നൂറിന്‍െറ നിറവില്‍ തുര്‍ക്കി ടാക്കീസ്



ശതാബ്ദി നിറവിലത്തെിയ തുര്‍ക്കി സിനിമയുടെ വളര്‍ച്ച വ്യക്തമാക്കുന്ന എട്ടു സിനിമകളാണ് ഇത്തവണ അന്താരഷ്ട്ര ചലച്ചിത്ര മേളയില്‍ കണ്‍ട്രി വിഭാഗത്തില്‍ ഇടം നേടിയത്. തുര്‍ക്കി സിനിമക്കും സാഹിത്യത്തിനും യുറോപ്യന്‍ കേന്ദ്രീകൃത സാംസ്കാരിക ഭൂപടത്തില്‍ ഇടം ലഭിച്ച് തുടങ്ങിയ ദശാബ്ദമാണ് പിന്നിടുന്നത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമെന്നതുമാത്രമല്ല, കുര്‍ദുകളുടെ വംശീയ കലാപങ്ങളും ഗ്രീക്ക് സംസ്കാരവുമായുള്ള കൂടിക്കലരിനിടയില്‍ സ്വതം തേടുന്നവരുടെ ജീവിതവും അതിലധികം, ഇടക്കിടെ വന്ന് പോകുന്ന, രാജ്യത്തെ·തകര്‍ത്തെറിയാന്‍ പോന്ന ഭൂകമ്പങ്ങളും ഏല്ലാം കൂടി യൂറോപ്യന്‍ പരിവേഷമുള്ള ഈ പാവം രാജ്യത്തെയും അവിടുത്തെ സാസ്കാരിക വിനിമയങ്ങളെയും എന്നും രണ്ടാം നിരയില്‍ നിര്‍ത്തിയതിന്‍െറ ചരിത്രം കൂടിയാണ് ഈ നൂറാം വാര്‍ഷികം.

2004ല്‍ ഓര്‍ഹാന്‍ പാമുകിന്‍െറ മൈ നേം ഈസ് റെഡ് എന്ന നോവലിന് ഐര്‍ലന്‍ഡിലെ ഇംപാക് ഡബ്ളിന്‍ (IMPAC Dublin) പുരസ്കാരം ലഭിക്കുന്നതിന് മുമ്പ് 2003ല്‍ തുര്‍ക്കിയിലെ ‘ന്യൂ വേവ്’ സംവിധായകന്‍ നൂരി ബില്‍ജെ സിലാന്‍െറ ഉസക് (ഡിസ്റ്റന്‍ഡ്) എന്ന ചിത്രത്തിന് കാനില്‍ ഗോള്‍ഡന്‍ പാം പുരസ്കാരം ലഭിച്ചിരുന്നു. യൂറോപ്യന്‍ സാംസ്കാരിക ഭൂമികയുടെ അതിര്‍ത്തിയായി മുദ്രകുത്തപ്പെട്ട തുര്‍ക്കികലയുടെ നവോഥാനം എന്ന് വിശേഷിപ്പിക്കാവുന്ന ദശാബ്ദമായിരുന്നു പിന്നിട്ടത്.

തലസ്ഥാനം അങ്കാറയാണെങ്കിലും തുര്‍ക്കിയിലെ വലിയ നഗരമായ ഇസ്താംബൂളാണ് അവരുടെ കലാ- സാംസ്കാരിക ആസ്ഥാനം. ഫ്രാന്‍സിലെ പാരീസ് എന്ന പോലെ ഇസ്താംബൂളില്‍ നിന്നും തുടങ്ങുന്നു അവരുടെ കലാനവോഥാനത്തിന്‍െറ ചര്‍ച്ചകളും. ആഗോള വിപണിയുടെ (global free market) വരവോടെ മിക്ക രാജ്യങ്ങളിലും സിനിമാ സംസ്കാരം പ്രതിസന്ധിയിലായെങ്കിലും തുര്‍ക്കിയില്‍  തിരിച്ചാണ് സംഭവിച്ചത്. സിനിമയില്‍ സ്വന്തം ദേശീയതയും സാംസ്കാരിക ചരിത്രവും ചര്‍ച്ച ചെയ്യുന്ന ബദല്‍ ശബ്ദങ്ങള്‍ ഉയര്‍ന്നത് ഇക്കാലത്താണ്.

