Posts

Showing posts from May, 2012

തലസ്ഥാനത്ത് അത്യാധുനിക ഫിലിം സിറ്റി

തലസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഫിലിം സിറ്റി നിര്‍മിക്കാന്‍ ആലോചന. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഭാഗമായുള്ള അമ്പതേക്കര്‍ സ്ഥലമാണ് ഇതിന് പ്രയോജനപ്പെടുത്തുന്നത്. ഫിലിം സിറ്റിക്കൊപ്പം ആധുനിക രീതിയിലുള്ള അമ്യൂസ്മെന്‍റ് പാര്‍ക്കും നിര്‍മിക്കും. ഇവയ്ക്കുള്ള സാധ്യതാപഠനങ്ങള്‍ സംസ്ഥാന വ്യവസായവകുപ്പ് ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനാ(കെ.എസ്.എഫ്.ഡി.സി)ണ് ഫിലിം സിറ്റി യാഥാര്‍ഥ്യമാക്കുന്നത്. 450 കോടി നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മൂന്ന് മാസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അത്യാധുനിക രീതിയിലുള്ള ക്രെയ്ന്‍, ട്രോളി, മൊബൈല്‍ യൂനിറ്റുകള്‍, പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധാനങ്ങള്‍ എന്നിവ ഫിലിംസിറ്റിയില്‍ ലഭ്യമാക്കും. ഫിലിം സിറ്റിയും പാര്‍ക്കും നിര്‍മിക്കുന്ന സ്ഥലമാണ് പദ്ധതിക്കായി കെ.എസ്.എഫ്.ഡി.സി സംഭാവന ചെയ്യുന്നത്. 150 കോടിയോളം വരുന്നതാണ് ഈ സ്ഥലം. ബാക്കി തുക സ്വകാര്യ സംരംഭകരില്‍ നിന്നു സ്വരൂപിക്കാനാണുദ്ദേശിക്കുന്നത്. അമ്യൂസ്മെന്‍റ് പാര്‍ക്ക് കോവളത്തെത്തുന്ന വിനോദ സഞ്ചാരികളെ ല...

പതിനാലാം രാവ് തോല്‍ക്കും ശോഭയോടെ സൂപ്പര്‍മൂണ്‍

പതിനാലാം രാവിന്‍െറ ശോഭ എന്ന കാവ്യ ഭാവനയെ അസ്ഥാനത്താക്കി ചക്രവാളത്തില്‍ വിരിഞ്ഞ പൂര്‍ണചന്ദ്രന്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി. ഞായറാഴ്ച രാത്രി ചന്ദ്രന്‍ ഭൂമിക്ക് തൊട്ടടുത്തെത്തിയപ്പോഴാണ് ആളുകളുടെ കണ്ണുകളില്‍ ആശ്ചര്യത്തിന്‍െറ വേലിയേറ്റമുണ്ടായത്. വലിയ ചന്ദ്രന്‍ അഥവാ ‘സൂപ്പര്‍മൂണ്‍’ എന്ന അപൂര്‍വ പ്രതിഭാസമാണ് ഭൂമിയോട് ഏറ്റവുമടുത്ത് പൂര്‍ണപ്രഭയോടെ പ്രകാശിച്ചത്. ബുദ്ധപൂര്‍ണിമ ദിനത്തിലാണ് ഇത്തവണ സൂപ്പര്‍മൂണ്‍ പ്രകാശിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഈ വര്‍ഷത്തെ തിളക്കമേറിയ പൂര്‍ണചന്ദ്രനാണ് ഞായറാഴ്ച തെളിഞ്ഞത്. 20 വര്‍ഷത്തിനിടെ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വന്നത് കഴിഞ്ഞവര്‍ഷത്തെ പൂര്‍ണചന്ദ്ര ദിനമായ മാര്‍ച്ച് 19നായിരുന്നു. ഭൂമിയില്‍ നിന്ന് ഏകദേശം അരലക്ഷം കിലോമീറ്ററോളം അടുത്തെത്തിയാണ് ചന്ദ്രന്‍ നിലാവ് പരത്തിയത്. പൂര്‍ണചന്ദ്രന്‍െറ സവിശേഷ ശോഭക്കും വലിപ്പത്തിനുംകാരണവും ഇത് തന്നെ. പതിവിലും കവിഞ്ഞ് ഏകദേശം 16 ശതമാനം വരെ വലിപ്പമുണ്ടായിരുന്നു സൂപ്പര്‍മൂണിന്. നേരിയ നിറംമാറ്റവും അപൂര്‍വ ചന്ദ്രന്‍െറ ശോഭയേറ്റി. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രന്‍ ഭൂമിയോട് ഇത്രയടുത്ത് വരുന്നത്. സാധാര...

കുട്ടിമരങ്ങളുടെ കൂട്ടുകാരന്‍

ചട്ടിയിലാക്കിയ വന്‍മരങ്ങളുടെ കൂട്ടുകാരനാണ് നാഗര്‍കോവില്‍ രാമവര്‍മപുരത്തെ ഡി. രവീന്ദ്രന്‍. ബോണ്‍സായി മരങ്ങള്‍ വളര്‍ത്തിയും ബോധവത്കരണം നടത്തിയും നാട്ടിലെങ്ങും കറങ്ങിത്തിരിയുന്ന ഇദ്ദേഹം വി.ജെ.ടി ഹാളില്‍ നടക്കുന്ന ‘ഡിസ്കവര്‍ ജപ്പാന്‍ ഫെസ്റ്റിവലില്‍’ ആണ് സ്വന്തം ബോണ്‍സായി ശേഖരങ്ങളുമായി എത്തിയത്. ആല്‍മരത്തിന്‍െറ വര്‍ഗത്തില്‍പെട്ട ബോണ്‍സായികള്‍, പുളി, ചൂളമരം, ചെറി, തെച്ചി, ബോഗെയ്ന്‍ വില്ല തുടങ്ങിയവ ശേഖരത്തിലുണ്ട്. 1970ല്‍ കാര്‍ഷിക കോളജില്‍ ഒരു ബോണ്‍സായി കണ്ടപ്പോള്‍ തുടങ്ങിയതാണ് രവീന്ദ്രന്‍െറ വൃക്ഷ സ്നേഹം. അന്ന് ബോണ്‍സായിയെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. എണ്‍പതുകളില്‍ ബോണ്‍സായിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും തൊണ്ണൂറുകളില്‍ പഠനക്ളാസുകളും ആരംഭിച്ചു. ഇപ്പോള്‍ കേരളത്തില്‍ ബോണ്‍സായി അസോസിയേഷനുണ്ട്. രവീന്ദ്രനാണ് പ്രസിഡന്‍റ്. 65 ഓളം അംഗങ്ങളുള്ള സംഘടനയില്‍ കൂടുതലും സ്ത്രീകളാണ്. വന്‍മരങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്നതാണ് ബോണ്‍സായി എന്നാണ് പലരുടെയും ധാരണ. എന്നാല്‍, പ്രകൃതിയില്‍ വളരുന്നതിന് സമാനമായി വൃക്ഷങ്ങളുടെ മുഴുവന്‍ ഗുണങ്ങളോടും കൂടി ചട്ടികളില്‍ വളരുന്നതാണ് യഥാര്‍ഥബോണ്‍സായിയെന്ന് അദ്ദേഹം പ...