പാളംതെറ്റാത്ത ഒാർമ്മകൾ
ഒാർമ്മകൾക്ക് ഉപമകൾ പലതാണ്. തീവണ്ടിപ്പാളം പോലെ നീണ്ട് കിടക്കുന്നതുമാണത്. നാല് പതിറ്റാണ്ടോളം ഇന്ത്യൻ റെയിൽവേയിൽ ജോലി േനാക്കി വിരമിച്ച 91കാരൻ വിക്ടർ നാപള്ളി തെൻറ തീവണ്ടി ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുേമ്പാൾ ആ സ്മരണകൾക്ക് ആവിയെഞ്ചിെൻറ ഇരമ്പലാണ്. കറുത്തിരുണ്ട കൽക്കരിപുകയുടെ മണം മാറാത്ത തീവണ്ടിയാപ്പീസുകളും എൻജിൻ മുറിയും ആ ഒാർമ്മയിലുണ്ട്.
ആവിയെഞ്ചിനുകളിൽ കൽക്കരി കത്തിക്കുന്ന ഫയർമാനായിട്ടായിരുന്നു വിക്ടർ നാപള്ളി എന്ന ബാബുവേട്ടെൻറ തീവണ്ടി ജീവിതം തുടങ്ങുന്നത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസങ്ങളിലൊന്ന് ഹിന്ദു പത്രത്തിലെ പരസ്യം കണ്ട് റെയിൽവേയിൽ ജോലിക്ക് അപേക്ഷിച്ചത് മുതൽ എല്ലാം കൃത്യമായി ഒാർമ്മയിൽ സുക്ഷിക്കുന്നുണ്ട് ആ വയോധികൻ ഇന്നും. ഇന്ത്യൻ ക്രിസ്ത്യാനികൾക്കും ആംേഗ്ലാ ഇന്ത്യൻസിനും മുൻഗണന നൽകിയ ആ പത്രപരസ്യത്തിൽ ബ്രാഹ്മണർ അപേക്ഷിക്കേണ്ടതില്ലെന്നും സൂചിപ്പിച്ചിരുന്നു. കഠിനമായ ശാരീരികാധ്വാനം ആവശ്യമായ ഫയർമാൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ മാംസാഹരം കഴിക്കുന്നതും യോഗ്യതയാണെന്നത് വിചിത്രമായി തോന്നും ഇന്നത്തെ സാഹചര്യത്തിൽ. എൻജിൻ പ്രവർത്തിക്കാനുള്ള ആവി ഉൽപാദിപ്പിക്കണമെങ്കിൽ വലിയ കൽക്കരി കട്ടകൾ ഹാമറുപയോഗിച്ച് അടിച്ച് പൊടിച്ച് കത്തിക്കണം. പ്രത്യേക ഷവ്വൽ ഉപയോഗിച്ച് കൽക്കരി കോരിയെറിഞ്ഞ് കത്തിക്കുന്ന അപകടകരമായ ജോലി ചെയ്യാൻ മാംസബുക്കുകൾ വേണമെന്നായിരുന്നു ബ്രിട്ടീഷ് നിയമന വ്യവസ്ഥ.
പത്താം ക്ലാസും കായിക ക്ഷമതയുമായിരുന്നു സെക്കൻഡ് ഫയർമാൻ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. യൂറോപ്യൻ മാതൃകയിലുള്ള കഠിനമായ കായികക്ഷമതാ പരീക്ഷക്കൊപ്പം കാഴ്ചശക്തിയും പ്രധാനമായിരുന്നു. സതേൺ റെയിൽവേയുടെ തൃശിനാപള്ളിയിലെ ആസ്ഥാനത്തായിരുന്നു പരീക്ഷ. റെയിൽവേ ജോലിക്കിടെ പിരക്കേറ്റ് പിരിഞ്ഞ അമ്മാവെൻറ കത്തുമായി പരീക്ഷയും അഭിമുഖവും പൂർത്തിയാക്കിയപ്പോഴാണ് വിക്ടറിന് ജോലി ലഭിച്ചത്. 1944 ഒക്ടോബർ 23ന് ഷൊർണൂരിൽ ജോലിയിൽ പ്രവേശിച്ച വിക്ടർ 1985 ജൂലൈ 31 വരെയുള്ള 41 വർഷം ഇന്ത്യൻ റെയിൽവേക്ക് വേണ്ടി സേവനമനുഷ്ഠിച്ചു. ഇൗ േറാഡ്^ ഷൊർണൂർ^ കോഴിക്കോട് റുട്ടിലും ബ്ലൂ മൗൈണ്ടയിൻ^ നീലഗിരി എക്സപ്രസിലും മലബാർ കൊച്ചിൻ എക്സ്പ്രസിലുമായിരുന്നു ആദ്യ കാലെത്ത ജോലി. കൽക്കരിയോടൊപ്പം തീയിൽ വീണ ഡെറ്റനൈറ്റസ് എന്ന ലോഹം പൊട്ടിെത്തറിച്ച് തീ പൊരി കണ്ണിലേക്ക് തെറിച്ച് കാഴ്ച കുറഞ്ഞു. അതോടെ 17 വർഷത്തോളം എൻജിൻ ഡ്രൈവറായിരുന്ന അദ്ദേഹത്തിന് ആ ജോലി തുടരാനായില്ല. ഏറെകാലത്തെ ചികിത്സക്ക് ശേഷം പിന്നീട് അസി. ലോക്കോ ഫോർമാൻ (റണ്ണിങ്) എന്ന തസ്തികയിലേക്ക് മാറിയതോടെ ഫയർമാൻമാർക്കുള്ള പരിശീലനമായി തൊഴിൽ. പോത്തന്നൂരിലെയും ഷൊർണൂരിലെയും പവർ ട്രെയ്നിങ് സ്കൂൾ അധ്യാപകനായിരുന്നു. ബംഗളൂരുവിലെ സിസ്റ്റം ടെക്നിക്കൽ ട്രെയ്നിങ് സ്കൂളിലും അധ്യാപകനായി.
