Posts

Showing posts from May, 2013

ഞാന്‍ അവാര്‍ഡ് സിനിമയുടെ ആളല്ല

Image
നടന്‍ സലിംകുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിലൂടെ തകര്‍ന്ന ഒരു ‘ഇമേജ്’ മലയാള സിനിമയിലെ ‘വെറും’ ഹാസ്യതാരമായ സിദ്ധാര്‍ഥ് ശിവക്ക് നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിലൂടെ വീണ്ടും ഉടഞ്ഞുപോയി. ‘തിരക്കഥ’, ‘ഇവര്‍ വിവാഹിതരായാല്‍’, ‘ബോഡി ഗാര്‍ഡ്’ എന്നീ ചിത്രങ്ങളില്‍ ഹാസ്യവേഷം ചെയ്ത് നടനെന്ന നിലയില്‍ മലയാളികള്‍ക്ക് പരിചിതനാണ് തിരുവല്ല കവിയൂര്‍ സ്വദേശി സിദ്ധാര്‍ഥ് ശിവ. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ‘101 ചോദ്യങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മിനോണ്‍ എന്ന ബാലനെ തേടി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന-ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ എത്തിയത്. അച്ഛന്‍ കവിയൂര്‍ ശിവപ്രസാദിന്‍െറ ‘സ്ഥലം’ എന്ന സിനിമാ സെറ്റിലാണ് മിനോണിനെ കാണുന്നത് -സിദ്ധാര്‍ഥ് പറയുന്നു. ആലപ്പുഴ വിയ്യപുരം സ്വദേശിയാണ് 13കാരനായ മിനോണ്‍. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കലാകാരന്മാരുടെ ഒരു കുടുംബത്തില്‍നിന്നാണ് മിനോണ്‍ വരുന്നത്. മിനോണിനെ എങ്ങനെ അഭിനയിപ്പിക്കാതിരിക്കാം എന്നതായിരുന്നു താന്‍ നേരിട്ട പ്രധാന പ്രശ്നമെന്ന് സിദ്ധാര്‍ഥ് ശിവ പറഞ്ഞു. കഥാപാത്രത്തിന് താന്‍ ആവശ്യപ്പെട്ടതിലപ്പുറം അഭിനയത്തികവായിരുന്നു മിനോണ്‍ തന്നത...

ബീമാപള്ളി ഓര്‍മപ്പെടുത്തലാണ്; മറ്റൊരു ഭരണകൂട ഭീകരതയുടെ

Image
ആറുപേര്‍ മരിക്കാനിടയായ ബീമാപള്ളി വെടിവെപ്പില്‍ മരിച്ച വിദ്യാര്‍ഥിയുടെ ഉമ്മ വാവിട്ട് കരയുന്നു സംസ്ഥാനം കണ്ട വലിയൊരു നരഹത്യക്ക് നാല് വയസാകുമ്പോള്‍ ഭരണകൂടവും മാധ്യമങ്ങളുമെല്ലാം അതിനെ എപ്രകാരം മറന്നു എന്ന ഓര്‍മപ്പെടുത്തലാണ് ‘മെയ് 17 ബീമാപള്ളി എ കൗണ്ടര്‍ സ്റ്റോറി’ എന്ന ഡോക്യുമെന്‍ററി മുന്നോട്ട് വെക്കുന്നത്. സര്‍ക്കാര്‍ ചിലവില്‍ പൊലീസ് നടത്തിയ ഒരു വംശീയ കൂട്ടക്കൊല എന്ന് വിശേഷിപ്പിച്ച് കാമറാ മിഴിയടയുമ്പോള്‍ മലയാളിയുടെ പൊതുബോധത്തിലേക്ക് വീണ്ടും കുറേ ചോദ്യങ്ങള്‍ തൊടുത്ത് വിടുന്നുണ്ട് ഈ ഡോക്യുമെന്‍ററി.  മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്തെ വംശഹത്യയുടെ ചരിത്രം ഓര്‍ത്തെടുത്താണ് ഡോക്യുമെന്‍ററി തുടങ്ങുന്നത്. തിരുവിതാംകൂറിന്‍െറ പടിഞ്ഞാറ് തീരപ്രദേശത്ത് ബീമാ ബീവിയും മകന്‍ ഷഹീദ് മാഹീന്‍ അബൂബക്കറും രാജാവിന്‍െറ പടവാളിന് ഇരയായതാണ് ആ ചരിത്രം. വൈദ്യനായിരുന്ന മാഹീന്‍ അബൂബക്കറിന്‍െറ ചികില്‍സ വലിയ സമാശ്വാസമായിരുന്നു തീരപ്രദേശത്തെ കീഴ്ജാതിക്കാരായ മല്‍സ്യതൊഴിലാളികള്‍ക്ക്. മീന്‍പിടുത്തക്കാര്‍ കൂട്ടമായി ഇസ്ലാമിലേക്ക് വരുന്നത് രാജാവിന് ഭീഷണിയായി തോന്നി. മതംമാറിയ തൊഴിലാളികളുമായി രാജസ...