ചരിത്ര സംഭവങ്ങളെ വിശാല ദേശീയതയുടെ പൊതുപരിപ്രേക്ഷ്യത്തില്‍ സുതാര്യതയോടെ ആവിഷ്കരിക്കാനുള്ള ശ്രമങ്ങളുടെ പ്രാഥമിക ഘട്ടത്തിലാണ് തുര്‍ക്കി സിനിമയുടെ നൂറാം വര്‍ഷം ആഘോഷിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
പല യൂറോപ്യന്‍ രാജ്യങ്ങളുടെയും എതിര്‍പ്പുണ്ടായിട്ടും ഗ്രീക്ക് സിപ്രസിന്‍െറ അംഗീകാരവും കുര്‍ദ് കലാപങ്ങള്‍ക്ക് അറുതി വരുത്തിയതും പരിഗണിച്ച് 2005ല്‍ തുര്‍ക്കിയെ യൂറോപ്യന്‍ യൂനിയനില്‍ അംഗമാക്കിയത് പാശ്ചാത്യ സമീപനത്തിലെ മാറ്റമായിരന്നില്ല. ഇ.യുവില്‍ അംഗത്വം നേടുന്ന ആദ്യ മുസ്ലീം രാഷ്ട്രമായ തുര്‍ക്കി റിപ്പബ്ളിക്കിന്‍െറ മാറ്റങ്ങള്‍ ഈ മേള പ്രതിഫലിപ്പിക്കും.
മധ്യേഷ്യന്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന മലയാളികള്‍ക്ക് ഈ പാക്കേജ് പുതിയ അനുഭവമാകും.

മുല്ലപ്പൂ വിപ്ളവവും സിറിയയിലും മറ്റും നടക്കുന്ന രക്ത രൂക്ഷിത കലാപങ്ങളും മുന്നോട്ടുവെക്കുന്ന പുതിയ സാഹചര്യ·ില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയുടെ കാഴ്ചക്കോണുകള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ട്. തുര്‍ക്കിയുടെ സാംസ്ക്കാരിക മേഖലയില്‍ സിനിമക്ക് വലിയ സ്ഥാനമുണ്ട്. മതാധിഷ്ഠിത രാഷ്ട്രമല്ളെങ്കിലും ഇസ്ലാം മതത്തിനുള്ള പ്രചാരവും ജനസംഖ്യയുടെ എട്ട് ശതമാനം വരുന്ന കുര്‍ദുകളുടെ (Kurds) ജീവിതവും മിക്ക സിനിമകളിലും ഇടം നേടാറുണ്ട്. തെക്കുപടിഞ്ഞാറേ ഏഷ്യയിലെ അനറ്റോളിയന്‍ പെനിന്‍സുലയിലും തെക്കുകിഴക്കന്‍ യൂറോപ്പിലെ ബാള്‍ക്കന്‍ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യന്‍ രാജ്യമായതിനാല്‍ വൈവിധ്യമാര്‍ന്ന സംസ്കാരവും ചരിത്രവും ചിത്രങ്ങളിലൂടെ അനാവരണം ചെയ്യും. ആം നോട്ട് ഹിം, യോസ്ഘട്ട് ബ്ളൂസ്, നൈറ്റ് ഓഫ് സൈലന്‍സ്, മെജോറിറ്റി, ശിവാസ്, എന്നിങ്ങനെ ചരിത്രവും സംസ്കാരവും കോര്‍ത്തിണക്കിയ തുര്‍ക്കി സിനിമകളുടെ നവതരംഗമാണ് മേള കാത്തുവച്ചിരിക്കുന്നത്.

റോംഗ് റോസറി (Wrong Rosary) എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ സംവിധായകന്‍ മഹ്മുദ് ഫാസില്‍ കോസ്കുണിന്‍െറ യോസ്ഘട്ട് ബ്ളൂസ് (Yoxgat Blues), മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച നടന്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയ റീസ് ചെലികിന്‍െറ നൈറ്റ് ഓഫ് സൈലന്‍റ്സ് (Night of Silence), ടെയ്ഫണ്‍ പിര്‍സെലി മുഗുള്‍സിന്‍െറ ഐ ആം നോട്ട് ഹിം (I am not him) എന്നിവ ഈ വിഭാഗത്തിലെ ചിത്രങ്ങളാണ്. ഇസ്താംബുള്‍ ഫിലിം ഫെസ്റ്റിവലില്‍ 'ഗോള്‍ഡണ്‍ ടൂലിപ്' അവാര്‍ഡ് നേടി എന്ന പ്രത്യേകതകൂടി ഐ ആം നോട്ട് ഹിം എന്ന സിനിമക്കുണ്ട്. 15ല്‍ അധികം അവാര്‍ഡുകള്‍ നേടിയ സെറിന്‍ യൂസിയുടെ മെജോറിറ്റി (Grand), ഹുസൈന്‍ കറബയുടെ കം ടു മൈ വോയ്സ്, കാന്‍ മുച്ച്ദേക്കിയുടെ ശിവാസ്, യെസിന്‍ യുസ്റ്റര്‍ഗ്ളൂവിന്‍െറ പണ്ടോരാസ് ബോക്സ് എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.

