഠിച്ച 27കാരി നസ്റിയ എട്ട് വർഷം മുമ്പാണ് പാഴൂരിൽ നിന്ന് സർക്കാർ പറമ്പിലേക്ക് വിവാഹം കഴിഞ്ഞ് എത്തിയത്. വീടുണ്ടാക്കിയതിെൻറ സാമ്പത്തികബാധ്യത തീർക്കാനാവുമെന്ന പ്രതീക്ഷയോടെ വിദേശത്ത് ജോലി തേടി പോയതാണ് ഭർത്താവ് ഫൈസൽ. എട്ടും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളടങ്ങുന്ന കുടുംബത്തിെൻറ ആറ് സെൻറ് ഭൂമിയും വീടും അന്യാധീനപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്തം നസ്റിയ ഏറ്റെടുത്തിരിക്കുകയാണ്. ‘‘പത്ത് വർഷം മുമ്പ് വെള്ളത്തിന് പൈപ്പിടാനെന്ന് പറഞ്ഞാണ് അളവെടുക്കാൻ അവരെത്തിയത്. കുറേ സർവേ കല്ലുകൾ അടിച്ച് പോയി. അപ്പോൾ അളക്കാത്ത വീട്ടുകാരൊക്കെ പറഞ്ഞു, ഇതിലൂടെ അളന്നോളൂ, ഞങ്ങൾക്കും വെള്ളം കിട്ടുമല്ലോ എന്ന്. പിന്നീട് സർവേ കല്ലിൽ പെയിൻറ് അടിക്കാൻ വന്നപ്പോൾ പാചകവാതകം കൊണ്ടുപോകാനുള്ള പൈപ്പാണെന്നായി. എല്ലാവരുടെയും അടുക്കളയിലേക്ക് ഗ്യാസ് കണക്ഷൻ നൽകുമെന്ന് കേട്ടപ്പോൾ വലിയ സന്തോഷമായി’’. ബാക്കി തുടർന്നത് അയൽക്കാരി ഷബ്നയാണ് ‘‘കഴിഞ്ഞ ഏപ്രിൽ 18നാണ് നസ്റിയയുടെ വീട്ടിലൂടെ അളവെടുക്കാൻ അധികൃതരെത്തിയത് വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം ഇത് തടയാൻ ഒരുങ്ങിനിന്നു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരും കൂടെയുണ്ട്. അളവെടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ പുരുഷന്മാരെയെല്ലാം പൊലീസ് ബലംപ്രയോഗിച്ച് വണ്ടിയിൽ കയറ്റി. ഞങ്ങൾ ഒരുപറ്റം സ്ത്രീകൾ മാത്രം ബാക്കിയായി. വീടിന് ചുറ്റും നിന്ന് അളവെടുക്കൽ തടഞ്ഞു. ഇതോടെ സ്ത്രീകളാണെന്ന പരിഗണനപോലുമില്ലാതെ ലാത്തികൊണ്ടടിച്ചും വലിച്ചിഴച്ചും അളവെടുത്തു’’. പ്ലസ് ടു വിദ്യാഭ്യാസമുള്ള കക്കാട് സ്വദേശിയായ ഷബ്നയെ പത്ത് വർഷം മുമ്പാണ് നെല്ലിക്കാപറമ്പിലേക്ക് വിവാഹം കഴിച്ച് കൊണ്ടുവന്നത്. ഭർത്താവിന് ബിസിനസാണ്. രണ്ട് കുട്ടികളുണ്ട്. തെന്ന വിവാഹം കഴിച്ച് കൊണ്ടുവന്ന വീടിനും കക്കാടുള്ള സ്വന്തം വീടിനും ഗെയിൽ ഭീഷണിയുണ്ടെന്ന് ഷബ്ന പറയുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരിടത്തേക്ക് മാറിത്താമസിക്കാനോ പുതിയ വീട് കണ്ടെത്താനോ ആവും. പക്ഷേ, പാവപ്പെട്ട ഇവരുടെ ദൈന്യത കാണുേമ്പാൾ വെറുതെയിരിക്കാൻ തോന്നുന്നിെല്ലന്നും അവർ പറഞ്ഞു.



  

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

കവിതയുടെ വേറിട്ട ശബ്ദം