കൈനീട്ടം നഷ്ടമായ വിഷുക്കണിയില്‍ രാജ്കുമാര്‍

Image
കുഞ്ചന്‍നമ്പ്യാര്‍ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സാംസ്കാരിക മന്ത്രി കെ.സി ജോസഫും ചേര്‍ന്ന് ജഗതിക്ക് നല്‍കുന്നു ‘‘കാലമിനിയുമുരുളും വിഷുവരും വര്‍ഷംവരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂവരും കാവരും അപ്പോളാരെന്നുമെന്തന്നെുമാര്‍ക്കറിയാം?’’ (സഫലമീയാത്ര- എന്‍...എന്‍ കക്കാട്) ‘ഇത്തവണയും പപ്പക്ക് കൈനീട്ടമൊന്നും തരാന്‍ കഴിയില്ലല്ളോ, പപ്പ ആരോഗ്യ വാനായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍െറ രണ്ട് കൊച്ചുമക്കള്‍ക്കും ഇത്തവണ ആ കൈയ്യില്‍ നിന്നും വിഷുക്കൈനീട്ടം ലഭിക്കുമായിരുന്നു’ മലയാളത്തിന്‍െറ അനശ്വര നടന്മാരില്‍ ഒരാളായ ജഗതി ശ്രീകുമാറിന്‍െറ മകന്‍ രാജ് കുമാറിന്‍േറാതാണ് സങ്കടം മുറ്റിയ ഈ വാക്കുകള്‍. ജഗതിയുടെ കൊച്ചുമക്കളായ ജോജിയും ജഗനും വല്ല്യചഛന്‍െറ കൈയ്യില്‍ നിന്ന് കൈനീട്ടം വാങ്ങാന്‍ പ്രായമായപ്പോള്‍ അത് നല്‍കാന്‍ അപ്പൂപ്പന് ആവതില്ലാത്തതിന്‍െറ വിഷമം ഇരുവര്‍ക്കും ബാക്കിയാണ്. ലൊക്കേഷനുകളിലെ തിരക്കുകളെല്ലാം മറന്ന് എല്ലാ വിഷുവിനും പുത്തന്‍ നോട്ടുകളുമായി വീട്ടിലത്തെുന്ന ഒരു അചഛനാണ് രാജ്കുമാറിന് ജഗതി. തൊഴിലൊന്നുമില്ലാതെ നടക്കുന്ന കാലത്തും വിദ്യാഭ്യാസകാലത്തും വല്ലപ്പോഴും വീട്ടിലത്തെുന്ന അചഛനില്‍...

കഥാപാത്രങ്ങളുടെ പെരും'തച്ചന്‍'

Image
തിലകന്‍ മറുഭാഗത്ത് നില്‍ക്കുമ്പോള്‍ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ മാത്രമല്ല വെള്ളിത്തിരയുടെ മുന്നിലെ ഇരുണ്ട വെളിച്ചത്തില്‍ ഇരിക്കുന്ന പ്രേക്ഷകരും വല്ലാത്തൊരു സംഭ്രമത്തിന് അടിപ്പെടാറുണ്ടെന്നതാണ് നേര്. ഒറ്റപ്പെടുത്തലുകള്‍ക്കും ശകാരങ്ങള്‍ക്കും തെല്ലുപോലും ഉലക്കാനാവാത്ത 'കള്ള് വര്‍ക്കി'യും 'ചാക്കോ മാഷും' 'രാമന്‍ പെരുന്തച്ചനും' ഒക്കെയായി തിരക്കഥയില്‍ നിന്ന് എഴുന്നേറ്റ് വരുന്ന തിലകന്റ നഷ്ടം അറിയാനിരിക്കുകയാണ് ഇനി മലയാള സിനിമാ ലോകം.  നിരവധി നാടകങ്ങളില്‍ വേഷപകര്‍ച്ച നടത്തിയ ശേഷമാണ് 1973 ല്‍ പി.ജെ.ആന്റണിയുടെ 'പെരിയാര്‍'എന്ന ചിത്രത്തിലൂടെ തിലകനെന്ന നടന്‍ വെള്ളിത്തിരയില്‍ ജനിക്കുന്നത്. ഒരിക്കല്‍ നിര്‍മാതാക്കളായ ഹസനും ആന്റണിയും കഥ തേടി പി.ജെ ആന്റണിയെ സമീപിച്ചു. വ്യത്യസ്തങ്ങളായ 15 കഥകള്‍ അവര്‍ക്ക് മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചു. പക്ഷേ ഒന്നും തൃപ്തി വന്നില്ല. നാടകമായി എഴുതിയ'പെരിയാര്‍' നിര്‍മാതാക്കള്‍ക്ക് ബോധിച്ചു. പക്ഷേ നാടകമാക്കാമെന്ന് കുറച്ച് കലാകാരന്‍മാരോട് പി.ജെ. വാക്കു പറഞ്ഞിരുന്നു. അവരോട് ചോദിച്ചേ തിരക്കഥ വിട്ടുതരാനാകൂയെന്ന് പി.ജെ വിശദീകരിച...