തുര്‍ക്കി സിനിമയുടെ നൂറ് വര്‍ഷം

തുര്‍ക്കിയുടെ സാംസ്ക്കാരിക മേഖലയില്‍ വളരെ വലിയ സ്ഥാനമാണ് തുര്‍ക്കിഷ് സിനിമക്ക് ഉള്ളത്. 19ാം ശതകത്തിന്‍െറ അന്ത്യത്തിലാണ് തുര്‍ക്കിയില്‍ ചലച്ചിത്രപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1897ല്‍ ആദ്യത്തെ ചലച്ചിത്ര പ്രദര്‍ശനം നടന്നു. വിദേശീയരായ വിദഗ്ധര്‍ നിര്‍മിച്ച ഡോക്യുമെന്‍ററികളാണ് ആദ്യകാലത്ത് പ്രചാരം നേടിയത്. 1914ല്‍ പൂര്‍ത്തിയാക്കിയ "ദ ഡിമോളിഷന്‍ ഒഫ് ദ റഷ്യന്‍ മോണുമെന്‍റ് അറ്റ് സെയ്ന്‍റ് സ്റ്റീഫന്‍" എന്ന ഡോക്യുമെന്‍ററിയാണ് ഒരു തുര്‍ക്കിക്കാരന്‍ നിര്‍മിച്ച ആദ്യത്തെ ചലച്ചിത്രം. ഒട്ടോമന്‍ സൈന്യത്തിലെ ഓഫീസറായ ഫുവട്ട് ഉസ്കിനേ ആണ് ഇതിന്‍െറ നിര്‍മാതാവ്. 1915ല്‍ സ്ഥാപിതമായ ആര്‍മി ഫിലിം സെന്‍ററിനുവേണ്ടി പല ഡോക്യുമെന്‍ററികളും നിര്‍മിക്കപ്പെട്ടു. ഒട്ടൊമന്‍ യുദ്ധകാര്യ മന്ത്രിയായ അന്‍വര്‍ പാഷയാണ് ഈ സ്ഥാപനത്തിന് രൂപം നല്‍കിയത്.

ആദ്യത്തെ·ഡോക്യുമെന്‍ററി പ്രദര്‍ശനം കഴിഞ്ഞ് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യത്തെ ഫീച്ചര്‍ ഫിലിം നിര്‍മിക്കപ്പെട്ടത്. "ദ മാരേജ് ഒഫ് ഹിമ്മത് അഗാ" എന്ന ചലച്ചിത്ര·ിന്‍െറ നിര്‍മാണം 1916ല്‍ ആരംഭിച്ചുവെങ്കിലും ഒന്നാം ലോകയുദ്ധത്തിനുശേഷമാണ് അത് പൂര്‍ത്തിയാക്കിയത്. ആദ്യകാല ഫീച്ചര്‍ ഫിലുമുകളായ "ദ ക്ളാ" (1917), "ദ സ്പൈ" (1917) എന്നിവ നിര്‍മിച്ചത് നാഷനല്‍ ഡിഫന്‍സ് അസോസിയേഷനായിരുന്നു. പത്രപ്രവര്‍ത്തകനായിരുന്ന സെദ·് സിമവിയായിരുന്നു സംവിധായകന്‍.

ആദ്യത്തെ·ചലച്ചിത്ര നിര്‍മാണ കമ്പനിയായ 'കമല്‍ ഫിലിം' സെദത്തെ് സഹോദരന്മാരുടെ മേല്‍നോട്ടത്തില്‍ 1922ല്‍ സ്ഥാപിതമായി. രണ്ട് വര്‍ഷക്കാലം മാത്രം പ്രവര്‍ത്തിച്ച ഈ കമ്പനി നാല് ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മിച്ചു. എ ലവ് ട്രാജഡി ഇന്‍ ഇസ്താംബുള്‍ (1922), ദ് മിസ്റ്ററി ഓണ്‍ ദ ബോസ്ഫറസ് (1922), ദ ഷര്‍ട്ട് ഒഫ് ഫയര്‍ (1923), ദ ട്രാജഡി അറ്റ് കിസ് കുളസി (1923) എന്നിവയാണിവ. നാടക നടനും സംവിധായകനുമായ മുഹ്സിന്‍ എര്‍ത്തുഗ്രുല്‍ ആയിരുന്നു ഇവയുടെ സംവിധായകന്‍. തുടര്‍ന്നുള്ള രണ്ട് ദശകക്കാലം സിനിമാസംവിധാനരംഗത്ത് മുന്നിട്ടു നിന്നത് ഇദ്ദേഹം തന്നെയായിരുന്നു. ഇക്കാലത്തു നിര്‍മിച്ച മിക്ക ചലച്ചിത്രങ്ങളുടെ ഇതിവൃത്തങ്ങളും നാടകവേദിയില്‍ നിന്ന് കടംകൊണ്ടവയായിരുന്നു. മിക്ക സിനിമാ സംവിധായകരും നാടകസംവിധായകര്‍ കൂടിയായത് തുര്‍ക്കി സിനിമയുടെ ഭാവിയെ സാരമായി സ്വാധീനിച്ചു.

