Posts

Showing posts from June, 2016

അവകാശിയെ കാത്ത് കിടക്കുന്ന ചിത്രം

Image
അലക്ഷ്യമായി പാറിക്കളിക്കുന്ന മുടിയിഴകള്‍ക്ക് താഴെ, ഷര്‍ട്ടിന്‍െറ ഏറ്റവും മുകളിലെ ബട്ടണ്‍ അഴിച്ചിട്ട്, സദാ ഗൗരവം തുളുമ്പുന്ന ചിരിക്കാത്ത മുഖവുമായിരിക്കുന്ന എം.ടി വാസുദേവന്‍ നായരുടെ ചിത്രം മലയാളിക്ക് സുപരിചിതം. അദ്ദേഹത്തിന്‍െറ ഇടത്തേ ചിറിക്കോണില്‍ പതിയിരിക്കുന്ന സ്ഥായീഭാവം എന്താണെന്ന് ആലോചിക്കാത്തവരും ചുരുക്കം. പേനയുടെ മഷിക്കോണിലൂടെമാത്രം അറിയുന്നവര്‍ക്കും എം.ടിയെന്ന രണ്ടക്ഷരം ആ മുഖച്ചിത്രമാണ്. എണ്ണംപറഞ്ഞ ചിത്രകാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രമേയമായ ആ മുഖം വരയാന്‍ തുനിഞ്ഞപ്പോള്‍ ശരത്ചന്ദ്രന്‍െറ ബ്രഷിനെന്നല്ല കണ്ണിനുപോലും പരിചിതനായിരുന്നില്ല അയാള്‍. ഒരിക്കല്‍ പോലും നേരില്‍ കാണാത്ത നിളയുടെ കഥാകരനെ കാന്‍വാസിലാക്കാന്‍ തുടങ്ങുമ്പോള്‍ ഉള്ളില്‍ മുളപൊട്ടിയ മോഹമാണ് അദ്ദേഹത്തെ നേരില്‍ കാണുമ്പോള്‍ താന്‍ വരച്ച പോര്‍ട്രൈറ്റ് കൈമാറണമെന്ന്. ഏറെ ദൂരെയൊന്നുമല്ളെങ്കിലും, ആറ്റന്‍ബറോയുടെ ലോക പ്രശസ്ത സിനിമ ‘ഗാന്ധി’യുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത കോഴിക്കോട്ടുകാരനായ പി. ശരത്ചന്ദ്രന് ഇതുവരെ അതിന് സാധിച്ചിട്ടില്ല. കോഴിക്കോട് നഗരത്തില്‍ എരഞ്ഞിപ്പാലം ശാസ്ത്രി നഗറില്‍ ശരത്ചന്ദ്രന്‍െ...

ഇതരസംസ്ഥാനക്കാരുടെ ബയോമെട്രിക് വിവരശേഖരണത്തിന് ജനമൈത്രി പൊലീസിന്‍െറ പദ്ധതി

Image
ലഹരി വില്‍പനയിലും മറ്റ് കുറ്റകൃത്യങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ പങ്ക് വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നതിനിടെ നടക്കാവ് ജനമൈത്രി പൊലീസിന്‍െറ നേതൃത്വത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഇവരുടെ ബയോമെട്രിക് വിവരശേഖരണം തുടങ്ങി. വടക്ക്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ വരവ് അടുത്തയിടെ വീണ്ടും വര്‍ധിച്ചിട്ടുണ്ട്. മയക്കുമരുന്ന് വില്‍പന വര്‍ധിച്ചതിന് പിന്നിലും ഇവരുടെ വരവ് കാരണമായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസുകളുടെ എണ്ണവും അടുത്തയിടെ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. നിര്‍മാണമേഖലയില്‍ ജോലിയും കൂലിയും വര്‍ധിച്ചതും ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്കിന് ഇടയായിട്ടുണ്ട്. അടുത്തിടെ ജില്ലയില്‍ കൊലപാതകമുള്‍പ്പെടെയുള്ള ക്രമിനല്‍ കേസുകളില്‍ പ്രതികളായത് ഇതര സംസ്ഥാനക്കാരാണ്. എന്നാല്‍, ഇത്തരക്കാരുടെ പേരോ വിലാസമോ മറ്റെന്തങ്കിലും തിരിച്ചറിയല്‍ രേഖകളോ തൊഴിലുടമയുടെ പക്കല്‍ പോലുമില്ല. ഇത് കേസന്വേഷണത്തിന് പൊലീസിന് കടുത്ത വെല്ലുവിളിയായിരുന്നു. ഈ സഹാചര്യത്തിലാണ് ആധാര്‍ കാര്‍ഡ് മാതൃകയില്‍ ഇതരസംസ്ഥാനക്കാര...

ഫാസില ഗ്രന്ഥകാരി; ധന്യരായി ജനമൈത്രി പൊലീസ്

Image
കോഴിക്കോട്: വീട്ടുവേലക്കാരിയുടെ ജീവിതത്തില്‍ നിന്നും ഗ്രന്ഥകാരിയിലേക്കുള്ള ദൂരം ഫാസിലക്ക് ഇപ്പോഴും അവിശ്വസനീയമായൊരു സ്വപ്നമാണ്. കൗമാരത്തിന്‍െറ കൂതൂഹലതകളില്‍ ദാരിദ്ര്യത്തിന്‍െറ കൈയ്പും കണ്ണീരും അനുഭവിച്ച ബാല്യത്തിലും അവള്‍ക്ക് അക്ഷരങ്ങളോടുള്ള പ്രണയം കടലുപോലെയായിരുന്നു. കഷ്ടപാടുകള്‍ മറക്കാന്‍ അവര്‍ക്ക് കൂട്ടത്തെിയത് പുസ്തകങ്ങളായിരുന്നു. മറ്റുള്ളവരുടെ വേദനകള്‍ സ്വന്തമായി അനുഭവിക്കുന്ന രചനകളോരോന്നും അവളെ എഴുത്തുകാരിയാക്കി. കോഴിക്കോട്ടെ സാംസ്കാരിക രംഗത്തേക്ക് മറ്റൊരു എഴുത്തുകാരിയെ കണ്ടത്തെിയതിന്‍െറ ധന്യതയിലാണ് നടക്കാവ് ജനമൈത്രി പൊലീസ്. ചെറുപ്പം മുതല്‍ പുസ്തകങ്ങളെ സ്നേഹിച്ച സി.കെ. ഫാസില റഷീദ് എന്ന വീട്ടമ്മയാണ് ജനമൈത്രി പൊലീസിന്‍െറ ഇടപെടലിലൂടെ ഗ്രന്ഥകാരിയാവുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള പയ്യാനക്കല്‍ കുഞ്ഞിക്കോയ- ആയിഷാബീ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയവളായി 1983ലാണ് ഫാസില ജനിച്ചത്. ഒരു നേരത്തേ അന്നത്തിനായി കഷ്ടപ്പെട്ട ബാല്യത്തിലും എഴുത്തുകാരിയാകണമെന്ന് ആഗ്രഹിച്ച അവള്‍ ചെറുപ്പം മുതല്‍ കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. കഷ്ടപ്പാടിന്‍െറ വേദനയും ഒറ്റപ്പെടലും മ...