Posts

Showing posts from June, 2011

തെന്നല വില്ലേജിലെ കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തി അളന്നു തിരച്ച

കോട്ടക്കല്‍: തെന്നല വില്ലേജില്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയ ഭൂമിയില്‍ കൈയ്യേറ്റക്കാര്‍ ഭൂമിയളവ് നടത്തിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. എടരിക്കോട് സ്പിന്നിംങ്ങ് മില്ലിന് സമീപം റീസര്‍വ്വേ 139/19, 139/20 നി.കെ (നികുതി കെട്ടാത്ത) ഭൂമിയിലാണ് സ്വകാര്യ വ്യക്തികള്‍ ചൊവ്വാഴ്ച സര്‍വ്വേ നടത്തിയത്. വില്ലേജ് രേഖകളില്‍ ജന്മിയോ പട്ടയമോ ഇല്ലാത്ത പുറമ്പോക്ക് ഭുമിയാണിത്. ഇവിടെ സ്വകാര്യ വ്യക്തികള്‍ വളച്ചുകെട്ടി ഭൂമി കൈയ്യേറിയത് തിങ്കളാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ ഭൂമി പ്രദേശത്തെ ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കാനാണ് ശ്രമിച്ചതെന്ന രാഷ്ട്രീയ നേതാക്കളുടെ വിശദീകരണത്തിന് പിന്നാലെയാണ് ഭൂമിയളവ് നടന്നത്. ഇതോടെ കൈയ്യേറ്റത്തിന് പിന്നില്‍ ഭൂമാഫിയയുടെയും രാഷിട്രീയക്കാരുടെയും സ്വാധീനമാണെന്ന് വ്യക്തമായി.     ഏറെക്കാലമായി നുകുതിയടക്കുകയോ കീഴാധാരം പോലുള്ള രേഖകളോ ഇല്ലാത്ത ഭുമി വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ സ്വകാര്യ വ്യക്തികള്‍ അനുഭവിക്കുകയാണ്. ഇതിനിടെ സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍, മുസ്ലീം ലീഗ് വാര്‍ഡ് പ്രസിഡന്‍റ് കോറാട്ടില്‍ അബ്ദുല്‍ മജീദ്, ഐ.എന്...

വീണ്ടും വിവാദ ഭൂമി കൈയ്യേറാന്‍ ശ്രമം

കോട്ടക്കല്‍: തിരൂരങ്ങാടി താലൂക്കില്‍ തെന്നല വില്ലേജില്‍ വിവാദ ഭൂമി കൈയ്യേറാന്‍ വീണ്ടും ശ്രമം. എടരിക്കോട് ടെക്സ്റ്റൈല്‍സിനു സമീപത്തെ 1.16 ഏക്കര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ വളച്ചുകെട്ടി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത്. വില്ലേജ് രേഖകള്‍ പ്രകാരം റി. സ. 139/19, 139/20 ഭൂമി ജന്മിയോ അവകാശികളോ ഇല്ലാത്ത നികുതി കെട്ടാത്ത (നി. കെ) ഭൂമിയാണ്. ആരും നികുതി കെട്ടാത്തതിനാല്‍ തന്നെ സര്‍ക്കാരില്‍ നിക്ഷിപ്തമായ ഈ ഭൂമിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൈയ്യേറാന്‍ ശ്രമിക്കുന്നത്. ആവശ്യമായ രേഖകളൊന്നുമില്ലാതെ 1996 മെയില്‍ ഈ ഭുമി  റവന്യൂ അധികൃതര്‍ സ്വകാര്യ വ്യക്തിക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് വിവാദമായിരുന്നു. ഇതില്‍ 64 സെന്‍റ് ഭൂമി പിന്നീട് രണ്ട് പേര്‍ക്കായി കൈമാറുകയും ചെയ് ഇതേ തുടര്‍ന്ന് സി. പി. ഐ ജില്ലാ കമ്മറ്റി അംഗം ജി. സുരേഷ് കുമാറിന്‍െറ പരാതിയില്‍ അന്വേഷണം നടത്തിയ നോര്‍ത് സോണ്‍ റവന്യൂ വിജിലന്‍സ് കലക്ടറുടെ  റിപ്പോട്ടിന്‍മേല്‍ അന്നത്തെ തെന്നല വില്ലേജ് ഓഫീസര്‍ വീരാനെ 1998 നവംബറില്‍ പിരിച്ച് വിട്ടു. പ്രസ്തുത ഭൂമി കൈയ്യേറ്റത്തിന്‍െറ ഫയലുകള്‍ തീര്‍പ്പാക്കാനായി റവന്യൂ സെക്രട്ടറിയുടെയും ...