1923ല്‍ നിലവില്‍ വന്ന തുര്‍ക്കി റിപ്പബ്ളിക് ഭരണകൂടം പാശ്ചാത്യ സ്വാധീനമുള്ള സംഗീതനാടക കലകളെ പ്രോത്സാഹിപ്പിച്ചുവെങ്കിലും ചലച്ചിത്രരംഗത്തെ അവഗണിക്കുകയാണുണ്ടായത്. 1928ല്‍ ഇപെക് ഫിലിം എന്ന പേരില്‍ ഒരു ചലച്ചിത്ര നിര്‍മാണ കമ്പനി നിലവില്‍വന്നു. ഒരു ദശകക്കാലം ചലച്ചിത്രരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചത് ഈ കമ്പനി മാത്രമായിരുന്നു. 1930കളില്‍ എര്‍ത്തുഗ്രുല്‍ എന്ന സംവിധായകന്‍ 20 ഓളം ചലച്ചിത്രങ്ങള്‍ പുറത്തിറക്കി. "ദ സ്ട്രീറ്റ്സ് ഒഫ് ഇസ്താംബുള്‍" (1931), എ നേഷന്‍ എവേക്കന്‍സ് (1932), ദ മില്ല്യന്‍ ഹണ്ടേഴ്സ് (1934), വിക്റ്റിംസ് ഒഫ് ലസ്റ്റ് (1940) എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. പാശ്ചാത്യ സ്വാധീനം മുന്നിട്ടുനിന്ന ഈ ചലച്ചിത്രങ്ങള്‍ തുര്‍ക്കിയുടെ സാംസ്കാരിക പാരമ്പര്യത്തിന് ഇണങ്ങുന്നവയായിരുന്നില്ല. ഭരണകൂടത്തിന്‍െറ കടുത്ത നിയന്ത്രണങ്ങള്‍ സ്വതന്ത്രമായ സംവിധാനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
തുര്‍ക്കിയില്‍ ഏകകക്ഷി ഭരണം അവസാനിച്ചതോടെ ഇപെക് ഫിലിം കമ്പനിക്കു ബദലായി ഹക്കാ ഫിലിം കമ്പനി സ്ഥാപിക്കപ്പെട്ടു. യുവ സംവിധായകരായ ഫാറൂഖ് കെന്‍ക്, സ്കാഡന്‍ കാമില്‍ എന്നിവര്‍ കമ്പനിക്കുവേണ്ടി പല ഫീച്ചര്‍ ഫിലിമുകളും സംവിധാനം ചെയ്തു. ഇവരെ പിന്തുടര്‍ന്ന് ബാഹാ ഗെലെന്‍ ബെവി, അയ്ഡിന്‍ അരാക്കോണ്‍ മുതലായ യുവ സംവിധായകരും രംഗത്തുവന്നു. മാമൂലുകള്‍ക്കെതിരെ പൊരുതിയ ഇക്കൂട്ടര്‍ സിനിമക്ക് നവജീവന്‍ പ്രദാനം ചെയ്തു. ഇവരുടെ പ്രവര്‍ത്തന·ില്‍ ആകൃഷ്ടരായി പുതിയ സംവിധായകരും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും മുന്നോട്ടുവന്നു. ദേശീയ ചലച്ചിത്രനിര്‍മാണത്തിനുള്ള നികുതി വെട്ടിക്കുറക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായി.

1950കളില്‍ അഡ്നന്‍ മെന്‍ഡജരസിന്‍െറ നേതൃത്വ·ില്‍ നിലവില്‍വന്ന ബഹുകക്ഷി ഭരണകൂടം സാമൂഹികസാംസ്കാരിക രംഗങ്ങളില്‍ വമ്പിച്ച പരിവര്‍ത്തനമുളവാക്കി. ഇസ്താംബുളിലെ ഗ്രീന്‍പൈന്‍ സ്ട്രീറ്റിലേക്ക് നീങ്ങിയ ബിസിനസുകാര്‍ പുതിയ ചലച്ചിത്രനിര്‍മാണ കമ്പനികള്‍ക്ക് രൂപംനല്‍കി. 1917-47 കാലയളവില്‍ നിര്‍മിച്ച ചലച്ചിത്രങ്ങള്‍ 58 ആയിരുന്നെങ്കില്‍ 1956 ആയപ്പോഴേക്ക് അത് 359 ആയി വര്‍ധിച്ചു. 1957നുശേഷം വര്‍ഷംപ്രതി ആറ് മുതല്‍ 200 വരെ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടു. ഗ്രീന്‍ പൈന്‍ സിനിമ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ചലച്ചിത്രങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന അവയുടെ ഗുണമേന്മ മെച്ചപ്പെടുത്തുവാനും വഴിയൊരുക്കി.