ട്രെയിനുകളിലെ ഒാരോ സ്റ്റേഷനുകളിലും നടക്കുന്ന താക്കോലുമാറലിനെ കുറിച്ച് പലർക്കും കൃത്യമായി അറിയില്ല. വലിയ ചൂരൽ വളയത്തിലെ പ്രത്യേക തോൽ കവറുകളിൽ സുക്ഷിക്കുന്ന ജർമൻ സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച താക്കോൽ കൈമാറ്റമാണത്. ഒാരോ സ്റ്റേഷനിലെത്തുേമ്പാഴും അവിടുത്തെ സ്റ്റേഷൻ മാസ്റ്റർക്കത് നൽകണം. എങ്കിൽ മാത്രമേ ട്രെയിൻ മുന്നോട്ട് പോകാൻ അനുമതി ലഭിക്കൂ. ലൈൻ ശരിയാണെന്നതാണ് ഇൗ താക്കോൽ മാറ്റം നൽകുന്ന സന്ദേശം. ഇത് ലഭിച്ച് കഴിഞ്ഞാൽ തൊട്ടടുത്ത സ്റ്റേഷനിലേക്ക് സന്ദേശം പോകും. സ്റ്റേഷൻ കോഡ് മാത്രമെഴുതിയ ആ തോലുറ തുറന്ന് ആ താക്കോൽ കാബിനിൽ തൂക്കിയിടും. അടുത്ത സ്റ്റേഷനിൽ നിന്ന് മറ്റൊന്ന് കിട്ടും. വിവരസാേങ്കതിക വിദ്യ ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്തെ ഏറ്റവും അപകടകരമായ റെയിൽ എന്ന പൊതുഗതാഗത സംവിധാനം അപകട രഹിതമാക്കാനുള്ള ലളിതവും അതേസമയവും വളരെ ആയാസകരവുമായ ജോലിയായിരുന്നു അതെന്ന് വിക്ടർ പറയുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുഗതഗാത സംവിധാനമായ ട്രെയിൻ സർവീസ് നിരവധി വിപ്ലവകരമായ പുരോഗതി നേടിയെങ്കിലും കൽക്കരി മാറി ഡീസലിലും വൈദ്യുതിയിലും ട്രെയിനുകൾ ഒാടുന്നത് കണ്ടെങ്കിലും ബാബുവിന് പഴയ കൽക്കരി എൻജിനുകളോടാണ് പ്രിയം.
കോൾഡ് ഇൗസ് േഗാൾഡ്
കൽക്കരി സ്വർണ (കോൾഡ് ഇൗസ് േഗാൾഡ്) മാെണന്നാണ് അദ്ദേഹത്തിെൻറ പ്രയോഗം. ആവിയെഞ്ചിനുകളിൽ ജോലിക്കായി ഉപയോഗിച്ച ലൈറ്റും മറ്റ് നിരവധി വസ്തുക്കൾ ഇപ്പോഴും അദ്ദേഹം സൂക്ഷിക്കുന്നുണ്ട് മ്യൂസിയം സൂക്ഷിപ്പുകാരനെപോലെ. അപകടകരമായ ചൂടിൽ കൽക്കരി കത്തിച്ച് വെള്ളം തിളപ്പിച്ചുണ്ടാക്കുന്ന നീരാവിയിൽനിന്നാണ് എൻജിൻ നീങ്ങുന്നത്. അതിനാവശ്യമായ കൽക്കരി കത്തിച്ചുണ്ടാക്കുക ശ്രമകരവും അപകടകരവുമായിരുന്നു.150 ഡിഗ്രി സമ്മർദ്ദത്തിലായാൽ മാത്രമേ എൻജിൻ പ്രവർത്തിക്കൂ. പതിനാറ് മുതൽ പതിനെട്ട് വരെ ഷവ്വൽ കൽക്കരിയുണ്ടെങ്കിലേ എൻജിൻ ഇളകുകയുള്ളൂ. ആവി നഷ്ടമാകാത്ത വിധം 220 ഡിഗ്രിയിൽ സമ്മർദ്ദം നിലനിർത്തണം. വൈസ്രോയിയുടെ പ്രത്യേക ഉത്തരവോടെയാണ് ഇംഗ്ലണ്ടിൽ നിന്നും കൽക്കരി എത്തുക. സൂക്ഷമതയോടെ മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ. ഇന്നത്തെ ട്രെയിനുകൾ 24 ഗാരേജ് (കമ്പാർട്ട്മെൻറ്) ആയിരുന്നെങ്കിൽ കൽക്കരി എൻജിനുകൾക്ക് 14 ഗാരേജാണുണ്ടായിരുന്നത്. ബെർമിങ്ഹാമിൽനിന്ന് കപ്പൽ വഴി ഹാർബറിലെത്തുന്ന എൻജിനുകൾ ഇലക്ട്രിക് മാഗ്നറ്റിക് ക്രെയിനുകൾ ഉപയോഗിച്ച് ഇറക്കുന്നത് സാഹസികമായിരുന്നു. എൻജിൻ ഹാർബറിലെത്തിയാൽ റെയിൽവേ പൊലീസിനെ വിവരമറിയിക്കുേമ്പാൾ അവരത് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ഇഞ്ചക്റ്റർ, ഫൂട്ട് ലൈറ്റർ, ചിമ്മിണി, ബോയിലർ, റെഗുലേറ്റർ തുടങ്ങിയവയായിരുന്നു ആവിയെഞ്ചിനുകളിലെ പ്രധാന ഉപകരണങ്ങൾ.
