Posts

Showing posts from July, 2014

ചീഫ്വിപ്പിന്‍െറ ചരിത്ര പുസ്തകത്തില്‍ ഇടം നേടിയവര്‍

ചരിത്രത്തില്‍ ഇടം നേടുക എന്നത് എല്ലാവരുടേയും മോഹമാണ്. അതിന് വേണ്ടി വലിയ വലിയ കാര്യങ്ങള്‍ ചെയ്താല്‍ ഗിന്നസ് ബുക്കോളം വലിയ ‘മനസുള്ള’ ചീഫ്വിപ്പിന്‍െറ ചരിത്രപുസ്തകത്തില്‍ തന്നെ ഇടം കിട്ടും. അങ്ങനെ ചരിത്രത്തിലേക്ക് നടന്നുകയറിയ രണ്ട് മഹാന്‍മാരാണ് വയവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണനും. വ്യവസായത്തില്‍ മാത്രമല്ല ഐ.ടിയിലും ഒന്നാമതായ ഇ- മന്ത്രിയുടെ നിശബ്ദ സേവനം കാലം ചരിത്രത്താളിലെഴുതുമ്പോള്‍ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പിക്കും മുന്‍ വ്യവസായ മന്ത്രി ടി.വി തോമസിനുമൊപ്പമായിരിക്കും സ്ഥാനം. ‘തെറ്റിദ്ധരിക്കണ്ട’ മുന്‍മന്ത്രി എളമരം കരീമിനും ചെറുതല്ലാത്ത സ്ഥാനമുണ്ട് ചീഫ് വിപ്പിന്‍െറ ചരിത്ര പുസ്തകത്തില്‍. ജില്ലാ സഹകരണ ബാങ്കുകള്‍ പിരിച്ച് വിട്ട് നിയമത്തില്‍ സമഗ്ര മാറ്റം വരുത്തിയാല്‍ ബാലകൃഷ്ണന്‍െറ പേര് ലോകാവസാനം വരെ ചരിത്രത്തിലിരിക്കും. വ്യവസായത്തിന്‍െറ കാര്യത്തിലെന്നപോല സഹകരണത്തിന്‍െറ കാര്യത്തിലും സഭയിലുള്ള മുന്‍ മന്ത്രി ജി. സുധാകരനും ഭേദമായിരുന്നെന്ന് സമ്മതിച്ചു. വ്യവസായ, സഹകരണ, കയര്‍ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയിലാണ് പി.സി ജോര്‍ജ് ചരിത്ര പുസ്തകം തുറന്നത...

മുസ്ലീം ലീഗില്‍ നിന്നും സെക്കുലര്‍ ലീഗിലേക്കുള്ള ദൂരവും, കബീറിയന്‍ മുന്നറിയിപ്പും

കൂടെ നില്‍ക്കുന്നവരെ സന്തോഷിപ്പിക്കുകയും അവരോട് കൂറ് കാണിക്കുകയും ചെയ്യുന്നത് ഒരു കുറ്റമല്ല. ഇത്തരം പ്രവര്‍ത്തനത്തെ ‘വയറ്റുപിഴപ്പിന്’ വേണ്ടിയുള്ള ജോലി എന്ന് ആലങ്കാരികമായി പറയാന്‍ വലിയ കാവ്യവ്യുല്‍പത്തിയുടെ ആവശ്യവുമില്ല. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കുന്നതാണ് എന്‍. ഷംസുദ്ധീന്‍െറ ബയോഡാറ്റ. സാമാജികനായത് മണ്ണാര്‍ക്കാട് നിന്നാണെങ്കിലും പഠനം തിരൂര്‍ തുഞ്ചന്‍ കോളജിലും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലുമായതിനാല്‍ ഭാഷാ പിതാവിന്‍െറ ശാരിക പൈതല്‍ പറവണ്ണയിലെ കൊളപ്പാട്ട് വീട്ടരികിലൂടെ പറന്ന് കാണും. സംസാരത്തില്‍ അലങ്കാരാദി ചമല്‍ക്കാരങ്ങള്‍ പ്രയോഗിക്കാന്‍ ഈ യോഗ്യത തന്നെ ധാരളം. വയറ്റുപിഴപ്പ് എന്ന പ്രയോഗം അണ്‍പാര്‍ലമെന്‍ററിയാണോ എന്ന കാര്യത്തില്‍ മുന്‍ എം.എല്‍.എ പി.ഐ പൗലോസിന്‍െറ മകന് സംശയം ഉയര്‍ന്നത് സ്വാഭാവികം. വയറ്റുപിഴപ്പ്, മലബാറില്‍ സംസാര ഭാഷയോടൊപ്പം ഉപയോഗിക്കുന്ന ഒരു സാധാരണ പദമാണെന്ന കാര്യത്തില്‍ ലീഡറുടെ മകനും സംശയമില്ലായിരുന്നു. വട്ടിയൂര്‍ക്കാവിലത്തെിയിട്ടും കോഴിക്കോടന്‍ ‘ഹല്‍വ’യുടെ രുചി ആ ചിരിയിലുണ്ടായിരുന്നു. സാജു പോളിന്‍െറ പെ...

13ാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ പനിച്ചൂടും കാറ്റുപിടിച്ച ആട്ടുകല്ലും

ആട്ടുകല്ലിന് കാറ്റുപിടിച്ചപോലെ ഇരിക്കുന്ന ‘കാരണവര്‍’ ഒരു പ്രതീകമാണ്. നോബേല്‍ ജേതാവ് ഗ്രബിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് എന്ന, മലയാളിയുടെ കൂടി ഗാബോയുടെ ഭാഷയില്‍ പേരുദോശത്തിന്‍െറ തറവാട്ടിലെ ഉമ്മറക്കോലായയില്‍ കാല് നീട്ടിയിരിക്കുന്നയാള്‍. മനഷ്യന്‍െറ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണ്, ഏറ്റവും മോശപ്പെട്ടത് രോഗവും. അതിലും മോശപ്പെട്ടത് ഒന്നേയുള്ളൂ, പേരുദോശം. മാര്‍കേസിന്‍െറ കോളറാ കാലത്തെ പ്രണയത്തിലെ ദര്‍ശനത്തിലൂടെ പനിച്ച് പൊള്ളുന്ന കേരളത്തെ അടിയന്തര പ്രമേയത്തിന്‍െറ ഭാഷയിലേക്ക് ഇറക്കി കെട്ടിയപ്പോള്‍ മുല്ല‘ക്കര’കവിഞ്ഞൊഴുകി.  ആരോഗ്യമന്ത്രിക്ക് മാര്‍കേസിന്‍െറ വാക്കുകളോളം വളരാനായത് മുല്ലക്കര രത്നാകരന്‍െറ ‘അടിയന്തര’ ബോധോദയത്തില്‍. ഷേക്സ്പിയര്‍ നാടകങ്ങളായ ഒഥല്ളോയുടെയും ജൂലിയസ് സീസറിന്‍െറയും കഥ പറഞ്ഞ്, അണ്ടിയാപ്പീസിലെ തൊഴിലാളികളുടെ ഉള്ളിലും വിശ്വസാഹിത്യ ദര്‍ശനങ്ങള്‍ക്ക് വിത്തുപാകിയ കാഥികന്‍ സാംബശിവനെ അനുസ്മരിപ്പിക്കുന്നതായിരുന്നു മുല്ലക്കരയുടെ ‘സിംബലടി’. കൈകളില്‍ ചെങ്കൊടിയാണെങ്കിലും വാക്കുകളില്‍ മഹാത്മാ ഗാന്ധിയും മദര്‍ തെരേസയും മാര്‍കേസും മാറി മാറി വന്ന് വിപ്ളവ ഗാനങ്ങളൊരുക്കിയപ്പോ...

സമഗ്ര പരിസ്ഥിതിനയം: പ്രവചിക്കപ്പെട്ട മരണത്തിന്‍െറ പുരാവൃത്തം

ആലപ്പുഴ ജില്ലയിലെത്ര നദികളുണ്ടെന്ന കാര്യവും സംസ്ഥാനത്തെ നദികളെ സംരക്ഷിക്കേണ്ടതിന്‍െറ അവശ്യകതയേയും കുറിച്ച് ആരും പഠിപ്പിക്കേണ്ടതില്ല ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളജിലെ പുര്‍വ വിദ്യാര്‍ഥിയായ ചെങ്ങന്നൂരുകാരനെ. ദണ്ഡി സ്മരണയില്‍ നടത്തിയ ദേശീയ മാര്‍ച്ചില്‍ പങ്കെടുത്ത അനുഭവ പാരമ്പര്യവുമുണ്ട്. നദീകളുടെ സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രിക്കാനും ആവശ്യമായ സമഗ്ര പരിസ്ഥതി നയത്തെ സംബന്ധിച്ച അനൗദ്യോഗിക പ്രമേയത്തില്‍ സംസാരിക്കാന്‍ വിഷ്ണുനാഥിന് കൂട്ടായത് പട്ടാമ്പി കരിങ്ങനാട്ടെ സാധരണ കൃഷിക്കാരനായ സി.പി മുഹമ്മദ്. ഉമ്മന്‍ചാണ്ടിക്ക് പഠിക്കുന്നവന്‍ എന്ന ‘ദുഷ്പേര്’ സമ്പാദിച്ച നിയമസഭാ പരിസ്ഥിതി സമിതി അംഗത്തിന് അതേ സമിതിയുടെ ചെയര്‍മാന്‍െറ ‘തത’ശാസ്ത്രം’ കടമെടുക്കുന്നതില്‍ അത്ഭുതമില്ലല്ളോ. ‘രാമന്‍ എവിടെയാണോ അവിടെയാണ് അയോധ്യ’ എന്ന സി.പി മുഹമ്മദിന്‍െറ തത്വത്തെ കൂട്ടുപിടിച്ചാണ് പി.സി അത് സമര്‍ഥിച്ചത്. സംസ്ഥാനത്തെ പുഴകളില്‍ കടവ് എവിടെയുണ്ടോ മാഫിയ അവിടെയുണ്ട് എന്നാണ് വിവക്ഷ. ശാസ്താംകോട്ട കായലുമായി നേരിട്ട് ബന്ധമില്ളെങ്കിലും ‘വിപ്ളവം’ തിളക്കുന്ന കലാലയ കാലത്ത് കുറേകാലം ചിലവഴിച്ചതിനാല്‍ തന്‍െറ മണ്ഡലത്തിലെ കുറേ...