1949ല്‍ പുറത്തുവന്ന ഡെ·് റ്റു ദ വോര്‍ എന്ന ചലച്ചിത്ര·ിലൂടെ ശ്രദ്ധേയനായ ഒമര്‍ ലുത്ഫി അകദ് എന്ന യുവസംവിധായകന്‍െറ ഇന്‍ ദ് നെയം ഒഫ് ദ് ലാ (1952) തുര്‍ക്കി സിനിമയില്‍ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചു. സംവിധാനത്തിലും എഡിറ്റിങ്ങിലുമെല്ലാം നൂതനമായ ശൈലി പുലര്‍ത്തിയ ചിത്രമാണിത്. കില്ലര്‍ സിറ്റി (1954), ദ വൈറ്റ് ഹാന്‍ഡ്കര്‍ച്ചീഫ് (1955) എന്നിവയാണ് അകദിന്‍െറ ശ്രദ്ധേയമായ മറ്റു ചലച്ചിത്രങ്ങള്‍. ഗ്രാമീണ ജീവിത·ിന്‍െറ യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചിത്രമാണ് ദ് വൈറ്റ് ഹാന്‍ഡ്കര്‍ച്ചീഫ്. അകദിനെ അനുകരിച്ച് രംഗത്തുവന്ന മെതിന്‍ എര്‍ക്സാന്‍, അതിഫ് ഇല്‍മസ്, ഒസ്മാന്‍ ഡെഡന്‍ മുതലായ യുവസംവിധായകര്‍ നവീന ചലച്ചിത്രങ്ങള്‍ക്ക് രൂപംനല്‍കി. അതിഫ് ഇല്‍മാസ് സംവിധാനം ചെയ്ത ദ് ബ്രൈഡ്സ് മുറത്, അലഗെയ്ക്ക്, ദ് പാഷന്‍ ഒഫ് കരകാവോഗ്ളാന്‍ മുതലായ ചിത്രങ്ങള്‍ തുര്‍ക്കി നാടോടി സാഹിത്യത്തില്‍ അധിഷ്ഠിതമാണ്.

ത്രി ഫ്രന്‍ഡ്സ് എന്ന ചലച്ചിത്രം സംവിധാനം ചെയ്ത മെമ്ദു ഉന്‍ ഈ കാലയളവിലെ ഒരു മികച്ച സംവിധായകനാണ്. ചലച്ചിത്രരംഗത്ത് പല പരീക്ഷണങ്ങളും നടത്തിയ ഒസ്മാന്‍ ഡെഡന്‍െറ ദി എനിമി കട്ട് ഡൌണ്‍ ദ് വേസ് (1959), ഫോര്‍ ദ് സേക് ഒഫ് ഓണര്‍ (1960) എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. അക്രമവും ലൈംഗികതയും തുര്‍ക്കി സിനിമയിലേക്ക് കൊണ്ടുവന്നത് ഇദ്ദേഹമാണ്. അഭിനേതാക്കള്‍ എന്ന നിലയില്‍ പ്രശസ്തിയാര്‍ജിച്ചവരില്‍ അയ്ഹാന്‍ ഇഷിക്ക്, ബെല്‍ജിന്‍ദോരുക്, മുഹ്തെരം നൂര്‍, ഗോസ്കെല്‍ അര്‍ഡോയ് എന്നിവരുള്‍പ്പെടുന്നു.