ബാബുവേട്ടെൻറ ജീവിതത്തിലെ എല്ലാ പുലർകാലവും ഒരു പോലെയാണ്. പുലർച്ചെ നാലോടെ എഴുന്നേൽക്കും. രാവിലെ ആറിന് മാർക്കറ്റിൽ പോയി അന്നത്തേക്കുള്ള വീട്ടുസാധനങ്ങള്‍ വാങ്ങും. ദിവസം അഞ്ച് കിലോമീറ്റർ ദൂരം നടത്തം. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ വലിയങ്ങാടി, സെന്‍ട്രല്‍ മാര്‍ക്കറ്റ് തുടങ്ങി എല്ലായിടങ്ങളിലും ആ നിത്യസന്ദര്‍ശകൻ എത്തുന്നു. വെള്ളയില്‍ ആറാം ഗേറ്റിലെ ചലനം അയൽപക്ക വേദിയിലെ 123ാം നമ്പർ വീട്ടിൽ നിന്ന് വിക്ടർ നാപള്ളി എന്ന ബാബുവേട്ടൻ 91 വയസിെൻറ അവശതകളൊന്നുമില്ലാതെയുള്ള യാത്ര ഇന്നും തുടരുകയാണ്. ജൂലൈ 19 ന് 92ാം പിറന്നാൾ അഘോഷിക്കാനിരിക്കുേമ്പാൾ ഒാർമകൾ ഒരു തീവണ്ടിയിരമ്പൽ പോലെ ആ മനസ്സിലുണ്ട്.
ഒരുനാൾ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി സമീപത്തെ റെയില്‍പാളത്തിന് അരികിലെത്തിയപ്പോള്‍ ആള്‍കൂട്ടം പറയുന്നത് കേട്ടു. ‘ആരോ വണ്ടിക്ക് തലവെച്ചു, ചിന്നിച്ചിതറിയ ശരീരത്തില്‍ ഒരു കാലില്ല, അറ്റുപോയ കാലിന് വേണ്ടി പൊലീസ് വെസ്റ്റ്ഹില്‍ ഭാഗത്തേക്ക് പോയിട്ടുണ്ട്’. ആ വാർത്തയിൽ നിന്ന് 91കാരനായ വിക്ടറിെൻറ ഓര്‍മകള്‍ ചെന്നെത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, റെയില്‍വേയില്‍ ജോലിക്കാരനായിരുന്നപ്പോള്‍, പാളങ്ങളില്‍നിന്ന് ബക്കറ്റിലേക്ക് വാരിയെടുത്ത ശരീരഭാഗങ്ങളിലേക്കായിരുന്നു. ജോലിയില്‍ പ്രവേശിച്ച് 52ാം ദിവസം. മംഗലാപുരത്തേക്കുള്ള ചരക്ക് വണ്ടിയിലായിരുന്നു ഡ്യൂട്ടി. ബ്രിട്ടീഷ് ഇന്ത്യയിൽ ആകമാനം സ്വാതന്ത്ര്യത്തിനുള്ള മറുവിളി. മദ്രാസ് പ്രവിശ്യയിലുൾപ്പെടെ ശക്തമായ സമരമുറകളുമായി സ്വാതന്ത്ര സമര സേനാനികൾ. വാഗൺ ട്രാജഡി ഉൾപ്പെടെ കറുത്ത അധ്യായങ്ങൾ മലബാറിലും സ്വാതന്ത്ര്യ സമരത്തിെൻറ രോഷാഗ്നി ആളികത്തിച്ചു. സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾ സജീവമായതിനാൽ മലബാറിൽ പലയിടത്തും സൈനിക നിരീക്ഷണം ശക്തമായിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പായി സഹപ്രവർത്തകരോടൊപ്പം എൻജിൻ മുറിയിലേക്ക് കയറുേമ്പാൾ വണ്ടിയിൽ ഹിന്ദിക്കാരായ ഏതാനും സൈനികർ. അവരെ കണ്ടപ്പോൾ ആദ്യം ഉള്ളിലൊരു കാളൽ. സമരത്തിെൻറ ഭാഗമായി ട്രെയിൻ അട്ടിമറിയോ മറ്റോ ഉണ്ടാകുമോ എന്ന് നിരീക്ഷിക്കാനാണ് ബ്രിട്ടീഷ് സർക്കാർ പട്ടാളക്കാരെ വ്യനിസിച്ചത്. കൊച്ചിൻ ഹാർബർ ടെർമിനൽസിൽ നിന്ന് പുറപ്പെട്ട ട്രെയിനിലെ ബോയിലറിൽ ആലുവ സ്റ്റേഷനിൽ നിന്ന് ആവശ്യമായ വെള്ളം ശേഖരിച്ചു. തൃശൂരിൽ നിന്നും ഭക്ഷണം