1960ല്‍ പട്ടാളഭരണം നിലവില്‍ വന്ന ശേഷം തുര്‍ക്കിയുടെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പരിവര്‍ത്തനമുണ്ടായി. സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘട്ടനം 1970 കള്‍ വരെ തുടര്‍ന്നു. പ്രശസ്ത സിനിമാ സംവിധായകനായ മെതിന്‍ എര്‍ക്സന്‍െറ നേതൃത്വത്തില്‍ സോഷ്യല്‍ റിയലിസത്തിലുള്ള കലാസൃഷ്ടികള്‍ നാടെങ്ങും പ്രചരിച്ചു. എര്‍ക്സന്‍െറ ദ് റിവഞ്ച് ഒഫ് ദ് സര്‍പ്പന്‍റ്സ് (1962), ഡ്രൈ സമ്മര്‍ (1963) എന്നീ ചലച്ചിത്രങ്ങള്‍ അന്താരാഷ്ട്ര പ്രശസ്തി നേടി. 1964ലെ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഡ്രൈ സമ്മര്‍ എന്ന ചിത്രത്തിന് ഗോള്‍ഡന്‍ ബെയര്‍ അവാര്‍ഡ് ലഭിച്ചു. തുര്‍ക്കി ഗ്രാമങ്ങളിലെ ജീവിതവൈരുധ്യങ്ങളെയാണ് എര്‍ക്സന്‍ ചിത്രീകരിച്ചത്. സെഡന്‍െറ ഫോര്‍ ദ് സേക് ഒഫ് ഓണര്‍, അതിഫ് ഇല്‍മസിന്‍െറ ദ് ക്രിമിനല്‍ (1960) എന്നീ ചിത്രങ്ങളും സോഷ്യല്‍ റിയലിസ്റ്റ് ശൈലിയില്‍ സംവിധാനം ചെയ്തിട്ടുള്ളതാണ്.

തുര്‍ക്കി സാഹിത്യകാരനും ചിന്തകനുമായ കമാല്‍ താഹിറിന്‍െറ ആശയങ്ങളില്‍ ആകൃഷ്ടനായ ഹലിത് റെഫിഗ് എന്ന സംവിധായകന്‍ സമാനമനസ്കരുമായി ചേര്‍ന്ന് 'നാഷനല്‍ സിനിമാ മൂവ്മെന്‍റി'ന് പ്രാരംഭം കുറിച്ചു. തുര്‍ക്കി ദേശീയ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ഫൊര്‍ബിഡന്‍ ലൗ (1960), ദ് സ്ട്രേഞ്ചര്‍ ഇന്‍ ടൗണ്‍ (1963), ഫോര്‍ വിമന്‍ ഇന്‍ ദ് ഹാരം (1965), ഐ ലോസ്റ്റ് മൈ ഹാര്‍ട്ട് റ്റു എ ടര്‍ക്ക് (1969), മദര്‍ ഫാത്ത്(1973) എന്നീ ചലച്ചിത്രങ്ങള്‍ റെഫിഗ് സംവിധാനം ചെയ്തു. മെതിന്‍ എര്‍ക്സന്‍െറ എ ടൈ റ്റു ലൗ, അകദിന്‍െറ ദ് ലാ ഒഫ് ദ് ബോര്‍ഡര്‍ (1966), റെഡ് റിവര്‍, ബ്ളാക് ഷിപ്പ് (1967), ദ് റിവര്‍ (1972), ദ് ബ്രൈഡ് ട്രിലജി (1967), ദ് വെഡിങ് (1974), ദ് റിറ്റാലിയേഷന്‍ (1975), അതിഫ് ഇല്‍മസിന്‍െറ കൊസനോഗ്ളു (1967), കൊറോഗ്ളു (1968) എന്നിവയാണ് ഈ പ്രസ്ഥാനത്തിലെ മികച്ച മറ്റ് കലാസൃഷ്ടികള്‍.

ഇസ്ളാമിക് ആശയങ്ങളില്‍ അധിഷ്ഠിതമായ മറ്റൊരു ചലച്ചിത്ര പ്രസ്ഥാനവും ഇക്കാലത്ത് രൂപംകൊള്ളുകയുണ്ടായി. സിനിമാസംവിധായകനും നിരൂപകനുമായ യുസല്‍ കക്ക്മക്ളിയാണ് ഇതിന് നേതൃത്വം നല്‍കിയത്. ഈ വിഭാഗക്കാര്‍ നിര്‍മിച്ച ശ്രദ്ധേയമായ ചലച്ചിത്രങ്ങളില്‍ ദ് കണ്‍വേര്‍ജിങ് പാത്സ്, മൈ കണ്‍ട്രി എന്നിവ ഉള്‍പ്പെടുന്നു. 1960കളില്‍ ടെലിവിഷന്‍േറയും വീഡിയൊയുടേയും ആഗമനത്തോടെ തുര്‍ക്കി സിനിമാനിര്‍മാണം മന്ദീഭവിച്ചു. ഈ പ്രതിസന്ധി തരണം ചെയ്യുവാനായി ലൈംഗികാതിപ്രസരമുള്ള ചലച്ചിത്രങ്ങള്‍ വളരെയേറെ നിര്‍മിക്കപ്പെട്ടുവെങ്കിലും കുടുംബ സദസ്സുകള്‍ സിനിമയില്‍ നിന്നകലുകയാണുണ്ടായത്.

1970കളില്‍ ഇല്‍ഡമല്‍ ഗുനേയുടെ നേതൃത്വത്തില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ 'ന്യൂവേവ് സിനിമ' അവതരിപ്പിക്കാനാരംഭിച്ചു. 1970ല്‍ ഗുനേ സംവിധാനം ചെയ്ത ദ് ഹോപ് എന്ന ചിത്രം തുര്‍ക്കി സിനിമാരംഗത്ത് പ്രതീക്ഷകളുയര്‍ത്തി. ഇറ്റാലിയന്‍ നിയോറിയലിസത്തില്‍ ആകൃഷ്ടനായ ഗുനേ തികച്ചും നൂതനമായൊരു സംവിധാന ശൈലിയാണ് സ്വീകരിച്ചത്. ഇദ്ദേഹത്തത്തെുടര്‍ന്നു വന്ന പ്രഗല്‍ഭ സംവിധായകനായ സെകി ഓക്നെന്‍െറ റിട്ടേണ്‍ ഒഫ് ദ് സോള്‍ജിയര്‍ എന്ന ചിത്ര·ില്‍ മനഃശാസ്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ദ ഹോഡ് (1978), ദി എനിമി (1980) എന്നീ ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചത് സെകിയും തിരക്കഥാരചന നടത്തിയത് ഗുനേയുമായിരുന്നു. സ്ട്രൈക് ദി ഇന്‍ററസ്റ്റ്സ് (1982), ദ റെസ്ളര്‍ (1984), ദ വോയ്സ് (1986) എന്നിവയാണ് സെകിയുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍.
'ന്യൂ ടര്‍ക്കിഷ് സിനിമ'യ്ക്ക് സംഭാവന നല്‍കിയവരില്‍ സെരിഫ് ഗോറന്‍, എര്‍ദിന്‍ കിരള്‍, ഓമര്‍ കവൂര്‍ എന്നിവരും പ്രധാനികളാണ്. ദി എര്‍ത്ത് ക്വേക്ക് (1976), ദ റിവര്‍ (1977), സ്റ്റേഷന്‍ (1977), ദ റെമഡി (1983), ബ്ളഡ് (1985), യു സിങ് യുവര്‍ സോങ്സ് (1986) എന്നിവയാണ് സെരിഫ് ഗോറന്‍െറ മികച്ച ചിത്രങ്ങള്‍. എര്‍ദിന്‍ കിരലിന്‍െറ എ സീസണ്‍ ഇന്‍ ഹക്കറി എന്ന ചിത്രത്തിന് 1983ലെ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ടാം സ്ഥാനം ലഭിച്ചു. മിസ്റ്റിക് സ്വഭാവമാര്‍ന്ന ദ ബ്ളു എക്സൈല്‍ (1993) എന്ന ചിത്രവും ഏറെ പ്രശംസിക്കപ്പെട്ടു.

പാരീസില്‍ ഫിലിം നിര്‍മാണത്തില്‍ വിദഗ്ധ പരിശീലനം നേടിയ ഓമര്‍ കവുര്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ സ്വയം കണ്ടത്തെലിനാണ് പ്രാമുഖ്യം കല്‍പിച്ചിരിക്കുന്നത്. യൂസഫ് ആന്‍ഡ് കെനന്‍ (1979), ഓ ബ്യൂട്ടിഫുള്‍ ഇസ്താംബുള്‍ (1981), എ ബ്രോക്കണ്‍ ലൗ സ്റ്റോറി (1982), ദ മെഴ്സിലസ് റോഡ് (1985), ദ ഹോട്ടല്‍ അനയുര്‍ത്ത് (1986), ദ സീക്രട്ട് ഫേസ് (1991) എന്നിവ ഇദ്ദേഹത്തിറെ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

1980കളിലും 90കളിലും പല നൂതന പ്രവണതകളും തുര്‍ക്കി സിനിമയില്‍ പ്രകടമായി. 80കളില്‍ സ്ത്രീപക്ഷ ചലച്ചിത്രങ്ങള്‍ ഏറെ പ്രചാരം നേടി. തുര്‍ക്കി സമൂഹം അംഗീകരിക്കാത്ത·അഭിസാരികകളും മറ്റും കഥാപാത്രങ്ങളായ ചലച്ചിത്രങ്ങള്‍ ഇവയിലുള്‍പ്പെടുന്നു. തുര്‍ക്കി പാരമ്പര്യത്തില്‍ നിന്നു വ്യതിചലിക്കാതെ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹലിന് റെഫിഗിന്‍െറ ദ ലേഡി (1988), റ്റു സ്ട്രേഞ്ചേഴ്സ് (1990) എന്നീ ചലച്ചിത്രങ്ങള്‍ ഇക്കൂട്ട·ില്‍ എടുത്തുപറയത്തക്കവയാണ്. ഇസ്മയെല്‍ ഗുഹസ്, രെഹഎര്‍ഡം, ഒസ്മാന്‍ സിനവ്, ഓമര്‍ കവുര്‍, എര്‍ദിന്‍ കിരള്‍, യാവുസ് തുര്‍ഗുന്‍ തുടങ്ങിയ പ്രഗല്ഭര്‍ ആധുനിക തുര്‍ക്കി സിനിമയെ പരിപോഷിച്ചുകൊണ്ടിരിക്കുന്നു.