കഴിച്ച് വീണ്ടും പുറപ്പെട്ട് പുതുക്കാട് എത്തിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന ആ കാഴ്ച. അസഹ്യമായ ചൂട് സഹിക്കാത്തതിനാലാവണം കറുത്ത കുടയുടെ മുകളിൽ വെളുത്ത ശീല ചുറ്റിയ വൃദ്ധൻ റെയിലിെൻറ നടുവിൽ. ട്രെയിനിൽനിന്ന് ഉച്ചത്തിൽ ഹോണടിച്ചിട്ടും അയാൾ മാറിയില്ല. വാക്വം ബ്രേക്ക് ഉപയോഗിച്ചിട്ടുപോലും കൂകിപായുന്ന 14 വാഗണുള്ള ചരക്ക് വണ്ടി നിന്നില്ല. എൻജിൻ ഡ്രൈവറും രണ്ട് ഫയർമാൻമാരും ഒരുമിച്ച് ഉച്ചത്തിൽ ദൈവത്തെ വിളിച്ചുപോയി. പുകതുപ്പി കൂകി വിളിച്ച് ചീറിപായുന്ന ട്രെയിൻ ആ വൃദ്ധശരീരത്തിലൂടെ കയറി ഇറങ്ങിയ കാഴ്ച അന്നത്തെ സെക്കൻഡ് ഫയർമാൻ മാരാമ്പടിപറമ്പ് വിക്ടർ നാപള്ളിയുടെ ഹൃദയത്തിലാണ് മുറിവേൽപിച്ചത്.
ജോലിക്കാലത്ത് കണ്ണൂർ, ഏഴിമല, പയ്യന്നൂർ, എടക്കാട് എന്നിവിടങ്ങളിലെ പാളങ്ങളിൽ നിന്ന് പിന്നീട് പലതവണകളായി ചിന്നിച്ചിതറിയ മൃതദേഹം വാരേണ്ടി വന്നിട്ടുണ്ട് ബാബുവിന്. പിന്നീട് രക്തംപുരണ്ട് മാംസാവശിഷ്ടങ്ങൾ ആ തൊഴിലിെൻറയും ജീവിതത്തിെൻറയും ഭാഗാമായതോടെ ഭയവും ആധിയും അസ്തമിച്ചു. ശവങ്ങൾ ചാക്കിൽ പൊതിഞ്ഞ് കെട്ടി ട്രെയിൻ വരുേമ്പാൾ ട്രാക്കിൽ കൊണ്ടിടുന്നതും ഉത്തരകേരളത്തിലെ പലയിടങ്ങളിലും പതിവായിരുന്നു. രാത്രി സമയങ്ങളിൽ ട്രെയിനുകളിലെ ചിമ്മണി (മണ്ണെണ്ണ) വിളക്കിെൻറ വെളിച്ചത്തിൽ മൃതദേഹം കൊണ്ടിടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്്. ഇങ്ങനെ വലിച്ചെറിയുന്ന മൃതദേഹങ്ങളിൽ രക്തം ഉണ്ടാകില്ലെന്നും പകലെപ്പോഴോ കൊന്ന് രക്തം വറ്റിയ ശേഷമായിരിക്കും കാത്തിരുന്ന് ട്രെയിനിന് മുന്നിലേക്ക് എറിയുന്നത്. ഒരു ദിവസം രാത്രി ഒന്നരയോടെ വണ്ടി പയ്യന്നൂെരത്തിയപ്പോൾ ട്രാക്കിൽ സ്ത്രീയുടെ ജഡം. കണ്ണൂരിലെ പ്രമുഖ ഇടതുപക്ഷ എം.എൽ.എയുടെ ഭാര്യയുടെ സഹോദരിയായിരുന്നു അത്. ടൂറിങ് ടാക്കീസ് ഒാപറേറ്ററിൽനിന്ന് ഗർഭിണിയായ അവർ വണ്ടിക്ക് തലവെച്ച് മരിക്കുകയായിരുന്നെന്ന് ബാബു ഏട്ടൻ. കോരപ്പുഴയിലും മാഹി പുഴയിലേക്കുമായി തലയറ്റുപോയ എത്രയെത്ര ശവശരീരങ്ങൾ തെറിച്ചുവീണിട്ടുണ്ടെന്നതും ആ നരകയറിയ ഒാർമയിൽ മായാതെ കിടക്കുന്നു. നാല് പതിറ്റാണ്ട് കാലം റെയിൽവേയിൽ ജോലി ചെയ്ത് വിരമിച്ച വിക്ടറിെൻറ ജീവിതം ചൂളം വിളിയോ കിതപ്പോ ഇല്ലാതെ പച്ച സിഗ്നൽ ലഭിച്ച തീവണ്ടിപോലെ ഇേപ്പാഴും മുന്നോട്ട് നീങ്ങുന്നു. കഴിഞ്ഞ ആഗസ്റ്റിൽ മൃതിയടയുന്നത് വരെ സഹധർമിണി മേരി മൂർക്കോത്ത് കൂട്ടുണ്ടായിരുന്നു എല്ലാ യാത്രകൾക്കും. രണ്ട് ആൺമക്കളും നാല് പൺമക്കളും അവരുടെ മക്കളോടുമൊപ്പം തനിച്ച്.
ആവിയെഞ്ചിനുകളിൽ കൽക്കരി കത്തിക്കുന്ന ഫയർമാനായിട്ടായിരുന്നു വിക്ടർ നാപള്ളി എന്ന ബാബുവേട്ടെൻറ തീവണ്ടി ജീവിതം തുടങ്ങുന്നത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസങ്ങളിലൊന്ന് ഹിന്ദു പത്രത്തിലെ പരസ്യം കണ്ട് റെയിൽവേയിൽ ജോലിക്ക് അപേക്ഷിച്ചത് മുതൽ എല്ലാം കൃത്യമായി ഒാർമ്മയിൽ സുക്ഷിക്കുന്നുണ്ട് ആ വയോധികൻ ഇന്നും. ഇന്ത്യൻ ക്രിസ്ത്യാനികൾക്കും ആംേഗ്ലാ ഇന്ത്യൻസിനും മുൻഗണന നൽകിയ ആ പത്രപരസ്യത്തിൽ ബ്രാഹ്മണർ അപേക്ഷിക്കേണ്ടതില്ലെന്നും സൂചിപ്പിച്ചിരുന്നു. കഠിനമായ ശാരീരികാധ്വാനം ആവശ്യമായ ഫയർമാൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ മാംസാഹരം കഴിക്കുന്നതും യോഗ്യതയാണെന്നത് വിചിത്രമായി തോന്നും ഇന്നത്തെ സാഹചര്യത്തിൽ. എൻജിൻ പ്രവർത്തിക്കാനുള്ള ആവി ഉൽപാദിപ്പിക്കണമെങ്കിൽ വലിയ കൽക്കരി കട്ടകൾ ഹാമറുപയോഗിച്ച് അടിച്ച് പൊടിച്ച് കത്തിക്കണം. പ്രത്യേക ഷവ്വൽ ഉപയോഗിച്ച് കൽക്കരി കോരിയെറിഞ്ഞ് കത്തിക്കുന്ന അപകടകരമായ ജോലി ചെയ്യാൻ മാംസബുക്കുകൾ വേണമെന്നായിരുന്നു ബ്രിട്ടീഷ് നിയമന വ്യവസ്ഥ.
പത്താം ക്ലാസും കായിക ക്ഷമതയുമായിരുന്നു സെക്കൻഡ് ഫയർമാൻ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. യൂറോപ്യൻ മാതൃകയിലുള്ള കഠിനമായ കായികക്ഷമതാ പരീക്ഷക്കൊപ്പം കാഴ്ചശക്തിയും പ്രധാനമായിരുന്നു. സതേൺ റെയിൽവേയുടെ തൃശിനാപള്ളിയിലെ ആസ്ഥാനത്തായിരുന്നു പരീക്ഷ. റെയിൽവേ ജോലിക്കിടെ പിരക്കേറ്റ് പിരിഞ്ഞ അമ്മാവെൻറ കത്തുമായി പരീക്ഷയും അഭിമുഖവും പൂർത്തിയാക്കിയപ്പോഴാണ് വിക്ടറിന് ജോലി ലഭിച്ചത്. 1944 ഒക്ടോബർ 23ന് ഷൊർണൂരിൽ ജോലിയിൽ പ്രവേശിച്ച വിക്ടർ 1985 ജൂലൈ 31 വരെയുള്ള 41 വർഷം ഇന്ത്യൻ റെയിൽവേക്ക് വേണ്ടി സേവനമനുഷ്ഠിച്ചു. ഇൗ േറാഡ്^ ഷൊർണൂർ^ കോഴിക്കോട് റുട്ടിലും ബ്ലൂ മൗൈണ്ടയിൻ^ നീലഗിരി എക്സപ്രസിലും മലബാർ കൊച്ചിൻ എക്സ്പ്രസിലുമായിരുന്നു ആദ്യ കാലെത്ത ജോലി. കൽക്കരിയോടൊപ്പം തീയിൽ വീണ ഡെറ്റനൈറ്റസ് എന്ന ലോഹം പൊട്ടിെത്തറിച്ച് തീ പൊരി കണ്ണിലേക്ക് തെറിച്ച് കാഴ്ച കുറഞ്ഞു. അതോടെ 17 വർഷത്തോളം എൻജിൻ ഡ്രൈവറായിരുന്ന അദ്ദേഹത്തിന് ആ ജോലി തുടരാനായില്ല. ഏറെകാലത്തെ ചികിത്സക്ക് ശേഷം പിന്നീട് അസി. ലോക്കോ ഫോർമാൻ (റണ്ണിങ്) എന്ന തസ്തികയിലേക്ക് മാറിയതോടെ ഫയർമാൻമാർക്കുള്ള പരിശീലനമായി തൊഴിൽ. പോത്തന്നൂരിലെയും ഷൊർണൂരിലെയും പവർ ട്രെയ്നിങ് സ്കൂൾ അധ്യാപകനായിരുന്നു. ബംഗളൂരുവിലെ സിസ്റ്റം ടെക്നിക്കൽ ട്രെയ്നിങ് സ്കൂളിലും അധ്യാപകനായി.
ട്രെയിനുകളിലെ ഒാരോ സ്റ്റേഷനുകളിലും നടക്കുന്ന താക്കോലുമാറലിനെ കുറിച്ച് പലർക്കും കൃത്യമായി അറിയില്ല. വലിയ ചൂരൽ വളയത്തിലെ പ്രത്യേക തോൽ കവറുകളിൽ സുക്ഷിക്കുന്ന ജർമൻ സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച താക്കോൽ കൈമാറ്റമാണത്. ഒാരോ സ്റ്റേഷനിലെത്തുേമ്പാഴും അവിടുത്തെ സ്റ്റേഷൻ മാസ്റ്റർക്കത് നൽകണം. എങ്കിൽ മാത്രമേ ട്രെയിൻ മുന്നോട്ട് പോകാൻ അനുമതി ലഭിക്കൂ. ലൈൻ ശരിയാണെന്നതാണ് ഇൗ താക്കോൽ മാറ്റം നൽകുന്ന സന്ദേശം. ഇത് ലഭിച്ച് കഴിഞ്ഞാൽ തൊട്ടടുത്ത സ്റ്റേഷനിലേക്ക് സന്ദേശം പോകും. സ്റ്റേഷൻ കോഡ് മാത്രമെഴുതിയ ആ തോലുറ തുറന്ന് ആ താക്കോൽ കാബിനിൽ തൂക്കിയിടും. അടുത്ത സ്റ്റേഷനിൽ നിന്ന് മറ്റൊന്ന് കിട്ടും. വിവരസാേങ്കതിക വിദ്യ ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്തെ ഏറ്റവും അപകടകരമായ റെയിൽ എന്ന പൊതുഗതാഗത സംവിധാനം അപകട രഹിതമാക്കാനുള്ള ലളിതവും അതേസമയവും വളരെ ആയാസകരവുമായ ജോലിയായിരുന്നു അതെന്ന് വിക്ടർ പറയുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുഗതഗാത സംവിധാനമായ ട്രെയിൻ സർവീസ് നിരവധി വിപ്ലവകരമായ പുരോഗതി നേടിയെങ്കിലും കൽക്കരി മാറി ഡീസലിലും വൈദ്യുതിയിലും ട്രെയിനുകൾ ഒാടുന്നത് കണ്ടെങ്കിലും ബാബുവിന് പഴയ കൽക്കരി എൻജിനുകളോടാണ് പ്രിയം.
കോൾഡ് ഇൗസ് േഗാൾഡ്
കൽക്കരി സ്വർണ (കോൾഡ് ഇൗസ് േഗാൾഡ്) മാെണന്നാണ് അദ്ദേഹത്തിെൻറ പ്രയോഗം. ആവിയെഞ്ചിനുകളിൽ ജോലിക്കായി ഉപയോഗിച്ച ലൈറ്റും മറ്റ് നിരവധി വസ്തുക്കൾ ഇപ്പോഴും അദ്ദേഹം സൂക്ഷിക്കുന്നുണ്ട് മ്യൂസിയം സൂക്ഷിപ്പുകാരനെപോലെ. അപകടകരമായ ചൂടിൽ കൽക്കരി കത്തിച്ച് വെള്ളം തിളപ്പിച്ചുണ്ടാക്കുന്ന നീരാവിയിൽനിന്നാണ് എൻജിൻ നീങ്ങുന്നത്. അതിനാവശ്യമായ കൽക്കരി കത്തിച്ചുണ്ടാക്കുക ശ്രമകരവും അപകടകരവുമായിരുന്നു.150 ഡിഗ്രി സമ്മർദ്ദത്തിലായാൽ മാത്രമേ എൻജിൻ പ്രവർത്തിക്കൂ. പതിനാറ് മുതൽ പതിനെട്ട് വരെ ഷവ്വൽ കൽക്കരിയുണ്ടെങ്കിലേ എൻജിൻ ഇളകുകയുള്ളൂ. ആവി നഷ്ടമാകാത്ത വിധം 220 ഡിഗ്രിയിൽ സമ്മർദ്ദം നിലനിർത്തണം. വൈസ്രോയിയുടെ പ്രത്യേക ഉത്തരവോടെയാണ് ഇംഗ്ലണ്ടിൽ നിന്നും കൽക്കരി എത്തുക. സൂക്ഷമതയോടെ മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ. ഇന്നത്തെ ട്രെയിനുകൾ 24 ഗാരേജ് (കമ്പാർട്ട്മെൻറ്) ആയിരുന്നെങ്കിൽ കൽക്കരി എൻജിനുകൾക്ക് 14 ഗാരേജാണുണ്ടായിരുന്നത്. ബെർമിങ്ഹാമിൽനിന്ന് കപ്പൽ വഴി ഹാർബറിലെത്തുന്ന എൻജിനുകൾ ഇലക്ട്രിക് മാഗ്നറ്റിക് ക്രെയിനുകൾ ഉപയോഗിച്ച് ഇറക്കുന്നത് സാഹസികമായിരുന്നു. എൻജിൻ ഹാർബറിലെത്തിയാൽ റെയിൽവേ പൊലീസിനെ വിവരമറിയിക്കുേമ്പാൾ അവരത് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ഇഞ്ചക്റ്റർ, ഫൂട്ട് ലൈറ്റർ, ചിമ്മിണി, ബോയിലർ, റെഗുലേറ്റർ തുടങ്ങിയവയായിരുന്നു ആവിയെഞ്ചിനുകളിലെ പ്രധാന ഉപകരണങ്ങൾ.
ബാബുവേട്ടെൻറ ജീവിതത്തിലെ എല്ലാ പുലർകാലവും ഒരു പോലെയാണ്. പുലർച്ചെ നാലോടെ എഴുന്നേൽക്കും. രാവിലെ ആറിന് മാർക്കറ്റിൽ പോയി അന്നത്തേക്കുള്ള വീട്ടുസാധനങ്ങള്‍ വാങ്ങും. ദിവസം അഞ്ച് കിലോമീറ്റർ ദൂരം നടത്തം. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ വലിയങ്ങാടി, സെന്‍ട്രല്‍ മാര്‍ക്കറ്റ് തുടങ്ങി എല്ലായിടങ്ങളിലും ആ നിത്യസന്ദര്‍ശകൻ എത്തുന്നു. വെള്ളയില്‍ ആറാം ഗേറ്റിലെ ചലനം അയൽപക്ക വേദിയിലെ 123ാം നമ്പർ വീട്ടിൽ നിന്ന് വിക്ടർ നാപള്ളി എന്ന ബാബുവേട്ടൻ 91 വയസിെൻറ അവശതകളൊന്നുമില്ലാതെയുള്ള യാത്ര ഇന്നും തുടരുകയാണ്. ജൂലൈ 19 ന് 92ാം പിറന്നാൾ അഘോഷിക്കാനിരിക്കുേമ്പാൾ ഒാർമകൾ ഒരു തീവണ്ടിയിരമ്പൽ പോലെ ആ മനസ്സിലുണ്ട്.
ഒരുനാൾ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി സമീപത്തെ റെയില്‍പാളത്തിന് അരികിലെത്തിയപ്പോള്‍ ആള്‍കൂട്ടം പറയുന്നത് കേട്ടു. ‘ആരോ വണ്ടിക്ക് തലവെച്ചു, ചിന്നിച്ചിതറിയ ശരീരത്തില്‍ ഒരു കാലില്ല, അറ്റുപോയ കാലിന് വേണ്ടി പൊലീസ് വെസ്റ്റ്ഹില്‍ ഭാഗത്തേക്ക് പോയിട്ടുണ്ട്’. ആ വാർത്തയിൽ നിന്ന് 91കാരനായ വിക്ടറിെൻറ ഓര്‍മകള്‍ ചെന്നെത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, റെയില്‍വേയില്‍ ജോലിക്കാരനായിരുന്നപ്പോള്‍, പാളങ്ങളില്‍നിന്ന് ബക്കറ്റിലേക്ക് വാരിയെടുത്ത ശരീരഭാഗങ്ങളിലേക്കായിരുന്നു. ജോലിയില്‍ പ്രവേശിച്ച് 52ാം ദിവസം. മംഗലാപുരത്തേക്കുള്ള ചരക്ക് വണ്ടിയിലായിരുന്നു ഡ്യൂട്ടി. ബ്രിട്ടീഷ് ഇന്ത്യയിൽ ആകമാനം സ്വാതന്ത്ര്യത്തിനുള്ള മറുവിളി. മദ്രാസ് പ്രവിശ്യയിലുൾപ്പെടെ ശക്തമായ സമരമുറകളുമായി സ്വാതന്ത്ര സമര സേനാനികൾ. വാഗൺ ട്രാജഡി ഉൾപ്പെടെ കറുത്ത അധ്യായങ്ങൾ മലബാറിലും സ്വാതന്ത്ര്യ സമരത്തിെൻറ രോഷാഗ്നി ആളികത്തിച്ചു. സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾ സജീവമായതിനാൽ മലബാറിൽ പലയിടത്തും സൈനിക നിരീക്ഷണം ശക്തമായിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പായി സഹപ്രവർത്തകരോടൊപ്പം എൻജിൻ മുറിയിലേക്ക് കയറുേമ്പാൾ വണ്ടിയിൽ ഹിന്ദിക്കാരായ ഏതാനും സൈനികർ. അവരെ കണ്ടപ്പോൾ ആദ്യം ഉള്ളിലൊരു കാളൽ. സമരത്തിെൻറ ഭാഗമായി ട്രെയിൻ അട്ടിമറിയോ മറ്റോ ഉണ്ടാകുമോ എന്ന് നിരീക്ഷിക്കാനാണ് ബ്രിട്ടീഷ് സർക്കാർ പട്ടാളക്കാരെ വ്യനിസിച്ചത്. കൊച്ചിൻ ഹാർബർ ടെർമിനൽസിൽ നിന്ന് പുറപ്പെട്ട ട്രെയിനിലെ ബോയിലറിൽ ആലുവ സ്റ്റേഷനിൽ നിന്ന് ആവശ്യമായ വെള്ളം ശേഖരിച്ചു. തൃശൂരിൽ നിന്നും ഭക്ഷണം കഴിച്ച് വീണ്ടും പുറപ്പെട്ട് പുതുക്കാട് എത്തിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന ആ കാഴ്ച. അസഹ്യമായ ചൂട് സഹിക്കാത്തതിനാലാവണം കറുത്ത കുടയുടെ മുകളിൽ വെളുത്ത ശീല ചുറ്റിയ വൃദ്ധൻ റെയിലിെൻറ നടുവിൽ. ട്രെയിനിൽനിന്ന് ഉച്ചത്തിൽ ഹോണടിച്ചിട്ടും അയാൾ മാറിയില്ല. വാക്വം ബ്രേക്ക് ഉപയോഗിച്ചിട്ടുപോലും കൂകിപായുന്ന 14 വാഗണുള്ള ചരക്ക് വണ്ടി നിന്നില്ല. എൻജിൻ ഡ്രൈവറും രണ്ട് ഫയർമാൻമാരും ഒരുമിച്ച് ഉച്ചത്തിൽ ദൈവത്തെ വിളിച്ചുപോയി. പുകതുപ്പി കൂകി വിളിച്ച് ചീറിപായുന്ന ട്രെയിൻ ആ വൃദ്ധശരീരത്തിലൂടെ കയറി ഇറങ്ങിയ കാഴ്ച അന്നത്തെ സെക്കൻഡ് ഫയർമാൻ മാരാമ്പടിപറമ്പ് വിക്ടർ നാപള്ളിയുടെ ഹൃദയത്തിലാണ് മുറിവേൽപിച്ചത്.
ജോലിക്കാലത്ത് കണ്ണൂർ, ഏഴിമല, പയ്യന്നൂർ, എടക്കാട് എന്നിവിടങ്ങളിലെ പാളങ്ങളിൽ നിന്ന് പിന്നീട് പലതവണകളായി ചിന്നിച്ചിതറിയ മൃതദേഹം വാരേണ്ടി വന്നിട്ടുണ്ട് ബാബുവിന്. പിന്നീട് രക്തംപുരണ്ട് മാംസാവശിഷ്ടങ്ങൾ ആ തൊഴിലിെൻറയും ജീവിതത്തിെൻറയും ഭാഗാമായതോടെ ഭയവും ആധിയും അസ്തമിച്ചു. ശവങ്ങൾ ചാക്കിൽ പൊതിഞ്ഞ് കെട്ടി ട്രെയിൻ വരുേമ്പാൾ ട്രാക്കിൽ കൊണ്ടിടുന്നതും ഉത്തരകേരളത്തിലെ പലയിടങ്ങളിലും പതിവായിരുന്നു. രാത്രി സമയങ്ങളിൽ ട്രെയിനുകളിലെ ചിമ്മണി (മണ്ണെണ്ണ) വിളക്കിെൻറ വെളിച്ചത്തിൽ മൃതദേഹം കൊണ്ടിടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്്. ഇങ്ങനെ വലിച്ചെറിയുന്ന മൃതദേഹങ്ങളിൽ രക്തം ഉണ്ടാകില്ലെന്നും പകലെപ്പോഴോ കൊന്ന് രക്തം വറ്റിയ ശേഷമായിരിക്കും കാത്തിരുന്ന് ട്രെയിനിന് മുന്നിലേക്ക് എറിയുന്നത്. ഒരു ദിവസം രാത്രി ഒന്നരയോടെ വണ്ടി പയ്യന്നൂെരത്തിയപ്പോൾ ട്രാക്കിൽ സ്ത്രീയുടെ ജഡം. കണ്ണൂരിലെ പ്രമുഖ ഇടതുപക്ഷ എം.എൽ.എയുടെ ഭാര്യയുടെ സഹോദരിയായിരുന്നു അത്. ടൂറിങ് ടാക്കീസ് ഒാപറേറ്ററിൽനിന്ന് ഗർഭിണിയായ അവർ വണ്ടിക്ക് തലവെച്ച് മരിക്കുകയായിരുന്നെന്ന് ബാബു ഏട്ടൻ. കോരപ്പുഴയിലും മാഹി പുഴയിലേക്കുമായി തലയറ്റുപോയ എത്രയെത്ര ശവശരീരങ്ങൾ തെറിച്ചുവീണിട്ടുണ്ടെന്നതും ആ നരകയറിയ ഒാർമയിൽ മായാതെ കിടക്കുന്നു. നാല് പതിറ്റാണ്ട് കാലം റെയിൽവേയിൽ ജോലി ചെയ്ത് വിരമിച്ച വിക്ടറിെൻറ ജീവിതം ചൂളം വിളിയോ കിതപ്പോ ഇല്ലാതെ പച്ച സിഗ്നൽ ലഭിച്ച തീവണ്ടിപോലെ ഇേപ്പാഴും മുന്നോട്ട് നീങ്ങുന്നു. കഴിഞ്ഞ ആഗസ്റ്റിൽ മൃതിയടയുന്നത് വരെ സഹധർമിണി മേരി മൂർക്കോത്ത് കൂട്ടുണ്ടായിരുന്നു എല്ലാ യാത്രകൾക്കും. രണ്ട് ആൺമക്കളും നാല് പൺമക്കളും അവരുടെ മക്കളോടുമൊപ്പം തനിച്ച്.
Comments
Post a Comment