നൂരി ബില്‍ജെ സിലാന്‍
ന്‍
1959ല്‍ ഇസ്താംബുളില്‍ ജനിച്ച നൂരി ബില്‍ജേ സിലാന്‍െറ ത്രീ മങ്കീസ് 2008ലെ കാന്‍ ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്ക്കാരം നേടിയതോടെയാണ് സിനിമാ ലോക·് ശ്രദ്ധേയനായത്. അദ്ദേഹത്തിന്‍െറ തന്നെ ഉസക്ക്, കസബ (1998), കൈ്ളമറ്റ്സ് (2006) എന്നിവയും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ബിരുദ പഠനത്തിനു ശേഷം മിമാര്‍ സിനാന്‍ സര്‍വ്വകലാശാലയില്‍ സിനിമാ പഠനത്തിന് ചേര്‍ന്ന സിനാന്‍െറ ചിത്രങ്ങളില്‍ ആന്‍റണ്‍ ചെക്കോവിന്‍െറയും തര്‍ക്കോവസ്കിയുടേയും സ്വാധീനം പ്രകടമാണ്. റോമന്‍ പോളന്‍സ്കിയുടെ ‘റോമന്‍’ എന്ന ചലച്ചിത്ര ഗ്രന്ഥം വായിച്ചാണ് താന്‍ സിനിമ പഠിച്ചതെന്ന് സിലാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാന്‍ ഫെസ്റ്റിവലില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇടം നേടുന്ന തുര്‍ക്കി സംവിധായകനും സിലാന്‍നാണ്.

സിനാന്‍െറ ആദ്യ ഹ്രസ്വ ചിത്രം "കൊസ" (Cocoon) 1995ലെ കാന്‍സ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. ആദ്യ കഥാ ചിത്രം "കസാബ" 1998ല്‍ പൂറ·ിറങ്ങി. 2002ല്‍ പുറ·ിറങ്ങിയ ഡിസ്റ്റെന്‍റ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനാക്കി. ചിത്രം ആ വര്‍ഷം കാന്‍ മേളയില്‍ ഗ്രാന്‍ഡ് ജൂറി പുരസ്ക്കാരത്തിനും, മികച്ച അഭിനേതാവിനുള്ള പുരസ്ക്കര·ിനും അര്‍ഹമായി. 2006ല്‍ പുത്ത·ിറങ്ങിയ കൈ്ളമെറ്റ്സ് (Iklimler) കാനില്‍ ഫിപ്രസ്കി പുരസ്ക്കാരം നേടി.  അന്‍റല്യ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്‍പ്പെടെ അഞ്ച് പുരസ്ക്കാരങ്ങള്‍ ഈ ചിത്രം കരസ്ഥമാക്കി. 2009ല്‍ കാനില്‍ ജൂറി അംഗമായി. മലയാള മേളയില്‍ പ്രദേര്‍ശിപ്പിച്ച സിലാന്‍െറ വണ്‍സ് അപ്പോണ്‍ ഐ ടൈം ഇന്‍ അനാറ്റോളിയ 2011 കാന്‍ മേളയില്‍ മല്‍സരവിഭാഗത്തില്‍ ആദ്യപ്രദര്‍ശനം നട·ി ഗ്രാന്‍ഡ് പിക്സ് പുരസ്ക്കാരം നേടിയിരുന്നു. ഇസ്താംബൂളിന്‍െറ നഗരദൃശ്യങ്ങളോടൊപ്പം അനറ്റോളിയയുടെയും മറ്റും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ലോങ് ഷോട്ടുകളിലൂടെയാണ് സിലാന്‍െറ അവതരണ രീതി. വണ്‍സ് അപ്പോണ്‍ ഐ ടൈം ഇന്‍ അനാറ്റോളിയ നിറഞ്ഞ കൈയടിയോടെ മലയാളികള്‍ സ്വീകരിച്ച ചിത്രമായിരുന്നു. 

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം